Activate your premium subscription today.
ഫേസ്ഫാറ്റിനോട് ഗുഡ്ബൈ പറയാം ഇരട്ടത്താടി നിങ്ങളെ വിഷമിപ്പിക്കുന്നുണ്ടോ? ഒരു പെർഫെക്ട് ജോലൈൻ വേണം എന്ന് ആഗ്രഹമുണ്ടോ? എങ്കിൽ അതിനു സഹായിക്കുന്ന ചില വ്യായാമങ്ങളുണ്ട്. കുടവയർ കുറയ്ക്കാനും കൈകളിലെ കൊഴുപ്പ് കുറയ്ക്കാനും എല്ലാം ജിമ്മിലെ കഠിനവ്യായാമങ്ങൾ സഹായിക്കും. മുഖത്തെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന
ബോളിവുഡിലെ അറിയപ്പെടുന്ന താരങ്ങളുടെ മകളായാണ് സാറയെ ജനങ്ങൾ ആദ്യമായി അറിഞ്ഞത്. എന്നാൽ കുറച്ചു കാലങ്ങൾക്കിപ്പുറം സിനിമാലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ചിരിക്കുകയാണ് സാറ അലി ഖാൻ എന്ന ഇരുപത്തിയെട്ടുകാരി. അഭിനേതാക്കളായ സെയ്ഫ് അലി ഖാൻ അമൃത സിംഗ് ദമ്പതികളുടെ മകളായതു കൊണ്ട് ലൈംലൈറ്റിലാണ് സാറയുടെ കുട്ടിക്കാലം
അമേരിക്കൻ ഗായികയും അഭിനേത്രിയുമായ ജെന്നിഫർ ലോപസിനു പ്രായം 54. കണ്ടാൽ 30 വയസ്സ് പോലും തോന്നില്ല. ഈ പ്രായത്തിലും ആരോഗ്യവും സൗന്ദര്യവും എങ്ങനെ നിലനിർത്തുന്നു എന്നതാണ് ആരാധകരുടെ സംശയം. ഓരോ തവണ ജെന്നിഫറിന്റെ ഫോട്ടോകൾ സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെടുമ്പോഴും ഇതേ ചോദ്യം ആവർത്തിക്കപ്പെടാറാണ് പതിവ്. കൃത്യമായ
പ്രായം കൊണ്ട് പ്ലസ്ടുവിലും ഭാരം കൊണ്ട് മൈനസ് ത്രീയിലുമാണ് ഡോ.ബി ഇക്ബാൽ. ശരാശരി ആയുർദൈർഘ്യമായ 74 കഴിഞ്ഞ് 76 ആയതിനാലാണ് പ്ലസ്ടുവെന്ന് അദ്ദേഹം സ്വയം വിശേഷിപ്പിക്കുന്നത്. ഇപ്പോൾ മകളുടെയും കൊച്ചുമക്കളുടെയും കർശനമായ മേൽനോട്ടത്തിൽ ഒരാഴ്ച കൊണ്ട് ഭാരം 3 കിലോ കുറച്ചിരിക്കുകയുമാണ് അദ്ദേഹം. അരക്കെട്ടിലെ
വണ്ണം കുറയ്ക്കാനായി മനുഷ്യര്‍ പിന്തുടര്ന്നിട്ടുള്ള പല വിധത്തിലുള്ള ഡയറ്റുകളും വ്യായാമ അഭ്യാസമുറകളും നാം കണ്ടിട്ടുണ്ട്. എന്നാല്‍ അവയെ എല്ലാം കവച്ചു വയ്ക്കുന്നതായിരുന്നു ഗിന്നസ് ലോകറെക്കോര്‍ഡ് ബുക്കില്‍ ഇടം നേടിയ സ്കോട്ട്ലന്ഡുകാരന് ആന്‍ഗസ് ബാര്‍ബിറിയുടെ പ്രകടനം. തന്റെ പിടിവിട്ട് പോകുന്ന
അടുത്ത ആഴ്ച മുതൽ ഞാൻ എന്തായാലും ജിമ്മിൽ പോകും എന്ന് എല്ലാ ആഴ്ചയും പറയുന്ന ഒരു സുഹൃത്ത് നിങ്ങൾക്കില്ലേ. ഇന്നു പോകും നാളെ പോകും എന്നൊക്കെ എപ്പോഴും പറയുമെങ്കിലും ഡയലോഗ് മാത്രമേ ഉണ്ടാവാറുള്ളു. പോക്ക് നടക്കാറില്ല. പലർക്കും ജിമ്മിൽ പോകേണ്ടതിന്റെ കാരണങ്ങൾ പലതാണ്. ചിലർക്ക് ശരീരഭാരം കുറയ്ക്കണം, ചിലർക്ക് തടി
ശാസ്ത്രീയ അടിത്തറ മനസ്സിലാക്കി പേശികളെ വേഗത്തിൽ നിർമിക്കാം ഫിറ്റ്നെസ്സിൽ ശ്രദ്ധിക്കുന്നവരിൽ മിക്കവരുടെയും ആഗ്രഹമാണ് ഉറച്ച മസിൽ ഉണ്ടാകുക എന്നത്. സൗന്ദര്യം, ആരോഗ്യം, കായികരംഗത്തെ പ്രകടനങ്ങൾ ഇങ്ങനെ പല കാരണങ്ങൾ കൊണ്ടാവാം. ഒരാൾ മസിൽ വേണമെന്ന് ആഗ്രഹിക്കുന്നത്. വളരെ എളുപ്പത്തിലും സുരക്ഷിതമായും മസിൽ
ചൂടായാലും തണുപ്പായാലും ആരോഗ്യം വേണമെങ്കിൽ വ്യായാമം ചെയ്യണം, ഭക്ഷണകാര്യത്തിലും ശ്രദ്ധ വേണം. വേനൽക്കാലത്ത് പൊതുവേ പലരും വ്യായാമങ്ങളിൽനിന്നും ഒഴിഞ്ഞുമാറുന്നത് കടുത്ത ചൂടാണ് എന്ന കാരണത്താലാണ്. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഏതു ചൂടിലും സുഖമായി വ്യായാമം ചെയ്യാവുന്നതാണ്. വ്യായാമം ചെയ്യാൻ പലർക്കും പല
ലോകാരോഗ്യ ദിനത്തില്‍ മാത്രം സ്വന്തം ആരോഗ്യത്തെ പറ്റി ചിന്തിച്ചാൽ മതിയോ? നല്ലൊരു ജീവിതത്തിന് ശരീരത്തിനും മനസ്സിനും എന്നും ആരോഗ്യം വേണം. ജീവിതശൈലികൾ മാറി വരുന്ന ഈ കാലത്ത് അമിതവണ്ണവും ഹൃദ്രോഗവും പ്രമേഹവുമെല്ലാം വളരെ നിസ്സാരമായി കാണാന്‍ തുടങ്ങി. പ്രായഭേദമന്യേ എല്ലാവർക്കും ഈ പ്രശ്നങ്ങളുണ്ടെന്ന
152 കിലോ ശരീര ഭാരത്തില്‍ നിന്ന് വെറും രണ്ട് വര്‍ഷം കൊണ്ട് 71 കിലോ കുറച്ച് 81 കിലോയിലേക്ക് എത്തിയ അതിശയിപ്പിക്കുന്ന ഫിറ്റ്നസ് കഥയാണ് ഹൗസിങ്.കോം സിഇഒ ധ്രുവ് അഗര്വാളയുടേത്. 2021 ഒക്ടോബറില്‍ സംഭവിച്ച നെഞ്ച് വേദനയാണ് ധ്രുവിന് മാറി ചിന്തിക്കാനുള്ള പ്രേരണയായത്. ഹൃദയാഘാതമെന്ന്
'എന്റമ്മോ, അടിപൊളി' എന്ന് കാണികളെ കൊണ്ട് പറയിക്കുന്നത്ര ഗംഭീരമാണ് ജ്യോതികയുടെ വർക്ഔട്ട്. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ജ്യോതിക പങ്കുവയ്ക്കുന്ന വർക്ഔട്ട് വിഡിയോകൾക്കെല്ലാം മില്യൺ വ്യൂസ് ആണ്. ഇത്തവണ സൂര്യയും ഒപ്പമുണ്ട് എന്നതാണ് പ്രത്യേകത. ഡബിൾ സ്വെറ്റ്, ഡബിൾ ഫൺ എന്ന കുറിപ്പോടെ ജ്യോതിക തന്നെയാണ്
ശരീരം ഫിറ്റായിരിക്കണമെന്നൊക്കെ ആഗ്രഹമുണ്ട്. പക്ഷേ, ഇതിനു വേണ്ടി എല്ലാ ദിവസവും എഴുന്നേറ്റ് നടക്കാനോ വ്യായാമം ചെയ്യാനോ ഒന്നും കഴിയില്ല. ഇത്തരത്തില്‍ ചിന്തിക്കുന്ന ഒരാളാണോ നിങ്ങള്‍? എന്നാല്‍ ഇതാ ഒരു സന്തോഷ വാര്‍ത്ത. ആഴ്ചയില്‍ രണ്ട് ദിവസം മാത്രം മെനക്കെട്ടാല്‍ ശരീരഭാരം കുറയ്ക്കാനും ഫിറ്റ്നസോടെ
സാധാരണ നിലയിൽ പത്തു വയസ്സിനുശേഷം പെൺകുട്ടികൾക്കു യോഗ തുടങ്ങുന്നതിനു പറ്റിയ സമയമാണ്. അതുപോലെ തന്നെ ആൺകുട്ടികൾക്കും. ഏതു കാര്യങ്ങളും ചെറുപ്പത്തിലേ ശീലിപ്പിക്കുന്നതാണ് നല്ലത്. ചൊട്ടയിലേ ശീലം ചുടലവരെ എന്നൊരു പഴഞ്ചൊല്ലു കൂടിയുണ്ടല്ലോ. ഇവരുടെ വളർച്ചയുടെ ഘട്ടങ്ങളും വ്യക്തിത്വ വികസനങ്ങളും നടക്കുന്ന
സന്തോഷത്തോടെയുള്ള നല്ലൊരു ജീവിതത്തിൽ പ്രധാനപ്പെട്ട ഘടകമാണല്ലോ ആരോഗ്യം. അതിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറല്ലാത്ത നടിയാണ് ജ്യോതിക. അഭിനയത്തിനും കുടുംബജീവിതത്തിനും മാത്രമല്ല സ്വന്തം ആരോഗ്യം ശ്രദ്ധിക്കുന്നതിലും താരം ഏറെ പ്രാധാന്യം നൽകുന്നുണ്ട്. കഴിഞ്ഞ ദിവസം ജ്യോതിക ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച
യൗവനപ്രായത്തിൽ പോലും വാർധക്യ സഹജമായ പ്രശ്നങ്ങളുള്ള ശരീരവുമായി നടക്കുന്നവർ കുറവല്ല. പ്രമേഹവും അമിതമായ കൊളസ്ട്രോളും ഹൃദ്രോഗവും എന്നു വേണ്ട ഒരു കാലത്തു വാർധക്യത്തിൽ കണ്ടിരുന്ന പല രോഗങ്ങളും പ്രായം കുറഞ്ഞവരിലും വന്നെത്തി. മറിച്ച് അറുപതുകളിലും എഴുപതുകളിലും ആരോഗ്യദൃഢമായ ശരീരം കാത്തു
പങ്കുവയ്ക്കാന്‍ ഒരാളുണ്ടെങ്കില്‍ ജീവിതത്തിലെ ഏത് ദുരിതക്കടലും നമുക്ക് താണ്ടി കടക്കാം. ദുഖങ്ങളും ദുരിതങ്ങളും പ്രതിസന്ധികളും മറികടക്കാന്‍ മാത്രമല്ല നല്ല ആരോഗ്യത്തിനും ഒരു പങ്കാളി കൂടെയുണ്ടെങ്കില്‍ കാര്യങ്ങള്‍ എളുപ്പമാണ്. കൂടുതല്‍ സ്ഥിരതയാര്‍ന്ന ഭാരം കുറയ്ക്കലിനും പങ്കാളികള്‍ ഒത്തൊരുമിച്ചുള്ള
വര്‍ക്ക് ഔട്ടിന് വെല്ലുവിളി ഉയര്‍ത്തുന്ന ചില കാരണങ്ങളും അവയ്ക്കുള്ള പരിഹാര മാര്‍ഗ്ഗങ്ങളും ഇനി പറയുന്നവയാണ്. 1. പ്രചോദനമില്ലായ്മ ഓരോ ദിവസവും വര്‍ക്ക് ഔട്ട് ചെയ്യാനുള്ള പ്രചോദനമുണ്ടാക്കുക എന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. ആസ്വാദ്യകരമായ വ്യായാമ മുറ തിരഞ്ഞെടുത്ത് കൈവരിക്കാവുന്ന
ജീവിതം ഒരു പോരാട്ടമാണെന്നും നാം മനുഷ്യരെല്ലാം അതിലെ വീരന്മാരും വീരത്തികളുമായ പോരാളികളും ആണെന്നാണല്ലോ വയ്പ്പ്. എന്നാൽ പിന്നെ ഭാരം കുറച്ച് ഫിറ്റ്നസ് വീര്യം കൈവരിക്കാനും ആ പോരാട്ട ശക്തി ഒന്ന് പുറത്തെടുത്താലോ? പറഞ്ഞു വരുന്നത് പണ്ടുകാലത്തെ യോദ്ധാക്കളുടെയും യുദ്ധ പോരാളികളുടെയും ഭക്ഷണ ശീലങ്ങളിൽ നിന്ന്
ആരോഗ്യം നിലനിർത്താൻ എന്തൊക്കെ കഷ്ടപ്പാടാണല്ലേ. ഭക്ഷണം, ഉറക്കം, വ്യായാമം എന്നിങ്ങനെ എല്ലാ കാര്യത്തിലും ശ്രദ്ധ വേണം. ആരോഗ്യസംരക്ഷണത്തിൽ ഓട്ടത്തിനു പ്രാധാന്യമുണ്ടോ? രാവിലെ എഴുന്നേറ്റ് ഗ്രൗണ്ടിനു ചുറ്റും ഓടിയെന്നു കരുതി എന്തെങ്കിലും പ്രയോജനമുണ്ടോ? അങ്ങനെ ചെറുതും വലുതുമായ പല സംശയങ്ങളും ഓട്ടം
മസിൽ വളർത്താനും നിലനിർത്താനും എന്തെല്ലാം കഴിക്കണം എന്നതിനെ പറ്റി നമുക്ക് അത്യാവശ്യം ധാരണയുണ്ട്. എന്നാൽ എന്ത് കഴിക്കരുത് എന്ന കാര്യത്തിൽ പലർക്കും അത്ര പിടിയില്ല. പ്രോട്ടീനും കാർബോഹൈഡ്രേറ്റും ആരോഗ്യകരമായ കൊഴുപ്പും വൈറ്റമിനുകളും ധാതുക്കളും അടങ്ങിയ സന്തുലിത ഭക്ഷണക്രമവും വ്യായാമവും പേശികളുടെ വളർച്ചയെ
ബ്രിട്ടീഷ് രാജാവ് ചാള്‍സിന് അര്‍ബുദമുള്ളതായി ബക്കിങ്ഹാം കൊട്ടാരം സ്ഥിരീകരിച്ചതില്‍ പിന്നെ അദ്ദേഹത്തിന്റെ ആരോഗ്യത്തെ സംബന്ധിച്ച് നിരവധി വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ഫിറ്റ്നസിന്റെ കാര്യത്തില്‍ ശ്രദ്ധാലുവായ രാജാവ് നിത്യവും ചെയ്യുന്ന 5ബിഎക്സ് വ്യായാമ മുറയും ഇക്കൂട്ടത്തില്‍ വാര്‍ത്താ പ്രധാന്യം
ഈ പ്രായത്തിലും എന്നാ ഒരിതാ– ഇംഗ്ലിഷ് ക്രിക്കറ്റർ ജയിംസ് ആൻഡേഴ്സനെ കാണുമ്പോൾ ഇങ്ങനെ ചിന്തിക്കാത്ത ക്രിക്കറ്റ് ആരാധകർ വിരളമാണ്. 22 വർഷമായി രാജ്യാന്തര ക്രിക്കറ്റിൽ കളിമികവിലും ഫിറ്റ്നസിലും ഒരുപോലെ മികവുപുലർത്തുന്ന നാൽപത്തിയൊന്നുകാരൻ ആൻഡേഴ്സൻ ക്രിക്കറ്റ് ലോകത്തിന് എന്നും അദ്ഭുതമാണ്. പ്രായം തളർത്താത്ത
പ്രായം നാൽപതുകളിലെത്തുമ്പോൾ ശരീരത്തിൽ മെറ്റബോളിസത്തിലും ഹോർമോൺ സന്തുലനത്തിലുമെല്ലാം നിരവധി മാറ്റങ്ങൾ വരും. കൊഴുപ്പ് കളയുന്നത് ഒരു വെല്ലുവിളിയാണെങ്കിലും സ്ത്രീകൾക്ക് കൊഴുപ്പിനെ കത്തിച്ചു കളയാൻ ജീവിതശൈലിയിൽ ഫലപ്രദമായ മാറ്റങ്ങൾ കൊണ്ടു വരുന്നതിലൂടെ സാധിക്കും. ആരോഗ്യകരമായ ശരീരഭാരം നിലനിർത്താനും
ഓടിയും കിതച്ചും വര്‍ക്ഔട്ട് ചെയ്തും വിയര്‍ത്തും ഭക്ഷണം നിയന്ത്രിച്ചുമൊക്കെ കഷ്ടപ്പെട്ട്, ബുദ്ധിമുട്ടി ഭാരം കുറച്ചു. പക്ഷേ, ഏതാനും മാസം കഴിഞ്ഞ് നോക്കുമ്പോള്‍ ദേ പോയ ഭാരമെല്ലാം അത് പോലെ തിരികെ വരുന്നു. ഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്ന പലരും നേരിടുന്ന ഒരു പ്രശ്നമാണ് ഇത്. നാം ശരീരഭാരം
ആരോഗ്യ സംരക്ഷണത്തില്‍ നടത്തത്തിന്റെ പ്രാധാന്യത്തെ കുറിച്ച് എത്ര പറഞ്ഞാലും മതിയാകില്ല. എന്നാല്‍ കാര്യങ്ങളെ അല്പം വ്യത്യസ്തമായി ചെയ്യുന്ന പുതുതലമുറ വ്യായാമത്തിന്റെ ഭാഗമായി നടത്തത്തെയും അല്പം പരിഷ്ക്കരിച്ചിരിക്കുകയാണ്. മുന്നോട്ടു നടക്കുന്നതിനു പകരം പിന്നോട്ടു നടക്കുന്ന വ്യായാമമാണ് ഫിറ്റ്നസ്
എങ്ങനെ വര്‍ക്ക് ഔട്ട് ചെയ്യുന്നു എന്നത് പോലെ തന്നെ നിര്‍ണ്ണായകമാണ് എപ്പോള്‍ വര്‍ക്ക് ഔട്ട് ചെയ്യുക എന്നതും. വര്‍ക്ക് ഔട്ടും വ്യായാമവുമെല്ലാം ചെയ്യാനുള്ള സമയം ഓരോരുത്തരുടെയും ഇഷ്ടാനിഷ്ടങ്ങള്‍, ജീവിതശൈലി, വ്യക്തിഗത ലക്ഷ്യങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കി മാറിക്കൊണ്ടിരിക്കും. പലരുടെയും ഊര്‍ജ്ജത്തിന്റെ
ആയുർവേദ ശാസ്ത്രപ്രകാരം വാർധക്യം വാതപ്രധാനമായ കാലമാണ്. സന്ധികൾക്ക് വേദനയുണ്ടാകാം. പേശീദാർഢ്യം കുറയാം. രക്താതിസമ്മർദം, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ, ദഹനപ്രശ്നം, മാനസിക സംഘർഷം, ഉറക്കക്കുറവ് തുടങ്ങിയവയും ഉണ്ടാകാം. ഇത്തരം പല പ്രശ്നങ്ങളെയും പ്രതിരോധിക്കുന്നതിന് യോഗ സഹായകമാണ്. മുതിർന്ന പൗരന്മാർക്ക്
ഓരോ വര്‍ഷവും കടന്നു പോകുമ്പോള്‍ വിപ്ലവകരമായ പല മാറ്റങ്ങളുമാണ് ആരോഗ്യ മേഖലയില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്. ശാസ്ത്രപുരോഗതിയുടെ ഭാഗമായ കണ്ടെത്തലുകള്‍ക്ക് പുറമേ നവീനമായ പല വര്‍ക്ക് ഔട്ട് സ്റ്റൈലുകള്‍ക്കും ഭക്ഷണക്രമങ്ങള്‍ക്കും സാങ്കേതിക വിദ്യയുടെ കൈപിടിച്ചുള്ള ജീവിതശൈലി മാറ്റങ്ങള്‍ക്കുമെല്ലാം 2023
നടൻ ടോം ജേക്കബിന്റെ പാതപിന്തുടരാതെ ഫിറ്റ്നസിന്റെ ലോകത്ത് ഉയരങ്ങൾ കീഴടക്കുകയാണ് മകൾ ആൻ ടോം. 2023ലെ ഗ്ലോബൽ റെക്കഗ്നിഷൻ അവാർഡ് കൂടി നേടിയതോടെ ഫിറ്റ്നസ് രംഗത്ത് തന്റെ ചുവടുറപ്പിക്കുകയാണ് ആൻ. ആൻ ടോം ഫിറ്റ്നസിന് 2023ലെ ഗ്ലോബൽ റെക്കഗ്നിഷൻ അവാർഡ് ഞാനും ഭർത്താവ് അനൂപും കൂടിയാണ് ആൻ ടോം ഫിറ്റ്നസ്
പഠിക്കാൻ വളരെ മിടുക്കനും ഏതു കാര്യത്തിലും ചുണയും ചുറുചുറുക്കുമുള്ള പ്രകൃതക്കാരനുമായിരുന്നു. കുറെ മാസങ്ങളായി ഈ കുട്ടിക്കു കൂടെക്കൂടെ കഴുത്തു വേദനയും (Neck Pain) തലകറക്കവും വരുന്നു. ഇതുമൂലം ഒന്നിലും ഒരു താൽപ്പര്യവുമില്ലാതെ വരുകയും പഠനത്തിൽ ശ്രദ്ധ കുറയുകയും ചെയ്തിരുന്നു. എപ്പോഴും ചടഞ്ഞു
ഗര്‍ഭകാലത്ത് സ്ത്രീകള്‍ നിര്‍ബന്ധമായും പിന്തുടരേണ്ട ഒന്നാണ് മിതമായ തോതിലുള്ള വ്യായാമങ്ങള്‍. ശരീരത്തിലെ രക്തചംക്രമണം വര്‍ധിപ്പിക്കാനും മൂഡ് മെച്ചപ്പെടുത്താനും നല്ല ഉറക്കം ലഭിക്കാനും ശാരീരിക അസ്വസ്ഥതകള്‍ കുറയ്ക്കാനും പ്രസവത്തിന്റെ ക്ലേശം ലഘൂകരിക്കാനും മറുപിള്ളയിലേക്ക് കൂടുതല്‍ ഓക്സിജന്‍
ഭാരം കുറയ്ക്കാനായി ഡയറ്റും വര്‍ക്ക് ഔട്ടുമൊക്കെ തുടങ്ങിയവര്‍ പലപ്പോഴും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് 'വെയ്റ്റ് ലോസ് പ്ലേറ്റോ'. അതായത് വര്‍ക്ക് ഔട്ട് തുടങ്ങി ആദ്യ കുറച്ച് ആഴ്ചകളില്‍ നല്ല തോതില്‍ ഭാരം കുറയുന്നതായി നമുക്ക് അനുഭവിച്ചറിയാന്‍ സാധിക്കും. എന്നാല്‍ പെട്ടെന്ന് ഒരു ദിവസം ഈ
ആരോഗ്യത്തോടെയും നല്ല ഫിറ്റ് ശരീരത്തോടെയുമൊക്കെ ഇരിക്കണമെന്നുണ്ട്. പക്ഷേ ജിമ്മിലൊന്നും പോകാനുള്ള പണമോ മാരത്തോൺ ഒക്കെ ഓടാനുള്ള നേരമോ നമുക്ക് എവിടാ എന്ന് പരിഭവിച്ചിരിക്കുന്നവരുണ്ട്. വ്യായാമം, നല്ല ഭക്ഷണക്രമം, ഫിറ്റ്നസ് എന്നിവയെല്ലാം ഹൈക്ലാസിന്റെ മാത്രം കാര്യമാണെന്ന് ഇത്തരക്കാർ കരുതും. എന്നാൽ ഒത്തിരി
വ്യായാമം ചെയ്യുന്നതിനു പലർക്കും പല കാരണങ്ങളാണ്. അത് എന്തുതന്നെ ആയാലും സ്ഥിരത ഉണ്ടായാലേ ലക്ഷ്യത്തിലെത്തുകയുള്ളു എന്നതാണ് പ്രധാനം. ഒരു വിശേഷ ദിവസം വന്നാലോ ചില അത്യാവശ്യ കാര്യങ്ങള്‍ക്കു പോകേണ്ടി വന്നാലോ വ്യായാമം മുടങ്ങാനുള്ള സാധ്യത കൂടുതലാണ്. ഒരു ദിവസം മുടങ്ങിയാൽപ്പിന്നെ മടി പിടികൂടും, വേറൊരു
വ്യായാമം തുടങ്ങുന്നതിനു മുമ്പ് അത് എന്തിന് ചെയ്യണം, എത്ര ചെയ്യണം, എന്നു ശരിക്കു മനസ്സിലാക്കിയിട്ടു തുടങ്ങുന്നതാണ് നല്ലത്. ഇത് നാളെ നിങ്ങളുടെ ജീവിതത്തിൽ പല്ലു തേപ്പും കുളിയും പോലെയുള്ള ഒരു ശീലമാക്കേണ്ടതാണ്. പൊതുവേ ആരും വ്യായാമം ചെയ്യാത്തത് എനിക്കിതിന്റെയൊന്നും ആവശ്യമില്ല എന്ന തെറ്റിദ്ധാരണയും മടിയും
ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞു വീണ് മരിക്കുന്ന യുവാക്കള്‍. വലിയ സെലിബ്രിട്ടികള്‍ മുതല്‍ സാധാരണക്കാര്‍ വരെ ഇത്തരത്തില്‍ വ്യായാമത്തിനിടെ ഹൃദയാഘാതം വന്നു മരിച്ചു വീഴുന്ന സംഭവങ്ങള്‍ അടുത്ത കാലത്തായി ഇന്ത്യയില്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇതില്‍ ചിലര്‍
ശാരീരികവും മാനസികവുമായ അലസതയെ ചെറുത്തുനിൽക്കുന്നതിനും സന്തോഷവും സമാധാനവും നിറഞ്ഞ ഒരു ജീവിതം നയിക്കുന്നതിനും നിഷ്ഠയായ യോഗചര്യയും ചിട്ടയായ ഭക്ഷണക്രമവും അനിവാര്യമാണ്. വ്യാഘ്രാസനം ചെയ്യുന്ന വിധം ഇരു കാലുകളും പുറകോട്ടു മടക്കിവച്ച് പൃഷ്ഠഭാഗം ഇരുകാലുകളുടെയും ഉപ്പൂറ്റിയിൽ വരത്തക്കവണ്ണം ഇരിക്കുക.
ശരീരത്തിന്റെ പല ഭാഗങ്ങളിൽ കൊഴുപ്പടിയുന്നമൂലം ആരോഗ്യത്തിനു മാത്രമല്ല സൗന്ദര്യത്തെയും ബാധിക്കുന്ന പല പ്രശ്നങ്ങളുമുണ്ടാകാറുണ്ട്. അവയിൽ പ്രധാനപ്പെട്ടവയാണ് അടിവയർ തൂങ്ങുക. ദീർഘനേരം ഇരുന്നു ജോലി ചെയ്യുന്നവർ, വിദ്യാർഥികൾ, ദീർഘദൂരം ഡ്രൈവ് ചെയ്യുന്നവർ എന്നിങ്ങനെയുള്ളവർക്കു കണ്ടുവരുന്ന നടുവേദന, നടുകഴപ്പ്,
പ്രകൃതി തത്ത്വങ്ങൾക്കു വിധേയമായി ചിട്ടയായ ജീവിതചര്യയും ഭക്ഷണനിയന്ത്രണവും മുടങ്ങാതെയുള്ള യോഗചര്യയും കൊണ്ട് കഴുത്തുവേദനയെ (Neck Pain) നിയന്ത്രിക്കാനും വരാതിരിക്കുന്നതിനും സാധിക്കുന്നതാണ്. കംപ്യൂട്ടറിന്റെയോ ലാപ്ടോപ്പിന്റെയോ ടിവിയുടെയോ മുന്നിൽ അധികസമയം ഒരേ ഇരിപ്പിൽ ഇരിക്കാതിരിക്കുക. അരമുക്കാൽ
ശരീരം പ്രായത്തിന്റെ ചെറിയ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങുമ്പോഴും മനസ്സിനു പ്രായം തോന്നാതിരിക്കാൻ ആഗ്രഹിക്കാത്തവരാരുണ്ട്? രോഗങ്ങളെ വിളിച്ചുവരുത്തുമ്പോഴാണ് പ്രായം ശരിക്കും ശരീരത്തെയും മനസ്സിനെയും ഒരു പോലെ ബാധിക്കുക. ഒരുദിവസം ദീര്‍ഘനേരം ഇരുന്നു ജോലി ചെയ്യുന്ന ആളാണോ നിങ്ങള്‍? ദീര്‍ഘനേരം ഇരുന്നു കൊണ്ടുള്ള
രോഗത്തിന്റെ കാഠിന്യം മൂലമുണ്ടാക്കുന്ന മാനസിക പിരിമുറുക്കവും ശാരീരിക അസ്വസ്ഥതകളും ഒരു പരിധിവരെ കുറയ്ക്കുന്നതിനു സഹായിക്കുന്നൊരാസനമാണ് ശവാസനം. അതോടൊപ്പം ശരീരത്തിന്റെയും മനസ്സിന്റെയും പല ബലഹീനതകളും പരിഹരിക്കാൻ സാധിക്കുന്നതാണ്. ശരീരത്തിലെ എല്ലാ അവയവങ്ങളുടെയും പ്രവർത്തനം ശാന്തമായും വളരെ ഭംഗിയായും
പിരിമുറുക്കം (Stress) വന്ന മനസ്സ് വ്യക്തിക്കു മാത്രമല്ല ചുറ്റുവട്ടമുള്ളവർക്കും പ്രയാസം സൃഷ്ടിക്കുന്നു. മാനസികവും ശാരീരികവും സാമൂഹികവുമായ സ്വസ്ഥതയാണു സത്യത്തിൽ ആരോഗ്യം. ഈ ശുദ്ധീകരണത്തിലേക്കു വ്യക്തികളെ നയിക്കുന്ന ശാസ്ത്രീയ വ്യായാമ പദ്ധതിയാണു യോഗ. ക്രിയകളും ആഹാരക്രമവും ഇതിനുള്ള വഴിയും. ശരീരത്തെയും
സ്ഥിരമായി തലവേദന ശല്യപ്പെടുത്തുന്നുണ്ടോ? കൂർമാസനം യോഗ (Koormasanam) ചെയ്യുന്നതിലൂടെ ഈ തലവേദന അകറ്റാം. തലയ്ക്കും കഴുത്തിന്റെ പുറകിലെ പേശികൾക്കും വളരെയധികം ഗുണം ചെയ്യുന്നൊരാസനമാണിത്. തലയിലേക്കു ശുദ്ധ രക്തത്തിന്റെ അഭാവം നിയന്ത്രിക്കപ്പെടുന്നു. തലവേദനയ്ക്കു ശമനം കിട്ടുന്നു. തലകറക്കത്തിനും തലയുടെ
മേരുവക്രാസനം ചെയ്യുന്ന വിധം കാലുകൾ രണ്ടും നീട്ടിവച്ചു മലർന്നു കിടക്കുക. അതോടൊപ്പം ഇരുകൈകളുടെയും വിരലുകൾ കോർത്തുപിടിച്ച് കഴുത്തിനടിയിൽ വയ്ക്കുക. കൈമുട്ടുകളും തോളുകളും തറയിൽ പതിച്ചു വയ്ക്കുകയും വേണം. ഇനി കാലുകൾ രണ്ടും മുട്ടുകൾ മടക്കി കാൽപ്പാദങ്ങൾ തറയിൽ ഉറപ്പിച്ചു കുത്തുക. കാലുകൾ രണ്ടും ചേർന്നും
ഉഷ്ട്രാസനം ചെയ്യുന്ന വിധം മുട്ടുകുത്തി നിവർന്നു നിൽക്കുക. മുട്ടിനു താഴോട്ടുള്ള ഭാഗവും കാൽപ്പാദങ്ങളും തറയിൽ പതിച്ചു വയ്ക്കുക. കാൽമുട്ടുകൾ തമ്മിലുള്ള അകലവും കാൽപ്പാദങ്ങൾ തമ്മിലുള്ള അകലവും രണ്ടരയിടയോളം വേണം. അതിനുശേഷം ശ്വാസം എടുത്തുകൊണ്ട് പുറകോട്ടു വളഞ്ഞ് ഇരു കൈകൾകൊണ്ടും അതതു വശത്തെ കാലുകളുടെ
നടത്തവും പതിവായുള്ള വ്യായാമവുമൊക്കെ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുമെന്ന് എല്ലാവർക്കുമറിയാം. പക്ഷേ, തിരക്കു പിടിച്ച ജീവിതത്തില്‍ ഇതിനൊക്കെ സമയം കണ്ടെത്തുന്നവര്‍ വളരെ കുറച്ചാണെന്ന് മാത്രം. എന്നാല്‍ നടക്കാന്‍ സമയമില്ലാത്തവര്‍ ദിവസം 50 പടിയെങ്കിലും കയറുന്നത് ഹൃദ്രോഗ സാധ്യത ഗണ്യമായി കുറയ്ക്കുമെന്ന്
ശരീരത്തിന്റെ ഫിറ്റ്നസ് നിലനിര്‍ത്താനും രോഗങ്ങളെ അകറ്റി നിര്‍ത്താനും വ്യായാമം പ്രയോജനപ്രദമാണെന്ന് എല്ലാവര്ക്കും അറിയാം. എന്നാല്‍ എത്ര സമയം വ്യായാമം ചെയ്യുന്നു എന്നതു പോലെതന്നെ പ്രധാനമാണ് എപ്പോള്‍ വ്യായാമം ചെയ്യുന്നു എന്നതും. ചിലര്‍ രാവിലെ എഴുന്നേറ്റ് വ്യായാമം ചെയ്യാന്‍ ഇഷ്ടപ്പെടുമ്പോള്‍
അത്ര പെട്ടെന്നു നിർവചിക്കാൻ കഴിയാത്ത വാക്കാണ് ഫിറ്റ്നസ്. മെലിഞ്ഞിരിക്കുന്ന ഒരാളെ കണ്ടിട്ട് ആള് നല്ല ഫിറ്റാണെന്നും അൽപം തടിച്ചൊരാളെ കണ്ടാൽ ആളത്ര ഫിറ്റല്ലെന്നും പറയാൻ സാധിക്കുമോ? ലോകത്ത് എവിടെയിരുന്നും, ഇഷ്ടമുള്ള ഭക്ഷണം കഴിച്ച്, കഠിനമായ വർക്കൗട്ടുകളില്ലാതെ, ഒരോ വ്യക്തിയും ആഗ്രഹിക്കുന്ന തരത്തിൽ ശരീരത്തെ മാറ്റിയെടുക്കാൻ
നടത്തവും ഓട്ടവും പോലുള്ള എയറോബിക് വ്യായാമങ്ങള്‍ നമ്മുടെ ഹൃദയാരോഗ്യത്തെ വര്‍ധിപ്പിക്കുമെന്നത് ശരിയാണ്. എന്നാല്‍ പേശികളുടെയും എല്ലുകളുടെയും ആരോഗ്യത്തിന് ഭാരം ഉയര്‍ത്തുന്ന തരം വെയ്റ്റ് ട്രെയിനിങ് അത്യാവശ്യമാണ്; പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്. 30 വയസ്സിന് ശേഷം ഓരോ വര്‍ഷവും നമ്മുടെ
ജിമ്മിൽ വർക്ഔട്ട് ചെയ്യുന്ന വിഡിയോയുമായി നടി മഞ്ജിമ മോഹൻ. ‘ഇത് ഒരിക്കലും എളുപ്പമുള്ളതല്ല, എന്നാൽ അസാധ്യമായതായി ഒന്നുമില്ല. മുന്നോട്ടു പോകുക, നിങ്ങളെ ആരും തടയില്ല’. വർക്ഔട്ട് വിഡിയോയ്ക്കൊപ്പം താരം കുറിച്ചു. ശരീരവണ്ണത്തെക്കുറിച്ച് ഇതിനു മുൻപു മഞ്ജിമ പറഞ്ഞ വാക്കുകൾ ചർച്ചയായിരുന്നു. ‘ഒരു നടൻ തടി
പ്രായം കൂടുന്നതിനനുസരിച്ച് കൂടിക്കൊണ്ടിരുന്ന വയറും ശരീരഭാരവും. നടക്കുമ്പോൾ തന്നെക്കാൾ മുൻപേ എത്താൻ മത്സരിച്ചിരുന്ന ആ വയർ തന്നെയായിരുന്നു ഇടുക്കി കൂട്ടാർ സ്വദേശിയായ പി.എസ്.സുമേഷിന്റെ യഥാർഥ പ്രശ്നം. ഒന്നു ചുമ്മാ നടക്കാമെന്നുവച്ചു ഇറങ്ങിയാലോ പിന്നെ കിതപ്പായി... കൈകാല്‍ മുട്ടുകൾ വേദനയായി... ആകെ
വ്യായാമം ചെയ്യാന്‍ സമയം കണ്ടെത്തുന്നത് എല്ലാവരെയും സംബന്ധിച്ചിടത്തോളം അത്ര എളുപ്പമുള്ള കാര്യമില്ല. വീട്ടിലെയും ജോലി സ്ഥലത്തെയും തിരക്കുകള്‍ മൂലം ജിമ്മിലൊക്കെ പോയി വര്‍ക്ക് ഔട്ട് ചെയ്യാനുള്ള സമയം ചിലര്‍ക്ക് കിട്ടിയെന്ന് വരില്ല. ഇത്തരക്കാര്‍ക്ക് വ്യായാമത്തെ നിത്യജീവിതത്തിന്റെ ഭാഗമാക്കി വര്‍ക്ക്
വര്‍ക്ക് ഔട്ട് ചെയ്യണമെന്നും ശരീരം ഫിറ്റാക്കണമെന്നുമൊക്കെ ആഗ്രഹമുണ്ട്. പക്ഷേ ജിമ്മിലെ ഫീസും ചെലവുമൊക്കെ ആലോചിക്കുമ്പോൾ ആഗ്രഹം പാതിവഴിയില്‍ ഓഫാകും. ഇനി ചിലരുണ്ട്. ജിമ്മില്‍ ഇത്രയും ആളുകളുടെ ഒക്കെ മുന്നില്‍ വച്ച് വ്യായാമം ചെയ്യുന്നത് എങ്ങനെയാ എന്ന് ചിന്തിച്ച് ഇത് വേണ്ടെന്ന് വയ്ക്കുന്നവര്‍.
ഭാരം കുറയ്ക്കുന്നത് എത്ര ബുദ്ധിമുട്ടുള്ള പരിപാടിയാണെന്ന് ഒരിക്കലെങ്കിലും അതിന് ശ്രമിച്ചിട്ടുള്ളവര്‍ക്ക് അറിയാം. എന്നാല്‍ അതിനേക്കാള്‍ വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് കുറഞ്ഞ ഭാരം നിലനിര്‍ത്തുക എന്നത്. ഏത് തരം മാര്‍ഗങ്ങളിലൂടെ ഭാരം കുറച്ചവര്‍ക്കും ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഭാരം വീണ്ടും കൂടാനുള്ള
ഇന്ത്യയെങ്ങും ഉപഭോക്താക്കള്‍ക്ക് ഭക്ഷണമെത്തിക്കുന്ന ഫുഡ് ഡെലിവിറി ആപ്ലിക്കേഷനാണ് സൊമാറ്റോ. എന്നാല്‍ സൊമാറ്റോയില്‍ വിതരണം ചെയ്യുന്ന എല്ലാ ഭക്ഷണങ്ങളും അത്ര ആരോഗ്യപ്രദമാണെന്ന് പറയാന്‍ സാധിക്കില്ല. വറുത്തതും പൊരിച്ചതും സംസ്കരിച്ചതുമൊക്കെയായ ഫാസ്റ്റ് ഫുഡ് വിഭവങ്ങൾ പലതും ഹോട്ടലുകളില്‍ നിന്നും സൊമാറ്റോ
വർഷങ്ങളുടെ ഇടവേള കഴിഞ്ഞ് തിരികെ വന്നത് ലാലേട്ടന്റെ പഞ്ച് പോലെ 'പുതിയ കളികൾ കാണാനും പഠിപ്പിക്കാനും' മാത്രമല്ലാതെ, പണ്ടെങ്ങാണ്ട് പാതിവഴിയിൽ ഇട്ടോണ്ട് പോയ വർക്കൗട്ട് മോഹങ്ങൾ ഒന്നൂടെ പൂവണിയിപ്പിക്കാൻ കൂടിയാണെങ്കിലോ...? എങ്കിലിങ്ങ് വന്നേ... ദേ ഈ പറയുന്ന അഞ്ച് കാര്യങ്ങൾ ഒന്നിരുത്തി മനസ്സിലാക്കിയിട്ട് മതി
യോഗ നിത്യവും ശീലിക്കുന്നതു വഴി ശരീരത്തിന്റെ പൂർണ ആരോഗ്യവും മാനസികോൻമേഷവും ഊർജസ്വലതയുമൊക്കെ ഉണ്ടാകും. ശരീരത്തിന്റെ ഓരോ ഭാഗത്തെയും ആയാസരഹിതമാക്കുന്ന യോഗാസനങ്ങളുണ്ട്. ഇത്തരത്തിൽ കണങ്കാലിന്റെ ആരോഗ്യത്തിന് പരിശീലിക്കാവുന്ന ഒരു വാംഅപ് യോഗാസനയാണ് പഗ് ചാലൻ ആസന. യോഗ ചെയ്തു തുടങ്ങുന്നവർക്ക് വളരെ
യോഗ ചെയ്യുന്നതിലൂടെ ശരീരരത്തിനും മനസ്സിനും ലഭിക്കുന്ന ഗുണങ്ങൾ നിരവധിയാണ്. മാമസികോൻമേഷത്തിനും ആരോഗ്യകരമായ ജീവിതശൈലിയ്ക്കും വേണ്ടി ചിലർ യോഗ തിരഞ്ഞെടുക്കുമ്പോൾ മറ്റു ചിലരാകട്ടെ ആരോഗ്യപ്രശ്നങ്ങൾ അകറ്റാനും ശാരീരികാരോഗ്യത്തിനായുമൊക്കെ യോഗയിലേക്കു മാറുന്നു. അടിവയറിലെ കൊഴുപ്പ് കുറയ്ക്കാനും കഴുത്തിന്
സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയാണ് പാർവതി കൃഷ്ണ. പ്രസവശേഷം 30 കിലോയോളം ശരീരഭാരം കുറച്ചതെങ്ങനെയെന്ന് പ്രേക്ഷകരുമായി പങ്കുവയ്ക്കുകയാണ് പാർവതി തന്റെ യുട്യൂബ് ചാനലിലൂടെ. ഗർഭിണിയായിരുന്ന സമയത്ത് 86 കിലോ ഉണ്ടായിരുന്ന ശരീരഭാരം ഇപ്പോൾ 56 കിലോയാക്കിയെന്നും താരം പറയുന്നു. ഒരു ഓൺലൈൻ
നൃത്തം ശാരീരിക കലാപ്രകടനത്തിലുപരി മാനസീകവും ജീവിതത്തിലും വരുത്തേണ്ട മാറ്റങ്ങളുടെ ഒരു നവയുഗ നടനവിപ്ളവം. കാലോചിതമായി മതാധിഷ്ഠിതമല്ലാതെ നടനം യോഗയുമായി സമരസം ചേർത്ത് രൂപപ്പെടുത്തിയതാണ് നാട്യയോഗമെന്ന് തൃപ്രയാർ നടന സാത്വികയിലെ ഉഷ ഫ്രെഡി. ലോകം മാനവരാശിയുടെ നവോന്മേഷത്തിനായി യോഗയിലൂടെ മുന്നേറുമ്പോൾ
കാൻസർ ചികിത്സ നടക്കുമ്പോൾ പലപ്പോഴും രോഗികൾക്ക് ശാരീരികമായി തളർച്ചയും ക്ഷീണവും അനുഭവപ്പെടുന്നത് സാധാരണമാണ്. എന്നിരുന്നാലും, യോഗ ഇത്തരം ലക്ഷണങ്ങളെ ചെറുക്കാനും ശാരീരിക ക്ഷേമം വീണ്ടെടുക്കാനും സഹായിക്കുമെന്ന്
ജീവിതത്തോടുള്ള സൂക്ഷ്മമായ കാഴ്ചപ്പാടിൽ തന്നെ എനിക്കു വലിയ മാറ്റം സമ്മാനിച്ചതു യോഗയാണ്. ശാരീരികമായ മാറ്റങ്ങൾ മാത്രമല്ല നമ്മുടെ മാനസിക വ്യാപാരങ്ങളെയും അതു നല്ല രീതിയിൽ സ്വാധീനിക്കും. ശരിയായ രീതിയിലുള്ള പഠനമാണു യോഗയ്ക്ക് ഏറ്റവും ആവശ്യം.
ഇന്ന് ജീവിതം സ്ക്രീനുകൾക്കു മുൻപിലാണ്, ടിവി, മൊബൈൽ ഫോൺ, കംപ്യൂട്ടർ ഇവയ്ക്കു മുന്നിലാണ് ഏറിയ സമയവും അതുകൊണ്ടു തന്നെ കണ്ണുകളുടെ ആരോഗ്യം വളരെ പ്രധാനമാണ്. കണ്ണുകളെ ആരോഗ്യമുള്ളതാക്കാനും സൗഖ്യമേകാനും യോഗ സഹായിക്കും. സ്ട്രെസ് കുറയ്ക്കാനും, ഫ്ലക്സിബിലിറ്റി മെച്ചപ്പെടുത്താനും ശരീരത്തിന്റെ ഫിറ്റ്നസ്
ഒരുപാട് സമയം ഒരേ ഇരുപ്പിലുള്ള ജോലി ഇന്ന് മിക്കവരും അഭിമുഖീകരിക്കുന്ന പ്രശ്നമാണ്. ചെന്നൈയിലെ ഇമാസ് ബിം അക്കാദമി സ്ഥാപകയും മുഖ്യ ട്രെയിനറുമായ ഇമയുടെയും പ്രശ്നം ഇതുതന്നെയായിരുന്നു. ഒരേ ഇരുപ്പിലുള്ള ജോലി കാരണം ശരീരഭാരം കൂടി. ഇരുന്നിട്ട് എഴുന്നേൽക്കുന്നതുതന്നെ വളരെ ബുദ്ധിമുട്ടായി. മുട്ടുവേദന, നടുവേദന
ശാരീരികവും മാനസികവുമായ നിരവധി ആരോഗ്യഗുണങ്ങൾ യോഗയ്ക്കുണ്ട്. സമ്മർദം കുറയ്ക്കുന്നതോടൊപ്പം ഉത്കണ്ഠ, വിഷാദം ഇവ അകറ്റാനും നല്ല ഉറക്കം ലഭിക്കാനും യോഗ ചെയ്യുന്നതിലൂടെ സാധിക്കും. തുടക്കക്കാർക്ക് പരിശീലിക്കാവുന്ന 3 വാംഅപ് ആസനങ്ങൾ പരിചയപ്പെടുത്തുകയാണ് യോഗാചാര്യ സുജിത്ര മേനോൻ. ശരീരം മുഴുവൻ സ്ട്രെച്ച് ചെയ്യാൻ സഹായിക്കുന്ന താനാസന
രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷം ഫിറ്റ്നസിലേക്കു മടങ്ങി കങ്കണ റണൗട്ട്. മുൻപ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വേഷം ചെയ്യാനായി ഫിറ്റ്നസിൽ നിന്ന് ഇടവേള എടുത്തിരിക്കുകയായിരുന്നു താരം. എന്നാൽ അടുത്തതായി ചെയ്യാൻ പോകുന്നത് ഒരു ആക്ഷൻ പടമാണെന്നും അതിനായി വീണ്ടും വര്‍ക്ഔട്ടുകൾ ആരംഭിച്ചെന്നും വിഡിയോ പങ്കുവച്ച്
യോഗ ആദ്യമായി ചെയ്തു തുടങ്ങുന്നവർക്ക് പരിശീലിക്കാൻ ഏറ്റവും അനുയോജ്യമായ ഒരു വാംഅപ് ആസനയാണ് അർധകടി ചക്രാസന. നിന്നുകൊണ്ട് ചെയ്യുന്ന ഈ ആസനം ഇടുപ്പിലെ അമിതമായ കൊഴുപ്പ് കുറയ്ക്കാനും സഹായകമാണ്. ഈ യോഗാസനം ചെയ്യുമ്പോൾ ശരീരം ഇരുവശങ്ങളിലേക്കും ചരിയുന്നതിനാൽ ഇടതും വലതും ഭാഗങ്ങൾ ഒരുപോലെ ആക്ടീവ് ആകുന്നു. ഇതു
കൈകളുടെയും മസിലുകളുടെയും ശക്തി കൂട്ടുന്ന ബൈസെപ്സ് വ്യായാമവുമായി മോഹൻലാൽ. ലാലിന്റെ ഫിറ്റ്നസ് ഗുരു ഡോ.ജയ്സൺ ബൈസെപ്സ് പരിശീലിപ്പിക്കുന്ന വിഡിയോ താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. ട്രെയ്നർ നൽകുന്ന നിർദേശങ്ങൾക്കനുസരിച്ച് കഠിനമായിത്തന്നെ താരം ബൈസെപ്സ് ചെയ്യുന്നുണ്ട്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ
ദൈനംദിന ജീവിതത്തെ തകരാറിലാക്കുന്നതും അസ്വസ്ഥത ജനിപ്പിക്കുന്നതുമാണ് കാലിനുണ്ടാകുന്ന വേദന. ദീര്‍ഘനേരം നില്ക്കുന്നതു കൊണ്ടോ, സുഖപ്രദമല്ലാത്ത ഷൂസോ ചെരുപ്പോ മൂലമോ ചിലതരം രോഗങ്ങള്‍ കാരണമോ ഒക്കെയാകാം ഈ കാല് വേദന. ഇവയുടെ കാരണം കണ്ടെത്തി ചികിത്സിക്കാന്‍ ഡോക്ടറെ കാണേണ്ടതും അത്യാവശ്യമായി വന്നേക്കാം.
ശരീരത്തിനും മനസ്സിനും പുത്തനുണർവേകാനും ഊർജസ്വലത നൽകാനും എല്ലാം സഹായിക്കുന്ന ഒന്നാണ് യോഗ. ദിവസവും യോഗ ശീലമാക്കുന്നതിലൂടെ ലഭിക്കുന്ന ആരോഗ്യഗുണങ്ങളും അനവധിയാണ്. ആദ്യം വളരെ ലളിതമായ യോഗാസനങ്ങൾ ചെയ്തു ശീലിച്ച് യോഗയുടെ ഭാഗമാകാം. ജൂൺ 21 രാജ്യാന്തര യോഗാ ദിനമാണ്. യോഗ ജീവിതത്തിന്റെ ഭാഗമാക്കാനും പരിശീലനം
കുടവയർ ആഢ്യത്വത്തിന്റെ പ്രതീകമായി കണ്ടിരുന്ന ഒരു തലമുറ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ എല്ലാവർക്കും അറിയാം ഈ കുടവയർ അത്ര നല്ല ലക്ഷണമല്ല എന്ന്. വയറിലെ ചർമത്തിനടിയിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതാണ് കുടവയറിനു കാരണം. ഇതോടൊപ്പംതന്നെ വയറിനുള്ളിൽ ആന്തരികാവയവങ്ങളിൽ അടിഞ്ഞു കൂടുന്ന വിസറൽ ഫാറ്റ് എന്ന കൊഴുപ്പാണ്
വണ്ണം എങ്ങനെയെങ്കിലും കുറച്ചാൽ മതിയെന്നു പറഞ്ഞ് കഷ്ടപ്പെന്നവർ ഒരുവശത്ത്, എങ്ങനെയെങ്കിലും കുറച്ചുകൂടി തടി കിട്ടിയിരുന്നെങ്കിലെന്ന് ആശിക്കുന്ന കുറച്ചു പേർ മറുവശത്ത്. സ്ലിം ബ്യൂട്ടി എന്നൊക്കെ പറഞ്ഞ് ഒരുപരിധി വരെ രക്ഷപ്പെടാമെങ്കിലും മെലിഞ്ഞിരിക്കുന്നവർക്കു നേരെ പലപ്പോഴും ബോഡിഷെയ്മിങ് ഉണ്ടാകാറുണ്ട്. ‘എന്തെങ്കിലും രോഗം വന്നാൽ അപ്പോഴറിയാം’ എന്നിങ്ങനെ ഭീഷണിപ്പെടുത്താറുമുണ്ട് കളിയാക്കുന്നവർ.
അമിതവണ്ണവും ദേഹത്ത് അമിതമായി കയറിക്കൂടിയ കൊഴുപ്പും കുറയ്ക്കണമെന്ന തോന്നൽ വന്നാൽ പലർക്കും ആദ്യം നോട്ടമെത്തുന്നത് കുറുക്കുവഴികളിലേക്കാണ്. പിന്നെ കുറച്ച് കാലത്തേക്ക് വെറും വയറ്റിൽ പലവക വെള്ളം കുടിക്കലും പലരൂപത്തിൽ ശ്വാസം പിടിക്കലും ചില പ്രത്യേക യന്ത്രഭാഗങ്ങൾ വാങ്ങി പരീക്ഷിക്കലും അങ്ങനെ ആകെ
കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞ് 57–ാം ദിവസം ജിമ്മിൽ വർക്ഔട്ട് ചെയ്യുന്ന വിഡിയോയുമായി നടൻ ബാല. ‘‘ഇത് കഠിനമാണ്, അസാധ്യമാണ്, വളരെ വേദനാജനകമാണ്, പക്ഷേ ഞാൻ ഉപേക്ഷിക്കാൻ പോകുന്നില്ല. ഒരിക്കലും തോറ്റു കൊടുക്കരുത്.’’ പ്രധാന ശസ്ത്രക്രിയയ്ക്കു ശേഷമുള്ള 57–ാം ദിവസം എന്ന കുറിപ്പോടെയാണ് വർക്ഔട്ട് വിഡിയോ
വ്യായാമം അപകടകാരിയാണെന്ന ഒരു തെറ്റിധാരണ ചില മരണങ്ങളോടെ ഉണ്ടായിട്ടുണ്ട്. എന്നാൽ ചിട്ടയായ വ്യായാമം ഹൃദയാരോഗ്യം സംരക്ഷിക്കുവാൻ തീർച്ചയായും സഹായിക്കും എന്നതു ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്നു മാത്രം. ഇതിലേറ്റവും പ്രധാനപ്പെട്ടത് നാം നമ്മുടെ ഹൃദയത്തെ അറിയുക എന്നതാണ്.
കൊറിയൻ സംസ്കാരം ഇന്ന് ലോകത്ത് വർധിച്ച പ്രചാരം നേടുകയാണ്. സംഗീതം, ചലച്ചിത്രം, ഭക്ഷണം, ടിവി ഷോകൾ, സൗന്ദര്യക്കൂട്ടുകൾ ഇവയിലെല്ലാം കൊറിയൻ രീതികൾ ഇന്ന് എല്ലാവരും സ്വീകരിച്ചു കഴിഞ്ഞു. കൊറിയയിലെ മിക്ക ആളുകൾക്കും മെലിഞ്ഞ ശരീരപ്രകൃതിയാണ്. പാരമ്പര്യഘടകമാണത് എന്ന് കരുതിയാൽ തെറ്റി. കൊറിയൻ ജനത ഫിസിക്കൽ
‘അഭിനന്ദനങ്ങൾ! താങ്കളുടെ നട്ടെല്ല് ഇപ്പോൾ ഒരു 55 വയസ്സുള്ള ഒരാളുടേതു പോലെ ആയിട്ടുണ്ട്. ഒരു വർഷം കഴിഞ്ഞ് എന്നെ വന്നു കണ്ടാൽ ഞാൻ ഒരു വോക്കിങ് സ്റ്റിക്കിന് എഴുതി തരാം’ രാവിലെ എഴുന്നേറ്റപ്പോൾ ഒരടി പോലും നടക്കാൻ സാധിക്കാതായ സജിതിനോട് 35 വയസ്സിൽ ഡോക്ടർ പറഞ്ഞ വാക്കുകളാണ് ഇത്. ഇവിടുന്നങ്ങോട്ട് സജിതിന്റെ
പ്രായം 50 പിന്നിട്ടാൽപിന്നെ ഒതുങ്ങിക്കൂടി എങ്ങനെയെങ്കിലുമൊക്കെ കഴിഞ്ഞാൽ മതിയെന്നാണ് ഭൂരിഭാഗം കേരളീയ സ്ത്രീകളും ചിന്തിക്കുന്നത്. ഇതിനൊപ്പം നടുവേദന, മുട്ടുവേദന പോലുള്ള ശാരാരീരിക അസ്വസ്ഥതകൾ ഉണ്ടായാൽ പ്രായമാകുന്നതു കൊണ്ടാണെന്നു കരുതി പലരും അവഗണിക്കും. ഇവിടെയാണ് തിരുവനന്തപുരം സ്വദേശിയായ കെ.ജയശ്രീ
വ്യായാമം ചെയ്യുന്നതിനിടയിൽ മരണങ്ങൾ ഉണ്ടായതായ റിപ്പോർട്ടുകൾ വന്നതോടെ വ്യായാമം അപകടകാരിയാണെന്ന ഒരു തെറ്റിധാരണ ചിലർക്കെങ്കിലും ഉണ്ടായിട്ടുണ്ട്. എന്നാൽ ചിട്ടയായ വ്യായാമം ഹൃദയാരോഗ്യം സംരക്ഷിക്കുവാൻ തീർച്ചയായും സഹായിക്കും എന്നതു ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിക്കണം.
കുടവയര്‍ വെറുമൊരു സൗന്ദര്യപ്രശ്നം മാത്രമല്ല. വയറിന് ചുറ്റും അടിഞ്ഞു കൂടുന്ന കൊഴുപ്പ് പലവിധ രോഗങ്ങളിലേക്കും നയിക്കാം. ശരീരത്തിന്റെ മൊത്തത്തിലുള്ള കൊഴുപ്പ് കുറച്ച് കൊണ്ട് മാത്രമേ കുടവയറിന് പരിഹാരം കാണാന്‍ സാധിക്കൂ. കുടവയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന അഞ്ച് കാര്‍ഡിയോ വ്യായാമങ്ങള്‍ പരിചയപ്പെടാം. ഇതില്‍
അനുശ്രീക്ക് ഫിറ്റ്നസ് എന്നതു കഠിനമായ വ്യായാമമുറകളുടെ അകമ്പടിയോടെ വരുന്ന ഒരു വിശിഷ്ടാതിഥിയല്ല. ആവശ്യനേരത്തു കൂടെ നിൽക്കുന്ന പ്രിയമുള്ള ഒരു കൂട്ടുകാരിയാണ്. അതായത് ശരീരം ഒന്നു ടോൺ ചെയ്യണം എന്ന് അനുശ്രീ ആഗ്രഹിക്കുമ്പോൾ മാത്രമേ ഫിറ്റ്നസിനു വേണ്ടിയുള്ള വ്യായാമങ്ങളും ചെയ്യാറുള്ളൂ. അതുകൊണ്ടു തന്നെ
വേനൽക്കാലത്ത് പരിശീലിക്കാവുന്ന ചില കൂളിങ് യോഗ പോസ്ചറുകളുണ്ട്. മനസ്സിനും ശരീരത്തിനും കുളിർമ നൽകുന്നതിനൊപ്പം ചൂടു കാരണം ഉണ്ടാകുന്ന അസ്വസ്ഥതകളകറ്റാനും കൂളിങ് ആസന പരിശീലിക്കുന്നതിലൂടെ സാധിക്കും. ചുട്ടുപൊള്ളുന്ന ഈ വേനലിൽ ചെയ്യാൻ പറ്റിയ രണ്ട് കൂളിങ് പോസ്ചറുകൾ പരിചയപ്പെടുത്തുകയാണ് യോഗാചാര്യ സുജിത്ര മേനോൻ.
ശരീരം അനാരോഗ്യത്തിന്റെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയപ്പോഴാണ് ശരീരഭാരം കുറയ്ക്കണമെന്ന ചിന്തയിലേക്ക് ബെംഗളൂരു സ്വദേശി ലക്ഷ്മി എത്തിയത്. ശരീരഭാരം കുറയ്ക്കുകയോ നിയന്ത്രിക്കുകയോ ചെയ്യണമെങ്കിൽ ആഹാരനിയന്ത്രണത്തോടൊപ്പം വർക്ഔട്ടും ആവശ്യമാണ്. പക്ഷേ ഇടയ്ക്കിടെ എത്തുന്ന ആസ്മ കാരണം വർക്ഔട്ട് എന്നത് ലക്ഷ്മിക്കു
അന്തരീക്ഷത്തിൽ ചൂടുകൂടിവരുന്നു. ഇതു നമ്മുടെ ശരീരത്തെയും മനസ്സിനെയുമെല്ലാം ബാധിക്കുന്നുണ്ട്. മൊത്തത്തിൽ എന്തൊക്കെയോ അസ്വസ്ഥകൾ ഫീൽ ചെയ്യുന്നുണ്ടോ? എങ്കിൽ റാഗ്ഡോൾ ആസന ശീലമാക്കിക്കോളൂ. ശരീരത്തെയും മനസ്സിനെയും സ്വസ്ഥമാക്കി, വിഷമതകൾ അകറ്റി, കൂൾ ആകാൻ സഹായിക്കുന്ന ഒരു യോഗാസനമാണ് റാഗ്ഡോൾ ആസന. അരയ്ക്കു
വേനൽക്കാലത്തെ അമിതമായ ചൂടിൽ നിന്ന് രക്ഷ നേടാൻ കൂളിങ് ആസനകൾ സഹായിക്കും. ശരീരത്തിനു കുളിർമയും ചൂടു മൂലമുള്ള അസ്വസ്ഥതകൾ അകറ്റുകയും ചെയ്യുന്ന ഒരു ആസനമാണ് താഡാസനം. ചെയ്യുന്ന വിധം നിന്നുകൊണ്ട് ചെയ്യുന്ന ഒരാസനമാണിത്. ഇരു കാലുകളും ചേർത്തു വയ്ക്കുക. ശ്വാസഗതിക്കനുസരിച്ച് കൈകൾ പതിയെ മുകളിലേക്ക് ഉയർത്തുക.
ചുട്ടുപ്പൊള്ളുന്ന വേനൽക്കാലം ഒപ്പം റമദാന്റെ പുണ്യമാസവും. ശരീരത്തിനും മനസ്സിനും ശ്വാസത്തിനും ആയാസരഹിതമായി ചെയ്യാൻ കഴിയുന്ന മൂന്ന് കൂളിങ് പ്രാണായാമ പരിചയപ്പെടാം. 1. ശീതളി പ്രാണായാമ ശീതളി പ്രാണായാമയ്ക്കായി ആദ്യം വജ്രാസനത്തിലിരിക്കാം . നാക്ക് ഉപയോഗിച്ചാണ് ഈ കൂളിങ് പ്രാണായാമ ചെയ്യുന്നത്. നാക്ക്
കേരളത്തിലെ ഒരു സാധാരണ വീട്ടമ്മ, ജീവിതത്തിലെ ഓട്ടപ്പാച്ചിലുകളും പ്രസവവുമൊക്കെ കഴിഞ്ഞതോടെ ശരീരത്തിൽ കാര്യമായ വ്യത്യാസങ്ങൾ പ്രകടമായെങ്കിലും ഇതൊന്നും തന്നെ ബാധിക്കുന്നതേയല്ലെന്നു കരുതി ഭർത്താവും രണ്ടു കുട്ടികളുമായി തിന്നും കുടിച്ചുമൊക്കെ മുന്നോട്ടു പോയി. പക്ഷേ താൻ ശ്രദ്ധിക്കാതെ വിട്ട ശരീരം അനാരോഗ്യ
നടി സാമന്ത സമൂഹമാധ്യമത്തിൽ പങ്കുവച്ച പുതിയ സിക്സ് പാക്ക് വര്‍ക്ഔട്ട് ചിത്രം വൈറലായി. വർക്ഔട്ട് വിഡിയോയും ചിത്രങ്ങളുമൊക്കെ താരം പലപ്പോഴും സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കാറുണ്ടെങ്കിലും സിക്സ് പാക്ക് വ്യക്തമാക്കുന്ന ചിത്രം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. നടന്മാരുടെ സിക്സ് പാക് ചിത്രങ്ങളെ വെല്ലുന്ന
സ്ത്രീകളിൽ കാണപ്പെടുന്ന ഒരു ജീവിതശൈലീ രോഗമായ പോളിസിസ്റ്റിക് ഒവേറിയൻ ഡിസീസ് (പിസിഒഡി) പരിഹരിക്കുന്നതിന് സഹായിക്കുന്ന ഒരു യോഗാസനമാണ് പ്രസാരിത പാദോത്തനാസന. ഈ ആസനത്തിന്റെതന്നെ ഫുൾ ബോഡി റൊട്ടേഷനും ചെയ്യാവുന്നതാണ്. വന്ധ്യതയിലേക്കുവരെ നയിക്കാവുന്ന ഒരു പ്രധാന പ്രശ്നമാണ് പിസിഒഡി. ജീവിതശൈലി ക്രമീകരിച്ച് യോഗ
ഫോട്ടോയിൽ ഒരുപക്ഷേ നിങ്ങൾക്ക് എന്നിൽ കാര്യമായ വ്യത്യാസം കാണാൻ സാധിക്കില്ലായിരിക്കും. പക്ഷേ മാനസികമായി എനിക്കു വന്ന മാറ്റങ്ങളും എല്ലാ മാസവും ഗുളികയെ ആശ്രയിച്ചു മാത്രം വന്നുകൊണ്ടിരുന്ന ആർത്തവത്തിൽ വന്ന വ്യത്യാസവും പിസിഒഡി മാറിയതുമൊക്കെ എങ്ങനെ പറഞ്ഞു തരണമെന്ന് അറിയില്ലെന്നു പറഞ്ഞാണ് ആലപ്പുഴ സ്വദേശിയും
സ്ത്രീകളിൽ സാധാരണ കണ്ടു വരാറുള്ള ഒരു പ്രശ്നമാണ് പോളിസിസ്റ്റിക് ഓവറി സിൻഡ്രോം അഥവാ പിസിഒഡി. ഇതൊരു ജീവിതശൈലീരോഗമാണ്. നമ്മുടെ ശരീരത്തിലെ കോശങ്ങൾ ശരീരം ഉൽപാദിപ്പിക്കുന്ന ഇൻസുലിനോട് പ്രതികരിക്കാതിരിക്കുമ്പോൾ തുടർന്നുണ്ടാകുന്ന ഹോർമോണൽ വ്യതിയാനങ്ങളാണ് പിസിഒഡിക്ക് കാരണം. ആർത്തവത്തിന്റെ ആരംഭഘട്ടം മുതൽ
താനൊരു ഫൂഡി (foodie)ആണെന്നും ഡയറ്റിങ്ങിലും വെയ്റ്റ് ലോസിലുമൊന്നും വിശ്വസിക്കുന്നില്ലെന്നും പലപ്പോഴും പറഞ്ഞിട്ടുണ്ട് മക്കൾ സെൽവൻ വിജയ് സേതുപതി. പക്ഷേ അടുത്തിടെ നടൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രം വളരെപ്പെട്ടെന്നു വൈറലായി. വളരെച്ചുരുങ്ങിയ കാലം കൊണ്ടു വിജയ് ശരീരഭാരം കുറച്ചതിനെപ്പറ്റി
ടെക്ലോകത്ത് ഏറ്റവുമധികം ആളുകൾ അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് ടെക്നെക് അഥവാ ടർട്ടിൽ നെക്(Turtle neck). കഴുത്തിലെ മസിലുകൾക്കുണ്ടാകുന്ന ക്ഷീണാവസ്ഥയും തെറ്റായ രീതിയിൽ ഇരുന്നുള്ള ഗാഡ്ജറ്റ് ഉപയോഗവും ദീർഘനേരമുള്ള ഇരിപ്പുമൊക്കെ ടെക്നെക് എന്ന കഴുത്തുവേദനയ്ക്കു പിന്നിലെ കാരണങ്ങളാണ്. ലളിതമായ ചില
ശരീരഭാരം കുറയ്ക്കുക എന്നത് അത്ര എളുപ്പമുള്ള പണിയല്ലെന്ന് ഇതിനു വേണ്ടി ശ്രമിച്ചു നോക്കിയവർക്ക് അറിയാം. ഇതിന് ചില നിയമങ്ങളും ചിട്ടകളും കർശനമായി പിന്തുടരേണ്ടതുണ്ട്. ഇനി പറയുന്ന കാര്യങ്ങൾ ജീവിതത്തിൽ നടപ്പാക്കാൻ ശ്രമിച്ചാൽ നിങ്ങൾക്കും ശരീരഭാരം നിയന്ത്രിച്ച് നിർത്താൻ കഴിയും. 1. ഭക്ഷണം കഴിക്കാൻ അലാം
ബോളിവുഡ് നടി ആലിയ ഭട്ട് അഭിനയം കൊണ്ടു മാത്രമല്ല ഫിറ്റ്നെസ് കൊണ്ടും ആരാധകപ്രീതി നേടിയ ആളാണ്. ആരോഗ്യകരമായ ജീവിതശൈലിയും വർക്കൗട്ട് സെഷനുകളും താരം സോഷ്യൽമീഡിയയിലൂടെ പങ്കിടാറുണ്ട്.
ഒന്നും നിശ്ചയിച്ചു തുടങ്ങിയതല്ലെങ്കിലും ‘ഫിറ്റ്നസ്’ നിലനിർത്താൻ അൽപം യോഗ, ചെറിയ വർക്ക് ഔട്ട്, അതിലേറെ നൃത്തം ചെയ്യൽ. ഇത്രയുമായാൽ നടി കൃഷ്ണപ്രഭയുടെ ആരോഗ്യരക്ഷാമാർഗങ്ങളായി. പുലർച്ചെ എഴുന്നേറ്റു ചൂടുവെള്ളം മാത്രം കുടിച്ചു പനമ്പിള്ളി നഗറിലെ യോഗാ സെന്ററിലെത്തും. എറണാകുളം ജനറൽ ആശുപത്രിയിലെ യോഗ
സൂര്യനെ നമസ്കരിക്കുന്ന രീതിയിലുള്ള ശാരീരിക വ്യായാമമാണ് യോഗയിലെ രാജാവ് എന്നറിയപ്പെടുന്ന സൂര്യനമസ്കാരം. എല്ലാ വ്യായാമങ്ങളുടെയും മൂല്യം അടങ്ങിയിരിക്കുന്ന ഒരു യോഗ പദ്ധതിയാണ് സൂര്യ നമസ്കാരം. സൂര്യമനസ്കാരം ചെയ്യുന്നതിലൂടെ നമ്മുടെ ശരീരത്തിലെ എല്ലാ സന്ധികൾക്കും ചലനം ലഭിക്കും. 12 യോഗാസ്റ്റെപ്പുകൾ ചേർന്നതാണ്
പ്രായഭേദമന്യേ ഇന്ന് മിക്ക ആളുകളിലും കണ്ടു വരുന്ന ഒരു പ്രധാന ആരോഗ്യ പ്രശ്നമാണ് നടുവേദന. യുവതലമുറയാണ് നടുവേദന കാരണം ഇപ്പോൾ ഏറ്റവും ബുദ്ധിമുട്ടനുഭവിക്കുന്നതെന്നു പറയാം. ജീവിതശൈലിയിലെ മാറ്റങ്ങളും സ്ക്രീനിനു മുന്നിൽ മണിക്കൂറുകളോളം ക്രമമല്ലാതെയുള്ള ഇരിപ്പും ടൂവീലറിലുള്ള ദീർഘദൂര യാത്രകളുമെല്ലാം ഈ
രാവിലെ എഴുന്നേറ്റു കഴിഞ്ഞാൽ രാത്രിയാകുമ്പോഴേക്കും എങ്ങനെയെങ്കിലും ഒന്നു കിടന്നാൽ മതിയെന്ന ഭാവത്തിലാകും ഭൂരിഭാഗവും. ഇതിനിടയിൽ ജോലിയിലെ സ്ട്രെസും കുടുംബത്തിലെ ഉത്തരവാദിത്തഭാരവും തുടങ്ങി സ്വന്തം ആരോഗ്യപ്രശ്നങ്ങൾ വരെ കടന്നുവരാം. ഇത്രയധികം ടെൻഷനും സ്ട്രെസും പ്രശ്നങ്ങളും അനുഭവിച്ച് കിടക്കുന്ന ശരീരം
ആണുങ്ങളെക്കൊണ്ടുപോലും ഐറ്റം ഡാൻസ് കളിപ്പിച്ച വർഷമായിരുന്നു 2022. ‘ഭീഷ്മപർവം’ സിനിമയിലെ ‘രതിപുഷ്പം പൂക്കും’എന്ന ഗാനത്തിനൊപ്പം ത്രസിപ്പിക്കുന്ന ചുവടുകളുമായി എത്തിയ റംസാൻ മുഹമ്മദ്, ഗ്ലാമർ നടിമാർ കയ്യടക്കി വച്ചിരുന്ന സിനിമാ ഗാനചിത്രീകരണത്തിലെ ഐറ്റം ഡാൻസ് ആണുങ്ങൾക്കും വഴങ്ങുമെന്ന് അടിവരയിട്ടു. എന്നാൽ
Results 1-100 of 740