Activate your premium subscription today
പ്രേക്ഷകന്റെ കണ്ണുനനയിക്കാൻ മാത്രം ശക്തമായിരുന്നു ‘തുടരും’ സിനിമയിലെ ‘കഥ തുടരും’ എന്ന ടൈറ്റിൽ സോങ്. പാട്ടിലെ വരികളിലേതു പോലെ മായാതെ നെഞ്ചോടു ചേർക്കുന്ന ഓർമകളിലേക്കുള്ള യാത്രയായിരുന്ന ‘ആ ഗാനം. വളരെ വൈകാരികമായാണ് പ്രേക്ഷകർ ഗാനത്തെ സ്വീകരിച്ചതും. ബി.കെ.ഹരിനാരായണന്റെ വരികൾക്ക് ജേക്സ് ബിജോയ് ആണ് സംഗീതം നൽകിയിരിക്കുന്നത്. അതിവൈകാരിക നിമിഷങ്ങളിലേക്ക് ഓരോ പ്രേക്ഷകനെയും കൂട്ടികൊണ്ടുപോയത് ഗോകുൽ ഗോപകുമാർ എന്ന പുതുമുഖ ഗായകനാണ്. ‘തുടരും’ സിനിമയിലെ പാട്ടുവിശേഷങ്ങളുമായി ഗോകുൽ ഗോപകുമാർ മനോരമ ഓൺലൈനിൽ.
റീ റിലീസുകളുടെ കാലത്തും ബോക്സ് ഓഫിസിലെ മിന്നും താരമാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ റീ റിലീസ് ചെയ്യപ്പെട്ട ‘സ്ഫടികം’, ‘ദേവദൂതൻ’, ‘മണിച്ചിത്രത്താഴ്’ എന്നീ ചിത്രങ്ങൾക്ക് രണ്ടാം വരവിൽ ഗംഭീര സ്വീകരണമാണ് ലഭിച്ചത്. ഇതിനു പിന്നാലെ അദ്ദേഹത്തിന്റെ സൂപ്പർഹിറ്റ് ചിത്രം ‘ഛോട്ടാ മുംബൈ’ വീണ്ടും തിയറ്റുകളിലേക്ക് എത്തുകയാണ്. 18 വർഷം മുൻപ് പുറത്തിറങ്ങിയ ചിത്രത്തിലെ എല്ലാ പാട്ടുകളും അന്നും ഇന്നും സൂപ്പർഹിറ്റാണ്. പുതുമുഖ സംഗീത സംവിധായകനാണെന്നു തോന്നിപ്പിക്കാത്ത തരത്തിലാണ് രാഹുൽ രാജ് ചിത്രത്തിലെ എല്ലാ ഗാനങ്ങളും ഒരുക്കിയിരിക്കുന്നത്. സംഗീത സംവിധാന രംഗത്തേക്കുള്ള സ്വപ്നതുല്യമായ ആ അരങ്ങേറ്റത്തിന്റെ ഓർമകൾ രാഹുൽ രാജ് മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുന്നു.
‘എന്റെ കണ്മുന്നിൽ വേദനിക്കുന്ന എന്റെ പൊന്നുമക്കളുടെ ദുഃഖം എത്രയോ വലുതാണ്. അതനുഭവിക്കണമെങ്കിൽ ഞാനും അവരെ പോലെ ജീവിക്കണം. മഹാഭാരതത്തിലെ ഗാന്ധാരി ചെയ്തതു പോലെ. ഒരു വ്യത്യാസം; ഗാന്ധാരി ഭർത്താവിന്റെ ദുഃഖമാണ് ഒപ്പിയെടുക്കുന്നതെങ്കിൽ എനിക്കു മക്കളുടെ ദുഃഖമാണ് സ്വീകരിക്കേണ്ടത്’, ബി.ബാലാമണിയമ്മ
മയക്കുമരുന്ന് ഉപയോഗിച്ചാണ് റാപ്പർമാർ വേദിയിൽ പവർ പാക്ക്ഡ് പെർഫോമൻസ് നടത്തുന്നതെന്ന തെറ്റിദ്ധാരണ ഉണ്ടെന്ന് റാപ്പർ തിരുമാലി. എല്ലാവരും ഡ്രഗ്സ് ഉപയോഗിക്കുന്നില്ല. എന്നാൽ, അങ്ങനെയൊരു ചീത്തപ്പേരുണ്ട്. കുറച്ച് ആർടിസ്റ്റുകളെ ലേബൽ ചെയ്ത്, ഇവരാണ് പ്രശ്നക്കാർ എന്നു പറഞ്ഞ് നാട്ടുകാരുടെ കണ്ണിൽ പൊടിയിടുന്ന
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ക്രിസ്തീയ ഭക്തിഗാന ആൽബങ്ങൾ പുറത്തിറക്കിയ സിയോൺ ക്ലാസിക്സ് സംഗീതരംഗത്ത് 25 വർഷം പൂർത്തിയാക്കുകയാണ്. കെ.എസ്.ചിത്ര, എസ്.പി.വെങ്കിടേഷ്, ശ്യാം, എം.ജയചന്ദ്രൻ, കൈതപ്രം ദാമോദരൻ നമ്പൂതിരി, ജോൺസൺ മാഷ്, സുജാത മോഹൻ, ശ്രേയ ഘോഷാൽ എന്നിങ്ങനെ നിരവധി പ്രമുഖരെ ക്രിസ്തീയ ഭക്തിഗാന രംഗത്ത്
തിയറ്ററുകളിൽ തേരോട്ടം തുടരുന്ന ‘തുടരും’ എന്ന മോഹൻലാൽ ചിത്രത്തിലെ ‘കൊണ്ടാട്ടം’ പാട്ട് പുറത്തിറങ്ങി മണിക്കൂറുകൾക്കകം ദശലക്ഷക്കണക്കിന് പ്രേക്ഷകരെ സ്വന്തമാക്കിക്കഴിഞ്ഞു. മോഹൻലാലും ശോഭനയും ആറാടുന്ന പാട്ടിലെ പെൺസ്വരം ഗായിക രാജലക്ഷ്മിയാണ്. എം.ജി.ശ്രീകുമാറിനൊപ്പമാണ് ഗായിക ‘കൊണ്ടാട്ടം’ ആലപിച്ചിരിക്കുന്നത്.
മുഖത്ത് രൗദ്രഭാവം വിട്ടുമാറുന്നില്ല... നടനത്തിൽ വിട്ടുവീഴ്ചകളില്ലാത്ത നർത്തകിക്ക് ചേർന്ന മുഖം. ചടുലതാളത്തിൽ നട്ടുവാങ്കമടിക്കുമ്പോൾ കുച്ചിപ്പുഡിയുടെ താളത്തിനും ജതിക്കുമെല്ലാം എഴുപതിന്റെ ഒരു പുതുമുഖം. തന്റെ ഏഴാം വയസ്സു മുതൽ കുച്ചിപ്പുഡി അഭ്യസിച്ചുതുടങ്ങിയ അതിനുവേണ്ടി ജീവിതം തന്നെ മാറ്റിവച്ച കലാകാരി,
ശ്വേത: ‘അമ്മ റെഡിയാണോ..?..’ സുജാത: ‘ഞാൻ റെഡി..’ ശ്വേത: ‘എന്നാ ഞാൻ ചോദിക്കാൻ പോവാ...!’ സുജാത: ‘എന്തു വേണമെങ്കിലും ചോദിച്ചോ...’ 50 വർഷത്തെ അമ്മയുടെ പാട്ടു ജീവിതത്തിൽ ഏറ്റവും സന്തോഷവും സങ്കടവും തോന്നിയിട്ടുള്ള നിമിഷങ്ങൾ ഏതെല്ലാമാണ്..? നല്ല പാട്ട് എപ്പോൾ പാടിയാലും അത് ഏറെ സന്തോഷമാണ്. എല്ലാവർക്കും അത് അങ്ങനെ തന്നെയല്ലേ..? ചില സ്റ്റേജ് പ്രോഗ്രാമുകളിൽ നമ്മൾ വിചാരിക്കുന്നതിനെക്കാൾ ഭംഗിയായി പാടാൻ കഴിയുന്നതാണ് മറ്റൊരു വലിയ സന്തോഷം. യുഎസിൽ ഒരിക്കൽ എ.ആർ.റഹ്മാന്റെ ഒരു ഷോയിൽ വച്ച് അങ്ങനെയൊരു അനുഭവം ഉണ്ടായിട്ടുണ്ട്. എസ്.പി.ബാലസുബ്രഹ്മണ്യം, ഹരിഹരൻ അങ്ങനെ പലരുമുണ്ട്. എനിക്കന്നു കടുത്ത മഞ്ഞപ്പിത്തമാണ്. അർധ ബോധാവസ്ഥയെന്നു പറയാം. എന്നിട്ടും ഷോയിൽ ഗാനങ്ങൾ നന്നായി പാടാൻ പറ്റി. പ്രോഗ്രാം കഴിഞ്ഞ ശേഷം എസ്പിബി അടുത്ത് വന്ന് പുറത്തു തട്ടി അഭിനന്ദിച്ചത് ഇപ്പോഴും ഓർക്കുമ്പോൾ ഏറെ സന്തോഷമാണ്.
ഗായിക സുജാത മോഹനും മകളും ഗായികയുമായ ശ്വേത മോഹനും ആദ്യമായി ഒരുമിച്ച് സംഗീത ആൽബം ആരാധകർ ഏറ്റെടുക്കുകയാണ്. ശ്വേതയുടെ ഔദ്യോഗിക യൂട്യൂബ് ചാനൽ വഴി പുറത്തിറക്കിയ ‘മാതേ...’ എന്ന ഗാനം പ്രകൃതി മാതാവിനോടുള്ള പ്രാർഥനയാണ്. മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട സംഗീതസംവിധായകൻ വിദ്യാസാഗർ ഈണം പകർന്ന ഗാനത്തിന്
ഗായിക ഗായത്രി അശോകൻ പുറത്തിറക്കിയ 'നാ ദിൽ സേ ആഹ്' ശ്രദ്ധ നേടുന്നു. പ്രശസ്ത ഉറുദു കവി അഹമ്മദ് ഫറാസിന്റെ കവിതയുടെയും ഗസലിന്റെയും സംയോജനമാണ് 'നാ ദിൽ സേ ആഹ്'. ലോകമെമ്പാടുമുള്ള സംഗീത പ്രേമികളുടെ ഹൃദയം കീഴടക്കിയ അഹമ്മദ് ഫറാസിന്റെ 'സുനാ ഹേ ലോഗ്' എന്ന ഗാനം ഇതിനു മുൻപ് ഗായത്രി ആലപിച്ചിരുന്നു. ഷോം ചാറ്റർജി
കല്ലടയിലെ ചിറ്റുമല ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ചുള്ള ഗാനമേള നടക്കുകയാണ്. വേദിയിൽ മലയാളികളുടെ പ്രിയഗായകൻ കെ.ജി.മാർക്കോസ്. കാണികൾ ആരവത്തോടെ ഒരു ഗാനം പാടാൻ ആവശ്യപ്പെടുകയാണ്. മാർക്കോസിന്റെ സൂപ്പർഹിറ്റ് ഗാനമായ ‘ഇസ്രായേലിൻ നാഥനായി’ എന്നു തുടങ്ങുന്ന ഗാനം. ഒടുവിൽ കാണികളുടെ ആവശ്യപ്രകാരം മാർക്കോസ് ആ ഗാനം പാടി. ഹർഷാരവങ്ങളോടെയാണ് കാണികൾ ആ ഗാനത്തെ സ്വീകരിച്ചത്.
എൻജിനീയറിങ് പഠനകാലത്ത് എല്ലാ വെള്ളിയാഴ്ചകളിലും ജേക്സ് ബിജോയ് നാട്ടിൽനിന്ന് ചെന്നൈയ്ക്കുള്ള ട്രെയിൻ പിടിക്കുമായിരുന്നു. തിങ്കളാഴ്ച രാവിലെ തിരികെ കോളജിലേക്ക്. സംഗീതത്തിന്റെ പുതിയ പാഠങ്ങൾ അറിയാനായിരുന്നു ആ യാത്രകൾ. കഷ്ടപ്പെട്ടുള്ള ആ യാത്രകൾ വെറുതേയായില്ല. മലയാളത്തിൽ തുടങ്ങിയ ജേക്ക്സിന്റെ യാത്ര
പാട്ടു പാടുന്ന പെൺകുട്ടിക്കു കൂട്ടായി ഡെസ്ക്കിൽ താളം പിടിച്ചു കൂട്ടുകാർ ഒപ്പം ചേർന്നു. സ്കൂളിൽ നിന്നു തിരിച്ചെത്തിയ പെൺകുട്ടി പക്ഷേ, പാട്ടിനൊപ്പം താളത്തെയും നെഞ്ചേറ്റിയതു വീട്ടുകാർ അറിഞ്ഞത് അടുക്കളയിലെ പാത്രങ്ങളിലും മേശയിലും കസേരയിലുമൊക്കെ താളത്തിലുള്ള ശബ്ദം കേട്ടുതുടങ്ങിയപ്പോഴാണ്. അങ്ങനെ, ഏഴാം
‘ഊം... അ... അ... ആ’ തമിഴ് ചിത്രം ഡീസലിലെ വൈറൽ ഗാനമായ ബീയർ സോങ്ങിലൂടെ ഗ്ലോബൽ ഹിറ്റടിച്ച ഈ വരികളും അതിനു സമൂഹമാധ്യമത്തിൽ ക്ലിക്കായ തലയാട്ടലുകളും സൃഷ്ടിച്ച ഓളം ചെറുതല്ല. മലയാളിയായ ദിബു നൈനാൻ തോമസ് ഒരുക്കിയ ഗാനം കോടിക്കണക്കിന് ആരാധകരെയാണ് സ്വന്തമാക്കിയത്. ഈ പാട്ട് സൂപ്പർഹിറ്റടിച്ച് നിൽക്കുന്ന സമയത്താണ്
മലയാള സിനിമാ സംഗീതരംഗത്ത് 30 വർഷങ്ങൾ പൂർത്തിയാക്കുന്ന സംഗീതസംവിധായകൻ എം.ജയചന്ദ്രൻ പാട്ടുവിശേഷങ്ങൾ പങ്കിട്ട് മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിന്റെ രണ്ടാം ഭാഗം. ∙ ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും മികച്ച സംഗീതസംവിധായകനായി തോന്നിയിട്ടുള്ളത് ആരെയാണ്? എക്കാലത്തെയും മികച്ച സംഗീതസംവിധായകൻ എന്നൊന്നില്ല. ഓരോ
മലയാള സിനിമയുടെ സംഗീത നടവഴികളിൽ 30 വർഷം തികയ്ക്കുമ്പോൾ എം.ജയചന്ദ്രൻ സംഗീതസംവിധാനം നിർവഹിച്ച ഗാനങ്ങളുടെയും സിനിമകളുടെയും കൃത്യമായ കണക്ക് ആരെങ്കിലും എടുത്തിട്ടുണ്ടോ എന്നറിയില്ല. നൂറ്റിനാൽപതോളം സിനിമകൾ, എണ്ണൂറോളം ഗാനങ്ങൾ എന്നൊരു കണക്ക് വേണമെങ്കിൽ പറയാം. എംജെ സംഗീതം നൽകിയ ആദ്യത്തെ സിനിമ 'ചന്ത' റിലീസ്
വേറിട്ട പ്രണയകഥയുമായെത്തുന്ന പൈങ്കിളിയിലെ ‘ബേബി ബേബി’ എന്ന ഗാനത്തിലൂടെ മലയാളത്തിലേക്കു ചുവടു വയ്ക്കുകയാണ് തമിഴ് ഗായിക ലളിത വിജയകുമാർ. ‘36 വയതിനിലെ’ എന്ന ചിത്രത്തിലെ ‘രാസാത്തി’ എന്ന ഗാനം പാടിയാണ് തന്റെ 57ാം വയസ്സിൽ ലളിത വിജയകുമാർ സിനിമയിലെത്തുന്നത്. പിന്നീട് തമിഴിൽ നിരവധി ഹിറ്റ് ഗാനങ്ങൾക്കു ശബ്ദമായ
ആസ്വാദകർക്കിടയിൽ പ്രിയമേറുന്ന കൃഷ്ണരാഗവുമായി വയലിനിസ്റ്റ് അയ്മനം പ്രദീപ്. അനീഷ് ആനിക്കാട് രചിച്ച് പ്രമുഖ ഇ.എൻ.ടി വിദഗ്ധയായ ഡോ. രാഗ പണിക്കർ പാടിയ കൃഷ്ണരാഗത്തിനു ഈണം നൽകിയത് അയ്മനം പ്രദീപാണ്. ഒരിക്കൽ കിടക്കയിൽ ഒതുങ്ങിപോയ ജീവിതത്തിൽ നിന്നാണ് വയലിനിൽ നാദപ്രപഞ്ചം തീർക്കുന്ന പ്രദീപ് ഇന്നിപ്പോൾ കൃഷ്ണരാഗത്തിലേക്ക് എത്തിയിരിക്കുന്നത്. കേരളത്തിലും വിദേശത്തുമായി പതിനായിരത്തോളം വേദികളിൽ പ്രമുഖ കലാകാരന്മാരുടെയെല്ലാം ശബ്ദത്തിനൊപ്പം ചലിച്ചിരുന്ന അയ്മനം പ്രദീപ് ഒരിക്കൽ പരിപാടി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം രോഗബാധിതനാവുകയായിരുന്നു. നട്ടെല്ലിന് വന്ന അസുഖം ചികിത്സിച്ചു ഭേദമാക്കിയപ്പോൾ വില്ലനായി ഹൃദ്രോഗവുമെത്തി. സുഹൃത്തുക്കളുടെ സഹായത്തോടെ ജീവിതത്തിലേക്ക് തിരികെവന്ന അയ്മനം പ്രദീപ് ഇപ്പോൾ വീണ്ടും സംഗീതത്തിലേക്ക് തിരിച്ചു വന്നിരിക്കുകയാണ്. മാന്നാനത്ത് സെവൻ നോട്സ് എന്നൊരു സംഗീത വിദ്യാലയം നടത്തുന്നതിനൊപ്പം സംഗീതസംവിധാനത്തിലും പ്രദീപ് ഇപ്പോൾ ശ്രദ്ധകേന്ദ്രീകരിക്കുന്നു. കൃഷ്ണരാഗം ആസ്വാദകർ ഏറ്റെടുത്ത സന്തോഷം മനോരമ ഓൺലൈനിനോട് പങ്കുവച്ചെത്തുകയാണ് വയലിനിസ്റ്റ് അയ്മനം പ്രദീപ്.
അവിടാരാണ്ടടാ ദോണ്ടേ... ഇരുകാലന്മാരാടാ... ലവിടാരാണ്ടടാ ദോണ്ടേ... മഹാ ചൂടന്മാരാടാ.. ഒരു നോട്ടപെശകൊണ്ടേ തെറി പേശുന്നതുമുണ്ടേ.. അലമ്പോട് അലമ്പാണെങ്കിലും തങ്ക മനസ്സാടാ... ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത പൊന്മാൻ സിനിമയുടെ ടൈറ്റിൽ ട്രാക്കിലെ വരികളാണിത്. ‘കൊല്ലത്തിന്റെ ബ്ലൂപ്രിന്റ്’ എന്നാണ്
വാട്സാപ് സ്റ്റാറ്റസുകളിലും റീലുകളിലും തരംഗമാണ് 'ആയിരം ഓറ'. യൂട്യൂബിൽ 80 ലക്ഷത്തിനടുത്ത് കാഴ്ചക്കാരുള്ള ഈ വൈറൽ റാപ്പ് കുട്ടികൾക്കും മുതിർന്നവർക്കുമിടയിൽ ഹരമായി പെയ്തിറങ്ങിക്കഴിഞ്ഞു. സോണി മ്യൂസിക്കിലൂടെ പുറത്തുവന്ന 'ആയിരം ഓറ'യ്ക്ക് വരികളെഴുതി പാടിയിരിക്കുന്നത് പ്രശസ്ത മലയാളി റാപ്പർ ഫെജോയാണ്. പാട്ടിലെ
18 വർഷങ്ങൾക്ക് മുൻപ് യുവാക്കളുടെ ഇടയിൽ തരംഗമായിരുന്ന ‘എന്ത് ചന്തമാണ് പെണ്ണേ നിന്റെ പുഞ്ചിരി കാണുവാൻ’ എന്ന പാട്ടിന് റീമേക്ക് ഒരുക്കി ഗായകൻ ഹംദാൻ ഹംസ. പത്താംക്ലാസിൽ പഠിക്കുമ്പോൾ ഹംദാൻ വരികൾ കുറിച്ച് ഈണം നൽകി പാടിയ ഗാനമാണിത്. മ്യൂസിക് പ്രോഗ്രാമർ രാം സുരേന്ദർ, ഗായിക കെ.എസ്.ചിത്രയുടെ ഫ്ലൂട്ടിസ്റ്റ് റിസൺ
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം എമ്പുരാന്റെ ടീസർ ആരാധകർക്ക് ആവേശക്കാഴ്ചയാവുകയാണ്. ടീസറിനൊപ്പം തന്നെ തീം സോങ് ലൈക്ക് എ ഫ്ലെയിമും ചർച്ചയായിക്കഴിഞ്ഞു. പൃഥ്വിരാജ് വരികൾ കുറിച്ച ഗാനം, ഗായികയും ഇന്ദ്രജിത്–പൂർണിമ ദമ്പതികളുടെ മകളുമായ പ്രാർഥനയാണ് ആലപിച്ചത്. ദീപക് ദേവ്
ഏറ്റവും വലിയ സംഗീതവേദികളിലൊന്നായ ‘ബ്രിട്ടൻ ഗോട്ട് ടാലന്റി’ൽ ഒരിക്കൽ അഭിമാനമായി മാറിയ മലയാളി പെൺകുട്ടിയായ സൗപർണികയെ ആരും മറന്നുകാണില്ല. അസാമാന്യ പ്രകടനത്തിലൂടെ റിയാലിറ്റി ഷോയുടെ വിധികർത്താക്കളെയും ആയിരക്കണക്കിനു കാഴ്ചക്കാരെയും അമ്പരപ്പിച്ചാണ് സൗപർണിക എന്ന അന്നത്തെ പത്തു വയസ്സുകാരി വാർത്തകളിൽ
തുണിക്കടയിലെ 38 രൂപ മാസശമ്പളത്തിൽനിന്ന് ഒരു വിഹിതം സംഗീതം പഠിക്കാനും സംഗീതത്തിന് പിറകേയുള്ള ഓട്ടത്തിനുമാണ് യൗവനത്തിൽ വർഗീസ് മാറ്റി വച്ചത്. സംഗീതത്തിന്റെ ആദ്യാക്ഷരം പറഞ്ഞുകൊടുത്തത് കല്ലുവീട്ടിൽ വാറുണ്ണി ആശാൻ. പാട്ട് പഠിപ്പിച്ചിട്ടില്ലെങ്കിലും ഗുരു ആരാണെന്നുള്ള ചോദ്യത്തിന് വർഗീസിന് ഒറ്റ
പ്രതിസന്ധികളെ പൊരുതി തോൽപ്പിച്ച് സ്വതന്ത്ര സംഗീതവുമായി ആദർശ് നായർ നന്ദനം. ആദർശ് ഈണം നൽകി പിന്നണിഗായകൻ ഹരിചരൺ ആലപിച്ച ‘പ്രയാണം’ എന്ന ഗാനം സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു. 12 വയസ്സുള്ളപ്പോഴാണ് ആദർശിന്റെ കാഴ്ചശക്തി പൂർണമായും നഷ്ടപ്പെട്ടത്. പ്രതിസന്ധികളെ മറികടക്കാൻ സംഗീതത്തെ കൂട്ടുപിടിച്ചു. അത്
Results 1-25 of 567