ന്യൂഡൽഹി∙ മുൻ കേന്ദ്രമന്ത്രി എം.ജെ.അക്ബറിനെതിരായ ആരോപണങ്ങളിൽ ഉറച്ച് ‘മീ ടൂ’ വെളിപ്പെടുത്തൽ നടത്തിയ വിദേശ മാധ്യമപ്രവർത്തക പല്ലവി ഗൊഗോയ്. പരസ്പര സമ്മതത്തോടുള്ള ബന്ധമായിരുന്നു മാധ്യമ പ്രവർത്തകയുമായി ഉണ്ടായിരുന്നതെന്ന അക്ബറിന്റെ അവകാശവാദം തെറ്റാണ്. സ്ഥാപനത്തിലെ മേധാവി എന്ന അധികാരം ഉപയോഗിച്ചാണ് പീഡിപ്പിച്ചത്. ബലം പ്രയോഗിച്ചാണ് അക്ബർ തന്നെ ഉപദ്രവിച്ചിരുന്നതെന്നും പല്ലവി വ്യക്തമാക്കി.
അതേസമയം, ഇരുപതോളം വനിതാ മാധ്യമപ്രവർത്തകരുടെ വെളിപ്പെടുത്തലിനുശേഷം രാജിവെച്ച അക്ബർ പുതിയ വെളിപ്പെടുത്തലോടെ കൂടുതൽ പ്രതിരോധത്തിലായി. പ്രമുഖ മാധ്യമത്തിന്‍റെ ചീഫ് ബിസിനസ് എഡിറ്ററാണ് എം.ജെ അക്ബറിനെതിരെ കടുത്ത ആരോപണങ്ങളുടെ കെട്ടഴിച്ചത്. അക്ബറിന് കീഴില്‍ ഏഷ്യന്‍ഏജില്‍ ജേര്‍ണലിസ്റ്റായിരുന്ന കാലത്തായിരുന്നു അക്ബർ ക്രൂരമായി പീഡിപ്പിച്ചതെന്ന് പല്ലവി ആരോപിക്കുന്നു. വാഷിങ്ടൻ പോസ്റ്റിൽ എഴുതിയ ലേഖനത്തിലായിരുന്നു ആരോപണങ്ങൾ.