Download Manorama Online App
പരാജയം വിജയത്തിന്റെ ചവിട്ടുപടിയാണെന്നു പറയുന്നത് കാർഷിക മേഖലയിൽ അക്ഷരാർഥത്തിൽ ശരിയാണ്. തെറ്റുകളിൽനിന്നു പാളിച്ചകളിൽനിന്നും പ്രചോദനവും അറിവും ഉൾക്കൊണ്ടുകൊണ്ടാണ് ഓരോ കർഷകനും വിജയിയാകുന്നതും ആ വിജയകഥ മറ്റുള്ളവർക്കായി പങ്കുവയ്ക്കാൻ കഴിയുന്നതും. അത്തരത്തിൽ പരാജയത്തിൽനിന്ന് പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ടാണ്
വാഴപ്പഴം, പൈനാപ്പിൾ, കശുമാങ്ങ തുടങ്ങിയ ഫലങ്ങളുടെ ഗണ്യമായ ഒരു ഭാഗം പാഴാകുന്നതുമൂലം കർഷകനു വലിയ സാമ്പത്തികനഷ്ടം വരാറുണ്ട്. ഇതിനു പരിഹാരമാണ് മൂല്യവർധന. പഴങ്ങളിൽനിന്നു വൈൻ മികച്ച മൂല്യവർധനസാധ്യതയാണ്. ലോകമാകെ വിളവെടുക്കുന്ന മുന്തിരിയുടെ 80 ശതമാനവും വൈൻ ഉല്പാദനത്തിനാണ് ഉപയോഗിക്കുന്നതെന്ന് ഓര്‍മിക്കാം.
വേനൽ കടുത്തു തുടങ്ങി. മിക്കവാറും എല്ലാ ജില്ലകളിലും മുൻവർഷത്തേക്കാൾ 3–4 ഡിഗ്രി അധികം ചൂട് രേഖപ്പെടുത്തുന്നുണ്ട്. പാലുൽപാദനത്തിൽ 30 ശതമാനത്തിനു മുകളിൽ കുറവു കാണുന്നതായി എല്ലാ ക്ഷീരകർഷകരും പറയുന്നു. എന്നാൽ, പാലിന്റെ അളവ് കുറയുന്നതിന് അനുസരിച്ച്, കർഷകർക്ക് സർക്കാർ തലത്തിൽ വേണ്ട പരിഗണന
രാജ്യതലസ്ഥാനത്തിന്റെ അതിർത്തിയിൽ എത്തിയിരിക്കുകയാണ് ഫെബ്രുവരി മാസം മുതൽ തുടങ്ങിയ കർഷക സമരത്തിന്റെ മുന്നേറ്റം. ഒരു വിഭാഗം കർഷകർ നേതൃത്വം നൽകുന്ന സമരത്തിന്റെ അലകൾ വാർത്തകളായി രാജ്യമെമ്പാടും വ്യാപിക്കുന്നുമുണ്ട്. കാർഷിക വിളകൾക്ക് നിയമ പരിരക്ഷയുള്ള ചുരുങ്ങിയ താങ്ങുവില നൽകാൻ സർക്കാർ
ഭാരതീയ ഗുരുപാരമ്പര്യത്തിന്റെ സമകാലിക മുഖമായ സദ്ഗുരു കോയമ്പത്തൂരിൽ സ്ഥാപിച്ച ഈശ യോഗ സെന്റർ ആത്മീയാന്വേഷികളുടെ മാത്രമല്ല കൃഷി, പരിസ്ഥിതി താൽപര്യങ്ങൾ പുലർത്തുന്നവരുടെയും സംശയപരിഹാര സ്ഥാനമാണിന്ന്. സദ്ഗുരുവിന്റെ ആത്മീയദർശനങ്ങളുടെ അവിഭാജ്യ ഘടകമാണ് കൃഷി–പരിസ്ഥിതി സംരക്ഷണം. കാവേരി നദീ തീരത്തുള്ള കർഷകരെ
തൃശൂർ കുട്ടനെല്ലൂരിലെ ഈ തെങ്ങിൻതോപ്പിൽ കൗതുകകരമായ ഒരു കാഴ്ച കാണാം. രണ്ടു തെങ്ങുകളിലെ കുലയിൽനിന്ന് ദിവസം മുഴുവൻ പ്ലാസ്റ്റിക് കുഴലിലൂടെ ശുദ്ധമായ നീര ഒഴുകിവരുന്നു. നിലത്തു സ്ഥാപിച്ചിരിക്കുന്ന ചതുരപ്പെട്ടിയിലേക്കാണ് ഓരോ തുള്ളിയായി നീര വീഴുന്നത്. അതേസമയം ഈ തെങ്ങുകളിൽ ആരെങ്കിലും ടാപ്പിങ്ങിനായി കയറുന്നത്
പാലക്കാട് കിഴക്കഞ്ചേരി കോമട്ടിക്കുളമ്പിലുള്ള പ്ലാവുതോട്ടത്തിൽ രാവിലെ തന്നെയുണ്ട് സന്ദർശകർ. അവധിക്കു നാട്ടിലെത്തിയ പ്രവാസികളാണ് പലരും. നിലയ്ക്കാതെ വീശുന്ന പാലക്കാടൻ കാറ്റ് ആസ്വ ദിച്ച് വിശാലമായ പ്ലാവിൻതോട്ടത്തിലൂടെ നടന്ന് ഇഷ്ടപ്പെട്ട ചക്ക വിളവെടുക്കുകയാണവർ. മൂപ്പെത്തിയ ചക്കകൾ ചൂണ്ടിക്കാണിച്ച്
എറണാകുളം, തൃശൂർ, ആലപ്പുഴ ജില്ലകളിലെ തീരദേശ ഗ്രാമങ്ങളുടെ ഹൃദയത്തുടിപ്പാണ് പൊക്കാളി നെൽകൃഷി. കാലാവസ്ഥയെ അടിസ്ഥാനമാക്കി മാത്രം കൃഷി ചെയ്യാൻ കഴിയുന്ന കാർഷികവിളയാണിത്. ഒരു നാടിന്റെ, ഭക്ഷണത്തിന്റെ, ജീവതത്തിന്റെ, സംസ്ക്കാരത്തിന്റെ ഭാഗമായി നെഞ്ചിലേറ്റിയ കാർഷികവിളകൂടിയാണ് പൊക്കാളിനെല്ല്. ഇന്ന് ഭൂമിയിൽ
അടുത്തയിടെ ഒരു മലയാള ദിനപത്രത്തിൽ കേരളത്തിലെ നെൽകൃഷിയുമായി ബന്ധപ്പെട്ടു വന്ന ഒരു വാർത്തയുടെ ചുരുക്കം ഇതായിരുന്നു. ജ്യോതി, ഉമ എന്നീ നെല്ലിനങ്ങൾക്കു പകരം മനുരത്നയും പൗർണമിയും കൃഷി ചെയ്യണം. ഇതേക്കുറിച്ച് കേരള കാർഷിക സർവകലാശലയുടെ ഗവേഷണ വിഭാഗം മുൻ മേധാവി ഡോ. ഐ.ജോൺകുട്ടി മനോരമ ഓൺലൈൻ കർഷകശ്രീയോട്
കുടംപുളി കൊണ്ട് ജീവിതം പച്ചപിടിപ്പിച്ച കുടിയേറ്റ കർഷകരുടെ നാടാണ് പുളിക്കത്തടം. മലമുകളിൽ ഇടതൂർന്നു വളരുന്ന, നൂറ്റാണ്ടു പിന്നിട്ട പുളിമരങ്ങൾ. പാറക്കെട്ടുകളും നീർച്ചോലകളുമായി വന്യഭംഗി തുളുമ്പുന്ന 50 ഏക്കറോളം വരുന്ന ഈ പുളിമരക്കാട്ടിൽ 38 കർഷക കുടുംബങ്ങളാണ് വസിക്കുന്നത്. ഇടുക്കിയിലെ മൂലമറ്റം- വാഗമൺ
വീട്ടുമുറ്റത്ത് പത്തു മൂടു കപ്പ നട്ടാൽ വിളവെടുക്കാറാകുമ്പോൾ ബുദ്ധിമുട്ടുന്നവരാണ് പലരും. ഉറച്ച മണ്ണിൽ ആഴത്തിൽ വളരുന്ന കപ്പക്കിഴങ്ങുകൾ പുറത്തേക്കെടുക്കുക അത്ര എളുപ്പമല്ല. പരമ്പരാഗ രീതിയിലാണെങ്കിൽ തണ്ടു വെട്ടി ചുവടിളക്കി ഉയർത്തിയെടുക്കുകയായിരുന്നെങ്കിൽ ഇന്ന് അതിന് ആരോഗ്യമുള്ളവർ നന്നേ കുറവ്.
ജനിച്ചു വീഴുന്ന കന്നുകുട്ടികൾക്ക് ശരാശരി 30 കിലോ തൂക്കം ഉണ്ടാവണം. ഈ തൂക്കമുള്ള കുട്ടിക്ക് 4 കിലോ പാൽ ദിവസവും നൽകുകയും വേണം. ദിവസവും നൽകേണ്ട പാൽ രണ്ടു നേരമായി നൽകാം. കറന്നെടുത്ത ഉടനേ ഇളം ചൂടോടെതന്നെ പാൽ നൽകുന്നതാണ് ഉത്തമം. ബോട്ടിൽ അല്ലെങ്കിൽ ബക്കറ്റുകളിൽ പാൽ നിറച്ച് കന്നുകുട്ടികളുടെ തല മുകളിലേക്ക്
കേരളത്തിലെ പല കർഷകർക്കും അവരുടെ പശുക്കൾ പ്രസവിച്ചാൽ മാത്രം മതി. അതിലുണ്ടാകുന്ന കുട്ടി എങ്ങനെയുള്ളതാവണം എന്ന ചിന്തയില്ല. അതുകൊണ്ടുതന്നെ കാളയുടെ വംശപാരമ്പര്യം പല കർഷകരും ശ്രദ്ധിക്കാറില്ല. മുന്തിയ ഇനം നായ്ക്കളുടെ വംശാവലി അഥവാ പെഡിഗ്രി വില നിർണയത്തിലും അതിന്റെ ഗുണത്തിലും മുഖ്യ പങ്കു വഹിക്കുമ്പോൾ
പശുക്കൾക്ക് ആവശ്യമായ സാന്ദ്രിത തീറ്റ എങ്ങനെ തയാറാക്കണമെന്നും ഏതെല്ലാം ഘടകങ്ങൾ അതിൽ ഉണ്ടാവണമെന്നും അത് എങ്ങനെ കൊടുക്കണം എന്നുള്ളതിനെക്കുറിച്ചുമുള്ള ധാരണ കർഷകർക്കില്ല. അതുകൊണ്ടുതന്നെ സാന്ദ്രിത തീറ്റ പശുക്കൾക്ക് ആവശ്യമായതിലും കൂടിയ അളവിൽ നൽകുന്ന അവസ്ഥയാണുള്ളത്. ധാരാളം പുല്ല് ലഭിക്കുന്ന അവസ്ഥ കേരളത്തിൽ
നല്ല പശുക്കളെ വളർത്തുന്നതിന് അനുയോജ്യമായ സാഹചര്യമല്ല കേരളത്തിലേത്. ചൂടും ഈർപ്പവും കൂടിയ സാഹചര്യം പശുക്കൾക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. എന്നാൽ പാലുൽപാദനം കുറഞ്ഞ പശുക്കളെ വളർത്തുന്നത് ഇപ്പോഴത്തെ സാഹചര്യത്തിൽ ലാഭകരമല്ല. അതുകൊണ്ടുതന്നെ പാലുൽപാദനം കൂടി പശുക്കൾ തൊഴുത്തിൽ ഉണ്ടാവണം. എന്നാൽ,
കേരളത്തിന്റെ ഭക്ഷ്യഭദ്രതയിലും പരിസ്ഥിതിസേവനങ്ങളിലും സുപ്രധാന പങ്കുവഹിക്കുന്നവയാണ് കോൾ പാടങ്ങൾ. ഇവിടുത്തെ നെൽകൃഷി ശാസ്ത്രീയമായ രീതിയിൽ നടപ്പിലാക്കുന്നതിനും ഉൽപാദനം വർധിപ്പിക്കുന്നതിനുമായി കേരള കാർഷിക സർവകലാശാല നടപ്പിലാക്കിയ ഗവേഷണ പദ്ധതിയുടെ ഭാഗമായി നെൽക്കൃഷിക്കായി ഒരു പ്രോട്ടോകോൾ
തേക്കുകൃഷി ചെയ്താല്‍ 30–40 വർഷം കഴിഞ്ഞു മാത്രമേ ആദായം ലഭിക്കുകയുള്ളൂ എന്നാണ് പൊതുവെ നമ്മുടെ ധാരണ. എന്നാൽ, സംസ്ഥാന വനം വകുപ്പിന്റെയും കേരള കാർഷിക സർവകലാശാല, കൃഷിവകുപ്പ് എന്നിവയുടെയും ശുപാർശ അനുസരിച്ച് ശാസ്ത്രീയമായി തേക്ക് കൃഷി ചെയ്താൽ എട്ടാം വർഷം മുതലും തുടർന്ന് 12, 18, 26, 36 എന്നി വർഷങ്ങളിലും തടി
ഹൈറേഞ്ചിലെ കാട്ടുപൂക്കളിലും മറ്റും ഒളിഞ്ഞിരിക്കുന്ന ഓരോ തുള്ളി തേനും ശേഖരിച്ചു വിൽക്കുന്ന സംരംഭം– ഇടുക്കി കുമളിയിലെ ഫിലിപ്സ് നാച്ചുറൽ ഹണിയെ അങ്ങനെ വിശേഷിപ്പിക്കാം. വർഷം തോറും അര ലക്ഷം ലീറ്റർ തേൻ ശേഖരിച്ച് നാട്ടുകാർക്കു നൽകുന്നു കുമളി വട്ടംതൊട്ടിയിൽ ഫിലിപ് മാത്യു. ആറായിരത്തോളം തേനീച്ചക്കോളനികളും
നിത്യജീവിതവൃത്തിക്ക് ആയിരങ്ങൾ ആശ്രയിക്കുന്ന മേഖലയാണ് മൃഗസംരക്ഷണം. ആട്, കോഴി, പശു, എരുമ, കാട, മുയൽ തുടങ്ങി വിവിധയിനം പക്ഷിമൃഗാദികളെ കർഷകർ വളർത്തി ഉപജീവനം കഴിക്കുന്നു. ഇതിൽ 98 ശതമാനവും ചെറുകിട, ഇടത്തരം കർഷകരാണ്. അതുകൊണ്ടുതന്നെ ഇവരുടെ സംരംഭങ്ങൾക്ക് സർക്കാരിന്റെ ധനസഹായവും അനുകൂലമായ, നയപരമായ
നമ്മുടെ രാജ്യത്ത് ആയിരക്കണക്കിന് ചെറുധാന്യങ്ങൾ ഉണ്ടായിരുന്നുവെങ്കിലും, ഇപ്പോൾ വ്യാവസായികാടിസ്ഥാനത്തിൽ ഒൻപത് ചെറുധാന്യങ്ങളാന്ന് കൃഷി ചെയ്യുന്നത്. അവ റാഗി, ചാമ, തിന, വരക്, ബജ്ര (കമ്പ്), മണിച്ചോളം, പനിവരക്, ബ്രൗൺ ടോപ്പ് (മലഞ്ചാമ), കുതിരവാലി എന്നിവയാണ്. ശാസ്ത്രം ചെറുധാന്യങ്ങളെ രണ്ടായി തരം
ഇനം, കാലാവസ്ഥ, ശരിയായ പരാഗണമില്ലായ്മ, പോഷക അപര്യാപ്തത, രോഗ–കീടങ്ങൾ ഇങ്ങനെ പല കാരണങ്ങളാൽ കായ്കൾ പിടിക്കാതിരിക്കാം. അവ്ക്കാഡോ ഇനങ്ങളെ പ്രധാനമായും വെസ്റ്റ് ഇന്ത്യൻ, ഗ്വാട്ടിമാലൻ, മെക്സിക്കൻ എന്നിങ്ങനെ മൂന്നായി തിരിക്കാം പരപരാഗണത്തിന് പ്രാധാന്യമുള്ള വിളയായതിനാൽ ലഭ്യമായ ഇനങ്ങൾ ഈ മൂന്നിനങ്ങളുടെ
? സംസ്ഥാനത്തിന്റെ കായലോര, കടലോര പ്രദേശങ്ങളിൽ ഉപ്പിന്റെ അംശം കൂടുതലാണല്ലോ. ഈ മേഖലയ്ക്കു യോജിക്കുന്ന വിളകൾ ഏതൊക്കെ. -ഹരിഹരൻ, മതിലകം, കൊടുങ്ങല്ലൂർ നമ്മുടെ തീരമേഖലകളിൽ വിപുലമായി കൃഷി ചെയ്യുന്ന വിളയാണു തെങ്ങ്. തെങ്ങു നടുന്നത് ചെമ്മണ്ണു നിറഞ്ഞ സ്ഥലത്തെങ്കിൽ 2 കിലോ കറിയുപ്പു ചേർക്കുന്നതിനു
നാളികേരം കൊപ്രയാക്കാൻ പാകമായ പ്രായത്തിൽ വിളവെടുക്കുന്ന രീതിയാണ് കേരളത്തിലുള്ളത്. കരിക്കിനെ കേരളത്തിലെ ഔദ്യോഗിക പാനീയമായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കരിക്കുവിൽപനയ്ക്കു വേണ്ടി വിളവെടുക്കല്‍ ഇവിടെ പ്രചാരത്തിൽ വന്നിട്ടില്ല. തമിഴ്നാട്ടിൽനിന്നും കർണാടകയിൽനിന്നും വരുന്ന കരിക്കാണ് ഇവിടെ
ജോലിയും ബിസിനസും വിട്ട് 5 വർഷം മുൻപ് 20 ഏക്കറിൽ തുടങ്ങിയ നെൽക്കൃഷി 60 ഏക്കറിലേക്കും പിന്നെ 300 ഏക്കറിലേക്കുമെത്തിയപ്പോൾ കൃഷി മാത്രമല്ല, ആത്മവിശ്വാസവും വളർന്നെന്നു സമീർ. തിരുവല്ല മാന്നാർ സ്വദേശി പി.സമീർ ഐടി വിട്ടാണ് കൃഷിയിലെത്തുന്നത്. 10 വർഷം ഗൾഫ്ജോലിയും തുടർന്ന് ചെന്നൈയിൽ സ്വന്തം ഐടി സംരംഭവുമായി
ഒരു കുഴിയിൽ രണ്ടു വാഴ നട്ടാൽ എന്താണ് നേട്ടം? നേട്ടങ്ങൾ ഏറെയുണ്ടെന്ന് എറണാകുളം ഇലഞ്ഞി സ്വദേശിയായ മോനു വർഗീസ് മാമൻ എന്ന വക്കച്ചൻ പറയും. വക്കച്ചൻ 11 മാസം മുൻപ് നട്ടു നനച്ചു വളർത്തിയ വാഴകളിൽനിന്ന് കുലകൾ വെട്ടിത്തുടങ്ങി. ഒരേക്കറിൽ 1200ൽപ്പരം വാഴകൾ വരുന്ന രീതിയിലാണ് വക്കച്ചൻ കൃഷി ചെയ്തത്. ശരാശരി 14
നെൽക്കൃഷിയുടെ എല്ലാ വളർച്ച ഘട്ടത്തെയും ബാധിക്കുന്ന തണ്ടുതുരപ്പൻ പുഴു, ഓലചുരുട്ടിപ്പുഴു എന്നിവയുടെ മുട്ടകളെ ആക്രമിച്ചു നശിപ്പിക്കുന്ന കടന്നൽ വർഗത്തിൽപ്പെട്ട മിത്രകീടമാണ് ട്രൈക്കോഗ്രമ. ട്രൈക്കോ ഗ്രമ ജപോണികം തണ്ടുതുരപ്പൻ പുഴുവിനെ നിയന്ത്രിക്കുന്നതിനായും ട്രൈക്കോ ഗ്രമ കിലോണിസ് ഓലചുരുട്ടിപ്പുഴുവിനെ
‘വിലയിടിഞ്ഞതോടെ റബർകൃഷിയിൽ നേട്ടം ഗണ്യമായി കുറഞ്ഞു. എങ്കിലും നിത്യം ആദായം നൽകുന്ന വിളകൾ റബർപോലെ വേറെയില്ല. അതുകൊണ്ടു റബർ പൂർണമായി ഒഴിവാക്കാതെ, റബറിനു യോജിച്ച ഇടവിളകളെക്കുറിച്ചു ചിന്തിച്ചു. കുരുമുളകിലെത്തുന്നത് അങ്ങനെ. ടാപ്പ് ചെയ്യുന്ന മരത്തിൽ വളരുന്ന, 4 വർഷം പ്രായമായ കുരുമുളകുചെടിയിൽനിന്ന് ഇപ്പോൾ
1. ഡ്രാഗൺഫ്രൂട്ടിനു നന ആവശ്യമുണ്ടോ? കള്ളിമുൾച്ചെടിയുടെ വർഗത്തിൽ പെടുന്നതിനാൽ മറ്റു വിളകളെ അപേക്ഷിച്ച് ഡ്രാഗൺ ഫ്രൂട്ടിന് വളരെ കുറച്ച് വെള്ളം മാത്രമേ ആവശ്യമുള്ളൂ. നന നൽകിയില്ലെങ്കിലും ഡ്രാഗൺ ഫ്രൂട്ട് നിലനിൽക്കും. എന്നാൽ വേണ്ടത്ര നനയുണ്ടെങ്കിലേ ഡ്രാഗൺ ശരിയായി വളരുകയുള്ളൂ. വിശേഷിച്ച് തുടക്കകാലത്ത്
‘തെങ്ങിന് ഇടവിളയായി ജാതിക്കൃഷി ചെയ്യുന്നതില്‍ പുതുമയില്ല. എന്നാൽ, പാലക്കാടന്‍ മേഖലയില്‍ ഇത് പുതിയ വിജയക്കൂട്ടാണ്. പാലക്കാട് ജില്ലയുടെ തമിഴ്നാട് അതിർത്തിപ്രദേശങ്ങളിൽ പൊതുവേ തെങ്ങ് തനിവിളയായിരുന്നു. എന്നാൽ, ഇന്ന് എരുത്തേൻപതി, കൊഴിഞ്ഞാമ്പാറ തുടങ്ങി പൊള്ളാച്ചിയോടു ചേർന്നു കിടക്കുന്നിടങ്ങളിലെല്ലാം
കേരം തിങ്ങും കേരള നാട്ടിൽ നാളികേരത്തനും വെളിച്ചെണ്ണയ്ക്കും വിലയില്ലാതെ ബുദ്ധിമുട്ടുന്ന കർഷകർ ഏറെയാണ്. അതേസമയം, നാളികേരത്തെയും വെളിച്ചെണ്ണയെയും വരുമാനത്തിന് ആശ്രയിക്കാതെ ഇവയുടെ മറ്റുൽപന്നങ്ങളിലൂടെ വരുമാനം നേടുന്ന ഒട്ടേറെ കർഷകരും സംരംഭകരും കേരളത്തിലുണ്ട് (അവരുടെ വരുമാനനേട്ടരീതി വിശദമായി നവംബർ ലക്കം
‘തുഞ്ചന്റെ ചക്കിലെത്ര ആടും’ എന്ന പരിഹാസ ചോദ്യവും ‘അടിയന്റെ ചക്കിൽ നാലും ആറും ആടു’മെന്ന രസികൻ മറുപടിയും ചേർന്ന തുഞ്ചത്തെഴുത്തച്ഛൻ കഥ ചെറിയ ക്ലാസിൽ തന്നെ പഠിച്ചവരൊന്നും പക്ഷേ ചക്ക് കണ്ടിട്ടുണ്ടാവില്ല. ‘ചക്കിലാട്ടിയ വെളിച്ചെണ്ണ’ ഇന്നു പലയിടത്തും വിൽപനയ്ക്കുണ്ടെങ്കിലും അതെല്ലാം യന്ത്രച്ചക്കുകളാണ്.
കാപ്പിക്കുരുവിനു മികച്ച വില കിട്ടുന്നതിന്റെ സന്തോഷത്തിലാണു കർഷകർ. വർഷങ്ങൾ നീണ്ട വറുതിക്ക് ആശ്വാസം. എന്നാൽ, മികച്ച വില എത്ര നാള് എന്ന ആശങ്കയുമുണ്ട്. രാജ്യാന്തരക്കരാറുകളും കാലാവസ്ഥാമാറ്റവുമെല്ലാം കാരണം ഒരു വിളയ്ക്കും വിലസ്ഥിരത ഇനി ഉറപ്പില്ലെന്നു കർഷകർതന്നെ പറയുന്നു. ഹൈറേഞ്ചില്‍ പലരും അധിക
ഇടുക്കി ജില്ലയിൽ തൊടുപുഴയ്ക്കടുത്ത് കരിങ്കുന്നം തുടിയൻപ്ലാക്കൽ സക്കറിയാസ് സ്റ്റീഫൻ എന്ന ബേബിയുടെ മുഖ്യ കൃഷിയിനം മത്സ്യമാണ്. പടുതക്കുളങ്ങളിലും സിമന്റ് ടാങ്കിലും ബയോഫ്ലോക് ടാങ്കുകളിലുമായി തിലാപ്പിയയും വരാലും വളരുന്നു. ആവശ്യക്കാർക്ക് തത്സമയം മത്സ്യത്തെ പിടിച്ചു വെട്ടി വൃത്തി യാക്കി
വിലയിടിവും വന്യജീവി ശല്യവുമായി കേരളത്തിൽ കൃഷി ഇല്ലാതാകുമ്പോൾ അയൽ സംസ്ഥാനങ്ങളിൽ മികച്ച രീതിയിൽ കൃഷി നടക്കുന്നു. എങ്ങനെയാണ് അവിടുത്തെ കർഷകർക്ക് അതു സാധ്യമാകുന്നതെന്ന് അറിയാൻ കേരളത്തിൽനിന്നുള്ള ഏതാനും കർഷകർ കർണാടകയിലേക്കൊരു യാത്ര നടത്തി. അവിടെ അവർ കണ്ടതും അറിഞ്ഞതുമായ കാര്യങ്ങൾ കിഫയുടെ കോഴിക്കോട്
ഇതു ശീതകാലപച്ചക്കറിക്കൃഷി തുടങ്ങാനുള്ള സമയമാണ്. ഹ്രസ്വകാല വിളകളായ കാബേജിന്റെയും കോളിഫ്ലവറിന്റെയും തൈകൾ നട്ട് രണ്ട്–രണ്ടര മാസംകൊണ്ട് വിളവെടുക്കാം. കാബേജിന്റെ ഭക്ഷ്യ യോഗ്യ ഭാഗത്തിന് ഇംഗ്ലിഷിൽ കർഡ് എന്നു പറയും. കാബേജ് ചെടിയുടെ അഗ്രഭാഗത്തുള്ള ഇലകൾ കൂടിച്ചേർന്നുണ്ടാകുന്ന മൊട്ടുപോലെയുള്ള ഹെഡ് ആണ്
കുരുമുളകിനു കൂട്ടായി കാപ്പി വന്നാൽ എന്താണ് നേട്ടം? കൃഷിക്കാരന്റെ കീശ നിറയുന്നതു മാത്രമല്ല മെച്ചമെന്ന് ഇടുക്കി മഞ്ഞപ്പാറയിലെ യുവകർഷകനായ റോയി. ഇടുക്കിയിലെ ഉൾനാടൻ ഗ്രാമമായ മഞ്ഞപ്പാറയിൽ ഒന്നരയേക്കറിലാണ് റോയിയുടെ കുരുമുളകുകൃഷി. ഇനം ഏറെ പരിചിതമായ കരിമുണ്ടതന്നെ. ഒന്നരയേക്കറിൽ 8 വർഷമായ 1000 ചുവട്
പംക്തിയിലേക്കു ലഭിച്ച ചോദ്യങ്ങളില്‍നിന്നു പ്രാതിനിധ്യ സ്വഭാവമുള്ളവ തിരഞ്ഞെടുത്ത് ഉത്തരം നല്കുന്നു ? മാംഗോസ്റ്റീൻകൃഷിക്ക് കരഭൂമിയോ നിലമോ മെച്ചം. ആന്റോ മാത്യു, പഴയന്നൂർ നിലങ്ങളിൽ ഈർപ്പം സ്ഥിരമായി നിലനിർത്തുന്നത് എളുപ്പമായതിനാലാവാം നിലമാണ് നല്ലതെന്നു പറച്ചിലുണ്ട്. എന്നാല്‍, നല്ല നീർവാർച്ചയും
കേരളത്തിലെ കാലാവസ്ഥയ്ക്കു സമാനമായ കാലാവസ്ഥയുള്ള ഒട്ടേറെ സ്ഥലങ്ങൾ ഓസ്ട്രേലിയയിലുണ്ട്. അതുകൊണ്ടുതന്നെ അത്തരം സ്ഥലങ്ങളിലേക്കാണ് മലയാളികളിൽ നല്ലൊരു പങ്കും കുടിയേറുന്നത്. കൃഷിയിടങ്ങളും കർഷകരും ഏറെയുള്ള അത്തരം നാടുകളിൽ കാണാൻ കാഴ്ചകളുമേറെ. കേരളത്തിലെ വാഗമണ്ണിനു സമാനമായ കാഴ്ചകളുള്ള പ്രദേശമാണ്
വാഴ നിലവിൽ 3 മാസത്തിനുമേൽ പ്രായമുള്ള വാഴകളിൽ കൂമ്പ് പകുതി മാത്രംവിരിയുക, വെള്ളക്കൂമ്പ് വരിക, കൂമ്പില വളഞ്ഞു നിൽക്കുക തുടങ്ങിയ ലക്ഷണങ്ങൾ വ്യാപകം. ചൂടിനെ പ്രതിരോധിക്കുന്നതിനു സഹായിക്കുന്ന കാത്സ്യം മതിയാകുന്നില്ലെന്ന വിവരം വാഴ ഈ ലക്ഷണങ്ങളിലൂടെ അറിയിക്കുകയാണ്. പരിഹാരമായി കാത്സ്യം നൈട്രേറ്റ് 5 ഗ്രാം
കാലാവസ്ഥമാറ്റത്തിനു കാരണമാകുന്ന പാരിസ്ഥിതികപ്രശ്നങ്ങള്‍ക്കു വഴിയൊരുക്കുന്ന ഹരിതഗൃഹവാതകങ്ങളില്‍ പ്രധാനമാണ് മീഥെയ്ന്‍. മൃഗങ്ങളുടെ ദഹനപ്രക്രിയയില്‍ ഉല്പാദിപ്പിക്കപ്പെടുന്ന മീഥെയ്ന്‍ അന്തരീക്ഷത്തിലേക്ക് എത്തിപ്പെടുന്നു. ആഗോള തലത്തിൽ മൃഗങ്ങളിൽനിന്നു നിര്‍ഗമിക്കുന്ന മീഥെയ്ന്റെ 95 ശതമാനവും
കുത്തിവയ്പിനു ശേഷം പശുവിനു ചെന പിടിച്ചോ എന്ന് പരമാവധി നേരത്തേ അറിയാനായാൽ എന്താണു മെച്ചം? ഒരുപാടു മെച്ചങ്ങളുണ്ടെന്നു പറയും ക്ഷീരകർഷകർ. ഏറ്റവും പ്രധാനം സാമ്പത്തിക നേട്ടം തന്നെ. വർഷത്തിൽ ഒരു പ്രസവം എന്ന ക്രമത്തിൽ നീങ്ങിയാൽ മാത്രമെ പശുവളർത്തൽ ലാഭകരമാകൂ എന്നു കർഷകർക്കെല്ലാമറിയാം. എന്നാൽ പല
കോയമ്പത്തൂരിലും തൂത്തുക്കുടിയിലുമെല്ലാം ഒട്ടേറെ കര്‍ഷകര്‍ ഇലവാഴക്കൃഷിയിലേക്കു കളം മാറ്റുന്നു. ഇലയ്ക്കു മികച്ച വിലയും വിപണിയും ഉള്ളതു മാത്രമല്ല കാരണം. കേരളത്തിലെപ്പോലെ അവിടെയുമിന്നു തൊഴിലാളികള്‍ക്കു ക്ഷാമമാണ്. തേങ്ങ ഉൾപ്പെടെ പ്രധാന വിളകളുടെ വിലയിടിവും പ്രശ്നമാണ്. ഈ സാഹചര്യത്തിൽ, അധികം തൊഴിലാളികൾ
മാവിന്‍ചുവട്ടിൽ ഇപിഎൻ (Entamo Pathogenic Nematode) ഒഴിച്ച് മണ്ണിൽ സമാധിദശയിലുള്ള കായീച്ചപ്പുഴുക്കളെ നശിപ്പിക്കാം. കായീച്ച ബാധിച്ച് പൊഴിഞ്ഞു വീണ പഴങ്ങള്‍ വഴി പുഴുക്കൾ മണ്ണിലെത്തിയിട്ടുണ്ടാവും. ഇലമുറിയൻവണ്ടുകളുടെ പുഴുക്കളെയും ഇപിഎൻ നശിപ്പിക്കും. ഇക്കൊല്ലത്തെ കാലാവസ്ഥയിൽ മാവിനു പോഷണം
കേരളത്തിലെ ക്ഷീരോൽപാദനം വർധിപ്പിക്കുക, ക്ഷീരകര്‍ഷകരെ സംരക്ഷിക്കുക എന്നിവ കാലഘട്ടത്തിന്റെ ആവശ്യമാണ്, നാടിന്റെ സാമ്പത്തികമായ സ്ഥിരതയ്ക്കും ഭക്ഷ്യസുരക്ഷയ്ക്കും അത്യന്താപേക്ഷിതവുമാണ്. രാവിലത്തെ ചായ മുടക്കാന്‍ കഴിയാത്ത മലയാളി തമിഴ്നാട്ടില്‍നിന്ന് പാലൊഴുക്കിയാണ് ചായകുടിക്കുന്നതെന്ന് ആവലാതിപ്പെടാതെ
ഈയടുത്ത ദിവസങ്ങളിലായി സംസ്ഥാനത്ത് 11 ജില്ലകളിൽ പലയിടങ്ങളിലായി കുളമ്പുരോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കശാപ്പിനായി സംസ്ഥാനത്തിന്റെ പുറത്തുനിന്നു കൊണ്ടുവന്ന രോഗവാഹകരായ, വാക്സീൻ ചെയ്യാത്ത കന്നുകാലികളില്‍ നിന്നാണ് രോഗവ്യാപനം ഉണ്ടായത് എന്നാണ് മൃഗസംരക്ഷണവകുപ്പിന്റെ നിഗമനം. കുളമ്പുരോഗം
ക്ഷീരമേഖലയെ ദുരിതത്തിലേക്കു തള്ളിവിടുന്ന കന്നുകാലികളിലെ സാംക്രമിക വൈറസ് രോഗമാണ് കുളമ്പ് രോഗം അഥവാ ഫൂട്ട് ആൻഡ് മൗത്ത് ഡിസീസ് (Foot-and-mouth disease -FMD). പശുക്കളെയും എരുമകളെയും മാത്രമല്ല ആട്, പന്നി തുടങ്ങിയ ഇരട്ടകുളമ്പുള്ള വളർത്തുമൃഗങ്ങളെയെല്ലാം പികോർണ വൈറസ് കുടുംബത്തിലെ (Picornaviridae) ആഫ്തോ
മിത്താണല്ലോ ഇന്ന് കേരളത്തിൽ പ്രധാന ചർച്ചാവിഷയം. കാർഷികമേഖലയിലും അങ്ങനെ ചില മിത്തുകൾ പ്രചാരത്തിലുണ്ട്. അത്തരം ചിലത് പരിചയപ്പെടാം. 1. തെറ്റ്: പച്ചക്കറിവിളകളിലെ വേരുകളിലുണ്ടാകുന്ന കുമിൾബാധകളെ ചെറുക്കാൻ സ്യൂഡോമോണാസ് ലായനി മണ്ണിലൊഴിച്ചു കൊടുക്കാറുണ്ട്. എന്നാൽ വരണ്ടുണങ്ങിയ മണ്ണിലേക്ക് ഈ ലായനി
കാര്‍ഷികാവശ്യത്തിനുള്ള വിവിധ തരത്തിലുള്ള യന്ത്രോപകരണങ്ങളും ഭക്ഷ്യസംസ്കരണത്തിനാവശ്യമായ യന്ത്രോപകരണങ്ങളും വ്യക്തികള്‍ക്ക് 40 മുതല്‍ 60 വരെ ശതമാനം സബ്സിഡിയോടെ ഓണ്‍ലൈനായി വാങ്ങാം. www.agrimachinery.nic.in എന്ന വെബ്സൈറ്റില്‍ റജിസ്റ്റര്‍ ചെയ്ത് ആവശ്യമായ യന്ത്രങ്ങള്‍ വാങ്ങാവുന്നതാണ്. ഓഗസ്റ്റ് ഒന്നു മുതല്‍
പാടത്തും പറമ്പിലും കൃഷിപ്പണി എളുപ്പമാക്കാന്‍ ഒട്ടേറെ യന്ത്രോപകരണങ്ങള്‍, ധനസഹായത്തോടെ വാങ്ങാന്‍ സ്മാം പദ്ധതി. യന്ത്രങ്ങള്‍ വാങ്ങി തൊഴില്‍ സംരംഭവും തുടങ്ങാം... വീണ്ടുമൊരു സ്മാം പദ്ധതിക്കാലത്തിന് തുടക്കമായി. 2023–24 വർഷത്തെ സബ് –മിഷൻ ഓൺ അഗ്രിക്കൾച്ചർ മെക്കനൈസേഷൻ (സ്മാം) ഇന്നു മുതൽ അപേക്ഷ നൽകാം.
സംസ്ഥാനത്ത് ചില പ്രദേശങ്ങളിൽ പശുക്കളിൽ കുളമ്പുരോഗത്തിന് സമാനമായ ലക്ഷണങ്ങൾ കണ്ടെത്തിയതായുള്ള വാർത്തകൾ ഇപ്പോൾ പുറത്തുവരുന്നുണ്ട്. കേരളത്തിൽ വരുന്ന ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ കന്നുകാലികളിൽ കുളമ്പുരോഗവ്യാപനത്തിന് ഉയർന്ന സാധ്യതയുണ്ടെന്ന് ദേശീയ വെറ്ററിനറി എപിഡെമിയോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ
വീട്ടുമുറ്റത്ത് കോഴികളെ വളര്‍ത്താനും ഒപ്പം ഉദ്യാനത്തിന് അലങ്കാരവുമാകുന്ന കോഴിക്കൂടിന്റെ 3 മാതൃകകള്‍ പത്തനംതിട്ട കൃഷിവിജ്ഞാനകേന്ദ്രം ഒരുക്കിയിട്ടുണ്ട്. അവ പരിചയപ്പെടാം. കൂപ് കോഴികള്‍ക്ക് ചിക്കിപ്പെറുക്കി നടക്കാനും ഒപ്പം സുരക്ഷിതമായി പാര്‍ക്കാനും മുട്ടയിടാനുമായി 3 ഭാഗങ്ങളുള്ള മാതൃക. റണ്‍:
കഴിഞ്ഞ മാസം രാസവളങ്ങൾ നൽകിയ തെങ്ങുകളില്‍ തടി തിരിഞ്ഞവയ്ക്ക് ഈ മാസം മഗ്നീഷ്യം സൾഫേറ്റ് 250 ഗ്രാം, കായ്ക്കാൻ തുടങ്ങിയവയ്ക്ക് 500 ഗ്രാം എന്ന തോതില്‍ ഓരോ തെങ്ങിനും പൊതു ശുപാർശയായി നൽകാം. ചെമ്പൻചെല്ലി, കൊമ്പൻചെല്ലി ഇവ തെങ്ങിനെ ആക്രമിക്കുന്നതിൽനിന്നും തടയുന്നതിന് കണ്ണി അകലം കുറഞ്ഞ നൈലോൺ വല(ചിത്രത്തിൽ
എന്റെ ഭാര്യയുടെ പേരിൽ 1992ൽ 11 സെന്റ്, 19 സെന്റ് വീതം സ്ഥലങ്ങൾ രണ്ടു വ്യക്തികളിൽനിന്നു രണ്ട് ആധാരപ്രകാരം വാങ്ങി. എന്നാൽ, വില്ലേജ് ഓഫിസിലെ രേഖകളിൽ ഇവ നിലമായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രണ്ടും ജാതിയും തെങ്ങും മരങ്ങളുമുള്ള പുരയിടങ്ങൾ. ഡേറ്റാ ബാങ്കിൽ ഉൾപ്പെട്ടിട്ടില്ല. രണ്ടു ഭൂമിയും രേഖകളിൽ കര
മത്സ്യക്കൃഷിയിലെ ചെലവിന്റെ മുഖ്യ പങ്ക് തീറ്റയ്ക്കാണ്. തീറ്റവില വർധന ഒട്ടേറെ കർഷകരെ പ്രതികൂലമായി ബാധിക്കുകയും ചെയ്തിട്ടുണ്ട്. കാർപ്പിനങ്ങൾ കഴിഞ്ഞാൽ നല്ലൊരു ശതമാനം കർഷകരും വളർത്തുന്ന പ്രധാന മത്സ്യയിനമാണ് തിലാപ്പിയ (ഗിഫ്റ്റ് അഥവാ ജനറ്റിക്കലി ഇംപ്രൂവ്ഡ് ഫാംഡ് തിലാപ്പിയ, ചിത്രലാട, എംഎസ്ടി എന്നിങ്ങനെ
എല്ലാ വിളകൾക്കും അടിവളമായി ശുപാർശ ചെയ്യുന്ന ഈ ജൈവവളം മണ്ണിന്റെ രാസ–ഭൗതിക–ജൈവ സ്വഭാവം മെച്ചപ്പെടുത്തുന്നു. പ്രധാന പോഷക മൂലകങ്ങളായ നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം കൂടാതെ വിളകളുടെ വളർച്ചയ്ക്ക് ആവശ്യമായ ദ്വിതീയ - സൂക്ഷ്മ മൂലകങ്ങളും, കുറഞ്ഞ അളവിലാണെങ്കിലും അടങ്ങിയിട്ടുണ്ട്. മണ്ണിന്റെ ജീവൻ നിലനിർത്തുന്ന
ഒരിടവേളയ്ക്കു ശേഷം സംസ്ഥാനത്ത് വീണ്ടും വളർത്തുപന്നികളിൽ ആഫ്രിക്കൻ പന്നിപ്പനി എന്ന പകർച്ചവ്യാധിയുടെ വ്യാപനം റിപ്പോർട്ട് ചെയ്യപ്പെട്ടുതുടങ്ങിയിരിക്കുന്നു. കണ്ണൂർ, തൃശൂർ, ഇടുക്കി തുടങ്ങിയ ജില്ലകളിലെല്ലാം തന്നെ ചെറുതും വലുതുമായ രോഗബാധകൾ ഈ കഴിഞ്ഞ ആഴ്ചയിൽ റിപ്പോർട്ട് ചെയ്യപ്പെടുകയുണ്ടായി. രോഗം കണ്ടെത്തിയ
ഒരു കിലോ അടയ്ക്കയ്ക്ക് 400 രൂപ വില. ഒരു മരത്തില്‍നിന്ന് ശരാശരി 3 കിലോ അടയ്ക്ക ലഭിച്ചാൽ 1200 രൂപ. കമുകുകൃഷി വ്യാപിക്കുന്നതിൽ അത്ഭുതമില്ല. ഒന്നാന്തരം കമുകുതോട്ടങ്ങൾ കാണാം കാസർകോട് ജില്ലയിൽ. കാസർകോട് ബെള്ളൂർ പഞ്ചായത്തിലെ നെട്ടണിഗെ കല്ലഗ ചന്ദ്രശേഖരറാവുവിന് പ്രായം എഴുപതായെങ്കിലും
സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. നിലവിൽ ഡെങ്കിപ്പനിയാണ് പകർച്ചപ്പനികളിലെ പ്രധാന വില്ലൻ. 3000ലധികം ഡെങ്കിപ്പനി കേസുകളാണ് ഈ വർഷം ഇതുവരെ സ്ഥിരീകരിച്ചത്. ഈ വർഷം 36 പേർ ഇതിനകം മരിച്ചു. ഡെങ്കിപ്പനി ലക്ഷണങ്ങളോടെ മരിച്ചവർ വേറെയുമുണ്ട്. ഈഡിസ് ഈജിപ്തി ഇനത്തിൽപ്പെടുന്ന കൊതുകുകളാണ് ഡെങ്കിപ്പനി
‘ഒന്നിന് 18 രൂപ നല്‍കിയാണ് വാഴക്കന്ന് വാങ്ങുന്നത്. നട്ട് ആറേഴു മാസം പരിപാലിച്ചിട്ടും വാഴ നന്നാവുന്നില്ലെങ്കില്‍ ആരോടു പരാതി പറയും. ഇത്തവണ നട്ട നേന്ത്രനില്‍ നല്ലൊരു പങ്ക് മികച്ച പരിപാലനം നല്‍കിയിട്ടും വേണ്ടത്ര വളര്‍ച്ച നേടിയിട്ടില്ല, സമയത്തിന് കുലച്ചിട്ടുമില്ല. നടീല്‍വസ്തുക്കളുടെ ഗുണമേന്മ ഉറപ്പു
വയലുകള്‍ പലതും വാഴക്കൃഷിക്കു വഴിമാറിയത് വിമര്‍ശിക്കപ്പെടുന്നുണ്ടെങ്കിലും പ്രതികൂല കാരണങ്ങളാല്‍ നെല്‍കൃഷി ഒഴിവാക്കേണ്ടിവന്ന പലരും ഇന്ന് ആശ്വാസം കാണുന്നത് വാഴയിലാണ്, വിശേഷിച്ച് നേന്ത്രനില്‍. കണക്കുകളിലും കാണാം ഈ മാറ്റം. 2001-’02 ല്‍ നമ്മുടെ നേന്ത്രവാഴക്കൃഷിവിസ്തൃതി 50,871 ഹെക്ടര്‍ ആയിരുന്നത്
സമുദ്രനിരപ്പിൽനിന്ന് 2000 അടിക്കും മുകളിലാണ് പൂവാറംതോട്. കോഴിക്കാട് ജില്ലയിൽ കൂടരഞ്ഞിക്കടുത്തുള്ള ഈ കുടിയേറ്റക്കർഷകമേഖലയിലെ ജാതിക്കായ്ക്ക് എന്നും വിലയും മൂല്യവും കൂടും. ‘ഒരു കിലോ ഒന്നാന്തരം പത്രിക്ക് നിലവിൽ ശരാശരി 1800 രൂപ വിലയുള്ളപ്പോൾ ഇവിടെ 2150 രൂപ വരെ വില ലഭിക്കുന്നു. കായയ്ക്ക് കിലോ 350 രൂപയും.
വർഷത്തിൽ ഒരു പ്രസവം - ഇതാണ് ക്ഷീരകർഷകരുടെ വിജയമന്ത്രം. അതായത്, ഒരു പശുവിന്റെ 2 പ്രസവങ്ങൾക്കിടയിലുള്ള കാലദൈർഘ്യം ഒരു വർഷത്തിൽ കൂടാതിരുന്നാൽ മാത്രമേ പശു വളര്‍ത്തല്‍ ലാഭകരമാവുകയുള്ളൂ. ഇപ്രകാരം 12 മാസങ്ങൾകൊണ്ട് അടുത്ത പ്രസവം നടക്കണമെങ്കിൽ ആദ്യ പ്രസവത്തിനു ശേഷം 70-72 ദിവസത്തിനുള്ളിൽ അടുത്ത ഗർഭധാരണം
കൂട്ടിലടച്ചു വളർത്തുന്ന അത്യുൽപാദനശേഷിയുള്ള മുട്ടക്കോഴികളിൽ കണ്ടുവരുന്ന പ്രധാന ദുശീലങ്ങളാണ് പരസ്പരം കൊത്തുന്നതും മുട്ട കൊത്തിക്കുടിക്കുന്നതും. ഈ ദുശീലങ്ങൾ തുടങ്ങിക്കഴിഞ്ഞാൽ നിയന്ത്രിക്കുക എത്ര എളുപ്പമല്ല. അതുകൊണ്ടുതന്നെ പല കർഷകരും ഈ പ്രശ്നംമൂലം പ്രതിസന്ധിയിലാകാറുണ്ട്. തമ്മിൽത്തമ്മിൽ പിൻഭാഗം കൊത്തി
പതിറ്റാണ്ടുകളായി സണ്ണിക്ക് കൃഷി ജീവിതത്തിന്റെ ഭാഗമാണ്. തലമുറകൾ പകർന്നുനൽകിയ കൃഷി പാരമ്പര്യം കൈവിടാതെ നെഞ്ചോടു ചേർന്ന് കോട്ടയം മോനിപ്പള്ളി അഞ്ചാംതടത്തിൽ എ.ജെ.സണ്ണി മണ്ണിലേക്കിറങ്ങുമ്പോൾ മണ്ണും മികച്ച വിളവ് അദ്ദേഹത്തിനു നൽകുന്നു. പത്തും അൻപതും നൂറും മേനി വിളവ് കൃഷിയിടം സണ്ണിക്ക് സമ്മാനിക്കും. പടവലവും
മഴക്കാലം അടുത്തെത്തിക്കഴിഞ്ഞു, ക്ഷീരമേഖലയെ സംബന്ധിച്ചേടത്തോളം മഴക്കാലം സമൃദ്ധിയുടെ കാലമാണ്. വേനലിൽ കിതച്ചും അണച്ചും തളർന്ന പശുക്കൾ ഇടമുറിയാതെ മഴപെയ്യുമ്പോൾ ആ കുളിരിൽ മനംമറന്ന് തിരിമുറിയാതെ നറും പാൽ ചുരത്തും.അനുകൂല കാര്യങ്ങൾ ഏറെയുണ്ടെങ്കിലും പരിപാലനത്തിൽ പിഴച്ചാൽ മഴക്കാലം ക്ഷീരകർഷകർക്ക്
അച്ഛന്റെ പാടത്ത് കൃഷി നശിപ്പിക്കാനെത്തുന്ന പന്നികളെ തുരത്താൻ പത്താം ക്ലാസുകാരൻ കണ്ടുപിടിച്ച യന്ത്രം ശ്രദ്ധനേടുന്നു. പാലക്കാട്, ചിറ്റൂർ ഗവ: ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി എസ്.മാധവ് ആണ്, ഫാം ഗാർഡ് എന്നു പേരിട്ട യന്ത്രം നിർമിച്ചത്. പൂർണമായും സൗരോർജ്ജത്തിലാണ് ഇതിന്റെ പ്രവർത്തനം. ചിറ്റൂരിന് സമീപം
? കൃഷി ചെയ്യാതെ കിടന്നിരുന്ന പാടത്തിനോടു ചേർന്നുള്ള സ്ഥലം ഞാൻ ഈയിടെ വൃത്തിയാക്കി വാഴയും ഫലവൃക്ഷങ്ങളും കൃഷി ചെയ്യാൻ തുടങ്ങി. ഇവിടെ ചെറിയ തോടുകളുണ്ട്. കനാലിൽനിന്നു വെള്ളം വന്നുപൊയ്ക്കൊണ്ടിരിക്കുന്ന ഈ തോടുകള്‍ക്കു ശരാശരി ഒരു മീറ്റർ വീതിയും ആഴവും 20 മീറ്ററോളം നീളവുമുണ്ട്. ഇവിടെ മത്സ്യക്കൃഷി
കംപ്യൂട്ടർ നിയന്ത്രിത ഹൈടെക് തൊഴുത്തുകളെക്കുറിച്ചു കേട്ടിട്ടുണ്ടെങ്കിലും നമ്മുടെ നാട്ടിലെ തൊഴുത്തുകളിൽ സോഫ്റ്റ്വെയര് എത്തിയ കാര്യം പലരും അറിഞ്ഞിട്ടുണ്ടാവില്ല. അമ്പതും നൂറും ഉരുക്കളുള്ള സാദാ ഡെയറി യൂണിറ്റുകളിൽ അതൊന്നും പ്രായോഗികമാവില്ലെന്ന് കരുതുന്നവരാണേറെ. എന്നാൽ കേരളത്തിലെ ഏറ്റവും മികച്ച ഏതാനും
കൃഷിയുമായി ബന്ധപ്പെട്ട കണക്കുകളും കാര്യങ്ങളും കൃത്യമായി എഴുതി സൂക്ഷിക്കുന്നവർ എത്ര പേരുണ്ടാവും? വിരലിലെണ്ണാവുന്നവർ മാത്രം. ഒരുപക്ഷേ, ബിസിനസുകാർ മുന്നേറുമ്പോഴും കൃഷിക്കാർ തളരുന്നതിനു കാരണവും ഇതു തന്നെ. ഓരോ ദിവസത്തെയും കാർഷികപ്രവർത്തനങ്ങൾ രേഖപ്പെടുത്തിവയ്ക്കുന്ന കർഷകന് അടുത്ത സീസണിൽ സ്വന്തം തെറ്റും
എന്തൊരു ഉഷ്ണമെന്നു ഇക്കഴിഞ്ഞ ദിവസങ്ങളിൽ പരാതിപ്പെടാതിരുന്ന ഒരാൾ പോലുമുണ്ടാവില്ല കേരളത്തിൽ. അപ്പോള്‍ ഒന്നു പരാതിപ്പെടാൻപോലും നിവൃത്തിയില്ലാത്ത മിണ്ടാപ്രാണികളുടെ അവസ്ഥയോ? ചൂടും ഈർപ്പവും കൂടുമ്പോൾ പശുക്കൾ അണയ്ക്കുന്നത് കണ്ടിട്ടില്ലേ? ശരീരതാപനിലയിൽ സ്ഥിരത നേടാനാണത്. ചൂട് കൂടുമ്പോൾ നാം
പന്നിഫാമുകളിലെ മലിനജലം സമീപവാസികളുടെ പേടിസ്വപ്നമാണ്. കുടിവെള്ള സ്രോതസ്സുകൾ മലിനമാകുമോയെന്നാണ് ആശങ്ക. പന്നിഫാമുകളിലെ മലിനജലം ഒഴുക്കികളയാതെ പുനരുപയോഗം സാധ്യമായാൽ ഈ പേടി മാറ്റാം. ജലദൗർലഭ്യം ഫലപ്രദമായി നേരിടാനും കഴിയും. ഇവിടെയാണ് പന്നിഫാമില്‍ മലിനജല സംസ്കരണ പ്ലാന്റ് എന്ന ആശയത്തിനു പ്രസക്തി. മണ്ണുത്തി
കേരളത്തിനാവശ്യമായ പാൽ കേരളത്തിൽ തന്നെ ഉൽപാദിപ്പിക്കുമ്പോഴാണ് സ്വയം പര്യാപ്തമായി എന്ന് നമുക്ക് പറയാൻ കഴിയൂ. ഈ ലക്ഷ്യത്തിനായി ധാരാളം പദ്ധതികൾ സർക്കാർ പ്രഖ്യാപിക്കുന്നുണ്ട്. വർഷങ്ങളായി ഈ ലക്ഷ്യം പ്രസംഗങ്ങളിൽ ഉൾപ്പെടുത്തുന്നുമുണ്ട്. പക്ഷേ ഫലം കാണുന്നില്ലെന്നു മാത്രം. നിലവിലെ കർഷകർ ഈ മേഖല
വർഷം രണ്ടായിട്ടും തന്റെ എച്ച്എഫ് പൈക്കിടാവ് മദിയുടെ ലക്ഷണങ്ങൾ ഒന്നും കാണിച്ചിട്ടില്ല എന്ന പരിഭവവുമായാണ് ഒരു ക്ഷീരകർഷകസുഹൃത്ത് ഈയിടെ മൃഗാശുപത്രിയിൽ എത്തിയത്. പശുവിനു നൽകുന്ന പരിചരണക്രമങ്ങളെ പറ്റി ചോദിച്ചപ്പോൾ കിടാവ് മദികാണിക്കാത്തതിന്റെ കാരണങ്ങൾ ഏകദേശം വ്യക്തമായി.വയസ്സ് രണ്ടായിട്ടും ആ ക്ഷീരകർഷകൻ
വളര്‍ത്തുമൃഗങ്ങളെ ബാധിക്കാന്‍ ഇടയുള്ള പ്രധാനപ്പെട്ട സാംക്രമികരോഗങ്ങളിലൊന്നും പകര്‍ച്ചവ്യാധിയുമാണ് ബ്രൂസെല്ലോസിസ് രോഗം. രോഗാണു ബാധയേറ്റ മൃഗങ്ങളില്‍നിന്നും മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയേറെയുള്ള പ്രധാന ജന്തുജന്യരോഗങ്ങളിലൊന്നുകൂടിയാണ് ബ്രൂസല്ലോസിസ്. മെഡിറ്ററേനിയന്‍ പനി, മാള്‍ട്ടാ പനി, ബാംഗ്സ് രോഗം
പന്നിക്ക് അറവുശാല അവശിഷ്ടത്തിനും ഹോട്ടല്‍ വേസ്റ്റിനും ബദലായി ലാഭകരമായ തീറ്റയ്ക്കു സാധ്യതയുണ്ടോ? ഉണ്ടെങ്കില്‍ എങ്ങനെ? പരമ്പരാഗതമായി മിച്ചഭക്ഷണവും അറവ് അവശിഷ്ടങ്ങളും നൽകിയാണ് കേരളത്തിൽ പന്നിവളർത്തൽ. എന്നാൽ, ഈയിടെയായി പലയിടത്തും മിച്ചഭക്ഷണവും ചിക്കൻ ഒഫൽസ് പോലുള്ള അറവ് ശിഷ്ടങ്ങളും കർഷകർക്കു
മഴക്കാലമാണ് പൊതുവെ പശുക്കളിൽ അകിടുവീക്കത്തിന് ഏറ്റവും സാധ്യതയുള്ള കാലമെന്ന് പൊതുവെ പറയാറുണ്ട്. എന്നാൽ കഠിനമായ ഈ വേനൽ കാലത്തും പശുക്കളിൽ അകിടുവീക്കം വരുത്തിവയ്ക്കുന്ന ബാക്റ്റീരിയ രോഗാണുക്കളുണ്ട്. സമ്മർ മാസ്റ്റൈറ്റിസ് അഥവാ വേനൽ അകിടുവീക്കം എന്നാണ് ഈ സാഹചര്യം പശുക്കളിൽ വിളിക്കപ്പെടുന്നത്.
അതിസാന്ദ്രത മത്സ്യക്കൃഷി കേരളത്തിൽ വിജയിക്കുമെന്നതിൽ സംശയം വേണ്ട. യോജ്യമായ കാലാവസ്ഥ, സമൃദ്ധമായ ജലലഭ്യത, കുറഞ്ഞ നിരക്കിൽ വൈദ്യുതി, മത്സ്യങ്ങൾക്ക് മികച്ച ഗാർഹിക വിപണി എന്നിങ്ങനെ കൃഷിയിലും വിപണനത്തിലും അനുകൂല ഘടകങ്ങൾ ഏറെ. അതുകൊണ്ടു തന്നെ സാധാരണ കൃഷിരീതിയിൽ ലഭിക്കുന്ന മത്സ്യോൽപാദനത്തിന്റെ 20–30 മടങ്ങു
കുറഞ്ഞ മുതൽമുടക്കിൽ കൂടുതൽ ആദായം നേടിത്തരുന്ന കാടവളർത്തലിന് കേരളത്തിൽ ഏറെ പ്രചാരം ലഭിച്ചു കഴിഞ്ഞു. ശ്വാസകോശ രോഗങ്ങൾക്ക് കാടമുട്ടയും ഇറച്ചിയും വളരെ ആശ്വാസം നൽകുന്നതായി അനുഭവസ്ഥർ പറയുന്നു. ഹ്രസ്വ ജീവിതചക്രവും കുറഞ്ഞ തീറ്റച്ചെലവുമാണ് കാടപ്പക്ഷിയുടെ പ്രത്യേകതകൾ. മുട്ട വിരിയുന്നതിന് 16 മുതൽ 18
പശുക്കളിൽ ചർമമുഴ രോഗത്തിന്റെ മൂന്നാം തരംഗം കേരളത്തിലെ ക്ഷീരമേഖലയിലുണ്ടാക്കിയ ആഘാതം ചെറുതല്ല. സങ്കരയിനമെന്നോ നാടൻ പശുക്കളെന്നോ ഭേദമില്ലാതെ എല്ലായിനം പശുക്കളെയും ചർമമുഴ രോഗം അതിതീവ്രമായി ബാധിച്ചു. ആയിരക്കണക്കിന് കാലികൾ ചത്തൊടുങ്ങിയെന്നു മാത്രമല്ല, രോഗബാധയേറ്റവയിൽ പാലുൽപാദനവും വലിയ അളവിൽ കുറഞ്ഞു.
1. പ്രായപൂർത്തിയായ കാളകളെ വീടുകളിൽ വളർത്തുന്നത് അഭികാമ്യമല്ല, എപ്പോൾ വേണമെങ്കിലും അവർ അക്രമാസക്തമാകാം. അതുകൊണ്ടുതന്നെ വന്ധ്യംകരണം നടത്തിയശേഷം മാത്രം പരിപാലിക്കുന്നതാണ് ഉചിതം. അഞ്ചു മുതൽ ഒൻപത് മാസം പ്രായത്തിൽ വെറ്ററിനറി ഡോക്ടറുടെ സഹായത്തോടെ വന്ധ്യംകരണം നടത്താവുന്നതാണ്. 2. കാളയുടെ അടുത്തേക്ക്
കർഷകർ നേരിടുന്ന പ്രധാന പ്രതിസന്ധിയാണ് അടിക്കടിയുള്ള കാലിത്തീറ്റ വിലവർധന. ഫാക്ടറിത്തീറ്റയ്ക്കു പകരം ബിയർ വെയ്സ്റ്റ്പോലുള്ള ചെലവു കുറഞ്ഞ തീറ്റകളിലേക്ക് അവർ തിരിഞ്ഞതും അങ്ങനെ. കേരളം, തമിഴ്നാട്, ഗോവ, പോണ്ടിച്ചേരി എന്നിവിടങ്ങളിലെല്ലാം കിട്ടുന്ന ബിയർ വെയ്സ്റ്റ് അഥവാ ബ്രൂവറി വെയ്സ്റ്റ് വ്യാപകമായി ഇന്നു
തണുപ്പു കാലാവസ്ഥയുള്ള രാജ്യങ്ങളിലെ വിദേശ ജനുസുകളുടെ പാരമ്പര്യം പേറുന്നവയാണ് നമ്മുടെ സങ്കരയിനം പശുക്കള്‍. ആയതിനാല്‍ വേനല്‍ക്കാലം അവര്‍ക്ക് കഠിന കാലമാണ്. ഉരുകുന്ന വേനലില്‍ ക്ഷീരകര്‍ഷകര്‍ പശുപരിപാലനത്തില്‍ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. അന്തരീക്ഷത്തിലെ ചൂടു കൂടുന്നതോടെ കറവപ്പശുക്കള്‍
ചീഫ് സെക്രട്ടറിയായിരുന്ന പാലാട്ട് മോഹൻദാസിനെ പരിചയപ്പെടുത്തേണ്ട കാര്യമില്ല. കർഷകനായി മാറിയ പാലാട്ട് മോഹൻദാസിന്റെ കൃഷിരീതികൾ കൂടി അറിയാം. കൃഷിക്കാരുടെ പ്രശ്നങ്ങൾ ഫയലിൽ നിന്നല്ല, അനുഭവിച്ചും കണ്ടും കേട്ടും ചെറുത്തു നിന്നും വയലിൽ നിന്നു നേരിട്ടാണ് മോഹൻദാസ് മനസ്സിലാക്കുന്നത്. സംസ്ഥാനത്തെ ആദ്യ മുഖ്യ
കൃഷി സ്മാർട്ടാകുമ്പോൾ ഒരേസമയം ചെലവു പകുതിയായി കുറയുകയും വിളവ് ഇരട്ടി ആവുകയും ചെയ്യുന്നു. കർഷകന് 200% നേട്ടം. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് ബ്ലോക്കിലെ കർഷകരുടെ അനുഭവമാണിത്. കേന്ദ്ര കിഴങ്ങു വർഗ ഗവേഷണ സ്ഥാപനം (സിടിസിആർഐ) നടപ്പാക്കിയ പദ്ധതിയിലൂടെയാണു കർഷകർ സ്മാർട് കൃഷിയുടെ ഗുണഫലങ്ങൾ
സംസ്ഥാനത്ത് പാലുൽപാദനം കൂട്ടാനും കറവയുടെ ഇടവേള ദൈർഘ്യം കൂട്ടാനുമായി മിൽമയുടെ പാൽ ശേഖരണസമയം മാറ്റുന്നത് ആലോചനയിലുണ്ടെന്ന തീരുമാനം മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അറിയിച്ചത് ഈയിടെയാണ്. മിൽമ പാൽശേഖരണ സമയം പുനഃക്രമീകരിക്കുന്നത് പരിഗണയിലുണ്ടെന്ന ഈ വാർത്തയ്ക്ക് വലിയ സ്വീകാര്യതയാണ്
വേനൽക്കാലത്ത് പലപ്പോഴും മിക്ക കർഷകരുടെയും കൃഷിയിടം വരണ്ട അവസ്ഥയിലാണ്, പ്രത്യേകിച്ച് ജലദൗർലഭ്യമുള്ള പ്രദേശങ്ങളിൽ. തുള്ളിനന സൗകര്യങ്ങൾ ഒരുക്കി പല കർഷകരും കൃഷി മുൻപോട്ടു കൊണ്ടുപോകുന്നുമുണ്ട്. എന്നാൽ, നെൽപ്പാടങ്ങളിൽ ജലദൗർലഭ്യം ചെലുത്തുന്ന വെല്ലുവിളി ചെറുതല്ല. മുൻകാലങ്ങളെ അപേക്ഷിച്ച് വേനലിന്റെ കാഠിന്യം
? ഞാൻ ബയോഫ്ളോക് രീതിയിൽ 20,000 ലീറ്റർ ടാങ്കിൽ മീൻ വളർത്തിയിരുന്നു. വളർച്ചക്കുറവും ചത്തു പോകലും കാരണം സാമ്പത്തികനഷ്ടമുണ്ടായതിനാല്‍ ഇനി ഈ കൃഷി ചെയ്യുന്നില്ല. ഈ ടാങ്കിൽ വീട്ടാവശ്യത്തിനുള്ള മീൻ കൃഷി ചെയ്യാൻ ഉദ്ദേശിക്കുന്നു. ഏതു മീൻ ഇടണം. എന്തൊക്കെ ചെയ്യണം. ടാങ്കിൽ വളർത്താൻ യോജ്യം തിലാപ്പിയ, വരാൽ,
കാർഷികരംഗത്ത് പത്തു കാശുണ്ടാക്കണം. മുതൽമുടക്കാൻ കയ്യില്‍ അധികം പണമില്ല. കൂടുതൽ റിസ്ക് എടുക്കാനും വയ്യ. പരമാവധി 25,000 രൂപ ഒരുമിച്ചു മുടക്കാം. ഈ തുകയ്ക്ക് തുടങ്ങാവുന്ന സംരംഭങ്ങൾ എന്തെങ്കിലുമുണ്ടോ? എന്തു വരുമാനം നേടാം? പിന്നീട് വീപുലമാക്കാൻ സാധിക്കുമോ? സാധാരണക്കാരായ ഒട്ടേറെപ്പേരുടെ മനസ്സിലെ
പ്രസവത്തെ തുടർന്നുള്ള സ്വാഭാവിക തീറ്റമെടുപ്പും ചൂടു കാരണം തീറ്റയെടുക്കൽ കുറയുന്നതും കറവപ്പശുക്കളുടെ ശരീരത്തിൽ ഗ്ലൂക്കോസിന്റെ അളവ് കുറയുന്നതിനും ഊർജ അപര്യാപ്തതയ്ക്കും വഴിയൊരുക്കും. അത്യുൽപ്പാദനമുള്ള കറവപ്പശുക്കളുടെ ശരീരത്തിൽ ഊർജം കുറയുന്നതോടെ കീറ്റോസിസ് എന്ന ഉപാപചയ രോഗത്തിനുള്ള സാധ്യത ഏറെയാണ്.
ചാച്ചൻ ചാക്കോ കുരുമുളകു പറിക്കുന്നതിനിടെ ഏണി ചരിഞ്ഞു വീഴുന്നത് മകൻ ജോസിന്റെ കൺമുൻപിലാണ്. ജോസിന് അന്ന് 12 വയസ്സ് കാണും. നിലത്തുനിന്നു മുളകു പറിച്ചെടുക്കാൻ ചാച്ചനു വഴിയുണ്ടാക്കിക്കൊടുക്കണം എന്നു ജോസ് അന്നേ മനസ്സിൽ വിചാരിച്ചു. 35 വർഷത്തിനിപ്പുറം ജോസ് ഉണ്ടാക്കിയ മുളകു പറിക്കൽ യന്ത്രം ഇന്ന് ഹിറ്റാണ്.
കോഴിവളര്‍ത്തലിന് ഏറ്റവും അനുയോജ്യമായ അന്തരീക്ഷതാപനില 19 മുതല്‍ 28 ഡിഗ്രി സെല്‍ഷ്യസ് വരെയാണ്. ഈ അനുകൂല താപപരിധിയില്‍ വരുന്ന നേരിയ മാറ്റങ്ങള്‍ പോലും പക്ഷികളുടെ ആരോഗ്യത്തെയും ഉത്പാദനത്തെയും സാരമായി ബാധിക്കും. വിയര്‍പ്പുഗ്രന്ഥികള്‍ ഇല്ലാത്തതിനാല്‍ ബാഷ്പീകരണത്തിലൂടെ അധിക ശരീരതാപം പുറന്തള്ളാന്‍ കഴിയാതെ
ക്ഷീരമേഖലയെ പിടിച്ചുലച്ച ചർമമുഴ വൈറസ് രോഗത്തിന്റെ മൂന്നാം തരംഗത്തിന് പിന്നാലെ കടുപ്പമേറിയ വേനൽ കൂടിയെത്തിയതോടെ ക്ഷീരകർഷകർക്ക് പ്രയാസത്തിന്റെ കാലമാണിത്. കേരളത്തിൽ പലയിടങ്ങളിലും വേനൽമഴ ലഭ്യമായെങ്കിലും ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചില്ലെങ്കിൽ കഠിനമായ ചൂടിന്റെ ആഘാതം താങ്ങാൻ മനുഷ്യർക്ക് മാത്രമല്ല
‘ഒരു മാസത്തേക്കായാലും ഒരാഴ്ചത്തേക്കായാലും പാലിനു മുൻകൂറായി പണം വാങ്ങുന്ന രീതിയാണ് ഞങ്ങളുടേത്. പണമടയ്ക്കുന്നവർക്ക് ദിവസവും രാവിലെ വീട്ടുപടിക്കൽ പാലെത്തും. സബ്സ്ക്രിപ്ഷൻ തുക തീരാറാകുന്നതിന് 2 ദിവസം മുൻപ് ഉപഭോക്താവിനെ ഫോൺ വിളിച്ചും മെസേജ് അയച്ചും വിവരം ധരിപ്പിക്കും. തുടർന്നും ആവശ്യമുള്ളവർ
പാടശേഖരസമിതിയുടെ പിൻബലംകൊണ്ടു മാത്രം നെല്‍കൃഷി തുടരുന്ന ഒട്ടേറെപ്പേരുണ്ട് നമ്മുടെ നാട്ടിൽ. എല്ലാ പാടശേഖരസമിതികളും ഒരേ ആവേശത്തോടെ കൃഷിചെയ്യുന്നുമില്ല. എന്നാല്‍ കൃഷിക്കാർക്കു കൂടുതൽ നേട്ടമുണ്ടാകണമെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നവയുമുണ്ട്. തൃശൂർ ചേർപ്പ് ചേനത്തുള്ള ചേനംതരിശ് പടവിനെ ഈ
? എന്റെ അര ഏക്കർ വരുന്ന കുളത്തിൽ വളർത്തുമത്സ്യങ്ങളെക്കൂടാതെ നിറയെ പൊടിമീനുകളും നാടൻ വരാൽ പോലുള്ള മീനുകളുമുണ്ട്. ഇവ പെറ്റുപെരുകുന്നുമുണ്ട്. കുളത്തിൽ അടുത്ത കൃഷിക്കു മുൻപ് ഈ ചെറിയ മീനു കളെ നശിപ്പിക്കേണ്ടതുണ്ടോ. അതിനെന്തു ചെയ്യണം. അടുത്ത കൃഷിയിറക്കുന്നതിനു മുൻപ് കുളത്തിലുള്ള, കളമത്സ്യങ്ങൾ എന്ന് പൊതുവെ
സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ പാലിൽ അഫ്ലാടോക്സിന് കണ്ടെത്തിയെന്നതാണ് മൃഗസംരക്ഷണ-ഭക്ഷ്യസുരക്ഷാ മേഖലയിലെ ഏറ്റവും പുതിയ വാർത്ത. പശുവിന്റെ അകിടിൽനിന്ന് ലഭിക്കുന്ന പാൽ എങ്ങനെ വിഷമയമാകും? ചില കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. “ആസ്പർജിലസ്” ഇനത്തിൽപ്പെട്ട ഫംഗസാണ് കന്നുകാലികളിൽ
കോവിഡ് മഹാമാരിക്കൊപ്പം തന്നെ പടർന്നുതുടങ്ങിയ ചർമ മുഴരോഗം / ലംപി സ്കിൻ ഡിസീസ് കർഷകർക്ക് ഉണ്ടാക്കിയ തൊഴിൽനഷ്ടവും സാമ്പത്തികനഷ്ടവും ഏറെ. കേരളത്തിൽ ആദ്യമായി ഈ രോഗം കണ്ടെത്തിയ 2019 അവസാനത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മാത്രമാണ് രോഗബാധയുണ്ടായതെങ്കിൽ ഇന്ന് മിക്കവാറും എല്ലാ പ്രദേശങ്ങളിലും ചർമ മുഴരോഗം
സമീപകാലത്ത് ഡെയറി ഫാമിങ് മേഖലയിൽ ഏറെ പ്രചാരത്തിൽ വന്നതാണ് എ1 പാൽ, എ2 പാൽ എന്ന വേർതിരിവ്. അത്തരത്തിൽ പാലിനെ വേർതിരിക്കാമെങ്കിലും ഗുണഗണങ്ങളുടെ പേരിൽ പരസ്പരം പഴിചാരുന്നത് ശരിയല്ലെന്നാണ് ഈ മേഖലയിലെ വിദഗ്ധർ പറയുന്നത്. പാലിൽ അടങ്ങിയ പ്രോട്ടീന്റെ പേരാണ് കേസീൻ. പ്രോട്ടീന്റെ അടിസ്ഥാന ഘടകമാണ് അമിനോ അമ്ലങ്ങൾ
‘കൃഷിയിലൂടെ കോടി രൂപ നേടിയെന്നു പറഞ്ഞാലും അതിശയോക്തിയില്ല സാറേ’ സ്വാമി എന്നു നാട്ടുകാർ വിളിക്കുന്ന രാജ് നാരായൺ കൃഷിക്കിറങ്ങിയതിന്റെ ജൂബിലിവർഷത്തിൽ അഭിമാനത്തോടെയാണ് ഇതു പറഞ്ഞത്. അതു വെറും തള്ളല്ലെന്നു സമര്‍ഥിക്കാന്‍ കണക്കുകളും സ്വാമിയുടെ പക്കലുണ്ട്. തിരുവില്വാമലക്കാരനായ ഈ യുവാവ് 1997ലാണ്
ക്ഷീരകർഷകരുടെ മനസ്സിൽ ആധി പടർത്തി സംസ്ഥാനത്ത് പശുക്കളിൽ ചർമമുഴ രോഗം അതിവേഗം വ്യാപിക്കുന്ന സാഹചര്യമാണിപ്പോൾ. പകർച്ചനിരക്ക് കൂടിയ ഈ വൈറസ് രോഗം സങ്കരയിനമെന്നോ നാടൻ പശുക്കളെന്നോ ഭേദമില്ലാതെ എല്ലായിനം പശുക്കളെയും അതിതീവ്രമായി ബാധിക്കുന്നു. മുൻകാലത്ത് ചർമമുഴരോഗബാധയേറ്റവയിൽ മരണനിരക്ക് തീരെ
Results 1-100 of 757