Activate your premium subscription today
400 കോടി വർഷം മുൻപാണ് ഭൂമിയിൽ ആദ്യമായി ജീവൻ ഉദ്ഭവിച്ചത്. ഒറ്റക്കോശമുള്ള ജീവികളായിരുന്നു അവ. ആ ഘട്ടം കഴിഞ്ഞ് 200 കോടി വർഷം പിന്നിട്ട ശേഷമാണ് ഏകകോശജീവികളിൽ നിന്ന് ബഹുകോശജീവികൾ ഉദ്ഭവിക്കാൻ തുടങ്ങിയത്
പ്രകൃതിയിലെ അദ്ഭുതങ്ങളിലൊന്നാണ് ലാസ്റ്റ് ചാൻസ് ലേക്ക് എന്ന തടാകം. കാനഡയിലെ ബ്രിട്ടിഷ് കൊളംബിയയിൽ സ്ഥിതി ചെയ്യുന്ന ഈ തടാകം സോഡ ലേക്ക് ഗണത്തിൽ ഉൾപ്പെടുന്നതാണ്. അളവിൽ കൂടുതൽ സോഡിയവും കാർബണേറ്റും അടങ്ങിയ ജലത്തോടുകൂടിയ തടാകങ്ങളെ വിളിക്കുന്ന പേരാണ് സോഡ ലേക്ക്.
അഭിനയ ലോകത്ത് നിന്നും നീണ്ട ഇടവേള എടുത്തെങ്കിലും തെന്നിന്ത്യൻ താരം സദ സയ്യിദിന് ഇപ്പോഴും ആരാധകർ ഏറെയാണ്. ആദ്യ ചിത്രമായ ജയം മുതൽ ഇങ്ങോട്ട് അന്ന്യൻ, എതിരി തുടങ്ങിയ ചിത്രങ്ങളിലെല്ലാം മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചിരുന്നത്.
ദക്ഷിണാഫ്രിക്കയിൽ കാലാവസ്ഥാ വ്യതിയാനം ചെറുക്കാനായി ആദ്യ സമഗ്ര നിയമം. വലിയ തോതിൽ വികിരണങ്ങൾ പുറപ്പെടുവിക്കുന്ന കമ്പനികൾക്കും നഗരങ്ങൾക്കുമൊക്കെ നിയന്ത്രണങ്ങൾ വച്ചാണ് നിയമം. പാരിസ് ഉടമ്പടി പ്രകാരമുള്ള വികിരണത്തോത് കിട്ടാൻ ദക്ഷിണാഫ്രിക്കയെ അനുവദിക്കുന്ന നിയമനിർമാണങ്ങളാണ് ഇത്.
2019–24 കാലയളവിൽ കേരളത്തിൽ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടത് 486 പേർ. 2023–24 കാലയളവിൽ മാത്രമായി 94 പേർക്കാണ് ജീവൻ നഷ്ടമായത്. ഏറ്റവും കൂടുതൽ മരണം രേഖപ്പെടുത്തിയത് 2021–22 കാലഘട്ടത്തിലാണ് (114 പേർ).
ചെറുബോട്ടിൽ മീൻപിടിക്കാൻ എത്തിയവരെ കൂറ്റൻ തിമിംഗലം ആക്രമിച്ചു. അമേരിക്കയിലെ ഹാംപ്ഷെയറിൽ 23 അടി നീളമുള്ള ബോട്ടിനെ തിമിംഗലം തലകീഴായി മറിച്ചിടുകയായിരുന്നു. ആക്രമണത്തില് ബോട്ടിലുണ്ടായ രണ്ടുപേർ കടലിൽ തെറിച്ചുവീണു.
‘‘കല്ലായി പുഴയൊരു മണവാട്ടി കടലിന്റെ കടലിന്റെ പൂന്നാര മണവാട്ടി’’ മലയാളിയുടെ പുന്നാര മണവാട്ടി പുഴയിന്ന് മാലിന്യവാഹിനിയാണ്. കല്ലായി പുഴ മുതല് കരമന നദി വരെയുള്ള നദികളിലെ മലിനീകരണ തോത് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്ഡ് പുറത്തുവിട്ടിരിക്കുകയാണ്.
കാലങ്ങളായി വീടിനുസമീപത്ത് കിടന്നിരുന്ന മാലിന്യം തന്നെ കോടീശ്വരനാക്കുമെന്ന് അമേരിക്കയിലെ കൊളറാഡോ സ്വദേശിയായ ജെയ്സൺ കൂപ്പർ കരുതിയില്ല. 2022ൽ തുടക്കമിട്ട സംഭവമാണിത്. വീടിനോട് ചേർന്ന ഭാഗത്ത് കിടന്നിരുന്ന മാലിന്യം നീക്കാൻ മണിക്കൂറുകൾ നീണ്ട പരിശ്രമം ആയിരുന്നു.
തിരുച്ചിയിലെ തിരുവനൈകോവിൽ ശ്രീ ജംബുകേശ്വരർ അഖിലാണ്ഡേശ്വരി ക്ഷേത്രത്തിലെ ആനയുടെ പിറന്നാൾ ആഘോഷിച്ച് ക്ഷേത്രഭാരവാഹികളും ഭക്തരും. അഖില എന്ന പിടിയാനയുടെ 22–ാം പിറന്നാളാണ് ഗജപൂജ നടത്തി ഗംഭീരമാക്കിയത്
ലോകത്തിൽ പച്ചനിറത്തിൽ കണ്ടെത്തിയിട്ടുള്ള ഒരേയൊരു ദിനോസർ ഫോസിലായ നതാലി ലൊസാഞ്ചലസിലെ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിൽ പ്രദർശിപ്പിക്കാനൊരുങ്ങുന്നു. 23 മീറ്റർ നീളമുള്ള നതാലി യുഎസ് പടിഞ്ഞാറൻ തീരത്ത് കണ്ടെത്തിയിട്ടുള്ളതിൽവച്ച് ഏറ്റവും പൂർണതയുള്ള സോറോപോഡ് വിഭാഗത്തിലുള്ള ദിനോസറാണ്.
നായമാംസം വിളമ്പുന്ന കുപ്രസിദ്ധമായ യൂലിൻ ഭക്ഷ്യമേളയിൽ അറുക്കാനെത്തിച്ചതിൽ നിന്ന് മൃഗസ്നേഹികൾ രക്ഷിച്ച അറുപതോളം നായ്ക്കളെയും പൂച്ചകളെയും നോ ഡോഗ്സ് ലെഫ്റ്റ് ബിഹൈൻഡ് എന്ന സംഘടനയുടെ നേതൃത്വത്തിൽ യുഎസിലെത്തിച്ചു.
കർണാടകയിലെ അഗുംബെയിൽ 12 അടി നീളമുള്ള രാജവെമ്പാലയെ അതിസാഹസികമായി പിടികൂടുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ആദ്യം കണ്ടാൽ മരത്തിൽ കറുത്ത പൈപ്പ് തൂക്കിയിട്ടതാണെന്ന് തോന്നുമെങ്കിലും തലഭാഗം കണ്ടാൽ ആരും പേടിച്ചുപോകും
അനേകം പ്രകൃതിപരമായ അദ്ഭുതങ്ങൾ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ജപ്പാൻ. ഇവിടെ സ്ഥിതി ചെയ്യുന്ന 3 ദ്വീപുകളാണ് ഇരിയോമോട്ടേ, ഹറ്റോമ, ടാകെടോമി എന്നിവ. ഈ ദ്വീപുകളിലെ കടൽത്തീരങ്ങളിലുള്ള മണലിൽ ഒരു പ്രത്യേകതയുണ്ട്
പ്രാണിഭക്ഷണമെന്ന നിലയിൽ രാജ്യാന്തര തലത്തിൽ ഏറെ ശ്രദ്ധ നേടുന്ന മീൽവേമുൾപ്പെടെ 16 ഇനം പ്രാണികളെ ഭക്ഷണമായി ഉപയോഗിക്കാൻ സിംഗപ്പൂരിൽ അനുമതി. വെട്ടുക്കിളികൾ, പട്ടുനൂൽപ്പുഴുക്കൾ, പച്ചക്കുതിരകൾ എന്നിവയെയും ഭക്ഷണമായി ഉപയോഗിക്കാൻ അനുമതിയുണ്ട്.
ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട ഒരു നായയുടെ ദൃശ്യം എല്ലാവരുടെയും നെഞ്ചുലയ്ക്കുന്നതാണ്. അപകടത്തിൽ കാലൊടിഞ്ഞിട്ടും തന്റെ യജമാനനെ കാത്ത് ആ ദുരന്തമുഖത്ത് രക്ഷാപ്രവർത്തകർക്കൊപ്പം നിൽക്കുകയായിരുന്നു.
പോളണ്ടിലെ ഒരു വലിയ പ്രകൃതിപരമായ ആകർഷണമാണ് മിലിക്സ് കുളങ്ങൾ. തെക്കുപടിഞ്ഞാറൻ പോളണ്ടിലെ ലോവർ സിലേഷ്യൻ വോയ്വോഡിഷിപ് എന്ന മേഖലയിൽ മിലിക്സ്, സ്മിഗ്രോഡ് പട്ടണങ്ങളുടെ സമീപം സ്ഥിതി ചെയ്യുന്നതാണ് ഈ കുളങ്ങൾ
ലോകമെമ്പാടും മൂവായിരത്തിലേറെ തരം പാമ്പുകളുണ്ടെന്നാണു കണക്ക്. ഇതിൽ അറൂന്നൂറോളം ഇനങ്ങൾ വിഷമുള്ളതാണ്. മൂർഖൻ, രാജവെമ്പാല, അണലി, ശംഖുവരയൻ തുടങ്ങി നമ്മുടെ നാട്ടിലുള്ളതും റാറ്റിൽ സ്നേക്, ബ്ലാക്ക് മാംബ തുടങ്ങി പരിചിതരായവരുമുൾപ്പെടെ പാമ്പുവർഗങ്ങൾ ഇക്കൂട്ടത്തിലുണ്ട്.
ചെറിയ രീതിയിൽ പറക്കുന്ന ഇനം താറാവുകളുണ്ട്. ഫ്ലയിങ് ഡക്ക് (മസ്കോവി) എന്നറിയപ്പെടുന്ന ഭംഗിയുള്ള മണിത്താറാവുകളാണവ. 10 അടി വരെ ഉയരത്തിൽ 300 മീറ്റർ ദൂരം വരെ ഇവയ്ക്കു പറക്കാനാകും.
കേരളത്തിൽ കർക്കടകം മനുഷ്യരുടെ മാത്രമല്ല, ആനകളുടെയും സുഖചികിത്സാകാലമാണ്. എല്ലാ വർഷവും ഉത്സവകാലം കലാശം കൊട്ടി പിരിഞ്ഞ ശേഷമാണു കൊമ്പൻമാർ സുഖചികിത്സയിലേക്കു പ്രവേശിക്കുന്നത്. മദപ്പാടിലല്ലാത്ത ആനകളേറെയും കർക്കടകത്തിലെ ചികിത്സയ്ക്കു വിധേയരാകുന്നവരാണ്
മാലിന്യം തള്ളിയ നിലം പൊട്ടിത്തെറിച്ചുണ്ടായ അപകടം. അതിൽ മരണപ്പെട്ട ഇരുന്നൂറിലേറെ ആളുകൾ. കാൽ നൂറ്റാണ്ടോളമാകുകയാണ് ഫിലിപ്പീൻസിലെ പേയാറ്റാസ് ദുരന്തത്തിന് 2000 ജൂലൈ പത്തിനു നടന്ന ഈ ദുരന്തം മാലിന്യസംസ്കരണത്തിൽ മികവുറ്റ രീതികൾ കൊണ്ടുവരുന്നതിന്റെ ആവശ്യകതയ്ക്ക് ഒരു ചൂണ്ടുപലക നാട്ടിയ സംഭവമാണ്.
തായ്ലൻഡിൽ ഇരുന്നൂറിലധികം മുതലക്കുഞ്ഞുങ്ങൾക്കൊപ്പം കളിക്കുന്ന നാലുവയസുകാരിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. തായ് സ്വദേശിനിയായ ക്വാൻറൂഡി സിരിപ്രീച്ചയാണ് തന്റെ മകളുടെ ദൃശ്യങ്ങൾ പുറത്തുവിട്ടത്. പെൺകുട്ടി മുതലക്കുഞ്ഞുങ്ങളെ കൈയിലെടുത്ത് കളിക്കുന്നതും അവയ്ക്കൊപ്പം വെള്ളത്തിൽ കിടന്ന് ഉല്ലസിക്കുന്നതും വിഡിയോയിൽ കാണാം.
ലോകത്ത് വിചിത്രമായ പലതരം ജീവികളുണ്ട്. ഇക്കൂട്ടത്തിൽപെടുന്നവയാണ് പാൻഡ ഉറുമ്പുകൾ. പേരിൽ ഉറുമ്പുണ്ടെങ്കിലും ഇവ യഥാർഥത്തിൽ ഉറുമ്പുകളല്ല, മറിച്ച് കടന്നൽവർഗത്തിൽപെട്ട വാസ്പ് എന്നയിനം ജീവികളാണ്.
ജീവൻ നിലനിർത്താൻ ഏത് അപകടകരമായ മാർഗവും സ്വീകരിക്കാനുള്ള പ്രാപ്തി മൃഗങ്ങൾക്കുമുണ്ട്. അത്തരത്തിൽ രണ്ട് മൃഗങ്ങൾ നടത്തിയ ഒരു സാഹസിക യാത്രയുടെ വിവരങ്ങളാണ് ഒരു സംഘം ഗവേഷകർ ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്.
കൊടിയ വിഷമുള്ള ഇവയ്ക്ക് ഒറ്റക്കടിയിൽ അരമണിക്കൂറിനുള്ളിൽ ഒരു മനുഷ്യനെ കൊല്ലാം.
വെല്ലിങ്ടൻ (ന്യൂസീലൻഡ്) ∙ സൗത്ത് ഐലൻഡിലെ ഒറ്റാഗോ ബീച്ചിലടിഞ്ഞ തിമിംഗലത്തെ കണ്ടുമതിയായിട്ടില്ല ഗവേഷകർക്ക്. ഇതൊരു അപൂർവയിനമാണ്– തൂമ്പാപ്പല്ലുള്ള തിമിംഗലം! വിരളമായേ ഇതു കണ്ണിൽപെടാറുള്ളൂ. ദക്ഷിണ പസിഫിക് സമുദ്രത്തിലാണുള്ളതെങ്കിലും ആവാസവ്യവസ്ഥയെക്കുറിച്ചു കൃത്യമായ ധാരണയില്ല. ഗവേഷകർക്കു പഠിക്കാൻ പാകത്തിന്
മഴക്കാലത്ത് പാമ്പുകൾ ഉൾപ്പെടെയുള്ളവ മനുഷ്യവാസമുള്ള സ്ഥലങ്ങളിലേക്ക് എത്താറുണ്ട്. ഹെൽമറ്റിലും ഷൂവിലുമെല്ലാം കയറിപറ്റുകയും മനുഷ്യനെ ആക്രമിക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ നിരവധി സംഭവങ്ങളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ പ്രചരിക്കാറുണ്ട്. അടുത്തിടെ രാജസ്ഥാനിലും സമാന സംഭവമുണ്ടായി.
ഇറ്റലിയിലെ സിസിലിയിൽ സ്ഥിതി ചെയ്യുന്ന എറ്റ്ന അഗ്നിപർവതം പൊട്ടിത്തെറിച്ചു. ഇതോടൊപ്പം ലാവയും ചാരവും പ്രവഹിപ്പിക്കുകയും ചെയ്തു. ഇതിനൊപ്പം സ്ട്രോംബോളി എന്ന ചെറിയ അഗ്നിപർവതവും പൊട്ടിത്തറിച്ചു. യൂറോപ്പിലെ ഏറ്റവും പൊക്കമുള്ളതും സജീവവുമായ അഗ്നിപർവതമായ മൗണ്ട് എറ്റ്ന ഇടയ്ക്കിടെ ക്ഷോഭിക്കുകയും പുകയും ലാവയും
ലോകത്ത് സർവസാധാരണമായി കാണപ്പെടുന്ന തവളയിനങ്ങളാണ് ട്രീഫ്രോഗ്. പച്ചനിറത്തിലുള്ള ശരീരവും വെള്ളനിറത്തിലുള്ള വയർഭാഗവുമുള്ള ഒരു തവളയാണ് ഇത്. വളരെ പ്രശസ്തവുമാണ് ഈ തവള. ചിലയിനങ്ങൾ തവിട്ടുനിറത്തിലും കാണപ്പെടാറുണ്ട്.
കാനഡയ്ക്കും ഗ്രീൻലൻഡിനുമിടയിലായി അറ്റ്ലാന്റിക് സമുദ്രത്തിൽ ഒരു ചെറുകര കണ്ടെത്തി ഗവേഷകർ. ഗ്രീൻലൻഡിന്റെ പടിഞ്ഞാറൻ തീരത്തു നിന്ന് അകലെയായി മുങ്ങിയ നിലയിലാണ് ഈ ചെറുകര സ്ഥിതി ചെയ്യുന്നത്.
ചെതുമ്പൽ കൊണ്ട് പൊതിഞ്ഞ ചർമം, കാലില്ലാത്ത വഴുവഴുപ്പുള്ള ശരീരം, ഒരിക്കലും ഇമവെട്ടുകയോ അടക്കുകയോ ചെയ്യാത്ത തുറിച്ചുനോക്കുന്ന കണ്ണുകള്, മിന്നുന്ന ഇരട്ട നാവ്... അധികമാരും സ്നേഹിക്കാത്ത ഒരുപക്ഷേ ഭയപ്പെടുന്ന ജീവി. പാമ്പിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്
റോഡിൽ അലഞ്ഞുനടക്കുന്ന കന്നുകാലികൾ പലപ്പോഴും യാത്രക്കാർക്കും പരിസര വാസികൾക്കും ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. മനുഷ്യനെ ഇടിച്ചുതെറിപ്പിക്കുന്ന സംഭവങ്ങൾ വരെ ഉണ്ടായിട്ടുണ്ട്. അങ്ങനെയൊരു സംഭവം ഋഷികേശിലുണ്ടായി.
ലോകത്ത് ഏകദേശം 3500 സ്പീഷീസുകളിലുള്ള പാമ്പുകളുണ്ടെന്ന് വേൾഡ് പോപ്പുലേഷൻ റിവ്യു റിപ്പോർട്ട് ചെയ്യുന്നു. ഇതിൽ 600 എണ്ണമാണ് വിഷമുള്ളത്. ഇതിൽതന്നെ 200 എണ്ണത്തിനാണ് മനുഷ്യർക്ക് ഗുരുതര ആഘാതമുണ്ടാക്കാനോ കൊല്ലാനോ കഴിവുള്ളത്.
കേരളം -8 ഡിഗ്രിയില് തുടങ്ങുന്ന അക്ഷാംശത്തില് ഉള്പ്പെടുന്ന ഭൂമധ്യരേഖയുടെ സാമീപ്യമുള്ള പ്രദേശമായതിനാല് വര്ഷത്തില് നല്ല സൂര്യപ്രകാശവും ചൂടും ലഭിക്കുന്നുണ്ട്. പടിഞ്ഞാറ് ഭാഗത്ത് കടലും കിഴക്ക് സഹ്യാദ്രിയുമുള്ളതുകൊണ്ട് നല്ല മഴയും ലഭിക്കുന്നു
സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ZSI) യിലെ ഗവേഷകർ അറബിക്കടലിനോട് ചേർന്നുള്ള കേരളത്തിലെ ശക്തികുളങ്ങര ഫിഷിങ് ഹാർബറിൽ നിന്ന് പുതിയ ഇനം സ്രാവിനെ(ഡോഗ് ഫിഷ്) കണ്ടെത്തി. സ്ക്വാലസ് ഹിമ എന്നാണ് പേര്. സ്ക്വാലിഡേ കുടുംബത്തിലെ ഡോഗ്ഫിഷ് സ്രാവുകളുടെ ഒരു ജനുസ്സാണ് സ്ക്വാലസ്. 2021 ൽ മറൈൻ ബയോളജി റീജിയണൽ സെന്ററിലെ ഗവേഷകനായ ബിനീഷ് കെകെയുടെ നേതൃത്വത്തിലുള്ള ഒരു സംഘം ശാസ്ത്രജ്ഞരാണ് ഇതിനെ കണ്ടെത്തിയത്.
കിലുക്കാംപെട്ടിച്ചെടിയിൽ വിരുന്നെത്തിയ ‘നീലക്കടുവ ശലഭങ്ങൾ’ കൗതുകമായി. ദേശാടനം നടത്തുന്ന ശലഭ ഇനങ്ങളിൽ പ്രധാനിയാണ് ഇവ. നീലനിറത്തിൽ കടുവകളുടേതിനു സമാനമായ കറുത്ത വരകളാണ് ഈ പേരു ലഭിക്കാൻ കാരണം.കിലുക്കാംപെട്ടിച്ചെടികളാണ് ഈ ശലഭങ്ങളെ ആകർഷിക്കുന്നത്
രാജ്യത്തു തന്നെ ഏറ്റവും കൂടുതൽ ചിലന്തി വൈവിധ്യമുള്ളത് കേരളത്തിൽ. സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ പുറത്തുവിട്ട ജന്തുവൈവിധ്യ സർവേയിൽ വലവിരിച്ചു നിൽക്കുന്നതു കേരളത്തിൽ നിന്നു കണ്ടെത്തിയ പുതിയ 13 ഇനം ചിലന്തികൾ. ഡോ. പി.എ. സെബാസ്റ്റ്യൻ എന്ന മുൻ ഗവേഷകന്റെ പേരും ഇവയിൽ രണ്ട് എണ്ണത്തിനു നൽകി.
പാമ്പുകൾക്ക് പകയുണ്ടെന്ന് പൊതുവേ പറയപ്പെടാറുണ്ട്. എന്നാൽ തീയതിയും സമയവുമൊക്കെ നോക്കി പാമ്പുകൾ കടിക്കാൻ എത്തുമോ? അതും ഒന്നും രണ്ടും അല്ല ഏഴു തവണ. തനിക്ക് അങ്ങനെയൊരു അനുഭവം ഉണ്ടെന്ന വിചിത്ര അവകാശവാദവുമായി എത്തിയിരിക്കുകയാണ് ഉത്തർപ്രദേശിലെ ഫത്തേപൂർ സ്വദേശിയായ ഒരു 24 കാരൻ.
നാം അടുത്തിടെ അനുഭവിച്ചറിഞ്ഞ പ്രളയം ഉണ്ടായത് 2018 ലാണ്. എന്നാൽ ഇന്നേക്ക് 100 വർഷം മുൻപ് 1924ൽ വലിയ പ്രളയം സംസ്ഥാനത്തുണ്ടായി. 1099 എന്ന മലയാള മാസത്തെ ഓർമിപ്പിച്ചുകൊണ്ട് 99ലെ വെള്ളപ്പൊക്കം എന്നാണ് എല്ലാവരും പറയുന്നത്. ആ കാലയളവിൽ മലനിരകളിലുണ്ടായ മഴയുടെ ദുരിതങ്ങൾ കുട്ടനാട് വരെ വ്യാപിച്ചതായി തകഴിയുടെ കയർ എന്ന നോവൽ സാക്ഷ്യപ്പെടുത്തുന്നു.
ജലാശയങ്ങളിലൂടെ സഞ്ചരിക്കുന്ന സമയത്ത് ആക്രമിക്കാൻ സാധ്യതയുള്ള ജീവികളെ കണ്ടാൽ പരമാവധി ഒഴിഞ്ഞുമാറാനാകും ആളുകൾ ശ്രമിക്കുക. എന്നാൽ ഫ്ലോറിഡ സ്വദേശിയായ ഒരാൾ വളരെ കഷ്ടപ്പെട്ട് താൻ സഞ്ചരിച്ചിരുന്ന ബോട്ടിനരികിലേക്ക് അലിഗേറ്ററിനെ വിളിച്ചുവരുത്തുന്ന കാഴ്ചയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.
ജിയോ വേൾഡ് കൺവെൻഷൻ സെന്ററിൽ നടന്ന അനന്ത് അംബാനി–രാധിക മെർച്ചന്റ് വിവാഹത്തിന് പ്രമുഖ താരങ്ങളെല്ലാം എത്തിയിരുന്നു. അത്യാഢംബര വേദിയിൽ ഇവർക്കൊപ്പം തിളങ്ങി മറ്റൊരാൾ കൂടി ഉണ്ടായിരുന്നു, ഹാപ്പി! അനന്ത് അംബാനിയുടെയും രാധികയുടെയും പ്രിയപ്പെട്ട വളർത്തുനായയാണ്
ആൻഡമാൻ ദ്വീപിൽ ഒരുകൂട്ടം കാട്ടാനകളുണ്ട്. എന്നാൽ ഇവ ഇന്ത്യയിൽ മറ്റുള്ള ഇടങ്ങളിലുള്ളതുപോലെ തദ്ദേശീയമായി ഇവിടെ വളർന്നവയല്ല. മറിച്ച് ഇങ്ങോട്ടേക്ക് എത്തിച്ച ആനകൾ കാട്ടിലേക്ക് ഇറങ്ങി കാട്ടാനക്കൂട്ടമായി മാറിയതാണ്.
ആറ് മാസം മുൻപ് വീട്ടിൽ നിന്നും ഒളിച്ചോടിയ കങ്കാരുവിനെ 60 കിലോമീറ്റർ ദൂരത്തുനിന്നും പിടികൂടി. പുതുവത്സര ദിനത്തിലാണ് ജർമനിയിലെ സാഗ്സ്ഡോർഫ് പട്ടണത്തിലുള്ള സ്റ്റർൻബെർഗിൽ നിന്ന് സ്കിപ്പി എന്ന കങ്കാരുവിനെ കാണാതാവുന്നത്.
കമനീയമായ ഒരു ചിത്രം ഇന്നലെ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലുമൊക്കെ നിറഞ്ഞിരുന്നു. ലോകത്തെ ഏറ്റവും വരണ്ട മേഖലയായ അറ്റക്കാമ മരുഭൂമിയിൽ അവിചാരിതമായി പെയ്ത മഴയെത്തുടർന്ന് പർപ്പിൾ നിറമുള്ള പൂക്കൾ വിരിഞ്ഞു നിൽക്കുന്നതിന്റെ ആയിരുന്നു അത്
ഇരുപതാം നൂറ്റാണ്ടിലെ വലിയൊരു രാസമാലിന്യം തള്ളലിന്റെ തിക്തഫലം അനേകം പതിറ്റാണ്ടുകൾക്ക് ശേഷവും നിലനിൽക്കുന്നെന്നു ചൂണ്ടിക്കാട്ടി പുതിയൊരു ഗവേഷണം. യുഎസിലെ കലിഫോർണിയയ്ക്ക് സമീപം സമുദ്രത്തിലെ ആഴക്കടൽ ജീവികളിൽപോലും ഡിഡിടി കണ്ടെത്തിയെന്നാണ് യൂണിവേഴ്സിറ്റി ഓഫ് കലിഫോർണിയ സാൻ ഡീഗോയിലെ ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്.
കേരളത്തിൽ നിരവധി ആനകളാണ് ട്രെയിനിടിച്ച് ചരിയുന്നത്. ഇന്ത്യയിലെ പലയിടങ്ങളിലും ഇത് സംഭവിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം അസമിൽ ട്രെയിനിടിച്ച് ചരിയുന്ന ആനയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ നൊമ്പരമായി മാറിയിരിക്കുകയാണ്.
അവിചാരിതമായൊരു മഴ പെയ്തു, അതു മതിയായിരുന്നു ഈ പൂക്കൾക്ക് വിടരാൻ. തെക്കേ അമേരിക്കൻ രാജ്യമായ ചിലെയിലുള്ള അറ്റക്കാമ മരുഭൂമിയിലാണ് ഈ പൂക്കാഴ്ച. ‘ഗ്വാൻകോ ഫീറ്റ്’ എന്നറിയപ്പെടുന്ന സസ്യമാണ് ഇവിടെ പുഷ്പിച്ചത്. കാലാവസ്ഥാ പ്രതിഭാസമായ ‘എൽനിനോ’ മൂലമുള്ള മഴയാണ് അറ്റക്കാമയിൽ പെയ്തത്. ഒരു ലക്ഷത്തിലേറെ ചതുരശ്ര
ടൈറ്റാനിക് അവശിഷ്ടങ്ങളിൽ പര്യവേക്ഷണം ചെയ്യുന്നതിനിടെ ഓഷ്യൻഗേറ്റ് കമ്പനിയുടെ ടൈറ്റൻ പേടകം തകർന്നു കമ്പനിയുടെ സ്ഥാപകൻ ഉൾപ്പടെ 5 പേരാണ് കൊല്ലപ്പെട്ടത്. ലോകത്തെ ഞെട്ടിച്ച ആ ദുരന്തം ജൂൺ 18ന് ആയിരുന്നു.
മഞ്ഞുമ്മൽ ബോയ്സ് സിനിമ ഇറങ്ങിയതോടെയാണ് ഗുണ കേവിന്റെ പ്രത്യേകതകൾ പുറംലോകം അറിയുന്നത്. ഇതുപോലെ യുഎസിലെ ഏറ്റവും ആഴം കൂടിയ ഗർത്തങ്ങളിലൊന്നായ വാക്കർ കൗണ്ടിയിലെ എലിസൺസ് ഗുഹയെക്കുറിച്ച് ആളുകൾ ചർച്ച ചെയ്ത് തുടങ്ങിയിരിക്കുന്നു.
ഓസ്ട്രേലിയയിലുള്ള ഒരു ഉൾക്കടൽ മേഖലയാണ് ഷാർക് ബേ, കൃത്യമായി പറഞ്ഞാൽ പടിഞ്ഞാറൻ ഓസ്ട്രേലിയയിലാണ് ഇതു സ്ഥിതി ചെയ്യുന്നത്. ഈ മേഖല പാരിസ്ഥിതികമായി വളരെയേറെ പ്രാധാന്യമുള്ളതാണ്. ഇവിടെയാണ് ലോകത്തിലെ ഏറ്റവും വലിയ സസ്യം വളരുന്നത്.
കിഴക്കനേഷ്യൻ രാജ്യങ്ങളിൽ പാമ്പും മുതലയുമൊക്കെ ഭക്ഷണവിഭവമാണ്. കറിവച്ചും ഫ്രൈ ചെയ്തും കഴിക്കുന്ന ആളുകളുടെ പല ദൃശ്യങ്ങളും നാം കണ്ടുകാണും. ഇന്ത്യയിൽ അത്തരത്തിലുള്ള ഭക്ഷണസംസ്കാരം ഇല്ലെങ്കിലും കഴിഞ്ഞ ദിവസം പുറത്തുവന്ന വിഡിയോ ആളുകളെ ഞെട്ടിച്ചിരിക്കുകയാണ്.
ഓസോൺ നശീകരണത്തിന് കാരണമാകുന്ന ഒരു വിഭാഗം രാസവസ്തുക്കളുടെ അളവ് അന്തരീക്ഷത്തിൽ വലിയ തോതിൽ കുറയുന്നതായി പുതിയ പഠനം. റഫ്രിജറേഷനിൽ ഉപയോഗിക്കുന്ന ഹൈഡ്രോക്ലോറോഫ്ലൂറോ കാർബൺ (എച്ച്സിഎഫ്സി) എന്ന രാസവസ്തുവിന്റെ അളവാണ് വൻതോതിൽ കുറഞ്ഞതായി യുഎസിന്റെ നാഷനൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ നടത്തിയ പഠനത്തിൽ തെളിഞ്ഞത്.
കൂർത്ത നഖങ്ങള്, മൂർച്ചയേറിയ പല്ലുകൾ, അതിവേഗത്തലുള്ള കുതിപ്പ്, കരുത്തുറ്റ പേശികൾ, അതിജീവനമെന്നത് ഒരു നിരന്തര പോരാട്ടമായ മൃഗരാജ്യത്തിൽ നിലനിൽപ്പിനായി ഇതൊക്കെ അത്യാവശ്യമാണ്.
‘പുലിവാല് പിടിക്കുക’ എന്ന് കേട്ടിട്ടേയുള്ളൂ, പുലി ശരിക്കും വാൽ പിടിച്ചാൽ എന്തായിരിക്കും സ്ഥിതി. അതിനുള്ള ഉത്തരം കഴിഞ്ഞ ദിവസം ഒരു വിഡിയോയിലൂടെ പുറത്തുവന്നിരിക്കുകയാണ്. ഇരയാണെന്ന് കരുതി സ്വന്തം വാൽ കടിച്ചുപിടിച്ച് നടത്തുന്ന പുള്ളിപ്പുലിയുടെ അഭ്യാസങ്ങൾ മൂന്ന് ലക്ഷത്തിലധികം പേരാണ് കണ്ടത്.
ലോകത്ത് അനവധി പ്രാണികളുണ്ട്. അക്കൂട്ടത്തിൽ വലിയ വിലയുള്ള ഒരു പ്രാണിയാണ് സ്റ്റാഗ് ബീറ്റിൽ എന്ന ചീവീട്. ഒരെണ്ണത്തിന് 75 ലക്ഷം രൂപവരെയൊക്കെയാണ് വില. വിപണിയിൽ ലഭ്യമായ ചില ആഢംബരക്കാറുകളുടെ വിലയേക്കാൾ കൂടുതലാണ് ഇത്.
ദിനോസറുകൾക്കും മുൻപ് ജലാശയങ്ങളെ വിറപ്പിച്ചിരുന്ന ഭീകരൻ നീർപ്പല്ലിയുടെ ഫോസിൽ ആഫ്രിക്കൻ രാജ്യമായ നമീബിയയിൽ നിന്ന് ഗവേഷകർ കണ്ടെത്തി. 28 കോടി വർഷത്തോളം പഴക്കമുള്ളതാണ് ഈ ഫോസിൽ. ഗയാസിയ ജെന്ന്യെ എന്ന് ശാസ്ത്രീയമായി നാമകരണം ചെയ്യപ്പെട്ടിരിക്കുന്ന ഫോസിൽ ഏകദേശം 2.5 മീറ്റർ നീളമുള്ളതാണ്.
പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ കിഴക്കൻ കിംബർലിയിൽ സ്ഥിതി ചെയ്യുന്ന വജ്രഖനിയാണ് ആർഗിൽ ഖനി. 37 വർഷം പ്രവർത്തിച്ച ഈ ഖനിക്ക് ഒരു സവിശേഷതയുണ്ട്. ലോകത്ത് അപൂർവമായി മാത്രം കാണപ്പെടുന്ന പിങ്ക് വജ്രങ്ങളുടെ 90 ശതമാനവും ഈ ഖനിയിലാണ് ഉൽപാദിപ്പിച്ചത്
മംഗോളിയ എന്ന രാജ്യം ലോകവേദിയിൽ അത്ര അറിയപ്പെടുന്ന രാജ്യമല്ല. ചൈനയ്ക്ക് വടക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ രാജ്യം ലോകരാഷ്ട്രീയത്തിലോ വാണിജ്യത്തിലോ ഒന്നും അത്ര വലിയൊരു ശക്തിയുമല്ല. എന്നാൽ മധ്യകാലങ്ങളിൽ ഇതായിരുന്നില്ല സ്ഥിതി
മനുഷ്യർ വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ് ചോളം. തിയറ്ററുകളിലും മറ്റും പോകുമ്പോൾ കൊറിക്കാൻ വാങ്ങുന്ന പോപ്കോണും വിനോദകേന്ദ്രങ്ങൾക്കു മുന്നിലെ പുഴുങ്ങിയ ചോളവുമെല്ലാം എങ്ങനെയാണെന്ന് നമുക്ക് അറിയാം. എന്നാല് അനേകം നിറങ്ങളിലുള്ള മുത്തുകൾ അടുക്കിവച്ചതുപോലെയുള്ള ചോളത്തെക്കുറിച്ച് അറിയാമോ?
പൂമ്പാറ്റകളെ നാം ഇടയ്ക്കിടെ കാണാറുണ്ട്. ഒരു പൂവിൽ നിന്ന് മറ്റൊരു പൂവിലേക്ക് തെന്നിത്തെന്നിപ്പറക്കുന്ന ശലഭങ്ങൾ. ഇവ അധികദൂരം പറക്കുമെന്നൊരു ധാരണ നമുക്കില്ല. എന്നാൽ ഈ ധാരണ തെറ്റാണെന്നു പറയുകയാണ് ഒരു കൂട്ടം ഗവേഷകർ
2013ൽ കലിഫോർണിയ തീരത്തിനടുത്ത് നിന്ന് ശാസ്ത്രജ്ഞർ ഒരു പ്രത്യേകയിനം സ്രാവിനെ കണ്ടെത്തി. 11 അടി നീളവും 590 കിലോഗ്രാം ഭാരവുമുള്ള ഒരു വമ്പൻ സ്രാവ്. ബീസ്റ്റ് എന്നാണ് ഈ സ്രാവിന് ശാസ്ത്രജ്ഞർ നൽകിയ പേര്. ഇതുവരെ കണ്ടെത്തിയതിൽവച്ച് ഏറ്റവും വലുപ്പമുള്ള ഷോർട്ഫിൻ മാക്കോ ഇനത്തിൽപെട്ട സ്രാവായിരുന്നു ഇത്.
സ്വർണമഴ എന്നത് പരസ്യവാചകങ്ങളിൽ മാത്രമാണ് നമ്മൾ കേട്ടിട്ടുള്ളത്. എന്നാൽ അങ്ങ് അന്റാർട്ടിക്കയിൽ ഇത് വെറുമൊരു അതിശയോക്തിയല്ല. ലോകത്തിലെ ഏറ്റവും സജീവമായ അഗ്നിപർവതങ്ങളിലൊന്നായ മൗണ്ട് എറെബസിൽ നിന്നും സ്വർണം പെയ്യുകയാണ്
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മനോരമ ഓൺലൈൻ സംഘടിപ്പിച്ച Echo Vision മൊബൈൽ ഫൊട്ടോഗ്രഫി മത്സരത്തിലെ വിജയികളെ തിരഞ്ഞെടുത്തു. ഒന്നാം സമ്മാനം കോട്ടയം ചെങ്ങന്നൂർ സ്വദേശിയായ ഗബ്രിയേൽ എം. വർഗീസ്, രണ്ടാം സമ്മാനം പാലാ സ്വദേശിയായ വിഷ്ണു സാബു, മൂന്നാം സമ്മാനം തിരുവനന്തപുരം സ്വദേശിയായ ആഷിക് എ.എസ് എന്നിവർ സ്വന്തമാക്കി
ചൊവ്വയിൽ ഭാവിയിൽ കിളിർപ്പിക്കാവുന്ന ചെടിയെ ചൈനയിലെ മരുഭൂമിയിൽ നിന്നു കണ്ടെത്തി ഗവേഷകർ. മരുഭൂമിയിൽ വളരുന്ന ഒരിനം പായൽച്ചെടിയാണ് സിൻട്രിഷ്യ കാനിനെർവിസ്. ചൈനയിൽ മാത്രമല്ല പല മരുഭൂമികളിലും എന്തിന് അന്റാർട്ടിക്കയിൽ പോലും ഇവ വളരാറുണ്ട്.
ഫംഗസ് ആക്രമണങ്ങളിൽ നിന്ന് ഓസ്ട്രേലിയയിലെ മനോഹരമായ ഒരു തവളയിനത്തെ രക്ഷിക്കാൻ പദ്ധതിയുമായി ഗവേഷകർ. ചെറുകിട രീതിയിലുള്ള ഗ്രീൻഹൗസ് ആവിമുറികൾ സ്ഥാപിച്ചാണ് തവളകളെ രക്ഷിക്കാൻ ഓസ്ട്രേലിയ പദ്ധതിയിടുന്നത്. നൂറു കണക്കിന് തവളവിഭാഗങ്ങൾ ഓസ്ട്രേലിയയിൽ ഫംഗസ് ഭീഷണിയിലാണ്.
ഭൂമിയിലെ ഏറ്റവും ഏകാന്തമായ സ്ഥലമേതാണെന്ന് അറിയാമോ? കാടും മേടുമൊന്നുമല്ല, സമുദ്രത്തിനടിയിലാണ്. പോയിന്റ് നെമോ! ദക്ഷിണ പസഫിക് സമുദ്രത്തിൽ ന്യൂസീലൻഡിനും ചിലിക്കും ഇടയിലുള്ള ഒരു സ്ഥലമാണ് പോയിന്റ് നെമോയെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു.
ജന്തുലോകം വ്യത്യസ്തമാണ്. അതിവേഗത്തിൽ സഞ്ചരിക്കുന്നവരും വളരെ അലസമായി നടന്നുനീങ്ങുന്നവരും ജന്തുക്കളിലുണ്ട്. ആകാശത്തു പറക്കുന്ന പക്ഷികളിലും ജീവികളിലും വേഗത കൂടും. പക്ഷികളിൽ ഇത്തരത്തിൽ ഏറ്റവും കൂടുതൽ പറക്കൽവേഗം കൈവരിച്ച പക്ഷികളാണ് പെരഗ്രിൻ ഫാൽക്കൺ.
ചാനലുകളിൽ ലൈവ് റിപ്പോർട്ടിങ്ങിനിടെ റിപ്പോർട്ടർമാർക്ക് പല അപകടങ്ങളും അബദ്ധങ്ങളും സംഭവിക്കാറുണ്ട്. ചിലത് ആളുകളെ ചിരിപ്പിക്കുന്നതായിരിക്കും, മറ്റു ചിലത് വേദനിപ്പിക്കുന്നതും. അങ്ങനെയൊരു സംഭവം പാക്കിസ്ഥാനിൽ കഴിഞ്ഞ ദിവസം ഉണ്ടായി
കൂട്ടത്തിൽ ഒരുറുമ്പിനു പരുക്കേറ്റാൽ ഇട്ടേച്ചുപോകാൻ അത്ര ‘മനുഷ്യത്വമില്ലാത്ത’വരാണ് ഉറുമ്പുകൾ എന്നു കരുതിയോ? എങ്കിൽ നമുക്കു തെറ്റി. ഉറുമ്പുകൾ കൂട്ടത്തിൽ പരുക്കേറ്റവരെ എടുത്തുകൊണ്ടുപോകും. കൂട്ടിൽ ‘അഡ്മിറ്റ് ചെയ്യും’, ചികിത്സിക്കും. എന്തിന് കാൽ മുറിക്കൽ ശസ്ത്രക്രിയ (ആംപ്യൂട്ടേഷൻ സർജറി) വരെ നടത്തും
ലോകവ്യാപകമായി പലരുടെയും പ്രിയപ്പെട്ട പഴവർഗമാണ് മുന്തിരി. മധുരവും ചെറിയ ചവർപ്പും പുളിയുമെല്ലാം ഒത്തിണങ്ങിയ മുന്തിരി വൈൻ നിർമാണത്തിലും വളരെ പ്രധാനപ്പെട്ട ഫലമാണ്. മുന്തിരി നാം കഴിക്കുന്നതിന് വളരെ അപ്രതീക്ഷിതമായ ഒരു വസ്തുവിനോട് നാം നന്ദി പറയേണ്ടിവരും.
വംശവർധനവ് നിയന്ത്രിക്കുന്നതിനായി ന്യൂസിലൻഡിൽ ആരംഭിച്ച കാട്ടുപൂച്ച വേട്ട മത്സരത്തിൽ കൊല്ലപ്പെട്ടത് 340 ഓളം മൃഗങ്ങൾ. തദ്ദേശീയ വന്യജീവികളുടെ വംശനാശത്തിനും പശുക്കളിൽ രോഗം പടർത്തുന്നതുമായ കാട്ടുപൂച്ചകളെ കൊല്ലാൻ കുട്ടികളടക്കമുള്ളവരാണ് രംഗത്തെത്തിയത്.
കേരളത്തിലെത്തുന്ന വാര്ഷിക മഴയുടെ 70 ശതമാനവും ജൂണ് മുതല് സെപ്റ്റംബർ വരെയുള്ള കാലവര്ഷത്തിലാണ് ലഭിക്കുന്നത്. അവയില് നല്ലൊരു ഭാഗവും ജൂണിലാണ് കിട്ടിയിരുന്നത്. കാലാവസ്ഥ മാറ്റത്തിന്റെ പുതിയ കാലത്ത് മഴയുടെ രീതിയാകെ കീഴ്മേല് മറിയുകയാണ്.
യുഎസിലെ ഫുട്ബോൾ മൈതാനത്തിൽ പെട്ടെന്ന് ഗർത്തം രൂപപ്പെട്ടു. ഓൾറ്റനിലെ ഗോൾഡൻ മൂറെ പാർക്കിലുള്ള മൈതാനത്താണ് വമ്പൻ സിങ്ക്ഹോൾ രൂപപ്പെട്ടത്. 100 അടി വീതിയിലും 30 അടി ആഴത്തിലുമാണ് സിങ്ഹോൾ രൂപപ്പെട്ടത്. ഈ സമയത്ത് മൈതാനത്ത് ആരും ഉണ്ടായിരുന്നില്ല. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങൾ വൈറലാണ്. ‘കഴിഞ്ഞയാഴ്ച ഇതേ
ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട മനുഷ്യവാസമുള്ള ദ്വീപ് എന്നറിയപ്പെടുന്ന ട്രിസ്റ്റൻ ഡ കുനായുടെ ചിത്രങ്ങൾ പുറത്തുവിട്ട് നാസ. നാസയുടെ ലാൻഡ്സാറ്റ് 9 എന്ന ഉപഗ്രഹമാണ് ഈ ചിത്രങ്ങൾ പകർത്തിയത്. 2021ൽ യുഎസിലെ വാൻഡൻബർഗ് സ്പേസ് ഫോഴ്സ് ബേസിൽ നിന്ന് വിക്ഷേപിച്ചതാണ് ഈ ഉപഗ്രഹം.
വയനാടൻ കാടുകളിലെ മഞ്ഞക്കൊന്ന (സെന്ന സ്പെക്ടാബിലിസ്) നിർമാർജനം ചെയ്യാൻ സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള വെള്ളൂരിലെ കെ.പി.പി.എലുമായി സർക്കാർ കരാറുണ്ടാക്കി പുറപ്പെടുവിച്ച ഉത്തരവ് അവ്യക്തവും ഗൂഢാത്മകവുമാണെന്ന് സുൽത്താൻ പ്രകൃതിസംരക്ഷണ സമിതി. തമിഴ്നാട് സർക്കാർ നീലഗിരി ജൈവ മേഖലയിലെ മഞ്ഞക്കൊന്ന വേരോടെ
ന്യൂഡൽഹി ∙ ഇന്ത്യയുടെ ജൈവവൈവിധ്യത്തെ സമഗ്രമായും ശാസ്ത്രീയമായും രേഖപ്പെടുത്തിയുള്ള പരിശോധനാ പട്ടിക തയാർ. 1,04,561 സ്പീഷീസുകൾ ഉൾപ്പെട്ട ബൃഹത്തായ വിവരശേഖരം സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ 109ാം സ്ഥാപകദിനം പ്രമാണിച്ചാണു പുറത്തിറക്കിയത്. ജന്തുജാലങ്ങളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും Fauna of India
കാട്ടുപോത്തുകളെ വളഞ്ഞിട്ട് ആക്രമിച്ച് കീഴ്പ്പെടുത്തുന്ന ധീരന്മാരാണ് സിംഹങ്ങൾ. എന്നാൽ ഹിപ്പോപൊട്ടാമസിന്റെ ഇതൊന്നും നടക്കില്ല. തന്റെ അതിർത്തിയിൽ കയറി വിലസിയ മൂന്ന് സിംഹങ്ങളെ ഹിപ്പോ തുരത്തിയോടിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ഏറൽ (Aral sea) കടലിന്റെ ചരിത്രം സഹസ്രാബ്ദങ്ങൾ നീണ്ടതാണ്. അനേകം സംസ്കാരങ്ങളെയും യോദ്ധാക്കളെയുമൊക്കെ കണ്ടു ഈ തടാകം. അലക്സാണ്ടർ ചക്രവർത്തിയെപ്പോലുള്ളവർ ഈ തടാകത്തിന്റെ വ്യാപ്തി കണ്ട് അമ്പരന്ന് നിന്നതായി ചരിത്രകാരൻമാർ പറഞ്ഞിട്ടുണ്ട്. ഉസ്ബെക്കിസ്ഥാനും കസഖ്സ്ഥാനും ഇടയിൽ സ്ഥിതി ചെയ്തിരുന്ന ഏറൽ കടൽ ഇന്ന്
ലോകത്ത് വന്യജീവി കള്ളക്കടത്തുകാരുടെ ഇഷ്ട വസ്തുക്കളിൽ ഒന്നാണ് കാണ്ടാമൃഗ കൊമ്പുകൾ. ആഫ്രിക്കയിലും, ഇന്ത്യയിലെ അസമിലും കാണ്ടാമൃഗവേട്ട സജീവമാണ്. കാണ്ടാമൃഗങ്ങളെ സംരക്ഷിക്കാനായി പല വിധത്തിലുള്ള നടപടികളാണ് അധികൃതർ ഇതുവരെ സ്വീകരിച്ചത്.
ഹരിത ഗൃഹ വാതകങ്ങളുടെ പുറന്തള്ളലിൽ ലോകത്ത് തന്നെ മൂന്നാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. വായു - ജല മലിനീകരണ നിരക്കിന്റെ കാര്യത്തിലും രാജ്യം പിന്നിലല്ല. എന്നാൽ ഇക്കാര്യങ്ങളിലൊന്നും കാര്യമായ പുരോഗതി കൈവരിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടില്ലെന്ന് തെളിയിക്കുകയാണ് 2024ലെ എൺവയോൻമെന്റൽ പെർഫോമൻസ് ഇൻഡക്സ്.
മുംബൈയിൽ രോഗാവസ്ഥയിലുള്ള നായ്ക്കുട്ടിക്കു രക്തം തേടി ടാറ്റ സൺസ് മുൻ ചെയർമാൻ രത്തൻ ടാറ്റയുടെ ഇൻസ്റ്റഗ്രാം കുറിപ്പ്. ടാറ്റ ട്രസ്റ്റിനു കീഴിലുള്ള മൃഗാശുപത്രിയിൽ 7 മാസം പ്രായമുള്ള നായ്ക്കുട്ടി അനീമിയ ബാധിച്ച് ഗുരുതരാവസ്ഥയിലാണെന്നും നായ്ക്കളുടെ രക്തം ആവശ്യമുണ്ടെന്നുമായിരുന്നു കുറിപ്പ്.
മധ്യകേരളത്തിൽ താരതമ്യേന അപൂർവമായി കാണുന്ന കുള്ളൻ വർണത്തുമ്പിയെ പാലായിൽ കണ്ടെത്തി. പാലാ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസറും തുമ്പിനിരീക്ഷകനുമായ എം.എൻ. അജയകുമാറാണു വള്ളിച്ചിറ മണലേൽപാലം ഭാഗത്തു തുമ്പിയെ കണ്ടെത്തിയത്. ഇളം ചുവപ്പു നിറത്തിൽ തടിച്ച വയറുള്ള ചെറിയ കല്ലൻതുമ്പിയാണിത്. ആൺതുമ്പികളിൽ
ആണെന്ന് കരുതി വളർത്തിയ പാമ്പിന് 14 കുഞ്ഞുങ്ങൾ പിറന്നു. ഇംഗ്ലണ്ടിലെ സിറ്റി ഓഫ് പോർട്ട്സ്മൗത്ത് കോളജിലെ 13 വയസ്സുള്ള ബോവ കൺസ്ട്രക്റ്റർ പാമ്പായ റൊണാൾഡോയാണ് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്.
ഉത്തരധ്രുവമേഖലയിൽ കാണപ്പെടുന്ന സ്ഥിരസ്ഥായിയായ ഹിമമാണ് പെർമഫ്രോസ്റ്റ്. അനേകവർഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്ന പല മൃഗങ്ങളെയും പെർമഫ്രോസ്റ്റിൽ നിന്നു കിട്ടാറുണ്ട്. മാമ്മത്തുകളെയും മറ്റും ഇത്തരത്തിൽ കിട്ടിയിട്ടുണ്ട്. മൂന്ന് വർഷങ്ങൾക്ക് മുൻപ് പെർമഫ്രോസ്റ്റിൽ നിന്ന് ഇത്തരത്തിൽ കണ്ടെത്തിയത് ഒരു ചെന്നായയുടെ ശരീരമാണ്
കേരളത്തിലേതുപോലെ അതിശക്തമായ മഴയും കാറ്റും ബിഹാറിലും അനുഭവപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഭഗൽപുർ, മുൻഗർ, ജാമുയി, ഈസ്റ്റ് ചമ്പാരൻ, വെസ്റ്റ് ചമ്പാരൻ, അരാരിയ ജില്ലകളിൽ ഇടിമിന്നലേറ്റ് എട്ട് പേരാണ് മരിച്ചത്. അതിശക്തമായ ഇടിയും മിന്നലും തുടർച്ചയായി അനുഭവപ്പെടുന്നത് ജനങ്ങളിൽ ഭീതിയുളവാക്കുന്നുണ്ട്.
എലിയും അണ്ണാനും അടങ്ങിയ കരണ്ടു തിന്നുന്ന റോഡന്റ് വർഗത്തിൽപെടുന്ന ഏറ്റവും വലിയ ജീവിയാണ് കാപ്പിബാര. തെക്കേ അമേരിക്കയിൽ മാത്രം പ്രകൃതിപരമായി കാണപ്പെടുന്ന ജീവികളാണ് ഇവ. പ്രത്യേകിച്ചും ബ്രസീലാണ് ഇവയുടെ പ്രധാന ആവാസമേഖല.
ലോകത്തിലെ ഏറ്റവും വിലയുള്ള ദ്രാവകങ്ങൾ പരിഗണിച്ചാൽ തേൾവിഷം അതിന്റെ മുകളിൽ തന്നെ വരും. ഡെത്ത്സ്റ്റാക്കർ സ്കോർപിയോൺ വെനം എന്ന തേൾവിഷത്തിന് ഒരു ഗാലന് 3.9 കോടി യുഎസ് ഡോളറാണ് വില.
ലോകത്തിലെ ഏറ്റവും വിരൂപയായ നായയെ കണ്ടെത്തുന്ന മത്സരത്തിൽ വിജയിയായി എട്ട് വയസ്സുള്ള പെക്കിംഗീസ് ഇനത്തിൽപ്പെട്ട നായ. അയ്യായിരം ഡോളർ (4,17,902.50 ഇന്ത്യൻ രൂപ) വൈൽഡ് താങ് എന്ന് പേരുള്ള നായയ്ക്ക് സമ്മാനമായി ലഭിച്ചത്. മഗ് റൂട്ട് ബിയർ നടത്തുന്ന മത്സരത്തിൽ അഞ്ച് തവണ താങ് പങ്കെടുത്തിട്ടുണ്ട്. ഇതിൽ മൂന്ന് തവണ രണ്ടാം സ്ഥാനം സ്വന്തമാക്കിയിട്ടുണ്ട്.
മൂന്ന് മണിക്കൂർ നേരത്തേക്കു മലകയറാൻ പോയ ലൂക്കാസ് മക്ലിഷ് (34) വീട്ടിലേക്കും ജീവിതത്തിലേക്കും തിരിച്ചെത്തിയതു 10 ദിവസത്തിനു ശേഷം. കാട്ടുപഴങ്ങൾ കഴിച്ചും വെള്ളംകുടിച്ചും മക്ലിഷ് ജീവൻ നിലനിർത്തുമ്പോൾ കുടുംബം തീ തിന്നുകയായിരുന്നു.
യുഎസിന്റെ ഹവായ് ദ്വീപിൽ കാണപ്പെടുന്ന സുന്ദരൻ പക്ഷികളാണ് ഹണിക്രീപ്പർ. ഹവായിയിൽ മാത്രം കാണപ്പെടുന്ന ഈ പക്ഷികൾ മനോഹരമായ നിറമുള്ള തൂവലുകളുള്ളവയാണ്. എന്നാൽ ഇവ വലിയൊരു പ്രതിസന്ധി നേരിടുന്നുണ്ട്- മലേറിയ. പത്തൊൻപതാം നൂറ്റാണ്ടിലാണ് കൊതുകുകൾ വൻതോതിൽ ഹവായിയിലേക്ക് കുടിയേറിയത്.
രണ്ട് മാസം മുൻപ് പെരുമ്പാമ്പിനൊപ്പം കിട്ടിയ മുട്ടകൾ വിരിഞ്ഞു. കണ്ണൂർ കോടിയേരി സ്വദേശിയും ഫോറസ്റ്റ് റസ്ക്യൂ വാച്ചറുമായ ബിജിലേഷിന്റെ വീട്ടിൽ സൂക്ഷിച്ച 35 മുട്ടകളാണ് വിരിഞ്ഞത്. മുഴുവൻ മുട്ടകളും കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വിരിയുകയായിരുന്നുവെന്ന് ബിജിലേഷ് പറഞ്ഞു.
വൈവിധ്യം നിറഞ്ഞ നൂറുകണക്കിന് ജീവജാലങ്ങളുടെ സാന്നിധ്യംകൊണ്ട് അനുഗ്രഹീതമാണ് കോഴിക്കോട് ഐ ഐ എം ക്യാംപസ് (IIMK). ഏറ്റവും ഒടുവിൽ നടന്ന സർവേയിൽ 668 ഇനത്തിൽപ്പെട്ട ജീവജാലങ്ങൾ ക്യാംപസിൽ ഉണ്ടെന്ന് കണ്ടെത്തി. പശ്ചിമഘട്ട ആവാസ വ്യവസ്ഥയുടെ ഭാഗം എന്ന നിലയിൽ ജൈവവൈവിധ്യ സമ്പന്നമാണ് ഇവിടമെന്ന് ഗവേഷകർ വിലയിരുത്തുന്നു
ചൈനയുടെ രാജ്യാന്തര മര്യാദകൾ ലംഘിച്ചുള്ള ട്രോളിങ് വൻവിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. ചൈനീസ് തീരത്തിനടുത്തുള്ള പസിഫിക് സമുദ്രഭാഗമായ തെക്കൻ ചൈനാക്കടലിൽ ചൈന വൻതോതിൽ മത്സ്യബന്ധനം നടത്തുന്നത് മത്സ്യസമ്പത്തിന് നാശമുണ്ടാക്കുന്നെന്ന ആരോപണം വളരെക്കാലമായുണ്ട്
തിമിംഗല വേട്ട മനുഷ്യരുടെ സമീപകാലചരിത്രത്തിലെ വളരെ സജീവമായ ഒരേടായിരുന്നു. മനുഷ്യപ്രവർത്തനങ്ങൾ മൂലം നീലത്തിമിംഗലങ്ങൾ ഉൾപ്പെടെ പല തിമിംഗല വംശങ്ങളും കടുത്ത പ്രതിസന്ധി നേരിട്ടു.
വയനാട്ടിലെ കൃഷിക്കാർക്ക് വിളവെടുക്കും വരെ ടെൻഷനാണ്. കാട്ടാനശല്യം രൂക്ഷമായതിനാൽ എപ്പോൾ വേണമെങ്കിലും കൃഷി നശിക്കാം എന്ന ചിന്തയാണ്. മുടക്കിയ പണമെങ്കിലും കിട്ടിയാൽ മതിയെന്ന രീതിയിലേക്ക് കൃഷിക്കാർ മാറിക്കഴിഞ്ഞു.
എഡ്വേർഡ് ഷാക്കിൾട്ടൻ...അന്റാർട്ടിക്കയിൽ സ്ഥിതി ചെയ്യുന്ന ദക്ഷിണധ്രുവത്തിൽ ആദ്യമായി കാൽകുത്തണമെന്നാഗ്രഹിച്ച വീരപര്യവേക്ഷകൻ. ആ സ്വപ്നം നടക്കാതെ പോയെങ്കിലും അന്റാർട്ടിക്ക തേടിപ്പോയ സാഹസികരുടെ കൂട്ടത്തിൽ അദ്വിതീയ സ്ഥാനമാണ് ഷാക്കിൾട്ടന് ഉള്ളത്.
യുഎസിലും കാനഡയിലുമൊക്കെ ഇടയ്ക്കിടെ പല സംസ്ഥാനങ്ങളിലും പ്രവിശ്യകളിലും സർക്കാർ പരസ്യങ്ങൾ വരാറുണ്ട്. ഒരു പ്രത്യേക കടന്നലിനെ കണ്ടെത്തിയാൽ വിവരം അറിയക്കണമെന്നാണ് പരസ്യം. രണ്ടാഴ്ചമുൻപും കാനഡയിലെ ഒന്റാരിയോ സംസ്ഥാനത്ത് ഇങ്ങനെയൊരു പരസ്യം പ്രത്യക്ഷപ്പെട്ടു. ഈ കടന്നലുകളാണ് കൊലയാളിക്കടന്നലുകൾ അഥവാ മർഡർ ഹോണറ്റ്.
പ്ലാസ്റ്റിക് ഉൽപന്നങ്ങൾ ഉപയോഗിക്കരുതെന്ന് മൃഗശാലകളിലും പാർക്കുകളിലും കർശന മുന്നറിയിപ്പ് നൽകിയാലും ചിലർ പാലിക്കാറില്ല. പ്ലാസ്റ്റിക് കുപ്പികളും ഭക്ഷണത്തിന്റെ കവറുകളുമെല്ലാം മൃഗങ്ങൾക്കുമുന്നിൽ എറിഞ്ഞുകൊടുക്കാറുണ്ട്
ഈ വർഷത്തെ ന്യൂസീലൻഡിന്റെ വൃക്ഷ പുരസ്കാരം ‘നടക്കും മര’ത്തിന് (Walking Tree). ന്യൂസീലൻഡ് അർബോറികൾച്ചറൽ സംഘടനയാണ് 2024ലെ ട്രീ ഓഫ് ദ് ഇയർ പുരസ്കാരം പ്രഖ്യാപിച്ചത്. ഏകദേശം 105 അടി നീളമുള്ള നോർത്തേൺ റാറ്റ (Northern Rata) എന്നറിയപ്പെടുന്ന മരമാണിത്
വാണിജ്യാടിസ്ഥാനത്തിലുള്ള തിമിംഗലവേട്ട നിർത്താൻ ഉദ്ദേശ്യമില്ലെന്ന് വെളിവാക്കി ഐസ്ലൻഡിന്റെ പുതിയ നീക്കം. വൻതോതിൽ തിമിംഗലവേട്ട ലോകത്ത് പല രാജ്യങ്ങളിലും നടപ്പാക്കിയിരുന്നെങ്കിലും തിമിംഗലങ്ങൾ സമുദ്രത്തിൽ വഹിക്കുന്ന റോളും അതിന്റെ പാരിസ്ഥിതികമായ പ്രാധാന്യവും കണക്കിലെടുത്ത് ഇതു നിർത്താനോ നിയന്ത്രിക്കാനോ പല രാജ്യങ്ങളും നിർബന്ധിതരായിരുന്നു.
ദക്ഷിണാഫ്രിക്കയിൽ പ്രത്യേകയിനത്തിൽപെട്ട കുറേ പർപ്പിൾ പൂക്കളുണ്ട്. കുറേ ചിതൽപ്പുറ്റുകളുടെ സമീപത്തായാണ് ഇവ പുഷ്പിക്കുന്നത്. ഈ ചിതൽപ്പുറ്റുകളിൽ നിന്ന് പോഷണങ്ങളും ധാതുക്കളും കിട്ടുന്നതുകൊണ്ടാണ് ഈ പൂച്ചെടികൾ ഇവിടെ വളരുന്നതും പുഷ്പിക്കുന്നതും. ലോകത്തിലെ ഏറ്റവും പഴക്കമുള്ള ചിതൽപ്പുറ്റുകളാണ് ഇവ. ഹ്യൂവൽജീസ്
Results 1-100 of 4134