റാഞ്ചി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മൽസരിക്കാൻ തയാറെന്നു വിഎച്ച്പി മുൻ പ്രസിഡന്റ് പ്രവീൺ തൊഗാഡിയ. ഹിന്ദുത്വം, തൊഴിലില്ലായ്മ, കർഷകരോഷം എന്നീ വിഷയങ്ങൾ മുൻനിർത്തിയാവും മോദിക്കെതിരെ പോരാട്ടത്തിനിറങ്ങുന്നതെന്നു വിഎച്ച്പി വിട്ട് അന്താരാഷ്ട്രീയ ഹിന്ദുപരിഷത് (എഎച്ച്പി) രൂപീകരിച്ച തൊഗാഡിയ പ്രചാരക യോഗത്തിൽ പറഞ്ഞു.
അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുമെന്ന വാഗ്ദാനത്തിൽ നിന്നു കേന്ദ്രസർക്കാർ പിൻവലിഞ്ഞതിനു പിന്നാലെ ബംഗ്ലദേശ് കുടിയേറ്റം നിയന്ത്രിക്കൽ, ഏകീകൃത സിവിൽ കോഡ് തുടങ്ങിയ വിഷയങ്ങളിൽ മൗനം തുടരുകയാണ്. ബിജെപിയുടെ കള്ളത്തരങ്ങൾ പൊളിച്ചുകാണിക്കാനായി പോരാട്ടം തുടങ്ങിക്കഴിഞ്ഞുവെന്നും വരുന്ന തിരഞ്ഞെടുപ്പിൽ ഏതു വമ്പനെതിരെയും മൽസരിക്കാൻ മടിയില്ലെന്നും തൊഗാഡിയ വ്യക്തമാക്കി.