Activate your premium subscription today
എറണാകുളം പെരുമ്പാവൂരിലാണ് കേരം കോക്കനട്ട് ഓയിൽ ഉടമ നാരായണൻ നായരുടെയും കുടുംബത്തിന്റെയും പുതിയ വീട്. സത്യത്തിൽ ഇതിനെ 'വീട്' എന്നുവിളിച്ചാൽ കുറഞ്ഞുപോകും, വമ്പൻ ആഡംബരകാഴ്ചകൾ കോർത്തിണക്കിയ ഒരു കൊച്ചുകൊട്ടാരം തന്നെയാണിത്. മുഴുനീളത്തിലുള്ള പ്രൗഢഗംഭീരമായ പുറംകാഴ്ചയാണ് വീടിന്റെ ഹൈലൈറ്റ്. നീളൻ പൂമുഖത്ത്
നാട്ടിൽ സ്വപ്നവീട് സഫലമാക്കിയ വിശേഷങ്ങൾ അമേരിക്കൻ മലയാളിയായ ഗൃഹനാഥൻ പങ്കുവയ്ക്കുന്നു. 30 വർഷത്തിലേറെയായി പ്രവാസിയാണ് എങ്കിലും നാടിനോട് വളരെ വൈകാരിക ബന്ധമുള്ളയാളാണ്. 90 വയസ്സിലേറെയുള്ള അമ്മ ജ്യേഷ്ഠനോടൊപ്പം നാട്ടിലുണ്ട്. അങ്ങനെയാണ് ജ്യേഷ്ഠന്റെ വീടിനോട് ചേർന്ന് നാട്ടിലൊരു വീട് വേണം എന്ന
ചിറയിൻകീഴിനടുത്ത് പെരുങ്ങുഴി എന്ന സ്ഥലത്താണ് സനൽ- അഫ്സാന ദമ്പതികളുടെ വീട്. 8 സെന്റിൽ 1150 സ്ക്വയർഫീറ്റിലാണ് വീടൊരുക്കിയത്. കാർപോർച്ച്, സിറ്റൗട്ട്, ലിവിങ്, മൂന്ന് ബെഡ്റൂം, കിച്ചൻ, ഡൈനിങ് എന്നിവയാണ് വീട്ടിലെ ഇടങ്ങൾ. സ്ട്രക്ചർ, മതിൽ, കിണർ എന്നിവ ഉൾപ്പെടെ 26 ലക്ഷവും ഫർണിഷിങ്ങിന് 3 ലക്ഷവും ഉൾപ്പെടെ 29
കേരള പൈതൃകത്തിൽ പച്ചപ്പ് നിറഞ്ഞ ഓച്ചിറ കാവിനടുത്ത് സ്ഥിതി ചെയ്യുന്ന 2520 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഈ റെസിഡൻഷ്യൽ പ്രോജക്റ്റ്, വെർണക്കുലർ ആർക്കിടെക്ചർ രൂപകൽപ്പനയുമായി ചുറ്റുപാടുകളുടെ സാംസ്കാരിക പ്രാധാന്യത്തെ സമന്വയിപ്പിക്കുന്നു. പ്ലോട്ട് പ്രകൃതിയുടെ അനുഗ്രഹത്താൽ പൊതിഞ്ഞതാണ്, ഉയർന്ന മരങ്ങൾ, ഇടതൂർന്ന
പൊതുവെ ജോലിസ്ഥലം ഭൂരിഭാഗത്തിനും വിരസമായ ഇടമാണ്. എന്നാൽ മറ്റുള്ളവരുടെ ഭവനസ്വപ്നങ്ങൾ സഫലമാക്കുന്ന ഒരു ആർക്കിടെക്ട് ഓഫിസ് ഒരുക്കുമ്പോൾ തീർച്ചയായും ക്രിയാത്മകവും സർഗാത്മകവുമായ പലതും അതിലുണ്ടാകും. കണ്ണൂർ പയ്യന്നൂരിലാണ് സമഷ്ടി ഡിസൈൻസിന്റെ ഈ ഹോംലി ഓഫിസ്. 65 വർഷം പഴക്കമുണ്ടായിരുന്ന പഴയ വീടിനെ തനിമ ചോരാതെ
പച്ചപ്പിനുള്ളിൽ മനോഹരമായ വീടൊരുക്കിയ വിശേഷങ്ങൾ വീട്ടുകാർ പങ്കുവയ്ക്കുന്നു. ഗുരുവായൂരിനടുത്ത് അരിയന്നൂരിലാണ് ഞങ്ങളുടെ സ്വപ്നവീട്. വീടിന്റെ പുറംകാഴ്ചയ്ക്ക് വലിയ പ്രാധാന്യം ഞങ്ങൾ നൽകിയില്ല. പച്ചപ്പിനുള്ളിൽ മറഞ്ഞിരിക്കുകയാണ് വീട്. പുറമെ നോക്കിയാൽ ഒരുനില വീടെന്ന് തോന്നുമെങ്കിലും ഇരുനിലയാണ്. 14 സെന്റ്
കൊല്ലം കരുനാഗപ്പള്ളിയിൽ 5 സെന്റിൽ 1100 സ്ക്വയർഫീറ്റിൽ ഒരുക്കിയ വീടിന്റെ വിശേഷങ്ങൾ കണ്ടാലോ.. പ്രവാസിയായ മകൻ നാട്ടിലുള്ള അമ്മയ്ക്കായി സമ്മാനിച്ച വീടാണിത്. പരിപാലനം എളുപ്പമാക്കിയാണ് ഒരുനില വീടൊരുക്കിയത്. വീതികുറഞ്ഞു നീളം കൂടിയ പ്ലോട്ടിനനുസരിച്ചാണ് രൂപകൽപന. ട്രോപ്പിക്കൽ ശൈലിയിൽ രണ്ടുതട്ടുകളായാണ്
ചെലവ് പോക്കറ്റിലൊതുക്കി സൗകര്യമുള്ള വീട് സഫലമാക്കിയ വിശേഷങ്ങൾ വീട്ടുകാർ പങ്കുവയ്ക്കുന്നു. മലപ്പുറം എടവണ്ണയിൽ 10 സെന്റ് പ്ലോട്ടാണ് ഉണ്ടായിരുന്നത്. അവിടെ ഞങ്ങളുടെ കൊക്കിലൊതുങ്ങുന്ന കൊച്ചുവീട് എന്നതായിരുന്നു ആശയം. മതിലിന്റെ ഉയരം കുറച്ച് മുകളിൽ മെറ്റൽ അഴികൾ നൽകിയത് നിർമാണച്ചെലവ് കുറയ്ക്കാൻ ഉപകരിച്ചു.
തൃശൂർ മണ്ണുത്തിയിൽ പരമ്പരാഗത ശൈലിയിൽ വീടൊരുക്കിയ വിശേഷങ്ങൾ വീട്ടുകാർ പങ്കുവയ്ക്കുന്നു. ഞങ്ങൾക്ക് കേരളത്തനിമയുള്ള വീടുകൾ വളരെയിഷ്ടമാണ്. അതുകൊണ്ട് സ്വന്തം വീട് പണിയാൻ തീരുമാനിച്ചപ്പോൾ മറ്റൊരു ചിന്തയില്ലായിരുന്നു. കിഴക്ക് ദർശനമാണ് വീട്. രണ്ട് റോഡുകളിലേക്ക് കണക്ഷനുണ്ട്. പല തട്ടുകളായി ഓടുവിരിച്ച ചരിഞ്ഞ
പ്ലോട്ടിലുണ്ടായിരുന്ന നല്ല രുചിയുള്ള ചക്ക തരുന്ന പ്ലാവിനെ സംരക്ഷിച്ച് വീടൊരുക്കിയ കഥയാണിത്. മലപ്പുറം കൊണ്ടോട്ടിയിലാണ് സൈനുദീന്റെയും കുടുംബത്തിന്റെയും ഈ സ്വപ്നഭവനം. 20 സെന്റിൽ വീട് നിർമിക്കാൻ തീരുമാനിച്ചപ്പോൾ പ്രധാനമായും വസ്തുവിലുള്ള പ്ലാവ് നിലനിർത്തണം എന്ന ആവശ്യമായിരുന്നു വീട്ടുകാരനുണ്ടായിരുന്നത്.
നാടിനോടും കുടുംബത്തോടും കുടുംബക്ഷേത്രത്തോടും ഏറെ വൈകാരിക അടുപ്പമുള്ള പ്രവാസി, ജന്മനാട്ടിൽ ഒത്തുചേരലുകൾക്കായി ഒരുക്കിയ വീടാണിത്. തൃശൂർ കാഞ്ഞാണിയിലാണ് നിധി ബാലകൃഷ്ണന്റെയും കുടുംബത്തിന്റെയും പരമ്പരാഗത തനിമ നിറഞ്ഞ വീട്. പുറമെ ഇരുനിലയുടെ പ്രൗഢിയുണ്ടെങ്കിലും ഒരുനില വീടാണ്. മേൽക്കൂര ഫ്ലാറ്റ് വാർത്ത്
ആദ്യകാഴ്ചയിൽ തന്നെ ആരെയും ആകർഷിക്കുന്ന രൂപഭംഗിയാണ് ആലപ്പുഴയിലുള്ള ഈ വീടിന്റെ സവിശേഷത. ട്രഡീഷനൽ -മോഡേൺ ശൈലിയിലാണ് വീടൊരുക്കിയത്. പല തട്ടുകളായി ഓടുവിരിച്ച ചരിഞ്ഞ മേൽക്കൂരയാണ് വീടിന്റെ ആകർഷണം. വീടുപോലെതന്നെ ചുറ്റുപാടുകളും മനോഹരമായി ഒരുക്കി. മുറ്റം ബേബി മെറ്റൽ വിരിച്ചു. കൂടാതെ പുൽത്തകിടിയും ചെടികളും
ചെറിയ സ്ഥലത്തിന്റെ പരിമിതികൾ മറികടന്ന് സ്വപ്നഭവനം സ്വന്തമാക്കിയ വിശേഷങ്ങൾ വീട്ടുകാർ പങ്കുവയ്ക്കുന്നു. തൃശൂർ അടാട്ട് ചുറ്റും വീടുകളുള്ള ഹൗസിങ് കോളനിയിൽ വാങ്ങിയ മൂന്നര സെന്റ് സ്ഥലത്ത് വീട് വയ്ക്കാൻ പദ്ധതിയിടുമ്പോൾ വെല്ലുവിളികൾ ഏറെയുണ്ടായിരുന്നു. സ്ഥലപരിമിതി വീടിനുള്ളിൽ അനുഭവപ്പെടരുത് എന്നതായിരുന്നു
മലപ്പുറം ജില്ലയിലാണ് ഷർവാണിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. വെള്ളം കയറുന്ന പ്രദേശമായതിനാൽ പ്ലോട്ട് മണ്ണിട്ടുയർത്തിയാണ് വീട് പണിതത്. സമകാലിക ശൈലിയിലാണ് എലിവേഷൻ. ഫ്ലാറ്റ്- ബോക്സ് ആകൃതിക്കൊപ്പം രണ്ടു തട്ടായുള്ള മേൽക്കൂരയും പുറംഭംഗിക്ക് മാറ്റുകൂട്ടുന്നു. മുൻവശത്തെ ജനാലയ്ക്ക് പുറത്തേക്ക്
കൊല്ലം ജില്ലയിലെ കേരളപുരത്ത് 2700 സ്ക്വയർഫീറ്റിൽ 68 ലക്ഷം രൂപയ്ക്ക് പൂർത്തിയാക്കിയ അതിമനോഹരമായ വീടിന്റെ വിശേഷങ്ങളിലേക്ക്. ഇൻസൈറ്റ് ആർക്കിടെക്ചറൽ ഐഡിയാസിലെ ശിൽപികളായ അരുണും റിയാസും ചേർന്ന് ശിൽപികളിലൊരാളായ റിയാസിനു വേണ്ടി നിർമിച്ചതാണ് ഈ വീട്. ഡിസൈനർമാർ ഒരുമിച്ച് രൂപകൽപന ചെയ്ത് ഒരു ഡിസൈനർ സ്വന്തം
മറ്റുള്ളവരുടെ ഭവനസ്വപ്നങ്ങൾ സഫലമാക്കുന്ന ഡിസൈനർ ദമ്പതികൾ സ്വന്തം വീട് പണിതാലോ? അത് വ്യത്യസ്തമാകാതിരിക്കാൻ തരമില്ല. പാലക്കാട് ചാലിശ്ശേരിയിൽ അനൂപും ശ്രുതിയും നിർമിച്ച വീടിന് നിരവധി പ്രത്യേകതകളുണ്ട്. പതിവ് കാഴ്ചകളിൽ നിന്നെല്ലാം മാറിനിൽക്കുകയാണ് ഈ വീട്. പ്ലോട്ടിന്റെ കിഴക്ക് നല്ല കാറ്റ് ഒഴുകിയെത്തുന്ന
നിർമാണ ചെലവുകൾ കുതിക്കുന്ന ഈ കാലത്തും മനസ്സുവച്ചാൽ ചെലവുചുരുക്കി നല്ല വീട് സാധ്യമാക്കാനാകും എന്നുതെളിയിക്കുകയാണ് ഈ വീടിന്റെ കഥ. കാസർകോട് നീലേശ്വരത്താണ് റിജോ- ബെറ്റ്സി ദമ്പതികളുടെ ഈ വീട്. സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 36 ലക്ഷം രൂപയ്ക്ക് 2150 സ്ക്വയർഫീറ്റ് വീട് പൂർത്തിയാക്കാനായി. വീടിനകത്തെ
വീട് സ്വപ്നം കാണുന്നവരുടെ ആദ്യ വെല്ലുവിളിയാണ് സ്ഥലം. നഗരപ്രദേശത്ത് ഒരു തുണ്ടു ഭൂമിക്ക് പോലും വലിയ തുകയാകും. ഉള്ള സ്ഥലത്ത് ഉള്ളതുകൊണ്ട് ഓണം പോലെ വീടൊരുക്കുക എന്നതാണ് പ്രായോഗികം. അത്തരത്തിൽ വെറും 2 സെന്റിൽ 25 ലക്ഷം രൂപയ്ക്ക് പൂർത്തിയാക്കിയ വീടിന്റെ വിശേഷങ്ങൾ കണ്ടാലോ... കാലപ്പഴക്കവും അസൗകര്യങ്ങളും
മലപ്പുറം പെരിന്തൽമണ്ണയിലാണ് ഡോക്ടർ ദമ്പതികളായ രാഹുലിന്റെയും പ്രിയയുടെയും പുതിയ വീട്. മോഡേൺ കന്റെംപ്രറി ശൈലിയിൽ ഒരുക്കിയ വീട്ടിൽ നിരവധി കൗതുകങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഫ്ലാറ്റ്- ബോക്സ് ആകൃതിയിലാണ് എലിവേഷനെങ്കിലും രണ്ടുവശത്തുനിന്ന് വ്യത്യസ്ത രൂപഭംഗി വീടിന് ലഭിക്കുന്നുണ്ട്. അതിനുകാരണം വീട്ടിലേക്ക്
പറയത്തക്ക സവിശേഷതകളൊന്നുമില്ലാത്ത നിർമിതിയിൽ നിന്ന് സുന്ദരവും പ്രൗഢിയുള്ളതുമായ രൂപഭാവങ്ങളിലേക്കുള്ള ഉയിർപ്പാണ് കൊച്ചി വടുതലയിലുള്ള ഈ വസതിയെ ശ്രദ്ധേയമാക്കുന്നത്. സ്ട്രക്ചറിൽ കാര്യമായ മാറ്റങ്ങളില്ലാതെ തന്നെ, വളരെ ആധികാരികമായ പുതുമ നിറഞ്ഞ രൂപവും ഭാവവും അണിഞ്ഞിരിക്കുകയാണ് ഈ വീട്. കാറ്റിക്ക് ഡിസൈൻ എന്ന
മുളന്തുരുത്തിയിലാണ് കിഷോറിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. നിശ്ചിത ബജറ്റിനുള്ളിൽ വീട് പൂർത്തിയാക്കണമെന്ന പ്ലാനിങ് തുടക്കംമുതലുണ്ടായിരുന്നു. റോഡ് നിരപ്പിൽനിന്ന് താഴ്ന്നുകിടന്ന പ്ലോട്ട് മണ്ണിട്ടുയർത്താൻ ആദ്യഘട്ടത്തിൽ അൽപം ചെലവായി. അതിനാൽ അവസാന ഘട്ടത്തിൽ ബജറ്റ് അധികരിക്കാതിരിക്കാൻ ഫർണിഷിങ്
ഏകദേശം നാലര സെന്റിൽ തങ്ങളുടെ പോക്കറ്റിൽ ഒതുങ്ങുന്ന വീടുവേണം. ഇതായിരുന്നു വീട്ടുകാരുടെ പ്രധാന ആവശ്യം. വീട് പരിസ്ഥിതി സൗഹൃദമാകണം, ഉള്ളിൽ ചൂട് കഴിവതും കുറയ്ക്കണം. ഇതായിരുന്നു മറ്റാവശ്യങ്ങൾ. വീട് സാമ്പത്തിക ബാധ്യതയാകരുത് എന്ന നിർബന്ധമുള്ളതിനാൽ തുടക്കം മുതൽ ചെലവ് പിടിച്ചുനിർത്താൻ ശ്രമിച്ചു.നിർമാണ
ആദ്യകാഴ്ചയിൽ തന്നെ ആരെയും ആകർഷിക്കുന്ന രൂപം. പലവശത്തുനിന്ന് നോക്കുമ്പോൾ പല രൂപഭംഗി. ഇതാണ് ഹരിപ്പാടുള്ള അഭിലാഷിന്റെയുംകുടുംബത്തിന്റെയും വീടിന്റെ ഹൈലൈറ്റ്.വീട് നിർമിക്കാനുപയോഗിച്ച സാമഗ്രിയാണ് ഇവിടെ താരം. ടെറാക്കോട്ട ഹോളോ ബ്രിക്കാണ് ഉപയോഗിച്ചത്. അതിലൂടെ മണ്ണിന്റെ നിറവും വ്യത്യസ്തമായ ഫീലും വീടിനു
ചില വീടുകൾ വീട്ടുകാരുടെ ജോലിയെക്കുറിച്ചും വ്യക്തിവിശേഷങ്ങളെക്കുറിച്ചും സൂചന നൽകാറുണ്ട്. അത്തരമൊരു വീടാണിത്. ഒറ്റനോട്ടത്തിൽ കുറേക്കാലമായി ഇവിടെയുണ്ടെന്ന് തോന്നിക്കുന്ന വീട്. ബ്രിക്ക് ക്ലാഡിങ് പതിച്ച പ്രധാന ചുവരുകൾക്കൊപ്പം അവിടിവിടെയായി നിറംമങ്ങിയ കോൺക്രീറ്റ് ചുവരുകളുമുണ്ട്. ഇത് വീടിന് റസ്റ്റിക്
കൊച്ചിയിൽ നെടുമ്പാശേരിയിലുളള സഹീമിന്റെയും കുടുംബത്തിന്റെയും വീട്ടു വിശേഷങ്ങളിലേക്ക് 20 സെന്റിൽ 3500 സ്ക്വയർഫീറ്റിലാണ് ഈ വീട് ഒരുക്കിയിരിക്കുന്നത്. ഈ വീടിന്റെ ശിൽപികളായ സലാഷ, ജെഫ്രിൻ എന്നിവരുടെ വാക്കുകളിലേക്ക് യൂണീക്കായിട്ടുള്ള ഡിസൈൻസ് ഇഷ്ടപ്പെടുന്ന ക്ലയന്റിനു വേണ്ടി എങ്ങനെ യൂണീക്ക് ആക്കാം
വെല്ലുവിളികൾ ഏറെയുള്ള മലമ്പ്രദേശത്തുള്ള ഭൂമിയിൽ വ്യത്യസ്തമായ വീട് നിർമിച്ച വിശേഷങ്ങൾ. പ്രകൃതിരമണീയമായ വയനാട്ടിലെ ചുണ്ടേൽ എന്ന പ്രദേശം. വീട് നിർമിക്കാൻ സ്ഥലമന്വേഷിച്ചുള്ള യാത്രയിൽ അപ്രതീക്ഷിതമായാണ് ഈ പ്ലോട്ട് കാണുന്നത്. പാറയുള്ള കുന്നിൻചെരിവാണ് ഇവിടം. സമീപം മലനിരകളുടെ വിദൂരദൃശ്യം ലഭിക്കും. അങ്ങനെ
കോട്ടയത്തെ കുറവിലങ്ങാടുള്ള സിജോ പള്ളിവീടന്റെയും റെൻസി സിജോയുടെയും വീടിന്റെ വിശേഷങ്ങളിലേക്ക്. അഞ്ചു ബെഡ്റൂമുകളുള്ള ഒരു വീടായിരുന്നു ഇവര്ക്കു വേണ്ടിയിരുന്നത്. 4200 സ്ക്വയർഫീറ്റിൽ സിറ്റൗട്ട്, ലിവിങ്ങ്, ഡൈനിങ്ങ്, ഓപൺ കിച്ചൻ, വർക്ക് ഏരിയ, ബാൽക്കണി കൂടാതെ ഗ്രൗണ്ട് ഫ്ലോറിൽ മൂന്നു കിടപ്പുമുറികളും മുകൾ
ആലപ്പുഴ മാവേലിക്കരയ്ക്കടുത്ത് ചെന്നിത്തലയിലുള്ള അനുവിന്റെയും സ്മൃതിയുടെയും പുതിയ വീടിന്റെ വിശേഷങ്ങളിലേക്ക് ഒന്നുപോയിവരാം. പഴയ തറവാട് പൊളിച്ചാണ് പുതിയ വീടു നിർമിച്ചിരിക്കുന്നത്. അനു കുടുംബമായി പ്രവാസിയായതിനാൽ മാതാപിതാക്കളാണ് വീട്ടിൽ താമസിക്കുന്നത്. 17 സെന്റ് സ്ക്വയർ പ്ലോട്ടില് 2200 സ്ക്വയർ
തൃശൂർ പാവറട്ടിയിലാണ് അജീഷിന്റെയും കുടുംബത്തിന്റെയും പുതിയവീട്. 11 സെന്റിൽ അത്യാവശ്യം കാറുകൾ പാർക്ക് ചെയ്യാനുള്ള മുറ്റം വേണമെന്ന ആവശ്യപ്രകാരം പിന്നിലേക്കിറക്കിയാണ് വീടിന് സ്ഥാനംകണ്ടത്. മുന്നിലും വശത്തും റോഡുള്ള പ്ലോട്ടിൽ ഇരുവശത്തേക്കും വ്യത്യസ്ത കാഴ്ചഭംഗി ലഭിക്കുംവിധമാണ് വീടൊരുക്കിയത്. ബോക്സ്
കൊല്ലം ശാസ്താംകോട്ടയിലെ കാരാളിമുക്കിൽ സ്ഥിതി ചെയ്യുന്ന നാഗേന്ദ്രന്റെയും സ്വാതിയുടെയും വീടിന്റെ വിശേഷങ്ങളിലേക്ക് പോയിവരാം. വീതി കുറഞ്ഞ് നീളത്തിലുള്ള 12 സെന്റ് പ്ലോട്ടിൽ സമകാലിക- ട്രോപ്പിക്കൽ
ദീർഘകാലം ഫ്ലാറ്റുകളിൽ വാടകയ്ക്ക് താമസിച്ചതിനാൽ, സ്വന്തമായി വീട് വയ്ക്കുമ്പോൾ ഡോക്ടർ ദമ്പതികൾക്ക് പ്രധാനമായി ഒരാഗ്രഹമായിരുന്നു ഉണ്ടായിരുന്നത്- അകത്തളങ്ങൾ വിശാലമാകണം. ഇപ്രകാരമാണ് മലപ്പുറം പെരിന്തൽമണ്ണയിൽ സമകാലിക ശൈലിയിലുള്ള പുതിയ വീട് നിർമിച്ചത്. വശത്തേക്ക് നീളമുള്ള, വീതി കുറഞ്ഞ പ്ലോട്ടിനനുസൃതമായാണ്
കോട്ടയം ഏറ്റുമാനൂരിൽ സ്വപ്നഭവനം സഫലമാക്കിയ വിശേഷങ്ങൾ വീട്ടുകാർ പങ്കുവയ്ക്കുന്നു. കേരളത്തിന്റെ പരമ്പരാഗത തനിമ നിറയുന്ന വീട് വേണം, ഉള്ളിൽ പുതിയകാല സൗകര്യങ്ങളുമുണ്ടാകണം. ഇതായിരുന്നു ഞങ്ങളുടെ ആഗ്രഹം. ആർക്കിടെക്ട് അനൂപ, നൂറു വർഷത്തോളം പഴക്കമുള്ള സ്വന്തം തറവാടിനെ കാലോചിതമായി നവീകരിച്ച കഥ ഞങ്ങൾ
കോഴിക്കോട് ചേവായൂരിൽ സഫലമാക്കിയ വീടിന്റെ വിശേഷങ്ങൾ വീട്ടുകാർ പങ്കുവയ്ക്കുന്നു. ഞങ്ങൾ രണ്ടും ഡോക്ടർമാരാണ്. തിരക്കിട്ട ജീവിതത്തിനിടയിൽ സ്വസ്ഥവും സമാധാനവുമായി ചെലവിടാൻ ഒരിടം എന്നതായിരുന്നു ഞങ്ങളുടെ ആഗ്രഹം. ട്രഡീഷനൽ+ മോഡേൺ ഘടകങ്ങൾ കൂട്ടിയിണക്കിയാണ് വീടൊരുക്കിയത്. പല തട്ടുകളായുള്ള സ്ലോപ് റൂഫിനൊപ്പം
നഗരഹൃദയത്തിൽ ഗ്രാമീണത തുളുമ്പുന്ന പ്രദേശത്ത് ഒരുക്കിയ സ്വപ്നവീട്. ഐടി നഗരമായ എറണാകുളം കാക്കനാട്, നഗരത്തിരക്കുകളിൽ നിന്നെല്ലാം അകന്നുമാറി,തെങ്ങിൻതോപ്പുകളിലും കവുങ്ങിൻ തോപ്പുകളും ധാരാളം മരങ്ങളും ഹരിതാഭ നിറയ്ക്കുന്ന ചുറ്റുവട്ടം. താഴത്തെ നിലയിൽ വിശാലമായ ലിവിങ്, ഡൈനിങ്, കിച്ചൻ, രണ്ട് കിടപ്പുമുറികൾ,
പുതിയ വീട് നിർമിക്കുന്നതിനേക്കാൾ വെല്ലുവിളികളുണ്ട് പലപ്പോഴും പഴയ വീട് പുതുക്കിപ്പണിയാൻ. മലപ്പുറം തിരൂരങ്ങാടിയിലുള്ള 25 വർഷത്തോളം പഴക്കമുള്ള ഇരുനില വാർക്കവീട്ടിൽ പരിമിതികൾ ഏറെയുണ്ടായിരുന്നു. ഇടുങ്ങിയ അകത്തളങ്ങൾ, കാറ്റും വെളിച്ചവും കയറുന്നത് പരിമിതം, ചോർച്ച അങ്ങനെയങ്ങനെ. എന്നാൽ വീടിനോടുള്ള വൈകാരിക
തിരുവനന്തപുരം വെഞ്ഞാറമൂടാണ് നിതിൻ-നിഷ ദമ്പതികളുടെ സ്വപ്നഭവനം. നഗരത്തിരക്കുകളിൽ നിന്നൊഴിഞ്ഞുമാറി പാരമ്പര്യത്തിന്റെയും ആധുനികതയുടെയും സമന്വയമായിട്ടാണ് ഈ വീട് നിർമിച്ചത്. കുടുംബാംഗങ്ങളുടെ ആഗ്രഹപ്രകാരം പ്രകൃതിയോടും കൃഷിയോടും ഇഴുകിച്ചേർന്ന് രൂപകൽപന ചെയ്ത ഈ വീട്, തിരക്കേറിയ തൊഴിൽജീവിതത്തിനിടയിലും
സ്ഥലപരിമിതിയെ ബുദ്ധിപൂർവമായ ഡിസൈനിലൂടെ മറികടന്ന് സൗകര്യമുള്ള വീട് സഫലമാക്കിയ കഥയാണിത്. കാസർഗോഡ് വിദ്യാനഗറിലാണ് ഷിജേഷ്- രമ്യ ദമ്പതികളുടെ വീട്. ഇരുവശവും റോഡുള്ള 4.7 സെന്റ് കോർണർ പ്ലോട്ടിൽ വെല്ലുവിളികൾ നിരവധിയുണ്ടായിരുന്നു. നിയമപരമായ സെറ്റ്ബാക്ക് വിട്ടുകഴിഞ്ഞു ഏകദേശം രണ്ടര സെന്റ് മാത്രമാണ് വീടിനായി
കോട്ടയം തോട്ടയ്ക്കാടുള്ള ഷിജു-ജിജി ദമ്പതികളുടെ വീടിന്റെ വിശേഷങ്ങളിലേക്ക് പോയിവരാം. കേരളത്തിലെ വീടുകളുടെ പതിവ് കാഴ്ചകളിൽനിന്ന് മാറിനിൽക്കുകയാണ് ഈ സ്വപ്നഭവനം. ഡാർക് തീം ആസ്പദമാക്കി ഇംഗ്ലിഷ് ശൈലിയിലാണ് ഈ വീട് നിർമിച്ചത്. 40 സെന്റിൽ നാലു നിലകളിൽ ഏകദേശം 10000 സ്ക്വയർഫീറ്റിലാണ് വീട്. ഇവിടെ കാർ
1980 കാലഘട്ടത്തിൽ തൊടുപുഴ പട്ടണത്തിന്റെ ഹൃദയഭാഗത്ത് 11 സെന്റിൽ 2200 ചതുരശ്രഅടിയിൽ പണികഴിപ്പിച്ച വീടായിരുന്നു അരുണിന്റേത്. കാലപ്പഴക്കത്തിന്റെ ക്ഷീണതകൾ വീടിന്റെ ഭംഗിയെ തളർത്തിയിരുന്നു. എങ്കിലും വീടിനോടുള്ള വൈകാരികബന്ധം മൂലം പൊളിച്ചുകളയാൻ മനസ്സനുവദിച്ചില്ല. അങ്ങനെയാണ് കെട്ടിടത്തിന്റെ ആത്മാവ്
വീതി കുറഞ്ഞ കുഞ്ഞൻ പ്ലോട്ടിൽ വിശാലമായി വീടൊരുക്കിയ വിശേഷങ്ങൾ വീട്ടുകാർ പങ്കുവയ്ക്കുന്നു. സ്ഥലത്തുണ്ടായിരുന്ന പഴയ വീട് പൊളിച്ചുകളഞ്ഞാണ് പുതിയ വീടിനിടം കണ്ടത്. വെറും 6 മീറ്റർ മാത്രം വീതിയുള്ള 5 സെന്റ് പ്ലോട്ടായിരുന്നു വെല്ലുവിളി. ഇരുവശവും 1 മീറ്റർ സെറ്റ്ബാക്ക് വിട്ടപ്പോൾ ബാക്കി 4 മീറ്റർ മാത്രമാണ്
മലപ്പുറം വണ്ടൂരിലാണ് അധ്യാപകനായ ഷിഹാബുദീന്റെ പുതിയവീട്. കാലപ്പഴക്കത്തിന്റെ പരിമിതികൾ ഉണ്ടെങ്കിലും ബന്ധമുള്ള പഴയ വീട് നിലനിർത്തിയാണ് പുതിയ വീട് മാറ്റിസ്ഥാപിച്ചത്. ഓരോ കോണിൽനിന്നും വ്യത്യസ്തമായ പുറംകാഴ്ച ലഭിക്കുന്നു എന്നതാണ് പുതിയ വീടിന്റെ ഹൈലൈറ്റ്. H ആകൃതിയിലാണ് വീടിന്റെ പ്രധാന എലിവേഷൻ. പബ്ലിക്-
വീട്ടുകാർ സ്വയം ഡിസൈൻ ചെയ്ത് നിർമിച്ച വീടാണിത്. പാല സ്വദേശി അബി മണ്ണനാലും ഭാര്യ റോസിലിനും B arch വിദ്യാർഥിയായ മകനും ചേർന്നാണ് വീട് രൂപകൽപന ചെയ്തത്. കൺസ്ട്രക്ഷൻ, ബിൽഡിങ് മെറ്റീരിയൽ രംഗത്ത് വർഷങ്ങളുടെ പ്രവർത്തനപരിചയമുള്ളതിനാൽ ഏറ്റവും നൂതനമായ മെറ്റീറിയൽസും വിദഗ്ധരായ പണിക്കാരും ചേർന്നാണ് വീടിനെ ഇത്ര
തിരുവനന്തപുരം ജില്ലയിലെ ചെമ്പഴന്തിയിലുള്ള 30 വർഷം പഴക്കമുള്ള 900 സ്ക്വയർഫീറ്റ് വീട്ടിൽ അസൗകര്യങ്ങൾ നിരവധിയായിരുന്നു. റോഡ് നിരപ്പിൽനിന്ന് താഴ്ന്നുകിടക്കുന്ന പ്ലോട്ടിലേക്ക് വാഹനം എത്തില്ലായിരുന്നു. ഇരുപതോളം പടികൾ കയറിയിറങ്ങിയായിരുന്നു വീട്ടിൽ പോയിവന്നിരുന്നത്. കാലപ്പഴക്കത്തിന്റെ ക്ഷീണതകൾ
ചെങ്ങന്നൂരിനടുത്ത് പുളിഞ്ചുവടാണ് ആദർശ് കുമാറിന്റെയും കുടുംബത്തിന്റെയും പുതിയവീട്. പരമ്പരാഗത തനിമയും വാസ്തു പ്രമാണങ്ങളും പാലിച്ച് ഒരുനിലയിൽ ഒരുക്കിയ സ്വപ്നഭവനമാണിത്. ദമ്പതികൾ മാത്രമാണ് ഇവിടെയുള്ളത്. അതിനാൽ പരിപാലനം പരിഗണിച്ച് സ്ക്വയർഫീറ്റ് പരമാവധി ചുരുക്കിയാണ് വീടൊരുക്കിയത്. പരമ്പരാഗത പ്രൗഢി
1. ഇടുക്കി ജില്ലയിലെ ഏറ്റവും വലിയ വീട്; വിഡിയോ https://www.youtube.com/watch?v=t4DDGmO1BQg&t=1s 'ഇടുക്കി ജില്ലയിലെ ഏറ്റവും വലിയ വീട്' എന്ന വിശേഷണത്തോടെ, ഏകദേശം നാലേക്കറിൽ 27000 സ്ക്വയർഫീറ്റിൽ, കണ്ടാലും കണ്ടാലും തീരാത്ത കാഴ്ചകൾ ഒരുക്കുകയാണ് വാലുമ്മൽ ഹൗസ് എന്ന ഈ കൊട്ടാരം. പ്ലാന്ററും ഏലക്കർഷകനും
കോഴിക്കോട് ഫറോക്കിലാണ് ഗൃഹനാഥനായ സിദ്ധിഖിന്റെയും കുടുംബത്തിന്റെയും അറഫ വില്ല എന്ന പുതിയ വീട്. 3 നിലയിൽ എല്ലാ സൗകര്യങ്ങളോടുകൂടിയ വിശാലമായ വീടായിരുന്നു വീട്ടുകാരുടെ ആവശ്യം. വീടുപണിയുടെ കൂടുതൽ സമയത്തും ഗൃഹനാഥനും കുടുംബവും ചെന്നൈയിൽ ആയിരുന്നു. ഇടയ്ക്ക് നേരിൽ വന്നും, അല്ലാത്തപ്പോൾ ഓൺലൈൻ വഴിയുമാണ്
മലപ്പുറം തിരൂരങ്ങാടിയാണ് പ്രവാസിയായ നാസറിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. പുറംകാഴ്ചയിൽ ആഡംബരവും ഉള്ളിൽ മിതത്വവും കൂട്ടിയിണക്കിയാണ് വീട് നിർമിച്ചത്. 19 സെന്റ് പ്ലോട്ടിൽ വീടിനൊപ്പം ചുറ്റുപാടുകളും മനോഹരമായി ഒരുക്കി. പേവിങ് ടൈൽ, കോബിൾ സ്റ്റോൺ എന്നിവയാണ് മുറ്റത്ത് വിരിച്ചത്. ജിഐ റാഫ്റ്ററും ടഫൻഡ്
തീവിലയുള്ള നഗരത്തിലെ ഭൂമിയിൽ വീട് പണിയുമ്പോൾ 'ഉള്ളതുകൊണ്ട് ഓണം പോലെ പണിയുക' എന്ന നയമാണ് പ്രധാനം. തൃപ്പൂണിത്തുറയിൽ പ്രധാന പാതയരികിൽ വീതി കുറഞ്ഞു നീളത്തിലുള്ള 8 സെന്റിൽ വീട് നിർമിക്കാൻ പ്ലാനിട്ടപ്പോൾ വീട്ടുകാരുടെ മനസ്സിലും ഇതേനയമായിരുന്നു. കാരണം മനസ്സിൽ വീടിനെപ്പറ്റി വിശാലമായ ആഗ്രഹങ്ങളായിരുന്നു. ജിം
വയനാടിന്റെ ഹരിതാഭയിൽ വിക്ടോറിയൻ മാതൃകയിലൊരുക്കിയ വീട്. ഡോക്ടർ ദമ്പതികളായ ജ്യോതിഷ്- മിനു, മക്കൾ എന്നിവർക്കുവേണ്ടി ഒരുക്കിയ സ്വപ്നഭവനമാണിത്. പഴയകാല കൊളോണിയൽ ബംഗ്ലാവുകളെ അനുസ്മരിപ്പിക്കുംവിധമാണ് വീടിന്റെ നിർമാണം. കടുംനിറങ്ങൾക്ക് പകരം റസ്റ്റിക് നിറങ്ങളാണ് അകത്തും പുറത്തും കൂടുതലുള്ളത്. വീട് മാത്രമല്ല
മിക്ക മലയാളി കുടുംബങ്ങളുടെയും ദീർഘകാല സ്വപ്നമാണ് സ്വന്തമായി നല്ലയൊരു വീട്. ആ സ്വപ്നം സഫലമായതിന്റെ സന്തോഷത്തിലാണ് തൊടുപുഴയിലുള്ള സുജിത്തും ഭാര്യ നീതും രണ്ടു മക്കളും അടങ്ങുന്ന കുടുംബം. തൊടുപുഴയാറിന്റെ തീരത്ത് ഒന്നേകാൽ ഏക്കറിൽ 3500 ചതുരശ്രയടിയിൽ രണ്ടുനിലകളിലായി ഒരുക്കിയ ഈ വീട് ഒറ്റനോട്ടത്തിൽത്തന്നെ
Results 1-50 of 1431