Premium

പൂഴിമണ്ണിലെ പച്ചക്കറിത്തോട്ടം: ഇസ്രയേലുകാർ ഇങ്ങുപോന്നു; തുമ്പയിലെ സുജിത്തിന്റെ കൃഷി ‘പഠിച്ചു’!

HIGHLIGHTS
  • സമ്പൂർണ ജൈവക്കൃഷി വിജയകരമല്ലെന്ന് ബോധ്യപ്പെട്ടു
  • വരൂ കൃഷിയിൽ ഇന്റേൺഷിപ് ചെയ്യാം
sujith-tvm
വിളവെടുത്ത പച്ചക്കറികൾക്കൊപ്പം സുജിത്
SHARE

തിരുവനന്തപുരത്തുനിന്ന് ഇസ്രയേലിലേക്കുള്ള ആകാശദൂരം 5058 കിലോമീറ്റർ വരും. തിരുവനന്തപുരത്തുനിന്ന് തുമ്പ സെന്റ് സേവ്യേഴ്സ് കോളജിന്റെ വളപ്പിലെ സുജിത്തിന്റെ കൃഷിയിടത്തിലേക്കുള്ള ദൂരമാണെങ്കിൽ കഷ്ടിച്ച് 14 കിലോമീറ്റർ. ആധുനിക സാങ്കേതികവിദ്യകളുടെ ബലത്തിൽ മരുഭൂമിയെ കൃഷിഭൂമിയാക്കുന്ന ഇസ്രയേൽ കാണാൻ ഇവിടെയുള്ള കൃഷിസ്നേഹികളും ഉദ്യോഗസ്ഥരുമൊക്കെ പൊയ്ക്കോളൂ. എന്നാൽ അറബിക്കടലിൽനിന്ന് അരക്കിലോമീറ്റർ മാത്രം അകലെ പതിനഞ്ചേക്കർ പൂഴിമണ്ണിൽ സമൃദ്ധമായി പച്ചക്കറി വിളയിക്കുന്ന എസ്.വി.സുജിത് എന്ന ചെറുപ്പക്കാരന്റെ കൃഷിയിടം കൂടി കാണുന്നതു നന്നായിരിക്കും. എന്നുമാത്രമല്ല, ഇന്ത്യയിലെ ഇസ്രയേൽ എംബസിയിലെ അഗ്രികൾചർ അറ്റാഷെ യായർ എഷേലും സംഘവും ഈയിടെ സുജിത്തിന്റെ ഫാമിലെത്തി എന്നു കൂടി അറിയണം. കാക്കക്കാലിന്റെ പോലും തണലില്ലാത്ത, വെയിൽച്ചൂടേറ്റു തിളച്ചുകിടക്കുന്ന വെറും പൂഴിമണ്ണിൽ തക്കാളി മുതൽ കാപ്സിക്കം വരെ നിറഞ്ഞു വിളഞ്ഞു കിടക്കുന്ന കാഴ്ച കാണാൻ. ഇടനിലക്കാരെ പൂർണമായും ഒഴിവാക്കി, ഉപയോക്താക്കളുമായി നേരിട്ടാണ് സുജിത് ഇടപാടുകൾ നടത്തുന്നത്. ബെംഗളൂരുവിലെ കോർപറേറ്റ് മേഖലയിലെ ജോലി ഉപേക്ഷിച്ച് മുഴുവൻ സമയ കർഷകനായതിനെക്കുറിച്ച് സുജിത് സംസാരിക്കുന്നു. ഒപ്പം ‘സേഫ് ടു ഈറ്റ്’ കൃഷിയുടെ അനിവാര്യതയെക്കുറിച്ചും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ജയിലിൽ കിടന്നപ്പോൾ പൊട്ടിക്കരഞ്ഞു. പിന്നീടു സംഭവിച്ചത്

MORE VIDEOS