കൊച്ചി∙ പൊലീസ് ഡ്രൈവർ ഗവാസ്കറെ മർദിച്ചെന്ന പരാതിയിൽ എഡിജിപി സുദേഷ് കുമാറിന്റെ മകൾ സ്നിഗ്ധയ്ക്കെതിരെ ഫയൽ ചെയ്ത കേസ് റദ്ദാക്കേണ്ടതില്ലെന്നു സർക്കാർ ഹൈക്കോടതിയിൽ. സ്നിഗ്ധയുടെ ഹർജിയിൽ വാദം കേൾക്കുമ്പോഴാണു സർക്കാർ നിലപാടു വ്യക്തമാക്കിയത്. ഗവാസ്കറുടെയും സ്നിഗ്ധയുടെയും ഹർജികൾ ഒന്നിച്ചു പരിഗണിച്ചൂടേയെന്നു ചോദിച്ച കോടതി, ഇതിൽ പരിശോധനയ്ക്കായി ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്കു വിട്ടു.
ഗവാസ്കറെ താൻ മർദിച്ചിട്ടില്ലെന്നും കേസ് റദ്ദാക്കണമെന്നുമാണു സ്നിഗ്ധ ആവശ്യപ്പെട്ടത്. എന്നാൽ വൈദ്യപരിശോധന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രം കേസ് റദ്ദാക്കാനാകില്ലെന്നാണു സർക്കാരിന്റെ വാദം.