Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പതിമൂന്നുകാരിയെ ഗർഭിണിയാക്കിയ സഹോദരനെതിരെ പോക്സോ കേസ്

ചെന്നൈ∙ കോയമ്പത്തൂരിൽ പതിനെട്ടുകാരൻ പതിമൂന്നുകാരിയായ സഹോദരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയതായി പരാതി. പെൺകുട്ടിയുടെ പരാതിയിൽ പോക്സോ നിയമപ്രകാരം കേസെടുത്ത പൊലീസ് പ്രതിക്കെതിരെ തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചു. 

ഇയാൾ കോയമ്പത്തൂരിലെ പോളിടെക്നിക് കോളജിൽ അവസാനവർഷ വിദ്യാർഥിയാണ്. ദിവസങ്ങൾക്കു മുൻപ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണു പെൺകുട്ടി 6 മാസം ഗർഭിണിയാണെന്നു കണ്ടെത്തിയത്.

ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെ തുടർന്നു പൊലീസും ശിശുസംരക്ഷണ ഉദ്യോഗസ്ഥരും പെൺകുട്ടിയുടെ വീട്ടിലെത്തി അന്വേഷണം നടത്തി. എന്നാൽ മകനെതിരെ പരാതി നൽകാൻ മാതാപിതാക്കൾ തയാറായില്ല. തുടർന്നു പെൺകുട്ടി തന്നെ മുന്നോട്ടുവന്നു.

തമിഴ്നാട്ടിൽ 2,003 പോക്സോ കേസുകളിലാണ് ഇപ്പോൾ വിചാരണ നടക്കുന്നത്. ഇതിൽ 219 കേസുകളുടെ വിചാരണ മൂന്നു വർഷമായി തുടരുകയാണ്. 2 വർഷത്തിലേറെയായി തുടരുന്ന കേസുകൾ 509. 1,275 കേസുകളുടെ വിചാരണ ഒരുവർഷത്തോളമായി നടക്കുന്നു.