ന്യൂഡൽഹി∙ ഡൽഹിയിലെ ദ്വാരകയിൽ മൂന്നു വയസ്സുകാരി ക്രൂരമായ പീഡനത്തിന് ഇരയായി. ഞായറാഴ്ച ഉച്ചയ്ക്കുശേഷമാണു സംഭവം. ഇതുമായി ബന്ധപ്പെട്ട് സുരക്ഷാ ജീവനക്കാരനായ റൺജീതി(40)നെ പൊലീസ് പിടികൂടി.
ജോലി സംബന്ധമായ ആവശ്യങ്ങളെ തുടർന്നു മാതാപിതാക്കൾ പുറത്തുപോയ സമയത്തായിരുന്നു സംഭവം. പെൺകുട്ടിയുടെ വീടിരിക്കുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് റൺജീത് താമസിച്ചിരുന്നത്. പൊലീസെത്തിയാണു പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചത്. പൊലീസ് എത്തുന്നതിനു മുൻപ് ആളുകൾ പ്രതിയെ തല്ലിച്ചതച്ചിരുന്നു.
പെണ്‍കുട്ടിയുടെ പിതാവ് കൽപ്പണിക്കാരനും മാതാവ് വീട്ടുജോലിക്കാരിയുമാണ്. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.