Activate your premium subscription today.
മുതിർന്ന പൗരൻമാരുടെ ക്ഷേമവും സംരക്ഷണവും സംബന്ധിച്ച ചട്ടങ്ങൾ ഭേദഗതി ചെയ്യാനുള്ള വയോജന കൗൺസിലിന്റെ ശുപാർശ നടപ്പായാൽ വയോജന ട്രൈബ്യൂണലിന്റെ പ്രവർത്തനത്തിൽ കാര്യമായ മാറ്റമുണ്ടാകും. നിലവിലെ ഏകാംഗ ട്രൈബ്യൂണലിനു പകരം, സബ്ഡിവിഷനൽ മജിസ്ട്രേറ്റ് അധ്യക്ഷനായി മൂന്നംഗ ട്രൈബ്യൂണലിനാണ് ശുപാർശ ചെയ്തിരിക്കുന്നത്.
ഒരു വീട്ടിലെ എത്രാമത്തെയാളായി ജനിക്കുന്നു എന്നത് നിങ്ങളുടെ വ്യക്തിത്വത്തെ ബാധിക്കുമോ? ഈ ഒരു ജനനക്രമം നിങ്ങളെ ചിലതരം പ്രത്യേക മാനസികാരോഗ്യ വെല്ലുവിളികളിലേക്ക് നയിക്കുമോ? മാതാപിതാക്കളുടെ മൂത്ത മകളായി ജനിക്കുന്നത് ചില പ്രത്യേകതരം മാനസികാരോഗ്യ വെല്ലുവിളികള്‍ ഉയര്‍ത്താമെന്നാണ് സൈബറിടങ്ങളില്‍
നമ്മുടെ ഭക്ഷണത്തിന്റെ രുചി വര്‍ദ്ധിപ്പിക്കാന്‍ പൊതുവേ ഉപയോഗപ്പെടുത്തുന്ന ഒന്നാണ് ഉപ്പ്. പക്ഷേ, ഇതിന്റെ അമിത ഉപയോഗം രക്തസമ്മര്‍ദ്ധം, ഹൃദ്രോഗം പോലെ പല പ്രശ്നങ്ങളിലേക്കും നയിക്കാം. എന്ന് വച്ച് ഉപ്പ് പൂര്‍ണ്ണമായും നമ്മുടെ ഭക്ഷണക്രമത്തില്‍ നിന്ന് ഒഴിവാക്കുന്നത് ഗുരുതരമായ പല പ്രത്യാഘാതങ്ങളും
ഇന്നത്തെ സമ്മർദവും തിരക്കും നിറഞ്ഞ ജീവിതശൈലിയിൽ ഹോർമോൺ അസന്തുലനം (Hormonal Imbalance) എന്നത് സർവസാധാരണമായിക്കഴിഞ്ഞു. ക്ഷീണം, ശരീരഭാരം കൂടുക, മൂഡ്സ്വിങ്ങ്സ് തുടങ്ങി നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് ഇത് കാരണമാകും. വൈദ്യസഹായം തേടേണ്ട അവസരങ്ങൾ ചിലപ്പോൾ ഉണ്ടാകുമെങ്കിലും ആരോഗ്യകരമായ ഒരു ജീവിതശൈലി പിന്തുടരുക
മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ്-എ) പ്രധാനമായും മലിനമായ വെള്ളത്തിലൂടെ പകരുന്ന രോഗമായതിനാല്‍ തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാന്‍ പാടുള്ളൂവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വിനോദ യാത്രയ്ക്ക് പോയ് വരുന്നവരില്‍ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും മഞ്ഞപ്പിത്തം പോലെയുള്ള ജലജന്യ രോഗങ്ങള്‍
മോണയുടെയും പല്ലിന്റെയും മോശം അവസ്ഥ കാരണം ഒരു ഫോട്ടോയ്ക്കു പോസ് ചെയ്യാനോ, ആൾക്കാരുടെ അടുത്തിരുന്ന് സംസാരിക്കാനോ മടിക്കുന്ന ആളുകൾ നമുക്കിടയിൽ ഒരുപാടുണ്ട്. കൃത്യമായ ശ്രദ്ധ നൽകിയാൽ ഒഴിവാക്കാവുന്ന പ്രശ്നങ്ങളാണ് ഇവ. എന്നും രാവിലെയും രാത്രി കിടക്കുന്നതിനു മുൻപും പല്ല് തേയ്ക്കുക, ഫ്ലോസ് ചെയ്യുക, ഭക്ഷണ
നഖത്തിലുണ്ടാകുന്ന ഒരു പ്രധാന പ്രശ്നമാണ് കുഴിനഖം. നഖം ഉള്ളിലേക്ക് അഥവാ ദിശ തെറ്റി ദശയിലേക്കു വളരുന്ന അവസ്ഥയാണ് ഇത്. നഖത്തിന്റെ കൂർത്തതോ നേർത്തതോ ആയ അഗ്രം വിരലിലെ ചർമത്തിലേക്ക് ക്രമേണ താഴ്ന്നിറങ്ങും. നഖത്തിലെ നിറവ്യത്യാസം, അരികുകളിൽ അകാരണമായി ഉണ്ടാകുന്ന വേദന എന്നിവ കുഴിനഖത്തിന്റെ ലക്ഷണങ്ങളാണ്.
അറിയാം യോഗർട്ടിന്റെ ആരോഗ്യഗുണങ്ങൾ ആരോഗ്യത്തിൽ ശ്രദ്ധിക്കുന്ന ഏതൊരാളുടെയും പ്രിയ വിഭവമാണ് ഇപ്പോൾ യോഗർട്ട്. പ്ലെയ്ൻ യോഗർട്ട് വെറുതെ കഴിക്കുകയോ പഴങ്ങളും നട്സും ചേർത്ത് കഴിക്കുകയോ അതുമല്ലെങ്കിൽ മറ്റ് വിഭവങ്ങളിൽ ചേർത്ത് കഴിക്കുകയോ ആവാം. യോഗർട്ട് ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതു കൊണ്ടുള്ള ഗുണങ്ങളെ
ഒരു ദിവസം എത്ര നേരമാണ് നമ്മൾ ഇരിക്കാറുള്ളതെന്ന് ആലോചിച്ചു നോക്കൂ. അത്രയും മണിക്കൂർ ഒരേ ഇരിപ്പ് ആരോഗ്യത്തിനു നല്ലതെന്ന് തോന്നുന്നുണ്ടോ? പുകവലിയുടെ അപകടങ്ങളെപ്പറ്റി നമുക്കറിയാം. എന്നാൽ പുകവലി പോലെ പേടിക്കേണ്ട ഒരു നിശബ്ദ കൊലയാളിയാണ് ശരീരമാനങ്ങാതെയുള്ള ഈ ഇരുത്തം. അതുകൊണ്ടാണ് 'സിറ്റിങ് ഈസ് ദ ന്യൂ
ആതുരസേവനരംഗത്ത് എൽസമ്മ ജോസഫ് 34 വർഷം പ്രവർത്തിച്ചു. 17 വർഷങ്ങൾക്കു മുൻപ് മെഡിക്കൽ കോളജിൽനിന്നു റിട്ടയർ ചെയ്ത ഈ നഴ്സമ്മയ്ക്ക് ഇന്നും വിശ്രമമില്ല. തനിക്കു കഴിയുന്ന പോലെ മറ്റുള്ളവർക്ക് സ്നേഹത്തിന്റെ കരം നീട്ടുകയാണ് ഈ കോട്ടയംകാരി. വെള്ള ഫ്രോക്കും തലയിൽ മാലാഖച്ചിറക് പോലെ തോന്നിച്ച തൊപ്പിയും വച്ച്
'പ്രപഞ്ചത്തിലെ ഏറ്റവും വലിയ പോരാളി അമ്മയാണ്' എന്ന ഡയലോഗ് കേൾക്കാത്തവരില്ലല്ലോ. പ്രതിസന്ധികളോടു പടവെട്ടി സ്വന്തം കുഞ്ഞിനെ വളർത്തി വലുതാക്കുന്ന അമ്മമാർ തന്നെയാണ് ഏറ്റവും വലിയ പോരാളികൾ എന്നതിൽ സംശയമില്ല. പക്ഷേ അതിൽതന്നെ ഒന്നാം സ്ഥാനത്ത് ആരാണെന്ന് ചോദിച്ചാൽ വിവിധതരം വളർച്ചക്കുറവുകൾ അനുഭവിക്കുന്ന
ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്? ഇത് നമ്മെ സംബന്ധിച്ചിടത്തോളം കേന്ദ്ര സര്‍ക്കാരിന്റെ പുകയില വിരുദ്ധ പ്രചാരണത്തിന്റെ പരസ്യവാചകം മാത്രമല്ല. ജീവിതത്തില്‍ സന്തോഷം എത്ര കിട്ടിയാലും മതിയാകാത്തവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഒരു പ്രത്യേക തരം മനശാസ്ത്ര പ്രശ്നമുള്ളവര്‍ക്ക് ജീവിതത്തില്‍ സന്തോഷം വേണമെന്ന
കനത്ത വേനലില്‍ നിന്ന് സംരക്ഷണത്തിന് നേരിട്ട് വെയില് കൊള്ളുന്നത് പരമാവധി ഒഴിവാക്കണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം. പക്ഷേ, ജോലിക്കും പഠനത്തിനും മറ്റാവശ്യങ്ങള്ക്കുമായിട്ട് പലര്‍ക്കും പുറത്തിറങ്ങാതെ വയ്യ താനും. ഇത്തരം സന്ദര്‍ഭങ്ങളില്‍ പുറത്ത് വെയിലത്തേക്കിറങ്ങുന്നവര് നിര്‍ബന്ധമായും
അവധിക്കാലമായതോടെ ഇനി വേനൽക്യാംപുകളുടെ തിരക്കാണ്. കുട്ടികളുടെ സ്വഭാവ രൂപീകരണത്തിനും ആരോഗ്യം മെച്ചപ്പെടുത്താനും സാഹസികതയും കായിക താൽപര്യങ്ങളും വളർത്താനും ഇത്തരം ക്യാംപുകൾ സഹായിക്കും. കുട്ടികളെ ഇത്തരം ക്യാംപുകളിലേക്ക് അയയ്ക്കാൻ താൽപര്യമുണ്ടെങ്കിലും ഏതു തിരഞ്ഞെടുക്കണമെന്ന കാര്യത്തിൽ രക്ഷിതാക്കൾക്ക്
നമ്മുടെ ചുവന്ന രക്തകോശങ്ങളില്‍ അടങ്ങിയിട്ടുള്ള ഓക്സിജന്‍ വഹിക്കുന്ന പ്രോട്ടീന്‍ തന്മാത്രയാണ് ഹീമോഗ്ലോബിന്‍. ശരീരം ആവശ്യത്തിന് ഹീമോഗ്ലോബിന്‍ ഉത്പാദിപ്പിക്കാത്തതിനെ തുടര്‍ന്നുണ്ടാകുന്ന രോഗമാണ് തലസീമിയ. മാതാപിതാക്കളില്‍ നിന്ന് പാരമ്പര്യമായി പകര്‍ന്നു കിട്ടുന്ന ഈ രോഗം ചുവന്ന രക്തകോശങ്ങളുടെ
അര്‍ബുദകാരണമാകുന്ന പല വിധത്തിലുള്ള വസ്തുക്കളെ പറ്റി നാം വായിച്ചിട്ടുണ്ടാകും. എന്നാല്‍ അക്കൂട്ടത്തിലെങ്ങും ഒരു സാരി കണ്ടിട്ടുണ്ടാകില്ല. ഇന്ത്യന്‍ പരമ്പരാഗത വസ്ത്ര സങ്കല്പത്തിന്റെ നെടുംതൂണായി നാം പ്രതിഷ്ഠിച്ചിരിക്കുന്ന സാരി ഒരു അര്‍ബുദവുമായി ബന്ധപ്പെട്ടിരിക്കുന്നതായി ആരോഗ്യവിദഗ്ധര്‍ പറയുന്നു.
അതിപുരാതനകാലം മുതൽ നമുക്ക് കേട്ടറിവുള്ള ഒരു രോഗാവസ്ഥയാണ് ആസ്ത്മ . വൈദ്യ ശാസ്ത്ര വിവരണങ്ങളിൽ ഏറ്റവും ആദ്യം രേഖപ്പെടുത്തിയ അസുഖങ്ങളിലൊന്നത്രേ ഇത്. ഹോമറിന്റെയും ഹിപ്പോക്രറ്റസിന്റെയും ലിഖിതങ്ങളിൽ ആസ്തമയെക്കുറിച്ചുള്ള പരാമർശങ്ങൾ കാണാനാകും. ചരകസംഹിതയിൽ തമകശ്വാസമെന്നു വിവരിച്ചിട്ടുള്ള രോഗാവസ്ഥയും ആസ്ത്മ
രാവിലെ എഴുന്നേറ്റ് വരുമ്പോള്‍ വാഷ് ബേസിനു മുന്നില്‍ പോയി വെള്ളമെടുത്ത് കണ്ണിലേക്ക് തെറിപ്പിക്കുന്ന ശീലം പലര്‍ക്കുമുണ്ട്. മുഖത്തെ പീളയും അഴുക്കുമെല്ലാം കളയാനും ഒരു ഉഷാറ് കിട്ടാനുമൊക്കെയാണ് നാം ഇങ്ങനെ ചെയ്യാറുള്ളത്. എന്നാല്‍ കണ്ണിലേക്ക് പച്ചവെള്ളം ഇത്തരത്തില്‍ തെറിപ്പിക്കുന്നത് അത്ര നല്ല
24 വയസ്സുള്ള സൂര്യ സുരേന്ദ്രൻ എന്ന പെൺകുട്ടി വിമാനത്താവളത്തിൽ കുഴഞ്ഞു വീണതിനെ തുടർന്നു ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഹൃദ്രോഗബാധ മൂലമാണു സൂര്യയുടെ മരണമെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറഞ്ഞിരുന്നു. അരളി ചെടിയുടെ നീര് ഉള്ളിൽ ചെന്നതാവാം കാരണമെന്നും ഡോക്ടർമാർ അറിയിച്ചു. അരളി ചെടിയുടെ ഇല ചവച്ചത്
അമിതമായ തീറ്റ, വ്യായാമത്തിന്റെ അഭാവം എന്നിങ്ങനെയുള്ള കാരണങ്ങളുമായാണ് നാം പലപ്പോഴും ഭാരവര്‍ധനവിനെ ബന്ധിപ്പിക്കുന്നത്. എന്നാല്‍ ഇതിനു പുറമേ മറ്റ് ചില കാരണങ്ങളാലും ഒരു വ്യക്തിയുടെ ശരീരഭാരം കൂടിയെന്നിരിക്കാം. അത്തരമൊരു കാരണമാണ് ചില പോഷണങ്ങളുടെ അഭാവം. നന്നായി പ്രവര്‍ത്തിക്കാന്‍ നമ്മുടെ ശരീരം പല
പ്ലാസ്മാ കോശങ്ങൾ അഥവാ ഒരിനം ശ്വേതരക്ത കോശങ്ങളിൽ ആരംഭിക്കുന്ന കാൻസർ ആണ് മൾട്ടിപ്പിൾ മെലോമ. ആരോഗ്യമുള്ള പ്ലാസ്മാ കോശങ്ങൾ ആന്റിബോഡികൾ എന്ന പ്രോട്ടീനുകളെ നിർമിച്ച് അണുബാധകളെ പ്രതിരോധിക്കാൻ സഹായിക്കുന്ന ആന്റിബോഡികൾ രോഗാണുക്കളെ കണ്ടെത്തി ആക്രമിക്കും. മൾട്ടിപ്പിൾ മെലോമയിൽ, മജ്ജയിലെ (born marrow) പ്ലാസ്മാ
ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ ചെറുതായി ഉറക്കം വരുന്നതും ക്ഷീണം തോന്നുന്നതുമൊക്കെ സ്വാഭാവികമാണ്. എന്നാല്‍ ഒരു പ്രവൃത്തിയിലും ഏര്‍പ്പെടാന്‍ കഴിയാത്ത വിധം അത്യധികമായ ക്ഷീണം ഉച്ചഭക്ഷണ ശേഷം വരുന്നത് നമ്മുടെ ഭക്ഷണത്തിലെ പോഷണങ്ങളെയും ജീവിതശൈലിയെയും കുറിച്ച് പല ചോദ്യങ്ങളും
ചൂട് കൂടുമ്പോൾ ഹൃദയാരോഗ്യത്തിന് കൂടുതൽ ശ്രദ്ധകൊടുക്കണം. ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ ആരോഗ്യശീലങ്ങൾ പിന്തുടരാം. ∙കൃത്യമായ ഇടവേളകളിൽ വൈദ്യപരിശോധന നടത്താം. കൊളസ്ട്രോളും രക്തസമ്മർദവും പരിശോധിക്കാം. ഇതുമൂലം ഹൃദയത്തെ സുരക്ഷിതമാക്കാൻ േവണ്ട മുൻകരുതൽ എടുക്കാനും സാധിക്കും. ∙താപനില വല്ലാതെ ഉയരുകയാണ് പകൽ
ഏഴാച്ചേരിയിലെ 12 മക്കളുള്ള കുടുംബത്തിൽ ഏഴാമതായാണ് എന്റെ ജനനം. വളരെ പ്രാരബ്ധമുള്ള കർഷക കുടുംബമായിരുന്നു. വേണ്ടവിധം സംരക്ഷണവും ജീവിതസൗകര്യവും ഒന്നും തന്നെ കിട്ടിയിരുന്നില്ല. പഠനത്തിൽ വളരെ മികവും കലാകായിക കഴിവുകളും ഉണ്ടായിരുന്ന എനിക്ക് ഏഴാം ക്ലാസിൽ വച്ച് പഠനം നിർത്തേണ്ടിവന്നു. 20 വയസ്സായപ്പോഴേക്കും
ആഗോള തലത്തില്‍ പല രാജ്യങ്ങളില്‍ നിന്നും വില്ലന്‍ ചുമ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ഇന്ത്യയിലും ആശങ്ക. ചൈന, ഫിലിപ്പൈന്‍സ്, ചെക്ക് റിപബ്ലിക്, നെതര്‍ലാന്‍ഡ്സ്, എന്നിങ്ങനെ പല രാജ്യങ്ങളിലും വില്ലന്‍ ചുമ മൂലമുള്ള മരണങ്ങള് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. യുകെ, അമേരിക്ക
ബ്രഡ്, മുട്ട എന്നിങ്ങനെയുള്ള ഭക്ഷ്യവസ്തുക്കള്‍ കടയില്‍ നിന്ന് തിരഞ്ഞെടുക്കുമ്പോള്‍ നാം അവയിലെ എക്സ്പയറി ഡേറ്റ് ശ്രദ്ധിക്കാറുണ്ട്. കേടാകാതെ എത്ര കാലം ഒരു പ്രത്യേക വസ്തു ഉപയോഗിക്കാന്‍ സാധിക്കുമെന്നതിന്റെ പരമാവധി കാലാവധിയാണ് ഈ എക്സ്പയറി ഡേറ്റ്. എന്നാല്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് മാത്രമല്ല
നേരെ ഇരുത്താൻ ശ്രമിച്ചാൽ മറിഞ്ഞു വീഴുമായിരുന്ന കുട്ടി, ഹിമാലയത്തിലെ റോഹ്താങ് ചുരം വരെ യാത്ര ചെയ്യുക, പുഴകളിലൂടെ റാഫ്റ്റിങ് നടത്തുക. പഞ്ചഗുസ്തി മത്സരത്തിൽ സ്വർണം നേടുക. ശരിക്ക് സംസാരിക്കാതിരുന്ന അവൻ മോട്ടി വേഷണൽ സ്പീക്കറാവുക. ഇതൊക്കെ സ്വപ്നമാണോ സത്യമാണോ എന്നു ഞാൻ ഇടയ്ക്ക് ഓർക്കാറുണ്ട്. സെറിബ്രൽ
പ്രായമാകുമ്പോൾ പലരിലും കൂന് അഥവാ കൈഫോസിസ് (മുതുകിന്റെ വളവ്) ഉണ്ടാകുന്നത് സാധാരണമാണ്. അതുമൂലം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരും ഏറെയാണ്. പ്രധാനമായും നാല് കാരണങ്ങൾ കൊണ്ട് ഇതുണ്ടാകാം: ∙ ഡിസ്ക് തേയ്മാനം. ∙ പേശികളുടെ ദുർബലാവസ്ഥ. ∙ഓസ്റ്റിയോപൊറോട്ടിക് കംപ്രഷൻ ഫ്രാക്ചർ (എല്ലുകൾ ഒടിയുകയും പൊട്ടുകയും
ചോദ്യം : എന്റെ മകൻ ഒരു വിദേശ കമ്പനിയുടെ ഇന്ത്യയിലുളള ഒാഫിസിലാണു ജോലി ചെയ്യുന്നത്. അവനു ജോലി സമയം രാത്രി 9 മുതൽ രാവിലെ 6 വരെയാണ്. അതിനാൽ, രാത്രിയിൽ അൽപം പോലും ഉറങ്ങാൻ കഴിയില്ല. രാവിലെ വീട്ടിൽ വന്ന് ദിനകൃത്യങ്ങൾ നടത്തിയശേഷമാണ് പ്രഭാതഭക്ഷണം കഴിക്കുന്നത്. അതിനുശേഷം ഉറങ്ങാൻ കിടക്കും. പിന്നെ ഉച്ചകഴിഞ്ഞ്
വായിൽ നിന്നു വരുന്ന ദുർഗന്ധത്തെയാണു വായ്നാറ്റം അഥവാ ഹാലിടോസിസ് എന്നു പറയുന്നത്. രോഗിയുടെ ആരോഗ്യത്തെ മാത്രമല്ല ആത്മവിശ്വാസത്തേയും ദോഷകരമായി ബാധിക്കുന്ന അവസ്ഥയാണ് ഇത്. ഏകദേശം 50 ശതമാനം ആളുകൾ, തങ്ങൾക്കു വായ്നാറ്റം ഉണ്ടെന്നു കരുതുന്നു. ചിലർക്ക് വായ്നാറ്റം ഇല്ലെങ്കിൽ പോലും അമിതമായ ഉത്കണ്ഠ വച്ചു
സൂര്യപ്രകാശം ആണ് വൈറ്റമിൻ ഡി യുടെ പ്രധാന ഉറവിടം. രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രവർത്തനത്തിനും എല്ലുകളുടെ ആരോഗ്യത്തിനും പൊതുവായ സൗഖ്യത്തിനും വൈറ്റമിൻ ഡി കൂടിയേ കഴിയൂ. എന്നാൽ ഇരുണ്ട ചർമം (darker skin tone) ഉള്ളവരിലും, സൂര്യപ്രകാശം വളരെ കുറച്ചു മാത്രം ഏൽക്കുന്നവരിലും ചില ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരും
വേനൽ കടുക്കുകയാണ്. ചൂട് ഓരോ ദിവസവും കൂടി വരുന്നു. എയർ കണ്ടീഷനുകളെ ആശ്രയിച്ചാണ് മിക്കവരും കഴിയുന്നത്. സഹിക്കാൻ വയ്യാത്ത ചൂടിൽ നിന്നും ആശ്വാസം ലഭിക്കാൻ ഓഫിസുകളിൽ മാത്രമല്ല, വീടുകളിലും എസി ഒഴിവാക്കാനാവാത്ത ഒന്നായി മാറിക്കഴിഞ്ഞു. എന്നാൽ ശരിയായ വിധത്തിൽ ഉപയോഗിച്ചില്ലെങ്കിൽ,എസിയുടെ ഉപയോഗം പല
കോഴിക്കോട് ജില്ലയിലെ മൂടാടി പഞ്ചായത്തിലാണ് ഞങ്ങളുടെ വീട്. പതിനെട്ടാമത്തെ വയസ്സിലായിരുന്നു വിവാഹം. ഭർത്താവ് യൂസഫിന് ഖത്തറിലായിരുന്നു ജോലി. രണ്ടാമത്തെ മകൾക്ക് പത്തുവയസ്സു പൂർത്തിയായപ്പോഴാണ് മൂന്നാമത്തെ ആളായി ഷദമോൾ പിറന്നത്. മൂന്നാമതൊരാൾ കൂടി വരുന്നുണ്ടെന്നറിഞ്ഞതിൽ എല്ലാവരും അതിയായ
ഇന്നത്തെ ഡിജിറ്റൽ കാലഘട്ടത്തിൽ സ്ക്രീനുകൾ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായിരിക്കുന്നു. സ്മാർട്ട് ഫോണും ടാബ്ലെറ്റും മുതൽ ലാപ്ടോപ്പും ടെലിവിഷനും വരെ നമുക്ക് ഒഴിച്ചു കൂടാൻ പറ്റാതെ ആയിരിക്കുന്നു. വിവരവും വിജ്ഞാനവും വിനോദവും ഏകുന്നതാണെങ്കിലും സ്ക്രീൻ ടൈം അധികമാകുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.
നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ ആന്തരിക അവയവമാണ് കരൾ. രാസപ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന കരളിനെ ‘ശരീരത്തിലെ വർക്ക്ഷോപ്പ്’ എന്നാണു വിശേഷിപ്പിക്കുന്നത്. അന്നജം, മാംസ്യം, കൊഴുപ്പ് എന്നിവയുടെ ഉപാപചയത്തിന്റെ നിയന്ത്രണവും വിഷവസ്തുക്കളുടെ പുറംതള്ളലും കരളിന്റെ മുഖ്യ ജോലികളാണ്. പ്ലാസ്മയിലുള്ള ആൽബുമിൻ,
ഒരു പ്രായം കഴിഞ്ഞാല്‍ പലരെയും വലയ്ക്കുന്ന ദഹനസംബന്ധമായ പ്രശ്നമാണ് മലബന്ധം. പല കാരണങ്ങള്‍ കൊണ്ട് മലബന്ധം വരാമെന്നതിനാല്‍ ഇതിന്റെ കാരണം കണ്ടെത്തേണ്ടത് രോഗനിവാരണത്തില്‍ നിര്‍ണ്ണായകമാണ്. മലബന്ധം മൂലം ബുദ്ധിമുട്ടുന്നവര്‍ക്ക് സഹായകമായ ഒരു പരിഹാരമാര്‍ഗ്ഗം മുന്നോട്ട് വയ്ക്കുകയാണ് ഇന്ത്യന്‍
കണ്ണിന്റെ ആരോഗ്യത്തിന് വിറ്റമിൻ എ ആവശ്യമാണ്. വിറ്റമിൻ എ യുടെ അഭാവം നിശാന്ധത മുതൽ അന്ധതയ്ക്കു വരെ കാരണമാകാം. വിറ്റമിൻ എ യുടെ പ്രാധാന്യം മനസ്സിലാക്കി ഭക്ഷണത്തിലൂടെയും സപ്ലിമെന്റുകളിലൂടെയും ഇത് ശരീരത്തിലെത്തിച്ച് ആരോഗ്യം നിലനിർത്തേണ്ടതാണ്. വിറ്റമിൻ എ അടങ്ങിയ ഭക്ഷണം കഴിക്കുന്നതിലൂടെ വിറ്റമിൻ എ യുടെ
നിശ്ശബ്ദ ശത്രുവായ ഫാറ്റി ലിവർ ഇന്ന് പ്രായമായവരിലും കൂടുതലായി കണ്ടുവരുന്നുണ്ട്. വ്യായാമം, ഭക്ഷണ നിയന്ത്രണം തുടങ്ങിയവയിലൂടെ ഈ രോഗാവസ്ഥ ഒരു പരിധിവരെ ഒഴിവാക്കാം. ദിവസം 45 മിനിറ്റെങ്കിലും വ്യായാമത്തിനായി മാറ്റിവയ്ക്കുക. ഫാറ്റിലിവറിനെ പ്രതിരോധിക്കാനുള്ള ചില ഭക്ഷണക്രമങ്ങൾ ഇതാ... ∙ ആഹാരം തവണകൾ കൂട്ടി
വണ്ണം കുറയ്ക്കാൻ പലവഴികളും പരീക്ഷിക്കുന്നവരായിരിക്കും നമ്മിൽ പലരും. നമ്മുടെ ലുക്കിന്റെ മാത്രം പ്രശ്നമല്ല ഇന്ന് പൊണ്ണത്തടി. ലോകമെമ്പാടും ഒരു പകർച്ചവ്യാധി പോലെ പടർന്ന ആരോഗ്യപ്രശ്നമായി അത് മാറിയിരിക്കുകയാണ്. ലോകത്ത് നൂറുകോടിയോളം പേർ പൊണ്ണത്തടിമൂലം കാര്യമായ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്നാണ്
പുരുഷന്മാരെ മാത്രം ബാധിക്കുന്ന ഒരു പ്രത്യേകതരം ജനിതക രക്തരോഗമാണ് 'ഹീമോഫിലിയ'. ചെറുതായി തട്ടുകയോ മുട്ടുകയോ ചെയ്യുമ്പോള്‍ മുട്ടിയ സ്ഥലത്ത് അമിതമായി രക്തസ്രാവം ഉണ്ടാകുന്ന ഈ രോഗം പുരുഷന്മാരിലേക്ക് പകര്‍ത്തുന്നത് സ്ത്രീകളാണ്. അതേസമയം സ്ത്രീകള്‍ക്ക് യാതൊരു രോഗലക്ഷണവും ഉണ്ടാകുകയില്ല എന്ന പ്രതിഭാസവും ഈ
ഡിമൻഷ്യ ബാധിതരെ പരിചരിക്കുന്നതിൽ നല്ല കരുതലും ശ്രദ്ധയും ആവശ്യമാണ്. മറവി ഒരു രോഗമാണെന്നും അവർ ചെയ്യുന്നത് തെറ്റല്ലെന്നും മനസ്സിലാക്കിയുള്ള ഇടപെടലാണ് ആവശ്യം. മറവിബാധിതരുടെ പരിചരണത്തിൽ സംസ്ഥാന സാമൂഹികസുരക്ഷാ മിഷൻ നൽകുന്ന നിർദേശങ്ങൾ ഇങ്ങനെ: ∙ ഉറക്കം കൃത്യമാക്കാം. ഉറങ്ങുന്നതിനും ഉണരുന്നതിനും കൃത്യമായ
വിഷുവിനു കണിക്കൊന്നയോളം ഡിമാന്റുള്ള മറ്റേതെങ്കിലും പൂവുണ്ടോ? ഈ സ്വർണനിറമുള്ള ഇത്തിരിക്കുഞ്ഞൻ പൂവിന് കാണാനുള്ള ഭംഗി മാത്രമല്ല, ഔഷധഗുണങ്ങളുമുണ്ടെന്ന് അറിയാമോ? മണം പോലുമില്ലാത്ത ഈ പൂവിന് ഔഷധഗുണമോ എന്ന് ചിന്തിച്ചെങ്കിൽ ഈ കാര്യങ്ങൾ തീർച്ചയായും നിങ്ങള്‍ അറിഞ്ഞിരിക്കണം. കണിക്കൊന്നയാകമാനം ഔഷധമാണ്.
ചെറുപ്പക്കാരെ അപേക്ഷിച്ച് പ്രായമായവർക്ക് ശരീര താപനില നിയന്ത്രിക്കാനുള്ള കഴിവ് കുറവാണ്. പ്രായമേറുമ്പോൾ ശരീരത്തിലെ ആന്തരിക അവയവങ്ങൾക്ക് ഉണ്ടാകുന്ന ചില മാറ്റങ്ങളാണ് ഇതിനു കാരണം. പ്രായമായവരിൽ സാധാരണ കണ്ടുവരാറുള്ള ഒന്നിലധികം രോഗാവസ്ഥകളും സ്ഥിതി വഷളാക്കുന്നു. ഒന്നിലധികം മരുന്നുകൾ കഴിക്കുന്നതും ചൂടിനോട്
എന്ത് ഭക്ഷണം കഴിക്കുന്നു എന്നത് പോലെ തന്നെ പ്രധാനമാണ് എപ്പോള്‍ ഭക്ഷണം കഴിക്കുന്നു എന്നതും. ഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവരെ സംബന്ധിച്ചിടത്തോളം രാത്രിഭക്ഷണം എപ്പോള്‍ കഴിക്കുന്നു എന്നത് അതിപ്രധാനമാണ്. വൈകുന്നേരം അഞ്ച് മണിക്കും രാത്രി ഏഴ് മണിക്കും ഇടയില്‍ രാത്രിഭക്ഷണം പൂര്‍ത്തിയാക്കുന്നത്
ക്ലാസിലോ ജോലി സ്ഥലത്തോ ഒക്കെ ഇരിക്കുമ്പോള്‍ മുടി പിടിച്ച് വലിക്കുന്ന ശീലം നിങ്ങള്‍ക്കുണ്ടോ? എങ്കില്‍ ശ്രദ്ധിച്ച് വായിക്കുക. ഈ വിചിത്രമായ സ്വഭാവത്തിന് വൈദ്യശാസ്ത്രത്തില്‍ ഒരു പേരുണ്ട്. ട്രിക്കോടില്ലോമാനിയ. ഈ മാനസികരോഗാവസ്ഥയുള്ളവര്‍ക്ക് തലമുടി, കണ്പീലികള്, പുരികം, കൈകാലുകളിലെ മുടി
കടുത്ത വേനൽച്ചൂടിൽ തണുത്ത വെള്ളത്തിൽ നീന്തിത്തുടിക്കുന്നതിന്റെ സുഖം. ഓർക്കുമ്പോൾ തന്നെ മനസ്സിനൊരു കുളിരാണ്. സ്കൂൾ അവധിയും വേനൽക്കാലവും എത്തുന്നതോടെ നീന്തൽക്കളരികൾ സജീവമാവുകയാണ്. നീന്തൽ വശമില്ലാത്തവരും പരിചയക്കുറവ് ഉള്ളവരുമെല്ലാം പുഴയിൽ ഇറങ്ങുമ്പോഴാണ് അപകടങ്ങൾ ഉണ്ടാകുന്നത്. 3 ദിവസത്തിനിടെ
കൗമാരക്കാരായ കുട്ടികളിലെ ആത്മഹത്യാ കണക്കുകൾ പരിശോധിച്ചാൽ അമ്പരക്കും. ചെറുപ്രായത്തിൽ ഇത്രയേറെ കുട്ടികൾ എന്തിനാണ് ജീവിതം വേണ്ടെന്നു വയ്ക്കാൻ തീരുമാനിച്ചതെന്ന് സ്വാഭാവികമായും ചിന്തിച്ചുപോകും. എന്ത് പ്രശ്നമാണ് അവരെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്ന ചോദ്യം പലർക്കു മുന്നിലും ഉത്തരം കിട്ടാതെ
രാവിലെ പല്ലുതേപ്പും ബെഡ്കോഫിയും കഴിഞ്ഞാൽ പിന്നത്തെ പതിവ് കുളിയാണ്. പണ്ടും ഇന്നും. പണ്ട് ബ്രാഹ്മ മുഹൂർത്തത്തിലെ മുങ്ങിക്കുളിയിലാണ് മലയാളിയുടെ പുലരികൾ ആരംഭിച്ചിരുന്നത്. ധാരാളം സമയമെടുത്തുള്ള നീരാട്ട് ഒരേ സമയം കുളിയും വ്യായാമവും കൂടിയായിരുന്നു. പുലർച്ചെ നാലു നാലരയ്ക്കുള്ള ബ്രാഹ്മ മുഹൂർത്തത്തിൽ ജലത്തിൽ
നിത്യഭക്ഷണത്തില്‍ നാം ഉള്‍പ്പെടുത്തേണ്ട ഒരു അവശ്യ പോഷണമാണ് പ്രോട്ടീന്‍. പേശികളുടെയും മുടിയുടെയും ചര്‍മ്മത്തിന്റെയും ഹോര്‍മോണുകളുടെയുമൊക്കെ നിര്‍മ്മാണത്തിന് പ്രോട്ടീന്‍ അത്യന്താപേക്ഷിതമാണ്. ആവശ്യത്തിന് പ്രോട്ടീന്‍ ശരീരത്തിന് ലഭിക്കുന്നുണ്ടോ എന്നറിയാന്‍ ഇനി പറയുന്ന ലക്ഷണങ്ങള്‍ സഹായിക്കും. 1.
കാലാവസ്ഥാ വ്യതിയാനം മൂലം അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ചൂട് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഏറെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപനിയന്ത്രണ
നമ്മുടെ നാട്ടിൽ കാണുന്ന പാമ്പുകളിൽ 80 ശതമാനവും വിഷമില്ലാത്തതാണ്. വിഷമുള്ളതിൽ തന്നെ പ്രധാനപ്പെട്ടത് അണലി, മൂർഖൻ, ശംഖുവരയൻ (വെള്ളിക്കെട്ടൻ) തുടങ്ങിയവയാണ്. വിഷമുള്ള പാമ്പുകൾ തന്നെ വിഷത്തിന്റെ പ്രകൃതമനുസരിച്ചു രണ്ടായി തിരിക്കാം. വിഷം നമ്മുടെ നാഡീവ്യവസ്ഥയെ ബാധിക്കുന്ന തരത്തിലുള്ളവയാണ് ഒന്നാമത്തേത്. ഉദാ:
ചൂട് കൂടിയതോടെ കഴിവതും വാതിലും ജനലും തുറന്നിടാണ് പലരും നോക്കുന്നത്. അത്രയെങ്കിലും നേരം കുറച്ച് കാറ്റ് കിട്ടിയാൽ ആശ്വാസം. എന്നാൽ ഇടയ്ക്ക് പെയ്യുന്ന മഴ കൊതുകുശല്യം കൂട്ടിയെന്ന കാര്യത്തിൽ സംശയമില്ല. സ്വാഭാവികമായും ഡെങ്കിപ്പനി പോലുള്ള രോഗങ്ങളും വർധിച്ചു. ഇനി എത്ര ശ്രദ്ധിച്ച്, ശരീരം മറയ്ക്കുന്ന
ഓട്ടിസം എന്ന വാക്ക് ഇന്ന് എല്ലാവർക്കും സുപരിചിതമായി കഴിഞ്ഞു. ദിനംപ്രതി കൂടുന്ന ഓട്ടിസത്തിന്റെ നിരക്ക് തന്നെയാണ് കാരണം .സർക്കാർ മെഡിക്കൽ കോളേജുകളിൽ പ്രവർത്തിച്ചുവരുന്ന റീജണൽ ഇന്റർവെൻഷൻ കളിലും, ജില്ലാ ആശുപത്രികളിലെ ഡിസ്ട്രിക്ട് ഏർലി ഇൻറർവെൻഷൻ സെൻററുകളിലും, മറ്റ് സ്വകാര്യ ക്ലിനിക്കുകളിലും
കോവിഡ് കാലം മുതലാണ് ചെറുപ്പക്കാർക്കിടയിൽ ഹൃദ്രോഗങ്ങൾ കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടുതുടങ്ങിയത്. കോവിഡിന്റെ ആശങ്കകകൾ അവസാനിച്ചുവെങ്കിലും ഇന്നും ഹൃദ്രോഗമുണ്ടാകുന്ന യുവാക്കളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടില്ല. തൊണ്ണൂറുകളിൽ ജനിച്ചവർ വളരെ നേരത്തെ ഹൃദ്രോഗികളായി മാറുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്.
നിരുപദ്രവകരമായ ചില തമാശകളും പ്രാങ്കുകളും കൊണ്ട് കുട്ടുകാരെയും കുടുംബത്തിലുള്ളവരെയുമൊക്കെ മണ്ടന്മാരാക്കുന്ന ദിനമാണ് ഏപ്രില്‍ ഒന്ന്. ചിലരുടെ കാര്യത്തില്‍ നല്ലൊരു പൊട്ടിച്ചിരിക്ക് വക നല്‍കുമെങ്കിലും എല്ലാവരും ഈ പ്രാങ്കുകളെ ഒരു പോലെയാകില്ല സ്വീകരിക്കുക. ഏപ്രില്‍ ഫൂള്‍ പ്രാങ്കുകള്‍ മൂലം പല
ജീവിതശൈലീ രോഗങ്ങൾ വളരെകൂടുതലായി കണ്ടുവരുന്ന ഈ കാലത്ത് നോമ്പ് അനുഷ്ഠാനം വളരെ ശ്രദ്ധാപൂർവം കൈകാര്യം ചെയ്യേണ്ടതാണ്. ശാരീരകമായി നമ്മുടെ ആരോഗ്യം നല്ലതാക്കുവാനും, നഷ്ടപ്പെട്ട ആരോഗ്യം വീണ്ടെടുക്കുവാൻ സഹായിക്കുന്ന സമയമാണ് നോമ്പുകാലം. എന്നാൽ പ്രമേഹം, ബ്ലഡ് പ്രഷർ, കിഡ്നി, ഹൃദയ സംബന്ധമായ രോഗങ്ങളുള്ളവർ നോമ്പ്
ഭാഗികമായോ പൂര്‍ണ്ണമായോ ഭക്ഷണപാനീയങ്ങള്‍ ഒരു നിശ്ചിത സമയത്തേക്ക് ഉപേക്ഷിക്കുന്നതിനെയാണ് ഉപവാസം എന്ന് പറയുന്നത്. റംസാന് മാസത്തെ നോമ്പ് നോക്കല്‍ പോലെ മതപരമായ കാരണങ്ങളാലും ഫിറ്റ്നസിനു വേണ്ടിയും ശസ്ത്രക്രിയകള്‍ക്കും പരിശോധനകള്‍ക്കും വേണ്ടിയുമൊക്കെ ഉപവാസം അനുഷ്ഠിക്കുന്നവരുണ്ട്.
മുഖത്ത് മേയ്ക്ക് അപ്പ് ഇടുന്നവരെല്ലാം നിര്‍ബന്ധമായും പിന്തുടരുന്ന ഒരു നിയമമുണ്ട്. രാത്രി ഉറങ്ങുന്നതിന് മുന്‍പ് എല്ലാ മേയ്ക്ക് അപ്പും നീക്കം ചെയ്യും. മുഖത്തെ സുഷിരങ്ങള്‍ അടയാതിരിക്കാനും മുഖക്കുരു ഉള്‍പ്പെടെയുള്ള ചര്‍മ്മ പ്രശ്നങ്ങള്‍ വരാതിരിക്കാനുമാണ് ഈ മുന്‍കരുതല്‍. എന്നാല്‍ ഈ കരുതല്‍
മുതിർന്ന പൗരന്മാരുടെ ജീവിതത്തിൽ ഏറ്റവും കൂടുതൽ പ്രത്യാഘാതമുണ്ടാക്കാവുന്ന ഒന്നാണ് വീഴ്ചകൾ. മുറിവുകൾക്കും പൊട്ടലുകൾക്കും കാരണമാകുമെന്നു മാത്രമല്ല, ദൈനംദിനകാര്യങ്ങൾ നിർവഹിച്ച് സ്വതന്ത്രമായി ജീവിക്കാനുള്ള കഴിവിനെത്തന്നെ അതു ബാധിക്കും. വീഴ്ചയെക്കുറിച്ചുള്ള ഭയവും ചിലപ്പോൾ മാനസികമായി ചിലരെ
റംസാന് നോമ്പ് തുടങ്ങി. ലോകമെമ്പാടുമുള്ള മുസ്ലിം മതവിശ്വാസികള്‍ക്ക് പ്രാര്‍ത്ഥനയുടെയും ആത്മസമര്‍പ്പണത്തിന്റെയും നാളുകള്‍. ഉപവാസവും സല്‍ക്കാരവും പരസ്പരം കൈകോര്‍ത്ത് നില്ക്കുന്ന കാലയളവാണ് നോമ്പുകാലം. നോമ്പ് ആചരിക്കുന്ന വ്യക്തികള്‍ പ്രത്യേകിച്ച് ഡയബറ്റിസ്, ഹൃദ്രോഗം, വൃക്കരോഗം, അമിത
സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ -
മക്കളും കുടുംബവും അന്യദേശങ്ങളിലായതുകൊണ്ട് ഒറ്റപ്പെടലിലും സങ്കടത്തിലുമാണെന്ന് പറയുന്ന ഒട്ടേറെപ്പേരുണ്ട്. പ്രായമായ ദമ്പതികൾ മാത്രമുള്ള വയോജന അണുവീടുകൾ ധാരാളമുണ്ട്. ഉപജീവനത്തിനായി മക്കളെല്ലാം കൂടുവിട്ടു പറന്നെന്ന പരിഭവം മാറ്റിവച്ച് ഈ വീടുകളെയും സന്തോഷത്തിന്റെ ഇടമാക്കേണ്ടേ? മിണ്ടിയും കേട്ടും...
പുറത്തേക്കിറങ്ങാൻ പറ്റുന്നില്ല. ഇറങ്ങിയാൽ പെള്ളുന്ന വെയിൽ. ചൂടു കാരണം ശരീരം വെന്തുരുകുന്നതു പോലെ. പുറത്തേക്കിറങ്ങിയതിനേക്കാൾ വേഗത്തിൽ അകത്തേക്കു കയറേണ്ടി വരുന്ന സമയമാണിത്. ചൂടും വിയർപ്പും ഒക്കെയായി ആകെ അസ്വസ്ഥരായിട്ടിരിക്കുമ്പോൾ ത്വക്രോഗംകൂടി വരുന്നത് എന്ത് കഷ്ടമാണല്ലേ? വിയർക്കുമ്പോൾ ചെറിച്ചിലും
പകൽ മുഴുവൻ നോമ്പെടുത്ത ശേഷം വൈകിട്ട് നോമ്പുമുറിക്കുന്നതിനു കൃത്യമായ രീതിയുണ്ട്. വിധിപ്രകാരം വെള്ളവും അതിനുശേഷം ഈന്തപ്പഴവും കഴിച്ച് അന്നനാളത്തെ ഉണർത്തി വയറിലെ പചന പ്രക്രിയകൾ സാധാരണ ഗതിയിലാക്കണം. അൽപ സമയത്തിനു ശേഷമേ കാര്യമായി ഭക്ഷണം കഴിക്കാവൂ. ഇതു വിശ്വാസം എന്നതുപോലെ തികച്ചും ശാസ്ത്രീയവുമാണ്
നിറങ്ങളുടെ ഉത്സവമായ ഹോളി ഏവര്‍ക്കും സന്തോഷം പകരുന്നതാണെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ആസ്മ രോഗികള്‍ ചില മുന്‍കരുതലുകള്‍ എടുത്തില്ലെങ്കില്‍ ആരോഗ്യ പ്രശ്നങ്ങള്‍ വരാനുള്ള സാധ്യത ഹോളി ആഘോഷത്തില്‍ കൂടുതലാണ്. ഹോളി ആഘോഷിക്കുന്ന ആസ്മ രോഗികള്‍ ഇനി പറയുന്ന മുന്‍കരുതലുകള്‍ എടുക്കാന്‍
ലോകാരോഗ്യ സംഘടനയുടെ ആഭിമുഖ്യത്തിൽ മാർച്ച് 24 ലോക ക്ഷയരോഗ ദിനമായി (World TB day) വർഷം തോറും ആചരിക്കുന്നു. ഇന്ത്യയുൾപ്പെടെ മിക്ക വികസ്വര രാജ്യങ്ങളിലെയും ഏറ്റവും പ്രധാനപ്പെട്ട പൊതുജനാരോഗ്യ പ്രശ്നമാണ് ക്ഷയം. രോഗകാരണമായ മൈക്കോ ബാക്ടീരിയം ട്യൂബർകുലോസിസ് എന്ന സൂക്ഷ്മാണുവിനെ കണ്ടെത്തിയിട്ടു 142 വർഷമായി.
ഒരു മനുഷ്യന്റെ ആരോഗ്യത്തിനു അത്യാവശ്യം വേണ്ടുന്ന ഒന്നാണ് ഉറക്കം. ശരിയായ രീതിയിലുള്ള ഉറക്കത്തിന്റെയും പല രീതിയിലുള്ള ഉറക്ക വൈകല്യങ്ങൾക്കുറിച്ചുമുള്ള അവബോധം ജനങ്ങൾക്കുണ്ടാകേണ്ടതിന്റെ കാരണവും ഇതുതന്നെയാണ്. ഉറക്ക വൈകല്യങ്ങൾ ഉള്ളവരും കൂർക്കംവലി ഉള്ളവരും ഇതെല്ലാം സാധാരണമല്ലേ എന്നു കരുതി ഇരിക്കാറാണ്
ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് അസോസിയേഷന് മേധാവിയും മലയാളിയുമായ എസ്. സോമനാഥ് അടുത്തിടെയാണ് തന്നെ ബാധിച്ചിരുന്ന അര്‍ബുദത്തെ കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്. ആദിത്യ എല്‍-1 ദൗത്യത്തിന്റെ വിക്ഷേപണ ദിവസമാണ് തനിക്ക് വയറിലെ അര്‍ബുദം സ്ഥിരീകരിക്കപ്പെട്ടതെന്ന് ഐഎസ്ആര്‍ഒ ചെയര്മാന് പറഞ്ഞിരുന്നു. ഇപ്പോള്‍
വളരെ മാന്യമായി പെരുമാറിയിരുന്ന ചില വ്യക്തികൾക്ക് പ്രായമാകുമ്പോൾ പെട്ടെന്ന് പെരുമാറ്റത്തിൽ വ്യത്യാസം കാണപ്പെടുന്നുണ്ടോ? പെട്ടെന്ന് ദേഷ്യപ്പെടുകയും മറ്റുള്ളവരെ വേദനിപ്പിക്കുകയും ചെയ്യുന്നുണ്ടോ? ഒരുപക്ഷേ ഇത് ഫ്രണ്ടോ ടെംപറൽ ഡിമൻഷ്യ (Fronto temporal dementia) എന്ന മറവി രോഗത്തിന്റെ ലക്ഷണമാകാം. 50–65
വായയുടെ ആരോഗ്യം ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. വായയുടെ ആരോഗ്യം സംബന്ധിച്ച് നിരവധി തെറ്റിദ്ധാരണകൾ പലർക്കുമുണ്ട്. ഇങ്ങനെ തെറ്റായ ശീലങ്ങൾ പിന്തുടരുന്നതു വഴി ദന്താരോഗ്യ പ്രശ്നങ്ങളും ഒരുപാട് ഉണ്ടാകാറുണ്ട്. ഇത് ചികിത്സിക്കാതിരുന്നാൽ ഭാവിയിൽ കൂടുതൽ സങ്കീർണതകളിലേക്കു
ഏപ്രിൽ, മെയ് മാസങ്ങളിൽ മാത്രം വേനൽക്കാലം ഉണ്ടായിരുന്നത് ഇന്ന് പഴങ്കഥയാണ്. വേനലിലെ അസഹ്യമായ ചൂടും അതിനോട് അനുബന്ധിച്ച് വരുന്ന മറ്റു പ്രശ്നങ്ങളും എല്ലാവരും നേരിട്ടിട്ടുണ്ട്. എന്നാൽ ഇപ്പോഴത്തെ കഥ അതല്ല. വേനൽക്കാലം കുറഞ്ഞത് ഒരു മാസമോ അതിലധികമോ നേരത്തേ എത്താറുണ്ട്. അതുകൊണ്ടുതന്നെ ചർമസംരക്ഷണ
നിത്യജീവിതത്തില്‍ പലപ്പോഴും ഇയര്‍ ഫോണുകള്‍ ഉപയോഗിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇടയ്ക്ക് അതൊന്ന് വൃത്തിയാക്കാനും അണുനാശിനി കൊണ്ട് തുടയ്ക്കാനും ശ്രദ്ധിക്കാറുണ്ടോ? ഇല്ലെങ്കില്‍ സൂക്ഷിക്കണം. ഇയര്‍ഫോണുകളില്‍ അടിഞ്ഞു കൂടുന്ന അഴുക്കും അണുക്കളും ചെവിയില്‍ അണുബാധയുണ്ടാക്കി കേള്‍വി ശക്തിയെ തന്നെ
വ്യായാമത്തേക്കാള്‍ പലപ്പോഴും കഠിനമാണ് വ്യായാമത്തിനാവശ്യമായ ഒരു സ്പോര്‍ട്സ് ബ്രാ കണ്ടെത്താന്‍ എന്ന് പറഞ്ഞാല്‍ ഒട്ടും അതിശയോക്തി ആവില്ല. എല്ലാ വര്‍ക്ക് ഔട്ടിനും പറ്റിയ ഒരു സ്പോര്‍ട്സ് ബ്രാ കിട്ടാനില്ല എന്നതുതന്നെ കാരണം. ജിം വര്‍ക്ക് ഔട്ട് , ഓട്ടം, കായിക ഇനങ്ങള്‍, മലകയറ്റം, യോഗ എന്നിങ്ങനെ ഓരോ
രോഗം വന്നാല്‍ ഡോക്ടറെ കാണുകയാണ് ചെയ്യേണ്ടത്. ഗൂഗിളില്‍ ലക്ഷണങ്ങള്‍ അടിച്ചു നോക്കി സ്വയം ചികിത്സിക്കുന്നതും മെഡിക്കല്‍ സ്റ്റോറില്‍ പോയി ലക്ഷണങ്ങള്‍ പറഞ്ഞ് മരുന്നു വാങ്ങുന്നതും ഒഴിവാക്കേണ്ടതാണ്.എന്നാല്‍ ഡോക്ടറെ കാണാന്‍ പോകുന്നതിന് മുന്‍പ് സ്വന്തം ആരോഗ്യത്തെ കുറിച്ച് അടിസ്ഥാനപരമായ ചില വിവരങ്ങള്‍
മനുഷ്യശരീരത്തിന്റെ 70 ശതമാനവും ജലമാണെന്നാണ് കണക്ക്. ശരീരത്തിലെ വിവിധ പ്രക്രിയകള്‍ സുഗമമായി നടക്കുന്നതിന് ഈ ജലാംശം താഴാതെ നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. മുതിര്‍ന്ന ഒരാള്‍ ദിവസം കുറഞ്ഞ് രണ്ടു മുതല്‍ മൂന്നു വരെ ലീറ്റര്‍ കുടിക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു. വീട്ടില്‍നിത്തന്നെ
കുട്ടികളുടെ ബുദ്ധിവികാസൃത്തില് സുപ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് അവര്‍ക്ക് കളിക്കാന്‍ ലഭിക്കുന്ന കളിപ്പാട്ടങ്ങള്‍. കൈക്കുഞ്ഞുങ്ങളായിരിക്കുമ്പോള്‍ അവരുടെ ശ്രദ്ധ കവരാനും നോട്ടം കൊണ്ടോ ചിരി കൊണ്ടോ ചലനം കൊണ്ടോ അവരുടെ പ്രതികരണങ്ങള്‍ അറിയാനും ഉപകരിക്കുന്ന, കിലുക്കാംപെട്ടി പോലെ നിറവും ശബ്ദവുമുള്ള
നടക്കുകയോ ഓടുകയോ കായിക ഇനങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നവർക്ക് ഒഴിച്ചു കൂടാനാകാത്തതാണ് അത്ലറ്റിക് ഷൂകള്‍. ജിം ഷൂ, സ്പോര്‍ട്സ് ഷൂ, സ്നീക്കേഴ്സ് എന്നിങ്ങനെ പല പേരുകളില്‍ അറിയപ്പെടുന്ന ഈ ഷൂസുകള്‍ കായിക പ്രകടനത്തെ മെച്ചപ്പെടുത്തുകയും കാലുകള്‍ക്കും ശരീരത്തിനും പരുക്കു പറ്റാതെ കാക്കുകയും
ആര്‍ത്തവ കാലത്ത് സാനിറ്ററി പാഡുകള്‍ക്ക് പകരം മെന്‍സ്ട്രുവല്‍ കപ്പ് ഉപയോഗിക്കുന്ന സ്ത്രീകളുടെ എണ്ണം വർധിച്ചു വരികയാണ്. ആരോഗ്യത്തിനും പരിസ്ഥിതിക്കുമെല്ലാം ഇണങ്ങിയത്, സൗകര്യപ്രദം, ചെലവു കുറവ് എന്നിങ്ങനെ മെന്‍സ്ട്രുവല്‍ കപ്പിനെ ആകര്‍ഷകമാക്കുന്ന നിരവധി ഘടകങ്ങളുണ്ട്. എന്നാല്‍ പുതുതായി
പൊതുവേ പ്രായമായവരില്‍ കണ്ടു വന്നിരുന്ന ഒരു അര്‍ബുദമാണ് വന്‍കുടലിനെയും മലാശയത്തെയും ബാധിക്കുന്ന കൊളോറെക്ടല്‍ കാന്‍സര്‍. എന്നാല്‍ മോശം ഭക്ഷണശൈലി, അമിതവണ്ണം, വ്യായാമമില്ലായ്മ തുടങ്ങിയ ജീവിതശൈലി ഘടകങ്ങള്‍ മൂലം ഇപ്പോള്‍ യുവാക്കളിലും ഈ കാന്‍സര്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുന്നു. ലോകാരോഗ്യ
മാർച്ച് 15ന് ലോക നിദ്രാ ദിനം ആണ്. ഉറക്കത്തിനും ഒരു ദിനമോ എന്ന് ചോദിക്കാൻ വരട്ടെ. ഏറെ സങ്കീർണമായ ഒരു ജൈവിക പ്രക്രിയയാണ് ഉറക്കം. ഗുരുതരമായ ശ്വാസതടസ്സം അടക്കമുള്ള ഒട്ടനവധി ആരോഗ്യപ്രശ്നങ്ങൾ ഉറക്കത്തിനിടയിൽ ഉണ്ടാകാം എന്ന കാര്യം പലർക്കും അറിയില്ല എന്നതാണ് യാഥാർത്ഥ്യം . ആരോഗ്യകരമായ ഉറക്കത്തിന്റെ
ജീവിതത്തിലെ ഒരു വഴിത്തിരിവിലാണോ നിങ്ങളിപ്പോൾ? വികാരങ്ങളുടെ ചുഴിയിൽ അകപ്പെട്ടപോലെയാണോ? ഭൂതകാലത്തിന്റെ നിഴൽ ബാധിക്കുന്നുണ്ടോ? ആത്മവിശ്വാസവും ലക്ഷ്യബോധവും നഷ്ടപ്പെട്ട അവസ്ഥയിലാണോ? ഈ ചോദ്യങ്ങളിൽ ഏതെങ്കിലും ഒന്നിന് ‘അതെ’ എന്നാണ് ഉത്തരമെങ്കിൽ, കൗൺസലിങ് നിങ്ങൾക്ക് വളരെയധികം ഗുണം ചെയ്യും. ആ വാക്കു
ശരീരത്തില്‍നിന്നു മാലിന്യങ്ങളെ അരിച്ചു കളയുകയാണല്ലോ വൃക്കയുടെ ജോലി. എന്നാൽ അതിനു വൃക്കയ്ക്കു കഴിയുന്നില്ലെങ്കിലോ? രോഗിയാവാൻ മറ്റു കാരണങ്ങളൊന്നും വേണ്ട. വൃക്കയെ ബാധിക്കുന്ന രോഗങ്ങള്‍ ഏതൊക്കെയെന്ന് അറിയും മുൻപ്, എന്തുകൊണ്ടാണ് വൃക്കയുടെ ആരോഗ്യം താറുമാറാകുന്നതെന്നും അറിഞ്ഞിരിക്കണം. ജനിതക കാരണങ്ങൾ
വൃക്കകൾക്കുണ്ടാകുന്ന പ്രശ്നങ്ങൾ ഹൃദയസംബന്ധമായ രോഗങ്ങൾക്കും കാരണമാകാം. അതേപോലെ തിരിച്ചും. ഗുരുതരമായ വൃക്കരോഗം ചികിത്സിച്ചു മാറ്റാനാവില്ല. അത് ഹൃദയപ്രശ്നങ്ങളിലേക്കു നയിക്കും. എങ്കിലും വൃക്കയുടെ പ്രവർത്തനം തകരാറിലാവാതെ സംരക്ഷിച്ചു കൊണ്ടു പോകാൻ സാധിക്കും. ഹൃദയത്തകരാറുകളും ഗുരുതരവൃക്കരോഗവും പ്രമേഹത്തിൽ
ഗർഭിണിയായിരിക്കുക എന്നത് സന്തോഷം നൽകുന്ന ഒരവസഥയാണ്. എന്നാൽ സ്ത്രീകൾക്ക് ഗർഭകാലത്ത് വൃക്കപ്രശ്നങ്ങൾ ഉൾപ്പെടെ നിരവധി വെല്ലുവിളികളെ നേരിടേണ്ടി വരാറുണ്ട്. രക്തത്തിൽ നിന്ന് മലിനവസ്തുക്കളെ അരിച്ചു മാറ്റി ഫ്ലൂയ്ഡ് ബാലൻസ് നിലനിർത്തുന്ന അവയവങ്ങളാണ് വൃക്കകൾ. പയർമണിയുടെ ആകൃതിയാണ് ഇവയ്ക്കുള്ളത്. ഗർഭിണികളിൽ,
പുകയില- പുകവലി ജന്യരോഗങ്ങള്‍ നമ്മുടെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യുന്ന അവസ്ഥയിലേക്കെത്തുന്ന കാലം വിദൂരമല്ല. ഏകദേശം 80 ലക്ഷം ആളുകള്‍ പ്രതിവര്‍ഷം പുകയില ജന്യ രോഗങ്ങളാല്‍ മരണമടയുന്നു എന്നാണ് കണക്ക്. ഇതില്‍ 13 ലക്ഷം പേര് പുകവലിക്കാരുടെ സാമിപ്യം മൂലം പുക ശ്വസിക്കാനിടയാകുന്ന ഹതഭാഗ്യരത്രേ.
Reasons and Treatments of Glaucoma
ഫോണിൽ മൂന്നുനാല് മിസ്ഡ് കാളുകൾ കണ്ടപ്പോൾ തന്നെ ഒരു സാധാരണ കുശലാന്വേഷണമല്ല സുമച്ചേച്ചിയുടേത് എന്ന് മനസ്സിലായി. "എന്ത് പറ്റി ചേച്ചി?" "ഒന്നും പറയണ്ടെന്റെ ശോഭേ, അച്ഛനെ കൊണ്ട് തോറ്റു. ശോഭയെ ഇപ്പോൾ തന്നെ കാണണം എന്ന് പറഞ്ഞു വാശിയിലാണ്. അത് കൊണ്ടാണ് ഞാൻ ബുദ്ധിമുട്ടിച്ചത്
ഇന്ന് ഓരോ സ്ത്രീയും, കുടുബം, വീട്, കരിയർ തുടങ്ങി പല റോളുകൾ ഒരേ സമയം ചെയ്യുന്നവരാണ്. ഈ തിരക്കുകൾക്കിടയിൽ അവർ പലപ്പോഴും സ്വന്തം ആരോഗ്യം ശ്രദ്ധിക്കാറില്ല. കുടുംബത്തിന്റെ ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുമ്പോഴും തന്റെ പ്രശ്നങ്ങളെ അവര്‍ അവഗണിക്കുന്നു. പലപ്പോഴും രോഗങ്ങളെക്കുറിച്ച്, പ്രത്യേകിച്ച്
ശരീരത്തിന് ആവശ്യമുള്ള പ്രധാനപ്പെട്ട പോഷണങ്ങളില്‍ ഒന്നാണ് വൈറ്റമിന്‍ ഡി എന്നതൊക്കെ ശരി. എല്ലുകളെ കരുത്തുറ്റതാക്കാനും, പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും മൂഡും മാനസികാരോഗ്യവും മെച്ചപ്പെടുത്താനുമൊക്കെ ഈ പോഷണം സഹായിക്കുമെന്നതും നേര്. എന്ന് വച്ച് ആവശ്യമില്ലാതെ വൈറ്റമിന്‍ ഡി സപ്ലിമെന്റുകള്‍ വാരി
ആർത്തവകാലത്ത് തുണിയായിരുന്നല്ലോ പണ്ട് സ്ത്രീകൾ ഉപയോഗിച്ചിരുന്നത്. അതിനു ശേഷം സാനിറ്ററി പാഡുകൾ സുലഭമായപ്പോഴും പലരും പേടിയും വ്യക്തമായ അറിവില്ലാത്തതിനാലും തുണി തന്നെയാണ് ഉപയോഗിച്ചത്. കാലം കടന്നു പോയപ്പോൾ ടാംപോണും മെൻസ്ട്രുവൽ കപ്പുമെല്ലാം വിപണികൾ പിടിച്ചെടുത്തു. ഇരുന്നിടത്തു നിന്ന് എഴുന്നേൽക്കുമ്പോൾ
കല്യാണത്തിന് മുന്‍പ് തന്റെ ചിരി മെച്ചപ്പെടുത്താന്‍ ഡെന്റല്‍ ക്ലിനിക്കിലെത്തി ശസ്ത്രക്രിയക്ക് വിധേയനായ 28കാരന് ഹൈദരാബാദില്‍ ദാരുണാന്ത്യം. ശസ്ത്രക്രിയക്ക് നല്കിയ അനസ്തേഷ്യ ഓവര്‍ഡോസാണ് ലക്ഷ്മി നാരായണ്‍ എന്ന യുവാവിന്റെ ജീവന് കവര്‍ന്നത്. കുടുംബത്തിന്റെ പരാതിയെ തുടര്‍ന്ന് ഐപിസി സെക്ഷന്‍ 304
എന്താണ് ഹ്യൂമൻ പാപ്പിലോമാ വൈറസ്? ഇതൊരു ഡിഎൻഎ വൈറസാണ്. അതു മനുഷ്യകോശത്തിന്റെ ന്യൂക്ലിയസ്സിൽ കയറിപറ്റി, സ്വന്തം ജനിതക വസ്തുവിനെ മനുഷ്യ കോശത്തിന്റെ ജനിതകവസ്തുവുമായി ചേര്‍ക്കുന്നു. ഈ ബന്ധം വഴി വൈറസിന്റെ ജനിതകവസ്തുവിനേയും കൊണ്ട് കോശം വളരുകയും വീണ്ടും വിഭജിച്ച് കുട്ടിക്കോശങ്ങളുണ്ടാകുകയും ചെയ്യുന്നു.
കുട്ടി കൊഴുത്തുരുണ്ട് ഗുണ്ടു മണിയായി ഇരിക്കണമെന്നാണ് മാതാപിതാക്കളുടെ ആഗ്രഹം. മെലിവിനെ പോഷകക്കുറവായി ചേർത്തു വയ്ക്കുന്നവരാണ് പലരും എന്നാൽ കുട്ടികളിലെ അമിതവണ്ണമെന്നാൽ ആരോഗ്യമല്ല. ബിപി ഉയരുന്നതുൾപ്പെെടയുള്ള ഒട്ടേറെ രോഗങ്ങളിലേക്കുള്ള ക്ഷണപത്രമാണെന്നാണ് മെഡിക്കൽ വിദഗ്ധർ പറയുന്നത്. പൊണ്ണത്തടിയുള്ളവരിൽ
‘എന്താ... ഇത്രയുറക്കെ പറഞ്ഞിട്ടും നീ കേട്ടില്ലേ...?’. സഹപ്രവർത്തകർ ആരെങ്കിലും ഇങ്ങനെ ചോദിച്ചാൽ മതി നമ്മുടെ നെറ്റി ചുളിയാൻ. പലയാവർത്തി ഇൗ ചോദ്യം കേട്ടുണ്ടെങ്കിൽ വൈദ്യസഹായം തേടുന്നതാണ് അഭികാമ്യം. കാരണം എൺപതു ശതമാനം പേർക്കും കേൾവി സംബന്ധമായി ചെറിയ തോതിലെങ്കിലും പ്രശ്നങ്ങളുണ്ട്. ശരീരത്തിൽ വരുന്ന ചെറിയ
കേൾവി തകരാറുകൾ പ്രായഭേദമില്ലാതെ ആർക്കും വരാം. ചിലപ്പോൾ ജനിതകമായി വന്നേക്കാവുന്ന പ്രശ്നമാണെങ്കിൽ മറ്റു ചിലപ്പോൾ പ്രായക്കൂടുതൽ കൊണ്ടോ ശബ്ദമലിനീകരണം കൊണ്ടോ ഉണ്ടായേക്കാവുന്ന കേൾവിക്കുറവാകാം. ജനിക്കുമ്പോൾ തന്നെ പല കുട്ടികൾക്കും കേൾവിക്കുറവുണ്ടാവാം. ഓരോ 1000 കുട്ടികളിലും 1 മുതൽ 2 വരെ കുഞ്ഞുങ്ങൾ ഒന്നോ
എല്ലാ വർഷവും മാർച്ച് 3 നാണ് ലോക കേൾവി ദിനമായി ആചരിക്കുന്നത്. കേൾവിശക്തിയുടെ പ്രാധാന്യത്തെപ്പറ്റി അവബോധം സൃഷ്ടിക്കാനാണ് ഇത്. പലപ്പോഴും കേൾവിക്കുറവ് വരുമ്പോൾ മാത്രമേ ആളുകള്‍ കേൾവിയുടെ ശക്തിയെപ്പറ്റി ആലോചിക്കാറുള്ളൂ. അതുവരെയും ചെവിയിൽ പെൻസിലും പേനയും കുത്തി, അമിത ശബ്ദങ്ങൾ നിരന്തരം കേട്ട് ചെവിയെ
ലോകത്ത് 100 കോടിയിലധികം കൗമാരക്കാരായ പെൺകുട്ടികളും സ്ത്രീകളും വിളർച്ച, പോഷകാഹാരക്കുറവ്, മൈക്രോന്യൂട്രിയന്റുകളുടെ അഭാവം ഇവ നേരിടുന്നതായി 2023 ലെ യൂണിസെഫിന്റെ റിപ്പോർട്ടിൽ പറയുന്നു. ഓരോ സ്ത്രീക്കും പ്രത്യേകമായി ആവശ്യമുള്ള പോഷകങ്ങൾ ഉണ്ടെങ്കിലും എല്ലാ സ്ത്രീകൾക്കും ആവശ്യമുള്ളവയും ഉണ്ട്. അവ ഏതൊക്കെ
ഗ്രാമി പുരസ്ക്കാര ജേതാവും പ്രമുഖ ഗായികയുമായ ബിയോണ്‍സ് അടുത്തിടെ താന്‍ ജീവിതകാലം മുഴുവന്‍ പൊരുതിയ ഒരു രോഗത്തെ കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. ശിരോചര്‍മ്മത്തെ ബാധിക്കുന്ന 'സ്കാല്‍പ് സോറിയായിസ്' എന്ന ഈ ഓട്ടോ ഇമ്മ്യൂണ്‍ രോഗം പലപ്പോഴും താരനായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. ഇന്ത്യയില്‍
ചുട്ടുപൊള്ളുന്ന വെയിൽ. കണ്ണൊന്നുയർത്തി ആകാശത്തേക്ക് നോക്കണമെങ്കില്‍ സൂര്യൻ അസ്തമിക്കണം. ഈ ചൂടിലും വെയിലിലും വാടിക്കരിയാതിരിക്കാൻ ശ്രദ്ധിക്കുകയാണ് എല്ലാവരും. വെള്ളം കുടിച്ചും, ഭക്ഷണത്തിൽ മാറ്റങ്ങൾ വരുത്തിയും, ഉച്ച സമയത്ത് പുറത്തിറങ്ങാതെയും ഇരുന്നാൽ മാത്രമേ രക്ഷയുള്ളു. കാലാവസ്ഥയിലെ ഈ മാറ്റം ശരീരത്തെ
മനസ്സിന്റെ ഈ ഒരു പ്രത്യേക അവസ്ഥയിലൂടെ കടന്ന് പോകുക നിസ്സാരമല്ല. ഒരു പ്രഫഷണല്‍ മനശാസ്ത്ര വിദഗ്ധന്റെ സഹായം ഈ ഘട്ടത്തെ തരണം ചെയ്യാന്‍ ആവശ്യമാണ്. വിഷാദരോഗമുള്ളവര്‍ ഇനി പറയുന്ന എട്ട് കാര്യങ്ങള്‍ ഒഴിവാക്കണമെന്ന് മനശാസ്ത്ര വിദഗ്ധയും തെറാപിസ്റ്റുമായ അലിസണ് സെപോനര തന്റെ ഇന്‍സ്റ്റാഗ്രാമില്‍
Results 1-100 of 2162