Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊട്ടിയൂർ പീഡനം: 3 പേരെ ഒഴിവാക്കി, 2 പ്രതികൾ വിചാരണ നേരിടണമെന്ന് സുപ്രീംകോടതി

robin vadakkumcherry ഫാ. റോബിൻ വടക്കുഞ്ചേരി

ന്യൂഡൽഹി∙ കൊട്ടിയൂര്‍ പീഡനക്കേസിൽ മൂന്നുപ്രതികളെ ഒഴിവാക്കി സുപ്രീംകോടതി. സിസ്റ്റർ ടെസി ജോസ്, സിസ്റ്റർ ആൻസി മാത്യു, ഡോ. ഹൈദരാലി എന്നിവരെയാണു കുറ്റവിമുക്തരാക്കിയത്. രണ്ട് ശിശുക്ഷേമസമിതി അംഗങ്ങൾ വിചാരണ നേരിടണം. തെളിവില്ലെന്നു കണ്ടെത്തിയതിനെ തുടർന്നാണു മൂന്നുപേരെ ഒഴിവാക്കിയത്.

അതേസമയം, വൈദികർ ഉൾപ്പെട്ട പീഡനക്കേസുകൾ ഞെട്ടലുണ്ടാക്കുന്നതായി സുപ്രീംകോടതി നിരീക്ഷിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡനത്തിനിരയായി പ്രസവിച്ചതിനെ തുടർന്നാണു വിവരം പുറത്തറിഞ്ഞത്. സംഭവം വിവാദമായതോടെ പ്രതി കൊട്ടിയൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരി ഫാ. റോബിൻ വടക്കുഞ്ചേരിയെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.