Download Manorama Online App
ആഗോള കാപ്പി വിപണി മധുരമുള്ള വാർത്തകൾ സമ്മാനിച്ചത് ദക്ഷിണേന്ത്യൻ കർഷകരുടെ മുഖത്ത് പുഞ്ചിരി വിടർത്തി. ഉൽപാദക്കുറവും വർധിച്ച ഡിമാൻഡും അന്താരാഷ്ട്ര തലത്തിൽ അറബിക്ക, റോബസ്റ്റ കാപ്പിവിലയെ പുതിയ തലങ്ങളിലേക്ക് കൈപിടിച്ച് ഉയർത്തുന്നതിനൊപ്പം കൊച്ചു കേരളത്തിലും കർണാടകത്തിലും ഉൽപ്പന്ന വില ഓരോ മാസവും പുതിയ
പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത സസ്യമാണ് കുറുന്തോട്ടി. സമൂലം ഔഷധഗുണമുള്ള ചെറു സസ്യം. കുറുന്തോട്ടിയുടെ ഏതെങ്കിലുമൊരു ഔഷധഗുണം അറിയുന്നവരായിരുന്നു കഴിഞ്ഞ തലമുറകളിലെ മുഴുവൻ മലയാളികളും. മുൻപ് നമ്മുടെ പുരയിടങ്ങളിലും പാഴ്പറമ്പുകളിലും വഴിയരികിലുമെല്ലാം കൂട്ടമായി വളർന്നു നിന്ന കുറുന്തോട്ടി പക്ഷേ, അടുത്ത
ലക്ഷങ്ങൾ നേടിത്തരുന്ന കൃഷിയെക്കുറിച്ച് പലരും പറയാറുണ്ട്. എന്നാൽ, തമിഴ്നാട് പല്ലടം മുത്താണ്ടിപ്പാളയത്തെ എം.കെ.ദുരൈസ്വാമി പറയുന്നത് ഒരേക്കറിൽനിന്ന് 5–6 കോടി രൂപ കിട്ടാവുന്ന കൃഷിയെക്കുറിച്ചാണ്. അതും മണ്ണിളക്കാതെ, കള പറിക്കാതെ, വളമിടാതെ! ഒന്നിന് 40 രൂപ നിരക്കിൽ തൈകൾ വാങ്ങി നട്ടതാണ്. ഇത്തിരി വെള്ളവും
കേരളത്തിലെ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമായ വിളകളിലൊന്നാണ് ചന്ദനം. ചില നിയന്ത്രണങ്ങളുണ്ടെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ കൃഷി ചെയ്യാൻ കഴിയുന്ന മികച്ചൊരു വൃക്ഷവിളയാണ് ചന്ദനമെന്ന് ഈ മേഖലയിലുള്ള വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കേരളത്തിൽ ആരു ചന്ദനം കൃഷി ചെയ്താലും അതിന്റെ പൂർണ അവകാശം സർക്കാരിനാണ്.
ആഗോള കൊക്കോ വ്യവസായികൾ ഉൽപന്ന വിപണിയിലെ വിലക്കയറ്റത്തിനു മുന്നിൽ സ്തംഭിച്ചു നിൽക്കുകയാണ്. ഏഴു മാസമായി വിപണിയിൽ അലയടിക്കുന്ന അതിശക്തമായ ബുൾ റാലി നീണ്ടു നിൽക്കുമെന്ന സൂചനയാണ് ഉൽപാദകരാജ്യങ്ങളിൽ നിന്നും പുറത്തുവരുന്നത്. ഡിമാൻഡിന് അനുസൃതമായി ചരക്ക് ഷിപ്പ്മെന്റ് നടത്തുന്നതിൽ പശ്ചിമ ആഫ്രിക്കൻ
ജാതിയും കുരുമുളകും പന്നിയുമെല്ലാമുള്ള ദാമോദരന്റെ കൃഷിയിടത്തിൽ ഇപ്പോൾ താരം ഒരു ഇന്തോനേഷ്യൻ ഔഷധ വിളയാണ്. ഏഷ്യൻ പാരമ്പര്യവൈദ്യത്തിൽ വലിയ പ്രചാരമുള്ള മക്കോട്ടദേവയാണ് ആ താരം. മൂന്നു വർഷം മുൻപ് സഹോദരിയുടെ വീട്ടിൽനിന്ന് ഔഷധപ്രാധാന്യം തിരിച്ചറിഞ്ഞ് വിത്തു കൊണ്ടുവന്നു നട്ടായിരുന്നു തുടക്കം. ക്രമേണ തൈകളുടെ
കൃഷി ചെയ്തു മാത്രമല്ല അതിജീവനത്തിനും നിലനിൽപ്പിനും വേണ്ടി സരമുഖങ്ങളിൽ പോരാടിയും കൂടിയാണ് തലമുറകളായി കർഷകർ ജീവിച്ചുപോരുന്നത്. രാജ്യതലസ്ഥാനമായ ന്യൂഡൽഹിയിലേക്കുള്ള വഴികൾ തങ്ങളുടെ മുഖ്യസമരായുധമായ ട്രാക്ടറുകൾ ഉപയോഗിച്ച് തടഞ്ഞു കൊണ്ട് സമരം തുടങ്ങിയിട്ട് മാസങ്ങൾ പിന്നിട്ടിരിക്കുന്നു. ഉയരുന്ന
പുതിയ ദിശകണ്ടെത്താനാവാതെ ഏതാനും മാസങ്ങളായി നേരിയ റേഞ്ചിൽ നീങ്ങുന്ന വെളിച്ചെണ്ണയ്ക്ക് ഈസ്റ്റർ, വിഷു ഡിമാൻഡ് പുതുജീവൻ പകരുമെന്ന പ്രതീക്ഷയിൽ കൊപ്രയാട്ട് വ്യവസായ രംഗം. ക്രിസ്മസിന് ശേഷം ആദ്യമായി പ്രദേശിക വിപണികളിൽ വെളിച്ചെണ്ണയ്ക്ക് ഏറ്റവും കൂടുതൽ ആവശ്യാക്കാരെത്തുന്ന അവസരമെന്ന നിലയ്ക്ക് വിൽപ്പന
ആന, കടുവ, പുലി തുടങ്ങി കാട്ടിലെ ഒട്ടുമിക്ക ജീവികളും കാടിറങ്ങുമ്പോൾ പ്രതിസന്ധിയിലായി മലയോര കർഷകർ. വന്യജീവികൾ ദിനംപ്രതി കൃഷിയിടങ്ങളിൽ സംഹാരതാണ്ഡവമാടുമ്പോൾ കർഷകരുടെ ഉപജീവനമാർഗമാണ് ഇല്ലാതാകുന്നത്. ഏറ്റവുമൊടുവിൽ കോഴിക്കോട് ആനക്കാംപൊയിൽ നടുക്കണ്ടത്ത് പന്നിഫാമിൽ കയറി പുലി വളർത്തുപന്നിയെ കൊന്നു തിന്നുവെന്ന
സമ്പൂർണ സമീകൃത പോഷകാഹാരമാണ് പാൽ. പാലിൽത്തന്നെ ആട്ടിൻപാലിനു സവിശേഷമായ അധികമേന്മകളുണ്ട്. വീട്ടുപയോഗത്തിനും ചീസ്, യോഗർട്ട് എന്നിവയുടെ നിർമാണത്തിനും ആട്ടിൻപാൽ ആഗോളതലത്തിൽത്തന്നെ പ്രയോജനപ്പെടുത്തുന്നുണ്ട്. ശിശുക്കളുടെ വളർച്ചയിലും വികാസത്തിലും മുലപ്പാൽ വഹിക്കുന്ന പങ്കിനെക്കുറിച്ചു നമുക്കറിയാം എന്നാൽ,
‘സെൻസ് വേണം, സെൻസിബിലിറ്റി വേണം’ – മമ്മൂട്ടിയുടെ പ്രശസ്തമായ ഡയലോഗ് ഓർമയില്ലേ? എന്നാൽ ഇത്തവണത്തെ കർഷകശ്രീ ജേതാവ് പി.ബി.അനീഷ് പറയുന്നത് സെൻസറുണ്ടെങ്കിൽ സെൻസിബിലിറ്റി അൽപം കുറഞ്ഞാലും പ്രശ്നമില്ലെന്നാണ്. വിളകളുടെ പോഷക–ആരോഗ്യപ്രശ്നങ്ങൾ തിരിച്ചറിയുന്നതിനുള്ള സെൻസിബിലിറ്റിയാണ് അനീഷ് ഉദ്ദേശിച്ചത്. താബോറിലെ
ആസ്റ്റ ക്വാളിറ്റി കുരുമുളകിന് യുഎസ് ബയ്യർമാരിൽനിന്ന് അന്വേഷണങ്ങൾ എത്തിത്തുടങ്ങി. അമേരിക്കൻ സ്പൈസ് ട്രേഡ് അസോസിയേഷൻ നിഷ്കർഷിക്കുന്ന ഗുണനിലവാരം പുലർത്തുന്ന കുരുമുളകിന് പുതിയ കച്ചവടങ്ങൾ ഉറപ്പിക്കാൻ കയറ്റുമതി മേഖലയിലെ വൻ സ്രാവുകൾ നീക്കം തുടങ്ങി. ഏതാനും വർഷങ്ങളായി മലബാർ മുളകിന്
കുംഭത്തിന് കാപ്പിപ്പൂവിന്റെ സുഖദസുഗന്ധമാണ്. വൃശ്ചികം, ധനുമാസങ്ങൾ പാലപ്പൂവിന്റെ മാദകഗന്ധം പരത്തുമ്പോൾ പവിഴവർണമുള്ള കാപ്പിക്കുരുവിന്റെ വിളവെടുപ്പുകാലം. പൊരിവെയിലിൽ ഒരാഴ്ച തിരിച്ചും മറിച്ചുമിട്ടുണക്കി ചാക്കിൽ നിറയ്ക്കുന്ന കാപ്പിക്കുരു പിന്നെ ഒരു വർഷം പത്തായത്തിൽ നെടുനിദ്രയിലാകും. പഴകിയ കുരുവിനു
മകരമഞ്ഞു പെയ്യുകയും മഴയെല്ലാം പെയ്തൊഴിയുകയും ചെയ്യുമ്പോൾ മരച്ചീനി വിളയുന്ന മലയോരങ്ങളിൽ കപ്പവാട്ടുത്സവത്തിന് കൊടിയേറി. മലയോരങ്ങളിലെ കപ്പവാട്ടു പരിപാടി ഒരു കാലത്ത് അധ്വാനത്തിന്റെയും ആത്മബന്ധങ്ങളുടെയും കന്മഷമില്ലാത്ത കുടുംബക്കൂട്ടായ്മകളായിരുന്നു. പേറും പിറപ്പും പേരിടീലും പെണ്ണുകാണലുമെല്ലാം
കേരളത്തിൽ അടുത്തകാലത്തായി മനുഷ്യ–വന്യജീവി സംഘർഷം വളരെയധികം വർധിച്ചു വരികയാണ്. വനത്തോടു ചേർന്ന പ്രദേശങ്ങളിലാണ് ഇതു വളരെ കൂടുതലായി കണ്ടു വരുന്നത്. ഉത്തരം ജനവാസമുള്ള സ്ഥലങ്ങളിൽ ജനങ്ങൾ ഇപ്പോഴും വളരെ ഭീതിയിലാണ്. ബഹുമാനപ്പെട്ട ഹൈക്കോടതി ജഡ്ജി അടുത്തിടെ നടത്തിയ പരാമർശം ഏറെ പ്രസക്തമാണ്. എസി മുറിയിലിരുന്നു
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കുരുമുളക് വിളവെടുപ്പ് പുരോഗമിക്കുന്നതിനിടയിലാണ് കർഷകർക്ക് അത് ബോധ്യമായത്. ആദ്യ റൗണ്ട് വിളവെടുപ്പ് പൂർത്തിയായപ്പോൾ പ്രതീക്ഷയ്ക്ക് ഒത്ത് ഉൽപാദനം ഉയർന്നില്ലെന്നാണ് വിവിധ പ്രദേശങ്ങളിൽ നിന്നും ലഭ്യമാവുന്ന സൂചന. ഗ്രാമീണ മേഖലകളിലെ ചെറുകിട വിപണികളിൽ കർഷകർ പുതിയ
രണ്ടായിരത്തിലേറെ തേനീച്ചക്കോളനികളും വർഷം 20 ടണ്ണിലധികം തേനുൽപാദനവുമുള്ള കർഷകരാണ് പ്രിൻസിയും ജയനും. വർഷങ്ങൾക്കു മുൻപ് കന്യാകുമാരി ജില്ലയിലെ മാർത്താണ്ഡത്തുനിന്നു തേനീച്ചക്കൃഷിക്കായി പാലക്കാട് കരിമ്പയിലെത്തിയതാണ് ഈ കുടുംബം. സംസ്ഥാന രൂപീകരണത്തിനു മുൻപ് തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന മാർത്താണ്ഡം
കൺമുന്നിൽ ഒരു മനുഷ്യനെ ആന ചവിട്ടി അരയ്ക്കുന്ന ഭീകര കാഴ്ച കാണേണ്ടി വന്ന വയനാട്ടുകാരും വാർത്തകളിലൂടെ കണ്ട കേരളത്തിലെ മറ്റുള്ളവരും എത്രയും പെട്ടെന്ന് ആനയെ പിടികൂടണമെന്ന ചിന്തയിലാണ്. അതിനെ പിടികൂടുമെന്ന് നമുക്ക് പ്രത്യാശിക്കാം. ഈ അവസരത്തിൽ നമുക്ക് മറ്റു ചില കാര്യങ്ങൾ കൂടി
ചക്കയല്ല, ചക്കക്കുരുവാണ് ജയ്മിയുടെ ഭാഗ്യചിഹ്നം. വയനാട് പനമരത്തിനടുത്ത് നടവയലിലുള്ള ഈ നാട്ടിൻപുറത്തുകാരിയെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ദ്രപ്രസ്ഥത്തിലേക്കു വിളിപ്പിക്കാൻ നിമിത്തമായ ചക്കക്കുരു, വലിയ വരുമാനം സ്വയം കണ്ടെത്താനും നൂറുകണക്കിനു ചെറുകിട കർഷകർക്ക് അധിക വരുമാനം നേടിക്കൊടുക്കാനും ജയ്മിയെ
നാട്ടിൽ ആദ്യം ട്രാക്ടർ വാങ്ങിയ കൃഷിക്കാരനെ തലമുറകൾക്കുശേഷവും ആളുകൾ ചൂണ്ടിക്കാണിക്കാറുണ്ട്. ട്രാക്ടറിനൊപ്പമോ അതിലേറെയോ പ്രയോജനപ്പെടുന്ന ഡ്രോൺ ആദ്യമായി വാങ്ങിയ കർഷകനും അതേ സ്ഥാനമല്ലേ നൽകേണ്ടത്. ആലപ്പുഴ എടത്വ സ്വദേശി യദുകൃഷ്ണനു കേരളത്തിന്റെ കാർഷിക ചരിത്രത്തിൽ സ്ഥാനം ലഭിക്കുക സംസ്ഥാനത്ത് ആദ്യമായി
കുരുമുളക് കർഷകരുടെ ഉറക്കം നഷ്ടപ്പെടുത്തി ഉൽപ്പന്ന വില തകരുന്നു. ഇടുക്കിയിലും വയനാട്ടിലും പാലക്കാടൻ മലനിരകളിലും വിളവെടുപ്പ് പുരോഗമിച്ചതിനൊപ്പം ചരക്ക് സംസ്കരണ തിരക്കിലാണ് ഉൽപാദകർ. ഉയർന്ന പകൽ താപനിലയിൽ പരമാവധി വേഗത്തിൽ മുളക് ഉണക്കുകയാണവർ. ഇതിനിടെ വിപണിയിൽ കുരുമുളകുവില നിത്യേനെയേന്നോണം
കേരളത്തിലെ മലയോര മേഖല മാത്രമല്ല കൃഷിയുള്ള പ്രദേശങ്ങളിലെല്ലാം വന്യജീവികൾ സംഹാരതാണ്ഡവമാടുകയാണ്. ആന, കടുവ, പുലി, മലയണ്ണാൻ, കാട്ടുപന്നി എന്നിങ്ങനെ ഒട്ടുമിക്ക ജീവികളും കാടിറങ്ങുകയാണ്. ഏറ്റവുമൊടുവിൽ രാവിലെ പാൽ കൊടുക്കാൻ പോയ ഒരു കർഷകൻ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരിക്കുന്നു. 2024 ആരംഭിച്ച് 40
കേരളത്തെ ഞെട്ടിച്ചുകൊണ്ട് ഒരു വിലപ്പെട്ട ജീവൻകൂടി കാട്ടാന കവർന്നു. കേരളത്തെ ഞെട്ടിച്ചുവെന്നു പറയുന്നതിലും നല്ലത് മനുഷ്യത്വമുള്ളവരെ ഞെട്ടിച്ചുവെന്ന് പറയുന്നതാകും ശരി. കാരണം, ഇന്നു രാവിലെ ഒരു മനുഷ്യനെ കാട്ടാന ചവിട്ടിയരച്ചതിനൊപ്പംതന്നെ അരിക്കൊമ്പനും തണ്ണീർക്കൊമ്പനും വേണ്ടി ചിലർ തിരുവനന്തപുരത്ത്
1928ൽ അലക്സാണ്ടർ ഫ്ലമിങ് എന്ന ശാസ്ത്രജ്ഞൻ പെനിസില്ലിൻ കണ്ടുപിടിച്ചതോടെ ആരംഭിച്ചത് രോഗചികിത്സാ മേഖലയിലെ ഏറ്റവും നിർണായകമായ ഒരു ചരിത്രമാണ്. പെനിസിലിനിൽ നിന്നും തുടങ്ങിയ ആന്റിബയോട്ടിക് കണ്ടുപിടിത്തം ഇന്ന് ഏറ്റവും ഫലപ്രദമായി രോഗചികിത്സാ രംഗത്തു പ്രയോജനപ്പെടുത്താൻ കഴിയുന്ന നൂതന ആന്റിബയോട്ടിക്കുകളിൽ
ഒന്നിനുമൊരു നിശ്ചയമില്ലാതിരുന്ന കൊറോണക്കാലത്താണ് ഒറ്റയ്ക്കുള്ള യാത്രകളില്‍ ജ്ഞാനപ്പാന കേള്‍ക്കാന്‍ തുടങ്ങിയത്. പിന്നെ അതു ശീലമായി. പി.ലീലയുടെ ആലാപനം ‘സജ്ജനങ്ങളെ കാണുന്ന നേരത്ത് ലജ്ജ കൂടാതെ വീണു വണങ്ങണം’ എന്ന ഭാഗമെത്തുമ്പോള്‍ ഒരു കാഴ്ച ഓര്‍മയില്‍ തെളിയും. കർഷകശ്രീ മാസികയില്‍ 1996ല്‍
നമ്മുടെ തീന്മേശയില് പ്രാചീനകാലം മുതല്‍ ദേശാന്തരതിരിവുകളിലാതെ ഇടംപിടിച്ചവയാണ് തൈര്, ചീസ്, അച്ചാര്‍, സാലഡ് തുടങ്ങിയ ആഹാരപദാർഥങ്ങള്‍. എന്താണ് ഇവയുടെ പൊതുവായ സവിശേഷത? ഇവയെല്ലാം കിണ്വനം അഥവ ഫെര്മെന്റേഷന് എന്ന പ്രക്രിയയിലൂടെ ഉണ്ടാക്കിയെടുത്ത ഉൽപന്നങ്ങളാണ്. നിരുപദ്രവകാരികളായ സൂക്ഷ്മാണുക്കളെ
ആഭ്യന്തര ഉൽപാദനത്തിന് ആനുപാതികമായല്ല കൃഷിക്കും മൃഗസംരക്ഷണത്തിനും ബജറ്റിൽ ഫണ്ട് അനുവദിക്കുന്നതെന്നുള്ള സ്ഥിരം പരാതിക്ക് അടിവരയിടുന്നതാണ് ഇക്കൊല്ലത്തെ സംസ്ഥാന ബജറ്റ്. കൂടി വരുന്ന ഉൽപാദനച്ചെലവ് നിയന്ത്രിക്കുന്നതിനാവശ്യമായ പദ്ധതികള്‍ ബജറ്റില്‍ ക്ഷീര കർഷകർ പ്രതീക്ഷിക്കുന്നുണ്ടായിരുന്നു. ഉൽപാദനച്ചെലവ്
സംസ്ഥാന ധനകാര്യവകുപ്പുമന്ത്രി നിയമസഭയിൽ അവതരിപ്പിച്ച 2024-25 ബജറ്റിൽ കാർഷിക മേഖലയിൽ സമഗ്ര വികസനം ലക്ഷ്യമിട്ട ഒട്ടേറെ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ബജറ്റിൽ ഉൽപാദനക്ഷമത ഉയർത്താനും കർഷരുടെ വരുമാനം വർധിപ്പിക്കാനുമുള്ള പദ്ധതികളുണ്ട്. 2023-24ലെ ഇക്കണോമിക് സർവേ അനുസരിച്ച് കേരളത്തിലെ മൊത്തം ആഭ്യന്തര
കൂൺകൃഷിക്കു വൈക്കോലും ഇരുട്ടുമുറിയുമൊക്കെ ഇനി പഴങ്കഥ. അടുക്കളയിലും ഹാളിലും എന്തിന് ഓഫീസ് മുറിയിൽ പോലും വളർത്താൻ കഴിയുന്ന പുതിയ കൂൺകൃഷി രീതി ഇന്ന് പ്രചാരത്തിലായിക്കഴിഞ്ഞു. കാര്യമായ അറിവുകളോ പഠനങ്ങളോ ഇല്ലാതെ കൊച്ചു കുട്ടികൾക്കു പോലും കൂൺ കൃഷി ചെയ്യാനും വിളവെടുക്കാനും കഴിയുന്ന രീതി കേരളത്തിൽ ആദ്യമായി
കേരളത്തിലെ കൃഷിക്ക് സാങ്കേതികവിദ്യയുടെ കരുത്തു പകരാൻ അഗ്രി സ്റ്റാർട്ടപ്പുകളുടെയും യുവ കർഷകരുടെയും കൂട്ടായ്മ ഉണ്ടാവണമെന്ന് 17-ാം കർഷകശ്രീ പുരസ്കാര ജേതാവ് പി.ബി.അനീഷ്. മലപ്പുറം എംഎസ്പി മൈതാനിയിൽ പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദ ബോസിൽനിന്ന് കർഷകശ്രീ പുരസ്കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അനീഷ്.
കേരളത്തിലെ ഹൈ ഡെന്‍സിറ്റി കുരുമുളകു തോട്ടത്തെക്കുറിച്ച് മനോരമ ഓണ്‍ലൈന്‍ കര്‍ഷകശ്രീ റിപ്പോര്‍ട്ടു ചെയ്തത് ഇക്കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു. ഒരേക്കറില്‍ 800 ചുവട് കുരുമുളക് നട്ടു വളര്‍ത്തിയ, ഏക്കറിന് 10 ടണ്‍ ഉണക്കക്കുരുമുളകു ലഭിക്കുമെന്നു ഉറപ്പു പറഞ്ഞ ആ കര്‍ഷകനെ കാണാന്‍ കേരളത്തിന്റെ കാസര്‍കോട് മുതല്‍
തിരഞ്ഞെടുപ്പിന് തൊട്ടുമുൻപുള്ള ബജറ്റ് കേന്ദ്രത്തിലായാലും സംസ്ഥാനങ്ങളിലായാലും വോട്ടുബാങ്കിനെ മുന്നിൽക്കണ്ട് തയാറാക്കുന്നതാണ് നമ്മുടെ രാജ്യത്തെ പതിവ്. എന്നാൽ, ഇന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റ് ആ പതിവ് തെറ്റിച്ചു. തികച്ചും കാര്യപ്രസക്തമായ, 58 മിനിറ്റു മാത്രം ദൈർഘ്യമുള്ള ബജറ്റ്
‘കണ്ണൻ കായേ, കരിമ്പേ, കടലവിടലയേ, കപ്പയേ, കപ്പലണ്ടി അണ്ണാക്കാകെക്കഴക്കും കറകറ ചൊറിയൻ ചേനയേ, ചേമ്പു സാറേ! പൊണ്ണയ്ക്കാട്ടേത്തവാഴേ, മലയിലെ എലിവാലൻ കിഴങ്ങേ! ....’ - അജ്ഞാതനായ ഒരു കവി വേനൽക്കാല വിഭവങ്ങളെക്കുറിച്ച് രചിച്ച സരസശ്ലോകത്തിന്റെ ആദ്യവരികള്‍! ഈ വിഭവങ്ങളൊക്കെ ഉറിയിലെ മത്തിക്കറി കൂട്ടി ദണ്ഡം
കപ്പൽ ഗതാഗതത്തിലെ പ്രതിസന്ധികൾ സുഗന്ധവ്യഞ്ജന കയറ്റുമതി മേഖലയിൽ ആശങ്ക പരത്തുന്നു. പശ്ചിമേഷ്യൻ സംഘർഷത്തിനിടയിൽ ചെങ്കടലിൽ ചരക്കു കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ മുൻനിർത്തി കപ്പൽ കമ്പനികൾ കണ്ടെയ്നർ നീക്കത്തിനുള്ള തുക ഇരട്ടിപ്പിച്ചത് കയറ്റുമതി രാജ്യങ്ങൾക്ക് മുന്നിൽ പുതിയ വെല്ലുവിളി
ഇന്ത്യയിലെ ഏറ്റവും മികച്ച ക്ഷീരസംഘം എവിടെ? ഗുജറാത്തിലോ ഉത്തർപ്രദേശിലോ? എന്നാല്‍ അവിടെയെങ്ങുമല്ല, ഇങ്ങു കേരളത്തിൽ, വയനാട്ടിലെ പുൽപള്ളി ക്ഷീരോൽപാദക സഹകരണ സംഘത്തിനാണ് ഇക്കൊല്ലം ഇന്ത്യയിലെ ഏറ്റവും മികച്ച ക്ഷീരസംഘത്തിനുള്ള ഗോപാൽരത്ന അവാർഡ്. പശുവളർത്തലിലും ക്ഷീരോൽപാദനത്തിലുമൊക്ക വടക്കേ ഇന്ത്യക്കാരാണ്
കരുതൽ ശേഖരത്തിൽ കൊക്കോയുണ്ടോ? കാശുവാരാം. ആഗോള കൊക്കോ വിപണി പതഞ്ഞു പൊങ്ങുകയാണ്, ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് ലണ്ടൻ എക്സ്ചേഞ്ചിൽ ഉൽപ്പന്നത്തിന്റെ ഇടപാടുകൾ പുരോഗമിക്കുന്നത്. രാജ്യാന്തര കൊക്കോ വില സർവകാല റെക്കോർഡ് നിരക്കായ ടണ്ണിന് 4607 ഡോളർ വരെ ഉയർന്നു. ആഗോള തലത്തിൽ കൊക്കോയ്ക്ക്
മരങ്ങളിൽ കയറി ഗ്രാമ്പൂ പറിച്ചെടുക്കുന്നതിനൊപ്പം ഗ്രാമ്പൂക്കർഷകർ നേരിടുന്ന വെല്ലുവിളിയാണ് പൂക്കൾ അടർത്തിയെടുക്കല്‍. പറിച്ചെടുത്ത പൂക്കൾ അടർത്തി മൊട്ടും തണ്ടും വേർപെടുത്തുന്നത് സ്ത്രീത്തൊഴിലാളികളാണ്. ഇതിനു ഭാരിച്ച കൂലിച്ചെലവ് വരും. മാത്രമല്ല, സീസണില്‍ തൊഴിലാളികളെ കിട്ടാനും പ്രയാസം. പറിച്ചെടുക്കുന്ന
നാടൻ വിത്തുകൾ സംരക്ഷിക്കുന്നവർ ഏറെയുണ്ട് നാട്ടിൽ. എന്നാൽ, സേവനമെന്നതിലപ്പുറം സുസ്ഥിര സാമ്പത്തികനേട്ടം അന്യമായതിനാല്‍ ഇത്തരം പ്രവർത്തനങ്ങൾക്ക് അകാലമൃത്യു സ്വാഭാവികം. എന്നാൽ നൂറിലേറെ നെല്ലിനങ്ങൾ രാജ്യത്തിന്റെ പല ഭാഗങ്ങളിൽനിന്നു ശേഖരിച്ചു സംരക്ഷിക്കുകയും അവ കൃഷി ചെയ്തുണ്ടാക്കുന്ന വിത്തും അരിയും വിറ്റ്
സ്ഫടികം സിനിമയിലെ ചാക്കോമാഷിന്റെ ശൈലി കടമെടുത്താൽ ‘ഈ കൃഷിയിടത്തിന്റെ സ്പന്ദനം കണക്കിലാണ്’ എന്നു പറയേണ്ടിവരും. ഇവിടെ നൽകുന്ന വളത്തിനും വെള്ളത്തിനും കിട്ടുന്ന വിളവിനും വരുമാനത്തിനുമെല്ലാം കിറുകൃത്യം കണക്കുണ്ട്. ഒരു വിളയ്ക്ക് പരമാവധി എത്ര മുടക്കാമെന്നും കുറഞ്ഞത് എന്തു കിട്ടുമെന്നും കൃഷി
‘‘കലങ്കാരിയുടെ തൊപ്പിയിലെ തൂവലാണ് അടയ്ക്കാ ചായങ്ങൾ’’– രാജ്യാന്തര പ്രശസ്ത കലങ്കാരി കലാകാരൻ പിച്ചുക ശ്രീനിവാസിന്റെ അഭിപ്രായം കമുകു കർഷകർക്ക് പുതിയൊരു വാതിൽ തുറക്കുകയാണ്. ആന്ധ്രയിൽ പരമ്പരാഗതമായി നെയ്തുണ്ടാക്കുന്ന കലങ്കാരി കോട്ടൺ തുണിത്തരങ്ങളെക്കുറിച്ചു കേൾക്കാത്തവരുണ്ടാകില്ല. സസ്യജന്യമായ ചായക്കൂട്ടുകൾ
ഭക്ഷ്യയെണ്ണ വിപണി ചൂടു പിടിക്കാനുള്ള സാധ്യതകൾക്ക് ശക്തിയേറുന്നു, നാളികേര കർഷകർ കരുതലോടെ നീക്കം നടത്തിയാൽ അനുകൂല തരംഗം സൃഷ്ടിക്കാനാവും. വിദേശ പാചകയെണ്ണ ഇറക്കുമതി ചുരുങ്ങി, പിന്നിട്ട രണ്ടു മാസങ്ങളിൽ മുഖ്യ ഉൽപാദകരാജ്യങ്ങളിൽ കയറ്റുമതിക്ക് നേരിട്ട തിരിച്ചടി വരുന്ന അഞ്ചു മാസകാലയളവിൽ രൂക്ഷമാകുമെന്ന
കാപ്പിക്കൃഷിക്കാരൊക്കെ ഹാപ്പിയാണിപ്പോൾ, തെറ്റില്ലാത്ത വിലയുള്ളതിനാൽ. എന്നാൽ കാപ്പിയിൽ നിന്നുള്ള ഉൽപാദനം പത്തിരട്ടിയാക്കിയാലോ? അതും ലളിതമായ വഴികളിലൂടെ. ഏതിനമായാലും ഇന്നു കിട്ടുന്നതിന്റെ പല മടങ്ങ് വിളവും വരുമാനവും നേടാനും മത്സരക്ഷമത മെച്ചപ്പെടുത്താനും കഴിയുന്ന ഒരു കൃഷിരീതി അവതരിപ്പിക്കുകയാണ്
കുറഞ്ഞത് 10 ലക്ഷം ഊണ്– മലപ്പുറം പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ വി.സി.ജൈയ്സൽ കഴിഞ്ഞ സീസണിൽ പാടത്തിറങ്ങിയതുകൊണ്ട് നാടിനുണ്ടായ നേട്ടം! അത്രയും ഊണിനുള്ള നാടൻ കുത്തരി റേഷൻകടകളിലെത്തിയത് സപ്ലൈകോയ്ക്ക് ജൈയ്സൽ നല്കിയ 280 ടൺ നെല്ലിൽനിന്നാണ്. തരിശുകിടന്ന 140 ഏക്കർ പാടങ്ങളിൽനിന്ന് ഈ യുവകർഷകൻ കൊയ്തെടുത്തത്
കുരുമുളകുകൃഷിയിലും വിപണനത്തിലും ചെറുതല്ലാത്ത ചില മാതൃകകൾ മുന്നോട്ടു വയ്ക്കുന്നു കണ്ണൂർ കല്യാശ്ശേരിക്കടുത്ത് ചെറുതാഴം പഞ്ചായത്തിലെ കുരുമുളകുകർഷകർ സ്ഥാപിച്ച ചെറുതാഴം ബ്ലാക്ക് പെപ്പർ പ്രൊഡ്യൂസർ കമ്പനി. ഗുണമേന്മയുള്ള നടീൽവസ്തുക്കൾ കർഷകർക്കു ലഭ്യമാക്കുന്നതു മുതൽ മൂല്യവർധന വരെയുള്ള ഒട്ടേറെ ശ്രമങ്ങളിലാണ്
മക്കളുടെ ഫീസടയ്ക്കാൻ സമയമാകുമ്പോൾ വെട്ടുകത്തിയുമായി പറമ്പിലേക്കിറങ്ങുന്ന വീട്ടമ്മയാണ് ബ്രിട്ടീഷ്യ അലക്സാണ്ടർ. വീടിനോടു ചേർന്നുള്ള വാഴത്തോപ്പിൽനിന്ന് അഞ്ച് കപ്പവാഴക്കുല വെട്ടിയാൽ 5000 രൂപ കിട്ടാൻ പ്രയാസമില്ലെന്നു ബ്രിട്ടീഷ്യയ്ക്കറിയാം. ഗൾഫ് വരുമാനത്തിനു ബദലായി സ്വന്തം പുരയിടത്തെ വികസിപ്പിക്കുന്നതിന്
അനവസരത്തിൽ ആർത്തലച്ചു വന്ന മഴമേഘങ്ങൾ കാപ്പിക്കർഷകരുടെ ഉറക്കം നഷ്ടപ്പെടുത്തി. കേരളത്തിലും കർണാടകത്തിലും തമിഴ്നാടിന്റെ അതിർത്തി ജില്ലകളിലും ഏതാനും ദിവസങ്ങളായി തുടരുന്ന മഴ കാപ്പി വിളവെടുപ്പ് മാത്രമല്ല, സംസ്കരണവും തടസപ്പെടുത്തി. യൂറോപ്യൻ കാലാവസ്ഥ വിഭാഗത്തിന്റെ വിലയിരുത്തൽ പ്രകാരം മാസമധ്യത്തിലും
ഭാഗം 4 2024 ജനുവരി ഒന്നിന് ഏറ്റവും അവസാനമായി മൃഗസംരക്ഷണ വകുപ്പുമന്ത്രി അടുത്ത വർഷം പാൽ സ്വയംപര്യാപ്തമാകുമെന്ന് പ്രഖ്യാപിച്ചു. ശരിക്കും പാൽ സ്വയംപര്യാപ്തമാകുമോ? ഏത് കണക്കുകളുടെ പിൻബലത്തിലാണ് മന്ത്രി ‘പാൽ സ്വയംപര്യാപ്തമാകുമെന്ന്’ ആവർത്തിച്ച് പ്രഖ്യാപിക്കുന്നത്? കേരളത്തിൽ ഇപ്പോൾ എത്ര ലീറ്റർ പാൽ
2024ൽ മൃഗസംരക്ഷണ മേഖല പ്രതീക്ഷിക്കുന്നത്- ഭാഗം 3 ‘രണ്ട് കിടാരികളും മൂന്നു പശുക്കളുമുണ്ടായിരുന്നു. ചുറ്റുവട്ടത്തുള്ള വീടുകളിൽ 12 ലീറ്റർ പാൽ വിൽക്കുന്നു. ലീറ്ററിന് 60 രൂപ ലഭിക്കും. സൊസൈറ്റിയിൽ നിന്ന് 41 രൂപയേ ലീറ്ററിന് കിട്ടൂ. അതിനാൽ 2 പശുക്കളെ വിറ്റു. ഇപ്പോൾ ഒരു പശു മാത്രം. പാൽ അയൽപക്കങ്ങളിൽ
കാലം 1991. ഞാൻ വെറ്ററിനറി സയൻസ് പഠിച്ചിറങ്ങിയ കാലം. വിവാഹം കഴിഞ്ഞു. മധുവിധു നാളുകൾ. അന്നൊക്കെ രാത്രിയിൽ വെറ്ററിനറി ഡോക്ടർമാരെ അത്യാവശ്യത്തിന് കർഷകർ തേടി വരും. രാത്രിയിലെ കതകിനു മുട്ട് കേട്ട് ഇറങ്ങിയപ്പോൾ രണ്ടു പശുക്കളും ഒരു കിടാരിയും അവശനിലയിൽ കിടക്കുന്ന ദുഃഖം പങ്കുവച്ചുകൊണ്ടൊരു കർഷകൻ.
തൊടുപുഴയിൽ കപ്പത്തൊണ്ട് കഴിച്ച് പശുക്കൾ കൂട്ടമായി മരണപ്പെട്ട വാർത്ത പുറത്തുവന്ന സാഹചര്യത്തിൽ തീറ്റയുമായി ബന്ധപ്പെട്ടുള്ള നിരവധി സംശയങ്ങൾ ക്ഷീരകർഷകർ ഉന്നയിക്കുന്നുണ്ട്. കപ്പ കൊത്തിയരിഞ്ഞും കപ്പയുടെ പൊടിയും കപ്പ അവശിഷ്ടങ്ങൾ ചേർത്തുണ്ടാക്കിയ സൈലേജ് മിശ്രിതവും ഉണക്കിയ കപ്പയിലയും ഒക്കെ കാലങ്ങളായി
2024ൽ മൃഗസംരക്ഷണ മേഖല പ്രതീക്ഷിക്കുന്നത്- ഭാഗം 2 പാളത്തൊപ്പിയും ഒറ്റമുണ്ടും, കയറിനറ്റത്ത് മേയുന്ന പശുവും മുൻകാലങ്ങളിലെ മൃസംരക്ഷണത്തിന്റെ മുഖമുദ്രയായിരുന്നെങ്കിൽ ഇന്ന് സ്ഥിതി മാറി. കൃത്രിമ ബീജാധാനത്തിനുപയോഗിക്കുന്ന ബീജമാത്ര ഏത് കാളയുടേതാണെന്നും ആ കാളയുടെ അമ്മപ്പശുവിന് എത്ര ലീറ്റർ പാൽ ഉൽപാദനം
തൊടുപുഴയിലെ ‘കൊച്ചു കർഷകൻ’ മാത്യു ബെന്നിയുടെ ഫാമിലെ കപ്പത്തൊലി കഴിച്ച 13 പശുക്കൾക്ക് ജീവൻ നഷ്ടപ്പെട്ടത് മലയാളിക്കു മറ്റൊരു വേദന നിറഞ്ഞ വാർത്തയായി മാറി. കേരളത്തിന്റെ പഞ്ഞകാല വിളയായിരുന്ന കപ്പ അല്ലെങ്കിൽ മരച്ചീനിയെക്കുറിച്ചുള്ള ചില ചിന്തകൾ പങ്കുവയ്ക്കട്ടെ രണ്ടു മഹായുദ്ധങ്ങളിൽ കേരളത്തെ കാത്ത വിള
13 പശുക്കൾ നഷ്ടപ്പെട്ട് ഇൻഷുറൻസ് ഇല്ലാത്തതുമൂലം ജീവിതം വഴിമുട്ടിയ കുട്ടിക്കർഷകരുടെ വാർത്താദിനത്തിലൂടെ കടന്നുപോകുമ്പോൾ ഇൻഷുറൻസ് പരിരക്ഷയുടെ ആവശ്യകത ഒന്നുകൂടി ഓർമിപ്പിക്കുകയാണ്. നിലവിലുണ്ടായിരുന്ന ഇൻഷുറൻസ് സംവിധാനം സർക്കാർ തലത്തിൽ നിർത്തലാക്കിയത് ക്ഷീരകർഷകരെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിലാക്കിയത്.
യൂറോപ്യൻ രാജ്യങ്ങൾ പുതുവത്സരാഘോഷ ലഹരിയിലെങ്കിലും ആഗോള കുരുമുളകു വിപണി താൽക്കാലിക ചരക്ക് ക്ഷാമത്തിന്റെ പിടിയിൽ നീങ്ങുന്നത് നിരക്ക് ഉയർത്താൻ മുഖ്യ ഉൽപാദകരാജ്യങ്ങളെ പ്രേരിപ്പിക്കും. ഇന്ത്യയിലും ഉൽപ്പന്നത്തിന് ദൗർലഭ്യം നേരിടുന്നതായാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള സൂചനകൾ. വിപണി നിയന്ത്രണം
1. 1200 പശുക്കളും നാലു ജീവനക്കാരും: യുകെയിലെ ഡെയറിഫാമില്‍ ജോലിക്കു പോയ ക്ഷീരകര്ഷകന് പറയാനുള്ളത് പത്തും ഇരുപതും പശുക്കൾക്കു വരെ മൂന്നു നാലും തൊഴിലാളികളെ വച്ച് മുൻപോട്ടു പോകുന്ന കേരളത്തിലെ ക്ഷീരമേഖല പോലെയല്ല, യുകെയിലെ ഫാമുകൾ. ഡെയറി ഫാക്ടറി എന്നുതന്നെ വിളിക്കാവുന്ന ആയിരക്കണക്കിന് പശുക്കളുള്ള
ക്ഷീരോൽപാദനത്തിലൂടെ മികച്ച വരുമാനം നേടുന്ന കർഷകർ ഒട്ടേറെയുണ്ട് നമ്മുടെ നാട്ടിൽ. എന്നാൽ ക്ഷീരവ്യവസായത്തെ വേറിട്ട കോണിലൂടെ കണ്ട് പാലിനൊപ്പം പാലുൽപന്നങ്ങൾ തയാറാക്കി വിൽപന നടത്തുന്ന കർഷകർ ഏറെയുണ്ട്. അതുപോലെ ഫാമിലെ ഉപോൽപന്നമായ ചാണകവും വരുമാനമാക്കുന്നു കർഷകർ. ചിലരാവട്ടെ മികച്ച പശുക്കുട്ടികൾ ഫാമിൽ
ഓരോ ആനുകൂല്യത്തിനും കൃഷിഭവനിൽ നൽകുന്ന അപേക്ഷയോടൊപ്പം കരം അടച്ച രസീതിന്റെയും പാസ്ബുക്കിന്റെയും കോപ്പി ചേർക്കണമെന്ന നിബന്ധന കൃഷിക്കാർക്ക് പരാതിയും പരിഹാസവുമുള്ള കാര്യമാണ്. ഓരോ തവണയും പകർപ്പെടുക്കാൻ പോകേണ്ടിവരുന്ന കർഷകന്റെ മെനക്കേടും സമയനഷ്ടവും ആരും ചിന്തിക്കാറില്ല. ഒരു കറിവേപ്പുതൈ കിട്ടാനാണെങ്കിലും
ചരിത്രത്തിൽ ആദ്യമായി ചോക്ലേറ്റിന്റെ മധുരം കർഷകനും നുകർന്നു തുടങ്ങി. നാളിതുവരെ കൊക്കോ ഉൽപാദനത്തിൽ മാത്രം മുഴുകിയ കർഷകർക്ക് ഏറ്റവും ആകർഷകമായ വില സമ്മാനിക്കുന്ന വർഷമായി മാറാനുള്ള ഒരുക്കത്തിലാണ് 2024. പുതുവർഷം ഇന്ത്യൻ കൊക്കോ ഇന്നുവരെ ദർശിച്ചിട്ടില്ലാത്ത വിലയിൽ ഇടപാടുകൾ നടക്കുമെന്ന സൂചനയാണ്
ഒന്നരലക്ഷം രൂപയുടെ കടം വീട്ടാനാവാതെ സ്വന്തം മണ്ണിൽ നിന്നിറങ്ങേണ്ടി വരുമെന്നു സങ്കടപ്പെട്ട ഒരു പതിനേഴുകാരനുണ്ടായിരുന്നു കണ്ണൂർ ഉദയഗിരിയിലെ തബോർ എന്ന മലഞ്ചെരുവിൽ. 23 വർഷം പിന്നിടുമ്പോൾ കേരളത്തിന്റെ കർഷകശ്രീയായി അവൻ വളർന്നു കഴിഞ്ഞിരിക്കുന്നു. ഒന്നരലക്ഷം രൂപയുടെ കടത്തിൽ നിന്നും ഒന്നരക്കോടി രൂപ വാർഷിക
ഇന്നലെ ഒരു മലയാള ദിനപത്രത്തിൽ കണ്ട വാർത്തകളിലൊന്ന് ഇങ്ങനെയായിരുന്നു. ‘കുട്ടനാടിനെ അന്തർദേശീയ കാർഷിക പൈതൃകപ്രദേശമായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചതിന്റെ ഫലകം കാണാനില്ല’. കുട്ടനാട്ടിൽ സ്ഥാപിക്കുന്നതിനായി ഡോ. എം.എസ്.സ്വാമിനാഥൻ എറ്റു വാങ്ങിയതായിരുന്നു പ്രസ്തുത ഫലകം. 2012ലാണ് ഐക്യരാഷ്ട്ര സംഘടനയുടെ ഫുഡ്
സുസ്ഥിര നെൽകൃഷിക്കുള്ള നിരന്തര പരിശ്രമവും വർഷംതോറും വർധിച്ചുവരുന്ന ജൈവ അരി ഉൽപാദനവുമാണ് പാലക്കാട് ആലത്തൂർ പഞ്ചായത്തിനെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. 18 പാടശേഖരങ്ങളിലായി 629 ഹെക്ടറിലാണ് ഇവിടെ നെൽകൃഷി. കൃഷിവകുപ്പിന്റെ എല്ലാ പദ്ധതികളും വീറോടെ നടപ്പാക്കിയതിനൊപ്പം വിഷരഹിത അരിയുല്പാദനവും ചേര്‍ന്നപ്പോള്‍
ഗൗരിപ്പശുവിന് വയസ് 17 ആയി. കഴിഞ്ഞയാഴ്ച പത്മനാഭന്റെ തൊഴുത്തിൽ ഒരു ഗിർ പശുക്കിടാവുണ്ടായി. അവൾക്ക് സുരഭിയെന്നാണ് പേരിട്ടത്. ഗൗരിപ്പശുവിന്റെ അഞ്ചാം തലമുറയിലെ കണ്ണിയാണ് സുരഭി. മനുഷ്യായുസിൽ പോലും അപൂർവമായ അഞ്ചു തലമുറകളെ കാണാൻ ഭാഗ്യമുണ്ടായ ഗൗരിപ്പശുവിനൊപ്പം ഉടമ പത്മനാഭനും ഇത് നിറഞ്ഞ സന്തോഷത്തിന്റെ
നെല്‍കൃഷിക്ക് നേരും നെറിയും വേണമെന്നാണ് കുട്ടനാടിന്റെ ആത്മദർശനം. കുറെ പണം മുടക്കി സ്ഥലം വാങ്ങി വളം വാരിയിട്ടാൽ കൃഷിയാവില്ല. നൂലു പോലുള്ള വരമ്പ് മുറിയാതിരിക്കണമെങ്കിൽ പ്രകൃതിയും ദൈവങ്ങളും കനിയണം. അതിന് നമ്മുടെ മനസ്സും വിചാരങ്ങളും നന്നായിരിക്കണം. തകഴിയുടെ കൃതികളുടെ വഴിയും വെളിച്ചവും ഈ ദർശനമായിരുന്നു.
ഹൈദരാബാദ് നഗരാതിർത്തിയിൽ രാജേന്ദ്രനഗറിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മില്ലറ്റ്സ് റിസർച് (IIMR) ഇന്നു രാജ്യം ശ്രദ്ധിക്കുന്ന സ്ഥാപനമായി മാറിക്കഴിഞ്ഞു. ചെറുധാന്യക്കൃഷിയെയും സംരംഭകത്വത്തെയും സംബന്ധിച്ചുള്ള ആധികാരിക അറിവുകൾക്കും പരിശീലനങ്ങൾക്കും ആശ്രയിക്കാവുന്ന ‘ഗ്ലോബൽ സെന്റർ ഓഫ് എക്സലൻസ് ഓൺ
അന്താരാഷ്ട്ര സുഗന്ധവ്യഞ്ജന വിപണി ഹോളി ഡേ മൂഡിലേക്ക്. അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും ന്യൂ ഇയർ ആഘോഷങ്ങൾ വരെ ആവശ്യമുള്ള ഉൽപ്പന്നങ്ങൾക്ക് മുൻകൂർ കച്ചവടങ്ങൾ ഉറപ്പിച്ച് രംഗത്തുനിന്നു പിൻവലിഞ്ഞു. വാങ്ങലുകാർ ജനുവരി രണ്ടാം വാരത്തിൽ മാത്രമേ രാജ്യാന്തര മാർക്കറ്റിൽ തിരിച്ചെത്തൂ. ഇന്ത്യ, വിയറ്റ്നാം,
യുദ്ധത്തിന്റെയും ദാരിദ്ര്യത്തിന്റെയും കാലത്ത് അരിക്കു ക്ഷാമം വരികയും ചാമക്കഞ്ഞികൊണ്ടു തൃപ്തിപ്പെടുകയും ചെയ്ത കഷ്ടകഥ പറഞ്ഞ് സെന്റിമെന്റ്സുണ്ടാക്കാമെന്ന് കാരണവന്മാർ ഇനി കണക്കു കൂട്ടേണ്ടതില്ല. പുതുതലമുറയിലും റാഗിദോശയും ചാമക്കഞ്ഞിയുമൊക്കെ ശീലമായിക്കഴിഞ്ഞു. അരവയർ ചാമക്കഞ്ഞി മാത്രം കഴിച്ച് ജോലിക്കു
പ്രാചീനകാലം മുതൽ മനുഷ്യസമൂഹത്തിന്റെ പ്രധാന ഭക്ഷ്യവിഭവമാണ് ‘മില്ലെറ്റ്സ്’ അഥവാ ചെറുധാന്യങ്ങൾ. മനുഷ്യരുടെ ആരോഗ്യസംരക്ഷണത്തിലും ചെറുധാന്യങ്ങൾ മുൻകാലങ്ങളിൽ സുപ്രധാന പങ്കുവഹിച്ചിരുന്നു. എന്നാൽ പിന്നീട് അരി, ഗോതമ്പ് തുടങ്ങിയ ധാന്യവിളകൾ നമ്മുടെ ഭക്ഷണക്രമത്തിൽ ആധിപത്യം നേടിയതോടെ ചെറുധാന്യങ്ങളുടെ ഉപഭോഗം
പാലല്ല, പാലുല്പന്നങ്ങളാണ് ആരിഫയുടെ ഡെയറി ഫാം വിപണിയിലിറക്കുന്നത്. ലെസി, സിപ് അപ്, പേഡ തുടങ്ങിയ ഉല്പന്നങ്ങളിലാണ് കാസര്‍കോട് ഉദുമ മൂലയില്‍ വീട്ടില്‍ ആരിഫ ഷമീറിന്റെ തുടക്കം. ഇന്നു പത്തിലധികം പനീർ ഉൽപന്നങ്ങളും വിപണിയിലെത്തിക്കുന്നു ആരിഫയുടെ മിൽക്ക ഡെയറി പ്രോഡക്ട്സ്. അധ്വാനിക്കാനുള്ള മനസ്സും
‘‘ലോകത്തിലെ ഏറ്റവും വലിയ പാലുൽപാദക രാജ്യമാണെങ്കിലും ഇന്ത്യയിലെ കന്നുകാലികളുടെ ഉൽപാദനശേഷി വികസിത രാജ്യങ്ങളെ അപേക്ഷിച്ച് കുറവ്’’– കഴിഞ്ഞ ദിവസം മണ്ണുത്തിയിൽ നടന്ന ‘മൃഗപ്രത്യുൽപാദന ശാസ്ത്രത്തിലെ അത്യന്താധുനിക ഗവേഷണവും പ്രയോഗവും’ എന്ന രാജ്യാന്തര സിംപോസിയത്തിൽ അധ്യക്ഷത വഹിച്ച ഇന്ത്യൻ സൊസൈറ്റി ഫോർ സ്റ്റഡി
ദിവസം 42 ലീറ്റർ പാൽ ഉൽപാദിപ്പിക്കുന്ന പശു... കേരളത്തിലെ സാഹചര്യത്തിൽ നടക്കുന്ന കാര്യമല്ലെന്ന് പറയാൻ വരട്ടെ. സംഭവം സത്യമാണ്. ഇടുക്കി വാത്തിക്കുടി കള്ളിപ്പാറ കല്ലുവേലിൽ മേഴ്സി ജോണിയുടെ നാലു വയസുകാരി കറുമ്പിപ്പശു ഇളം കറവക്കാലത്ത് ദിവസേന ചുരുത്തി നൽകിയത് 42 ലീറ്റർ പാലാണ്. അതും വലിയ സന്നാഹങ്ങളോ
മികച്ച പാലുല്‍പാദനമുള്ള പശുക്കളെ പരിപാലിക്കാന്‍ ബുദ്ധിമുട്ടാണെന്നും രോഗങ്ങള്‍ വേഗം പിടിപെടുമെന്നും ചിന്തിക്കുന്ന ഒട്ടേറെ കര്‍ഷകരുണ്ട്. എന്നാല്‍, കേരളത്തിലെ ഒട്ടേറെ ഫാമുകളില്‍ 30 ലീറ്ററിനുമേല് പാലുള്ള പശുക്കള്‍ മികച്ച രീതിയില്‍ വളര്‍ന്നുവരുന്നുണ്ട്. വീടിനോടു ചേര്‍ന്നുള്ള കൊച്ചു തൊഴുത്തില്‍ ജനിച്ചു
പശു വളർത്തൽ എന്ന പരീക്ഷണശാല പരീക്ഷണാർഥമാണ് ബിയാട്രീസ് പശു വളർത്തലിലേക്കിറങ്ങിയത്. കാട്ടാക്കടയ്ക്കു സമീപം പൂവച്ചൽ പഞ്ചായത്ത് കൊണ്ണിയൂർ സൈമൺ റോഡ് പുനലാൽ ഗ്രാമത്തിൽ ബിയാട്രീസ്, ബിരുദപഠനത്തിനു ശേഷം ഒന്നര പതിറ്റാണ്ടോളം ലാബ് അസിസ്റ്റന്റായി സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തു. സ്വന്തമായി ഒരു സംരംഭം
റബർത്തോട്ടത്തിൽനിന്ന് സമ്മിശ്രകൃഷിയിലേക്കു ചുവടുമാറിയ വക്കച്ചന് പശുവളര്‍ത്തല്‍ തുടങ്ങിയത് കൃഷിക്കുള്ള വളത്തിനു വേണ്ടിയാണ്. വാഴയും കമുകും കൊക്കോയും തെങ്ങുമെല്ലാം വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നിടത്ത് കുറച്ചു വളമൊന്നും പോരല്ലോ. ഇന്നു നല്ല തോതില്‍ വളത്തിനൊപ്പം നിത്യ വരുമാനവും നൽകുന്നു ഡെയറി
ഒരു പഞ്ചായത്തിലെ കാർഷികോൽപന്നങ്ങള്ക്കെല്ലാം ഒറ്റ ബ്രാൻഡ്, അവയിൽനിന്ന് 62 മൂല്യവർധിത ഉൽപന്നങ്ങളുണ്ടാക്കി അധിക വരുമാനം, എല്ലാ ഉൽപന്നങ്ങൾക്കും മൊബൈൽ ആപ്പിലൂടെ ഓൺലൈൻ വിപണനവും ഹോം ഡെലിവറിയും, സമീപനഗരത്തില്‍ നാടൻ ഉൽപന്നങ്ങള്ക്കു വിപണി കണ്ടെത്തല്‍– കൃഷിവകുപ്പിന്റെ ‘ഞങ്ങളും കൃഷിയിലേക്ക് ’എന്ന പദ്ധതി
തൃശൂർ പെരിങ്ങോട്ടുകര സ്വദേശി സി.എസ്.ശ്രീലക്ഷ്മി സംരംഭകയാകാൻ കാരണം കോവിഡാണ്. സ്വകാര്യ സ്കൂളിൽ അധ്യാപികയായിരുന്നു ശ്രീലക്ഷ്മി. കോവിഡ് കാലത്തു വീട്ടിലിരിക്കുമ്പോഴാണ് യുട്യൂബിൽ പ്രകൃതിദത്ത ഉൽപന്നങ്ങൾകൊണ്ടുള്ള സോപ്പ്നിർമാണം പരിചയപ്പെട്ടത്. നേരെ പോയി 630 രൂപയുടെ സോപ്പ്കിറ്റ് വാങ്ങി. നിർമിച്ച സോപ്പിന്റെ
മരിയ കുര്യാക്കോസിന്റെ ‘തേങ്ങ’ക്കമ്പനി പതിവായി തേങ്ങ വാങ്ങാറുണ്ട്. പക്ഷേ അവർക്ക് അതിലെ ചകിരി വേണ്ട, കാമ്പും വേണ്ട, തേങ്ങാ വെള്ളവും ആവശ്യമില്ല. പിന്നെ എന്തൂട്ട് തേങ്ങയാണെന്നല്ലേ? ചിരട്ട. മരിയ തേങ്ങ വാങ്ങുന്നത് ചിരട്ടയ്ക്കുവേണ്ടി മാത്രം. തേങ്ങാക്കമ്പനിയുടെ അസംസ്കൃത വസ്തുവാണത്. ചിരട്ട ഉപയോഗിച്ച്
മാങ്ങാട്ടിടത്തെ വിളഗ്രാമങ്ങള്‍ ആകെ 50 തെങ്ങിൻതൈകളുണ്ടാവും. അത് 10 വാർഡിനു വീതം വയ്ക്കുമ്പോൾ ഒരു വാർഡിൽ 5 എണ്ണം. ഒരാൾക്ക് ഒരു തൈ വീതം വാർഡ് തോറും 5 പേർക്ക് തൈ നല്കി കടമ തീര്‍ക്കും. 100 ടിഷ്യൂകൾചർ വാഴ കിട്ടിയാലും 150 പച്ചക്കറിത്തൈ കിട്ടിയാലും ഇതുതന്നെ സ്ഥിതി. കിട്ടുന്നവര്‍ക്കു തൃപ്തിയില്ല.
മണലാരണ്യത്തിൽ 25 വർഷം അധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യം മുഴുവൻ നിക്ഷേപിച്ചാണ് കാഞ്ഞിരപ്പള്ളി പാറത്തോട് പുത്തൻപുരയ്ക്കൽ വി.എം.ഇബ്രാഹിം റാവുത്തർ ഡെയറി ഫാം ആരംഭിച്ചത്. 2018ൽ 5 പശുക്കളുമായി തുടങ്ങിയ ഫാം ഇന്ന് 40 പശുക്കളും ദിവസം 400 ലീറ്റർ പാല് ഉല്പാദനവുമുള്ള സഫ ഫാം ഫ്രഷ് മിൽക്ക് എന്ന വന്‍ സംരംഭമാണ്.
ഇന്ത്യയുടെ ജനസംഖ്യ 1951ൽ 36 കോടിയും ഭക്ഷ്യോൽപാദനം 5 കോടി ടണ്ണും ആയിരുന്നു. 1961ൽ പോലും അത് യഥാക്രമം 43 കോടിയും 6 കോടി ടണ്ണും ആയി മാത്രമേ ഉയർന്നുള്ളൂ. സ്വാതന്ത്ര്യത്തിനു മുൻപ് ബ്രിട്ടീഷ് ഇന്ത്യയിൽ ഉണ്ടായിരുന്ന ക്ഷാമാവസ്ഥ തുടർന്നു എന്നു സാരം. പട്ടാമ്പി ഗവേഷണകേന്ദ്രത്തിൽനിന്ന് ഇക്കാലയളവിൽ
ഇതൊരു പ്രതീക്ഷ നൽകുന്ന വാർത്തയാണ്. സകല മനുഷ്യർക്കും കർഷകർക്കും ഭാവിയിലേക്കു പ്രത്യാശ നൽകുന്ന ഒരു ഗവേഷണത്തിന്റെ പ്രാഥമികഫലത്തിന്റെ റിപ്പോർട്ടാണിത്. പാലിലും ബീഫിലും അടങ്ങിയിരിക്കുന്ന ഒരു കൊഴുപ്പമ്ലത്തിന് (fatty acid) പലതരത്തിലുള്ള കാൻസർ കോശങ്ങളോടും പൊരുതാൻ ശേഷിയുണ്ടെന്ന് ലബോറട്ടറിയിലും മൃഗങ്ങളിലും
കുരുമുളക് സീസൺ പടിവാതിൽക്കൽ എത്തി നിൽക്കെ ഉൽപ്പന്നവില ഉയരുന്നത് എതെല്ലാം മാർഗങ്ങളിലുടെ തടയാനാവുമെന്ന തന്ത്രങ്ങൾ മെനയുകയാണ് വ്യവസായ ലോബി. മൂല്യവർധിത ഉൽപ്പന്നമാക്കാൻ വിദേശ കുരുമുളക് ഇറക്കുമതി നടത്തുന്ന വ്യവസായികൾക്ക് റീ ഷിപ്പ്മെന്റിന് മൂന്ന്-നാല് മാസം സാവകാശം ലഭിക്കുന്നുണ്ട്. എന്നാൽ പലരും
ഡോ. എം.എസ്.സ്വാമിനാഥൻ 1954ൽ ഇന്ത്യൻ അഗ്രികൾചറൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് (ഐഎആർഐ) സസ്യശാസ്ത്രവിഭാഗത്തിൽ ചേർന്ന ഉടനെ അന്നത്തെ ഡയറക്ടര്‍ ഡോ. ബി.പി.പാൽ അദ്ദേഹത്തോട് ഒരു ആവശ്യമുന്നയിച്ചു – ഗോതമ്പിന്റെ വന്യ ജനുസ്സുകളിൽനിന്നു പ്രയോജനകാരികളായ ജീനുകളെ നിലവിൽ കൃഷി ചെയ്യുന്ന ഗോതമ്പ് ഇനങ്ങളിലേക്ക്
1885 ജൂലൈ 4. മാനവരാശിയുടെ ചരിത്രത്തിലെ സുപ്രധാനമായ കണ്ടുപിടിത്തത്തിലേക്ക് നയിച്ച സംഭവം നടന്നത് അങ്ങ് കിഴക്കൻ ഫ്രാൻസിലെ ആൾസെസ് എന്ന ഗ്രാമത്തിലായിരുന്നു . ജോസഫ് മീസ്റ്റർ എന്ന ഒൻപത് വയസ്സ് മാത്രം പ്രായമുള്ള ചെറുപ്പത്തിന്റെ എല്ലാ കുസൃതികളും കുറുമ്പുകളും നിറഞ്ഞ ഒരു പിഞ്ചുബാലൻ. അവൻ പുറത്ത്
രാജ്യത്തെ മൃഗസംരക്ഷണമേഖലയിലെ ഉൽപാദനവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ അടിസ്ഥാന സ്ഥിതിവിവരകണക്കുകൾ (Basic Animal Husbandry Statistics-2023) കേന്ദ്ര സർക്കാർ പുറത്തുവിട്ടിരിക്കുന്നു. ദേശീയ ക്ഷീരദിനമായ നവംബർ 26ന് ഗുവഹത്തിയിൽ വച്ച് കേന്ദ്ര ഫിഷറീസ്, അനിമൽ ഹസ്ബൻഡ്രി, ഡെയറിയിങ് മിനിസ്റ്റർ പർഷോത്തം രുപാലയാണ്
രാജ്യാന്തര അവാർഡുകൾ 35, ദേശീയ അവാർഡുകൾ 46, 62 ഇന്ത്യൻ സർവകലാശാലകളിൽനിന്നും 23 വിദേശ സർവകലാശാലകളിൽനിന്നും ഓണററി ഡോക്ടറേറ്റ്, 28 രാജ്യാന്തര ഗവേഷണ സംഘടനകളിലും 10 ഇന്ത്യൻ ഗവേഷണസംഘടനകളിലും വിശിഷ്ടാംഗത്വം, 22 രാജ്യാന്തര സമിതികളിലും 22 സംഘടനകളിലും പ്രത്യേക പദവി, ദേശീയതലത്തിലുള്ള 45 പഠനസമിതികളുടെ
പുതുവർഷത്തിൽ അടയ്ക്കാ സ്വപ്നതുല്യമായ വിലയിലേക്ക് ഉയരാൻ ഉതകുന്ന പ്രഖ്യാപനങ്ങൾക്കായി കാർഷികമേഖല കാതോർക്കുന്നു. അനധികൃത മാർഗങ്ങളിലൂടെയുള്ള വിദേശ അടയ്ക്ക പ്രവാഹം പൂർണമായി തടയണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തിൽ കേരളത്തിലും കർണാടകത്തിനും നേട്ടം സമ്മാനിക്കുന്ന തീരുമാനങ്ങൾ കേന്ദ്രത്തിൽനിന്നും പുറത്തു
കോവിഡ് മഹാമാരിയുടെ സമയത്തു പോലും വിപണനതന്ത്രങ്ങളിലൂടെ വളർച്ച നിലനിർത്തിയ ചുരുക്കം കമ്പനികളിലൊന്നാണ് അമുൽ. അമുൽ എന്നാൽ നമുക്ക് വർഗീസ് കുര്യനാണ്. സമാനതകളില്ലാത്ത സാമൂഹിക സാമ്പത്തിക മാറ്റങ്ങൾ ഇന്ത്യയുടെ ഗ്രാമീണജീവിതത്തിൽ ക്ഷീരവിപ്ലവത്തിലൂടെ വരുത്തിയ ഡോ. വർഗീസ് കുര്യന്റെ ജന്മദിനമായ ഇന്ന് ഇന്ത്യയിൽ
തുലാവർഷം കുതിർത്ത മണ്ണിനെ തോർത്തിയെടുക്കുകയാണ് വൃശ്ചികം. നടുതലകൾക്കിനി വിടുതൽക്കാലം. അവ ഇനി നാടും വീടും ഭരിക്കും. അങ്ങാടികളിലും അടുക്കളകളിലും ഇനി അവയാകും രാജാക്കന്മാര്. ചിങ്ങം തുടങ്ങി കർക്കടകത്തിലൊടുങ്ങുന്ന കൊല്ലവർഷത്തിന്റെ നടുമുറിയാണു മകരം, കുഭം മാസങ്ങൾ. ചേമ്പ്, ചേന, കാച്ചിൽ, നനകിഴങ്ങ്,
പണ്ട് സ്കൂളുകൾക്കു സമീപമുള്ള പെട്ടിക്കടകളിൽ വെളുത്ത കടലാസിൽ പൊതിഞ്ഞ ഒരു മിഠായി ഉണ്ടായിരുന്നു! എത്ര തിന്നാലും തീരാത്ത വല്ലാത്തൊരു മധുര മിഠായി! അതായിരുന്നു 'അമ്മായി മിഠായി!' വെന്ത വെളിച്ചെണ്ണയുടെ അടിയിലൂറുന്ന കൽക്കനിൽ നാടൻ ശർക്കര ചേർത്തായിരുന്നത്രെ നിര്‍മാണം. പെട്ടിക്കടകൾ ഇല്ലാതാകുകയും ഷോപ്പിങ്
‘നല്ല കരിക്കിൻവെള്ളം കുപ്പിയിലാക്കി കിട്ടിയാൽ നമ്മുടെ നാട്ടിലും ആവശ്യക്കാർ ഏറെയുണ്ടാവില്ലേ?’ – അമേരിക്കയിലും മറ്റും ഇളനീർ ഒരു ട്രെൻഡായി മാറുന്നു എന്നറിഞ്ഞപ്പോൾ തിരുവനന്തപുരം സ്വദേശി ആർ.കിരൺകുമാർ ചിന്തിച്ചത് ഇങ്ങനെ. കൊണ്ടുനടക്കാനും ഉപയോഗിക്കാനും സൗകര്യപ്രദമായ ബോട്ടിലുകളിൽ ഇളനീര്
കുരുമുളകിലെ അനന്തസാധ്യതകൾ മുന്നിൽ കണ്ട് കൃഷി വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ. കുരുമുളകിന്റെ ഈറ്റില്ലമായിരുന്ന കേരളം കൃഷി വികസിപ്പിക്കുന്ന കാര്യത്തിൽ കഴിഞ്ഞ കുറെ വർഷങ്ങളിൽ ഏറെ പിന്നോക്കം സഞ്ചരിച്ചപ്പോൾ ആരെയും മോഹിപ്പിക്കും വിധം കുതിച്ചുചാട്ടം കാൽ നൂറ്റാണ്ടിൽ കർണാടകം
രണ്ടു വർഷം മുൻപ് 2021ൽ മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡു വാങ്ങി സർവീസിൽനിന്നു വിരമിച്ച ഇടുക്കി കട്ടപ്പന തൂക്കുപാലം സ്വദേശി അജിത്കുമാർ 2023ൽ പുതിയൊരു അവാർഡു കൂടി വാങ്ങി: പഞ്ചായത്തിലെ മികച്ച സമ്മിശ്രക്കർഷകനുള്ള പുരസ്കാരം. 2021 വരെ നാമമാത്ര വരുമാനമുണ്ടായിരുന്ന രണ്ടേക്കർ കൃഷിയിടത്തിൽനിന്ന് 2023
ഇത്ര ആവേശത്തോടെ റബർകൃഷിയെക്കുറിച്ചു പറയുന്ന രണ്ടു പേർ ഇന്നു സംസ്ഥാനത്ത് റബർ ബോർഡിൽപോലും കാണില്ല. ഊണിലും ഉറക്കത്തിലും ഉച്ഛ്വാസവായുവിലും ഇവര്‍ ചിന്തിക്കുന്നതു റബർകൃഷിയെക്കുറിച്ചുമാത്രം. ദമ്പതികളായ ഗോപകുമാറും സൗമ്യയും. റബർകൃഷിയെ സംബന്ധിച്ച് ആശ്വാസകരമായ സാഹചര്യമല്ല വർഷങ്ങളായി സംസ്ഥാനത്തുള്ളത്.
ഡെയറിഫാമും പരിസരവും എപ്പോഴും വൃത്തിയായി വയ്ക്കണമെന്നു നിര്‍ബന്ധമുണ്ട് കോട്ടയം മുട്ടുചിറയിലെ പറുദീസ ഫാം ഉടമകളായ അരൂകുഴുപ്പിൽ രാജീവിനും ഭാര്യ വിധുവിനും. സമ്മിശ്ര–സംയോജിതകൃഷിയുടെ മികച്ച മാതൃകയായ ഈ ഫാമിൽ പശുക്കൾക്ക് ഏറെ പ്രാധാന്യമുണ്ട്. പാലിനും പാലുൽപന്നങ്ങള്‍ക്കുമൊപ്പം ഗോമൂത്രവും ചാണകവും ഇവിടെ
ജോലി വിടുന്നതിനെക്കുറിച്ചു ചിന്തിച്ചിട്ടേ ഇല്ല വിവേക്. എന്നാൽ ഏതെങ്കിലുമൊരു ഘട്ടത്തിൽ ജോലി മതിയാക്കാം എന്നു തോന്നിയാൽ അടുത്ത ചുവടിനെക്കുറിച്ച് ആശങ്കയുമില്ല. കാരണം, എംബിഎ നേടി പ്രമുഖ ജ്വല്ലറി ഗ്രൂപ്പിൽ 17 വർഷമായി ഫിനാൻസ് വിഭാഗത്തിൽ ജോലി ചെയ്യുന്ന പാലക്കാട് ഒലവക്കോട് സ്വദേശി വിവേകിന് കണക്കു
വിവാഹം കഴിഞ്ഞ നാളിൽതന്നെ ഭാര്യ ജിഷയോട് വിനോദൻ പറഞ്ഞു;‘50 വയസ്സെത്തുമ്പോൾ ജോലി അവസാനിപ്പിച്ച് കൃഷിജീവിതത്തിലേക്കു തിരിയും’. എതിർപ്പുണ്ടായിരുന്നില്ല ജിഷയ്ക്കും. ‘തിക്കും തിരക്കുമില്ലാതെ, സ്വസ്ഥമായ ഗ്രാമീണജീവിതത്തോട് ഇഷ്ടം എന്നുമുണ്ടായിരുന്നു. അതേസമയം അമ്പതാം വയസ്സിൽ വിശ്രമജീവിതം തുടങ്ങേണ്ടതുമില്ല.
"അഞ്ജനമെന്നതു ഞാനറിയും മഞ്ഞളുപോലെ വെളുത്തിരിക്കും" എന്ന രീതിയിലുള്ള സമീപനം കൊണ്ട് തങ്ങളെ ഇനിയും അവഗണിക്കാനാവില്ലെന്ന ഉറച്ച നിലപാടിലാണ് തെലങ്കാനയിലെ കർഷകർ. ഇന്ത്യയിലെ മഞ്ഞൾ ഉൽപാദക സംസ്ഥാനങ്ങളിൽ മുൻ നിരയിലാണ് തെലങ്കാനയുടെ സ്ഥാനം. രാജ്യത്തെ ഉൽപാദനത്തിന്റെ 25 ശതമാനത്തോളം ഇവിടെ നിന്നാണ്.
ജോലി വിട്ട് കൃഷിയിൽ ഇറങ്ങുന്നവർ 2 ഗണത്തിൽപ്പെടും. ആവശ്യത്തിനു സമ്പാദിച്ചു, ഇനി കൃഷിയുടെ പച്ചത്തുരുത്തിൽ സ്വസ്ഥ ജീവിതം എന്നു ചിന്തിക്കുന്നവരാണ് ഒരു വിഭാഗം. തൊഴിൽജീവിതത്തിന്റെ രണ്ടാം ഇന്നിങ്സ് എന്ന നിലയിൽ കയ്യിലുള്ള കരുതൽധനം കൃഷിയിൽ നിക്ഷേപിച്ചു പുതു വരുമാനം തേടുന്നവരാണ് രണ്ടാമത്തെ കൂട്ടർ.
ഏറെ വ്യത്യസ്തമാണ് ചാലാകരി ജോൺ കോരയുടെ തെങ്ങിൻതോപ്പ്. 16 ഏക്കറിലെ എണ്ണൂറിലേറെ തെങ്ങുകളിൽ നാളികേരം തീരെയില്ല. എന്നാൽ തെങ്ങിന് അദ്ദേഹം നൽകുന്നത്ര പരിചരണം കേരളത്തിൽ മറ്റാരും നൽകുന്നില്ലെന്നു പറയാം. ചാലുകളിൽനിന്നു ചേറു കോരിയിടുക, വള്ളത്തിൽ മണലിറക്കി തടത്തിലിടുക, യഥാസമയം തടം തുറന്ന് കക്കയും രാസവളങ്ങളും
ആശങ്കയുയർത്തി ഇക്കഴിഞ്ഞ സെപ്റ്റംബർ 11നായിരുന്നു നിപ വൈറസിന്റെ നാലാം വരവ് സംസ്ഥാനത്ത് കോഴിക്കോട് ജില്ലയിൽ സ്ഥിരീകരിച്ചത്. ഇത്തവണ നിപ രോഗം ബാധിച്ച ആറു പേരിൽ രണ്ടു പേർ രോഗം സ്ഥിരീകരിക്കുന്നതിനു മുൻപേ തന്നെ മരണത്തിന് കീഴടങ്ങിയെങ്കിലും ബാക്കി നാലു പേരെയും നിപയെ തോൽപ്പിച്ച് ജീവിതത്തിലേക്ക് തിരികെ
Results 1-100 of 1661