Activate your premium subscription today
ശീതകാല വിളയായ വെളുത്തുള്ളി കാലാവസ്ഥ നോക്കാതെയും കൃഷി ചെയ്യാം. ഇപ്പോൾ ശീതകാല വിളകൾ നട്ടുതുടങ്ങേണ്ട കാലമായതിനാൽ കാബേജ്, കോളിഫ്ലവർ, ക്യാരറ്റ് എന്നിവയ്ക്കൊപ്പം വെളുത്തുള്ളിയും അടുക്കളമുറ്റത്തെ പച്ചക്കറിക്കൃഷിയുടെ ഭാഗമാക്കാം.
കോടിപതിയായ ഒരാൾ. 50 ലക്ഷത്തിനും ഒരു കോടിക്കും ഇടയിൽ വിറ്റുവരവുള്ള എട്ടുപേർ. ലോട്ടറിയടിച്ചവരുടെ കാര്യമല്ല. മണ്ണിൽ കഷ്ടപ്പെട്ടു പണിയെടുത്തു നേട്ടമുണ്ടാക്കിയ പാലക്കാട്ടെ പച്ചക്കറി ഗ്രാമമായ എലവഞ്ചേരിയുടെ കഥയാണിത്. കൊളുമ്പ് പുത്തൻവീട്ടിൽ ആർ.ശിവദാസ് (52) ഒരു വർഷം കൊണ്ട് ഒരു കോടിയിലേറെ രൂപയുടെ പച്ചക്കറി കൃഷി ചെയ്തതോടെയാണു കാർഷിക കേരളം എലവഞ്ചേരിയെ ശ്രദ്ധിക്കാൻ തുടങ്ങിയതെങ്കിൽ അതുപോലെതന്നെ മണ്ണിൽ കഷ്ടപ്പെടുന്ന മുന്നൂറോളം കർഷക കുടുംബങ്ങൾ കൂടിയുണ്ട് എലവഞ്ചേരിയിൽ.
വെസ്റ്റ് ഇൻഡീസിലെ ഗ്രേറ്റർ ആന്റിലിസ് ദ്വീപിൽനിന്ന് ഉത്ഭവിച്ച ഒരു പഴവർഗ ഇനമാണ് മിൽക്ക് ഫ്രൂട്ട് (Chrysophyllum cainito). മറ്റു പഴങ്ങളുടെ ലഭ്യതക്കുറവുള്ള ഡിസംബർ - ജനുവരി മാസങ്ങളിൽ പൊതുവേ കേരളത്തിൽ മിൽക്ക് ഫ്രൂട്ട് മരങ്ങളിൽ പഴങ്ങൾ വിളവെടുപ്പിന് പാകമാകുന്നു എന്നത് ഇതിന് കൂടുതൽ സ്വീകാര്യത
കൂമ്പൻപാറ അമ്പലത്തിങ്കൽ സുരേന്ദ്രന്റെ കൃഷിയിടത്തിൽ വിളഞ്ഞത് ഇക്കുറിയും ഭീമൻ ചേന. 23 വർഷമായി ചേന കൃഷിയിൽ നേട്ടം കൊയ്യുന്ന ഇദ്ദേഹത്തിന്റെ കൃഷിയിടത്തിൽ ഇക്കുറി വിളവെടുത്തത് ഒരു ക്വിന്റൽ തൂക്കം വരുന്ന ഭീമൻ ചേനയാണ്. ജൈവ കൃഷിയിലൂടെയാണ് സുരേന്ദ്രൻ നേട്ടം കൊയ്യുന്നത്.
നട്ട് എട്ടാം മാസം പഴം കഴിക്കാം! അധ്യാപകന്റെ മഞ്ചേരിക്കുള്ളൻ വാഴക്കൃഷി പരീക്ഷണം വിജയം. നാലുമുക്ക് ഗവ. ഹൈസ്കൂൾ അധ്യാപകനും വലിയതോവാള സ്വദേശിയുമായ മണിയാക്കുപാറയിൽ ജയ്സൺ മാത്യുവാണ് (45) മഞ്ചേരിയിൽനിന്നു തന്നെ മഞ്ചേരിക്കുള്ളന്മാരെ ഹൈറേഞ്ചിൽ എത്തിച്ചത്. പരീക്ഷണാടിസ്ഥാനത്തിൽ 30 വാഴകളാണ് നട്ടത്.
വേനല്‍ക്കാല മാസങ്ങളില്‍ മുഴുവൻ എല്ലാ ഫലവൃക്ഷങ്ങള്‍ക്കും നന അത്യാവശ്യമാണ്, പ്രത്യേകിച്ചുവാണിജ്യകൃഷിയില്. 2024 ഡിസംബര്‍ അവസാന ആഴ്ചയിലും 2025 ജനുവരി ആദ്യ ആഴ്ചയിലും അന്തരീക്ഷത്തിലെ ഈര്‍പ്പനില കഴിഞ്ഞ വര്‍ഷങ്ങളിലെ അപേക്ഷിച്ച് വളരെ കുറഞ്ഞതായി കണ്ടിട്ടുണ്ട്. സാധാരണയായി ഈ സമയങ്ങളില്‍ അന്തരീക്ഷ ഈര്‍പ്പനില
കഴിഞ്ഞ മാസം ജാതിയിൽ വ്യാപകമായി കായപൊഴിച്ചിൽ കണ്ടു. ബോറോൺ, കാത്സ്യം, പൊട്ടാഷ് എന്നിവയുടെ കുറവാണ് ഒരു കാരണം. എന്തിന്റെ കുറവാണെന്നു തിരിച്ചറിഞ്ഞു വേണം നടപടിയെടുക്കാന്‍. അനാവശ്യമായ മൂലകപ്രയോഗം, വിശേഷിച്ച് ബോറോണിന്റെ പ്രയോഗം ജാതിക്കു മാരകമാണ്. കായ്പൊഴിച്ചിലിന് കുമിൾബാധയും കാരണമാകാം. ജനുവരിയിൽ മഞ്ഞ്
തെങ്ങിന്റെ അപ്രധാന കീടമായിരുന്ന വെള്ളീച്ച കാലാവസ്ഥ വ്യതിയാനത്തിന്റെറെ ഭാഗമായി കേരളത്തിലെ തെങ്ങ് കൃഷിക്കു പുതിയ ഭീഷണിയായി മാറിക്കൊണ്ടിരിക്കുകയാണ്. ഡിസംബർ - ജനുവരി മാസങ്ങളിലെ ചൂടുള്ള പകലും തണുത്ത രാത്രിയും വൃശ്ചിക കാറ്റും കൂടിയാവുമ്പോൾ ഇതു പടർന്നുപിടിക്കാനുളള സാധ്യത കൂടുതലാണ്. കീടത്തിന്റെ ആക്രമണം
നവംബർ, ഡിസംബർ മാസങ്ങളിലെ മഴ കാരണം മാവിന്റെ പരാഗണം തടസ്സപ്പെട്ടിരിക്കാം. പരാഗരേണുക്കൾ പുറത്തുവരാൻ ആവശ്യമായ കോപ്പർ, അമിതമഴ മൂലം ലഭ്യമല്ലാതാകുന്നതാണ് കാരണം.
കുട്ടനാടൻ പാടശേഖരത്തിൽ പച്ചക്കറിക്കൃഷിയും തുള്ളിനനയും - കേട്ടു കേൾവിയില്ലാത്ത രണ്ടു കാര്യങ്ങൾ നടപ്പാക്കി നേട്ടമുണ്ടാക്കുകയാണ് യുവകർഷകനായ ജോബി കാവാലം. കാവാലം രാമരാജപുരം പാടത്ത് 17 ഏക്കറിൽ മുൻ പ്രവാസി കൂടിയായ ജോബിക്ക് നെൽകൃഷിയുണ്ട്. എന്നാൽ അതോടൊപ്പം പാടത്തിന്റെ പുറംബണ്ടിലും തൊട്ടു താഴെയുള്ള
‘‘വിത്തുഗുണം പത്തുഗുണം’’ എന്ന ചൊല്ല് അക്ഷരാർഥത്തിൽ ശരിയാണ്, കൊക്കോയുടെ കാര്യത്തിൽ. കൊക്കോവില മികച്ച നിലയിൽ നിൽക്കുന്നതുകൊണ്ടുതന്നെ കർഷകർ പുതിയ നടീലിന് ഉത്സാഹിക്കുന്നുണ്ട്. പരപരാഗണം വഴി കായ്കൾ ഉണ്ടാകുന്ന ചെടിയാണ് കൊക്കോ എന്നതിനാൽ വിത്തിനായി കായ്കൾ തിരഞ്ഞെടുക്കുമ്പോൾ അതിന്റെ ഉദ്ഭവം ഏറെ
ഒരു വെറ്ററിനറി ഡോക്ടറുടെ പ്രധാന കടമ മൃഗചികിത്സയാണ്. കഠിനമായ മത്സരപരീക്ഷയിലൂടെ കടന്നുവന്ന് 5 വർഷം നീളുന്ന പഠനത്തിന് ഒടുവിലാണ് ഓരോരുത്തരും ഒരു വെറ്ററിനറി സർജന്റെ മേലങ്കി അണിയുന്നത്. ഭക്ഷ്യോൽപാദനത്തിൽ തന്നെ സുപ്രധാന പങ്കുവഹിക്കുന്ന പശു, ആട്, കോഴി, താറാവ് തുടങ്ങിയവയ്ക്കു പുറമേ അരുമമൃഗങ്ങൾ, വന്യമൃഗങ്ങൾ
കുറുന്തോട്ടിക്കും വാതമോ എന്നൊരു ചൊല്ലു കേൾക്കാത്തവരുണ്ടാകില്ല. എന്നാൽ കുറുന്തോട്ടി(sida alnifolia)ക്ക് വാതം വരണമെങ്കിൽ കുറുന്തോട്ടി നമ്മുടെ മണ്ണിൽ ഉണ്ടായിട്ടുവേണ്ടേ. വീട്ടുപരിസരത്തും പറമ്പിലുമെല്ലാം യഥേഷ്ടം ഉണ്ടായിരുന്ന കുറുന്തോട്ടി ഇന്നു കണികാണാനില്ല. മരുന്നിനുപോലും കുറുന്തോട്ടി കിട്ടാനില്ല
കോവൽ പ്രത്യേകതയുള്ള വെള്ളരിവർഗവിളയാണ്. മറ്റു വെള്ളരിവർഗവിളകളുടെ വിത്തുകൾ നടുമ്പോൾ കോവലിൽ തണ്ടുകളാണ് നടീല്‍വസ്തു. അതിനാൽ നന്നായി കായ്ക്കുന്ന ചെടികളുടെ തണ്ടുകൾതന്നെ നടണം. നടുന്നതിനു തണ്ട് എടുത്തത് കായ്ഫലം ഒട്ടും ഇല്ലാത്ത ചെടികളിൽനിന്നാണെങ്കിൽ പുതിയ ചെടിയിലും കായ്കൾ വിരളമാകും.
പല കർഷകരും അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നമാണ് പശുക്കൾ മദി കാണിക്കാതിരിക്കൽ. പ്രസവിച്ച് മൂന്നു മാസത്തിനുള്ളിൽ ബീജാധാനം സാധ്യമാക്കുന്നതാണ് ലാഭകരമായ ഫാം നടത്തിപ്പിന് അനിവാര്യ ഘടകം. എന്നാൽ, കേരളത്തിലെ പല പശുക്കളും മദി കാണിക്കാൻ വൈകുന്നുവെന്ന പ്രശ്നം പല കർഷകരും ചൂണ്ടിക്കാണിക്കാറുണ്ട്. മദി കാണിക്കാത്ത
അടുത്ത മാസത്തോടെ വേനലാകും. വേനൽക്കാലം പച്ചക്കറിക്കൃഷിക്ക് ഉത്തമമെങ്കിലും പ്രശ്നങ്ങള്‍ കൂടും. അതിൽ പ്രധാനം വർൾച്ച തന്നെ. മണ്ണിലെ ഈർപ്പം സംരക്ഷിക്കാൻ പ്രത്യേകം ശ്രദ്ധ വേണം. ദിവസം ഒരു നേരം നനയ്ക്കാം. അതു വൈകുന്നേരമായാൽ നന്ന്. ബാഷ്പീകരണനഷ്ടം മണ്ണിന്റെ താപനില കൂട്ടുമെന്നു മാത്രമല്ല, സൂക്ഷ്മാണുക്കളുടെ
നാലു വർഷം മുൻപാണ്. കൃഷിക്കൊപ്പം ഫാം ടൂറിസത്തിലേക്കുകൂടി കടന്നാലോ എന്ന് അജയൻ ആലോചിക്കുന്നതേയുള്ളൂ. വയനാട് പുൽപള്ളി ചേകാടിയിലുള്ള അജയന്റെ കൃഷിയിടത്തിൽ കൃഷിഭവന്റെ നേതൃത്വത്തിൽ ഒരു ക്ലാസ് നടന്നുകൊണ്ടിരിക്കെ അതുവഴി രണ്ടു വിദേശദമ്പതികളെത്തി. കാലിഫോർണിയയിൽനിന്നു വയനാടു കാണാൻ വന്നവരാണ്. വയനാടിനൊരു
ലോലോ ബിയോണ്ട എന്നു കേട്ടിട്ടുണ്ടോ? ഒരിനം ലെറ്റ്യൂസ് ആണ്. ബർഗറുകളിലും മറ്റും ഈയിനമാണത്രെ ഉപയോഗിക്കേണ്ടത്. എന്നാൽ, കിട്ടാനില്ലാത്തതു മൂലം ചൈനീസ് കാബേജ് പോലുള്ള മറ്റ് ഇലവർഗങ്ങളാണ് നമ്മുടെ നാട്ടിൽ കൂടുതലായി ഉപയോഗിക്കുന്നതെന്നുമാത്രം. ഇലവർഗങ്ങൾക്ക് പൊതുവേയു ള്ള ചവർപ്പ് തീരെയില്ലെന്നതും കറുമുറ കടിച്ചു
? പത്തു പശുക്കളുടെ ഡെയറി യൂണിറ്റ് തുടങ്ങാൻ എത്ര രൂപ മുതൽമുടക്കു വേണ്ടിവരും ∙ ഉദ്ദേശം 10 ലക്ഷം രൂപ മൂലധനമായി വേണ്ടിവരും. തൊഴുത്തു നിർമാണം, ഉരുക്കൾ, ഉപകരണങ്ങൾ, ബയോഗ്യാസ് പ്ലാന്റ്, വളക്കുഴി എന്നീ ഇനങ്ങള്ക്കാണിത്. ? തീറ്റപ്പുൽകൃഷിക്ക് എത്ര സ്ഥലം വേണ്ടിവരും ∙ഒരേക്കർ സ്ഥലത്തു കൃഷി ചെയ്താൽ വർഷം മുഴുവനും
ആന്ധ്രപ്രദേശിലെ പ്രകൃതിക്കൃഷി മുന്നേറ്റത്തിനു ഗവേഷണ പിന്തുണ നൽകുന്ന അക്കാദമി ഓഫ് അഗ്രി ഇക്കോളജി ഡയറക്ടറും പ്രമുഖ കാർഷിക ഗവേഷകനുമായ ഡോ. കെ.എസ്.വരപ്രസാദ് ഈ കൃഷിരീതിക്കു പിന്നിലുള്ള ശാസ്ത്രം വിശദീകരിക്കുന്നു. ആന്ധ്രപ്രദേശില്‍ കര്ഷകശക്തീകരണ പ്രസ്ഥാനം (റൈതു സാധികാര സംസ്ഥ–ആർവൈഎസ്എസ്) നടപ്പാക്കിവരുന്ന
പയ്യന്നൂർ കോളജിലെ ബോട്ടണി ബിരുദ, ബിരുദാനന്തര വിദ്യാർഥികൾ സിലബസിന്റെ ഭാഗമായാണു കൂൺ ഉൽപാദനത്തെക്കുറിച്ചു പഠിക്കുന്നത്. പഠന പ്രവർത്തനത്തിന്റെ ഭാഗമായി കൂണും വിത്തും ഉൽപാദിപ്പിക്കാൻ തുടങ്ങിയപ്പോഴാണ് അതിലൊരു വിൽപന സാധ്യത ഉണ്ടല്ലോയെന്നു ബോട്ടണി അധ്യാപിക ഡോ. പി.സി.ദീപമോൾക്കു തോന്നിയത്. ടീച്ചറിന്റെ ആശയം
ഒൻപത് തത്വങ്ങളെ അടിസ്ഥാനമാക്കിയാണ് ആന്ധ്രപ്രദേശിലെ പ്രകൃതിക്കൃഷി വേനൽപച്ച അഥവാ പിഎംഡിഎസ് വർഷം മുഴുവൻ കൃഷിയിടത്തിനു സസ്യാവരണം. വിളവെടുപ്പിനു ശേഷം വേനൽക്കാലത്തുപോലും സൂര്യപ്രകാശം നേരിട്ടു മണ്ണിലടിക്കാതെ സംരക്ഷിക്കും. പച്ചനിറമുള്ള ഇലകൾ ഒരുപക്ഷേ കണ്ടില്ലെങ്കിലും ജീവനുള്ള വേരുകളോടുകൂടിയ സസ്യാവരണം
നന്നായി അധ്വാനിക്കുന്ന ഒരാൾ, ഊർജാവശ്യങ്ങൾക്കായി ദിവസം ഏകദേശം 240 ഗ്രാം ധാന്യങ്ങൾ കഴിക്കണം, നാരുകളും ധാതുക്കളും നൽകുന്ന ചെറുധാന്യങ്ങൾ അടക്കം. ഈ കണക്കനുസരിച്ച് ഒരാൾക്ക് ഒരു മാസം 6 കിലോ അരി വേണ്ടിവരും; ഒരു വർഷം ഏതാണ്ട് 72 കിലോയും. കേരളത്തിലെ അരിയാഹാരം കഴിക്കുന്ന 3 കോടി ആളുകൾക്ക് ഏകദേശം 22 ലക്ഷം ടൺ അരി
ഡിസംബർ ലക്കം കർഷകശ്രീ മാസികയിൽ കൃഷിവകുപ്പ് അസി. ഡയറക്ടർ പ്രമോദ് മാധവൻ എഴുതിയ ‘ഒരു ചതുരശ്ര മീറ്ററിൽ ഒരു കിലോ നെല്ല്’ എന്ന ലേഖനം ചർച്ചാവിഷയമായിരിക്കുകയാണ്. ഒരു ചതുരശ്രമീറ്റർ ഒരു കിലോ നെല്ല് ഉൽപാദിപ്പിച്ച കർഷകനെക്കുറിച്ച് പ്രമോദ് മാധവൻ എഴുതിയ ലേഖനം കഴിഞ്ഞ ദിവസം മനോരമ ഓൺലൈൻ കർഷകശ്രീ
ഡിസംബർ ലക്കം കർഷകശ്രീയിൽ നെൽക്കൃഷിയെക്കുറിച്ച് ഒരു ലേഖനം എഴുതിയിരുന്നു. ഒരു മീറ്റർ നീളവും വീതിയുമുള്ള സ്ഥലത്തുനിന്ന് 40000 നെന്മണികൾ അഥവാ ഒരു കിലോ നെല്ല് വിളയിക്കുന്നതിനെക്കുറിച്ചായിരുന്നു അത്. വായിച്ച കുറേപ്പേർ വിളിച്ച് അഭിപ്രായങ്ങൾ പറഞ്ഞു. ശാസ്ത്രീയമായ രീതിയിൽ കൃഷി ചെയ്ത് മികച്ച വിളവ് കാലങ്ങളായി
വാഴക്കർഷകർക്ക് ഉപയോഗിക്കാവുന്ന യന്ത്രങ്ങൾ പരിചയപ്പെടാം. നിലമൊരുക്കൽ, കുഴിയെടുക്കൽ, സ്പ്രേയിങ്, കളനിയന്ത്രണം, ജലസേചനം, കുലപൊതിയൽ, വിളവെടുപ്പ്, രോഗ–കീട നിയന്ത്രണം, മൂല്യവർധന എന്നിവയ്ക്കെല്ലാം യന്ത്രങ്ങൾ ലഭ്യമാണ്. നിലമൊരുക്കൽ ആഴം കുറഞ്ഞ വേരുകളാണ് വാഴയ്ക്കുള്ളത്. അതിനനുസൃതമായി ഉഴുതുമറിച്ച്, കിളച്ചാവണം
കൾട്ടാർ പ്രയോഗം നടത്താത്ത മാവുകളിൽ ഈ മാസം ആദ്യംതന്നെ പുക കൊള്ളിച്ചശേഷം സൾഫേറ്റ് ഓഫ് പൊട്ടാഷ് സ്പ്രേ (5 ഗ്രാം/ലീ.) നൽകുന്നതും തുടർന്ന് നന നിർത്തുന്നതും പൂവിടുന്നതിനു പ്രേരകമാകുന്നതായി കണ്ടിട്ടുണ്ട്. നന തുടർന്നാൽ പുഷ്പിക്കുന്നതിനു പകരം തളിരിടുന്നതിന് സാധ്യതയേറും. ഉണ്ണിമാങ്ങ പിടിച്ചു കഴിഞ്ഞാലുടൻ
മുൻകാലങ്ങളെ അപേക്ഷിച്ച് റബർമരങ്ങളിൽ ഇലരോഗബാധ ഇപ്പോൾ കൂടുതലെന്നു കർഷകർ. പൊടിക്കുമിൾ, ഇലപ്പൊട്ടുരോഗം, അകാലിക ഇലകൊഴിച്ചിൽ എന്നിവയൊക്കെ പലയിടത്തും രൂക്ഷമായിത്തന്നെ കാണാം. കാലാവസ്ഥമാറ്റമാകാം ഒരു കാരണമെന്നു കണ്ണൂർ ആലക്കോട് ഏണ്ടിയിലുള്ള മണിമല കല്ലകത്ത് സെബാസ്റ്റ്യൻ പറയുന്നു. കോട്ടയം പോലുള്ള തെക്കൻ
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതും ധാരാളമായി ഉപയോഗിക്കുന്നതുമായ ശീതകാല പച്ചക്കറികളാണ് കാബേജ്, കോളിഫ്ലവര്‍ എന്നിവ. അന്യസംസ്ഥാനങ്ങളില്‍നിന്നു നമ്മുടെ നാട്ടിലെത്തുന്ന ഇത്തരം പച്ചക്കറികള്‍ നമ്മുടെ വീട്ടുമുറ്റത്തും വിഷരഹിതമായി കൃഷിചെയ്യാവുന്നതാണ്. ഉഷ്ണമേഖലാപ്രദേശങ്ങള്‍ക്കനുയോജ്യമായ ഇനങ്ങള്‍ കേരള
കേരളത്തിൽ അധികമായി മുണ്ടകൻ കൃഷിയാണ് നടന്നുവരുന്നത്. ജനുവരിയോടെ കൊയ്ത്ത് കഴിഞ്ഞാൽ കർഷകർക്ക് വരുമാനം നേടിത്തരാൻ മറ്റു ഹ്രസ്വകാല വിളകൾക്കു സാധിക്കും. ചെറുധാന്യങ്ങൾ, പയറുവർഗ്ഗങ്ങൾ, പച്ചക്കറി പ്രത്യേകിച്ച് വെള്ളരി വിളകൾ, എണ്ണക്കുരുക്കൾ എന്നിവയുടെ കൃഷിക്ക് പ്രചാരം കൂടി വരികയാണ്. വെള്ളത്തിന്റെ
തേൻവരിക്കയെ വെല്ലുന്ന മധുരം, മഞ്ഞനിറത്തിൽ വലുപ്പമേറിയ ചുളകൾ, ജലാംശം കുറഞ്ഞ് ഹൃദ്യമായ വാസനയും രുചിയും. കേരളത്തിൽ ഏറെ പ്രചാരം നേടുന്ന മലേഷ്യൻ പ്ലാവിനം ജെ 33ന്റെ പ്രധാന ഗുണങ്ങൾ ഇവയാണ്. വിയറ്റ്നാം സൂപ്പർ ഏർലിയെ കടത്തിവെട്ടുംവിധം വാണിജ്യ പ്ലാവു കൃഷിക്ക് ഉത്തമ ഇനമെന്ന് ഇവയെ വിശേഷിപ്പിക്കാം. ഹോം ഗ്രോൺ
ഇരുപത്തഞ്ചിലധികം പശുക്കളുണ്ടായിരുന്ന തൊഴുത്തിൽ ഇപ്പോൾ എണ്ണം 7. ഏഴു വർഷം മുൻപ് ഒരു പശുവിൽ തുടങ്ങിയ കന്നുകാലി പരിപാലനം ഘട്ടം ഘട്ടമായി ഉയർത്തി 27 പശുക്കളിലേക്ക് എത്തിച്ച കർഷകനാണ് ഇടുക്കി ജില്ലയിലെ പൊട്ടൻകാട് സ്വദേശി മലയിൽ എം.എസ്.സിനോജ്. എന്നാൽ, സമീപകാലത്ത് ഉൽപാദനച്ചെലവ് വർധിച്ചതിനൊപ്പം മറ്റു
കാർഷിക മേഖലയിൽ ഉല്പാദനക്ഷമതയും കാലാവസ്ഥമാറ്റ പ്രതിരോധശേഷിയും വർധിപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ഓഗസ്റ്റ് 11ന് 109 വിത്തിനങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കി. 61 വിളകളിലായാണ് ഈ 109 ഇനങ്ങൾ. ഇവയിൽ ധാന്യവിളകൾ, പയറുവർഗങ്ങൾ, എണ്ണക്കുരുക്കൾ തുടങ്ങിയ വയൽവിളകളുടെ 69 ഇനങ്ങളും പഴം, പച്ചക്കറികൾ,
മത്സ്യക്കൃഷിയില്‍ ബയോഫ്ലോക് രീതിയേക്കാള്‍ മികവുറ്റ ഡയാറ്റം കൃഷിരീതി പ്രചാരത്തിലേക്ക്. ബയോ ഫ്ലോക്കിനേക്കാൾ ചെലവ് കുറഞ്ഞതും എന്നാല്‍ കാര്യക്ഷമത കൂടിയതുമായ ഡയാറ്റം-ബയോഫ്ലോക് രീതിയിലൂടെ വർഷം ടൺകണക്കിന് ചെമ്മീനുകളെ ഉൽപാദിപ്പിക്കുകയാണ് ആലപ്പുഴ കായംകുളം ചന്ദ്രനിവാസിൽ വൈ.അഭിലാഷ്. 1000 ചതുരശ്ര മീറ്റർ
ഭൂമധ്യരേഖയ്ക്ക് 20 ഡിഗ്രി തെക്കും വടക്കുമുള്ള, നല്ല മഴയുള്ള, 23 ഡിഗ്രി മുതൽ 32 ഡിഗ്രി വരെ ശരാശരി ചൂടുള്ള 75-80% അന്തരീക്ഷ ആപേക്ഷിക ആർദ്രത (Relative humidity) ഉള്ള, സമദ്രനിരപ്പിൽനിന്ന് 1500 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങൾ കുരുമുളകുകൃഷിക്കു യോജ്യമാണ്. പശ്ചിമഘട്ട മലനിരകളുടെ ലാളന കണക്കിലേറെ ലഭിക്കുന്ന
തൈകളിലും ചെറിയ തെങ്ങുകളിലും ചെമ്പൻചെല്ലിശല്യം രൂക്ഷമാകാനിടയുണ്ട്. ഇത് ചെറുക്കുന്നതിന് തെങ്ങിന്റെ ചുവടിനോടു ചേർന്ന് മണ്ണിൽ ഇപിഎൻ(Entomopathogenic Nematodes) ഒഴിക്കണം. വലിയ തെങ്ങുകളുടെ കവിളിൽ മാസത്തിലൊരിക്കൽ ഇപിഎന്‍ ലായനി ഒഴിച്ചു തുടങ്ങിയതിൽ പിന്നെ ചെല്ലിയാക്രമണം അവസാനിച്ചതായി കർഷകർ പറയുന്നു.
സ്വന്തമായി ഒരു കാർ പോലുമില്ലാതെ ഊബർ കമ്പനിക്ക് ടാക്സി സേവനം ഭംഗിയായി നടത്താമെങ്കിൽ ഒരു തുണ്ടു വസ്തു സ്വന്തമായില്ലാതെ പശുവളർത്തൽ വിജയകരമാക്കാം എന്നു തെളിയിക്കുകയാണ് കണയങ്കൽ ബിൻസും ഭാര്യ റീജയും. എച്ച്എഫ്, ജഴ്സി ഇനങ്ങളിൽപെട്ട 23 പശുക്കളും 12 കിടാവുകളുമാണ് ഫാമിലുള്ളത്. പ്രതിദിനം ശരാശരി 250 ലീറ്റർ പാൽ
ഇരുപതോ മുപ്പതോ വർഷമല്ല, 44 വർഷമാണ് ജയിംസ് ബാങ്ക്ജോലിയിൽ മുഴുകിയത്. 16–ാം വയസ്സിൽ ഫെഡറൽ ബാങ്കിൽ ചേർന്ന തൃശൂർ ആമ്പല്ലൂർ മണ്ണംപേട്ട സ്വദേശി ജയിംസ് പറപ്പുള്ളിൽ പക്ഷേ ഈ 44 വർഷവും ബാങ്ക് ഉദ്യോഗസ്ഥൻ എന്നപോലെ കൃഷിപ്രേമിയുമായിരുന്നു. അതുകൊണ്ടുതന്നെ ഉദ്യോഗത്തിൽനിന്നു കൃഷിയിലേക്കുള്ള മാറ്റം ജയിംസിന്
നാലു വർഷം മുൻപ് കോവിഡ് കാലത്താണ് കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി കാരിക്കൽ ജോസഫ് ഡൊമിനിക് കൃഷിയിലേക്കു തിരിഞ്ഞത്. അന്നു മുതൽ ഇന്നോളവും ഇഷ്ട ഇനം മരച്ചീനി (കപ്പ/കൊള്ളി) തന്നെ. വർഷം 10,000 മൂടിനു മുകളിൽ വരും ജോസഫിന്റെ കപ്പക്കൃഷി. പാട്ടഭൂമിയിലാണ് കൃഷിയത്രയും. കൃഷിയിലേക്കു തിരിഞ്ഞ കാലത്ത് കോട്ടയം
കാവ്യ ധോബലെയുടെ ചിന്തകളെ മാറ്റിമറിച്ചതും ജീവിതത്തിനു വഴിത്തിരിവുണ്ടാക്കിയതും കോവിഡാണ്. മുംബൈയിലെ സിയോൺ ആശുപത്രിയിൽ നഴ്സ് ആയിരിക്കെയാണ് കോവിഡ് ലോകമെമ്പാടും പടർന്നുപിടിച്ചതും അതിന്റെ വിഷമതകളും മരണങ്ങളും നേരിട്ട് കാണുന്നതും. കാവ്യയ്ക്കും സാരമായി കോവിഡ് ബാധിച്ചെങ്കിലും പ്രതിരോധശേഷി തുണയായി. ഇതിന്റെ
കാഴ്ചയിൽ മഞ്ഞക്കൂരിയോടു സാമ്യം, വേർതിരിച്ചറിയാൻ കഴുത്തിലെ കോളർ, ചാലക്കുടി പുഴയിൽ മാത്രം കാണപ്പെടുന്ന വംശനാശ ഭീഷണിയുള്ള മത്സ്യം– അതാണ് ഹൊറബാഗ്രസ് നൈഗ്രിക്കോളാരിസ് അഥവാ കരിങ്കഴുത്തൽ കൂരി. വാണിജ്യക്കൃഷിക്ക് യോജിച്ച ഒരു നാടൻ മത്സ്യയിനം. ഈ ഇനം മത്സ്യത്തെ ഇന്ത്യയിൽത്തന്നെ സ്വകാര്യമേഖലയിൽ ആദ്യമായി
കേരളത്തിനു യോജിച്ച രീതിയിൽ എങ്ങനെ ഹൈടെക് കൃഷി ചെയ്യാം? ഇതിനുള്ള ഉത്തരമാണ് വയനാട് അമ്പലവയലിലുള്ള സെന്റർ ഓഫ് എക്സലൻസ് ഫോർ വെജിറ്റബിൾസ് ആൻഡ് ഫ്ലവേഴ്സ്. അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം ക്യാംപസിൽ 17.02 കോടി രൂപ മുടക്കി 14 ഏക്കറിലാണ് ഇന്തോ-ഡച്ച് സംയുക്ത പദ്ധതിയായി 2023ൽ ഹൈടെക് കൃഷിക്കു വേണ്ടി
സമ്മർ സീസണിൽ കേരളത്തിൽ കൃഷി ചെയ്യാൻ ഏറ്റവും അനുയോജ്യമായ ഒരു വിളയാണ് തണ്ണിമത്തൻ. നവംബറിൽ കൃഷി തുടങ്ങിയാൽ ജനുവരിയിൽ വിളവെടുക്കാം. ഏകദേശം 65 ദിവസമായാൽ വിളവെടുപ്പിന് പാകമാകും. നവംബറിൽ തുടങ്ങി തുടർന്നു വരുന്ന ഡിസംബർ, ജനുവരി, ഫെബ്രുവരി, മാർച്ച് മാസം വരെ പുതുതായി എല്ലാ മാസവും വിളകൾ ഇടുകയാണെങ്കിൽ ജനുവരി
ചാണകംകൊണ്ട് ചട്ടിയുണ്ടാക്കിയാലോ. ചെടി നാടാമെന്നു മാത്രമല്ല, ചെടിക്കു ജൈവവളവുമാകും. ചട്ടി നിർമാണം കാണാനും നിർമാണരീതി മനസ്സിലാക്കാനും താൽപര്യമെങ്കിൽ കേരള വെറ്ററിനറി സർവകലാശാലയുടെ കീഴിൽ പാലക്കാട് മണ്ണാർക്കാടിനടുത്ത് തിരുവിഴാംകുന്നിലുള്ള കന്നുകാലി ഗവേഷണകേ ന്ദ്രത്തില്‍ വന്നാല്‍ മതി. അവസാന വർഷ
ജൈവകൃഷിയിലെ അതിപ്രധാന ഘടകമായ കംപോസ്റ്റ് ഒരേ സമയം മണ്ണിനെ പരുവപ്പെടുത്തുന്ന ഘടകമായും വളമായും ഉപയോഗപ്പെടുന്നു. സസ്യങ്ങളുടെ ശരിയായ വളർച്ചയ്ക്ക് ആവശ്യമായ മൂലകങ്ങൾ തുടർച്ചയായ കൃഷിമൂലം മണ്ണില്‍നിന്നു നീക്കം ചെയ്യപ്പെടുന്നതിനാൽ വളങ്ങൾ ചേർത്തു കൊടുക്കാതെ പിന്നീടുള്ള കൃഷിക്കു നല്ല വിളവു ലഭിക്കില്ല.
പാൽക്കാരൻ പയ്യനു കല്യാണം കഴിക്കാൻ പെണ്ണു കിട്ടാനില്ല. ഇഷ്ടപ്പെട്ട പെണ്ണിനും പെണ്ണിന്റെ വീട്ടുകാർക്കും 'പശുവിനെ നോക്കലല്ലേ ജോലി' എന്ന പരിഹാസവും. രണ്ടും കൂടിയായപ്പോൾ പെരളശ്ശേരി മുളിയിൽ ചിറയിൽ ഒതയോത്ത് വീട്ടിൽ ടി.രമയുടെയും ടി.ഗോപാലന്റെയും മകൻ ടി.നിധിൻ (38) ഒരു തീരുമാനമെടുത്തു. പാൽക്കാരൻ പയ്യനായി
രണ്ടു സോഫ്റ്റ്വെയർ പ്രഫഷനലുകളും, ഒരു സിനിമ അസിസ്റ്റന്റ് ഡയറക്ടറും, ഒരു കൗൺസലിങ് പ്രഫഷനലും ചേർന്ന് ഒരു സംരംഭം തുടങ്ങുകയാണെങ്കിൽ അത് ഏതു മേഖലയിലാവും? ഏതായാലും അത് കൃഷിയിലാവുമെന്ന് ആരും ചിന്തിക്കില്ല. എന്നാൽ, കൊച്ചിയില്‍ രണ്ടു വനിതകളടക്കമുള്ള യുവ സംരംഭകർ വലിയ മുതല്‍മുടക്കും സന്നാഹങ്ങളുമായി
വർഷം 1990... എനിക്കന്ന് സുമാർ എട്ടു മാസം പ്രായം. വിത്തിലുറങ്ങിക്കിടന്ന ഞാൻ തൃശൂരലുള്ളൊരു അച്ചായന്റെ നഴ്സറിയിലാണ് പ്രകൃതിയുടെ സ്വതന്ത്ര വെളിച്ചം തേടി മുളച്ചുയർന്നത്. അതായത് എന്റെ പിറവി എന്റെ പൂർവികരൊക്കെ ഹൈറേഞ്ചിലെ ഒരു പുരയിടത്തിൽ ഉണ്ടെന്ന് എന്റെ ചെറുപ്പത്തിൽ നേഴ്സറിയുടമയായ അച്ചായൻ ആരോടൊക്കെയോ
കാലാവസ്ഥമാറ്റം കൊണ്ടാവണം വിളകളിൽ സാരമായ നാശനഷ്ടം ഉണ്ടാക്കുന്ന കീടങ്ങളുടെ പട്ടികയിലേക്ക് അടുത്ത കാലത്ത് പുതിയവയെത്തുന്നു. ഇതുവരെ കീടബാധ ഇല്ലാതിരുന്ന വിളകളിൽപോലും അതു കണ്ടുവരുന്നു. ഇവയിൽ ഏറെയും ശലഭവർഗങ്ങളുടെ പുഴുക്കളാണ്. ബാധിക്കുന്നതോ വാണിജ്യ പ്രാധാന്യമുള്ള പഴവർഗവിളകളെയും. റംബുട്ടാന്റെയും
വലിയൊരു കടബാധ്യതയിൽനിന്ന് മത്സ്യങ്ങൾ കരകയറ്റിയ കഥയാണ് തിരുവനന്തപുരം കള്ളിക്കാട് കാളിപ്പാറ അജയകുമാറിന്റേത്. 10 വർഷം മുൻപ് മാർബിൾ, ഗ്രാനൈറ്റ് കച്ചവടത്തിലുണ്ടായ നഷ്ടം കടക്കെണിയായി ജീവിതം വഴിമുട്ടിയ കാലത്താണ് മത്സ്യങ്ങള്‍ അജയന്റെ രക്ഷകരാകുന്നത്. സ്വന്തമായി രണ്ടരയേക്കർ സ്ഥലമുണ്ടായിരുന്നെങ്കിലും
Results 1-50 of 875