ADVERTISEMENT

തീരം മുഴുവൻ ചുവന്ന നിറം, മണൽതരികൾ കാണാനില്ല. ലോകത്തിലെ ഏറ്റവും വലിയ തണ്ണീർത്തടാകങ്ങളിലൊന്നായ ചൈനയിലെ പാൻജിങ് റെഡ് ബീച്ച് സന്ദർശകരെ ഏറെ ആകർഷിക്കുന്നതാണ്. ശരത്കാലത്ത് തീരം മുഴുവൻ ചുവപ്പ് നിറത്തിലായിരിക്കും.

റെഡ്ബീച്ച് ആസ്വദിക്കുന്ന സന്ദർശകർ(Photo: Twitter/@ZhengguanCN)
റെഡ്ബീച്ച് ആസ്വദിക്കുന്ന സന്ദർശകർ(Photo: Twitter/@ZhengguanCN)

ഇതിനുകാരണം തീരത്ത് വളരുന്ന സീപ്‌വീഡാണ് (Seepweed). ഉയർന്ന ലവണാംശം ആഗിരണം ചെയ്യാൻ കഴിവുള്ളവയാണ് ഈ കുറ്റിച്ചെടികൾ. ചുറ്റുപാടിൽനിന്നും കടൽജലം വലിച്ചെടുത്ത് ഇവ ചുവപ്പുനിറമാകുന്നു.

ചുവന്ന നിറത്തിലെ സീപ്‌വീഡ് (Photo: Twitter/@LifeLoad23)
റെഡ്‌ബീച്ചിലെ തണ്ണീർത്തടം (Photo: Twitter/@LifeLoad23)

അതേസമയം, വസന്തകാലത്ത് സീപ്‍വീഡ് പച്ചനിറത്തിലേക്ക് മാറും. വേനൽക്കാലത്ത് മറ്റൊരു നിറത്തിലും. സംരക്ഷിത പ്രകൃതി സംരക്ഷണ കേന്ദ്രമായിട്ടാണ് ഇതിനെ കാണുന്നത്.

സന്ദര്‍ശകർക്ക് നടക്കാനായി തയാറാക്കിയ പാലം (Photo: Twitter/@XinhuaTravel)
സന്ദര്‍ശകർക്ക് നടക്കാനായി തയാറാക്കിയ പാലം (Photo: Twitter/@XinhuaTravel)

സുയെദ (Suaeda) എന്ന പേരിലും ഈ റെഡ്ബീച്ച് അറിയപ്പെടുന്നു. സെപ്തംബർ, ഒക്ടോബർ മാസത്തിലാണ് സന്ദർശകർ കൂടുതലും എത്തുന്നത്.

Honghaitan Red Beach (Photo: Twitter/@FlyOverChina)
Honghaitan Red Beach (Photo: Twitter/@FlyOverChina)

ബീച്ചിന്റെ സൗന്ദര്യം ആസ്വദിക്കാനായി മരംകൊണ്ട് നിർമിച്ച പ്രത്യേക നടപ്പാതകൾ ബീച്ചിൽ ഒരുക്കിയിട്ടുണ്ട്.

സീപ്‌വീഡ് പച്ചനിറത്തിലും ചുവന്നനിറത്തിലും (Photo: Twitter/@FlyOverChina)
സീപ്‌വീഡ് പച്ചനിറത്തിലും ചുവന്നനിറത്തിലും (Photo: Twitter/@FlyOverChina)

റെഡ്ബീച്ചിലെ തണ്ണീർത്തടങ്ങളും കടൽത്തീരവും 260 ഇനം പക്ഷികളുടെ ആവാസ കേന്ദ്രമാണ്.

റെഡ് ബീച്ച് (Photo: Twitter/@thesilkroad)
റെഡ് ബീച്ച് (Photo: Twitter/@thesilkroad)
English Summary:

The breathtaking beauty of Honghaitan Red Beach

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com