ADVERTISEMENT

ഓണാട്ടുകര മേഖലയിലെ പ്രഥമ കാർഷിക വിദ്യാഭ്യാസ കോഴ്സ്  കായംകുളം എംഎൽഎ യു.പ്രതിഭ ഉദ്ഘാടനം ചെയ്തു. ഓണാട്ടുകര മേഖലാ  കാർഷിക ഗവേഷണ  കേന്ദ്രത്തിലാണ് പുതിയ കോഴ്സായ 'ഡിപ്ലോമ ഇൻ അഗ്രികൾച്ചറൽ സയൻസസ്' ആരംഭിക്കുന്നത്. "ഓണാട്ടുകര മേഖലയുടെ ദീർഘനാളായുള്ള  ആവശ്യമായിരുന്നു, ഒരു കാർഷിക വിദ്യാഭ്യാസ സ്ഥാപനം, ഡിപ്ലോമ കോഴ്സിന്റെ ഉദ്ഘാടനത്തോടെ ഈ ആഗ്രഹം സഫലീകരിക്കപ്പെട്ടതായി" എംഎൽഎ ചൂണ്ടിക്കാട്ടി. സ്വപ്നം യാഥാർഥ്യമാക്കിയതിന് കേരള കാർഷിക സർവകലാശാലയെ അഭിനന്ദിക്കുകയും ചെയ്തു   

നഗരസഭ അധ്യക്ഷ പി.ശശികല മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ അധ്യക്ഷനായിരുന്ന,  കാർഷിക സർവകലാശാല  രജിസ്ട്രാർ ഡോ. എ.സക്കീർ ഹുസൈൻ അക്കാദമിക് കലണ്ടറും ബ്രോഷറും പ്രകാശനം ചെയ്തു. ഓണാട്ടുകര മേഖലാ കാർഷിക ഗവേഷണ കേന്ദ്രത്തിൽ ഉൽപാദിപ്പിച്ച് കർഷകർക്കു വിതരണം ചെയ്യുന്ന ഉൽപന്നങ്ങളായ പെസിലോമൈസസ്,  ട്രൈക്കോ കാർഡ് എന്നിവയുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. ഇതോടെ, ഈ ഗവേഷണ കേന്ദ്രത്തിൽ നിന്നു വിതരണം ചെയ്യുന്ന ഉൽപ്പന്നങ്ങളുടെ എണ്ണം 51 ആയി. 

കാർഷിക സർവകലാശാല സതേൺ സോൺ അസോസിയേറ്റ് ഡയറക്ടർ ഓഫ് റിസർച്ച് ഡോ. കെ.എൻ.അനിത്ത്, അക്കാദമിക് പ്രോഗ്രാമിനെ കുറിച്ച് വിശദീകരിച്ചു. നഗരസഭ കൗൺസിലർമാരായ ബിജു നസറുള്ള, കെ. വിജയശ്രീ, കുമരകം പ്രാദേശിക ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞ ഡോ. അനു ജി. കൃഷ്ണൻ, ഓണാട്ടുകര മേഖലാ കാർഷിക ഗവേഷണ കേന്ദ്രം മേധാവിയും പ്രോജക്ട് ഡയറക്ടറുമായ ഡോ. വി.മിനി എന്നിവർ പ്രസംഗിച്ചു.

ഇക്കൊല്ലം 25 വിദ്യാർഥികൾക്കാണ് കോഴ്സിന്റെ ഭാഗമാകാൻ അവസരം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com