Activate your premium subscription today
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്കായി വാഷിങ്ടൻ ഡിസിയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. വ്യോമ, കര, കടൽ, ബഹിരാകാശ, സൈബർസ്പേസ് മേഖലകളിൽ സൈനിക സഹകരണം വർദ്ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്രംപും പ്രതിജ്ഞയെടുത്തു. പക്ഷേ
സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തും ഭാര്യയുമടക്കം 13 പേർ കൊല്ലപ്പെട്ട 2021ലെകുനൂർ ഹെലിക്കോപ്റ്റർ അപകടത്തിൽ മരണമടഞ്ഞ ബ്രിഗേഡിയർ എൽ.എസ്. ലിഡറിനെപ്പറ്റി ഭാര്യ ഗീഥിക ഓർമപ്പുസ്തകമിറക്കി. ഡൽഹിയിൽ സ്കൂൾ ടീച്ചറായ ഗീതിക ‘അയാം എ സോൾജിയേഴ്സ് വൈഫ്’ എന്ന പുസ്തകമാണു പുറത്തിറക്കിയത്. കരസേനാ മേധാവി ഉപേന്ദ്ര
ലോകത്തിലെ ഏറ്റവും നിഗൂഢമായ പ്രദേശം ഏതാണെന്ന ചോദ്യത്തിന് സൈബര്‍ ലോകത്ത് മുഴങ്ങുന്ന ഒരേ ഒരു ഉത്തരമാണ് ഏരിയ 51. 1950 മുതലാണ് അമേരിക്കയിലെ നെവാഡയില്‍ സ്ഥിതി ചെയ്യുന്ന ഈ തന്ത്രപ്രധാന പ്രദേശം ദുരൂഹതാ വാദക്കാരുടെ ഇഷ്ട ഇടമായത്. ഈ പ്രദേശത്തെ ചെറിയ ചലനങ്ങൾ പോലും,അതൊരു സാധാരണ ഭൂചലനമാണെങ്കിൽപോലും വലിയ
ഓക്കസ് കൂട്ടായ്മയുടെ കീഴിൽ രൂപീകരിച്ച ആണവ അന്തർവാഹിനി കരാറിനായി 50 കോടി യുഎസ് ഡോളർ ഓസ്ട്രേലിയ കൈമാറി. ആകെ 300 കോടി യുഎസ് ഡോളറാണ് ഓസ്ട്രേലിയ നൽകുക. വെർജീനിയ ക്ലാസ് അന്തർവാഹിനികളാണു ഓസ്ട്രേലിയയ്ക്കു ലഭിക്കുക. ഓക്കസ് പോലെ യുഎസ് ഉൾപ്പെട്ടിട്ടുള്ള രാജ്യാന്തര ശാക്തിക കൂട്ടായ്മകൾക്ക് ട്രംപ് ഭരണകൂടത്തിനു
ന്യൂഡൽഹിയിലെ യുഎസ് എംബസിയിലെ ഷാർജെ ഡെഫയറായ ജോർഗൻ കെ. ആൻഡ്രൂസ്, ബെംഗളൂരുവിൽ നടക്കുന്ന എയ്റോ ഇന്ത്യ 2025 ലെ യുഎസ് പാർട്ണർഷിപ് പവലിയൻ ഉദ്ഘാടനം ചെയ്തു. രാജ്യങ്ങൾ തമ്മിലുള്ള പ്രതിരോധ വ്യാപാരം കൂടുതൽ ആഴത്തിലാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പ്രസിഡന്റ് ട്രംപും പ്രധാനമന്ത്രി മോദിയും സംസാരിച്ചു. ചെറിയ
യുഎസിലേക്കുള്ള അനധികൃത കുടിയേറ്റക്കാരെ മാറ്റിപ്പാർപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണു ഗ്വാണ്ടനാമോ ബേ വീണ്ടും വാർത്തകളിൽ നിറഞ്ഞത്. ലോകത്തെ ഏറ്റവും കുപ്രസിദ്ധരായ ചില ഭീകരരെ പാർപ്പിച്ചിട്ടുള്ള ജയിലും ഗ്വാണ്ടനാമോയിലുണ്ട്. ഇതിലെ അന്തേവാസികളിലൊരാളാണ് അൽ ഖായിദ ഭീകരൻ അൽ നഷീരി. ഒരു യുഎസ് യുദ്ധക്കപ്പലുമായി
ലോകത്തിലെ ഏറ്റവും വലിയ ന്യൂക്ലിയർ ഫ്യൂഷൻ അഥവാ ആണവ സംയോജന ഗവേഷണ കേന്ദ്രം ചൈനയിൽ ഒരുങ്ങുന്നതായി യുഎസ്. ഉപഗ്രഹങ്ങളിൽ നിന്നുള്ള വിവരങ്ങൾ അപഗ്രഥിച്ചാണ് ഈ വിവരം മനസ്സിലാക്കിയത്. യുഎസിലെ മിയാങ്ഗ്യാങ്ങിലാണു ഈ പരീക്ഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത്. ലേസർ ഫ്യൂഷൻ എന്ന സാങ്കേതികവിദ്യയിലാണു ഈ കേന്ദ്രം
റഷ്യൻ പക്ഷക്കാരനും കിഴക്കൻ യുക്രെയ്നിലെ പ്രാദേശിക സേനയുടെ തലവനുമായ അർമീൻ സാർകിസ്യാൻ മോസ്കോയിൽ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. ഒരു അംഗരക്ഷകനും മരിച്ചിട്ടുണ്ട്. റഷ്യൻ ഭരണസിരാകേന്ദ്രം ക്രെംലിന് 12 കിലോമീറ്റർ അകലെ മോസ്ക്വ നദിക്കരയിലുള്ള സാർകിസ്യാന്റെ ആഢംബര അപ്പാർട്മെന്റിലൂടെ തുളച്ചുകയറിയാണു ബോംബ്
പെന്റഗണിന്റെ പത്തിരട്ടി വലുപ്പമുള്ള മിലിറ്ററി കമാന്‍ഡ് സെന്റർ സ്ഥാപിക്കാൻ ചൈന.ഒരു ആണവയുദ്ധം ഉണ്ടാകുന്ന ഘട്ടത്തിൽ ചൈനീസ് പ്രസിഡന്റുൾപ്പെടെ ഉന്നത നേതാക്കൾക്ക് സുരക്ഷാ സ്ഥാനം ഒരുക്കാനാണ് ഇത്. ചൈനീസ് തലസ്ഥാനം ബെയ്ജിങ്ങിൽ നിന്ന് 35 കിലോമീറ്റർ അകലെയാണ് ഈ കേന്ദ്രം. 1500 ഏക്കർ വ്യാപ്തിയിലാണ് ഈ സൈനിക
സ്ഥാനമേറ്റെടുത്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തര കൊറിയയോട് പ്രകടിപ്പിച്ച അനുഭാവത്തിൽ അസ്വസ്ഥരായ ദക്ഷിണ കൊറിയ തങ്ങളുടെ തദ്ദേശീയ അയൺ ഡോം പദ്ധതി വേഗത്തിലാക്കുന്നു. ട്രംപ് ഉത്തര കൊറിയയെ ആണവശക്തിയെന്നു വിശേഷിപ്പിച്ചതും ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിനെപ്പറ്റി നല്ലവാക്കുകൾ പറഞ്ഞതുമാണു ദക്ഷിണ
ആണവകേന്ദ്രങ്ങളിലേതിലെങ്കിലും ആക്രമണം നടത്താൻ തുനിഞ്ഞാൽ മറുപടി രൂക്ഷയുദ്ധമായിരിക്കുമെന്ന് ഇറാൻ. രാജ്യത്തിന്റെ വിദേശകാര്യമന്ത്രിയാണ് ഇസ്രയേലിനെയും യുഎസിനെയും ലക്ഷ്യം വച്ചു താക്കീത് പുറപ്പെടുവിച്ചത്. പുതുതായി സ്ഥാനമേറ്റെടുത്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാന്റെ ആണവകേന്ദ്രങ്ങളെ ആക്രമിക്കാൻ
കൊൽക്കത്തയിൽ നടന്ന റിപബ്ലിക് ദിന പരേഡിൽ റോബടിക് നായ്ക്കളെയും പ്രദർശിപ്പിച്ചു ഇന്ത്യൻ ആർമി . 'സഞ്ജയ്' എന്നു പേരിട്ടിരിക്കുന്ന റോബട്ടിക് നായ്ക്കൾ ഏവരുടെയും ശ്രദ്ധാകേന്ദ്രമായി മാറി. തന്ത്രപരമായ, രഹസ്യാന്വേഷണ പ്രവർത്തനങ്ങൾക്കായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഇത്തരം ഓൾ-വെതർ റോബട്ടിക് നായ്ക്കളെ ആർമിയുടെ
യുഎസിന്റെ നാവികക്കപ്പലുകളുമായി ബന്ധപ്പെട്ട് നിരവധി ദുരൂഹതകൾ വന്നിട്ടുണ്ട്. കീർസാജ്, നിമിറ്റ്സ് തുടങ്ങിയ കപ്പലുകളെ യുഎഫ്ഒകൾ പിന്തുടർന്നെന്നും മറ്റും അനേകം അഭ്യൂഹങ്ങൾ ഇടക്കാലത്ത് പുറത്തിറങ്ങിയിരുന്നു, ചില വിഡിയോകളും പ്രത്യക്ഷപ്പെട്ടു. എന്നാൽ യുഎസ് പടക്കപ്പലുകളിൽ ദുരൂഹതയുടെ പുകയിൽ നിൽക്കുന്ന ഏറ്റവും
ഇന്ത്യൻ നാവികസേനയുമായി ബന്ധപ്പെട്ടുള്ള പ്രൗഢനാമങ്ങളിലൊന്നാണ് ഐഎൻഎസ് രാജ്പുത്. രാജ്പുത് ക്ലാസ് എന്നൊരു കപ്പൽശ്രേണി തന്നെ നേവിയിലുണ്ട്.ഇതിനു തുടക്കമിട്ടത് ഇന്ത്യ 1948ൽ ബ്രിട്ടനിൽ നിന്നു വാങ്ങിയ എച്ച്എംഎസ് റോത്തർഹാം എന്ന കപ്പലാണ്. ഇതിന്റെ പേര് ഐഎൻഎസ് രാജ്പുത് എന്നാക്കി മാറ്റി. ബ്രിട്ടിഷ് നാവികസേനയുടെ
എഴുപ്പത്തിയാറാം റിപ്പബ്ലിക് ദിനാഘോഷത്തിലാണ്രാജ്യം. അഭിമാനിക്കാവുന്ന പ്രൗഢ ഗംഭീരമായ നിരവധി മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചാണ് ഓരോ റിപ്പബ്ലിക് ദിനവും കടന്നു പോവുന്നത്. വര്‍ഷങ്ങളായി റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായിക്കഴിഞ്ഞ ഒന്നാണ് 21 ഗണ്‍ സല്യൂട്ട്. മുൻപ് '25 പൗണ്ടര്‍' തോക്കാണ് ഈ സൈനിക ചടങ്ങില്‍
ലോകചരിത്രത്തെയും രണ്ടാം ലോകയുദ്ധത്തിന്റെ ഗതിയെയും തിരിച്ചുവിട്ട ആക്രമണമായിരുന്നു 1941ലെ പേൾ ഹാർബർ. യുഎസ് പ്രദേശമായ ഹവായിയിലെ ഹോണോലുലുവിനു സമീപം സ്ഥിതി ചെയ്യുന്ന പേൾ ഹാർബർ നാവികത്താവളത്തിൽ ജപ്പാൻ സൈന്യം പൊടുന്നനെ ആക്രമണം നടത്തി. അമേരിക്കൻ പടക്കപ്പലുകളുടെ ചുടലപ്പറമ്പായി പേൾ ഹാർബർ മാറി.ഏകദേശം 16 യുഎസ്
ലോകത്തെ നിരവധി കോർപറേറ്റ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളുമായി ലോകത്ത് ശ്രദ്ധ നേടിയ കമ്പനിയായിരുന്നു ഹിൻഡൻബർഗ് റിസർച്. ഈ കമ്പനി കഴിഞ്ഞദിവസം പൂട്ടിയത് സാമ്പത്തികരംഗത്തെ വലിയ വാർത്തകളിൽ ഒന്നാണ്. എങ്ങനെയാണ് ഈ സ്ഥാപനത്തിന് ഹിൻഡൻബർഗ് എന്നു പേരു കിട്ടിയത്? ആ പേര് വന്നത് ലോകം ഞെട്ടിയ ഒരു
പോര്‍വിമാനങ്ങളുടെ എണ്ണം കൂട്ടാനുള്ള ശ്രമത്തിലാണ് ബ്രസീലിയന്‍ വ്യോമസേന. ആധുനിക ഗ്രിപെന്‍ ഇ പോര് വിമാനങ്ങള്‍ക്കൊപ്പം പോര്‍മുഖത്ത് നിലയുറപ്പിക്കാവുന്ന ഭാരം കുറഞ്ഞ പോര്‍വിമാനങ്ങളെയാണ് ബ്രസീല്‍ തേടുന്നത്. ബ്രസീലിന്റെ കരാറിനു ശ്രമിക്കുന്നവരില്‍ ഇന്ത്യന്‍ നിര്‍മിത തേജസ് എംകെ1എ പോര് വിമാനവുമുണ്ട്.
1965ല്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള യുദ്ധം കൊടുമ്പിരി കൊണ്ട സമയം. പാക്കിസ്ഥാനിലെ ലാഹോറിലെ ശത്രു പാളയം തകര്‍ത്ത് തിരിച്ചു വരികയായിരുന്ന ഇന്ത്യന്‍ പോര്‍വിമാനം പാക്ക് സൈനികര്‍ വെടിവെച്ചിട്ടു. വിമാനത്തിലെ പൈലറ്റിനെ പരുക്കുകളോടെ പിടികൂടി യുദ്ധ തടവുകാരനാക്കി. പൈലറ്റിന്റെ പേരുവിവരങ്ങള്‍
പിറവിയിലേ ഇന്ത്യയും പാക്കിസ്ഥാനുമായി വിഭജിക്കപ്പെട്ട രാജ്യമാണ് ഇന്ത്യ. സംഘര്‍ഷഭരിതമായ പിറവിക്കു ശേഷവും പല രീതിയില്‍ ഇന്ത്യ യുദ്ധത്തിലേക്ക് വലിച്ചിഴക്കപ്പെട്ടു. ചേരി ചേരാനയം തുടരുമ്പോള്‍ പോലും അയല്‍ക്കാരുമായി, പ്രത്യേകിച്ചും പാക്കിസ്ഥാനുമായുള്ള സംഘര്‍ഷങ്ങളും പലപ്പോഴും യുദ്ധത്തിലാണ് അവസാനിച്ചത്.
ജനറൽ ഫുൽജനികോ ബാറ്റിസ്റ്റയെ പുറത്താക്കിയാണ് ഇതുപോലൊരു ജനുവരിയിൽ 74 വർഷം മുൻപ് ഫിദൽ കാസ്ട്രോ ക്യൂബയുടെ അധികാരം പിടിച്ചത്. യുഎസിനെ ഈ വിപ്ലവം നന്നായി അലോസരപ്പെടുത്തി. ശീതയുദ്ധകാലമാണ്. തങ്ങളോട് കീഴ്പെട്ട ഒരു രാജ്യം ഇതാ സോവിയറ്റ് ചേരിയിലേക്കു പോകുന്നു. ഉപരോധങ്ങളും സമ്മർദ്ദങ്ങളും ഫലിച്ചില്ല.1961
1951ൽ കാനഡയിലെ ന്യൂഫൗണ്ട്ലാൻഡിനു മുകളിൽ ഗാൻഡർ എന്ന സ്ഥലത്ത് ഒരു അമേരിക്കൻ വിമാനം ഓറഞ്ച് നിറത്തിലുള്ള ഒരു യുഎഫ്ഒ കണ്ടതായി റിപ്പോർട്ട് ചെയ്തിരുന്നു.ഈ സംഭവം വളരെ പ്രശസ്തമാകുകയും ചെയ്തു. അക്കാലത്ത് ഗാൻഡർ വടക്കൻ അറ്റ്ലാന്റിക് മേഖലയിലെ തിരക്കുള്ള ഒരു എയർപോർട്ടാണ്. അനേകം വിമാനങ്ങൾ ഇവിടെ ഇന്ധനം
പഞ്ചാബിലെ അജ്നാല പട്ടണത്തിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള കിണറാണു കലിയൻവാല കുഹ്. ഈ കിണറിന് സങ്കടകരമായ ഒരു ചരിത്രമുണ്ട്.ബ്രിട്ടിഷുകാർ 1857ൽ കൊലപ്പെടുത്തിയ ഇന്ത്യൻ സൈനികരുടെ ശേഷിപ്പുകൾ പേറിയിരുന്ന കിണറാണിത്. 2014ൽ ഈ ശേഷിപ്പുകൾ കിണറിൽനിന്ന് കണ്ടെത്തുകയായിരുന്നു.മണ്ണില്‍പുതഞ്ഞ നിലയിലായിരുന്നു അസ്ഥികൂടങ്ങൾ.
ലോകം മുഴുവൻ യുദ്ധപ്പനി ബാധിച്ച കാലമായിരുന്നു രണ്ടാംലോകയുദ്ധകാലം. എതിർച്ചേരിയെ തറപറ്റിക്കാനായി എല്ലാ തന്ത്രങ്ങളും രാജ്യങ്ങൾ പയറ്റിക്കൊണ്ടിരുന്ന സമയമാണത്. പല വിചിത്ര ആയുധഗവേഷണങ്ങളും ലോകത്തെ വിവിധ ഭാഗങ്ങളിൽ നടന്നു. ഇതിൽ പലതുംവിശ്വസിക്കാൻ പാടുള്ളവയായിരുന്നു. ഒരു വലിയ പദ്ധതിക്ക് യുഎസ് രണ്ടാം ലോകയുദ്ധ
നിരവധി യുദ്ധങ്ങളിൽ തിളക്കമേറിയ സേവനം നൽകിയ ഹവിൽദാർ ബൽദേവ് സിങ് (93) അന്തരിച്ചു. ജമ്മുവിലെ നൗഷേര സ്വദേശിയാണ്. ഇന്ത്യയുടെ ചരിത്രത്തിന്റെ ഭാഗമായി മാറിയ 4 വലിയ യുദ്ധങ്ങളിൽ പങ്കെടുത്തിട്ടുള്ളവരിൽ ജീവിച്ചിരുന്ന ചുരുക്കം സൈനികരിലൊരാളാണു സിങ്. 1931 സെപ്റ്റംബർ 27ന് നൗഷേരയിലെ നൗനിഹാൽ ഗ്രാമത്തിലാണ് ബൽദേവ്
90,000 കോടി രൂപയുടെ മെഗാ പ്രതിരോധ കരാറുകളുമായി സമുദ്ര ശക്തിയാകാൻ ഒരുങ്ങി ഇന്ത്യ. 26 റഫേൽ മറീനുകളിൽ 22 എണ്ണം സിംഗിൾ സീറ്റർ എം ജെറ്റുകളും നാലെണ്ണം ഇരട്ട സീറ്റുള്ള ട്രെയിനറുകളുമാണ്. തദ്ദേശീയമായ ഇരട്ട എൻജിൻ യുദ്ധവിമാനങ്ങൾ സേനയുടെ ഭാഗമാകുന്നതുവരെയുണ്ടാകുന്ന വിടവ് നികത്താനാണ് 26 റഫേലുകൾ
യുദ്ധത്തിൽ വലഞ്ഞ യുക്രെയ്ൻ ജനതയ്ക്ക് സഹായങ്ങൾ നൽകി ഒലേന സെലൻസ്ക ഫൗണ്ടേഷൻ. മുപ്പതിലധികം രാജ്യാന്തര സംഘടനകളുടെ സഹായത്തോടെയാണു ഒലേന ഫൗണ്ടേഷൻ ഇതു നിർവിച്ചത്. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലിൻസ്കിയുടെ ഭാര്യയാണ് ഒലേന. ഒലേനയുടെ ഫൗണ്ടേഷൻ വാർഷിക കണക്കുകൾ വെളിയിൽ വിട്ടു. യുക്രെയ്നിലെ 10 മേഖലകളിലുള്ള
വായുവില്‍ നിന്നും വായുവിലേക്കു തൊടുക്കാവുന്ന മിസൈലുകളില്‍ യൂറോപ്യന്‍ നിര്‍മിത മിസൈലിനെ മറികടക്കുന്ന പ്രകടനവുമായി ഇന്ത്യയുടെ അസ്ത്ര എംകെ3യെന്ന് റിപ്പോർട്ടുകൾ. പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത അസ്ത്ര എംകെ3യാണ് യൂറോപ്യന്‍ നിര്‍മിത മെറ്റിയോറിനെ മറികടക്കുന്ന പ്രകടനം നടത്തുന്നത്.
ക്രൂരതകളുടെ ഒരധ്യായം ലോകത്ത് രചിച്ച നാത്സി ഭരണകൂടത്തിൽ ക്രൂരതയുടെ പര്യായങ്ങളായി മാറിയ അനേകം പുരുഷൻമാരുണ്ട്. ഹിറ്റ്ലറും ഹിംലറുമൊക്കെ ഇതിനുദാഹരണം.എന്നാൽ നാത്സി വനിതകളിൽ ഏറ്റവും ക്രൂരയാരെന്നു ചോദിച്ചാൽ പല ചരിത്രകാരൻമാരും ഒരു പേരാകും പറയുക...ഇർമ ഗ്രെസ് ആൽഫ്രഡ്–ബെർത്ത ദമ്പതികളുടെ മകളായി 1923ൽ ആണ് ഇർമ
ലാസ് വെഗാസിൽ, നിയുക്ത പ്രസിഡന്റായ ട്രംപിന്റെ ഹോട്ടലിന് പുറത്ത് സൈബർട്രക്ക് പൊട്ടിത്തെറിച്ചതും ന്യൂ ഓർലിയൻസിലെ ട്രക്ക് ആക്രമണവും അമേരിക്കയെ ഞെട്ടിച്ചിരിക്കുന്നു. ഇരു സംഭവങ്ങളും തമ്മിൽ ബന്ധമുണ്ടോയെന്ന് പരിശോധിക്കുകയാണ് അമേരിക്കൻ അന്വേഷണ ഏജൻസികൾ. ഇരുസംഭവങ്ങളിലും വാഹനം റെന്റിനെടുത്തത് ട്യൂറോ
ഉത്തരകൊറിയയുടെ മുൻ ഏകാധിപതി കിം ജോങ് ഇല്ലിന്റെ 13ാം ചരമവാർഷികം ഡിസംബറിൽ കടന്നുപോയി. പിതാവിന്റെ സ്മൃതികുടീരം സന്ദർശിച്ച് കിം ജോങ് ഉൻ ആദരാഞ്ജലി അർപ്പിക്കുന്നതിന്റെയൊക്കെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ പിതാവിന്റെയും മുത്തച്ഛന്റെയും നിഴലാകാനല്ല മറിച്ച് അവരേക്കാളെല്ലാം കരുത്തുറ്റതും
കസഖ്സ്ഥാനിലെ അക്തൗവിൽ 38 പേരുടെ മരണത്തിനിടയാക്കി അസർബൈജാൻ എയർലൈൻസ് വിമാനം തകർന്നുവീണ സംഭവത്തിൽ വിവാദങ്ങൾ അലയടങ്ങിയിട്ടില്ല. ഇന്നലെ വെളിപ്പെടുത്തലുമായി അസർബൈജാൻ പ്രസിഡന്റ് ഇലാം അലിയേവ് രംഗത്തെത്തിയിരുന്നു. റഷ്യൻ പ്രതിരോധവൃത്തങ്ങൾ വെടിവച്ചതാണു വിമാനം തകരാനിടയാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.
അസർബൈജാന് എയർലൈൻസിന്റെ വിമാനദുരന്തത്തിനു കാരണം റഷ്യയുടെ വ്യോമ പ്രതിരോധമാണെന്നും പക്ഷേ കാരണം മറച്ചുവെയ്ക്കാൻ റഷ്യ ശ്രമിച്ചതായും അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അലിയവ്. വിമാനത്തിലുണ്ടായ 67 പേരിൽ 38 പേർ മരിച്ച ഈ ദുരന്തത്തെ മറയ്ക്കാൻ മോസ്കോ ചില സിദ്ധാന്തങ്ങൾ മുന്നോട്ടുവച്ചതായും എന്നാൽ കുറ്റം സമ്മതിച്ചു റഷ്യ
അതിർത്തിയെന്നു പറയപ്പെടുന്ന രേഖകടന്ന് വിവിധ കേന്ദ്രങ്ങളിൽ ആക്രമണം നടത്തി– പാക്കിസ്ഥാനിലെ വിവിധ അതിർത്തി മേഖലകളിൽ ഇന്നലെ ആക്രമണം നടത്തിയ ശേഷം പാക്ക് പ്രതിരോധമന്ത്രാലയം അറിയിച്ചതിങ്ങനെയാണ്.പാക്കിസ്ഥാനും അഫ്ഗാനും ഇടയിലുള്ള അതിർത്തി അഫ്ഗാനിസ്ഥാൻ അംഗീകരിക്കാറില്ല. ലോകത്തിലെ ഏറ്റവും അപകടകരമായ
ഹൂതികൾ തൊടുത്ത മിസൈലുകൾക്കെതിരെ അമേരിക്കയുടെ താഡ് മിസൈൽ പ്രതിരോധ സംവിധാനം (Terminal High Altitude Area Defence (THAAD) പ്രയോഗിച്ചു ഇസ്രായേൽ. ഒക്ടോബറിൽ അമേരിക്ക ഇസ്രയേലിൽ വിന്യസിച്ച താഡ് സംവിധാനം ഇതാദ്യമായി ഒരു മിസൈലിനെതിരെ പ്രയോഗിച്ചതായി ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്തു. പതിനെട്ട് വർഷമായി
അസർബൈജാൻ വിമാനദുരന്തത്തിലെ ദുരൂഹതകളെപ്പറ്റി ചർച്ചകളുടെ കുത്തൊഴുക്കാണ് ടെലിഗ്രാം ചെനലുകളിൽ. ഗൂഢാലോചന സിദ്ധാന്തങ്ങളാൽ ഇന്റർനെറ്റിനും തീപിടിക്കുകയാണ്. റഷ്യൻ വ്യോമപ്രതിരോധമാണ് 67 യാത്രക്കാരും അഞ്ച് ജീവനക്കാരുമായി ബകുവിൽനിന്ന് റഷ്യയിലെ ഗ്രോസ്നിയിലേക്കു പുറപ്പെട്ട എഎക്സ്വൈ8243 വിമാനത്തെ തകർത്തതെന്നാണ്
യൂറോപ്പ് കണ്ട ഏറ്റവും വലിയ യുദ്ധത്തെ അഭിമുഖീകരിക്കുകയാണ് യുക്രെയ്ൻ. റഷ്യയും യുക്രെയ്നും തമ്മിലുള്ള യുദ്ധം അറുതിയില്ലാതെ തുടരുമ്പോൾ ലോകവും ആശങ്കയിലാണ്. കിഴക്കൻ യൂറോപ്പിലെ രണ്ടു രാജ്യങ്ങൾ തമ്മിലുള്ള യുദ്ധം എന്ന നിലയിലല്ല, അപ്പുറത്ത് വൻശക്തിയായ റഷ്യയുള്ളതിനാൽ ഈ യുദ്ധം പരിണമിച്ച് ഒരു ആഗോളപ്രശ്നമായി
യുക്രേനിയൻ ഡ്രോണുകൾ 9/11 നെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ ഇടിച്ചുകയറി നാശനഷ്ടമുണ്ടാക്കുന്നത് റഷ്യയുടെ ഹൃദയ ഭാഗങ്ങളിലാണ്. ആയിരം ദിവസത്തോളമെത്തിയിരിക്കുന്ന യുക്രെയ്ൻ – റഷ്യ പോരാട്ടം പ്രവചനാതീതമായിരിക്കുന്നു. അതിർത്തിയിൽനിന്നും ആയിരം കിലോമാറ്റർ അകലെയാണ് കസാൻ നഗരം. നഗരത്തെ ഭീതിയിലാഴ്ത്തി പറന്നെത്തിയ
ന്യൂ ജേഴ്സിക്കു പിന്നാലെ 'എസ്യുവിയുടെ വലിപ്പമുള്ള' ഡ്രോണുകള്‍ ന്യൂ യോര്‍ക്കിന്റെയും, പെന്സില്വേനിയയ്യുടെയും, കണക്ടിക്കട്ടിന്റെയും, ടെക്സസിന്റെയും, ഓക്ലഹോമയുടെയും, കാലിഫോര്‍ണിയയുടെയും ആകാശത്തിനു മുകളിലും കണ്ടതോടെ പരിഭ്രാന്തിയിലാണ്ടിരിക്കുകയാണ് ചില അമേരിക്കക്കാര്‍. ജര്‍മ്മനി തുടങ്ങി 12
ആയിരം ആണവ പോർമുനകൾ ലക്ഷ്യമിട്ടുള്ള ചൈനയുടെ ആണവായുധ ശേഖരം ഇതുവരെ അറുനൂറിലേക്കെത്തിയെന്ന് യുഎസ് റിപ്പോർട്ട്. ചൈനയുടെ പീപ്പിൾ ലിബറേഷൻ ആര്‍മിയിൽ വ്യാപകമായ അഴിമതി അരങ്ങേറുന്നുണ്ടെങ്കിലും 2030ൽ ചൈനയുടെ ആണവ പോർമുനകൾ ആയിരത്തിലെത്തുമത്രെ. ചൈനയുടെ പൊതു പ്രതിരോധ ബജറ്റ് 2023ൽ 220 ബില്യൺ ഡോളറായി വർധിച്ചതായും
റഷ്യ–യുക്രെയ്ൻ യുദ്ധം അനന്തമായി നീളുമ്പോൾ, ആൾബലത്തിൽ നാലാം സ്ഥാനത്ത് നിൽക്കുന്ന സ്വന്തം സൈന്യത്തെ യുദ്ധഭൂമിയിലേക്ക് അയച്ച് റഷ്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയായിരുന്നു ഉത്തരകൊറിയ. റഷ്യയുമായുള്ള യുദ്ധത്തിൽ തങ്ങൾക്ക് ഏറ്റവും പ്രതിസന്ധി സൃഷ്ടിക്കുന്നത് ഉത്തരകൊറിയ ആണെന്ന് യുക്രെയ്ൻ ഇന്റലിജൻസ്
വാഷിങ്ടനിലേക്ക് അഫ്ഗാനിസ്ഥാൻ സംബന്ധിച്ച ചർച്ചയ്ക്കായി നാഷനൽ റെസിസ്റ്റൻസ് ഫ്രന്റ് നേതാവ് അഹമ്മദ് മസൂദിനെ ക്ഷണിക്കുമെന്ന് യുഎസ് കോൺഗ്രസ് അംഗം ടിം ബർഷറ്റ് അറിയിച്ചു. കടുത്ത ട്രംപ് പക്ഷക്കാരനായ ബർഷറ്റ് ഈ ചർച്ചയ്ക്ക് താലിബാൻ വിരുദ്ധ ശക്തികളുടെയെല്ലാം നേതാക്കളെ ക്ഷണിക്കുന്നുണ്ട്. അഫ്ഗാനിസ്ഥാനിൽ 3 വർഷം
അടുത്തിടെയാണ് ഇന്ത്യന്‍ വ്യോമസേന ഇസ്രയേല്‍ നിര്‍മിത ഹെറോണ്‍ എംകെ-2 ഡ്രോണുകളെ സൈന്യത്തിന്റെ ഭാഗമാക്കിയത്. ഉയര്‍ന്നു പറന്നുകൊണ്ട് നിരീക്ഷണം നടത്താനുള്ള കഴിവ് വടക്കന്‍ മേഖലയിലെ വ്യോമതാവളത്തില്‍ നിന്നും പറന്നുയര്‍ന്ന എംകെ-2 ഡ്രോണുകള്‍ തെളിയിച്ചു. പരീക്ഷണപറക്കലിനിടെ 32,000 അടി ഉയരത്തില്‍ വരെ
അമേരിക്കയിലെ ന്യൂ ജേഴ്സിക്കു മുകളില്‍ നിഗൂഢമായി ചില ഡ്രോണുകള്‍ പ്രത്യക്ഷപ്പെട്ടതോടെ, അടിയന്തരാവസ്ഥ പ്രഖ്യാപിക്കണം എന്ന് നഗരാധികൃതര്‍ ആവശ്യപ്പെട്ടതായി വാർത്തകൾ കണ്ടിരുന്നു. ഡ്രോണുകള്‍ കിഴക്കന്‍ തീരത്തു കിടക്കുന്ന ഇറാനിയന്‍ മദര്‍ഷിപ്പില്‍ നിന്ന് ഉയര്‍ന്നവയാണെന്നും അവകാശപ്പെട്ടതായി റിപ്പോർട്ടുകൾ
അഫ്ഗാൻ തലസ്ഥാനം കാബൂളിൽ കഴിഞ്ഞദിവസം നടന്ന ഐഎസ് ചാവേർ സ്ഫോടനത്തിൽ താലിബാന്റെ ഒരു ഹൈപ്രൊഫൈൽ നേതാവാണു കൊല്ലപ്പെട്ടത്...ഖലീൽ ഹഖാനി. അഫ്ഗാനിസ്ഥാന്റെ അഭയാർഥിവകുപ്പ് വിഭാഗം മന്ത്രി, താലിബാന്റെ പ്രധാന ഫണ്ട് റെയിസർമാരിലൊരാൾ. എന്നാൽ ഇതിനെല്ലാമപ്പുറം ഹഖാനി നെറ്റ്വർക്കിന്റെ ഉന്നതനേതാവ്,. അഫ്ഗാനിസ്ഥാനിൽ
മെഡിറ്ററേനിയൻ കടലിൽ തങ്ങൾക്കുള്ള ഏക നാവികത്താവളമായ ടാർട്ടസ് റഷ്യ ഒഴിപ്പിച്ചു തുടങ്ങിയതായി റിപ്പോർട്ടുകൾ. യെൽന്യ എന്ന പടക്കപ്പൽ തുറമുഖത്തു നിന്നു മടങ്ങിയെന്ന് സ്ഥീരികരണമുണ്ട്. മറ്റു പടക്കപ്പലുകളും ഒരു മുങ്ങിക്കപ്പലും റഷ്യ ഇവിടെനിന്നു നീക്കുമെന്ന് അഭ്യൂഹം ശക്തമാണ്. 4 ഫ്രിഗേറ്റ് പടക്കപ്പലുകളാണു
സിറിയയിലെ വിമതർ ഡമാസ്കസ് പിടിച്ചെടുത്തതും സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസദ് രാജ്യം വിട്ട് റഷ്യയിൽ അഭയം തേടിയതും കഴിഞ്ഞദിവസത്തെ ശ്രദ്ധേയമായ സംഭവവികാസമാണ്. കേവലം ഒരു രാജ്യത്തിന്റെ ആഭ്യന്തര പ്രശ്നം എന്ന രീതിയിൽ കാണാവുന്ന ഒന്നല്ല സിറിയയിലെ കാര്യം. കാരണം സിറിയ ഒരു രാജ്യാന്തര പടക്കളമായിരുന്നു.
നീണ്ടകാലത്തെ സായുധ സംഘർഷങ്ങളുടെ ചരിത്രമുള്ള രാജ്യമാണ് സിറിയ. ഒരു നൂറ്റാണ്ടിൽ ആഭ്യന്തരയുദ്ധങ്ങളായും, രാജ്യാന്തര യുദ്ധങ്ങളായും 12 സായുധസംഘർഷങ്ങളാണു സിറിയയിൽ നടന്നത്. സിറിയയുടെ സ്വതന്ത്ര്യം ഫ്രാൻസിൽനിന്നാണു ലഭിച്ചത്.1946ൽ ആയിരുന്നു ഇത് സംഭവിച്ചത്. സിറിയയുടെ സ്വാതന്ത്ര്യത്തിനു വഴി തെട്ടിയ ഒരു സൈനിക
ഇതു റഷ്യയുടെ സായ്ഗോൺ നിമിഷം! സിറിയയിൽ ബാഷർ അൽ അസദ് ഭരണകൂടം വീണതിനു തൊട്ടുപിന്നാലെ പാശ്ചാത്യമാധ്യമങ്ങൾ വിശേഷിപ്പിച്ചതിങ്ങനെയാണ്.. എന്താണ് ഈ സായ്ഗോൺ നിമിഷം? ശീതയുദ്ധകാലം എന്നൊരു കാലമുണ്ടായിരുന്നു. യുഎസും റഷ്യയും (അന്നത്തെ സോവിയറ്റ് യൂണിയൻ) ലോകരാജ്യങ്ങളെ തങ്ങളുടെ ശക്തിപ്രദർശനവേദികളാക്കിയ കാലം.
ലോകചരിത്രത്തിൽ തന്നെ ഇത്രയും ശ്രദ്ധിക്കപ്പെട്ട ഒരു പ്രകോപന ആക്രമണം ഉണ്ടാകാനിടയില്ല. കാരണം അതിന്റെ തിരിച്ചടി ലോകം ഇന്നുവരെ കാണാത്ത ഒരായുധം കൊണ്ടായിരുന്നു. തങ്ങളുടെ നാവികത്താവളത്തിൽ തകർന്ന കപ്പലുകൾക്ക് യുഎസ് ജപ്പാനു മറുപടി നൽകിയത് അന്തരീക്ഷത്തിലൂടെ ഊളിയിട്ടിറങ്ങിയ മാരകബോംബിലൂടെയാണ്. ലോകത്ത് ഇതു വരെ
Results 1-50 of 2069