പതിനൊന്നുകാരിക്കു പീഡനം; വെഞ്ഞാറമൂട് സ്വദേശിക്കു ജീവപര്യന്തം തടവ്

prison
SHARE

തിരുവനന്തപുരം∙ പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസിൽ വെഞ്ഞാറമൂടു സ്വദേശി സ്റ്റീഫനു (42) ജീവപര്യന്തം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ ആറു മാസം കൂടുതൽ കഠിനതടവ് അനുഭവിക്കണമെന്നും പോക്സോ കോടതി ഉത്തരവിട്ടു.

2013ലാണു സംഭവം. കുട്ടിയെ പീഡിപ്പിച്ചതിനു പ്രതിക്കെതിരെ വെഞ്ഞാറമൂടു പൊലീസ് കേസെടുത്തു. നാലു മാസം ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞ ശേഷം പുറത്തിറങ്ങിയ പ്രതി കുട്ടിയുടെ നഗ്നചിത്രം മൊബൈലിൽ പകർത്തി കൊല്ലുമെന്നു ഭീഷണിപ്പെടുത്തി. തുടർന്നു രണ്ടു വർഷത്തോളം കുട്ടിയെ പലതവണ പീഡിപ്പിച്ചു. കുട്ടി ഇക്കാര്യം സ്കൂൾ അധ്യാപികയെ കത്തിലൂടെ അറിയിച്ചു. 2016 ജനുവരിയിൽ പ്രതിക്കെതിരെ പൊലീസ് വീണ്ടും കേസെടുത്തു.

2013ലെ കേസിൽ പോക്സോ കോടതി പ്രതിക്കു ജീവപര്യന്തം കഠിതടവു ശിക്ഷ വിധിച്ചിരുന്നു. അത് അനുഭവിക്കുകയാണ്. അതിനു ശേഷമാണ് രണ്ടാമത്തെ കേസിൽ വീണ്ടും ശിക്ഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ളിക് പ്രോസിക്യൂട്ടർ എസ്.വൽസാ വർഗീസ് ഹാജരായി. പ്രോസിക്യൂഷൻ 14 സാക്ഷികളെ വിസ്തരിച്ചു. രണ്ടു തൊണ്ടിമുതലും ഹാജരാക്കി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA