ന്യൂഡൽഹി ∙ പീഡനാരോപണവിധേയനായ ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശിക്കെതിരായ നടപടി സിപിഎം കേന്ദ്രകമ്മിറ്റി (സിസി) ശരിവച്ചു. ആറു മാസം സസ്പെൻഡ് ചെയ്യാനുള്ള സംസ്ഥാന കമ്മിറ്റിയുടെ നടപടിയാണു കേന്ദ്രകമ്മിറ്റി അംഗീകരിച്ചത്. ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പരാതിയിലെടുത്ത നടപടി പുനഃപരിശോധിക്കണമെന്ന ആവശ്യം കമ്മിറ്റിയില്‍ ഉയര്‍ന്നില്ല.
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാനസമിതിയുമാണ് ശശിയെ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്. ശശിക്കെതിരായ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തിൽ കൂടുതല്‍ ശക്തമായ നടപടി ആവശ്യപ്പെട്ടു പരാതിക്കാരിയായ യുവതി വീണ്ടും കേന്ദ്രനേതൃത്വത്തെ സമീപിച്ചിരുന്നു. എന്നാല്‍ പരാതിക്കാരി കേന്ദ്രകമ്മിറ്റിക്കയച്ച രണ്ടാമത്തെ കത്തും കമ്മിറ്റി തള്ളുകയായിരുന്നു.