Activate your premium subscription today
കേരളത്തില് ഒരു 'ഫര്ണിച്ചര് ഗ്രാമം' ഉണ്ടെന്നു കേട്ടിട്ടുണ്ടോ ? കട്ടില്, അലമാര, ഡൈനിങ്ങ് ടേബിള്, സോഫ, കസേര എന്നിങ്ങനെ തടികൊണ്ടുള്ള ഒട്ടുമിക്ക ഫര്ണിച്ചറുകളും വമ്പിച്ച വിലക്കുറവില് ഇവിടെ ലഭിക്കും.പെരുമ്പാവൂര് - കോതമംഗലം റൂട്ടിലുള്ള നെല്ലിക്കുഴിയാണ് ഈ ഗ്രാമം . 20 വര്ഷമായി നെല്ലിക്കുഴി
നടൻ ഹരിശ്രീ അശോകന്റെ വീട്ടിൽ വിരിച്ച ടൈലുകൾ പൊങ്ങിവന്നതും പൊളിഞ്ഞതും കേസായത് വാർത്തയായിരുന്നല്ലോ. ഇത് ഒറ്റപ്പെട്ട സംഭവമല്ല, കേരളത്തിൽ പലയിടത്തും വീടുകളിൽ വിരിച്ച ടൈലുകൾ ഇളകിവരുന്നു എന്ന പരാതി ഇപ്പോൾ വ്യാപകമാണ്. പലവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടാമെങ്കിലും ടൈലുകൾ തിരഞ്ഞെടുക്കുന്നതിലെയും വിരിക്കുന്നതിലെയും
വേനലിന്റെയും വരൾച്ചയുടെയും ശുദ്ധജലക്ഷാമത്തിന്റെയും മാസങ്ങളാണ് ഇനി വരാൻപോകുന്നത്. ജലസമ്പത്ത് കാത്തുസൂക്ഷിക്കാനുള്ള ആദ്യ പാഠങ്ങൾ വീട്ടിൽ നിന്നു തന്നെയാണ് തുടങ്ങേണ്ടത്. വെള്ളം അനാവശ്യമായി പാഴാക്കാതിരിക്കുന്നതിന് ചെറിയ കാര്യങ്ങളിൽ മുതൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.
ഒരാൾക്ക് കഷ്ടിച്ച് നിൽക്കാൻ മാത്രം ഇടയുള്ള എലവേറ്റർ. കയ്യിൽ നിന്ന് എന്തെങ്കിലും താഴെ വീണാൽ എടുക്കാനോ കാലിൽ ഒരു ഉറുമ്പ് കടിച്ചാൽ ചൊറിയാനോ പോലുമാകാത്തത്ര ഇടുങ്ങിയ സ്ഥലം. ക്ലോസ്ട്രോഫോബിയ ഉള്ളവർക്ക് കാഴ്ചയിൽ തന്നെ പേടി തോന്നുന്ന അത്തരം ഒരു എലവേറ്ററിന്റെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ
വീടിന്റെ പുറംകാഴ്ച മാത്രം ഭംഗിയായാൽ പോര, അകവും നന്നാകണം, കാരണം നമ്മൾ താമസിക്കുന്നത് വീടിനുള്ളിലാണ്.വീടിന്റെ ഇന്റീരിയർ ഭംഗിയായി ഒരുക്കുന്നതിന് ചില കാര്യങ്ങൾ അറിഞ്ഞിരിക്കണം. 1. വീടുനിർമാണ സാമഗ്രികളുടെ വിലയും തൊഴിലാളികളുടെ കൂലിയുമെല്ലാം മാറി മറിഞ്ഞു കൊണ്ടിരിക്കുകയാണ്. അതിനാൽ ബജറ്റിനെക്കാൾ അല്പം തുക
വീടിനു ഭംഗിയും വൃത്തിയും നൽകുന്നതിൽ കാർപെറ്റുകൾക്ക് പ്രധാന സ്ഥാനമുണ്ട്.ലിവിങ് റൂമോ ബെഡ്റൂമോ ആകട്ടെ, ഫ്ളോറിന് അഴകു സമ്മാനിക്കാൻ മനോഹരമായൊരു കാർപെറ്റിനു കഴിയും. ലിവിങ്റൂമിലേക്കുള്ള മറ്റ് അലങ്കാര വസ്തുക്കൾ തിരഞ്ഞെടുക്കുന്നതുപോലെ തന്നെ വേണം കാർപെറ്റും തിരഞ്ഞെടുക്കുന്നത്. ഭംഗിയുള്ള കാർപെറ്റാണെങ്കിലും
വീടിന്റെ ഫർണിഷിങ്ങിലെ പ്രധാന ഘട്ടമാണ് ഫ്ളോറിങ്. വീടിന്റെ അകത്തളങ്ങൾ മനോഹരമാക്കുന്നതിൽ ഫ്ളോറിങ് പ്രധാന പങ്കുവഹിക്കുന്നു. ടൈലുകൾക്ക് കേരളത്തിൽ വലിയ പ്രചാരമുണ്ട്. എന്നാൽ ടൈലുകൾ തിരഞ്ഞെടുക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്. ∙ ബജറ്റ് പ്രധാനമാണ്. അതിനാൽ ഏതു ഗുണനിലവാരത്തിലുള്ള ടൈൽ ആണ് വേണ്ടത്, എത്ര
കുട്ടികൾക്ക് ക്രിസ്മസ് അവധിക്കാലം എന്നും പ്രിയപ്പെട്ടതാണ്. കേക്കിന്റെ മധുരവും അവധിയുടെ ആലസ്യവുമായി ഏതാനും ദിനങ്ങൾ. എന്നാൽ, ഇത്തവണത്തെഅവധിക്കാലം ആനന്ദകരവും മാലിന്യസംസ്കരണ ശീലം വളർത്തിയെടുക്കാനുമായി കുട്ടികളെ ശീലിപ്പിച്ചാലോ? അതൊരു മൽസരവും മികച്ച സമ്മാനവും ലഭിക്കുകയും ചെയ്താൽ ഗംഭീരമായില്ലേ?
ഫ്രിജ് ഇല്ലാത്ത വീടിനെക്കുറിച്ച് ഇപ്പോൾ ചിന്തിക്കാൻ പോലുമാകില്ല. കിട്ടുന്നതെന്തും ഫ്രിജിൽ സൂക്ഷിക്കുന്നവരും പാകം ചെയ്ത ആഹാരം ആഴ്ചകളോളം ഫ്രിജിൽ വയ്ക്കുന്നവരും കുറവല്ല. എന്നാൽ ഈ ഫ്രിജ് അണുക്കളുടെ വിളനിലം കൂടിയാണ്. ആഹാരസാധനങ്ങൾ കേടാകാതിരിക്കാൻ ഫ്രിജിൽ സൂക്ഷിക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ
പണ്ടുകാലത്തെ അടുക്കളയും തിണ്ണയും (പര്യമ്പുറം) ഇന്ന് മോഡുലാർ കിച്ചനും, വർക്ക് ഏരിയയുമായി രൂപാന്തരം പ്രാപിച്ചിരിക്കുന്നു. അഗ്നി ജ്വലിപ്പിക്കുന്ന കർമങ്ങൾ സൂര്യന് അഭിമുഖമായി നിന്നുവേണം ചെയ്യുവാനെന്നു വാസ്തുശാസ്ത്രം നിഷ്കർഷിക്കുന്നു. സൂര്യപ്രകാശം ശക്തമായി വീഴുന്നിടത്ത് അണുസാധ്യത കുറയുന്നുവെന്ന
കാർപെന്ററുടെ സഹായത്തോടെ ഫർണിച്ചറിന് എല്ലാം കൂടി എത്രമാത്രം തടി വേണമെന്നു കണക്കാക്കി അതിനനുസരിച്ച് തടി വാങ്ങാം. ക്യൂബിക് അടി യൂണിറ്റിലാണ് തടിയുടെ അളവ് കണക്കാക്കുന്നത്. മൂപ്പെത്തിയതും വളവുംതിരിവും കേടുപാടുകളും ഇല്ലാത്തതുമായ മരത്തിന്റെ തടി വേണം തിരഞ്ഞെടുക്കാൻ. തടി അളന്നെടുക്കുമ്പോഴും പ്രത്യേകം
സാധാരണയായി വീടുപണിയുടെ മൊത്തം ചെലവിന്റെ 10 മുതൽ മുകളിലേക്കാണ് ഫർണിഷിങ്ങിനായി ചെലവഴിക്കേണ്ടി വരിക. വ്യക്തികൾക്കും ഉപയോഗിക്കുന്ന മെറ്റീരിയലുകൾക്കും അനുസരിച്ച് ഈ കണക്കിൽ വ്യത്യാസം വരാം. കൈവശമുള്ള തുകയ്ക്ക് അനുസരിച്ച് ഫർണിഷിങ് ചെയ്യാൻ പറ്റുന്ന വിധത്തിൽ വ്യത്യസ്ത റേറ്റിലുള്ള െമറ്റീരിയലുകളും ഇന്ന്
ഒരു വീടു വയ്ക്കുന്നതു പോലെതന്നെ പ്രധാനമാണ് മനസ്സിനിഷ്ടപ്പെട്ട ഫർണിച്ചറും ആക്സസറീസും നമ്മുടെ വീടിനു വേണ്ടി തിരഞ്ഞെടുക്കുന്നത്. പക്ഷേ സാധാരണക്കാരെ സംബന്ധിച്ച് ബജറ്റ് പ്രശ്നംമൂലം പലപ്പോഴും കോംപ്രമൈസ് ചെയ്യേണ്ടി വരാറുണ്ട്. എന്നാൽ ഡിസൈനിലോ ക്വാളിറ്റിയിലോ യാതൊരു കോംപ്രമൈസും ഇല്ലാതെ അഫോർഡബിൾ ആയിട്ട്
അകത്തളങ്ങൾക്ക് മോടികൂട്ടാൻ അക്വേറിയങ്ങൾ ഉൾപ്പെടുത്തുന്നത് ഇപ്പോൾ സർവസാധാരണമാണ്. അക്വേറിയത്തിൽ ഇടുന്ന പ്രത്യേകതരം മീനുകളെപോലെ വ്യത്യസ്ത ആകൃതിയിലും വലുപ്പത്തിലുമൊക്കെയുള്ള അക്വേറിയങ്ങൾ സുലഭമാണ്. എന്നാൽ ഇത്തരത്തിൽ മീനുകളെ വളർത്തുന്നവരിൽ വലിയ ഒരു വിഭാഗത്തിനും അക്വേറിയം എങ്ങനെ
മറ്റ് പാത്രങ്ങളെ അപേക്ഷിച്ച് ലഞ്ച് ബോക്സിന്റെ കാര്യത്തിൽ ഒരല്പം ശ്രദ്ധ അധികം നൽകേണ്ടതുണ്ട്. ഭക്ഷണ സാധനങ്ങൾ ഏറെ നേരം അടച്ചു സൂക്ഷിക്കുന്ന പാത്രമായതിനാൽ അവ ഏറ്റവും വൃത്തിയായിരിക്കേണ്ടത് ആരോഗ്യ സംരക്ഷണത്തിനും പ്രധാനമാണ്. എത്രയൊക്കെ കഴുകിയാലും ചോറ്റുപാത്രത്തിനുള്ളിൽ നിന്നും ഭക്ഷണത്തിന്റെ ഗന്ധം വിട്ടു
ടൈലുകൾ ഭംഗിയായി കിടന്നാൽ തന്നെ അകത്തളങ്ങൾ വൃത്തിയായും മനോഹരമായും കാണപ്പെടും. എന്നാൽ ടൈലുകളുടെ ഭംഗി കാത്തുസൂക്ഷിക്കാനും കറയോ പാടുകളോ നീക്കം ചെയ്യാനും കെമിക്കലുകളുടെ ഉപയോഗം വേണ്ടിവരും. ദീർഘകാലം ഇത്തരം കെമിക്കലുകൾ ഉപയോഗിക്കുന്നത് ടൈലുകളുടെ തിളക്കവും നിറവും ഭംഗിയുമൊക്കെ നഷ്ടപ്പെടുത്തുകയും ചെയ്യും.
വീടിന്റെ അകത്തളങ്ങൾക്കു മോടി കൂട്ടാൻ തടിയിൽ കുറഞ്ഞ ഒന്നിനെപ്പറ്റിയും ചിന്തിക്കാത്തവരാണ് മലയാളികൾ. യഥാർഥ തടിയുടെ ലഭ്യതക്കുറവും വിലയിലുണ്ടായ ഗണ്യമായ വർധനയും തടിക്കു സമാനമായ മറ്റു പ്രോഡക്ടുകളിലേക്കു നമ്മെ ആകർഷിച്ചിട്ടുണ്ട്. അവയിൽ ചിലതിതാ. പ്ലൈവുഡ് തടിക്കു പകരമായി ഏറ്റവും കൂടുതൽ ഉപയോഗിച്ചു
വീട് നിർമാണരംഗത്ത് ഒരുപക്ഷേ ഏറ്റവും കൂടുതൽ വ്യത്യസ്തത അവലംബിച്ചുവരുന്ന ഇടങ്ങളിലായി ടോയ്ലറ്റ് /ബാത്റൂമുകൾ മാറിയിരിക്കുന്നു. പ്രാഥമികാവശ്യങ്ങൾക്ക് സൗകര്യം ഒരുക്കിവന്നിരുന്ന ബാത്റൂമുകളുടെ രൂപകൽപനയിൽ വലിയ മാറ്റങ്ങൾ വന്നുകഴിഞ്ഞു. തിരക്കേറിയ പുതിയ കാലത്ത്
വൃത്തിയാക്കാൻ ഒന്നോ രണ്ടോ ദിവസം വൈകിയാൽ പോലും കണ്ണും കയ്യും എത്താത്ത ഇടങ്ങളിൽ ചിലന്തികൾ വലകെട്ടും. ഫലമോ എപ്പോഴും വൃത്തിയാക്കി വയ്ക്കുന്ന വീടാണെങ്കിലും വൃത്തിയില്ലാത്തതായി കാണപ്പെടും. മാത്രമല്ല ചെറുതും വലുതുമായ ചിലന്തിവലകളിൽ അഴുക്കും പൊടിപടലങ്ങളും അടിഞ്ഞുകൂടി ഭംഗി നഷ്ടപ്പെടും. ചിലന്തിവലകൾ അടിക്കടി
പണിയെടുത്ത് തിരികെ വീട്ടിലെത്തി സ്വന്തം മെത്തയിൽ നീണ്ടുനിവർന്നു കിടക്കുമ്പോൾ എന്താ ഒരാശ്വാസം അല്ലേ... മെത്തയിൽ നിന്നെഴുന്നേറ്റ് തിരികെ മെത്തയിലെത്തുംവരെ ക്രമീകരിക്കപ്പെട്ടിരിക്കുകയാണ് നാം ഓരോരുത്തരുടെയും ജീവിതം. എന്നാൽ ചുമ്മാതങ്ങു നീണ്ടുനിവർന്നു കിടക്കാനുള്ള വസ്തു എന്നതിലപ്പുറം ഇന്റീരിയർ ഹോം
എത്ര വൃത്തിയാക്കിയിട്ടാലും ഇരുട്ടി വെളുക്കുമ്പോഴേക്കും പല്ലിക്കാഷ്ഠംകൊണ്ട് ഭിത്തിയും തറയും വൃത്തികേടായി കിടക്കുന്നത് മിക്ക വീടുകളിലെയും പ്രശ്നമാണ്. പല്ലിക്കാഷ്ഠം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളുമുണ്ട്. കണ്ണുതെറ്റിയാൽ അടുക്കളയിലും ആഹാരസാധനങ്ങളിലും പല്ലികൾ കടന്നുകൂടും. എന്നാൽ വീട്ടിൽ തന്നെയുള്ള ചില
ആളനക്കം അറിഞ്ഞാൽ ഓടിപ്പോകുമെങ്കിലും പഴുതാരകൾ അത്ര നിസ്സാരക്കാരല്ല. അറിയാതെ അവയുടെ മേൽ കാൽ വയ്ക്കുകയോ നോവിക്കുകയോ ചെയ്താൽ കടി ഉറപ്പാണ്. നേരിയ വിഷമുള്ളതിനാൽ കടിയേറ്റാൽ വളരെ വേദനയും പുകച്ചിലും അനുഭവപ്പെടും. വീടുകളിൽ നനവുള്ള ഇടങ്ങളിൽ പഴുതാര ഇടം പിടിക്കാറുണ്ട്.പ്രത്യേകിച്ച് ബാത്റൂമാണ് ഇവരുടെ
കണ്ണൊന്നുതെറ്റിയാൽ ഭക്ഷണ സാധനത്തിൽ വന്നിരിക്കുന്ന ഈച്ചയും, ചുവരും തറയും വൃത്തികേടാക്കുന്ന പല്ലിയും, സ്റ്റോർറൂമുകൾ വിഹാരകേന്ദ്രമാക്കുന്ന പാറ്റയുമൊക്കെ ഉണ്ടാക്കുന്ന ശല്യം ചില്ലറയല്ല. അകത്തളങ്ങൾ വൃത്തികേടാകുന്നതിനുപുറമേ ഇവയുടെ സാന്നിധ്യം ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യും. ഇത്തരം
വീട്ടിൽ വളർത്താൻ പുതിയ ചെടികൾ വാങ്ങുമ്പോൾ അതിന്റെ ഭംഗി, വലിപ്പം, നിറം, മണം എന്നിവയാവും പ്രധാനമായും കണക്കിലെടുക്കുന്നത്. ചിലരാവട്ടെ ഇഷ്ടപ്പെട്ട ചെടികളുടെ പലതരം വെറൈറ്റികൾകൊണ്ട് വീടും മുറ്റവും നിറയ്ക്കും. എന്നാൽ ഇത്തരത്തിൽ വാങ്ങുന്ന ചെടികളിൽ ചിലതിനെങ്കിലും നമ്മൾ അറിയാത്ത ദോഷവശങ്ങളുണ്ടാകും. അത്തരം ചില ചെടികൾ നോക്കാം.
പാചകം ഏറെ ഇഷ്ടപ്പെടുന്നവർക്കും പലപ്പോഴും മടുപ്പുള്ള കാര്യമാണ് പാത്രം കഴുകൽ. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ പാത്രങ്ങൾ വേഗത്തിലും എളുപ്പത്തിലും വൃത്തിയാക്കാൻ സാധിക്കും. എങ്ങനെയെന്ന് നോക്കാം.
കണ്ണൂർ വളപട്ടണത്ത് പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 300 പവനും ഒരുകോടി രൂപയും കവർന്ന വാർത്തയുമാണ് ഇന്ന് നേരംപുലർന്നത്. കുറുവാസംഘങ്ങളുടെ കേരളത്തിലെ സാന്നിധ്യവും ജാഗ്രത ആവശ്യപ്പെടുന്നുണ്ട്. വീടുകളുടെ സുരക്ഷയെപ്പറ്റി കൂടുതൽ ചിന്തിക്കേണ്ട സമയമാണിത്. അന്യദേശങ്ങളിൽ കുടുംബവുമൊത്ത് ജീവിക്കുന്നവരുടെ മനസ്സിൽ
വീട് എപ്പോഴും വൃത്തിയായി കാത്തുസൂക്ഷിക്കാൻ നല്ല ബുദ്ധിമുട്ടാണ്. ജോലിക്കാരാണെങ്കിൽ ആകെ കിട്ടുന്ന ഒരു അവധി ദിനം മുഴുവൻ എടുത്താലും വീട് പൂർണമായി വൃത്തിയാക്കാൻ പലപ്പോഴും സാധിക്കില്ല. വൃത്തിയാക്കലിനും ചില ചിട്ടകളുണ്ട്.
പ്രകൃതിദത്ത നിർമാണ സാമഗ്രികളുടെ ദൗർലഭ്യവും കുതിച്ചു യരുന്ന വിലയും ബദൽ മെറ്റീരിയലുകൾ ഉപയോഗിക്കാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നു. സിമെന്റും മണലും വെള്ളവും ഉപയോഗിച്ച് പരമ്പരാഗത രീതിയിൽ ചെയ്തിരുന്ന വാള് പ്ലാസ്റ്ററിങ്ങിനും ഏറെ മാറ്റങ്ങൾ വന്നിരുന്നു. മണലിന്റെ ദൗർലഭ്യവും കനത്ത വിലയുമാണ് പാറമണൽപോലുള്ള
വീട് പഴയതോ പുതിയതോ ആയിക്കൊള്ളട്ടെ, വീടിനു പുത്തൻ ഭാവം നൽകുന്നതിന് നിറങ്ങൾ ഏറെ സഹായിക്കുന്ന ഘടകമാണ്. വീടിനെ മനോഹരമാക്കുന്നതിൽ പെയിന്റിങ്ങിനുള്ള സ്ഥാനം തിരിച്ചറിഞ്ഞ മലയാളി കഴിയുന്നത്ര വ്യത്യസ്തമായി പെയിന്റിങ് ചെയ്യുന്നതിനുള്ള ശ്രമത്തിലാണ്. അതിനാൽത്തന്നെ പെയിന്റിങ് നടത്തുന്നതിനു മുൻപായി പല കാര്യങ്ങളും അറിഞ്ഞിരിക്കേണ്ടതുണ്ട്.
ഒരു വീട്ടിലേക്ക്ആവശ്യമായ ഫർണിച്ചറുകൾ മുഴുവൻ വാങ്ങുന്നതിന്റെ ഇരട്ടിയോ അതിൽ അധികമോ വില വരുന്ന ഒരു തലയണ. സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരുടെ വീട്ടുപടിക്കലേക്ക് വേണമെങ്കിൽ കുതിര വണ്ടിയിൽ ഈ തലയണ എത്തും. ഇത് ലോകത്തിലെ ഏറ്റവും വിലയേറിയ തലയിണയുടെ കഥയാണ്. പഴമയുടെ പ്രൗഢി തുളുമ്പി നിൽക്കുന്ന ഈ വിഐപി തലയണയിൽ
അടുക്കളയിലെ ഏറ്റവും ബോറൻ പണി ഏതാണെന്ന് ചോദിച്ചാൽ ഭൂരിഭാഗം വീട്ടമ്മമാരും പറയും, കറയും കരിയും പിടിച്ച പാത്രങ്ങളും സ്റ്റൗവുമൊക്കെ വൃത്തിയാക്കുന്നതാണെന്ന്. പാത്രങ്ങള്ക്കടിയില് കരി പിടിച്ചാല് പിന്നെ അത് തേച്ചുരച്ച് കളയുന്നത് തലവേദനയാണ്.
തുണിയലക്കി ഇസ്തിരിയിടുക എന്നത് മിക്ക സാധാരണക്കാരുടെയും ദിനചര്യകളിൽ പെട്ടതാണ്. വൈദ്യുതി ബിൽ ഷോക്ക് ട്രീറ്റ്മെന്റാകുന്ന ഈ കാലത്ത് ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇവിടെ വൈദ്യുതി ലാഭിക്കാൻ സാധിക്കും. വാഷിങ് മെഷീൻ ഉപയോഗിക്കുമ്പോൾ പലതരംവാഷിങ് മെഷീൻ കമ്പോളത്തിൽ ലഭ്യമാണ്. മാനുവൽ, സെമി ഓട്ടോമാറ്റിക്വാഷിങ്
വീട് അടിക്കടി വൃത്തിയാക്കുമെങ്കിലും പ്രധാന വാതിലിന് സമീപത്തെ ചവിട്ടികളും ഫ്ലോർ മാറ്റുകളും എപ്പോഴും വൃത്തിയാക്കി നിലനിർത്തുന്നത് പലർക്കും ബുദ്ധിമുട്ടുള്ള കാര്യമാണ്. അടിക്കടി അവയിലെ പൊടിപടലങ്ങൾ തട്ടി കളഞ്ഞാലും മാറ്റുകൾ പൂർണമായി വൃത്തിയാകില്ല എന്നതാണ് ഒരു കാര്യം. അതിഥികൾ വീട്ടിലേയ്ക്ക് എത്തുമ്പോൾ
കുഞ്ഞുങ്ങളുള്ള വീടുകൾ വൃത്തിയാക്കി വയ്ക്കുന്നത് അത്ര എളുപ്പമല്ല. അക്ഷരം പഠിച്ചു തുടങ്ങും മുൻപേ കയ്യിൽ കിട്ടുന്നതൊക്കെ എടുത്ത് ഭിത്തികളിൽ അവർ കുത്തിവരച്ചു തുടങ്ങും. വൃത്തികേട് ഒഴിവാക്കാനായി ഭിത്തിയിൽ വരയ്ക്കുന്നതിൽ നിന്നും കുഞ്ഞുങ്ങളെ തടയുന്നവരുണ്ട്. എന്നാൽ അവരിലെ കൗതുകവും ഭാവനയും വളരുന്നതിന്റെ
ഒരു മാറ്റവും പൊടുന്നനെ നമ്മുടെ വീടുകളിലേക്ക് കയറി വരാറില്ല, വന്നിട്ടുമില്ല. ചേട്ടനിഷ്ടം, അമ്മായിയച്ഛനിഷ്ടം എന്നൊക്കെ പറഞ്ഞ് വീട്ടിൽ മിക്സിയുണ്ടായിട്ടും ഏറെക്കാലം അമ്മിയിലരച്ച് കറിവച്ച കഥകൾ ഒട്ടേറെ സ്ത്രീകൾക്ക് പറയാനുണ്ടാവും.
വൃത്തിയായി അയൺ ചെയ്തെടുത്ത വസ്ത്രമിട്ട് പുറത്തുപോകുന്നത് തന്നെ ആത്മവിശ്വാസം വർദ്ധിപ്പിക്കും. എന്നാൽ അയൺ ബോക്സ് അഴുക്ക് പറ്റിപ്പിടിച്ച് വൃത്തികേടായാലോ? ഇളം നിറത്തിലുള്ള വസ്ത്രങ്ങളിലും പുതുവസ്ത്രങ്ങളിലുമൊക്കെ അഴുക്കു പറ്റിയെന്നു വരാം. എന്നുമാത്രമല്ല ചില തുണിത്തരങ്ങൾ ഉരുകി പോകാൻ പോലും ഇത് കാരണമാകും.
തുണികളുടെ മുഷിഞ്ഞ ഗന്ധം മുറിക്കുള്ളിൽ നിറയുന്നത് പല വീടുകളിലും തലവേദനയാണ്. തുണി ഉണങ്ങാൻ സമയമെടുക്കുന്ന മഴക്കാലത്താണ് ഈ പ്രശ്നം കൂടുതലുള്ളത്. ഓഫിസിലേക്കോ പുറത്തേക്കോ പോകാനായി തിരക്കിട്ട് വസ്ത്രം ധരിക്കുമ്പോഴാകും
വീടുകളിൽഏറ്റവും സ്ഥലവിസ്തൃതി കുറഞ്ഞതും വായുസഞ്ചാരം താരതമ്യേന കുറവുള്ളതുമായ ഇടങ്ങൾ ബാത്റൂമുകൾ ആയിരിക്കും. വെള്ളത്തിന്റെ സാന്നിധ്യം മൂലം ഈർപ്പം തങ്ങിനിൽക്കുകയും പായലും പൂപ്പലും പടരുന്നതും പതിവാണ്. അസുഖങ്ങൾ പിടിപെടാതിരിക്കാൻ ബാത്റൂമുകൾ വൃത്തിയായി സൂക്ഷിക്കേണ്ടതുണ്ട്. എന്നാൽ അതുകൊണ്ട് മാത്രമായില്ല.
വീടാകെ ഐശ്വര്യവും പ്രകാശവും പരത്തിക്കൊണ്ട് ഒരു ദീപാവലി കൂടി വന്നെത്തി. കുടുംബാംഗങ്ങൾ ഒത്തുചേരുന്ന സന്തോഷത്തിന്റെ അവസരം കൂടിയാണ് ദീപാവലി ആഘോഷം. ഐശ്വര്യത്തെ വരവേൽക്കാൻ ദീപാവലിക്ക് മുന്നോടിയായി വീട് ഒരുക്കിയിടുന്ന പതിവുണ്ട്. എന്നാൽ എന്തൊക്കെ തയ്യാറെടുപ്പുകളാണ് ഇതിനായി വീട്ടിൽ നടത്തേണ്ടത് എന്ന
വർഷങ്ങളായിട്ടും ഒരു അതിഥി പോലും താമസിക്കാത്ത എത്രയോ അതിഥി മുറികൾ നമ്മുടെ കേരളത്തിലുണ്ട്. ഒരിക്കലും വന്നു താമസിക്കാത്ത വിരുന്നുകാർക്കായി എന്തിനിങ്ങനെ മുറികൾ? ആൾത്താമസമില്ലാത്ത, ഒരു തലമുറ ജീവിച്ചു തീർന്ന വീടുകൾ ആളൊഴിഞ്ഞ കെട്ടിടമായി മാറുന്നതു നാം കണ്ടു കൊണ്ടിരിക്കുന്നു. പുതിയ തലമുറ പുതിയ ആശയങ്ങളുമായി
വീടുകൾ കൂടുതൽ വയോജന സൗഹൃദമാകേണ്ട കാലമാണിത്. പച്ചയായ മേച്ചിൽപുറങ്ങൾ തേടിയുള്ള യാത്ര ട്രെൻഡായതോടെ കേരളത്തിലെ ധാരാളം വീടുകളിൽ പ്രായമായ മാതാപിതാക്കൾ മാത്രമുള്ള സ്ഥിതിയുണ്ട്. ഇനി മധ്യവയസ്സിൽ വീട് പണിതാലും താമസിയാതെയെത്തുന്ന വാർധക്യത്തിന് അനുയോജ്യമായി വേണം വീടൊരുക്കാൻ. ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ പറയാം.
പുതിയകാലത്ത് വീടുകളിൽ പലരും വേണ്ടെന്ന് വയ്ക്കുന്ന ഒരിടമാണ് യൂറ്റിലിറ്റി റൂം (വർക്ക് ഏരിയ+സ്റ്റോർ മുറിയുടെ ചേട്ടനായി കരുതാം). എന്നാൽ ഈയൊരിടം കൊണ്ട് നിരവധി ഗുണങ്ങളുണ്ട്. തിരക്കുള്ള ദിവസങ്ങളിൽ രാവിലെ അലക്കിയ തുണികൾ മുറ്റത്ത്, അല്ലെങ്കിൽ ടെറസിലേക്ക് ഉണക്കാനിടാൻ പോകാൻ സമയം കാണില്ല, മഴ പെയ്താൽ അതിലേറെ
ഒരു ചില്ലുപാത്രത്തിലേക്ക് ഒരു ചെടിയോ പല ചെടികളോ വിവിധ തട്ടിലാക്കി ഒരുക്കുന്ന വിദ്യയാണ് ടെറേറിയം. പ്രകൃതിയുടെ പച്ചപ്പും പാത്രത്തിന്റെ ഭംഗിയും അതിനുള്ളിലെ അടുക്കലും വ്യത്യസ്ത നിറവിന്യാസവുമൊക്കെയാണ് ടെറേറിയത്തിന്റെ ഭംഗികൂട്ടുന്നത്. യൂറോപ്യൻ രാജ്യങ്ങളിൽനിന്നാണ് ഈ വിദ്യ പടർന്നത്. 2 തരം ടെറേറിയമുണ്ട്.
കെട്ടിട നിർമ്മാണ രീതികളെ മാറ്റിമറിച്ചു കൊണ്ട് 1850കളിലാണ് ലിഫ്റ്റ് സംവിധാനം അവതരിപ്പിക്കപ്പെട്ടത്. നമ്മുടെ പൂർവ്വികർക്ക് സങ്കൽപ്പിക്കാൻ സാധിക്കുന്നതിലും ഉയരത്തിൽ ആകാശം തൊട്ടുനിൽക്കുന്ന കെട്ടിടങ്ങൾ നിർമ്മിക്കാനുള്ള വഴിയൊരുങ്ങിയതും ഈ കണ്ടെത്തലിലൂടെയാണ് . ഇന്ന് വീടുകളിൽ അടക്കം എലവേറ്ററുകൾ
വീടിന്റെ പ്രധാനഭാഗമാണ് കിച്ചൻ. പലരും ഏറ്റവും കൂടുതൽ പണം ചെലവാക്കുന്നതും എന്നാൽ കുറച്ചുപയോഗിക്കുന്നതും (ചിലർ ഉപയോഗിക്കാറേ ഇല്ല, ഷോകിച്ചൻ), ചിലർ പകൽ കൂടുതൽ സമയം ആയിരിക്കുന്നതും (സാധാരണ വീടുകളിൽ) അടുക്കളയിലായിരിക്കും. അടുക്കള കൂടുതൽ ജെൻഡർ ന്യൂട്രൽ ആകേണ്ട കാലമാണ് ഇപ്പോൾ. കൂടുതൽ ഉപയോഗം ഉണ്ടെങ്കിൽ ഡബിൾ
മലയാളികളുടെ അടുക്കളയിൽ ഒഴിവാക്കാനാകാത്ത സാന്നിധ്യമാണ് കറിവേപ്പില. വീട്ടുമുറ്റത്ത് സൗകര്യങ്ങൾ എത്ര പരിമിതമാണെങ്കിലും ഒരു കറിവേപ്പെങ്കിലും നട്ടുവളർത്താത്ത മലയാളികളില്ല. എന്നാൽ ഇതുകൊണ്ടൊന്നും തീർന്നില്ല കറിവേപ്പില മാഹാത്മ്യം. വീട് വൃത്തിയാക്കാനും പ്രാണികളെ തുരത്താനുമൊക്കെ ഈ കറിവേപ്പിലകൾ ധാരാളം മതി.
അടുക്കള വൃത്തിയാക്കലിൽ ഏറ്റവും കൂടുതൽ സമയം വേണ്ടിവരുന്നത് ഫ്രിജ് വൃത്തിയാക്കുന്നതിനാണ്. ഭക്ഷണസാധനങ്ങൾ സൂക്ഷിച്ചുവയ്ക്കുന്ന ഇടമായതിനാൽ ഫ്രിജ് അടിക്കടി വൃത്തിയാക്കേണ്ടത് പ്രധാനമാണ്. അധിക ഈർപ്പം തങ്ങിനിൽക്കാതെ, എന്നാൽ ദുർഗന്ധങ്ങളും എണ്ണക്കറകളുമെല്ലാം അപ്പാടെ അകറ്റി ഫ്രിജ് വൃത്തിയാക്കുന്നത് അത്ര
വീടിന്റെ അകത്തളങ്ങൾ പോലെ പ്രധാനപ്പെട്ടതാണ് പുറംകാഴ്ചകളും. ഇതിന് ഏറ്റവും ഭംഗി നൽകുന്നതാകട്ടെ ലാൻഡ്സ്കേപ്പുകളാണ്. വീട്ടിലേക്ക് വരുമ്പോൾ തന്നെ മനസിനു സുഖവും കണ്ണിനു കുളിർമയും ലഭിക്കുന്ന ഇടം കുടുംബത്തിലെ എല്ലാവർക്കും പ്രിയപ്പെട്ടതാകും. കുറഞ്ഞ സ്ഥലത്ത്, കുറഞ്ഞ ബജറ്റിൽ വീടു പണിയുമ്പോഴും കൃത്യമായി പ്ലാൻ
പഴയ കാലത്തെ അപേക്ഷിച്ച് ഇപ്പോൾ ആളുകൾ വീടിന്റെ അകത്തളം കൂടുതൽ ഭംഗിയായി ചിട്ടപ്പെടുത്താൻ ശ്രദ്ധിക്കാറുണ്ട്. വീട്ടിലേക്ക് കയറിവരുന്ന അതിഥികളുടെ മനസ്സിൽ ആദ്യം മതിപ്പുണ്ടാക്കുന്നത് സ്വീകരണമുറിയുടെ മട്ടും ഭാവവുമായിരിക്കും. അതിനാൽ സ്വീകരണമുറിയിലെ ഫർണിച്ചറുകൾക്ക് സവിശേഷ സ്ഥാനമുണ്ട്. പണ്ട് ഫർണിച്ചറുകൾ
ഇന്ന് കേരളത്തിലെ മിക്ക വീടുകളിലും ഡൈനിങ് ടേബിളുകളുടെ കഥ ഇനി പറയുംവിധമാകും. പ്രായമായവർ വീട്ടിൽ ഉണ്ടെങ്കിൽ അവർ നേരത്തെ ഭക്ഷണം കഴിച്ചു കിടക്കും. മാക്സിമം നാല് പേർ മാത്രമാണ് ഒരേസമയം ഡൈനിങ് ടേബിളിൽ ഉണ്ടാകാനുള്ള സാധ്യത. കൂട്ടുകുടുംബസമ്പ്രദായം പിന്തുടരുന്ന വീടുകളിൽ മാത്രമാണ് ഇതിനൊരു വ്യത്യാസമുള്ളത്. ഇനി
Results 1-50 of 561