Activate your premium subscription today
തിരുവനന്തപുരം നെടുമങ്ങാടിനടുത്ത് വെളിയങ്കോട് സ്വപ്നവീട് സഫലമാക്കിയ വിശേഷങ്ങൾ നഹാസും കുടുംബവും പങ്കുവയ്ക്കുന്നു. പ്രധാന റോഡിന്റെ വശത്തൂടെ കനാൽ ഒഴുകുന്നുണ്ട്. അതിന്റെ സൈഡിലുള്ള സർവീസ് റോഡിലുള്ള 14 സെന്റിലാണ് വീട് പണി തുടങ്ങിയത്. പ്ലോട്ടിന്റെ സൈഡിൽ കൂടി പിന്നിലേക്ക് റോഡ് ഉള്ളതുകൊണ്ടുതന്നെ ഭാവിയിൽ
കോട്ടയം വൈക്കത്ത് ഒരുക്കിയ സ്വപ്നവീടിന്റെ വിശേഷങ്ങൾ കാർത്തിക്കും മേഘയും പങ്കുവയ്ക്കുന്നു. ഞാൻ പ്രവാസിയാണ്. പുറമെ ട്രെഡീഷനൽ ഭംഗിയും ഉള്ളിൽ മോഡേൺ സൗകര്യങ്ങളും ഒത്തുചേരുന്ന വീട് വേണം എന്നായിരുന്നു ആഗ്രഹം. സുഹൃത്തായ മാർട്ടിനെ വീടിന്റെ രൂപകൽപന ഏൽപിച്ചു. പണിതുടങ്ങിയ ശേഷം ഞാൻ ഇടയ്ക്കൊന്ന്
പാലക്കാട് ചെർപ്പുളശ്ശേരിയിലാണ് ഡോക്ടർ ദമ്പതികളുടെ ഈ സ്വപ്നഭവനം. ചൂട് കൂടുതലുള്ള ജില്ലയിൽ മഴയുടെ രാഗത്തിലുള്ള വീട് (മേഘമൽഹാർ എന്നാണ് വീടിന്റെ പേര്). സമകാലിക ശൈലിക്കൊപ്പം കാലാവസ്ഥയെ പരിഗണിച്ച് ട്രോപ്പിക്കൽ ഘടകങ്ങളും എലിവേഷനിൽ ഹാജരുണ്ട്. ബോക്സ് ആകൃതിയിലുള്ള എലിവേഷനിൽ ജിഐ ലൂവറുകൾ വേർതിരിവേകുന്നു.
വയനാട് കൽപറ്റയിൽ കാപ്പിത്തോട്ടങ്ങൾക്ക് നടുവിൽ സ്വപ്നവീട് ഒരുക്കിയ വിശേഷങ്ങൾ വീട്ടുകാർ പങ്കുവയ്ക്കുന്നു.. ഞാൻ മണികണ്ഠൻ. ഐഎസ്ആർഒയിൽ ശാസ്ത്രജ്ഞനാണ്. ഇപ്പോൾ ഞങ്ങളുടെ വാരാന്ത്യങ്ങൾ കൂടുതൽ സുന്ദരമാണ്. ആറുമണിക്കൂറിലേറെ യാത്ര ചെയ്ത് ഞങ്ങൾ കുടുംബമായി ജന്മനാടായ കൽപറ്റയിൽ പോകാറുണ്ട്. അവിടെ
പഴയ വീട് സ്ഥിതിചെയ്യുന്ന സ്ഥലത്തിന് അടുത്താണ് മണിമല കരിമ്പൻമാക്കൽ ജോജിയും കുടുംബവും പുതിയ സ്വപ്നഗൃഹം പണിയാനായി തിരഞ്ഞെടുത്തത്. ഏറെനാളത്തെ കാത്തിരിപ്പിന് ശേഷമാണ് വീട് നിർമാണം ആരംഭിക്കാനായത് എങ്കിലും ഈ കാലയളവിൽ നന്നായി ഗൃഹപാഠം ചെയ്തിരുന്നു. തൽകാലം ഒരുനിലയിൽ നാല് ബെഡ്റൂം മതിയെന്നും ഭാവിയിൽ മുകളിൽ
കാലപ്പഴക്കം മൂലം വാസയോഗ്യമല്ലാതായ തറവാട് പൊളിച്ചാണ് പുതിയ വീട് പണിയാൻ പദ്ധതിയിട്ടത്. ഞങ്ങൾ ചെറിയ കുടുംബമാണ്. അതിനുചേരുന്ന 'സൗകര്യങ്ങളുള്ള ചെറിയ വീട്' എന്നതായിരുന്നു ആഗ്രഹം. വീതി കുറഞ്ഞു നീളത്തിലുള്ള പ്ലോട്ടായിരുന്നു അടുത്ത ആശങ്ക, കൂടാതെ പ്ലോട്ടിൽ കിണറുമുണ്ട്. ഇത് നികത്താതെ വീട് നിർമിക്കണം. പൊതുവെ
ഗൃഹനാഥൻ അമേരിക്കയിൽ ഉദ്യോഗസ്ഥനാണ്. വീടുപണിക്കിടെ രണ്ടുതവണ മാത്രമാണ് ഗൃഹനാഥൻ നാട്ടിലെത്തിയത്. ഒന്ന് സ്ട്രക്ചർ പൂർത്തിയായപ്പോൾ, പിന്നെ ഗൃഹപ്രവേശത്തിനും...അതുകൊണ്ട് അമേരിക്കയിലിരുന്ന് വാട്സാപ് വഴി പണിത വീടെന്ന് ഒറ്റവാചകത്തിൽ വിശേഷിപ്പിക്കാം. മലപ്പുറം കൊണ്ടോട്ടിയിൽ, ഒരുകുന്നിൻമുകളിൽ ചുറ്റും ഹരിതാഭ
പാലക്കാട് പട്ടാമ്പിയിൽ പച്ചപുതച്ച നെൽപാടങ്ങൾക്ക് നടുവിലാണ് നീഹാരം എന്ന വീട്. കേരളീയ പരമ്പരാഗത ശൈലിയിൽ ഒരുക്കിയ, ചുറ്റുമുള്ള പച്ചപ്പുമായി ഇഴുകിച്ചേരുന്ന സുന്ദരമായ വീട്. വീടുപണി തുടങ്ങി ഇടയ്ക്കുവച്ച് അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് ആദ്യ ടീമിനെ മാറ്റി വീട്ടുകാർ അടുത്ത ടീമിനെ ഏൽപിക്കുകയായിരുന്നു.
കാസർഗോഡ് ജില്ലയിലെ പടന്നക്കാട് എന്ന സ്ഥലത്താണ് അൽത്താഫ് ഹൗസ് സ്ഥിതിചെയ്യുന്നത്. മാറിവരുന്ന ഋതുഭേദങ്ങൾക്കനുസരിച്ച് നിഴലിന്റെയും വെളിച്ചത്തിന്റെയും ഗതിവ്യത്യാസം പരമാവധി വീടിന്റെ അകത്തളങ്ങളിൽ പ്രതിഫലിക്കണം എന്നതായിരുന്നു വീട്ടുകാരുടെ പ്രധാന ആവശ്യം. സമകാലിക ഫ്ലാറ്റ് -ബോക്സ് മാതൃകയിലാണ് എലിവേഷൻ. വെള്ള
ഒറ്റവാചകത്തിൽ 'മഴ ആസ്വദിക്കാനായി നിർമിച്ച വീട്' എന്ന് എറണാകുളം അങ്കമാലിയിലുള്ള രോഹിത്-മീര ദമ്പതികളുടെ വീടിനെ വിശേഷിപ്പിക്കാം. വീടിന്റെ പേര്, മഴയും സംഗീതവുമായി ബന്ധപ്പെട്ടിരിക്കുന്നു- മേഘമൽഹാർ. ആറുമാസത്തോളം മഴപെയ്യുന്ന കേരളത്തിന്റെ ട്രോപ്പിക്കൽ കാലാവസ്ഥ കൂടി പരിഗണിച്ചാണ് രൂപകൽപന. മഴ ആസ്വദിക്കാനായി
ആർക്കിടെക്റ്റോ ഡിസൈനറോ ഇല്ലാതെ വീട്ടുകാർ രൂപകൽപന ചെയ്ത് മേൽനോട്ടം വഹിച്ച് സഫലമാക്കിയ വീട്. ആലപ്പുഴ വെട്ടിയാറാണ് പ്രമോദിന്റെയും കുടുംബത്തിന്റെയും ഈ സ്വപ്നഭവനം. സ്ലോപ് കൂടിയ മൂന്നു മേൽക്കൂരകളാണ് വീടിന്റെ പ്രധാന ആകർഷണം. കണ്ണൂരിൽനിന്നുള്ള ഗുണമേന്മയുള്ള വെട്ടുകല്ല് കൊണ്ട് മുൻചുവരുകൾ നിർമിച്ചു എന്നതാണ്
മറ്റുള്ളവരുടെ ഭവനസ്വപ്നങ്ങൾ സഫലമാക്കുന്ന ആർക്കിടെക്ട് സ്വന്തം കുടുംബത്തിനായി വീട് പണിതാൽ എങ്ങനെയിരിക്കും? അത് വ്യത്യസ്തമാകാതെ തരമില്ല. കോഴിക്കോട് തൊണ്ടയാടാണ് ഷഹബാസിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. തുടക്കം മുതൽ ഗംഭീര കാഴ്ചകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. നിയതമായ ആകൃതിയില്ലാതെ ഗാംഭീര്യം
കൊച്ചി കലൂരിൽ നഗരത്തിരക്കുകൾക്കിടയിലാണ് വ്യത്യസ്തമായ ഈ ഭവനം. തിങ്ങി നിറഞ്ഞ കെട്ടിടങ്ങൾക്കിടയിൽ വേറിട്ടുനിൽക്കുന്ന സ്വകാര്യതയുള്ള വീട് എന്നതായിരുന്നു വീട്ടുകാരുടെ ആവശ്യം. നവീന കന്റെംപ്രറി ശൈലിയിൽ പലവിധ ബോക്സ് ഷേപ്പുകളുടെ സങ്കലനമായാണ് വീടൊരുക്കിയത്. വലിയ ലാമിനേറ്റഡ് ഗ്ലാസ് ഭിത്തികളാണ് എലിവേഷന്
കൊച്ചി കടവന്ത്ര പോലെ തിക്കും തിരക്കും ശ്വാസംമുട്ടിക്കുന്ന നഗരഹൃദയത്തിൽ ലാളിത്യത്തിൻ്റെ ആഡംഭരത്തോടെ പാർക്കാൻ ഒരിടം. അതാണ് ഡോ. ജബീർ പണി കഴിപ്പിച്ചെടുത്ത തൻ്റെ പുതിയ ഭവനം. പടിഞ്ഞാറ് ദർശനമായി തലയുയർത്തി നിൽക്കുന്ന വീടിനകം അടിമുടി പുതുമകളും പ്രൗഢിയും നിറഞ്ഞതാണ്. ഇരുനിലകളിലായി ഒതുക്കത്തോടെയുള്ള ഡിസൈൻ.
കോഴിക്കോട് വെള്ളിമാടുകുന്നിലാണ് നിഷാന്ത്- അനു ദമ്പതികളുടെ പുതിയ വീട്. ഒരുപരിധി കഴിഞ്ഞാൽ വീട് ഒരു 'ഡെഡ് ഇൻവെസ്റ്റ്മെന്റ്' ആകുമെന്ന തിരിച്ചറിവിൽ, 'വരുമാനം നൽകുന്ന വീട്' എന്ന കൺസെപ്റ്റിലാണ് ഇവിടെ കാര്യങ്ങൾ. അതായത് നിലവിൽ ദമ്പതികൾക്ക് സ്കൂളിൽ പഠിക്കുന്ന രണ്ടു കുട്ടികളുണ്ട്. അവർക്ക് പ്രത്യേകം മുറികൾ,
എറണാകുളം ജില്ലയിലെ തൈക്കൂടം എന്ന സ്ഥലത്തെ റോഷന്റെയും മിന്റുവിന്റെയും പറുദീസ എന്ന വീടിന്റെ വിശേഷങ്ങളിലേക്ക്. ട്രെഡീഷണൽ കന്റംപ്രറി ഫ്യൂഷൻ ശൈലിയിലാണ് ഈ വീട് ഒരുക്കിയിരിക്കുന്നത്. ചമ്പക്കര കനാലിന്റെ മനോഹര ദൃശ്യങ്ങളിലേക്ക് തുറക്കുന്ന രീതിയിൽ തെക്കോട്ടാണ് വീടിന്റെ ദർശനം. രണ്ടു വശത്തും റോഡുകളുള്ള
ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരിനടുത്ത് കോടുകുളഞ്ഞിയിലാണ് ഒരു നിലയില് സമകാലിക ശൈലിയിൽ വെള്ള നിറത്തിന്റെ ഭംഗിയിലും ലാളിത്യത്തിലും നിർമിച്ച ഈ വീട് സ്ഥിതി ചെയ്യുന്നത്. വൈറ്റ് തീമിലാണ് വീട് ഒരുക്കിയിട്ടുള്ളത്. സ്ക്വയർ ട്യൂബിൽ വൈറ്റ് ഗ്രേ പെയിന്റ് ഫിനിഷിലാണ് ഗേറ്റ് നിർമിച്ചിരിക്കുന്നത്. വീതി കുറഞ്ഞ്
ഗ്രാമീണഭംഗിനിറഞ്ഞ പ്രദേശത്ത് നിർമിച്ച പുതിയ വീടിന്റെ വിശേഷങ്ങൾ വീട്ടുകാർ പങ്കുവയ്ക്കുന്നു. തൃശൂർ ചേലക്കരയിൽ ചുറ്റും പച്ചപ്പ് നിറഞ്ഞ പ്രദേശത്താണ് വിശാലമായ പ്ലോട്ട്. പാടവും തെങ്ങിൻതോപ്പുകളും എപ്പോഴും തഴുകിയൊഴുകുന്ന ഇളംകാറ്റുമാണ് പ്രധാന ആകർഷണം. ഇതെല്ലാം ആസ്വദിക്കാൻ പാകത്തിൽ 'വ്യത്യസ്തമായ ഒരു വീട്'
പിതാവു നിർമിച്ച വീടിനോടുള്ള വൈകാരികമായ അടുപ്പമാണ്, വീടു പൊളിച്ചു പുതിയതു പണിയുന്നതിനു പകരം പുതുക്കിയെടുത്താൽ മതിയെന്ന തീരുമാനത്തിലേക്ക് ഈപ്പൻ വർഗീസിനെയും കുടുംബത്തെയും എത്തിച്ചത്. 1977 ൽ പണിത, 47 വർഷത്തെ പഴക്കമുള്ള വീടായിരുന്നു ഈപ്പന്റേത്. 754 സ്ക്വയർ ഫീറ്റുണ്ടായിരുന്ന വീട് പുതുക്കി പണിതീർത്തു
എറണാകുളം ജില്ലയിലെ കിഴക്കമ്പലത്തുള്ള വിപിന്റെയും ഹിമയുടെയും 'നില' എന്ന വീടിന്റെ വിശേഷങ്ങളിലേക്ക് 11 സെന്റിൽ 1800 സ്ക്വയർഫീറ്റിലാണ് ഈ വീട് നിർമിച്ചിട്ടുള്ളത്. പുതിയ കാലത്തും കേരളത്തിന്റെ പരമ്പരാഗത ശൈലിയെ അനുസ്മരിപ്പിക്കും വിധം മനോഹരമായിട്ടാണ് വീടിന്റെ പുറം കാഴ്ച ഒരുക്കിയിട്ടുള്ളത്. പുറം കാഴ്ചയിലേക്ക്
ന്യൂയോർക്കിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശികളായ മനേഷിനും അനുവിനും നാട്ടിൽ വീടു വേണമെന്ന് ഏറെക്കാലമായുള്ള ആഗ്രഹമായിരുന്നു. കൊളോണിയൽ നിർമാണശൈലിയും കേരളത്തിന്റെ പരമ്പരാഗതശൈലിയും സമന്വയിപ്പിച്ചാണ് ഈ വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. എട്ടു സെന്റ് വരുന്ന പ്ലോട്ടിൽ 2527 സ്ക്വയർ ഫീറ്റിലാണ് വീടിന്റെ
കാലം മാറുന്നതിനനുസരിച്ച് വീടിനും മാറ്റം വരണം. വീടുപണിയുട പല ഘട്ടങ്ങളിലും സംഭവിച്ച അബദ്ധങ്ങൾ, കാലം മുന്നോട്ടു പോകുംതോറും ബുദ്ധിമുട്ടുകൾ കൂട്ടിക്കൊണ്ടിരിക്കും. 20 വർഷം മുൻപു പണിത വീട്ടിലെ അബദ്ധങ്ങളും പോരായ്മകളും പരിഹരിച്ച്, സൗകര്യങ്ങൾ കൂട്ടുക എന്നതാണ് ‘വീടു പുതുക്കൽ’ എന്നതുകൊണ്ട് ഉടമ അനിശേഷൻ
പോക്കറ്റിൽ ഒതുങ്ങുന്ന വീട് മതി. ഇതായിരുന്നു വീട്ടുകാരുടെ ആഗ്രഹം. എന്നാൽ ചരിഞ്ഞുകിടന്ന പ്ലോട്ട് അൽപം വെല്ലുവിളിയായി. കോളം-ഫൂട്ടിങ് അടിത്തറയ്ക്ക് പ്രതീക്ഷിച്ചതിലധികം തുക വിനിയോഗിക്കേണ്ടി വന്നു. തൂണുകൾക്ക് മുകളിലാണ് വീടുപണിതത്. എന്നിരുന്നാലും ഭാവിയിൽ തൂണുകൾക്ക് താഴെയുള്ള സ്ഥലം ബഹുവിധ ആവശ്യങ്ങൾക്ക്
മലയാളികളെ ചുട്ടുപൊള്ളിച്ച ഒരുവേനൽക്കാലമാണ് കടന്നുപോയത്. വീടുകൾ ചൂടാറാപ്പെട്ടികളായി മാറിയ മാസങ്ങൾ...നിർമാണമേഖലയിലെ അനഭിലഷണീയമായ പല പ്രവണതകളും ഇതിനുകാരണമായി. ഇവിടെയാണ് ആലപ്പുഴ കാട്ടൂരുള്ള പീറ്ററിന്റെയും കുടുംബത്തിന്റെയും വീട് മാതൃകയാകുന്നത്. പലരും പറമ്പിലുള്ള മരങ്ങളെല്ലാം വെട്ടിനിരത്തിയശേഷം
മലപ്പുറത്താണ് സുൽഫിക്കറിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. 'സാമ്പത്തിക ബാധ്യത വരുത്താതെ, ഭാവിയിൽ വിപുലമാക്കാവുന്ന ഒരു വീട്' എന്നതായിരുന്നു വീട്ടുകാരുടെ ആവശ്യം. വീട് 980 ചതുരശ്രയടിയേയുള്ളൂ. ഏരിയ കുറച്ച് പരമാവധി ഇടങ്ങൾ ഉൾപ്പെടുത്തിയത് ബജറ്റ് പിടിച്ചുനിർത്തി. ഓപൺ നയത്തിൽ ഇടങ്ങൾ ചിട്ടപ്പെടുത്തി.
Tropical Design House with classy Interiors - Veedu magazine malayalam
Tropical Fusion House with Elegant Interiors- Veedu Magazine Malayalam
വിശ്രമജീവിതം ഏറ്റവും ഭംഗിയോടെ ആസ്വദിക്കാനും ചെലവഴിക്കാനും സാധിക്കണം. അതിനൊരു ചെറിയ വീടു പണിയാനുള്ള ആഗ്രഹമായാണ് ആർക്കിടെക്റ്റ് ശ്യാംരാജ് ചന്ത്രോത്തിനെ സമീപിച്ചത്. വിശാലമായ ഒരു പ്ലോട്ട്, അതിന്റെ ഹൃദയഭാഗത്താണ് ‘ഹർഷം’ നിലകൊള്ളുന്നത്. തിരക്കേറിയ നഗരജീവിതത്തിനു ശേഷം ശാന്തമായ അന്തരീക്ഷത്തിൽ വിശ്രമ
എറണാകുളം മൂവാറ്റുപുഴയാണ് അജീഷിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. പല തട്ടുകളായുള്ള 10 സെന്റ് പ്ലോട്ടായിരുന്നു ആദ്യ വെല്ലുവിളി. പ്ലോട്ടിനനുസരിച്ച് പല തട്ടുകളായുള്ള മേൽക്കൂരയാണ് എലിവേഷന്റെ ഭംഗി. ജിഐ ട്രസ് ചെയ്ത് ഓടുവിരിച്ചു, താഴെ സീലിങ് ഓടും വിരിച്ചു. കാർപോർച്ചിന്റെ ഭിത്തിയിൽ വെട്ടുകല്ല് ക്ലാഡിങ്
എറണാകുളം പുത്തൻവേലിക്കരയാണ് ജോഫിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. സമകാലികശൈലിയിൽ ആരെയും ആകർഷിക്കുംവിധം ഫ്ലാറ്റ്- ബോക്സ് ആകൃതിയിലാണ് എലിവേഷൻ. പുറംകാഴ്ച ലളിതമെങ്കിലും അകത്തളങ്ങൾ കമനീയമായി ചിട്ടപ്പെടുത്തി. അതിനാൽ വാതിൽ തുറന്ന് പ്രവേശിക്കുമ്പോൾ ആരുമൊന്ന് അതിശയിക്കും.
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിലാണ് ഡോ. ഷിജുവിന്റെയും കുടുംബത്തിന്റെയും ഈ സ്വപ്നഭവനം. ജർമനിയിൽ താമസിക്കുന്ന വീട്ടുകാർക്ക് കൊളോണിയൽ ശൈലിയിലുള്ള വീടിനോടായിരുന്നു താൽപര്യം. അതിൽ നാട്ടിലെ കാലാവസ്ഥയ്ക്ക് യോജിക്കുന്ന അൽപം ട്രോപ്പിക്കൽ ഘടകങ്ങളും കൂട്ടിയിണക്കിയാണ് വീടിന്റെ എലിവേഷൻ ചിട്ടപ്പെടുത്തിയത്.
ദീർഘകാലത്തെ കാത്തിരിപ്പിനൊടുവിൽ പ്രവാസികളായ സഹോദരങ്ങൾ നാട്ടിൽ സഫലമാക്കിയ വീട്. പത്തനംതിട്ട അടൂരിനടുത്ത് പറക്കോട് എന്ന സ്ഥലത്ത് 2900 സ്ക്വയർ ഫീറ്റിൽ നിർമിച്ച ആഷിന്റെയും ആകാശിന്റെയും സ്വപ്നവീടിന്റെ വിശേഷങ്ങളിലേക്ക്. സമകാലിക ശൈലിക്കൊപ്പം കേരളത്തിന്റെ കാലാവസ്ഥയ്ക്കനുസരിച്ച് ട്രോപ്പിക്കൽ ശൈലി കൂടി
സ്ഥലത്തിന് തീവിലയുള്ള നഗരപ്രദേശങ്ങളിൽ പലപ്പോഴും 5 അല്ലെങ്കിൽ 6 സെന്റ് മാത്രമേ വീട് പണിയാൻ ലഭ്യമാവുകയുള്ളൂ. 'ഉള്ളതുകൊണ്ട് ഓണംപോലെ വീടൊരുക്കുക' എന്നതാണ് ഇവിടെ പ്രായോഗികമായ നയം. അത്തരത്തിൽ എറണാകുളം കളമശേരിയിൽ വീതി കുറഞ്ഞു നീളത്തിലുള്ള 6 സെന്റിൽ ഒരുക്കിയ സ്വപ്നവീടിന്റെ വിശേഷങ്ങൾ
എറണാകുളം മാമംഗലത്താണ് ഡോക്ടർ ദമ്പതികളായ ശരത്-പ്രിയദർശിനി എന്നിവരുടെ വീട്. പുറമെ കേരളീയഛായയും ഉള്ളിൽ പുതിയകാല സൗകര്യങ്ങളും ഫലപ്രദമായി കൂട്ടിയിണക്കി. പലതട്ടുകളായി ചരിഞ്ഞ ഓടുവിരിച്ച മേൽക്കൂരയാണ് പുറംകാഴ്ച മനോഹരമാക്കുന്നത്. മേൽക്കൂര നിരപ്പായി വാർത്ത് ഉയരം കൂട്ടി ട്രസ് ചെയ്ത് ഓടുവിരിച്ചതിനാൽ ഉള്ളിൽ
മാവേലിക്കര മാങ്കാംകുഴിയിലാണ് പ്രവാസി ദമ്പതികളായ വിശാഖിന്റെയും സൂര്യയുടെയും പുതിയ വീട്. ട്രോപ്പിക്കൽ, കൊളോണിയൽ ശൈലിയിൽ ഒരുക്കിയ വീട്ടിൽ, ഒരുനിലയിൽ സൗകര്യങ്ങളെല്ലാം ചിട്ടപ്പെടുത്തി. പ്രവാസി മലയാളികള് നാട്ടിൽ വീടുപണിയുമ്പോഴുള്ള ഒരു പ്രധാന ആശങ്കയാണ് വീടിന്റെ പരിപാലനം. സ്ഥിരതാമസമില്ലാത്തതു കൊണ്ട്
തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞത്തിനടുത്ത് കരിച്ചല് എന്ന സ്ഥലത്താണ് സ്മിതയുടെയും കുടുംബത്തിന്റെയും ഈ സ്വപ്നവീടുള്ളത്. ഇരുനൂറോളം വർഷം പഴക്കമുള്ള, കേരളത്തിന്റെ പരമ്പരാഗത വാസ്തുശിൽപ നൈപുണ്യത്തിന്റെ അടയാളമായി, കാലത്തെ അതിജീവിച്ചു നിലകൊണ്ട തറവാടിനെ സംരക്ഷിച്ചുകൊണ്ട് കാലോചിതമായി നവീകരിച്ച കഥ സ്മിത പറയുന്നു.
കൊല്ലം ജില്ലയിലെ പുനലൂരുള്ള അനൂപിന്റെയും കുടുംബത്തിന്റെയും സ്വപ്നവീടായ വൈഡൂര്യത്തിന്റെ വിശേഷങ്ങളിലേക്ക്. പഴമയും പുതുമയും ഒത്തു ചേര്ന്ന് ഒരു നിലയിലാണ് ഈ അതിമനോഹരമായ വീട് നിര്മിച്ചിരിക്കുന്നത്. ചുറ്റുമതില് പണിതിരിക്കുന്നത് കണ്ണൂരു നിന്നുള്ള മുന്തിയ ഇനം വെട്ടു കല്ല് ഉപയോഗിച്ചാണ്. പരമ്പരാഗത
മലപ്പുറം മഞ്ചേരിയിൽ സ്വപ്നഭവനം സഫലമാക്കിയ വിശേഷങ്ങൾ വീട്ടുകാർ പങ്കുവയ്ക്കുന്നു. പടിഞ്ഞാറ് ദർശനമുള്ള നല്ല കാറ്റും വെളിച്ചവും ലഭിക്കുന്ന, ധാരാളം ഫലവൃക്ഷങ്ങളുള്ള പ്ലോട്ട് ആയിരുന്നു വീടുപണിക്കായി തിരഞ്ഞെടുത്തത്. പഴയകാല കേരളീയ ശൈലിയുള്ള നാലുകെട്ട് വേണം. അതിൽ ആധുനിക സൗകര്യങ്ങൾ ഉൾപ്പെടുത്തണം.
പാലക്കാട് കാവശ്ശേരിയില് പത്ത് സെന്റ് പ്ലോട്ടിലാണ് ഈ വീട് നിർമിച്ചിട്ടുള്ളത്. സമകാലിക ശൈലിക്കൊപ്പം കാലാവസ്ഥയ്ക്ക് അനുയോജ്യമായ ചരിഞ്ഞ മേൽക്കൂരയും എലിവേഷന്റെ ഭാഗമാണ്. സ്റ്റോൺ ക്ലാഡിങ്, ടെക്സ്ചർ പെയിന്റ് ചെയ്ത് പുറംഭിത്തി ആകർഷകമാക്കി. സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, പൂജാ സ്പേസ്, ഡൈനിങ്,
ഫോർട്ട് കൊച്ചി YMCA റോഡിൽ 5 സെന്റിലാണ് വീട് പണിയാൻ പദ്ധതിയിട്ടത്. 'ചെറിയ പ്ലോട്ടിൽ സുന്ദരമായ വീട്' എന്നതായിരുന്നു ആവശ്യം. സമകാലിക ശൈലിയിലാണ് എലിവേഷൻ. സ്ഥലം ഉപയുക്തമാക്കാൻ മുൻവശത്തെ സെറ്റ്ബാക്കിൽ കവേർഡ് കാർപാർക്കിങ് കൊടുത്തു. ഫോർമല് ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, ഓപൺ കിച്ചൻ, വർക്ക് ഏരിയ, 5
ഈ ചൂടുകാലത്ത്, കേരളത്തിലെ ഭൂരിഭാഗം വീടുകളിലും ആളുകൾ വിയർത്തുകുളിക്കുന്ന സാഹചര്യമാണ്. എസിയും ഫാനും നിർത്താതെ പ്രവർത്തിപ്പിക്കേണ്ട സാഹചര്യം. എന്നാൽ കാലാവസ്ഥയറിഞ്ഞു വീടൊരുക്കിയാൽ ഇതൊഴിവാക്കാം എന്നതിന് മാതൃകയാണ് തിരുവനന്തപുരം കാര്യവട്ടത്തുള്ള 'പ്രകൃതി' എന്ന വീട്.
കാഞ്ഞിരപ്പള്ളിക്കടുത്ത് പുളിമാവ് എന്ന സ്ഥലത്താണ് ഡെന്നിസിന്റെയും കുടുംബത്തിന്റെയും പുതിയ സ്വപ്നഭവനം. ഓസ്ട്രേലിയയിൽ താമസിക്കുന്ന കുടുംബത്തിന് കൊളോണിയൽ രൂപഭാവങ്ങളുള്ള വീടിനോടായിരുന്നു താൽപര്യം. അപ്രകാരമാണ് വീട് രൂപകൽപന ചെയ്തത്. രണ്ടുവശത്തുകൂടി റോഡ് പോകുന്നതിനാൽ മൂന്നുവശത്തുനിന്നും വ്യൂ
കൊല്ലം കൂനമ്പായിക്കുളം ക്ഷേത്രത്തിനടുത്തുള്ള സൂരജ്–വിനീത ദമ്പതികളുടെ ഒരു നിലയിൽ പണിത ആഡംബരവീടിന്റെ വിശേഷങ്ങളിലേക്ക്. വീതി കുറഞ്ഞ് നീളത്തിലുള്ള എട്ടരസെന്റ് പ്ലോട്ടിലാണ് ഈ വീട് നിർമിച്ചിട്ടുള്ളത്. ചെറിയ പ്ലോട്ടിന്റെ പരിമിതികൾക്കുള്ളിൽ നിന്നു കൊണ്ട് 2000 സ്ക്വയർഫീറ്റിൽ രൂപപ്പെടുത്തിയ ഒരു വീടാണിത്.
പുറംകാഴ്ചയിലെ ഭംഗിയേക്കാൾ മനോഹരവും വൈകാരികവുമാണ് പാലക്കാട് ചിറ്റൂരിലുള്ള ഈ വീടിന്റെ പിന്നിലുള്ള കഥ. ‘ന്റെ അച്ഛന്റെ ഹൃദയം’ എന്ന വീട്ടുപേരിൽ നിന്നാണ് ആ കഥ ആരംഭിക്കുന്നത്. വീട്ടുകാരനായ ദേവരാജൻ ആ ജീവിതകഥ പറയുന്നു. അച്ഛനും അമ്മയും ഞാനും അടങ്ങുന്ന ഒരു സാധാരണ കുടുംബം. അച്ഛന് കുടുംബസ്വത്തായി ലഭിച്ച 60
മലപ്പുറത്തെ തിരൂരിൽ വിരമിച്ച അധ്യാപക ദമ്പതികൾക്ക് ആർക്കിടെക്ടായ മകൻ രോഹിത് നിർമിച്ചു കൊടുത്ത സ്വപ്നവീടിന്റെ വിശേഷങ്ങളിലേക്ക്.. പുറമെ പഴമയുടെ രൂപഭാവവും ഉള്ളിൽ വളരെ സൗകര്യങ്ങളും ഉള്ള വീടാണിത്. എലിവേഷനിൽ ഒരു ഭാഗത്ത് ബെഡ്റൂമും ലിവിങ്ങും മറുഭാഗത്ത് പഴമയും പുതുമയും ഒത്തു ചേർന്ന ഒരു പൂമുഖവും
കായംകുളത്തിനടുത്ത് മൂന്നാംകുറ്റിയിലാണ് അധ്യാപകനായ അനീഷിന്റെയും കുടുംബത്തിന്റെയും 'പാപ്പാടിയിൽ' വീട്. പ്ലോട്ടിലുണ്ടായിരുന്ന പഴയ തറവാടിന്റെ വൈകാരിക ഓർമകൾ പുനഃസൃഷ്ടിക്കുംവിധമാണ് 'പഴമ നിറഞ്ഞ പുതിയ വീട്' നിർമിച്ചത്. പുറംകാഴ്ചയിൽ 3000 ചതുരശ്രയടിയുടെ പ്രൗഢിയും വലുപ്പവും തോന്നിക്കുമെങ്കിലും 1880
ഇരിങ്ങാലക്കുടയ്ക്കടുത്ത് ഇടതിരിഞ്ഞിയിലാണ് പ്രവാസിയായ ഷാജിയുടെയും കുടുംബത്തിന്റെയും പുതിയവീട്. സമകാലിക ശൈലിയിൽ, അതേസമയം കേരളത്തിന്റെ കാലാവസ്ഥയുമായി യോജിക്കുംവിധമാണ് ഈ വീട് രൂപകൽപന ചെയ്തത്. പരിപാലനസൗകര്യം, കുടുംബാംഗങ്ങൾ തമ്മിലുള്ള നല്ല ആശയവിനിമയം തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചാണ് 'ഒരുനില വീട്'
മൂവാറ്റുപുഴയ്ക്കടുത്ത് പോത്താനിക്കാടാണ് ടോമി ജോസഫിന്റെയും കുടുംബത്തിന്റെയും ഈ സ്വപ്നവീട്. വ്യത്യസ്തമായ പുറംകാഴ്ചയും സുന്ദരമായ അകത്തളങ്ങളുംകൊണ്ട് ഹൃദ്യമാണ് ഈ വീട്. ഉയരവ്യത്യാസമുള്ള 25 സെന്റിലാണ് വീട് നിർമിച്ചത്. പ്രധാന ഗെയ്റ്റുകൂടാതെ വിക്കറ്റ് ഗെയ്റ്റുമുണ്ട്. ചുറ്റുമതിൽ ഗ്രില്ലിലാണ് നിർമിച്ചത്. വാം
ആലപ്പുഴ ഹരിപ്പാട് നഗരമധ്യത്തിലാണ് സമകാലിക ശൈലിയിലൊരുക്കിയ ഈ ആഡംബരവീട് സ്ഥിതിചെയ്യുന്നത്. പഴയവീട് നവീകരിക്കാനാണ് വീട്ടുകാരൻ ഡിസൈനറെ സമീപിച്ചത്. എന്നാൽ സ്ട്രക്ചറലായ നിരവധി പോരായ്മകളും പരിമിതികളുമുള്ള വീട് പുതുക്കുന്നത് ദുർഘടമായ ജോലിയാണെന്ന് തിരിച്ചറിഞ്ഞപ്പോൾ 'പുതിയ ഒരു വീട്' എന്ന ആശയത്തിലേക്ക്
കോതമംഗലത്താണ് ടോണിയുടെയും കുടുംബത്തിന്റെയും പുതിയ വീട്. പലതട്ടുകളായി ഓടുവിരിച്ച ചരിഞ്ഞ മേൽക്കൂരകളാണ് വീടിന്റെ ട്രോപ്പിക്കൽ ശൈലിക്ക് മാറ്റുകൂട്ടുന്നത്. താന്തൂർ സ്റ്റോൺ വിരിച്ച് ലാൻഡ്സ്കേപ് ഒരുക്കി. വീടിന്റെ പുറംഭംഗിയോട് ചേരുംവിധം വശത്തായി പോർച്ച് ഒരുക്കി. വീടിന്റെ ബാഹ്യഭംഗിക്ക് ലാൻഡ്സ്കേപ്
തിരുവനന്തപുരം കാര്യവട്ടത്ത് സഫലമാക്കിയ പുതിയ വീടിന്റെ വിശേഷങ്ങൾ വീട്ടുകാർ പങ്കുവയ്ക്കുന്നു. ബിസിനസിനൊപ്പം അൽപം പൊതുപ്രവർത്തനവുമുണ്ട്. അതുകൊണ്ട് വീട്ടിൽ എപ്പോഴും സന്ദർശകരുണ്ടാകും. ഔപചാരിക കൂടിക്കാഴ്ചകൾക്കും കുടുംബപരമായ ഒത്തുചേരലുകൾക്കും വ്യത്യസ്ത ഇടങ്ങൾ വേണം, കുടുംബാന്തരീക്ഷത്തിൽ
ഈരാറ്റുപേട്ടയിലാണ് നൂറുവർഷത്തിലേറെ പഴക്കമുള്ള കള്ളിവയലിൽ എന്ന ബംഗ്ലാവ് സ്ഥിതിചെയ്യുന്നത്. ആൽമരത്തിന്റെ ശാഖകൾപോലെ ഒരുനിലയിൽ പരന്നുകിടക്കുന്ന ഇടങ്ങളാണ് വീടിന്റെ സവിശേഷത. വാസ്തുശിൽപ ചാതുര്യത്തിന്റെ കയ്യൊപ്പ് ചാർത്തിയ തറവാട്, പരമ്പരാഗത തനിമ കൈമോശം വരാതെ അടുത്തിടെ കാലോചിതമായി
സ്ഥലത്തിന് തീവിലയുള്ള നഗരപ്രദേശങ്ങളിൽ, ചെറിയ സ്ഥലത്ത് പരമാവധി സൗകര്യങ്ങൾ ഉൾക്കൊള്ളിച്ച് വീടൊരുക്കുക എന്നതാണ് വെല്ലുവിളി. ഇത്തരത്തിൽ ഫോർട്ട് കൊച്ചിയിൽ വെറും 2.9 സെന്റിൽ വ്യത്യസ്തമായ വീടൊരുക്കിയ കഥയാണിത്. ഡച്ച് വാസ്തുശൈലിയിൽ നിർമിച്ച അനേകം പഴയ കെട്ടിടങ്ങളുള്ള പ്രദേശമാണ് ഫോർട്ട് കൊച്ചി. അങ്ങനെയാണ്
ആലപ്പുഴയിലെ കാവുങ്കൽ എന്ന സ്ഥലത്താണ് അനൂപിന്റെയും കുടുംബത്തിന്റെയും സുന്ദരമായ വീട്. സ്വപ്നവീടിന്റെ വിശേഷങ്ങൾ വീട്ടുകാർ പങ്കുവയ്ക്കുന്നു. അച്ഛൻ, അമ്മ, ഭാര്യ, മകൾ എന്നിവരടങ്ങുന്നതാണ് എന്റെ കുടുംബം. കുടുംബവീടിന് സമീപമുള്ള പ്ലോട്ടിലാണ് പുതിയ വീടുപണിതത്. ഞങ്ങൾ സാധാരണക്കാരാണ്. അതുകൊണ്ട് സാമ്പത്തിക
കൊല്ലം ജില്ലയിലെ കരിക്കോടുള്ള ഡോ. ഷെഫിലിന്റെ വീട് ഇപ്പോൾ നാട്ടിലെ താരമാണ്. നിരവധി ആളുകൾ വീട് കാണാനെത്തുന്നു. കാരണം, കേരളത്തിൽ ഇന്നോളം കണ്ടിട്ടില്ലാത്ത കൗതുകമുണർത്തുന്ന പുറംകാഴ്ചയും
കണ്ണൂർ തളിപ്പറമ്പിലാണ് നൗഷാദിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. പതിവുകാഴ്ചകളിൽനിന്ന് മാറിനിൽക്കുന്ന വീടാകണം എന്ന വീട്ടുകാരുടെ ആഗ്രഹപ്രകാരമാണ് മിനിമലിസം മുഖമുദ്രയാക്കിയത്. RCC സ്ലാബുകളും വുഡൻ ലൂവറുകളുമാണ് വീടിന്റെ പുറംകാഴ്ച വ്യത്യസ്തമാക്കുന്നത്. ദൂരെ മലനിരകളും പച്ചപ്പുമുള്ള ഉയർന്ന പ്ലോട്ടാണിത്.
പാലക്കാടാണ് ഷാജഹാന്റെയും കുടുംബത്തിന്റെയും സ്വപ്നഭവനം. വിശാലമായ പ്ലോട്ടിൽ നിർമിച്ച വീട് മനോഹരമായ കാഴ്ചാനുഭവമാണ് നൽകുന്നത്. സമകാലിക ബോക്സ് മാതൃകയിലാണ് എലിവേഷൻ. പ്ലോട്ടിന്റെ സ്വഭാവത്തിനനുസരിച്ച് ലീനിയർ പാറ്റേണിലാണ് എലിവേഷൻ. ക്ലാഡിങ്, ജാളികൾ എന്നിവ പുറംകാഴ്ചയ്ക്ക് വേർതിരിവേകുന്നു. വീടിന്റെ ഭംഗി
നഗരപ്രദേശങ്ങളിൽ വീടുകൾ രൂപകൽപന ചെയ്യുമ്പോഴുള്ള വെല്ലുവിളി സ്ഥലപരിമിതിയാണ്. കുറഞ്ഞ സ്ഥലത്ത് വീട്ടുകാരുടെ വിശാലമായ ആഗ്രഹങ്ങൾ ഉൾക്കൊള്ളിക്കുക എന്നതാണ് ഇതിൽ പ്രധാനം. അത്തരത്തിൽ നിർമിച്ച ഒരു വീടാണിത്. തിരുവനന്തപുരം വട്ടിയൂർക്കാവിൽ വീതി കുറഞ്ഞു നീളത്തിലുള്ള 8 സെന്റിലാണ് ഈ വീട് നിർമിച്ചത്. പരമാവധി
കോഴിക്കോട് ഈസ്റ്റ് ഹില്ലിലാണ് രാജീവിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. പുതിയ കാലത്തിനൊത്തവണ്ണം ചിട്ടപ്പെടുത്തിയ മോഡേൺ സ്മാർട്ട് വീടാണിത്. സമകാലിക- ട്രോപ്പിക്കൽ ശൈലികൾ പുറംകാഴ്ചയിൽ സമന്വയിക്കുന്നു. സ്റ്റോൺ ക്ലാഡിങ്, റൂഫിൽ ഫണ്ടർമാക്സ് പാനൽ എന്നിവ പുറംകാഴ്ച ആകർഷകമാക്കുന്നു. നീളംകുറഞ്ഞു വീതിയിലുള്ള
ഇടുക്കി ജില്ലയിലെ ഏറ്റവും വലിയ വീട് മനോരമവീടിലൂടെ വൈറലായിരുന്നു. ഇനി കോട്ടയം ജില്ലയിലെ ഏറ്റവും വലിയ ഭവനസമുച്ചയത്തിന്റെ വിശേഷങ്ങൾ കാണാം. ഭക്ഷ്യസംസ്കരണ ബ്രാൻഡായ അജ്മി, കോട്ടയം ഈരാറ്റുപേട്ടയിൽ, 50,000 സ്ക്വയർഫീറ്റിൽ നിർമിച്ച മൂന്ന് കൊട്ടാരങ്ങളുടെ വിശേഷങ്ങൾ കണ്ടാലും പറഞ്ഞാലും തീരില്ല. അജ്മി ഗ്രൂപ്പ്
ചങ്ങനാശേരി പാറേപ്പള്ളിയിലാണ് ജോസിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. ട്രോപിക്കൽ+ കന്റെംപ്രറി ശൈലികളുടെ സങ്കലനമായാണ് വീടൊരുക്കിയത്. റോഡിൽനിന്ന് അൽപം ഉയർന്ന 12 സെന്റിൽ പരമാവധി സ്ഥലഉപയുക്തത നൽകിയാണ് വീട് നിർമിച്ചത്. ഫ്ലാറ്റ്-സ്ലോപ് റൂഫുകളുടെ കൂടിച്ചേരലാണ് പുറംകാഴ്ച മനോഹരമാക്കുന്നത്. വെള്ള
കോട്ടയത്തെ ഈ ക്ലാസിക് ശൈലിയിലുള്ള ഒറ്റനിലവീട്ടിൽ പരമ്പരാഗത ശൈലിയും കൊളോണിയല് ഘടകങ്ങളും ഭംഗിയായി സമമ്പയിപ്പിച്ചിരിക്കുന്നു. ലളിതമായ ഇളംനിറത്തിലാണ് പുറംഡിസൈന്. ചുവന്ന കളിമണ് ഓടുകള് വിരിച്ച ചെരിവുള്ള മേൽക്കൂര ട്രഡീഷനൽ ഭംഗിയേകുന്നു. കൊളോണിയൽ അടയാളപ്പെടുത്തലായി ഗേബിൾ റൂഫുമുണ്ട്. കൊളോണിയല്
കുതിച്ചുയരുന്ന നിർമാണച്ചെലവുകൾ വീടുപണിയുന്ന സാധാരണക്കാർക്ക് വെല്ലുവിളിയാണ്. എന്നാൽ കൃത്യമായ ആസൂത്രണമുണ്ടെങ്കിൽ പോക്കറ്റിലൊതുങ്ങുന്ന ബജറ്റിൽ, സുന്ദരമായ വീട് സഫലമാക്കാം എന്ന് തെളിയിക്കുകയാണ് ഈ വീടിന്റെ കഥ. ചേർത്തലയ്ക്കടുത്ത് പതിനൊന്നാം മൈലിലാണ് സിവിൽ പൊലീസ് ഓഫീസറായ ജിതിന്റെയും കുടുംബത്തിന്റെയും ഈ
പ്രവാസി മലയാളികളായ ദമ്പതികൾക്കു വേണ്ടി അവരുടെ ആഗ്രഹങ്ങൾ കോർത്തിണക്കി നിർമിച്ച വീടാണ് House in between. കേരളത്തിന്റെ കാലാവസ്ഥ സവിശേഷതയ്ക്ക് അനുസരിച്ച് മിതത്വം പാലിച്ചുള്ള നിർമാണ രീതിയാണ് ഇവിടെ അവലംബിച്ചിരിക്കുന്നത്. പൊതു ഇടങ്ങളും സ്വകാര്യ ഇടങ്ങളും സൗന്ദര്യാത്മകമായി സമന്വയിക്കുന്നിടത്താണ് House in
ഇപ്പോൾ സമകാലിക ശൈലിയിലുള്ള വീടുകളുടെ വസന്തകാലമാണ്. പക്ഷേ വേഗം ആവർത്തനവിരസമാകുന്നു എന്നൊരു പ്രശ്നവും ഇതിലുണ്ട്. സമകാലിക ശൈലിയിൽ പുതുമകൾ പരീക്ഷിച്ചാണ് പുതുതലമുറ ആർക്കിടെക്ട്സ് ഈ പരിമിതി മറികടക്കുന്നത്. അത്തരത്തിൽ നിർമിച്ച ഒരു വീടാണിത്. കണ്ണൂർ കൂത്തുപറമ്പയിലാണ് എബിൻ-നീതു ദമ്പതികളുടെ ഈ സ്വപ്നഭവനം.
'സഹോദരങ്ങൾ ഒത്തൊരുമിച്ച് വസിക്കുന്നത് എത്ര ശുഭവും മനോഹരമാകുന്നു' എന്ന ബൈബിൾ വാക്യം പോലെയാണ് ഈ വീടിന്റെ കഥ. രണ്ട് സഹോദരങ്ങൾ ചേർന്ന് വാങ്ങിയിട്ട പ്ലോട്ട്. അവിടെ അവിടെ പകുതിസ്ഥലത്ത് ഒരാൾ ആദ്യം വീട് വയ്ക്കുന്നു. വീട് രൂപകൽപന ചെയ്യുന്നത് ആർക്കിടെക്ടായ രണ്ടാമത്തെ സഹോദരനും ഭാര്യയും. അങ്ങനെ രക്തബന്ധങ്ങളുടെ
സ്വർഗത്തിലോ നമ്മൾ സ്വപ്നത്തിലോ,സങ്കൽപ ഗന്ധർവ്വലോകത്തിലോ,ദീപങ്ങളോ മണ്ണിൻ താരങ്ങളോ, നാദങ്ങളോ ദേവരാഗങ്ങളോ... ഇടുക്കി ജില്ലയിലെ കട്ടപ്പനയ്ക്കടുത്ത് വള്ളക്കടവിലുള്ള ഈ വീട്ടിലെത്തിയപ്പോൾ ആദ്യം മനസ്സിലെത്തിയത് ഈ പഴയ സിനിമാപ്പാട്ടാണ്... കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമാണ് ഈ വീട്.
മറ്റുള്ളവരുടെ ഭവനസ്വപ്നങ്ങൾ സഫലമാക്കുന്ന ആർക്കിടെക്ട് സ്വന്തം വീടും ഓഫിസും ഒരുക്കിയ കഥയാണിത്. കണ്ണൂർ ശ്രീകണ്ഠപുരത്താണ് ആർക്കിടെക്ട് തൻവി ആഷിക്കിന്റെ ഈ സ്വപ്നനിർമിതി. 'A' ഫ്രെയിം ആകൃതിയിൽ ഒരുക്കിയ ഓഫിസ് കം റസിഡൻസാണിത്. താഴെ ഓഫിസും മുകളിൽ സ്റ്റുഡിയോ അപാർട്മെന്റ് പോലെ വീടും ചിട്ടപ്പെടുത്തി. മറ്റൊരു
മറ്റുള്ളവരുടെ ഭവനസ്വപ്നങ്ങൾ സഫലമാക്കുന്ന ഡിസൈനർ സ്വന്തം വീടൊരുക്കിയാൽ എങ്ങനെയിരിക്കും? അത് എന്തായാലും വ്യത്യസ്തമാകാതെ തരമില്ല. തിരുവനന്തപുരത്ത് ചെറിയ പ്ലോട്ടിൽ ഡിസൈനർ രാധാകൃഷ്ണൻ ഒരുക്കിയ സ്വപ്നഭവനത്തിൽ ഒരുപാട് സവിശേഷതകളുണ്ട്. പച്ചപ്പിനുള്ളിൽ ഒളിച്ചുകളിക്കുന്ന, പ്രകൃതിയോട് സംവദിക്കാൻ കഴിയുന്ന
കേരളത്തിൽ ഏകദേശം 13 ലക്ഷത്തോളം വീടുകൾ താമസക്കാരില്ലാതെ ഒഴിഞ്ഞുകിടപ്പുണ്ട് എന്നൊരു വാർത്തയുണ്ടായിരുന്നു. ഇതിൽ പലതും വമ്പൻ ഇരുനില വീടുകളാണ്. ചെറുപ്പക്കാരുടെ പഠന-ഉപജീവനാർഥമുള്ള കുടിയേറ്റം വർധിച്ചതോടെ പല വീടുകളിലും മാതാപിതാക്കൾ മാത്രമാണുള്ളത്. മക്കൾക്ക് ആളാംപ്രതി നിർമിച്ചിട്ട കിടപ്പുമുറികൾ പലതും
കണ്ണൂർ തളിപ്പറമ്പിലാണ് പ്രവാസിയായ ഇഖ്ബാലിന്റേയും കുടുംബത്തിന്റെയും വീട്. സമകാലിക ശൈലിയിൽ ബോക്സ് ആകൃതിയിലാണ് എലിവേഷൻ. HPL ഷീറ്റിൽ സിഎൻസി കട്ടിങ് ചെയ്ത ജാളി സ്ക്രീനാണ് പുറംകാഴ്ചയിലെ കൗതുകം. കോർട്യാർഡിന്റെ ഭാഗമായ ഡബിൾ ഹൈറ്റുള്ള ഗ്ലാസ് ജാലകവും വേർതിരിവ് നൽകുന്നു. സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി
എറണാകുളം ജില്ലയിലെ നെട്ടൂരിൽ മൂന്ന് സെന്റിൽ താഴെയുള്ള പ്ലോട്ടിൽ 750 സ്ക്വയർഫീറ്റിലാണ് ഈ വീട് നിർമിച്ചിരിക്കുന്നത്. ബോക്സ് ടൈപ്പ് എലിവേഷനിൽ നിർമിച്ച ഈ വീടിന്റെ സ്ട്രക്ചറിന് 7 ലക്ഷം രൂപയും ഫർണിച്ചർ ഉൾപ്പെടെ 12 ലക്ഷം രൂപയാണ് ആകെ ചെലവായത്. ആഷിക്ക്, ക്രിസ്റ്റീന ദമ്പതികളാണ് വീടിന്റെ നിർമാണ
'ചെറുതല്ലോ ചേതോഹരം' എന്ന ശൈലി അന്വർഥമാക്കുന്ന സ്വപ്നസുന്ദരഭവനത്തിന്റെ വിശേഷങ്ങൾ വീട്ടുകാർ പങ്കുവയ്ക്കുന്നു. മലപ്പുറം വേങ്ങരയിൽ 10 സെന്റിലാണ് വീട് പണിയാൻ പദ്ധതിയിട്ടത്. പച്ചപ്പും ദൂരെ മലയും കോടമഞ്ഞുമെല്ലാം വിരുന്നെത്തുന്ന പ്രകൃതിരമണീയമായ പ്രദേശമാണ്. ഈ ചുറ്റുപാടിനോട് ഇഴുകിചേരുംവിധം 'റിസോർട് ഫീലുള്ള
കൊല്ലം മീയണ്ണൂർ എന്ന സ്ഥലത്താണ് അരുണിന്റേയും കുടുംബത്തിന്റെയും പുതിയ വീട്. ദീർഘചതുരാകൃതിയിൽ, നല്ല വ്യൂ ലഭിക്കുന്ന ഉയര്ന്ന പ്ലോട്ടിലാണ് വീടുപണിതത്. പരിപാലനം എളുപ്പമാക്കുന്നതിനുവേണ്ടി ഒരുനിലയിൽ സൗകര്യങ്ങൾ ഉൾക്കൊള്ളിച്ചു. സമകാലിക ഫ്ലാറ്റ്-ബോക്സ് ആകൃതിയിലാണ് എലിവേഷൻ. വെള്ള നിറമാണ് അകത്തും പുറത്തും കൂടുതലായി നൽകിയത്.
മാവേലിക്കരയ്ക്കടുത്ത് കരിപ്പുഴയിലുള്ള മനോജിന്റെയും ശ്രുതിയുടെയും കാർത്തിക എന്ന സ്വപ്നവീട്ടിലെ വിശേഷങ്ങൾ മോഡേൺ കന്റംപ്രറിയിൽ പണിത വീടാണിത്. എലിവേഷനു പ്രാധാന്യം നൽകാതെ വിവിധ ഇടങ്ങളുടെ സങ്കലനമായിട്ടാണു ഈ വീട് വിഭാവനം ചെയ്തിരിക്കുന്നത്. വീട്ടിലേക്കു കടന്നു വരുമ്പോൾ നമ്മളെ എതിരേൽക്കുന്നത് ഒരു പച്ച
വ്യത്യസ്തമായ ആകൃതിയും വെള്ള നിറത്തിന്റെ നൈർമല്യവുംകൊണ്ട് വിസ്മയിപ്പിക്കുകയാണ് തിരുവനന്തപുരത്തുള്ള ഈ ഭവനം. വ്യത്യസ്തമായ നിരവധി വീടുകൾ രൂപകൽപന ചെയ്ത് ശ്രദ്ധനേടിയ ആർക്കിടെക്ട് ശ്രീജിത് ശ്രീനിവാസാണ് ശിൽപി. നഗരമധ്യത്തിൽ ചുറ്റുപാടും വീടുകൾ നിറഞ്ഞ പ്രദേശത്തുള്ള 7.3 സെന്റിലാണ് വീടുപണിതത്. അതിനാൽ
നിർമാണ ചെലവുകൾ കുതിക്കുന്ന ഈ കാലത്ത് സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ചെലവുകുറച്ചു സൗകര്യമുള്ള വീടൊരുക്കുക എന്നത് വലിയ വെല്ലുവിളിയാണ്. എന്നാലിവിടെ ഡിസൈനറായ അനിയൻ തന്റെ ജ്യേഷ്ഠനായി നിർമിച്ചു നൽകിയ വീടിന്റെ കഥ വ്യത്യസ്തമാണ്. കായംകുളത്ത് എട്ടര സെന്റില് വീതി കുറഞ്ഞ് നീളം കൂടിയ പ്ലോട്ടിൽ 1400
പരമ്പരാഗത വീടുകളെ ഒരുപാട് സ്നേഹിക്കുന്ന അമേരിക്കൻ മലയാളിയായ ഡോ. തോമസ് മാത്യു, തന്റെ ജന്മനാടായ പത്തനംതിട്ട മാരാമണ്ണിൽ, പരമ്പരാഗത ഭംഗിയിൽ നിർമിച്ച മാലേത്തു മന എന്ന വീടിന്റെ വിശേഷങ്ങളിലേക്ക് സ്വാഗതം... പരമ്പരാഗത രീതിയിലുള്ള പടിപ്പുരയും ഗേറ്റും ചുറ്റും പച്ചപ്പോടുകൂടിയ വിശാലമായ മുറ്റവും കടന്നുചെന്നാൽ
ചുറ്റും കെട്ടിടങ്ങളുള്ള പ്രദേശത്തെ വെറും അഞ്ചര സെന്റിൽ സ്വസ്ഥസുന്ദരമായ വീടുവേണം. ഇതായിരുന്നു തിരുവനന്തപുരം നേമത്ത് വീടുപണിയാനുള്ള പദ്ധതിയുമായി ആർക്കിടെക്ടിനെ സമീപിച്ചപ്പോൾ വീട്ടുകാരുടെ ആവശ്യം. സ്ഥലപരിമിതിയും ചുറ്റുപാടുകളും വെല്ലുവിളി ഉയർത്തിയെങ്കിലും വീട്ടുകാരുടെ ആഗ്രഹം 100 % സാധ്യമാക്കി നൽകി
മാവേലിക്കര ചെട്ടികുളങ്ങരയിലുള്ള പ്രഭാസിന്റെയും ലതയുടെയും വീടാണിത്. ആർക്കിടെക്ട് രമേശ് കൃഷ്ണനാണ് ഈ വീട് രൂപകൽപന ചെയ്തത്. 100 വർഷത്തിലേറെ പഴക്കമുള്ള തറവാട് നിന്ന സ്ഥലത്ത് ആ പഴമ അനുസ്മരിപ്പിക്കുംവിധം പരമ്പരാഗത ഭംഗിയും പുതിയകാല സൗകര്യങ്ങളുമുള്ള വീടൊരുക്കി. മുൻവശത്ത് ജിഐ ട്രസ് ചെയ്ത് ഓടുവിരിച്ച
തൃശൂർ കേച്ചേരിയിലാണ് പ്രവാസിയായ ഷനോജിന്റേയും കുടുംബത്തിന്റെയും പുതിയവീട്. ഇരുവശത്തും റോഡുള്ള, ചതുരാകൃതിയുള്ള 25 സെന്റ് പ്ലോട്ടിനനുസൃതമായാണ് വീട് രൂപകൽപന ചെയ്തത്. പ്ലോട്ടിലുണ്ടായിരുന്ന മരങ്ങൾ സംരക്ഷിച്ചാണ് വീടിനിടംകണ്ടത്. വുഡ്+ മെറ്റൽ ഡിസൈനിലുള്ള ഓട്ടമേറ്റഡ് ഗെയ്റ്റ് കൂടാതെ ചെറിയ പടിപ്പുരയും
പുഴയുടെ മനോഹരകാഴ്ചകൾ, കിളികളുടെ കളകളാരവം, നിശബ്ദതയുടെ സൗന്ദര്യം...ഇതെല്ലാം ആസ്വദിച്ചുകൊണ്ട് ഓരോ പ്രഭാതവും ഉണർന്നെഴുന്നേൽക്കുന്നത് ഒന്നാലോചിച്ചുനോക്കൂ. എത്ര മനോഹരമായിരിക്കുമല്ലേ! അത്തരത്തിൽ ഓരോ പ്രഭാതവും ആരംഭിക്കുന്ന ഒരു വീടുണ്ട്. തിരുവല്ലയിൽ മണിമലയാറിന്റെ തീരത്തുള്ള ഡോ. സിറിലിന്റെയും ഡോ.
പതിവുകളിൽനിന്ന് മാറിനടക്കുന്ന വീട്. ചുറ്റുപാടുകളോട് ഇഴുകിച്ചേരാതെ സ്റ്റാൻഡ് ഔട്ട് ചെയ്തുനിൽക്കുന്ന കൗതുകമുണർത്തുന്ന രൂപഭംഗി. ഇതാണ് കോഴിക്കോടുള്ള അജ്മലിന്റെയും സബ്നയുടെയും വീടിന്റെ ഹൈലൈറ്റ്. പലതട്ടുകളായുള്ള പ്ലോട്ടിൽ വെറൈറ്റി വീട് വേണം എന്ന വീട്ടുകാരുടെ ആവശ്യം പൂർണമായും ഇവിടെ
കോട്ടയം കാഞ്ഞിരപ്പള്ളിയിൽ വീടുപണിയാനായി ഐസക് ജോസഫും കുടുംബവും സ്ഥലം വാങ്ങിയിട്ടിരുന്നു. വീടുപണിക്ക് മുൻപുപലവട്ടം മനസ്സിൽ വരച്ചും തിരുത്തിയും തങ്ങളുടെ സ്വപ്നഭവനത്തെ കുറിച്ചൊരു ഏകദേശചിത്രം വീട്ടുകാർ രൂപീകരിച്ചിരുന്നു. വീട്ടുകാരുടെ മനസ്സിലുള്ള ആഗ്രഹങ്ങളെല്ലാം ഒരു നീളൻ പേപ്പറിൽ കുറിച്ചെടുത്താണ് ഡിസൈൻ
വിശാലമായ സ്ഥലത്ത് നെഞ്ചുവിരിച്ചുനിൽക്കുന്ന വീട്. തൊടുപുഴയാണ് അരവിന്ദാക്ഷന്റെയും കുടുംബത്തിന്റെയും പുതിയ വീട്. റോഡ് നിരപ്പിൽനിന്ന് ഉയർന്ന സ്ഥലം നിരപ്പാക്കിയാണ് വീടുപണി തുടങ്ങിയത്. റോഡ് നിരപ്പിൽനിന്ന് 5 മീറ്ററോളം ഉയർന്നാണ് വീടിരിക്കുന്നത്. പ്ലോട്ടിന്റെ രണ്ടുവശത്തും റോഡുകളുണ്ട്. വാസ്തുപ്രകാരം കിഴക്ക്
പത്തനംതിട്ടയിലെ ഏഴംകുളം എന്ന സ്ഥലത്താണ് ഈ ഈ സ്വപ്നഭവനം. വീതി വളരെ കുറഞ്ഞു നെടുനീളത്തിലുള്ള 10 സെന്റിൽ വീട് നിർമിക്കുക എന്നത് വെല്ലുവിളി ഉയർത്തിയിരുന്നു. വീതി കുറഞ്ഞ സ്ഥലത്ത്, പ്രായോഗികത മുൻനിർത്തി, ബോക്സ് ആകൃതിയുള്ള പെട്ടിക്കൂട് വീടുകളാണ് മിക്കവരും നിർമിക്കുക. എന്നാലിവിടെ പരമാവധി സ്ഥലഉപയുക്തത
കാസർകോട് കാഞ്ഞങ്ങാടാണ് രാജൻ-സൗമ്യ ദമ്പതികളുടെ വൃന്ദാവൻ എന്ന വീട്. കടൽത്തീരത്തിന് ഏറെയകലെയല്ലാതെ സ്ഥിതി ചെയ്യുന്ന വീടാണിത്. അതിനാൽ പകൽസമയത്ത് വീശുന്ന കടൽകാറ്റ് വീടിനുള്ളിലൂടെ ഒഴുകിയിറങ്ങാൻ പാകത്തിലാണ് വീടിന്റെ തുറസ്സുകൾ ചിട്ടപ്പെടുത്തിയത്. 'റിസോർട്ട് ആംബിയൻസ് ലഭിക്കുന്ന വീട്' എന്നതായിരുന്നു
തൃശൂർ ജില്ലയിലെ ചേലക്കോട്ടുകരയിലാണ് ബിസിനസുകാരനായ ലാലിന്റെയും കുടുംബത്തിന്റെയും 'ലക്ഷ്മിപ്രഭ' എന്ന ഈ സ്വപ്നഭവനം. കേരളത്തിന്റെ ട്രോപ്പിക്കൽ കാലാവസ്ഥയ്ക്ക് അനുയോജ്യമായി, എന്നാൽ ഉള്ളിൽ മോഡേൺ സൗകര്യങ്ങൾ ഉൾപ്പെടുത്തി ചിട്ടപ്പെടുത്തിയ വീടാണിത്. ട്രസ് ചെയ്ത് ഓടുവിരിച്ച മേൽക്കൂരയുടെ തീം തന്നെ
കോട്ടയം കാഞ്ഞിരപ്പള്ളിയിലാണ് തോമസ് ജസ്റ്റിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. ഗൃഹനാഥൻ പ്ലാന്ററാണ്. നാലേക്കർ വരുന്ന ഏലത്തോട്ടത്തിനു നടുവിലാണ് ഈ സ്വപ്നഗൃഹം സ്ഥിതിചെയ്യുന്നത്. പഴയ വീട് പൊളിച്ചശേഷം അടിമുടി സമകാലിക ശൈലിയിൽ ചിട്ടപ്പെടുത്തിയ പുതിയവീട്ടിൽ വിസ്മയിപ്പിക്കുന്നത് ഉള്ളിൽ ഒളിപ്പിച്ച
ഐടി ഹബ്ബായ തിരുവനന്തപുരം കഴക്കൂട്ടത്ത് ഭൂമിക്ക് തീവിലയാണ്. വൈശാഖും അശ്വതിയും ഇവിടെ ഇത്തിരി സ്ഥലമുണ്ടായിട്ടും വീടുവയ്ക്കാൻ ഏറെ ബുദ്ധിമുട്ടി. പ്ലോട്ടിന്റെ L ആകൃതിയായിരുന്നു വില്ലൻ. പിന്നിലേക്ക് പോകുംതോറും വീതികുറഞ്ഞുവരുന്ന ചെറിയ പ്ലോട്ട്. പ്ലാൻ വരയ്ക്കാൻ പലരെയും സമീപിച്ചെങ്കിലും 'ഇവിടെ നിങ്ങളുടെ
അധ്യാപക ദമ്പതികളായ മാതാപിതാക്കൾക്ക് ആർക്കിടെക്ടായ മകൻ സ്നേഹംചാലിച്ചു പണിതുനൽകിയ വീടാണിത്. തിരൂരിൽ ടൗൺ ഏരിയയിലാണ് രമേശും രത്നവും താമസിച്ചിരുന്നത്. ശബ്ദകോലാഹലമില്ലാത്ത സ്വച്ഛസുന്ദരമായ ഒരിടത്ത് വിശ്രമജീവിതം നയിക്കണം എന്ന ആഗ്രഹത്തിൽ ടൗണിൽ നിന്നുമാറി 12 സെന്റ് വാങ്ങിയിരുന്നു. അവിടെ പഴമയുടെ ചാരുതയും
20 വർഷം പഴക്കമുള്ള വീടിനെ കാലോചിതമായി നവീകരിച്ച കഥയാണിത്. തൃശൂർ വാടാനപ്പള്ളിയിലാണ് ആസിഫിന്റെയും കുടുംബത്തിന്റെയും പഴയ വീടുണ്ടായിരുന്നത്. ആ കാലത്തെ ട്രെൻഡായിരുന്ന ഇരുനില വാർക്കവീട്ടിൽ, കാറ്റും വെളിച്ചവും കയറുന്നത് പരിമിതം, ഇടുങ്ങിയ അകത്തളങ്ങൾ തുടങ്ങി പ്രശ്നങ്ങൾ നിരവധിയുണ്ടായിരുന്നു.അങ്ങനെയാണ്
കോവിഡ് കാലം സൃഷ്ടിച്ച മാന്ദ്യത്തിനുശേഷം നിർമാണമേഖല സജീവമായ വർഷമായിരുന്നു 2023. എന്നാൽ കെട്ടിടനിർമാണ മേഖലയുടെ സകല ഇടങ്ങളിലും ചെലവുകൾ കുത്തനെ കൂടിയത്, വീട് സ്വപ്നം കാണുന്ന സാധാരണക്കാർക്ക് പ്രതിസന്ധിയായി. 'ബജറ്റ് വീടുകൾ' എന്ന ആശയം 'കോസ്റ്റ് ഇഫക്റ്റിവ്' വീടുകൾ എന്ന പ്രായോഗിക ചിന്തയിലേക്ക്
കോഴിക്കോട് നടുവട്ടത്താണ് റിഷിലിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. L ആകൃതിയിലുള്ള 5.5 സെന്റ് പ്ലോട്ടായിരുന്നു ആദ്യ വെല്ലുവിളി. വഴി മാറ്റിനിർത്തിയാൽ നാലര സെന്റുമാത്രമേ വീടിനായി ബാക്കിയുള്ളൂ. തങ്ങളുടെ ജീവിതസാഹചര്യങ്ങൾ പരിഗണിച്ച് പരിപാലനം എളുപ്പമാക്കുന്ന ഉദ്ദേശിച്ച ബജറ്റിൽ തീരുന്ന വീട് എന്ന
ആധുനിക വാസ്തുവിദ്യയ്ക്ക് ട്രോപിക്കൽ (ഉഷ്ണമേഖലാ) പരിസ്ഥിതിയുമായി എങ്ങനെ സമന്വയിക്കാം എന്നതിന്റെ അത്ഭുതകരമായ മാതൃകയാണ് റെഡ് വാൾ റെസിഡൻസ്. സ്വാഭാവിക സവിശേഷതകളുമായി സമന്വയിക്കുന്ന ദൃശ്യ ചാരുതയും ഇടങ്ങളും സൃഷ്ടിക്കുന്ന ലീനിയർ (രേഖീയ) തലങ്ങൾ, വോള്യങ്ങൾ, ബോൾഡ് നിറങ്ങൾ എന്നിവ പോലുള്ള ഡിസൈൻ സവിശേഷതകളിലൂടെ
പ്രകൃതിയുമായി ഇഴുകിചേർന്നുനിൽക്കുന്ന വീട്. ആർക്കിടെക്ട് സെറീനിന്റെയും അലന്റെയും വീടാണിത്. എറണാകുളം കാക്കനാട്, നഗരത്തിന്റെ തിരക്കുകളിൽനിന്നകന്ന് സ്വച്ഛസുന്ദരമായ പ്രദേശത്താണ് ഈ സ്വർഗം. നാം കണ്ടു ശീലിച്ച വാർപ്പു മാതൃകകളിൽ നിന്നെല്ലാം വ്യത്യസ്തമായൊരു വീടാണിത്. നിയതമായ എലിവേഷനില്ല, പ്രധാന വാതിലില്ല.
ഐടി ഫീൽഡിൽ ജോലി ചെയ്യുന്ന അബീദ്, കാവ്യ അവരുടെ മകൾ എന്നിവരടങ്ങുന്ന ചെറിയ കുടുംബത്തിനു വേണ്ടി പണിത വീടാണിത്. ഒരു മോഡേൺ കന്റംപ്രറി വീട് എന്ന ആവശ്യമായിരുന്നു ക്ലയന്റ് ആർക്കിടെക്റ്റിനോട് ആവശ്യപ്പെട്ടത്. ആദ്യം 4 ബെഡ് റൂം വേണം എന്നായിരുന്നു ക്ലയന്റിന്റെ ആവശ്യം പിന്നീടതിൽ ഒരു റൂം ഹോം തിയേറ്റർ
'വിവാഹത്തിന് മുൻപ് സ്വന്തമായി നല്ലൊരു വീടുവേണം' എന്ന സ്വപ്നം ഏതൊരാളെയുംപോലെ കണ്ണൂർ കോട്ടാലി സ്വദേശി നികേഷിനും ഉണ്ടായിരുന്നു. വീടുപണി പല സാങ്കേതിക കാരണങ്ങളാൽ നടക്കാതെ പോയപ്പോൾ, 'താമസിക്കുന്ന പഴയ വീട് പൊളിച്ചു പുതിയത് പണിയാം' എന്ന തീരുമാനത്തിൽ നികേഷ് എത്തിയത് അല്പം താമസിച്ചായിരുന്നു. അതായത്
പ്രവാസ ജീവിതം അവസാനിപ്പിച്ചു സ്വന്തം നാടായ അങ്കമാലിയിൽ വീട് വയ്ക്കാൻ തീരുമാനിച്ച പോൾ മംഗലിയും ഭാര്യജുഗ്നു പോളും ആർക്കിടെക്ടുകളെ സമീപിക്കുമ്പോൾ ഒരു ആഗ്രഹമേ ഉണ്ടായിരുന്നുള്ളു - പഴയ കൊളോണിയൽ ബംഗ്ലാവുകളിൽ കാണുന്ന കാലാതീതമായ ഭംഗിയെ അനുസ്മരിപ്പിക്കുന്ന ഒരു വീട് വേണം. ട്രോപ്പിക്കൽ , കൊളോണിയൽ
Results 1-100 of 1359