Activate your premium subscription today
ജൂലൈ 22 ഏറ്റവും ചൂടേറിയ ദിവസം എന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിൽ കേരളത്തിലും താപനില ശരാശരിക്കും മുകളിലെന്ന് നിരീക്ഷണം. മഴക്കാലമായിട്ടും കോട്ടയത്ത് ഇന്നലെ 34.5 ഡിഗ്രിയും തിരുവനന്തപുരത്ത് 25.5 ഡിഗ്രി ഉഷ്ണസമാനമായ രാത്രി താപനിലയും അനുഭവപ്പെട്ടു.
ഭൂമിയുടെ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ ദിവസമായിരുന്നു ഇക്കഴിഞ്ഞ ജൂലൈ 21 എന്ന് കാലാവസ്ഥ ശാസ്ത്രജ്ഞർ. 1940 ൽ താപനില രേഖപ്പെടുത്തി തുടങ്ങിയതിനുശേഷമുള്ള എല്ലാ റെക്കോർഡുകളെയും തകർത്തുകൊണ്ടായിരുന്നു ജൂലൈ 21ലെ ആഗോള താപനില
കഴിഞ്ഞ ദിവസങ്ങളിൽ വടക്കൻ കേരളത്തിലെ പലയിടങ്ങളിലും അതിശക്തമായ കാറ്റും മഴയുമാണ് അനുഭവപ്പെടുന്നത്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂർ എന്നിവിടങ്ങളിൽ ദുരിതമേറെയാണ്. ചിലയിടങ്ങളിൽ ചെറുചുഴലികൾ രൂപപ്പെടുകയും.
കർണാടകയിലും ഉത്തരേന്ത്യയിൽ അതിശക്തമായ മഴയും മണ്ണിടിച്ചിലുമാണ്. ഉത്തരാഖണ്ഡ്, അരുണാചൽപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിലെ ജനങ്ങൾ പ്രളയത്തിൽ ദുരിതമനുഭവിക്കുകയാണ്. രാജ്യത്തിന്റെ ഓരോ ഭാഗത്തും ഓരോ രീതിയിലാണ് പ്രകൃതി തിരിച്ചടിക്കുന്നത്. ഉത്തരകന്നഡയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ലോറി ഡ്രൈവർ അർജുനായുള്ള തിരച്ചിൽ ഇപ്പോഴും പുരോഗമിക്കുകയാണ്
ഈ വർഷം അവസാനത്തോടെ പസഫിക് സമുദ്രത്തിൽ ലാനിന ഉണ്ടാകാൻ സാധ്യതയുണ്ട്. ഇപ്പോൾ ലാനിന വാച്ചാണ് നിലനിൽക്കുന്നത്.
മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും കഴിഞ്ഞ ദിവസം കനത്ത മഴയാണ് പെയ്തത്. ജൂൺ 1 മുതൽ ജൂലൈ 16 വരെയുള്ള ദിവസങ്ങളിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് തിങ്കളാഴ്ചയാണ്. 84.5 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. ഈ സീസണിലെ റെക്കോർഡ് മഴയാണിത്
കാലവർഷം ശക്തിപ്രാപിച്ചതിനുപിന്നാലെ മുംബൈയിൽ അതിശക്തമായ മഴ. നഗരത്തിലെ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. കൊങ്കൺ മേഖലയിലുള്ള താനെ, പാൽഗർ, റായ്ഗഡ്, സിന്ധുദർഗ് എന്നീ ജില്ലകളിൽ കേന്ദ്രകാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ദുർബലമായിരുന്ന കാലവർഷം കേരളത്തിൽ വീണ്ടും ചെറിയ തോതിൽ സജീവമാകും. വടക്കൻ കേരളത്തിലാണ് കൂടുതൽ മഴയ്ക്ക് സാധ്യത. ആഗോള മഴപാത്തി MJO) യുടെ സ്വാധീനത്താൽ വരും ദിവസങ്ങളിൽ പശ്ചിമ പസഫിക്കിലും തെക്കൻ ചൈന കടലിലും ബംഗാൾ ഉൾക്കടലിലും ചക്രവാത ചുഴികളും ന്യൂനമർദ്ദങ്ങൾ രൂപപ്പെടാൻ സാധ്യത കൂടുതലാണ്.
റായ്ഗഡ് കോട്ടയിലേക്കുള്ള കുത്തനെയുള്ള കയറ്റത്തിനിടെ പെട്ടെന്ന് മേഘവിസ്ഫോടനം. മുകളിൽ നിന്നും കുത്തിയൊലിച്ചെത്തിയ വെള്ളത്തിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന സഞ്ചാരികളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.
കേരളത്തിൽ അതിശക്തമായ മഴ പെയ്താൽ ഇന്ന് ഒട്ടുമിക്കയിടങ്ങളും വെള്ളത്തിലാണ്. 2018ലെ പ്രളയം ആവർത്തിക്കുമോ എന്ന ഭയം ജനങ്ങൾക്കുണ്ട്. എന്നാൽ ഇതിനേക്കാൾ വലിയൊരു പ്രളയം കേരളം സാക്ഷ്യം വഹിച്ചിട്ടുണ്ട്. 100 വർഷം മുൻപായിരുന്നു
ഇത്തവണ ജൂണിൽ സംസ്ഥാനത്തു 25% മഴക്കുറവ് രേഖപ്പെടുത്തി. ജൂണിൽ ശരാശരി 648.2 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്തു ഇത്തവണ ലഭിച്ചത് 489.2 മില്ലിമീറ്റർ മഴയാണ്. എങ്കിലും മുൻ വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ മെച്ചപ്പെട്ട മഴ ലഭിച്ചിട്ടുണ്ട്.
ചുട്ടുപൊള്ളുന്ന വേനലിനെയും താപതരംഗത്തെയും പ്രതിരോധിക്കാനാവാതെ ബുദ്ധിമുട്ടുകയാണ് ഈജിപ്തിലെയും കുവൈറ്റിലെയും ജനങ്ങൾ. സുരക്ഷാ മുൻകരുതലുകൾ എടുക്കാതെ പുറത്തിറങ്ങാൻ പോലുമാകില്ല. ഇതിനിടയ്ക്കാണ് ജനങ്ങൾക്ക് ഇരുട്ടടിയായി രണ്ട് - മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള പവർകട്ടുകൾ. വേനലിന്റെ ആധിക്യം മൂലം വൈദ്യുതി ഉപഭോഗം വർധിച്ചതിനെ തുടർന്നാണ് കടുത്ത നടപടികളിലേക്ക് ഭരണകൂടങ്ങൾ നീങ്ങുന്നത്.
മഴ തകർത്തു പെയ്യുന്ന രാവുകളിൽ പോലും പതിവില്ലാത്ത ഉഷ്ണം. രാത്രിമഴയുടെ താളം കേട്ട് ഉറങ്ങിയിരുന്ന ആ രാവുകൾ പുതപ്പുനീക്കി നടന്നകലുകയാണോ? അന്തരീക്ഷ താപനം മൂലം ഉറക്കം കെടുന്ന നാളുകളുടെ എണ്ണം വർധിക്കുന്നതായി ക്ലൈമറ്റ് ട്രെൻഡ്സും ക്ലൈമറ്റ് സെൻട്രലും ചേർന്ന് ഇന്ത്യയിലെ 300 നഗരങ്ങളിൽ നടത്തിയ പഠനം പറയുന്നു.
കഴിഞ്ഞ ഒരാഴ്ച കാലവർഷം ദുർബലമായിരുന്നു. എന്നാൽ വ്യാഴാഴ്ചയ്ക്ക് ശേഷം സജീവമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധൻ രാജീവൻ എരിക്കുളം പറയുന്നു.
അതിശക്തമായ മഴയിൽ തുടങ്ങിയ കാലവർഷം ഇപ്പോൾ ഒതുങ്ങിയ മട്ടാണ്. വടക്കൻ കേരളത്തിൽ ചിലയിടത്ത് നല്ല മഴ ലഭിക്കുമ്പോൾ തെക്കൻ കേരളത്തിൽ ഇത് ഇടവിട്ടുള്ള ചാറ്റൽമഴയായി. മൺസൂൺ കാറ്റിന്റെ ഗതി മാറിയതാണ് കഴിഞ്ഞയാഴ്ചയിലെ മഴക്കുറവിന് കാരണമെന്ന് വിദഗ്ധർ പറയുന്നു
സംസ്ഥാനത്തു വേനൽ മഴ 39% അധികം പെയ്തു. മാർച്ച് 1 മുതൽ മേയ് 31 വരെയുള്ള കണക്കനുസരിച്ച് 500.7 മില്ലിമീറ്റർ മഴയാണ് പെയ്തത്. സാധാരണ ഈ കാലയളവിൽ ലഭിക്കേണ്ടത് 359.1 മില്ലിമീറ്റർ മഴയാണ്. ജില്ലകളുടെ കണക്കെടുത്താൽ മൂന്നുമാസത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കോട്ടയത്താണ്.
സംസ്ഥാനത്ത് ഏറ്റവും അധികം വേനൽമഴ ലഭിച്ചത് ആലപ്പുഴ അമ്പലപ്പുഴയിൽ. 1124 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. മാർച്ച് 1 മുതൽ മെയ് 31 വരെയുള്ള കണക്കാണിത്. തൊട്ടുപിന്നാലെ മാവേലിക്കരയാണ്. 1107 മില്ലിമീറ്റർ മഴയാണ് ഇവിടെ പെയ്തത്.
ഉത്തരേന്ത്യയിൽ താപനില 50 ഡിഗ്രി സെൽഷ്യസ് കടന്നിരിക്കുകയാണ്. മധ്യപ്രദേശിൽ താപനില 46 ഡിഗ്രി സെൽഷ്യസ് എത്തിയതോടെ പക്ഷികളും വവ്വാലുകളും ചത്തൊടുങ്ങി. മധ്യപ്രദേശിലെ രത്ലാമിലാണ് സംഭവം. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഉഷ്ണതരംഗം ബാധിച്ച് നിരവധി പക്ഷികളും വവ്വാലുകളും മരങ്ങളിൽ നിന്ന് വീഴുന്നത്
കാലവർഷം കേരളത്തിൽ എത്തിയിരിക്കുന്നു. പലയിടത്തും അതിശക്തമായ മഴയാണ്. ഇങ്ങനെ മഴ പെയ്താൽ 2018ലേതു പോലെ പ്രളയം ഉണ്ടാകുമോ? പലരുടെയും സംശയം ഇതാണ്.
എറണാകുളം കളമശേരിയിൽ കഴിഞ്ഞ 37 മണിക്കൂറിൽ പെയ്തത് 318 മില്ലിമീറ്റർ മഴ. ബുധനാഴ്ച (മെയ്29) 24 മണിക്കൂറിന്റെ കണക്കെടുത്താൽ ഇതിൽ 9 മണിക്കൂർ മാത്രമാണ് മഴ പെയ്തത്. 166.5 മില്ലിമീറ്റർ മഴയാണ് ഒരു ദിവസത്തിൽ പെയ്തത്. അതിൽ ആറ് മണിക്കൂറിൽ മാത്രം പെയ്തത് 151 മില്ലിമീറ്റർ മഴയാണ്
കേരളത്തിൽ പേമാരിയെങ്കിൽ ഉത്തരേന്ത്യയിൽ കൊടുംചൂടാണ്. ഉത്തർപ്രദേശ്, ഹരിയാന, രാജസ്ഥാൻ, പഞ്ചാബ്, ഡൽഹി എന്നിവിടങ്ങളിൽ അതിതീവ്ര ചൂടാണ് അനുഭവപ്പെടുന്നത്. കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച്, ചൊവ്വാഴ്ച ന്യൂഡൽഹിയിലെ രണ്ട് സ്ഥലങ്ങളിൽ എക്കാലത്തെയും ഉയർന്ന താപനില രേഖപ്പെടുത്തി.
കേരളത്തില്‍ വേനൽമഴ പെരുമഴയായി മാറിയിരിക്കുകയാണ്. കാലവർഷം എത്തുന്നതിനു മുൻപ് തന്നെ കൊച്ചി ഉൾപ്പെടെയുള്ള പ്രദേശങ്ങൾ വെള്ളത്തിലായിരിക്കുകയാണ്. കൊച്ചിയിലെ കനത്ത മഴയ്ക്ക് കാരണം മേഘവിസ്ഫോടനമെന്നാണ് കുസാറ്റ് അസോഷ്യേറ്റ് പ്രഫസർ എസ്. അഭിലാഷ് പറഞ്ഞത്
കാലവർഷത്തിൽ മഴ കുറയാൻ കാരണമാകുന്ന പസഫിക് സമുദ്രത്തിലെ എൽ നിനോ പ്രതിഭാസം ദുർബലമായതായി കാലാവസ്ഥാ വകുപ്പ്. വൈകാതെ സാധാരണ സ്ഥിതിയിലേക്ക് എത്തുകയും പിന്നീട് നേർവിപരീത പ്രതിഭാസമായ ലാ നിനോയിലേക്ക് മാറുകയും ചെയ്യും
വെള്ളപ്പൊക്കത്തിലായ കൊച്ചി ഇൻഫോപാർക്കിന്റെയും മറ്റ് പ്രദേശങ്ങളുടെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. നിരവധി മഴ ട്രോളുകളും ചിരിപ്പിക്കാനായി എത്തിയിട്ടുണ്ട്.
കേരളത്തിന്റെ പടിവാതിലിൽ മുട്ടി വിളിച്ച് തെക്കു–പടിഞ്ഞാറൻ മൺസൂൺ. കേരളത്തിന് തെക്ക് ഭാഗത്ത് 500 കിലോമീറ്റർ അകലെ വരെ കാലവർഷ മേഘങ്ങൾ എത്തിയതായി ഇന്ത്യൻ കാലാവസ്ഥാ വിഭാഗം ഇന്നു രാവിലത്തെ കാലാവസ്ഥാ സന്ദേശത്തിൽ വ്യക്തമാക്കി.
തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തമിഴ്നാട് ആന്ധ്രാ തീരത്തിനു അകലെയായി ന്യൂനമർദം രൂപപ്പെട്ടിരിക്കുകയാണ്. ഇത് കാലവർഷത്തിനു അനുകൂലമാണെന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല, റഡാർ ഗവേഷണ കേന്ദ്രം ശാസ്ത്രജ്ഞൻ ഡോ. എം.ജി. മനോജ്. മൺസൂൺ ആരംഭിച്ചുകഴിഞ്ഞാൽ അത് ഭൂമധ്യരേഖ കടന്ന് കേരളത്തിലെത്തുകയും അത് പതിയെ വടക്കോട്ടേക്ക് നീങ്ങുകയും ചെയ്യുന്നു.
മനുഷ്യരുടെ ഭക്ഷണഡയറ്റിലെ സജീവ സാന്നിധ്യമാണ് പഴവർഗങ്ങൾ. ലോകം മുഴുവൻ വ്യാപിച്ചിട്ടുള്ള പഴങ്ങളും തദ്ദേശീയമായ പഴങ്ങളും ഇക്കൂട്ടത്തിലുണ്ട്. ചക്കയും ചിലയിനം മത്തങ്ങകളുമൊക്കെയാണ് ലോകത്തെ ഏറ്റവും വലിയ പഴവർഗമായി കണക്കാക്കപ്പെടുന്നത്.
രണ്ടര മാസത്തോളം നീണ്ട കൊടുംവേനലിന് ശേഷം കേരളത്തിൽ വേനൽ മഴ തകർത്തു പെയ്യുന്നു. മേയ് മാസം അവസാനിക്കുന്നതോടെ ഇടവപ്പാതിയുടെ വരവാണ്. പിന്നീട് കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽ പലയിടങ്ങളിലും ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന മൺസൂൺ കാലം.
പത്തനംതിട്ട ∙ ബംഗാൾ ഉൾക്കടലിൽ 24–ാം തീതയിയോടെ ന്യൂനമർദം എത്തുമ്പോൾ സംസ്ഥാനത്ത് മഴ ശക്തിപ്പെടാനാണു സാധ്യത എന്നു കാലാവസ്ഥാ നിരീക്ഷകർ. ഇതുമൂലം 31 ന് എത്തുമെന്നു പ്രഖ്യാപിച്ച കാലവർഷം ഏതാനും ദിവസം മുൻപ് കേരള തീരത്ത് സാന്നിധ്യമറിയിക്കാനാണു സാധ്യത. അതേ സമയം, അറബിക്കടലിലും ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നു ചില നിരീക്ഷകർ പറയുന്നു
ആഗോളതാപനത്തെപ്പറ്റി ഇന്ത്യയിലെ 91% ആളുകളും ആശങ്കപ്പെടുന്നതായി സർവേ ഫലം. കാലാവസ്ഥാ മാറ്റം ഇന്ത്യൻ മനസ്സുകളിൽ എന്ന പേരിൽ യുഎസിലെ യേൽ സർവകലാശാലയും സി വോട്ടറും ചേർന്ന് നടത്തിയ സർവേയിൽ പങ്കെടുത്ത 86 % ആളുകളും കാർബൺ പുറന്തള്ളൽ പൂർണമായും കുറയ്ക്കാനുള്ള രാജ്യത്തിന്റെ പ്രയത്നങ്ങൾക്കു പിന്തുണ പ്രകടിപ്പിച്ചു.
മനുഷ്യനും മറ്റു ജീവികൾക്കും മാത്രമല്ല, നീണ്ടുനിൽക്കുന്ന അത്യുഷ്ണത്തിലും ഉഷ്ണതരംഗത്തിലും മണ്ണിനും വിളകൾക്കും ചെടികൾക്കും സൂര്യാഘാതമേൽക്കും.
സംസ്ഥാനത്ത് ചിലയിടങ്ങളിൽ മഴ പെയ്യുന്നുണ്ടെങ്കിലും ചൂട് കുറയ്ക്കാനുള്ളത്ര മഴയില്ലെന്നതാണ് വാസ്തവം. ആകാശം മൂടികെട്ടുന്നതും ഇടിമിന്നലും കണ്ടാൽ വലിയൊരു മഴയാണ് എത്തുന്നതെന്ന് കരുതും. എന്നാൽ ചെറിയ ചാറ്റലിൽ അവസാനിക്കുന്ന സ്ഥിതിയാണ് പലയിടത്തും.
രാജ്യത്ത് ഉഷ്ണതരംഗം അനുഭവപ്പെട്ട സംസ്ഥാനങ്ങളിൽ കേരളവും ഉൾപ്പെട്ടു. അഞ്ചുദിവസമാണ് കേരളത്തിൽ ഉഷ്ണതരംഗം സ്ഥിരീകരിച്ചത്. ഉത്തർപ്രദേശിൽ 18 ദിവസവും പശ്ചിമബംഗാളിൽ 16 ദിവസവുമാണ് ഉഷ്ണതരംഗം അനുഭവപ്പെട്ടത്.
കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ചു എല്ലാം ജില്ലകളിലും ചൂടിന് ചെറിയ രീതിയിൽ കുറവ് അനുഭവപ്പെട്ടു. തുടർച്ചയായി 4 ദിവസത്തിന് ശേഷം പാലക്കാട് ചൊവ്വാഴ്ച സാങ്കേതികമായി ഉഷ്ണ തരംഗം സ്ഥിരീകരിച്ചില്ല. ഉയർന്ന താപനില 40.4°c ആണെങ്കിലും സാധാരണയിൽ നിന്ന് 4.4°c മാത്രം കൂടുതലായതാണ് കാരണം.
ഊട്ടിയിൽ 73 വർഷത്തിനിടെ ഏറ്റവും ഉയർന്ന താപനില, 29 ഡിഗ്രി ഇന്നലെ രേഖപ്പെടുത്തി. സാധാരണ മാർച്ച്, ഏപ്രിൽ മാസങ്ങളിലെ താപനിലയെക്കാൾ 5.2 ഡിഗ്രി കൂടുതലാണിത്. 1993, 1995, 1996 വർഷങ്ങളിൽ 28.5 ഡിഗ്രി വരെ ഉയർന്നിരുന്നു
ലോകമെങ്ങും കാലാവസ്ഥ മാറിമറിയുകയാണ്. കൊടുംചൂടിൽ കേരളം ഉരുകുമ്പോൾ യുഎഇയിലെ ജനങ്ങൾ പതിറ്റാണ്ടുകൾക്കിടയിലെ തന്നെ ഏറ്റവും വലിയ പേമാരിയുടെ ദുരിതമനുഭവിക്കുന്നു. ദുബായിലെ മാത്രം കാര്യമെടുത്താൽ സാധാരണഗതിയിൽ ഒന്നരവർഷത്തിൽ ലഭിക്കേണ്ട മഴയാണ് ഒറ്റ ദിവസംകൊണ്ട് ലഭിച്ചത്.
കഴിഞ്ഞ മൂന്നാഴ്ചയായി കേരളം കടന്നുപോകുന്നതു സർവകാല റെക്കോർഡുകളെപ്പോലും ഭേദിക്കുന്ന അത്യുഷ്ണത്തിലൂടെയെന്ന് ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രത്തിന്റെ വിലയിരുത്തൽ. സംസ്ഥാനത്തെ ഇപ്പോഴത്തെ താപനില സർവകാല കണക്കുകളുടെ 95 പേർസന്റൈലിനു മുകളിലാണെന്ന് ഐഎംഡി തന്നെ വ്യക്തമാക്കി
പാലക്കാട് ∙ മുട്ടയ്ക്കുള്ളിലും ചൂടു താങ്ങാനാവാതെ തോടു പൊട്ടിച്ച് 2 കാടക്കുഞ്ഞുങ്ങൾ പുറത്തേക്ക്...! പാലക്കാട് ചിറ്റൂർ കമ്പിളിച്ചുങ്കം ചൈത്രരഥം ഇക്കോ ഷോപ്പിൽ വിൽപനയ്ക്കു പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ച 10 കാടമുട്ടകളിൽ രണ്ടെണ്ണമാണു വിരിഞ്ഞത്
കേരളം ഉൾപ്പെടെ ദക്ഷിണേന്ത്യയിൽ ജൂൺ, ജൂലൈ മാസങ്ങളിൽ ഇത്തവണ സാമാന്യം മെച്ചപ്പെട്ട കാലവർഷം ലഭിക്കാൻ സാധ്യതയെന്ന് സ്വകാര്യ കാലാവസ്ഥാ ഏജൻസിയായ സ്കൈമെറ്റ്. ദീർഘകാല ശരാശരിയുടെ 102 % അധികമഴ അഖിലേന്ത്യാ തലത്തിലും ലഭിക്കും.
നല്ല ഭൂമിക്കും നല്ല നാളേക്കുമായി രണ്ടായിരത്തോളം മുത്തശ്ശിമാരുടെ പോരാട്ടത്തിന് ഒടുവിൽ ആദ്യ വിജയം. 2500 ലേറെ സ്വിസ് വനിതകളുടെ കൂട്ടായ്മയായ അസോസിയേഷൻ ഓഫ് സ്വിസ് സീനിയർ വിമെൻ ഫോർ ക്ലൈമറ്റ് പ്രൊട്ടക്ഷൻ അഥവാ ക്ലൈമാസീനിയോറിനെൻ സ്വിസ് സർക്കാരിനെതിരെ യൂറോപ്യൻ മനുഷ്യാവകാശ കോടതിയിൽ നൽകിയ ഹർജിയിൽ ഏപ്രിൽ ഒൻപതിന് കൂട്ടായ്മയ്ക്ക് അനുകൂലമായി വിധി വന്നു.
പകൽ താപനിലയ്ക്ക് പുറമെ രാത്രിയിലും അതിരാവിലെയുള്ള താപനിലയും വർധിക്കുകയാണ്. ഈർപ്പവും കൂടുന്നതോടെ ശരീരത്തിൽ അനുഭവപ്പെടുന്ന ചൂടിന്റെ അളവ് രേഖപ്പെടുത്തുന്ന ചൂടിനേക്കാൾ കൂടുതലായിരിക്കും.
രാജ്യത്തെ ഈ വർഷത്തെ ഏറ്റവും ഉയർന്ന ചൂട് ശനിയാഴ്ച (06–04–24) ആന്ധ്രാ പ്രദേശിലെ നന്ദ്യാലിൽ രേഖപെടുത്തി. 44.5 ഡിഗ്രി സെൽഷ്യസ് ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആന്ധ്രയിലെ അനന്ദപുർ (44.4°C), കുർനൂൽ (44.3°C), കുഡ്ഡപ (43.2) എന്നിവിടങ്ങളിലെ ജനങ്ങളും ദുരിതത്തിലായിരിക്കുകയാണ്.
അങ്ങനെ കേരളവും ചൂടിന്റെ കാര്യത്തിൽ 40 ഡിഗ്രി സെൽഷ്യസ് ക്ലബിലെത്തിയിരിക്കുന്നു. 2019 ന് ശേഷം ആദ്യമായാണ് മാർച്ച് മാസത്തിൽ 40°c രേഖപ്പെടുത്തുന്നത്. ഈ നേട്ടം പാലക്കാട് ജില്ലയിലൂടെയാണ് നേടിയിരിക്കുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ചൂട്
രണ്ടു മാസത്തിലേറെയായി മഴ മാറി നിൽക്കുകയും വേനൽ പിടിമുറുക്കുകയും ചെയ്തതോടെ മധ്യകേരളത്തിൽ ചൂട് 40 ഡിഗ്രി സെൽഷ്യസ് കടന്നു.
മരണം അടുക്കുന്ന സമയം പ്രിയപ്പെട്ടവരെ അവസാനമായി കാണാൻ ഓടിയെത്തുന്നവരാണ് മനുഷ്യർ അത്തരത്തിൽ ദിവസങ്ങൾ എണ്ണപ്പെട്ടു കഴിയുന്ന പ്രിയപ്പെട്ട ഒന്നിനെ കാണാനായി വാഷിംഗ്ടണിലെ ടൈഡൽ ബേസിൻ റിസർവോയറിന് സമീപത്തേയ്ക്ക് നൂറുകണക്കിന് ആളുകളാണ് ഇപ്പോൾ ദിനംപ്രതി എത്തുന്നത്. എന്നാൽ ഇവിടെ
ഭൂമി രൂപപ്പെട്ട നാള് മുതല്‍ കാലാവസ്ഥാമാറ്റങ്ങളുണ്ടായിട്ടുണ്ട്. സൂര്യന്, വായു, ചൂട്, പ്രകാശം, കടല്ക്കര അന്തരീക്ഷം, സസ്യ സമ്പത്ത് എന്നിവയെല്ലാം ഉള്ളിടത്തോളം കാലം കാലാവസ്ഥ വ്യത്യാസപ്പെട്ടുവരും (Climate Variability). വേനലും മഴയും വസന്തവും ശിശിരവും ഗ്രീഷ്മവും വന്നുപോയുമിരിക്കും. മനുഷ്യര്‍ സഞ്ചാരികള്‍
വേനൽമഴ ചെറുതായി സംസ്ഥാനത്തെ തണുപ്പിച്ചെങ്കിലും പ്രതീക്ഷിച്ചത്ര പെയ്തില്ലെന്ന് കാലാവസ്ഥാ വിദഗ്ധർ. ഇനിയുള്ള ദിവസങ്ങളിൽ തെക്കൻ കേരളത്തിൽ ചുരുക്കം ചില സ്ഥലങ്ങളിൽ ലഭിച്ച മഴയേക്കാൾ കുറവ് മഴ മാത്രമാണ് ലഭിക്കുക. ഏപ്രിൽ ആദ്യത്തോടെ വീണ്ടും ചെറിയ പ്രതീക്ഷ ഉണ്ടായേക്കാമെന്നാണ്
2050 ലെ ഭൂമിയുടെ സ്ഥിതി വിവരിച്ചുകൊണ്ട് ഇന്ത്യയുൾപ്പെടെയുള്ള 80 രാജ്യങ്ങളിലെ ടിവിയിൽ പ്രത്യക്ഷപ്പെട്ട കുട്ടികൾ പറഞ്ഞ വാക്കുകളാണിവ– ‘ഇതു വെറും കാലാവസ്ഥാ റിപ്പോർട്ടല്ല, ഞങ്ങളുടെ ഭാവിയാണ്.’യുണൈറ്റഡ് നേഷൻസ് ഡവലപ്മെന്റ് പ്രോഗ്രാമിന്റെ (യുഎൻഡിപി) ഭാഗമായുള്ള ‘വെതർ കിഡ്സ്’ അഥവാ ‘കാലാവസ്ഥാ കുട്ടികൾ’ എന്ന
വസന്തമിങ്ങു വരാത്തിടം എന്നു കവി വിശേഷിപ്പിച്ച അവസ്ഥയിലേക്കു വഴിമാറുകയാണോ നമ്മുടെ കാലാവസ്ഥ? അസാധാരണമായ കടുത്ത ചൂട് സീസണുകളുടെ താളക്രമത്തെയും ബാധിച്ചു തുടങ്ങിയതായി ക്ലൈമറ്റ് സെൻട്രൽ എന്ന ഏജൻസി നടത്തിയ കാലാവസ്ഥാ പഠനത്തിൽ പറയുന്നു.
മനുഷ്യന്റെ ദീർഘവീക്ഷണമില്ലാത്ത പ്രവർത്തനങ്ങളും കാലാവസ്ഥാ വ്യതിയാനവും ഒത്തുചേരുമ്പോൾ പ്രകൃതിക്ക് ഏൽക്കുന്ന മുറിവുകൾ ചെറുതൊന്നുമല്ല. പഴയ യുഎസ്എസ്ആറിലെ അരാൽ കടലിന്റെ (Aral Sea) നാശമുൾപ്പെടെ നിരവധി ഉദാഹരണങ്ങൾ മേൽപറഞ്ഞതിന്റെ സാധൂകരണത്തിനുണ്ട്.
അനാവൃഷ്ടി (മഴ ഇല്ലായ്മ)യും അതിവൃഷ്ടിയും (വലിയ മഴയും) ദേവന് പോലും കൃത്യം അറിയില്ല. പിന്നെയല്ലേ മനുഷ്യർക്ക് എന്നാണ് പഴമൊഴി. ക്ലൈമ (clima) എന്ന ഗ്രീക്ക് വാക്കിൽ നിന്നാണ് ക്ലൈമറ്റ് എന്ന പ്രയോഗം വന്നത്. ചരിവ് (slope) എന്നാണ് അർഥം. ഭൂമിയിലെ അക്ഷാംശം എന്ന രീതിയിൽ കണക്കാക്കിയാൽ പഠിക്കാൻ എളുപ്പമാണ്.
മഡഗാസ്കർ-ആഫ്രിക്കൻ വൻകരയുടെ കിഴക്കായി ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ദ്വീപ് രാജ്യം. ജൈവവൈവിധ്യങ്ങളുടെ വലിയ ശേഖരമുള്ളൊരു രാജ്യമാണിത്. മഡഗാസ്കറിലെ ജൈവവൈവിധ്യങ്ങളിൽ 80 ശതമാനവും ആ രാജ്യത്തു മാത്രം കാണുന്നവയാണ്. അതുകൊണ്ടുതന്നെ ശാസ്ത്രസമൂഹം ഈ രാജ്യത്തിനെ
വേനൽച്ചൂട് നാടിനെ പൊള്ളിച്ചു തുടങ്ങിയതോടെ തീപിടിത്ത സാധ്യതയും ഏറി. പറമ്പുകളിലെയും മറ്റും പുല്ലുകൾ കരിഞ്ഞുണങ്ങിയതാണു വ്യാപകമായ തീപിടിത്തമുണ്ടാകാൻ കാരണം. വെയിലിന്റെ ചൂടേറ്റ് ഉണങ്ങിയ പുല്ലിനു പെട്ടെന്നു തീ പിടിക്കും. കൂടാതെ, ചപ്പുചവറുകൾ കൂട്ടിയിട്ടു തീയിടുന്നതും തീ പടരാൻ കാരണമാകുന്നുണ്ട്.
എൽനിനോ പ്രതിഭാസം ജൂൺ മാസത്തോടെ അവസാനിക്കുമെന്നും രാജ്യത്ത് ഇത്തവണ മൺസൂൺ കൂടുതൽ ലഭിക്കുമെന്നും ആഗോള കാലാവസ്ഥാ ഏജൻസികൾ പറഞ്ഞിരുന്നു. എന്നാൽ ഈ വിഷയത്തിൽ ഇപ്പോഴൊന്നും പറയാനായിട്ടില്ലെന്നാണ് കാലാവസ്ഥാ വിദഗ്ധൻ രാജീവൻ എരിക്കുളം പറയുന്നത്. രാജ്യത്തിന്റെ മൊത്തത്തിലുള്ള
കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും സൃഷ്ടിക്കുന്ന പ്രതിസന്ധികളിൽ മുന്നിലാണ് കുടിവെള്ള ക്ഷാമം. വർധിച്ചു വരുന്ന താപനിലയ്ക്കൊപ്പം, കൂടുതൽ കാലം നീണ്ടു നിൽക്കുന്ന വേനൽക്കാലങ്ങൾ കൂടിയാകുമ്പോൾ ശുദ്ധജലക്ഷാമം ലോകത്തിന്റെ എല്ലാ കോണിലും ആശങ്ക വിതയ്ക്കുന്നു. കേരളത്തെത്തന്നെ ഉദാഹരണമായി എടുത്താൽ, കഴിഞ്ഞ
ആണ്ടുതോറും വരുന്ന ജലക്ഷാമവും വരള്‍ച്ചയുടെ വിവിധ രൂപങ്ങളും ഈ വര്‍ഷവും പൂര്‍വാധികം ശക്തമായി വരുന്നുണ്ട്. വരള്‍ച്ചയും വെളളപ്പൊക്കവുമില്ലാത്ത ഭൂമിയെ കുറിച്ച് പറയുന്നത് ശാസ്ത്രീയ കാഴ്ചപ്പാടല്ല. അധിക ജലമുണ്ടാകുന്ന വെളളപ്പൊക്കവും ജലക്ഷാമമുണ്ടാക്കുന്ന വരള്‍ച്ചയുമെല്ലാം പ്രകൃതിയുടെ പ്രതിഭാസങ്ങളാണ്. മണ്ണിനെ ശുദ്ധീകരിക്കുന്നതിലും അതിലെ ജൈവ,
സംസ്ഥാനത്ത് എല്ലായിടത്തും പതിവിലും കൂടുതൽ ചൂട് അനുഭവപ്പെടുകയാണ്. ഈ വർഷം എൽനിനോ പ്രതിഭാസം നിലനിൽക്കുന്നതിനാൽ വരണ്ട കാലാവസ്ഥയായിരിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. മാർച്ച് മുതലാണ് വേനൽക്കാലം ഔദ്യോഗികമായി തുടങ്ങുന്നത്. എന്നാൽ കഴിഞ്ഞ
ഫിൻലൻഡിലും സ്വിറ്റ്സർലൻഡിലും മഞ്ഞുമൂടിയ വഴിയിലൂടെ വാഹനങ്ങൾ പോകുന്ന നിരവധി വിഡിയോകൾ നാം കണ്ടിരിക്കും. അതുപോലെ കശ്മീരിലും ഇപ്പോൾ സംഭവിച്ചിരിക്കുകയാണ്. രണ്ട് മാസത്തെ വരണ്ട കാലാവസ്ഥയ്ക്ക് ശേഷം കശ്മീരില്‍ മഞ്ഞുവീഴ്ച തുടങ്ങിയിരിക്കുകയാണ്. ചെടികളും റോഡുകളും മഞ്ഞിൽ മൂടിയ നിലയിലാണ്.
വേനൽ കനക്കുന്നതിനു മുൻപേ സുരക്ഷിത സ്ഥാനത്തേക്ക് ആനകൾ കുടുംബത്തോടെ കുടിയേറ്റം തുടരുകയാണ്. തമിഴ്നാട്ടിലെയും കർണാടകയിലെയും വനങ്ങളിൽ നിന്ന് കേരളത്തിലെ ഈർപ്പം നിറഞ്ഞ നിതൃഹരിത വനങ്ങളിലേക്കാണ് ആനക്കൂട്ടം നീങ്ങുന്നത്. വാർഷിക കുടിയേറ്റത്തിന്റെ ഭാഗമായി നീലഗിരിയിൽ നിന്നും കേരളത്തിലേക്ക്
രണ്ട് മാസമായി മഞ്ഞുവീഴ്ചയില്ലാത്ത കശ്മീരിന് നേരിയ ആശ്വാസം. കഴിഞ്ഞ ദിവസം കശ്മീരിലെ ചിലയിടങ്ങളിൽ ചെറിയ തോതിൽ മഞ്ഞുവീഴ്ചയും മഴയും ഉണ്ടായി. വരണ്ടുണങ്ങിയ കശ്മീരിലെ മരങ്ങൾ ഇപ്പോൾ മഞ്ഞിൽ മൂടിയ നിലയിലാണ്. ഗുൽമർഗിൽ ചെറിയ മഴയും എത്തിയതോടെ ജനങ്ങൾക്ക്
തെക്കൻ ഏഷ്യയിലും മധ്യേഷ്യയിലും കാണപ്പെടുന്ന, പശുവർഗത്തിൽപെട്ട വളർത്തുമൃഗങ്ങളാണ് യാക്കുകൾ (Yak). ശരീരം നിറയെ നീണ്ട രോമങ്ങളുള്ള ഇവയെ ഇറച്ചിക്കും രോമത്തിനും പാലിനും വേണ്ടിയാണ് വളർത്തുന്നത്. ഹിമാലയത്തിലെ ഉയർന്ന പ്രദേശങ്ങളിലെ ഇടയ നാടോടികളുടെ ജീവിതമാർഗമാണ് യാക്ക് വളർത്തൽ.
ചെറുതല്ലാത്ത ഒരു ചെറിയ കണക്കാണ് സെന്റർ ഫോർ സയൻസ് ആൻഡ് എൻവയൺമെന്റ് പറയുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി കഴിഞ്ഞ വർഷം 2923 ഇന്ത്യക്കാർക്കു ജീവൻ നഷ്ടപ്പെട്ടു. കൃഷി നശിച്ചത് ഏകദേശം 18.4 ഹെക്ടറിലേത്. ഒപ്പം
കാലാവസ്ഥാ മാറ്റം ഭൂലോകത്തെ തകിടം മറിയ്ക്കുകയാണ്. ഓരോ ദിവസവും ഭൂമിയുടെ നിലനിൽപ്പിനു തന്നെ ഭീഷണിയുയർത്തി അതിന്റെ ഭീകരത വെളിവാക്കികൊണ്ടിരിക്കുകയാണ്. മനുഷ്യന്റെ പ്രകൃതി ചൂഷണമാണ് ഇത്തരത്തിലൊരു സ്ഥിതിയിലേക്ക് നയിക്കുന്നതെന്നാണ് ഗവേഷകർ പറയുന്നത്. കാലാവസ്ഥാ
കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ നൽകുന്ന വിഡിയോകളിലൂടെ യൂട്യൂബ് കോടിക്കണക്കിനു രൂപ സമ്പാദിക്കുന്നുണ്ടെന്ന് വിമർശനം. സെന്റർ ഫോർ കൗണ്ടറിങ് ഡിജിറ്റൽ ഹേറ്റ് എന്ന സ്ഥാപനം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് കഴിഞ്ഞ 6 വർഷത്തെ 12058 വിഡിയോകൾ റിവ്യു
തമിഴ്നാട്ടിലെ മലയോര മേഖലയിൽ അതിശൈത്യം പിടികൂടിയിരിക്കുകയാണ്. നീലഗിരി ജില്ലയിൽ കുറഞ്ഞ താപനില പൂജ്യം ഡിഗ്രിയിലേക്ക് കടക്കുകയാണ്. ഇതുവരെ കാണാത്ത തരത്തിലുള്ള കാലാവസ്ഥാമാറ്റമാണ് ഇപ്പോൾ മലയോരമേഖലയിലുള്ളതെന്ന് കാലാവസ്ഥാ വിദഗ്ധർ പറയുന്നു
കേരളം ഉൾപ്പെടെയുള്ള തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് തുലാവർഷം പൂർണമായും പിൻവാങ്ങി. കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകുന്ന റിപ്പോർട്ട് പ്രകാരം ജനുവരി 14നാണ് തുലാവർഷത്തിന്റെ വിടവാങ്ങൽ. 2023 ൽ ഇത് ജനുവരി 12 നും 2022 ൽ ജനുവരി 22 മായിരുന്നു.
സ്വീഡനിലെ സമൂഹമാധ്യമ ഇൻഫ്ളുവൻസറും മോഡലുമൊക്കെയാണ് എൽവിറ ലുണ്ട്ഗ്രെൻ. ഇപ്പോൾ എൽവിറ പോസ്റ്റ് ചെയ്ത ഒരു വിഡിയോ ലോകമെങ്ങും ട്രെൻഡിങ്ങാണ്. രാത്രിയിൽ പുറത്തേക്കിറങ്ങിയ എൽവിറയുടെ മുടി ഉയർന്നുപൊങ്ങി ഉറച്ച് ഒരു കിരീടം പോലെയിരിക്കുന്നതാണ് വിഡിയോയിൽ.
2023 ഓഗസ്റ്റിൽ, തീവ്രമായ ഉഷ്ണതരംഗം സൃഷ്ടിച്ച കടുത്ത വൈദ്യുതി പ്രതിസന്ധിയിൽ കേരളം ഏറെ വലയുകയുണ്ടായി. ആവശ്യത്തിന് മഴ ലഭിക്കാത്തതും വർധിച്ചുവരുന്ന വൈദ്യുതി ഉപഭോഗവും സാഹചര്യം പരിഹരിക്കുന്നതിനായി ലോഡ് ഷെഡിങ് (നിയന്ത്രിത വൈദ്യുതി മുടക്കം),
അതിശൈത്യത്തിൽ വിറച്ച് ഉത്തരേന്ത്യൻ സംസ്ഥാനങ്ങള്‍. പഞ്ചാബ്, ഹരിയാന, ഈസ്റ്റ് ഉത്തർപ്രദേശ്, അസം, മേഘാലയ എന്നിവങ്ങളിലാണ് കൊടുതണുപ്പ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ രണ്ടുദിവസമായി കനത്ത മൂടൽമഞ്ഞാണ്. കാഴ്ചപരിധി 50 മീറ്ററിൽ താഴെയായി. അതിനാൽ റോഡുകളിൽ അപകടസാധ്യത കൂടുതലാണെന്ന് അധികൃതർ
ആഗോളതാപനത്തിന്റെ ആഘാതങ്ങൾ ഇന്ത്യൻ ഉപഭൂഖണ്ഡ പ്രദേശങ്ങളിൽ വരും നൂറ്റാണ്ടിൽ എങ്ങനെയായിരിക്കും അനുഭവവേദ്യമാകുന്നതെന്ന് പ്രവചിക്കുന്ന സമഗ്രമായ ഒരു റിപ്പോർട്ട് പുണെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റിയറോളജി (ഐഐടിഎം) പ്രസിദ്ധീകരിച്ചിരുന്നു. വാർഷിക
ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ചൈനയിലെ ഗാൻസു പ്രവിശ്യയിൽ റിക്ടർ സ്കെയിലിൽ 6.5 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. കണക്കുകൾ പ്രകാരം ഈ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം ഏതാണ്ട് 150 ൽ മുകളിൽ എത്തിയിട്ടുണ്ട്. കൂടാതെ ആയിരത്തോളം പേർക്ക് പരിക്കേൽക്കുകയും, കെട്ടിടങ്ങൾക്ക് തകരാറ് സംഭവിക്കുകയും, ഗാൻസു,
രാജ്യതലസ്ഥാനത്ത് വായു മലിനീകരണം രൂക്ഷമായി തുടരുന്നു. ശൈത്യകാലം കൂടി എത്തിയതോടെ ഡൽഹിയിലെ ജനങ്ങളുടെ അവസ്ഥ ശോചനീയമാണ്. വായു മലിനീകരണതോത് 400 പോയിന്റിലേക്ക് ഉയർന്നതോടെ ഡൽഹി സർക്കാർ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോർഡ് പ്രകാരം രാജ്യത്തു വെള്ളിയാഴ്ച ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് കൊച്ചിയിൽ. 35 ഡിഗ്രി സെൽഷ്യസ് ആണ് രേഖപ്പെടുത്തിയത്. ഏറ്റവും കുറഞ്ഞ ചൂട് രാജസ്ഥാനിലെ സികറിലാണ്. 2.8 ഡിഗ്രി സെൽഷ്യസ്.
ഭൂകമ്പത്തിനു പിന്നാലെ ഐസ്ലൻഡിൽ അഗ്നിപർവതങ്ങൾ സജീവമായിരിക്കുകയാണ്. അതിനാൽ അപകട സാധ്യതയുള്ള ഇടങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ഗ്രിൻഡവിക് നഗരത്തിന് സമീപമായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. നഗരത്തിലെ റോഡിലും ഭൂമിയിലും വലിയ
കുട്ടികള്‍ ഭൂമിശാസ്ത്രം പഠിക്കുന്ന ലോകഭൂപടമോ ഗ്ലോബോ ഒന്നെടുത്തു നോക്കുകയാണെങ്കില്‍ ലോകരാജ്യങ്ങള്‍ ഒരു വന്‍കരയായി കിടന്നതിന്റെ അടയാളങ്ങള്‍ കാണാം. ആല്‍ഫ്രഡ് വെഗ്നറുടെ വന്‍കര രൂപപ്പെടല്‍ സിദ്ധാന്തമനുസരിച്ച്, ഒന്നായി ചേര്‍ന്നിരുന്ന ഭൂമിയാണ് കാലാന്തരത്തില്‍ വേര്‍പെട്ട് വ്യത്യസ്ത ഭൂഖണ്ഡങ്ങളായത്. ഇവയില്‍
മനുഷ്യന്റെ ചെയ്തികളുടെ ഫലമായി കാലാവസ്ഥയിൽ ഉണ്ടായിരിക്കുന്ന വ്യതിയാനം ഭൂമിയിലെ ജീവജാലങ്ങളുടെ ഒന്നാകെയുള്ള നിലനിൽപ്പിനെ സാരമായി ബാധിച്ചിട്ടുണ്ട്. പ്രകൃതിയിൽ ഉണ്ടായിരിക്കുന്ന അസന്തുലിതാവസ്ഥയുമായി പൊരുത്തപ്പെടാനായി പരിസ്ഥിതിയിൽ കാര്യമായ മാറ്റങ്ങളും ഉണ്ടാകുന്നുണ്ട്.
ആത്മീയജീവിതത്തിന്റെ പ്രധാന അനുഷ്ഠാനങ്ങളാണ് നോമ്പും ഉപവാസവും. പരിസ്ഥിതി ആത്മീയതയുടെ പുത്തൻ ചിന്താവിഷയവും അനുഷ്ഠാനവുമാണ് കാർബൺ നോമ്പ്. ലോകമെമ്പാടും പല മതങ്ങളും നോമ്പുകാലത്തെ പരിസ്ഥിതിയെ കരുതുന്ന കാർബൺ
യുഎഇയിൽ കോപ്പ് 28 ഉച്ചകോടി നടക്കുന്നതിനിടെ സാറ്റലൈറ്റ് ചിത്രങ്ങളുടെ സഹായത്തോടെ കാലാവസ്ഥയിൽ ഉണ്ടാകുന്ന വ്യതിയാനം ലോകത്തെ എത്രമാത്രം ദുർബലമാക്കി എന്നത് വെളിപ്പെടുത്തിയിരിക്കുകയാണ് യുകെയിലെ ലെസ്റ്റർ സർവകലാശാലയിലെ ഭൂ നിരീക്ഷണ വിദഗ്ധർ. ഇക്കഴിഞ്ഞ ഒക്ടോബറിൽ
ബംഗാൾ ഉൾകടലിൽ രൂപംകൊണ്ട ‘മിഗ്ജാമ്’ ചുഴലിക്കാറ്റ് ശക്തമാകുന്നു. ഈ വർഷത്തെ ആറാമത്തെ ചുഴലിക്കാറ്റാണിത്. മിഗ്ജാമ് ( MICHAUNG ) എന്ന പേര് നിർദേശിച്ചത് മ്യാൻമർ ആണ്. ചുഴലിക്കാറ്റിന്റെ ഭാഗമായി തമിഴ്നാട്ടിൽ ചെന്നൈ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ അതിശക്തമായ മഴ തുടങ്ങി. ആന്ധ്രാ
കാലാവസ്ഥ ഉച്ചകോടിക്ക് (COP 28) ദുബായിൽ തുടക്കമായി. ഗാസയിൽ യുദ്ധത്തിൽ കൊല്ലപ്പെട്ടവർക്കായി ഒരു നിമിഷം മൗനം ആചരിച്ചശേഷമാണ് തുടങ്ങിയത്. രണ്ടാഴ്ചത്തെ ഉച്ചകോടിയിൽ ഭൂമിയെ കാലാവസ്ഥ വ്യതിയാനത്തിൽ നിന്ന് രക്ഷിക്കാനുള്ള പുതിയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
ആഗോളതാപനത്തിൽ വലിയ പങ്ക് വഹിക്കുന്ന ഹരിതഗൃഹ വാതകമാണ് കാർബൺ ഡയോക്സൈഡ്. സമുദ്രത്തിലെയും അന്തരീക്ഷത്തിലെയും കാർബൺ ഡയോക്സൈഡ് വർധിക്കുന്നതിലൂടെ വലിയ തോതിലുള്ള കാലാവസ്ഥയിൽ വലിയ തോതിലുള്ള വ്യതിയാനമാണ് ഉണ്ടാകുന്നത്. അതിന്റെ
ലോകബാങ്കിന്റെ പുതിയ കൺട്രി ക്ലൈമറ്റ് ഡവലപ്മെന്റ് റിപ്പോർട്ട് കോംഗോയെന്ന ആഫ്രിക്കൻ രാജ്യത്തിന് ക്ലൈമറ്റ് സൊല്യൂഷൻസ് കൺട്രി എന്ന തലത്തിലേക്കുയരാനുള്ള ശേഷിയുണ്ടെന്ന് പറയുന്നു. വിസ്തൃതമായ കാടുകളും കോംഗോനദിയും ജൈവവൈവിധ്യവും ഒത്തുചേരുന്ന രാജ്യമാണ് കോംഗോയെന്നും
വൈകുന്നേരങ്ങളിൽ ആകാശം നിറംമാറുമ്പോൾ കൗതുകത്തോടെയാണ് ആളുകൾ നോക്കിക്കാണുക. സൂര്യൻ അസ്തമിക്കുന്നതിനു മുൻപ് പലവർണങ്ങളിൽ ആകാശം കാണപ്പെടാറുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം ഫ്ളോറിഡയിൽ ജനങ്ങളെ ഞെട്ടിക്കുന്ന തരത്തിലായിരുന്നു ആകാശം. ഒരു ഭാഗത്ത് വെളിച്ചവും മറുഭാഗത്ത് ഇരുട്ടും!
തീരം മുഴുവൻ ചുവന്ന നിറം, മണൽതരികൾ കാണാനില്ല. ലോകത്തിലെ ഏറ്റവും വലിയ തണ്ണീർത്തടാകങ്ങളിലൊന്നായ ചൈനയിലെ പാൻജിങ് റെഡ് ബീച്ച് സന്ദർശകരെ ഏറെ ആകർഷിക്കുന്നതാണ്. ശരത്കാലത്ത് തീരം മുഴുവൻ ചുവപ്പ് നിറത്തിലായിരിക്കും. ഇതിനുകാരണം
ലോകത്ത് ഏറ്റവുമധികം ആളുകളുടെ ജീവനെടുക്കുന്നത് വായുമിലിനീകരണം എന്ന മനുഷ്യനിര്‍മിത ദുരന്തമാണ്. വര്‍ഷം തോറും ദശലക്ഷക്കണക്കിന് ആളുകളുടെ മരണത്തിന് പൊടുന്നനെയും മെല്ലെയും കാരണമാകുന്ന വായുമലിനീകരണം ഫലപ്രദമായി നേരിടാനുള്ള മാര്‍ഗങ്ങള്‍ പോലും ഇപ്പോഴും ആരുടെയും പക്കലില്ല.
‘ഈ ഭൂമിയില്‍ എല്ലാവരുടെയും ആവശ്യത്തിനുള്ളതുണ്ട്, ആരുടെയും അത്യാർത്തിക്കുള്ളതില്ല’ എന്ന് മഹാത്മജി പറഞ്ഞിട്ട് ഒരു നൂറ്റാണ്ട് തികയുന്നു. ഇങ്ങനെ പോയാല്‍ മനുഷ്യർക്കു ജീവിക്കാൻ എത്ര ഭൂമി വേണമെന്ന 2018 ലെ ആഗോളപാദമുദ്ര ശൃംഖലയുടെ ദേശീയപാദമുദ്ര കണക്കുകള്‍ അറിയുന്നത് രസകരമാണ്. ഇപ്പോള്‍ അമേരിക്ക
കാലാവസ്ഥാ വ്യതിയാനത്തിനനുസരിച്ച് ഭൂമിയിലെ ജൈവസമ്പത്തിൽ കാര്യമായ മാറ്റങ്ങൾ സംഭവിക്കുകയാണ്. ആഗോള താപനം പല ജീവജാലങ്ങളെയും പല രീതിയിലാണ് ബാധിക്കുന്നത്. ഒരു പ്രദേശത്തെ അന്തരീക്ഷ താപം, ആർദ്രത എന്നീ ഭൗതിക ഘടകങ്ങളിലൊക്കെ മാറ്റങ്ങളുണ്ടാകുമ്പോൾ അത് അവിടുത്തെ സസ്യങ്ങളെയും മറ്റു ജീവികളെയുമെല്ലാം
രാജ്യാന്തര ബഹിരാകാശ നിലയം അടുത്തിടെ എടുത്ത ഒരു ചിത്രം ചർച്ചയായിരിക്കുകയാണ്. മരുഭൂമിയിൽ നിന്നു തുറിച്ചു നോക്കുന്ന ഒരു പ്രേതത്തിന്റെ മുഖമാണ് ചിത്രത്തിൽ. പേടിക്കേണ്ട, പ്രേതമൊന്നുമല്ല ഇത്. വടക്കൻ ചാഡിൽ സഹാറ മരുഭൂമിയിൽ സ്ഥിതി ചെയ്യുന്ന ട്രു ഔ നാട്രോൺ എന്ന
‘‘എവറസ്റ്റിന്റെ ബേസിൽ നിന്നുകൊണ്ട് ഞാൻ ആ കാഴ്ച നേരില്‍കണ്ടു, ഹിമാലയം നേരിടുന്ന കാലാവസ്ഥാ പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങൾ...താപനില കൂടുമ്പോൾ മഞ്ഞുരുകുന്നു. ഇത് വൻ ഭീഷണി ഉയർത്തുന്നു’’– ഹിമാലയൻ മേഖല സന്ദർശിച്ച യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് എക്സ്
ചൈനയുടെ സിച്വാൻ പ്രവിശ്യയിലെ ഗാൻസിയിൽ സ്ഥിതി ചെയ്യുന്ന യാല മലനിരകൾക്കു മുകളിൽ അന്യഗ്രഹപേടകം പറന്നിറങ്ങിയതുപോലെ ഒരു മേഘം പ്രത്യക്ഷപ്പെട്ടു. ഇതിന്റെ ചിത്രങ്ങൾ താമസിയാതെ എക്സ് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ വൈറലായി.
എന്റെ പേര് മഴ. കടലിലെയും കരഭാഗങ്ങളിലെയും ജലത്തിൽ ഒരു ഭാഗം സൂര്യപ്രകാശം സ്വീകരിച്ച് നീരാവിയായി തിരശ്ചീന, ലംബ ദിശകളിൽ സഞ്ചരിച്ചുയർന്ന് മേഘങ്ങളായി മാറി തണുത്ത്, ഭൂഗുരുത്വാകർഷണത്തിന്റെ സ്വാധീനം കൂടിയാകുമ്പോൾ മഴയായി വീണ്ടും ഭൂമിയിൽ എത്തുന്നു. എന്നെപ്പറ്റി കൂടുതൽ അറിയണ്ടേ?
'മേലേപ്പറമ്പിൽ പെൺവീടുകൾ ' തങ്ങളുടെ വംശത്തിൽ ഉണ്ടാകുമോയെന്ന ഭയത്തിൽ ജീവിക്കേണ്ടിവരുന്ന അവസ്ഥയിലാണ് ഉരഗവർഗത്തിലെ ചില ജീവജാതികൾ !
കാലാവസ്ഥാ പ്രതിസന്ധി ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടും ഇന്നും പരിഹാരമില്ലാതെ ഭൂമിയുടെ നിലനിൽപ്പിനു തന്നെ ഭീഷണിയുയർത്തി അതിന്റെ ഭീകരത വെളിവാക്കികൊണ്ടിരിക്കുകയാണ്. പ്രകൃതിക്ക് ഉണ്ടാകുന്ന ആഘാതങ്ങൾക്ക് പുറമേ ലോകത്തിന്റെ സാമ്പത്തിക രംഗത്തിനും കനത്ത പ്രഹരമാണ് കാലാവസ്ഥ പ്രതിസന്ധി ഏൽപ്പിക്കുന്നത്.
തെക്കൻ അമേരിക്കൻ രാജ്യമായ ബ്രസീലിന്റെ വിസ്തീർണത്തിന്റെ 3 മടങ്ങ് ആയിരിക്കുകയാണ് അന്റാർട്ടിക്കയുടെ മുകളിലുള്ള ഓസോൺ പാളിയുടെ വലുപ്പമെന്ന് ഗവേഷകർ. യൂറോപ്യൻ സ്പേസ് ഏജൻസിയുടെ കോപ്പർനിക്കസ് സെന്റിനൽ–5പി ഉപഗ്രഹം പകർത്തിയ ദൃശ്യങ്ങൾ പരിശോധിച്ചാണ് ഗവേഷകർ ഈ നിഗമനത്തിലെത്തിയത്.
ജറുസലം നഗരത്തിനു സമീപം സതഫ് മേഖലയിലെ കുന്നുകളിൽ വലിയ കാട്ടുതീ ഉടലെടുത്തു. മെഡിറ്ററേനിയൻ മേഖലയിൽ ഉടലെടുത്ത താപതരംഗത്തിന്റെ ബാക്കി പത്രമായിട്ടാണ് ഇസ്രയേലിലെ കാട്ടുതീയും സംഭവിച്ചത്. തീയിൽ 5000 ഏക്കറോളം കാടുകൾ കത്തിനശിച്ചു.
പ്രകൃതിദുരന്തങ്ങൾ ആശങ്കയുളവാക്കുന്ന സംഗതികൾ തന്നെ. കനത്ത ആൾനാശവും സാമ്പത്തികനഷ്ടവും ഇവ മൂലമുണ്ടാകും. പ്രളയം, ചുഴലിക്കാറ്റുകൾ തുടങ്ങിയ പ്രകൃതിദുരന്തങ്ങൾ കാലാവസ്ഥയുമായി ബന്ധപ്പെട്ടതാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ തോത് കൂടുന്നെന്നു വിദഗ്ധർ അഭിപ്രായപ്പെടുന്ന ഈ കാലത്ത് വെതർ ഫോർകാസ്റ്റ് അഥവാ കാലാവസ്ഥാ
ഒരു കടൽ വറ്റിപ്പോവുക. പകരം അവിടെ ഒരു മരുഭൂമി പിറക്കുക. ഒരിക്കൽ കണ്ണെത്താ ദൂരത്തോളം പരന്നുകിടന്നിരുന്ന ജല സമ്പത്ത് വെറും മണൽപരപ്പായി രൂപാന്തരം പ്രാപിക്കുക. ദശലക്ഷക്കണക്കിന് വർഷം പഴക്കമുള്ള കടൽ ഒരു മരുഭൂമിയായി മാറാൻ വേണ്ടി വന്നത് വെറും 50 വർഷം മാത്രം. കേൾക്കുമ്പോൾ അവിശ്വസനീയമായി തോന്നുവെങ്കിലും ഇത് കെട്ടുകഥയല്ല
ധ്രുവപ്രദേശം എന്ന് കേൾക്കുമ്പോൾ തന്നെ മനസ്സിലേക്ക് വരുന്നത് കണ്ണെത്താദൂരത്തോളം മഞ്ഞു മൂടി കിടക്കുന്ന തണുത്തുറഞ്ഞ ഒരു ചിത്രമാണ്. എന്നാൽ ഭൂമിയ്ക്ക് സ്വന്തമായ രണ്ട് ധ്രുവപ്രദേശങ്ങളിൽ ഒന്നിലെ മഞ്ഞ് 2030 ഓടെ പൂർണ്ണമായും അപ്രത്യക്ഷമാകുമെന്നാണ് ഇപ്പോൾ
കാലാവസ്ഥാവ്യതിയാനം മൂലം ലോകത്തിന്റെ പലഭാഗങ്ങളിലും കൊടും വരൾച്ചയും പ്രളയവും എല്ലാം നിത്യസംഭവമായിക്കൊണ്ടിരിക്കുകയാണ്. വടക്കൻ ചൈനയിൽ റെക്കോർഡ് ചൂടാണ് രേഖപ്പെടുത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ബീജിങ്ങിൽ 41.6 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്.
ആഗോളതാപനം രണ്ട് ഡിഗ്രി സെൽഷ്യസ് കൂടിയാൽ അടുത്ത നൂറ്റാണ്ടിൽ ഏകദേശം 100 കോടി മനുഷ്യരുടെ മരണത്തിന് കാരണമായി കാലാവസ്ഥാ വ്യതിയാനം മാറുമെന്ന് പഠനം. എനർജീസ് ജേണലിൽ പ്രസിദ്ധീകരിച്ച പുതിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കാലാവസ്ഥാ വ്യതിയാനം അതിന്റെ തീഷ്ണമായ കാലത്തിലേക്ക് കടക്കുകയാണെന്നും പഠനത്തിൽ വ്യക്തമാക്കുന്നു.
Results 1-100 of 101