ജക്കാർത്ത ∙ ഇന്തൊനീഷ്യയിലെ വിനോദസഞ്ചാര ദ്വീപായ ലോംബോക്കിലുണ്ടായ ശക്തമായ ഭൂചലനത്തിൽ 14 പേർ മരിച്ചു. 160 പേർക്കു പരുക്കേറ്റു. 67 പേരുടെ നില ഗുരുതരമാണ്. മരിച്ചവരിൽ ഒരു മലേഷ്യൻ സഞ്ചാരിയുമുണ്ട്. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്. ഭൂചലനം 6.4 തീവ്രത രേഖപ്പെടുത്തിയതായി യുഎസ് ജിയോളിജക്കൽ സർവേ അറിയിച്ചു. ആയിരത്തോളം വീടുകൾ തകർന്നു. സമീപ വിനോദസഞ്ചാര ദ്വീപായ ബാലിയിലും പ്രകമ്പനമുണ്ടായെങ്കിലും നാശനഷ്ടമില്ല.
ഭൂചലനത്തിൽ തകർന്ന വീടിനുള്ളിൽ തിരച്ചിൽ നടത്തുന്ന രക്ഷാപ്രവർത്തകർ.
Advertisement