ADVERTISEMENT

കോയമ്പത്തൂരിലും തൂത്തുക്കുടിയിലുമെല്ലാം ഒട്ടേറെ കര്‍ഷകര്‍ ഇലവാഴക്കൃഷിയിലേക്കു കളം മാറ്റുന്നു.  ഇലയ്ക്കു മികച്ച വിലയും വിപണിയും ഉള്ളതു മാത്രമല്ല കാരണം. കേരളത്തിലെപ്പോലെ അവിടെയുമിന്നു തൊഴിലാളികള്‍ക്കു ക്ഷാമമാണ്. തേങ്ങ ഉൾപ്പെടെ പ്രധാന വിളകളുടെ വിലയിടിവും പ്രശ്നമാണ്. ഈ സാഹചര്യത്തിൽ, അധികം തൊഴിലാളികൾ ആവശ്യമില്ലാത്തതും ഉൽപാദനച്ചെലവു കുറഞ്ഞതും സ്ഥിര വില ലഭിക്കുന്നതുമായ ഇനങ്ങളിലേക്കു തിരിയുകയാണ് പലരും. ഇലവാഴക്കൃഷിയില്‍ കുലയ്ക്കായി കൃഷി ചെയ്യുന്നത്ര ചെലവോ നഷ്ടസാധ്യതയോ ഇല്ല. മിക്ക കൃഷിയിടങ്ങളിലും തുള്ളിനന സംവിധാന മുള്ളതിനാൽ നനയ്ക്ക് അധ്വാനമില്ല. താങ്ങുകാലു വേണ്ട, കാറ്റിനെയും പേടിക്കേണ്ട.

അങ്ങനെയെങ്കിൽ എന്തുകൊണ്ട് നമുക്കും ഇലവാഴക്കൃഷിയിൽ കൈവച്ചു കൂടാ? സംസ്ഥാനത്ത് ഒറ്റയ്ക്കും തെറ്റയ്ക്കും ഇലവാഴക്കൃഷി ചെയ്യുന്നവരുണ്ട്. വിലയിലോ വിപണിയിലോ അവർക്ക് ആശങ്കയില്ല.  വിവാഹ മാമാങ്കങ്ങളും സമൂഹസദ്യകളുമെല്ലാം നാട്ടില്‍ കൂടിവരുന്നത് ഇലവാഴക്കൃഷിക്കു സാധ്യത യേറ്റുന്നു. തരിശുഭൂമികളിലൊക്കെ ഇലവാഴ പരീക്ഷിക്കാം. കീടങ്ങളെയോ വന്യമൃഗങ്ങളെയോ ഭയക്കേണ്ടതില്ല. നേന്ത്രവാഴ ഏക്കറിന് 700–800 എണ്ണമെങ്കിൽ ഇലവാഴ കുറഞ്ഞത് 1200 എണ്ണം നടാം. കന്നിൽനിന്നു മുളയ്ക്കുന്ന തൈകൾ കൂടി ചേരുമ്പോൾ രണ്ടാം വർഷം തോട്ടത്തിലെ വാഴകളുടെ എണ്ണം 3–4 ഇരട്ടിയെത്തും. ഇതിനർഥം കൃഷിക്കാരെല്ലാം ഇലവാഴക്കൃഷിയിലേക്ക് ചാടിയിറങ്ങണമെന്നല്ല, കൃഷിയനു കൂല സാഹചര്യവും പ്രാദേശിക വിപണനസാധ്യതകളുമുള്ള പ്രദേശങ്ങളിൽ പരീക്ഷിക്കാം. 

English summary: ഇലയാണ് കാര്യം, കുലയല്ല: ഈ കർഷകൻ ഇതുവരെ വിറ്റത് ഒരു ലക്ഷം വാഴയില 

English summary: Banana leaf business opportunity

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com