ന്യൂഡൽഹി∙ പാക്കിസ്ഥാനിലെ ഇമ്രാൻ ഖാൻ മന്ത്രിസഭയിലെ സമുദായകാര്യ മന്ത്രി നൂറുൽ ഹഖ് ഖത്രി, മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയീദുമായി വേദി പങ്കിട്ടു. ഞായറാഴ്ച ഇസ്‌ലാമാബാദിൽ നടന്ന സർവകക്ഷി യോഗത്തിൽ ഇരുവരും പങ്കെടുക്കുന്ന ചിത്രം പുറത്തുവന്നു.
ഹാഫിസ് സയീദിനെപ്പോലുള്ള ഭീകരർ പാക്കിസ്ഥാനിൽ സ്വതന്ത്രരായി വിഹരിക്കുകയാണെന്നു കഴിഞ്ഞ ദിവസം വിദേശകാര്യമന്ത്രി സുഷമ സ്വരാജ് യുഎൻ പൊതുസഭയിൽ പ്രസംഗിച്ചിരുന്നു. പാക്കിസ്ഥാന്റെ സംരക്ഷണത്തിനു വേണ്ടി വിളിച്ചുചേർത്തതാണ് സർവകക്ഷി യോഗമെന്ന് വേദിയിലെ ബാനറിൽ പറയുന്നു. കശ്മീരിനെക്കുറിച്ചും ‘ഇന്ത്യൻ ഭീഷണി’യെക്കുറിച്ചും ബാനറിലുണ്ട്.