Download Manorama Online App
പേരു സൂചിപ്പിക്കുന്നതുപോലെ വ്യത്യസ്തമായ കഥപറച്ചിൽ രീതിയുമായി എത്തുന്ന മാസ് എന്റർടെയ്നർ ആണ് ‘അഞ്ചക്കള്ളകോക്കാൻ പൊറാട്ട്’. വ്യക്തികളുടെ ഉള്ളിൽ മെരുക്കി വച്ചിരിക്കുന്ന മൃഗീയ വാസന അനുയോജ്യ സാഹചര്യം വരുമ്പോൾ പുറത്തു ചാടും, അതുപോലെതന്നെയാണ് കോക്കാനിലെ കഥാപാത്രങ്ങളും. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ചുരുളി’ പോലെ, കാളഹസ്തി എന്ന ഗ്രാമത്തിൽ പെട്ടുകിടക്കുന്ന ചില പച്ച മനുഷ്യരുടെ കഥപറയുന്ന ചിത്രം പുതുമയുള്ള മറ്റൊരു കലാവിരുന്നാണ് പ്രേക്ഷകർക്ക് ഒരുക്കുന്നത്.
അകാലത്തിൽ അന്തരിച്ച തിരക്കഥാകൃത്ത് നിസാം റാവുത്തർ തിരക്കഥയെഴുതി ടി.വി. രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രമാണ് 'ഒരു സർക്കാർ ഉൽപന്നം'. റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ നിരവധി പ്രതിസന്ധികൾ നേരിട്ട ചിത്രത്തിന് ആദ്യമിട്ട ഒരു ഭാരത സർക്കാർ ഉൽപന്നം എന്ന പേര് സെൻസർ ബോർഡിന്റെ നിർദേശപ്രകാരം ഭാരതം വെട്ടി മാറ്റി
‘മനസാ വാചാ ഞാനൊന്നും ചെയ്തിട്ടില്ല’ ഇത് കേൾക്കാത്ത മലയാളികൾ കുറവായിരിക്കും, പ്രത്യേകിച്ചും പൊലീസുകാർ. തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ പോലും ഇത് പറയുമ്പോൾ ഒരു വിശ്വസ്തത ലഭിക്കുമെന്ന് ഉറപ്പിന്റെ പുറത്ത് പറയുന്ന ഒരു വാചകം. അങ്ങനെയുള്ള ഒരു കൂട്ടം കള്ളന്മാരുടെ കഥ പറയുന്ന ചിത്രമാണ് മനസാ വാചാ. മുംബൈയിൽ
‘തങ്കമണി’ എന്ന പേരു കേൾക്കുമ്പോൾ തന്നെ കേരളം നടുങ്ങി വിറക്കും, എൺപതുകൾക്കു ശേഷം തങ്കമണി എന്ന പേര് പെൺകുട്ടികൾക്ക് ഇടാൻ പോലും കേരളത്തിലെ മാതാപിതാക്കൾ മടിച്ചു. എൺപതുകളുടെ മധ്യത്തിൽ ഒരുദിനം ഇരുട്ടി വെളുത്തപ്പോഴേക്കും ഇടുക്കി ജില്ലയിലെ തങ്കമണി എന്ന ഗ്രാമത്തിൽ അരങ്ങേറിയ സംഭവം കേരള ചരിത്രത്തിൽ തന്നെ
അടവുകള്ക്കുമേല് അടവുകളുടെ പോരാട്ടമാണിത്. അവിടെ കടകവും മറുകടകവുമൊക്കെ മാറി മറിയും. അതുകൊണ്ടുതന്നെ ചുഴറ്റി മറിയ്ക്കാനും പിടിച്ചുകെട്ടാനുമൊക്കെ ശ്രമിച്ചുകൊണ്ടേ ഇരിക്കും. അപ്പോഴും ഇടയ്ക്കൊക്കെ അത് വഴുതി മാറും. ചിലപ്പോഴൊക്കെ പിടിച്ചിരുത്തും. എന്തായാലും പതിനെട്ടടവുമായി പ്രേക്ഷകരുടെ കളരിയില്‍ വലിയ
സ്ത്രീകളുടെ സ്വപ്നങ്ങൾക്ക് പരിധി നിശ്ചയിക്കുന്നത് ആരാണ് ? ഭർത്താവോ കാമുകനോ പ്രണയാഭ്യർത്ഥന നടത്തിയ പുരുഷനോ ചവിട്ടിയരക്കാനുള്ളതാണോ സ്ത്രീയുടെ ജീവിതം? തെന്നിന്ത്യൻ നായികയായ മീന കേന്ദ്രകഥാപാത്രമായെത്തിയ ആനന്ദപുരം ഡയറീസ് എന്ന ചിത്രം ഇത്തരത്തിൽ നിരവധി ചോദ്യങ്ങൾക്കുള്ള ഉത്തരമാണ്. ഒരിടവേളക്ക് ശേഷം മീന
സമൂഹത്തിനു മുന്നിൽ തുറന്ന പുസ്തകമായി നടിക്കുന്ന പലരുടെയും യഥാർഥ സ്വഭാവം മറ്റൊന്നാകാം. ഇതാണ് 'ഫാമിലി' എന്ന സിനിമയുടെ സാരാംശം. പത്രത്തിലും ടിവിയിലുമൊക്കെ മിക്കപ്പോഴും കാണുകയും വായിക്കുകയും ചെയ്യുന്ന ആവർത്തിക്കപ്പെടുന്ന ഒരു സംഭവമാണ് ചിത്രത്തിന്റെ ഇതിവൃത്തം. സോണിയുടെയും കുടുംബത്തിന്റെയും കഥയാണ് ഫാമിലി
കൂട്ടുകാർ വട്ടം കൂടിയിരുന്ന് മുൻപത്തെ യാത്രകളിലെ ചില സംഭവങ്ങൾ ഓർത്തു പറയാറില്ലേ? കാര്യം അതെല്ലാവരും അനുഭവിച്ചതാകും; ക്ലൈമാക്സ് പോലും അറിയാം. എന്നാലും, കൂട്ടത്തിലുള്ള കഥ പറച്ചിലുകാരന്റെ രസം പിടിച്ചുള്ള വിവരണത്തിൽ അന്ന് അനുഭവിച്ച അതേ ഉദ്വേഗനിമിഷങ്ങൾ രോമാഞ്ചത്തോടെ കേട്ടിരിക്കുന്ന പോലെയാണ് മഞ്ഞുമ്മൽ
വിദ്യാർഥി കാലഘട്ടത്തിൽ ഒരിക്കലെങ്കിലും ‘തുണ്ട്’ വച്ച് പരീക്ഷയെഴുതിയിട്ടുണ്ടെങ്കിൽ നിങ്ങൾ ഇൗ സിനിമ കാണണം. ആസ്വാദനരീതികൾ മാറിയതോടെ സമീപകാലത്ത് ചിരി വറ്റിപ്പോയ തിയറ്ററുകളിൽ ഒരിടവേളയ്ക്കുശേഷം പൊട്ടിച്ചിരികൾ തിരികെയെത്തിക്കുന്നു 'തുണ്ട്' എന്ന സിനിമ. ന്യൂജെൻ കാലഘട്ടത്തിലെ പരീക്ഷാഹാളുകളിൽ കൂടുതൽ
‘‘ഇത് ഭ്രമയുഗമാ.. കലിയുഗത്തിന്റെ ഒരു അപഭ്രംശം..’’ കൊടുമൺ പോറ്റിയുടെ മുഖത്ത് പ്രത്യക്ഷപ്പെടുന്നൊരു ചിരി. അയാൾ യഥാർഥത്തിൽ ചിരിക്കുകയാണോ? അതോ കൊലവിളിയുടെ വന്യതയാണോ? തിരിച്ചറിയാൻ കഴിയുന്നില്ല. മമ്മൂട്ടിയുടെ ഞെട്ടിപ്പിക്കുന്ന വേഷപ്പകർച്ചയുമായാണ് ‘ഭ്രമയുഗ’ത്തിന്റെ വരവ്. പക്ഷേ ചിത്രത്തിലൊരിടത്തും മമ്മൂട്ടിയെന്ന
കളറുള്ള രസികൻ പടമാണ് ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ‘പ്രേമലു’. ന്യൂജെൻ പിള്ളേരുടെ പ്രേമവും ജീവിതവും നല്ല കളറായി പറഞ്ഞ് മലയാളികളുടെ മനസിൽ കയറിക്കൂടിയ ഗിരീഷ് എ.ഡി ഇത്തവണയും പ്രതീക്ഷ തെറ്റിച്ചില്ല. ട്രെയിലറിൽ കണ്ട പോലെ പ്രേമലു അടിമുടി ഒരു പ്രേമപ്പടമാണ്.
കോട്ടയത്തെ ഒരു ചെറിയ ഗ്രാമത്തില്‍ നിന്നു കാണാതാകുന്ന ലൗലി മാത്തന്റെ വീട്ടിലെ വചനപ്പെട്ടിയിൽ നിന്നും എസ്ഐ ആനന്ദ് നാരായണന് ലഭിക്കുന്ന വചനമിതാണ്, ‘‘യാചിപ്പിൻ എന്നാൽ നിങ്ങൾക്കു കിട്ടും; അന്വേഷിപ്പിൻ എന്നാൽ നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ എന്നാൽ നിങ്ങൾക്കു തുറക്കും.’’ ആരംഭത്തിലുള്ള ഇൗ സീനിൽ നിന്നും ആകാംക്ഷ
മതങ്ങളുടെയും സംസ്കാരങ്ങളുടെയും പേരിൽ തമ്മിൽ തല്ലുന്ന സമൂഹത്തിലേക്ക് വളരെ കാലികപ്രസക്തമായ പ്രമേയവുമായാണ് സംവിധായകൻ എം.എ. നിഷാദ് ഇത്തവണ എത്തിയിരിക്കുന്നത്. മുകേഷും ഉർവശിയും മത്സരിച്ചഭിനയിച്ച അയ്യർ ഇൻ അറേബ്യ എന്ന ചിത്രം പ്രേക്ഷകരെ കുടുകുടെ ചിരിപ്പിക്കുന്നതിനോടൊപ്പം ചിന്തിപ്പിക്കുകയും ചെയ്യുന്ന
തറവാടും നാട്ടിൻപുറവും കുസൃതിക്കാരായ പയ്യന്മാരും പ്രണയവും വിരഹവും ഒക്കെ മനോഹരമായി അവതരിപ്പിക്കുന്ന ഫ്രെയിമുകളാലും പുതുമുഖങ്ങളുടെ എണ്ണത്താലും സമ്പന്നമാണ് ഷാജൂൺ കാര്യാൽ സംവിധാനം ചെയ്ത ‘മൃദുഭാവേ ദൃഢകൃത്യേ’. കിഴക്കനാട്ടുകര എന്ന കബഡി പ്രേമികളുടെ നാട്ടിലാണ് ഈ കഥ നടക്കുന്നത്. വലിയ ഒരു കുടിവെള്ള പദ്ധതി
ഇതുവരെ കണ്ടതെല്ലാം പൊയ്.. ഇനി കാണാൻപോകുന്നത് നിജം... ടിക്കറ്റെടുത്ത് തിയറ്ററിലേക്കു കയറുന്ന കാണിയെ കാഴ്ചകൾ കൊണ്ട് അമ്പരപ്പിക്കുകയാണ് ലിജോജോസ് പെല്ലിശ്ശേരി എന്ന സംവിധായകൻ. ഒപ്പം മോഹൻലാൽ എന്ന മഹാനടന്റെ ഒഴുക്കുള്ള അഭിനയം. തിയറ്ററിൽ വല്ലപ്പോഴും മാത്രം സംഭവിക്കുന്ന അദ്ഭുതങ്ങളിലൊന്നാണ്
കാലഘട്ടത്തിനിണങ്ങുന്ന വ്യത്യസ്തമായ പ്രമേയങ്ങൾ സിനിമയാക്കുന്നതിൽ എന്നും ശ്രദ്ധിച്ചിട്ടുള്ള സംവിധായകനാണ് കമൽ. വലിയൊരു ഇടവേളയ്ക്കു ശേഷം കമൽ വീണ്ടും ഏറെ കാലികപ്രാധാന്യമുള്ള മറ്റൊരു വിഷയവുമായാണ് മലയാളികൾക്കു മുന്നിലെത്തുന്നത്. ന്യൂ ജനറേഷൻ സംവിധായകരുടെ ചിന്തകൾക്കും ഒരുപടി മുന്നിലാണ് താനെന്ന് ഒന്നുകൂടി
‘‘അന്യഗ്രഹജീവികൾ അമേരിക്കയിൽ മാത്രമേ വരൂ? നമ്മുടെ നാട്ടിലൊന്നും വരില്ലേ?’’- ഈ ചോദ്യം ചില ഇംഗ്ലിഷ് സയൻസ് ഫിക്ഷൻ സിനിമകൾ കാണുമ്പോൾ പ്രേക്ഷകർക്കു ന്യായമായും തോന്നാം. അങ്ങനെയൊരു രസികൻ ചോദ്യത്തിന് ഒരു സിനിമയിലൂടെ മറുപടി കണ്ടെത്തിയിരിക്കുകയാണ് സംവിധായകൻ ആർ.രവി കുമാറും യുവതാരം ശിവകാർത്തികേയനും. ലോജിക്ക്
ആലപ്പുഴയുടെ പശ്ചാത്തലത്തിൽ ഒരു തീവ്രപ്രണയത്തിന്റെ കഥപറഞ്ഞെത്തിയ കളർഫുൾ എന്റർടെയ്നറാണ് ‘ഖൽബ്’. തീവ്രവും വന്യവുമായ പ്രണയത്തിന്റെ ഏഴുതലങ്ങളിലൂടെയാണ് സാജിദ് യഹിയ ചിത്രത്തിന്റെ കഥ പറയുന്നത്. സിനിമയുടെ പേര് തന്നെ പ്രണയത്തിൽ കുതിർന്ന ഹൃദയമെന്ന അർഥം വരുന്ന വാക്കാണ്. സിനിമയും അടിമുടി പ്രണയത്തിൽ കുളിച്ച്
ഇതുവരെ കാണാത്തൊരു അവതാരത്തിൽ ധനുഷ്. ഒപ്പത്തിനൊപ്പം വെടിക്കെട്ട് പെർഫോമൻസുമായി ശിവ രാജ്കുമാർ. ഹൃദ്യമായ കാമിയോവേഷത്തിൽ സുന്ദീപ് കിഷൻ. സംവിധായകൻ അരുൺ മാതേശ്വരൻ പൊങ്കൽ റിലീസായി തീയറ്ററിലെത്തിച്ച ‘ക്യാപ്റ്റൻ മില്ലർ’ ധനുഷ് ആരാധകർക്ക് ആറാടാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. ഒറ്റനോട്ടത്തിൽ കൗബോയ്
എല്ലാ സിനിമകളിലും പ്രേക്ഷകർ പ്രതീക്ഷ വയ്ക്കാറില്ല. പ്രേക്ഷകർ പ്രതീക്ഷ വയ്ക്കുന്ന എല്ലാ സിനിമകളും ആ പ്രതീക്ഷ കാക്കാറുമില്ല. പ്രേക്ഷകരുടെ പ്രതീക്ഷയെ ചില സിനിമക്കാരെങ്കിലും പേടിയോടെയാണ് കാണാറുള്ളതും. ഒാസ്ലർ എന്ന സിനിമയെക്കുറിച്ചും പ്രേക്ഷകർക്ക് പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ ഞങ്ങൾ അവരെ
ആനന്ദ് ഏകർഷി ‘ആട്ട’ത്തിലൂടെ അരങ്ങേറ്റം അവിസ്മരണീയമാക്കിയപ്പോൾ 2024- ബോക്സ്ഓഫിസിലെ ആദ്യത്തെ വെള്ളിയാഴ്ച മലയാള സിനിമയ്ക്ക് അഭിമാന തുടക്കം. ‘ആട്ടം’ പേരു സൂചിപ്പിക്കുന്നതു പോലെ അടുമുടി നാടകമാണ് ചിത്രത്തിന്റെ ഉലകം. ‘അരങ്ങ്’ എന്ന നാടക ട്രൂപ്പും അരങ്ങിലെ നാടകപ്രവർത്തകരുടെ ജീവിതവുമാണ് ആട്ടത്തിന്റെ
ഒരു രാജകുമാരിയുടെ തിരിച്ചു വരവ്. മലയാള സിനിമയുടെ ‘ക്വീൻ’ മീരാ ജാസ്മിൻ വീണ്ടും മലയാളത്തിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുന്നു. എം. പദ്മകുമാറിന്റെ ‘ക്വീൻ എലിസബത്ത്’ മീരാ ജാസ്മിന് ഇനിയും സിനിമയിൽ പലതും ചെയ്യാനുണ്ടെന്ന് തെളിയിക്കുന്ന സിനിമയാണ്. പതിനഞ്ചു വർഷണത്തിനു ശേഷം ഹിറ്റ് ജോഡിയായ നരേനും
സലാറിന് സലാം. മാസ് ആക്ഷൻ സിനിമകളുടെ ആരാധകരുടെ മനം നിറയ്ക്കുന്ന തീയറ്റർ അനുഭവമാണ് സലാർ. റിബൽ സ്റ്റാർ പ്രഭാസിന്റെ തിരിച്ചുവരവിനായി ആഗ്രഹിച്ച തെലുങ്ക് ആസ്വാദകരുടെ മനം നിറയ്ക്കുന്ന സിനിമ. അഭിനയത്തിൽ പ്രഭാസിനെ നിഷ്പ്രഭമാക്കിക്കൊണ്ട് മലയാളത്തിന്റെ സ്വന്തം പൃഥ്വിരാജ് നിറഞ്ഞു നിൽക്കുന്ന സിനിമ. അതിർത്തികൾ
ഇംഗ്ലണ്ട് സ്വപ്നമായി കൊണ്ടു നടക്കുന്ന നാലു ചെറുപ്പക്കാരും അവർക്കൊപ്പം കട്ടയ്ക്കു നിൽക്കുന്ന ഒരു സൈനികനും; രാജ് കുമാർ ഹിറാനി സംവിധാനം ചെയ്ത ‘ഡൻകി’യുടെ കഥാപരിസരത്തെ ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ ഇങ്ങനെ വിവരിക്കാം. ഈ കഥയിലേക്ക് ഷാറുഖ് എന്ന ചാമിങ് സൂപ്പർസ്റ്റാറും രാജ് കുമാർ ഹിറാനിയെന്ന എന്റർടെയ്നർ
കാഴ്ചയിലെ ചെറിയ വ്യത്യാസം ഒഴിച്ചാൽ അർക്കിടിയിൽ ഒട്ടേറെ സമാനതകൾ ഉണ്ടായിരുന്നു. ഒരേ സ്ഥാപനത്തിൽ, ഒരുമിച്ചു ജോലി ചെയ്യുന്ന രണ്ടുപേർ. യാത്രയും ജോലിയുമെല്ലാം ഒരുമിച്ച്. ഒരേ വേഷം. ബാഗ്. ഒരേ ലക്ഷ്യം. ബാങ്കിൽ നിന്ന് കടമെടുത്തു തിരിച്ചടയ്ക്കാത്തവരുടെ ലിസ്റ്റുമായി പഴയൊരു കാറിൽ അവർ ഇറങ്ങുകയാണ്. എന്നാൽ,
ആഘോഷത്തിനിടയ്ക്ക് അപ്രതീക്ഷിതമായി ഹൃദയാഘാതം വന്നതുപോലെയായിരുന്നു അത്. ഉച്ചസ്ഥായിയിൽ മുഴങ്ങിക്കൊണ്ടിരുന്ന പാട്ട് പെട്ടെന്നു നിലച്ചതുപോലെ. നൃത്തച്ചുവടുകൾ നിന്നതുപോലെ. അയാൾക്ക് അതുൾക്കൊള്ളാനായില്ല. ലൂക്കാസ് പെരെയ്ര എന്ന ബെസ്റ്റ് സെല്ലർ നോവലുകളുടെ എഴുത്തുകാരന്. അർജന്റീനിയൻ യുവത്വം ഏറ്റെടുത്ത നോവലുകൾ
എ ബ്രൈറ്റർ ടുമോറോ എന്ന ചിത്രത്തിന്റെ സംവിധായകനും നിർമാതാവും നാനി മൊറൈറ്റി തന്നെയാണ്. 2001 ൽ കാനിൽ പുരസ്കാരം നേടിയ ദ് സൺസ് റൂം എന്ന പ്രശസ്ത ചിത്രത്തിന്റെ ശിൽപി. വൻ പ്രതീക്ഷകളോടെയാണ് ബ്രൈറ്റർ ടുമോറോയെ 28–ാം രാജ്യാന്തര ചലച്ചിത്ര മേള വരവേറ്റതും. എന്നാൽ സംഭവിച്ചതു മറ്റൊന്നാണ്. കോമഡി സിനിമ ട്രാജഡിയായ
ജീവിതത്തിൽ ഒരിക്കലെങ്കിലും പ്രണയിക്കാത്തവരായിട്ട് ആരും ഉണ്ടാവില്ല. എന്നാൽ ജീവിതത്തിന്റെ യാഥാർഥ്യം തിരിച്ചറിഞ്ഞ് ഒറ്റപ്പെടലിന്റെ വക്കിലെത്തിയ രണ്ടുപേർ പ്രണയിക്കുമ്പോൾ ആ പ്രണയത്തിന് നല്ലൊരു സുഗന്ധം ഉണ്ടാവും എന്നു പറയുകയാണ് ‘ജനനം 1947 പ്രണയം തുടരുന്നു’ എന്ന ചിത്രത്തിലൂടെ അഭിജിത്ത് അശോകൻ. കുടുംബത്തിൽ
ഏകാംഗ പ്രദർശമനല്ല സിനിമ. ഒരാൾ മാത്രം വിചാരിച്ചാൽ ഒരു ചിത്രവും നന്നാകില്ല. എന്നാൽ, ഒരാൾക്ക് സ്വന്തം വേഷം മോശമാക്കാം. പരാജയപ്പെടാം. പ്രതീക്ഷയ്ക്കൊത്ത് ഉയരാതിരിക്കാം. എന്നാൽ, അപൂർവമായെങ്കിലും എല്ലാ ഘടകങ്ങളും ഒത്തിണക്കത്തോടെ, ഒരേ മനസ്സോടെ, ഒരേ ലക്ഷ്യത്തിലേക്ക് ഉയരാറുണ്ട്. അപ്പോഴാണ് മികച്ച സിനിമ
മലയോര ഗ്രാമപ്രദേശത്ത് ജീവിക്കുന്ന യാഥാസ്ഥിതിക ക്രിസ്ത്യൻ കുടുംബാംഗമാണ് സോണി. നാടുമായി ബന്ധപ്പെട്ട എല്ലാക്കാര്യങ്ങളിലും സജീവ സാന്നിധ്യമായ സോണിയെ നാട്ടുകാർക്ക് എല്ലാവർക്കും വളരെയധികം വിശ്വാസവുമാണ്. ചെറിയ കുട്ടികൾക്കായി സോണി ഒരു ട്യൂഷൻ ക്ലാസും നടത്തിയിരുന്നു. സോണിയുടെ ഗ്രാമത്തിൽ പുലി ഇറങ്ങുന്നതോടെ
സ്വന്തം കുട്ടിയെ പാലൂട്ടാൻ കഴിയാതെ മുലപ്പാൽ കുപ്പിയിൽ ശേഖരിക്കേണ്ടിവരുന്ന രണ്ടു പേർ. ഒരാൾ മലയാളം സിനിമയിലാണെങ്കിൽ മറ്റൊരാൾ നെതർലൻഡ്സിൽ നിന്നുള്ള സിനിമയിൽ. രണ്ടു കഥാപാത്രങ്ങൾക്കും തമ്മിൽ ഒരു സാമ്യവുമില്ല. രണ്ടു സിനിമകളും തമ്മിൽ ബന്ധവുമില്ല. എന്നാൽ, ഈ രണ്ടു സിനിമകളിലെയും കഥാപാത്രങ്ങൾക്ക് മുലപ്പാൽ ഒരു
ദാരിദ്ര്യത്തെ നമ്മൾ അംഗീകരിക്കുന്നില്ല. എന്നാൽ, ദാരിദ്ര്യം നമ്മളെ അംഗീകരിച്ചാലോ. ആവേശിച്ചോലോ. മുറുകെ പുണർന്നാലോ. ഈ ഒരു ആശയത്തിൽ നിന്നു വേണം Thiiird എന്ന ചലച്ചിത്രം കാണാൻ. എല്ലാവർക്കും വേണ്ടവനെങ്കിലും ഒന്നും വേണ്ടെന്നു തീരുമാനിച്ച് ഒറ്റയ്ക്കൊരു ഗ്രാമത്തിൽ തനിച്ചു ജീവിക്കുന്ന കാർ മെക്കാനിക്. അയാളുടെ
കടൽത്തീരത്തെ ആ ഒറ്റ സ്നാപ്. ലീഡിയ. മകൾ എസ്മി. മിലോസ്. എന്തോരു ഭംഗിയായിരുന്നു ആ ദൃശ്യത്തിന്. ഒറ്റ സ്നാപ്പിൽ ഒതുക്കാനാവാത്ത ഒരു ജീവിതം എന്നു പറയും പോലെ. പശ്ചാത്തലത്തിൽ തിരമാലകൾ അലറുകയും പിൻവാങ്ങുകയും ചെയ്തുകൊണ്ടിരുന്നു. അതറിഞ്ഞിട്ടോ അറിയാതെയോ അവർ ആ ഒരൊറ്റ ദൃശ്യത്തിൽ ഒരുമിച്ചുചേർന്നു. ലയിച്ച് ഒന്നായി.
സൂ ജിനും ഹ്യുൺ സൂവും തമ്മിലുള്ള വിവാഹം കഴിഞ്ഞിട്ട് അധികം നാളുകളായിട്ടില്ല. മനോഹരമായ ഫ്ലാറ്റിൽ അവർ ഇരുവരും ജീവിതത്തിന്റെ വസന്തത്തിലൂടെ കടന്നുപോവുകയാണ്. ആഹ്ലാദം ഇരട്ടിപ്പിച്ച് സൂ ഗർഭിണിയാണെന്ന വാർത്ത എത്തുന്നു. ഹ്യുൺ പ്രശസ്ത നടൻ കൂടിയാണ്. എന്നാൽ, മറ്റേതൊരു പ്രഫഷനും പോലെയാണ് അയാൾക്ക് അഭിനയം. കൃത്യമായ
കേൾവിയില്ലാത്തവർ എങ്ങനെയാണ് പെരുമാറുന്നത് എന്ന് മിറിയത്തിന് അറിയാം. അച്ഛനമ്മമാർ കേൾവിയില്ലാത്തവരാണ്. യൗവ്വനത്തിന്റെ തുടക്കത്തിൽ ബന്ധം തുടങ്ങിയ കൂട്ടികാരിയും ബധിരയാണ്. ശബ്ദമില്ലാതെ സ്നേഹിക്കുന്നത് എങ്ങനെയാണെന്നും അവൾക്കറിയാം. ആംഗ്യ ഭാഷാ അധ്യാപിക കൂടിയാണ് മിറിയം. എന്നാൽ, ക്ലിനിക്കിലെ പരിശോധന ജീവിതം
28–ാം രാജ്യാന്തര ചലച്ചിത്രമേളയിൽ ഏറ്റവും വലിയ ജനക്കൂട്ടത്തെ സാക്ഷിയാക്കിയാണ് ‘ഹൗ ടു ഹാവ് സെക്സ്’ എന്ന ചിത്രം അരങ്ങേറിയത്. ചിത്രം തുടങ്ങുമ്പോഴുള്ള ആൾക്കൂട്ടം അവസാനം വരെ ഉണ്ടായിരുന്നില്ല. സിനിമ തീരാൻ കാത്തിരുന്നവർ കയ്യടിച്ചില്ല. ആരവങ്ങളോ ആർപ്പുവിളികളോ ഉണ്ടായില്ല. ഏറ്റവും അടുപ്പമുള്ളവരോടു മാത്രം
രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന സിനിമയായ ഗുഡ്ബൈ ജൂലിയ ചിത്രീകരണറേ മികവുകൊണ്ടും കഥാപാത്രങ്ങളുടെ ശക്തമായ ആവിഷ്കാരം കൊണ്ടും പ്രകടനം കൊണ്ടും കാഴ്ചക്കാരുടെ ഹൃദയം കീഴടക്കും. സമീപകാലത്തെ പല സിനിമകളിലെയും പോലെ ഉറക്കെ പറയാതെയും രാഷ്ട്രീയം പറയാം എന്ന് ഓർമിപ്പിക്കുന്നുണ്ട് ഗുഡ് ബൈ ജൂലിയ. രണ്ട്
വിവാഹം കഴിച്ച് വർഷങ്ങളായി ഒരുമിച്ചാണു ജീവിക്കുന്നതെങ്കിലും അവർ രണ്ടു ഭാഷയിലാണു സംസാരിക്കുന്നത്. ഭർത്താവ് സാമുവലിന് ഇഷ്ടമല്ലെങ്കിലും സാന്ദ്ര ഇംഗ്ലിഷിൽ തന്നെ തുടരുന്നു. എന്നാൽ, അതുകൊണ്ടു മാത്രം ഭർത്താവിന്റെ മരണത്തിനു കാരണക്കാരി സാന്ദ്രയാണെന്നു പറയാൻ കഴിയുമോ ? 11 വയസ്സുകാരൻ കാഴ്ചയ്ക്കു തകരാറുള്ള
കേരള സർക്കാരിന്റെ സ്ത്രീശാക്തീകരണ പദ്ധതിയുടെ ഭാഗമായി കെഎസ്എഫ്ഡിസി വനിതാ സംവിധായകർക്കായൊരുക്കിയ സംരംഭത്തിൽ ശ്രുതി ശരണ്യം സംവിധാനം ചെയ്ത ചിത്രമാണ് ബി 32 മുതൽ 44 വരെ. പേര് സൂചിപ്പിക്കുന്നതുപോലെതന്നെ പെണ്ണുടലിന്റെ, പ്രത്യേകിച്ചു മാറിടത്തിന്റെ രാഷ്ട്രീയമാണ് ചിത്രം ചർച്ച ചെയ്യുന്നത്. സ്ത്രീയെ വർണിക്കാനും
കാട്. കാടിനു താഴെ മനുഷ്യൻ നട്ടുവളർത്തുന്ന ഏലക്കാട്. മലയോരത്തു വീശിയടിക്കുന്ന കാറ്റിൽ വന്യമായ മനുഷ്യചോദനകൾ. വാശിയും പ്രണയവും കാമവും ഇണചേരുന്ന ഇടം. കാടിനകത്ത് കാട്ടുപന്നിയും കടുവയും പുലിയുമുണ്ട്. അവയെ വേട്ടയാടി വേട്ടയാടി മനസ്സു തണുത്തുറഞ്ഞ കുറച്ചു മനുഷ്യർ. അവർ തോക്കിൽ തിരനിറച്ച് കാടിന്റെ ഇരുട്ടിൽ
നാലു ചുവരുകളുടെ ഇടയിൽ സ്വാതന്ത്രമില്ലാതെ തടവ് ശിക്ഷയ്ക്കു വിധിക്കപ്പെട്ട തടവുപുള്ളികളുടെ കഥ മലയാളത്തിൽ നിരവധി തവണ പറഞ്ഞിട്ടുണ്ട്. ജയിലും ജയിലിനകത്തെ തടവുകാരുടെ ജീവിതവും പറയുന്ന സിനിമകളായിരുന്നു ഇതിൽ കൂടുതലും. അതില്‍ ഏറ്റവുമധികം ത്രില്ലടിപ്പിക്കുന്ന ഒന്നാണ് പ്രിസൺ ബ്രേക്കിങ് (ജയിൽ ചാടൽ). ദേവ് മോഹനെ
എഴുതാൻ മറന്നുപോയ ഒരു പുസ്തകത്താൾ എല്ലാവരുടെ ജീവിതത്തിലും ഉണ്ടാവും. അത് പലതരത്തിൽ ആവും. ചിലപ്പോൾ മറവി മൂലം സംഭവിച്ചതാവം. മറ്റു ചിലപ്പോൾ മനഃപൂർവവും. അതുപോലെ നമ്മുടെ ഉള്ളിൽ ഉറങ്ങുന്നതോ, അല്ലെങ്കിൽ പിന്നീട് പറയാനായി മാറ്റിവച്ച ചില കഥകളെ ഓർമ്മിപ്പിക്കുവാനായി എത്തിയിരിക്കുന്ന ചിത്രമാണ് 'താൾ'. വിശ്വയും
നാട്ടിൻപുറത്തെ മനോഹര നിമിഷങ്ങളും നർമ സന്ദർഭങ്ങളും കോർത്തിണക്കിയുളള കോമഡി–ഫാമിലി എന്റർടെയ്നറാണ് ധ്യാൻ ശ്രീനിവാസൻ ചിത്രം ചീനാ ട്രോഫി. രാജേഷ് എന്ന നാട്ടിൻപുറത്തുകാരന്റെ ജീവിതത്തിലുണ്ടാകുന്ന ചില അബദ്ധങ്ങളും ആക്സ്മിക സംഭവങ്ങളുമൊക്കെയാണ് നവാഗതനായ അനിൽ ലാൽ രചനയും സംവിധാനവും നിർവഹിക്കുന്ന ചീനാ ട്രോഫി
രജനി...പേരിലെ കൗതുകം സസ്പെൻസായി ഒളിപ്പിച്ച് വച്ച് അവസാനം വരെ ത്രില്ലടിപ്പിച്ചിരുത്തുന്ന ത്രില്ലറാണ് കാളിദാസ് ജയറാം നായകനായെത്തുന്ന ‘രജനി’. ചെന്നൈയിൽ നടക്കുന്നൊരു കൊലപാതകം. അതിനെ കേന്ദ്രീകരിച്ചു നടക്കുന്ന കുറ്റാന്വേഷണം. രജനിയെന്ന നിഗൂഢമായ ആളെ തേടിയുള്ള സഹോദരങ്ങളായ നവീന്റെയും ഗൗരിയുടെയും സാഹസികമായ
ഫീൽ ഗുഡ് സിനിമകൾക്ക് ഒരു പഞ്ഞവുമില്ലാത്ത മലയാളത്തിൽ ആ നിരയിലേക്ക് എത്തുന്ന അവസാനത്തെ ചിത്രമാണ് ഫിലിപ്സ്. ബെംഗളൂരിൽ താമസിക്കുന്ന ഒരു മലയാളി കുടുംബം നേരിടുന്ന പ്രതിസന്ധികളും അതിനു അവർ കണ്ടെത്തുന്ന പ്രതിവിധികളുമാണ് ഒന്നേമുക്കാൽ മണിക്കൂർ മാത്രം ദൈർഘ്യമുള്ള സിനിമ അവതരിപ്പിക്കുന്നത്. ഫിലിപ്പും മൂന്നു
യങ് ആൻഗ്രി മെയ്ൽ ആൽഫ: സന്ദീപ് റെഡ്ഡി വാങ്കയുടെ നായകന്മാെരല്ലാം രക്തം തിളയ്ക്കുന്ന ക്ഷുഭിത യൗവനങ്ങളാണ്. സ്വഭാവം കൊണ്ടും കയ്യിലിരുപ്പു കൊണ്ടും അർജുൻ റെഡ്ഡിക്കും മുകളിൽ നിൽക്കുന്ന കഥാപാത്രമാണ് ‘അനിമലി’ലെ രൺവിജയ് സിങ്. തന്റെ ചേച്ചിയെ റാഗ് ചെയ്ത വിദ്യാർഥികളെ പേടിപ്പിക്കാൻ മെഷീൻ ഗണ്ണുമായി കോളജിലെത്തിയ
മാസ്റ്റർ ക്രാഫ്റ്റ്സ്മാൻ ജോഷി സംവിധാനം ചെയ്ത ആന്റണി എന്ന സിനിമയിൽ ചെമ്പൻ വിനോദിന്റെ ഫാ. പോൾ കട്ടക്കയം പറയുന്നൊരു ഡയലോഗുണ്ട്. "ഒരു ബന്ധവും ഇല്ലാത്ത രണ്ടു പേരുടെ ബന്ധം. അതിന്റെ ബ്യൂട്ടി ഒന്നു വേറെയാ"! അങ്ങനെയൊരു 'ബ്യൂട്ടി'യുള്ള സിനിമയാണ് ജോജു ജോർജ് നായകനാകുന്ന ജോഷി ചിത്രം ആന്റണിയുടേത്.
വിഷ്ണു ഉണ്ണികൃഷ്ണൻ, ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സോഹൻ സീനുലാൽ രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് ഡാൻസ് പാർട്ടി. യുവജനങ്ങളെ ആകർഷിക്കുന്ന തരത്തിൽ റാപ്പും ഡാൻസ് സ്റ്റെപ്പുമായി ഒരു പക്കാ എന്റർടെയ്നറിനു ചേരുന്ന എല്ലാ ചേരുവകകളും ഒത്തിണങ്ങിയ ചിത്രം. ചിത്രത്തിലെ
കാഴ്ചയ്ക്കപ്പുറമുള്ള ലോകത്തെക്കുറിച്ച് മനുഷ്യർക്ക് മനസ്സിലാക്കാൻ കഴിയാത്ത ഒരുപാട് കാര്യങ്ങളുണ്ട്. യാഥാർഥ്യത്തിനപ്പുറം നിലനിൽക്കുന്ന പ്രപഞ്ചാതീതമായ ലോകത്തെക്കുറിച്ചുള്ള നമ്മുടെ ധാരണ പരിമിതപ്പെട്ടിരിക്കുന്നു. എന്നാൽ ഈ അനന്തമായ വിശാലതയിലേക്കുള്ള ജാലകം ഒരു വ്യക്തിക്ക് മുന്നിൽ തുറക്കുമ്പോൾ എന്ത്
കാതൽ – ഇൗ പേരു പോലെ ലളിതമായി എന്നാൽ ആഴത്തിൽ ഇൗ സിനിമയെ നിർവചിക്കാൻ പറ്റുന്ന മറ്റൊരു വാക്കുമില്ല. അവനവന്റെ കാതലിലേക്ക് ഒരു തിരിഞ്ഞു നോട്ടം, അവനവന്റെ മനസ്സിന്റെ കാതൽ എന്താണെന്ന തിരിച്ചറിവ്, തന്റെ പങ്കാളിയോട് തനിക്കുള്ള കാതലിന്റെ ആഴം, ചിലപ്പോൾ പ്രകടനപരത മാത്രമായി അവശേഷിക്കുന്ന അതിന്റെ ആഴമില്ലായ്മ
യാത്ര പോകാൻ ഒരു പ്രായമുണ്ടോ? അങ്ങനെയൊരു പ്രായമില്ലെന്ന് ഒഴുക്കൻ മട്ടിൽ പറയാം. പക്ഷേ, പത്തെൺപതു വയസ്സു കഴിഞ്ഞവർ ഒറ്റയ്ക്കൊരു യാത്ര പോകണമെന്നു പറഞ്ഞാൽ നൂറായിരം കാരണങ്ങൾ പറഞ്ഞ് അവരെ അതിൽനിന്നു പിന്തിരിപ്പിക്കാനാകും ഭൂരിപക്ഷം പേരും ശ്രമിക്കുക. അങ്ങനെ യാത്ര പോകാൻ ആഗ്രഹിക്കുന്ന ഒരു 82 കാരന്റെയും അയാളുടെ
കാൽപന്തിന്റെ ത്രസിപ്പിക്കുന്ന കമന്ററിയുടെ രസക്കൂട്ടുമായി ഫാത്തിമയുടെ നാളുകൾ തുടങ്ങുകയാണ്. എത്തിപ്പിടിക്കാൻ പറ്റാത്ത ദൂരത്തുകണ്ട സ്വപ്നത്തിലേക്കുള്ള ആദ്യ ചവിട്ടുപടി താണ്ടിക്കഴിഞ്ഞു ഫാത്തിമ. സിനിമയിലെ നായികയെപ്പോലെ നക്ഷത്രദൂരമുണ്ടായിരുന്ന തന്റെ സ്വപ്നത്തിലേക്കുള്ള ആദ്യ പടി ചവിട്ടികയറിയ മനു സി. കുമാർ
ജന്മിത്വം അതിന്റെ എല്ലാ അർഥത്തിലും കൊടികുത്തി വാണിരുന്ന ഒരു സമയത്ത് അതിനെതിരെ പോരാടാൻ ഇറങ്ങിയ സിസ്റ്റർ റാണി മരിയയുടെ ജീവിതമാണ് ഫേസ് ഓഫ് ഫേസ്ലെസ് എന്ന ചിത്രം പങ്കുവയ്ക്കുന്നത്. അശരണർക്ക് ആശ്രയമാകാനായി സ്വന്തം ജീവിതം മാറ്റിവച്ച മദർ തെരേസയുടെ പാത പിന്തുടരണം എന്ന ആഗ്രഹത്തോടെയാണ് റാണി മരിയ സന്യാസ
പെരുന്തച്ചനെക്കുറിച്ചു പറയുന്ന ഒരു കഥയുണ്ട്. ഒരിക്കൽ ഒരു ദേശത്ത് കുളം വെട്ടാൻ പെരുന്തച്ചനെ ക്ഷണിച്ചു. കുളം വട്ടത്തിൽ വേണമെന്ന് ഒരു കൂട്ടർ. വട്ടത്തിലല്ല നീളത്തിൽ മതിയെന്നു മറ്റൊരു കൂട്ടം. അതു രണ്ടും വേണ്ട, ചതുരത്തിൽ മതിയെന്നായി വേറൊരു കൂട്ടം. ഒടുവിൽ, പെരുന്തച്ചൻ കുളം വെട്ടി. ഓരോരുത്തരും ആവശ്യപ്പെട്ട
തമിഴിൽനിന്നും മലയാളത്തിൽനിന്നും ഒരുപാട് റിലീസുകൾ ഉള്ള ഒരു വെള്ളിയാഴ്ച്ച ദിവസത്തിൽ വേല എന്ന സിനിമ കാണാൻ വന്നവര്‍ക്ക് ത്രസിപ്പിക്കുന്ന ഒരു ദൃശ്യാനുഭവമാണ് സംവിധായകനായ ശ്യം ശശി ഒരുക്കിയിരിക്കുന്നത്. മികവാർന്ന സിനിമയാകും ഇതെന്ന സൂചന ചിത്രത്തിന്റെ ട്രെയിലറും ടീസറും കാസ്റ്റും ക്ര്യൂവുമെല്ലാം തന്നിരുന്നു.
ദീപിക പദുക്കോണിന്റെ അരങ്ങേറ്റ സിനിമ എന്ന നിലയിൽ ഖ്യാതി നേടിയ ബോളിവുഡ് ഹിറ്റ് ചിത്രം ഓം ശാന്തി ഓം ഓർമയില്ലേ ? അതിപ്രശസ്തയായ നായിക, അവരെ ആദ്യം ദൂരത്തു നിന്നും പിന്നീട് അടുത്ത് നിന്നും സ്നേഹിക്കുന്ന നായകൻ. നായികയുടെ മരണം, ക്ലൈമാക്സിൽ ട്വിസ്റ്റുകൾ ഒടുവിൽ...അതിനോട് സമാനമായ വളരെ ചടുലവും വ്യത്യസ്തയുമാർന്ന
തോൽവി അത്ര മോശം കാര്യമല്ലെന്നും തോൽവിയെ ആഘോഷമാക്കി മാറ്റണമെന്നുമുള്ള സന്ദേശവുമായെത്തുന്ന ചിത്രമാണ് തോൽവി എഫ്സി. തിരക്കഥാകൃത്തും നടനുമായ ജോർജ് കോര തിരക്കഥയെഴുതി സംവിധാനം ചെയ്ത തോൽവി എഫ്സി ഒരു ഫാമിലി കോമിക് ഡ്രാമയാണ്. ജോണി ആന്റണിയും ഷറഫുദ്ദീനും പ്രധാനകഥാപാത്രങ്ങളായെത്തുന്ന ചിത്രം തൊട്ടതെല്ലാം
ആവർത്തിക്കപ്പെടുന്ന ചില പാറ്റേണുകളുണ്ട് ക്രൈം ത്രില്ലർ സിനിമകൾക്ക്. ഒഴിവാക്കാൻ സാധിക്കാത്ത ആ പാറ്റേണിൽ നിന്നുകൊണ്ടു തന്നെ പ്രേക്ഷകരെ അമ്പരപ്പിക്കുകയും കയ്യടിപ്പിക്കുകയും ചെയ്യിപ്പിക്കുക എന്നത് അത്ര എളുപ്പമല്ല. ഒട്ടും ലളിതമല്ലാത്ത അക്കാര്യം അതിഗംഭീരമായി നടപ്പിലാക്കിയിരിക്കുകയാണ് നവാഗത സംവിധായകനായ
വടക്കൻ മലബാറിലെ അനുഷ്ഠാന കലാരൂപമായ തെയ്യത്തെ ആസ്പദമാക്കി സജീവ് കിളികുലം സംവിധാനം ചെയ്ത സിനിമയാണ് തിറയാട്ടം. വടക്കൻ മലബാറിനെ സംബന്ധിച്ചിടത്തോളം തെയ്യം ഒരു കലാരൂപം മാത്രമല്ല. ആ നാടിന്റെ കഥ കൂടിയാണ്. തെയ്യം കലാകാരൻ വേഷമിട്ടാൽ പിന്നെ അവരുടെ ദൈവമാണ്. പക്ഷേ ആത്യന്തികമായി അയാൾ ഒരു മനുഷ്യനാണെന്ന് കാര്യം
എന്തിനും ഏതിനും കുറ്റം പറഞ്ഞാൽ ഈ തലമുറയിലെ കുട്ടികൾക്ക് ചിലപ്പോൾ ഇഷ്ടപ്പെട്ടെന്ന് വരില്ല. കാരണം അവരുടെ ഉള്ളിൽ ഒരു ഫയർ ഉണ്ട്. എപ്പോഴും മുന്നേറണമെന്ന ചിന്തയുമുണ്ട്. അതിനായി അവർ തിരഞ്ഞെടുക്കുന്ന വഴികൾ പലപ്പോഴും വ്യത്യസ്തമായിരിക്കുമെന്ന് പറയുകയാണ് 'റാണി ചിത്തിര മാർത്താണ്ഡ'യിലൂടെ പിങ്കു പീറ്റർ. എല്ലാ
ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി സംവിധാനരംഗത്തേക്ക് ചുവടുവയ്ക്കുന്ന മലയാള ചിത്രമാണ് ‘ഒറ്റ’. മുംബൈയിലെ ‘സമതോൽ’ എന്ന സാമൂഹികസേവന സംഘടനയുടെ സ്ഥാപകനും പാലക്കാട് സ്വദേശിയുമായ എസ്.ഹരിഹരന്റെ ജീവിതത്തിൽ നടന്ന കുറെ കാര്യങ്ങൾ കഥാരൂപത്തിലേക്കു മാറ്റിയതാണ് ‘ഒറ്റ’ എന്ന സിനിമ. ഓർമകളിലൂടെ ജീവിതത്തിന്റെ ക്ഷുഭിത
ചില പ്രണയങ്ങളുണ്ട്, പുഴപോലെ അനുസ്യൂതം പ്രവഹിക്കും. പക്ഷേ വിവാഹം എന്ന സ്ഥിരബന്ധനത്തിനൊന്നും അവിടെ സ്ഥാനമുണ്ടാകില്ല. കാലം പോകുന്തോറും വീഞ്ഞുപോലെ ആ പ്രണയത്തിന് മധുരം കൂടിക്കൊണ്ടിരിക്കും. അതിന്റെ ഓർമകൾക്ക് പോലും ഇമ്പമാർന്ന സംഗീതത്തിന്റെ സുഖമായിരിക്കും. അത്തരമൊരു പ്രണയങ്ങൾ വേറിട്ട പശ്ചാത്തലത്തലത്തിൽ
40 വയസ്സായിട്ടും പെണ്ണുകിട്ടാതെ പുരനിറഞ്ഞു നിൽക്കുകയാണ് വിൻസന്റ്. വന്ന പല ആലോചനകളും മുടങ്ങിപോയി. അവസാനം ഒരാലോചന വിവാഹത്തിന്റെ പടിവാതിൽ വരെയെത്തി. ബന്ധുക്കളെത്തി, വിവാഹത്തലേന്ന് വീട് സന്തോഷമുഖരിതമായി. പിറ്റേന്ന് അയാളുടെ വിവാഹദിവസം സംഭവിക്കുന്ന ചില അപ്രതീക്ഷിത വഴിത്തിരിവുകളും അതയാളെ കൊണ്ടെത്തിക്കുന്ന
നാൻ റെഡിതാ, വരവാ? അണ്ണൻ നാൻ ഇറങ്ങി വരവാ...??? സൂപ്പർസ്റ്റാർ സിംഹാസത്തിൽനിന്നും ഫോർമുല മസാല സിനിമയിൽ നിന്നും ദളപതി വിജയ് മണ്ണിലേക്ക് ഇറങ്ങിവന്നപ്പോൾ പ്രേക്ഷകർ ഒന്നാകെ പറയുന്നു– ബ്ലഡി സ്വീറ്റ് ദളപതി. ആക്ഷനും ഡ്രാമയും ഇമോഷനുകളും മാസും ചേരുംപടി ചേർത്ത ഒരു ലോകേഷ് സ്പെഷൽ ബിരിയാണി– അതാണ് ‘ലിയോ’. തമിഴ്
ഉയരവും ഉത്തരവാദിത്തമില്ലായ്മയും പ്രണയത്തെ ബാധിക്കുമോ എന്ന ചോദ്യത്തിനുള്ള ഉത്തരവുമായാണ് ‘ലിറ്റിൽ മിസ് റാവുത്തർ’ വരുന്നത്. യഥാർഥ ജീവിതത്തിലെ പ്രണയവും സിനിമയിലെ പ്രണയവും തമ്മിലുള്ള അന്തരവും ക്യാംപസ് സൗഹൃദത്തിൻറെ ഊഷ്മളതയുമാണ് വിഷ്ണു ദേവ് തന്റെ ആദ്യ ചിത്രത്തിലൂടെ
സപ്ത സാഗരദാച്ചെ എല്ലോ സൈഡ് എ എന്ന പേര് കേൾക്കുമ്പോൾ രസമുണ്ടെങ്കിലും ഭാഷ പരിചയമില്ലാത്തതിനാൽ ഉച്ചരിക്കാൻ ഇത്തിരി പ്രയാസപ്പെട്ടു എന്ന് പറഞ്ഞാൽ മതിയല്ലോ! പക്ഷേ എത്ര മനോഹരമാണ് ആ വാക്കിന്റെ അർഥം. ഏഴു കടലുകൾക്കും അപ്പുറത്ത് എന്നാണ് സപ്ത സാഗരദാച്ചെ എല്ലോ എന്ന വാക്കിന്റെ അർഥം. രക്ഷിത് ഷെട്ടിയുടെ പുതിയ
‘‘വരൂ.. ഈ തെരുവിലെ രക്തം കാണൂ..’’ പാബ്ലോ നെരൂദയുടെ കവിത. എത്രയെത്ര മതിലുകളിൽ എഴുതിവയ്ക്കപ്പെട്ട വരികൾ. അവസാനിക്കാത്ത പോരാട്ടങ്ങളുടെ ചോര വീണു കുതിർന്ന മണ്ണിൽ, അസ്വസ്ഥമായ മനസ്സുമായി നടക്കുന്ന മനുഷ്യരുടെ ആശങ്കകളാണ് നെരൂദ തന്റെ കവിതയിലേക്കു പകർത്തിയത്. ഈ വരികൾ കാണിച്ചുകൊണ്ടാണ് ടിനു പാപ്പച്ചൻ തന്റെ ഏറ്റവും പുതിയ സിനിമയായ ചാവേർ തുടങ്ങുന്നത്. ഇതേ വരികളിലാണ് സിനിമ തീരുന്നതും.
നമുക്ക് ചുറ്റും എന്താണ് നടക്കുന്നതെന്ന് കണ്ണു തുറന്നു കാണണം എന്ന് ഓർമിപ്പിക്കുന്ന ചിത്രമാണ് ‘ചിറ്റ’. സസ്പെൻസ് നിലനിർത്തി, ആദ്യാവസാനം പ്രേക്ഷകരെ ചിന്തിപ്പിക്കുകയും വൈകാരികമായി വേറൊരു തലത്തിലെത്തിക്കുകയും ചെയ്യുന്ന ഒരു ഇമോഷനൽ ത്രില്ലർ. ഈശ്വറും സുന്ദരിയും തമ്മിലുള്ള ആത്മബന്ധമാണ് സിനിമയുടെ കാതൽ.
ആദ്യാവസാനം കാണികളെ ആകാംക്ഷ കൊണ്ട് വലിച്ചുമുറുക്കി മുന്നോട്ടുപോവുന്ന ഒരു ത്രില്ലർ സിനിമ. മലയാളത്തിന് ഒരു മികച്ച പൊലീസ് സ്റ്റോറി സമ്മാനിച്ചുകൊണ്ടാണ് കണ്ണൂർ സ്ക്വാഡിന്റെ വരവ്. ഒരേ സമയം ‘കണ്ണൂർ സ്ക്വാഡ്’ മികച്ചൊരു ക്രൈം ത്രില്ലറും അതേ സമയം മികച്ചൊരു റോഡ് മൂവിയുമാണ്. കുറ്റവാളികളെ വേട്ടയാടാനുള്ള ഓട്ടം.
വിവരാവകാശ നിയമപ്രകാരം വിവരങ്ങൾശേഖരിച്ച് സർക്കാർ അഴിമതികളെയും മനുഷ്യാവകാശലംഘനങ്ങളെയും പുറത്തുകൊണ്ടുവരുന്ന മാധ്യമപ്രവർത്തകരെ വളഞ്ഞിട്ട് ആക്രമിക്കപ്പെടുന്ന കാലമാണിത്. സൈബർലോകത്തും പുറത്തും വെട്ടുകിളിക്കൂട്ടങ്ങളെപ്പോലെ അനുയായികൾ ആക്രമണം തുറന്നുവിടുന്ന കാലം. സർക്കാർ നടത്തുന്ന അഴിമതികളെ ചോദ്യം
ഓരോ വാതിലും ഓരോ പ്രതീക്ഷയാണ് എന്ന ടാഗ്ലൈനോടെ പ്രേക്ഷകർക്കു മുമ്പിലെത്തിയ സിനിമയാണ് വിനയ് ഫോർട്ട് നായകനാകുന്ന ‘വാതിൽ’. സർജു രമാകാന്ത് സംവിധാനം ചെയ്ത ചിത്രം ലളിതമായൊരു പ്രമേയത്തെ പുതുമയേറിയ സങ്കേതങ്ങളിലൂടെ സംവദിക്കാൻ ശ്രമിക്കുന്നു. ഒരു ഫീൽ ഗുഡ് സിനിമയെന്നു തോന്നിപ്പിക്കുന്ന ആദ്യ പകുതിയും ത്രില്ലർ
പൊതുപ്രവര്‍ത്തനത്തിന്റെ നേര് കക്ഷി രാഷ്ട്രീയത്തിനും അപ്പുറമാണ്. സ്നേഹത്തിന്റെ രാഷ്ട്രീയമാകും അവിടെ ചര്‍ച്ച ചെയ്യുക. നന്മയുടെ പതാകയാവും അവിടെ ഉയരങ്ങളിലേക്ക് പാറി പറക്കുക. ഉയര്‍ന്നു കേള്‍ക്കുന്ന മുദ്രാവാക്യങ്ങളൊക്കെയും നല്ല കാലത്തേക്കുള്ള പ്രതീക്ഷകളുമാകും. അത്തരമൊരു ഓര്‍മപ്പെടുത്തലാണ് അര്ജുന്
ആരാണ് ശരിക്കും റാണി? ഈ ചോദ്യമാകും ശങ്കർ രാമകൃഷ്ണൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത റാണി– ദ റിയൽ സ്റ്റോറി എന്ന സിനിമ കണ്ടിറങ്ങുമ്പോൾ പ്രേക്ഷകരുടെ മനസിൽ അവശേഷിക്കുക. ഒരു വ്യക്തിയുടെ നിർവചനത്തിൽ ഒതുക്കപ്പെടാതെ, പല കഥാപാത്രങ്ങളിലൂടെയാണ് റാണി പ്രേക്ഷകരുടെ മനസിലേക്കെത്തുന്നത്. ഒന്നല്ല, ഒരു കൂട്ടം റാണിമാരുടെ കഥയാണ് റാണി– ദ റിയൽ സ്റ്റോറി.
യമുനപോലെ സുന്ദരമായി ഒഴുകുന്ന ജീവിതങ്ങള്‍. അവിടെ നാട്ടിന്‍പുറത്തിന്റെ സ്നേഹവും നിഷ്കളങ്കതയുമുണ്ട്. സൗഹൃദത്തിന്റെ ഊഷ്മളതയും തമാശകളുമുണ്ട്. പ്രതീക്ഷയുടെ പ്രകാശവും നന്മകളുമുണ്ട്. വലിയ പ്രതീക്ഷകളൊന്നും ഇല്ലാതെ കണ്ടാല്‍ വലിയ നിരാശ പകരാത്ത ചിത്രമാണ് നദികളില്‍ സുന്ദരി യമുന. പോയ കാലത്തിലെ നല്ല സിനിമകളുടെ
നമ്മുടെ സമൂഹത്തിൽ സ്ത്രീകൾ സുരക്ഷിതരാണെന്ന് ഉറപ്പിക്കാൻ കഴിയുമോ എന്ന ചോദ്യം ആവർത്തിക്കുകയാണ് ‘പ്രാവ്’. സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളിൽ ജോലിചെയ്യുന്ന നാല് സുഹൃത്തുക്കളാണ് അരവിന്ദ്, മനോഹരൻ, കമലാസന്നൻ, ഹരികുമാർ എന്നിവർ. സമയം കിട്ടുമ്പോൾ എല്ലാം ഒരുമിച്ചു കൂടുകയും ഭാവി കാര്യങ്ങൾ ചർച്ച ചെയ്യുകയും
‘മാര്‍ക്ക് ആന്റണി’, അധോലോക നായകന്മാരുടെ മുടിചൂടാ മന്നൻ മാണിക് ബാഷയെപ്പോലും വിറപ്പിച്ച വില്ലൻ. രഘുവരന്റെ ശബ്ദഗാംഭീര്യത്താലും അഭിനയപ്രകടനത്താലും ഇന്നും തെന്നിന്ത്യയിലെ കൊടൂര വില്ലൻ കഥാപാത്രങ്ങളിലൊന്നാണ് മാർക്ക് ആന്റണി. ആ പേര് പറയുമ്പോൾ തന്നെ ഒരു ഇടിമുഴക്കം അനുഭവപ്പെടും. അതേ കാരണം കൊണ്ട് തന്നെയാണ്
അനുദിനം പുതിയ ഐഡിയകളിലൂടെ സ്വർണം കടത്താൻ ശ്രമിക്കുന്നതും ചിലതെല്ലാം പിടിക്കപ്പെടുന്നതും നാം ദിനംപ്രതി വാർത്തകളിൽ കാണുന്നതാണ്. കാസർകോടിന്റെ പശ്ചാത്തലത്തിൽ, സ്വർണക്കടത്തിന്റെയും അതിന്റെ പിന്നിലുള്ള മാഫിയകളുടെയും വഞ്ചനകളുടെയും ചോരക്കഥ പറയുന്ന ചിത്രമാണ് ‘കാസർഗോൾഡ്’. പെട്ടെന്ന് പണമുണ്ടാക്കാനുള്ള
ഇടിവെട്ട് അടി, ത്രസിപ്പിക്കുന്ന ആക്ഷൻസ്, കളർഫുൾ റൊമാൻസ്...പ്രതികാരം, നഷ്ടപ്പെടലിന്റെ വേദന.. രണ്ടര മണിക്കൂറിൽ ഇത്രയും സംഗതികൾ സമാസമം ഇളക്കിചേർത്ത് ‘അറ്റ്ലി’ ചേരുവകകൾ കൊണ്ടു മാത്രം വേവിച്ച ഒരു എന്റർടെയ്ൻമെന്റ് പാക്കേജ് ആണ് ‘ജവാൻ’. ഔട്ട് ആൻഡ് ഔട്ട് ഷാറുഖ് ഖാൻ ഷോയും അറ്റ്ലിയുടെ മേക്കിങ് സ്റ്റൈലും ചേർന്ന സിനിമയ്ക്ക് പുതുമകളൊന്നും അവകാശപ്പെടാനില്ലെന്ന് ട്രെയിലറിൽ തന്നെ വ്യക്തമായിരുന്നു.
ഒരു ചെറിയ തെറ്റിദ്ധാരണ പോലും ചിലപ്പോൾ കുടുംബത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാക്കിയേക്കാം, പ്രത്യേകിച്ചും ജ്യോതിഷപരമായ പൊരുത്തമില്ലെന്ന് മുൻകൂട്ടി പ്രവചിക്കപ്പെട്ടാൽ. പക്ഷേ മനപ്പൊരുത്തമൊരിക്കലും പ്രവചിക്കാൻ കഴിയില്ലെന്നും അവ കണ്ടെത്തേണ്ടത് ദമ്പതികളുടെ മാനസികാവസ്ഥയിലൂടെയാണെന്നും ഒരിക്കൽകൂടി പറയുകയാണ് ‘ഖുഷി’
കുടുംബങ്ങളിലെ ഇണക്കവും പിണക്കവും എല്ലാം നൈമിഷികമാണെന്ന് പറയുന്ന ചിത്രമാണ് ‘അച്ഛനൊരു വാഴ വച്ചു’. ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ മടിയുള്ള തന്റെ മകനെ നേർവഴിക്ക് നയിക്കാൻ അച്ഛൻ കണ്ടെത്തുന്ന ചില മാർഗങ്ങളും കുറുക്കുവഴികളും ഒക്കെയാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. റേഡിയോ ജോക്കിമാരായ പ്രത്യുഷും ദമയന്തിയും ഒരേ
പേര് പോലെ സൗമ്യനല്ല. അധോലോക ഭീകരന്റെ ലുക്കുമില്ല. വർക്കിലാണേൽ ഒടുക്കത്തെ ബുദ്ധിയും. ബോസ് എന്ന് വിളിച്ചില്ലെങ്കിലും രാമചന്ദ്രൻ ഹാപ്പിയാണ്. എന്തായാലും രാമചന്ദ്രന്റെ ചിന്തകളൊക്കെ ഹൈ ലെവലാണ് എന്നു പറയാം. ഇടയ്ക്കൊക്കെ ചില മണ്ടത്തരങ്ങളും കൈവിട്ട കളികളും കളിച്ചാലും രാമചന്ദ്ര ബോസിന്റെ കമ്പനിയും അവിടുത്തെ
ആർഡിഎക്സ്. തുടക്കം മുതൽ ഒടുക്കം വരെ അടിമുടി അടിപ്പടം. റോബർട്ട്, ഡോണി, സേവ്യർ എന്നീ കൂട്ടുകാരുടെ ‘ഇടിക്കഥ’യാണ് നഹാസ് ഹിദായത്ത് എന്ന നവാഗത സംവിധായകന്റെ ‘ആർഡിഎക്സ്’. പെരുന്നാളിനിടെ പള്ളിമുറ്റത്ത് നടക്കുന്ന ചെറിയൊരു കശപിശ. വഴക്കിനും ബഹളത്തിനുമിടെ അപ്പനെ കൈവയ്ക്കുന്നതു കണ്ട ഡോണിക്കു നിയന്ത്രണം വിട്ടു.
‘‘തിരിച്ചുവന്ന യജമാനനെ കണ്ട നായയെപ്പോലെയാണ് കൊത്ത. ആദ്യം കുരയ്ക്കും പിന്നെ വാലാട്ടും പിന്നെ കാൽക്കൽ വീണു കിടക്കും.’’ഒരു മാസ് ആക്ഷൻ നായകന്റെ തിരിച്ചുവരവു കാത്തിരിക്കുന്ന കൊത്തയെന്ന നാടിനെ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. രാജാവിന്റെ വരവിനായി കാത്തിരിക്കുന്ന പ്രജയെപ്പോലെ കൊത്ത. ഗുണ്ടായിസത്തിൽ
ശാസ്ത്രലോകം അഭിമുഖീകരിക്കുന്ന ഭയാനകമായ ഒരു രോഗം, അതു മറയാക്കി ലോകത്തെ നശിപ്പിക്കാൻ ഒരുങ്ങുന്ന ദുഷ്ടശക്തികൾ. ഇവ രണ്ടും ഒന്നിച്ചാൽ ഈ ലോകത്തിന് എന്താണ് സംഭവിക്കുന്നത് എന്ന കാര്യത്തെ ഒരു നാണയത്തിന്റെ ഇരുവശം എന്ന പോലെ പ്രമേയമാക്കി ഒരുക്കിയ ചിത്രമാണ് സമാറ. ആനുകാലികപ്രസക്തിയുള്ള ഒരു വിഷയത്തെ പ്രേക്ഷകനെ
കോടതി വ്യവഹാരങ്ങളുടെ നൂലാമാലകളും കാലതാമസവും മൂലം ജീവിതം തന്നെ കൈവിട്ടുപോകുന്ന മനുഷ്യരുടെ കഥകൾ പ്രമേയമായ നിരവധി ചിത്രങ്ങളാണ് അടുത്തിടെ ശ്രദ്ധേയമായത്. എന്നാൽ കോടതിയിലെ നൂലാമാലകൾ ആക്ഷേപഹാസ്യരൂപത്തിൽ ഏറെ വ്യത്യസ്തമായി ഒരുങ്ങിയ ചിത്രമാണ് ‘ജലധാര പമ്പ്സെറ്റ് സിൻസ് 1962’. വണ്ടർഫ്രെയിംസ് ഫിലിം ലാൻഡിന്റെ
‘ടൈഗർ കാ ഹുക്കും’ തിയറ്ററുകളെ പ്രകമ്പനം കൊള്ളിക്കുന്നു. ആരാധകരെ രോമാഞ്ചം കൊള്ളിച്ച് ‘പക്കാ രജനീകാന്ത് ഷോ’ നടത്തിയാണ് ജയിലറിന്റെ വരവ്. എന്നാൽ അതുക്കുംമേലെ, തിയറ്ററിനെ വിറപ്പിച്ചുകൊണ്ട് മോഹൻലാലിന്റെ ‘മരണമാസ്’ സീൻ. കയ്യടികളും വിസിലടികളും കൊണ്ട് തിയറ്ററുകൾ നിറയുമ്പോൾ സംവിധായകൻ നെൽസന് അഭിമാനത്തോടെ
ഒരു നല്ല മഴ പെയ്താൽ പോയ വേനലിന്റെ കാഠിന്യമെല്ലാം വിസ്മൃതിയിലാക്കുന്ന നിറഞ്ഞൊഴുക്കിന്റെ പേരാണ് മലയാളികൾക്ക് നിള. വേനലിൽ വറ്റി വരളുമെങ്കിലും നിള എന്ന നദി പൂർണമായും ഇല്ലാതെയാകുന്നില്ല. പൂഴിമണലിന്റെ മേൽവിരിപ്പിനു താഴെ കരുത്തുള്ള ഒരു ഒഴുക്ക് ഒളിച്ചിരിപ്പുണ്ട്. ചില മനുഷ്യരും അങ്ങനെയാണ്. അത്തരമൊരു
കോവിഡ് ലോകമെമ്പാടുമുള്ള ജനങ്ങളുടെ ജീവിതത്തെ ബാധിച്ചപ്പോൾ ഏറെ പ്രതിസന്ധി നേരിട്ട ഒരു വിഭാഗമാണ് മദ്യപന്മാർ. ഭീതിതമായ കോവിഡ് കാലം അത്രപെട്ടെന്നൊന്നും മലയാളി മറക്കാനിടയില്ല. ലോക്ഡൗൺ ആയതോടെ മദ്യം കിട്ടാതെ വലഞ്ഞ കുടിയന്മാർ നെട്ടോട്ടമോടിയായും വാറ്റി കുടിച്ചതും പൊലീസിന്റെ ഡ്രോൺ വലയിലകപ്പെട്ടതും വാർത്തകളിൽ
ഇടുക്കിയിലെ മലയോര ഗ്രാമത്തിലെ സാധാരണക്കാരനായ ഒരു ജീപ്പ് ഡ്രൈവറാണ് പാപ്പച്ചൻ. അയാളുടെ അപ്പൻ മാത്തച്ചൻ കാടുവിറപ്പിച്ച പഴയ വേട്ടക്കാരനായിരുന്നു. എന്നാൽ അപ്പന്റെ ധീരതയുടെ തഴമ്പില്ലാത്ത പാപ്പച്ചൻ നാട്ടുകാരുടെ മുന്നിൽ പലപ്പോഴും പരിഹാസ്യനാകുന്നു. നാട്ടുകാരുടെ മുന്നിൽ ആളാകാനായി അയാൾ പോകുന്ന കുറുക്കുവഴികളും
ലോകത്തു റിലീസ് ചെയ്തയിടത്തെല്ലാം ബാർബിയെന്ന പാവക്കുട്ടി വൻ വിജയമായി മാറിയതെങ്ങനെ? റിലീസ് ചെയ്തു ദിവസങ്ങൾ പിന്നിടുമ്പോൾ 775 മില്യൺ ഡോളറാണു ലോകത്തുനിന്നു ബാർബി നേടിയത്. വലിയൊരു കാര്യം പറഞ്ഞുവയ്ക്കുന്നു എന്ന നാട്യങ്ങളൊന്നുമില്ലാതെയാണ് ഗ്രെറ്റ ഗെർവിഗും നോവ ബാംബൂകും ചേർന്നു ബാർബിയെന്ന
സൂത്രക്കാരായ കുറുക്കന്മാരുടെ പല കഥകളും നാം കേട്ടിട്ടുണ്ട്. അപകടകരമായ പല സന്ദർഭങ്ങളിൽ നിന്നും അതിവിദഗ്ധമായി രക്ഷപ്പെട്ടു പോരുന്നവരാണ് കുറുക്കന്മാർ. പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ ചില സന്ദർഭങ്ങളിൽ നിന്നും അതിവിദഗ്ധമായി രക്ഷപ്പെട്ടു പോരുന്ന കുറുക്കന്മാരുടെ ബുദ്ധിയുള്ള ചിലരുടെ കഥയാണ് ‘കുറുക്കൻ’ എന്ന
അന്ധമായ ചില ചിന്തകളില്‍ സ്വയം മറന്ന് കിര്‍ക്കന്മാരായി പോകുന്ന കുറച്ചാളുകള്‍, മാന്യതയുടെ കുപ്പായമണിഞ്ഞവരുടെ ഉള്ളില്‍പ്പോലും നമ്മള്‍പോലുമറിയാതെ ഇങ്ങനൊരു ചെകുത്താന് ഒളിഞ്ഞിരിക്കുന്നുണ്ടാകും. പുതുകാലം ചര്‍ച്ച ചെയ്യുന്ന പ്രസക്തമായ വിഷയത്തിന്റെ ചലച്ചിത്രാവിഷ്ക്കാരമാണ് ജോഷ് സംവിധാനം ചെയ്ത കിര്‍ക്കന്‍.
മത്സ്യകന്യകയും മനുഷ്യനും തമ്മിലുള്ള പ്രണയത്തെക്കുറിച്ച് മിത്തുകൾ ഉണ്ടായ കാലം മുതൽ തന്നെ പറയപ്പെടുന്നുണ്ട്. നമ്മൾ കേൾക്കുന്ന യക്ഷിയും ഗന്ധർവ്വനും ഒക്കെ പോലെ തന്നെ ഈ രഹസ്യാത്മകതയുള്ളവരെക്കുറിച്ചറിയാൻ കൗതുകമുണ്ട് എല്ലാവർക്കും. വിദേശ രാജ്യങ്ങളിൽ ഒരുപക്ഷേ ഏറ്റവുമധികം കേട്ട ഒരു മിത്താണ് മത്സ്യകന്യക.
നിഷ്കളങ്കരായ ചിലരുടെ അതിനിഷ്കളങ്കമായ വാക്കുകള്‍. അതില്‍ നിറഞ്ഞിരിക്കുന്ന ചില തമാശകളും കെണികളും. ചിലപ്പോഴത് ജീവിതം തന്നെ മാറ്റി മാറിച്ചേക്കാം. സത്യനാഥന്റെ ജീവിതത്തിലും സംഭവിച്ചത് അതുതന്നെയായിരുന്നു. അപ്രതീക്ഷിത ട്വിസ്റ്റുകള്‍കൊണ്ട് ജീവിതം തന്നെ മാറി മറിയുന്ന സത്യനാഥനെന്ന ചെറുപ്പക്കാരന്റെ യാത്രയാണ് ദിലീപ് ചിത്രമായ ‘വോയ്സ് ഓഫ് സത്യനാഥന്’. കോമഡിയും ഫാമിലിയും പിന്നെ സെന്റിമെന്റസുമൊക്കെ ചേര്‍ത്ത് പ്രിയനായകനായി മാറിയ ദിലീപ് ആ സ്ഥാനത്തുതന്നെ ഇനിയുമുണ്ടാകുമെന്ന് വീണ്ടും വീണ്ടും ഓര്‍മപ്പെടുത്തുകയാണ് ഈ റാഫി ചിത്രം. വന്നു പോകുന്ന ഓരോ രംഗങ്ങളിലും പൊട്ടിച്ചിരിക്കുള്ള വക ആവോളം നല്‍കുന്നുണ്ട് ദിപീപിന്റെ സത്യനാഥന്.
നായ തന്റെ യജമാനനോട് വാലാട്ടിക്കൊണ്ടു സ്നേഹം പ്രകടിപ്പിക്കുന്നത് കാണാത്തവരായി ആരും ഉണ്ടാവില്ല. ഭക്ഷണം കൊടുക്കുന്നതിന്റെ നന്ദിയും അതിനെ സ്നേഹിക്കുന്നതിന്റെ കടപ്പാടും എല്ലാം ഏറ്റവും സ്നേഹത്തോടെയുള്ള ആ വാലാട്ടലിൽ ഉണ്ടാവും. ചിത്രത്തിന്റെ പേരിൽ പറഞ്ഞിരിക്കുന്നതു പോലെ,
കുറ്റവും ശിക്ഷയും വിധിക്കാൻ നിയമം നിയമത്തിന്റെ വഴിക്ക് പോകുമ്പോൾ ചിലപ്പോഴൊക്കെ നിരപരാധികൾക്ക് നീതി നിഷേധിക്കപ്പെടാറുണ്ട്. അത്തരമൊരു പ്രമേയമാണ് നവാഗതനായ അഖിൽ ശ്രീനിവാസ് രചനയും സംവിധാനവും നിർവഹിച്ച ചിത്രം ‘അഭ്യൂഹം’. അജ്മൽ അമീർ, രാഹുൽ മാധവ്, ജാഫർ ഇടുക്കി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രം കറ
കലാകാരന് മതമുണ്ടോ? മതമാണോ കലാസൃഷ്ടിയാണോ വലുത്? ഇത്തരം ചില ചോദ്യങ്ങൾക്ക് ആക്ഷേപഹാസ്യത്തിലൂടെ ഉത്തരം തേടുകയാണ് ഭഗവാൻ ദാസന്റെ രാമരാജ്യം എന്ന ചിത്രം. കാലികപ്രസക്തമായ ചില കാര്യങ്ങൾ പങ്കുവയ്ക്കുന്ന പൊളിറ്റിക്കൽ സറ്റയറാണ് ചിത്രം. ഏറെക്കുറെ അന്യംനിന്നുപോയ ബാലെ എന്ന കലാരൂപത്തെ പുതുതലമുറയ്ക്ക്
‘‘ ഇപ്പോൾ ഞാൻ മരണമാവുന്നു. സർവലോക നാശകൻ...’’ ആയിരം സൂര്യൻമാർ ഒരുമിച്ചുകത്തുന്നതുപോലുള്ള ആറ്റംബോബ് പരീക്ഷണ സ്ഫോടനം നേരിട്ടുവീക്ഷിച്ച ശേഷം ഓപ്പൺഹൈമർ ഉരുവിടുന്ന ആ വരികൾ. വിശ്വരൂപ ദർശനസമയത്ത് കൃഷ്ണനുച്ചരിക്കുന്ന ‘‘ കാലോഅസ്മി ലോകാ ക്ഷയകൃത്പ്രവിദ്ധോ...’’ എന്ന ഭഗവത്ഗീതാ വാക്യം. തന്റെ പുതിയ സിനിമ
‘മണ്ടേല’ എന്ന ആക്ഷേപഹാസ്യ ചിത്രത്തിലൂടെ തമിഴ്നാടിന്റെ ജാതി രാഷ്ട്രീയത്തെ പ്രശ്നവത്ക്കരിച്ചു നിരൂപക പ്രശംസ നേടിയ മഡോൺ അശ്വിൻ രചനയും സംവിധാനവും നിർവഹിച്ച പൊളിറ്റിക്കൽ ആക്ഷൻ ഡ്രാമയാണ് ‘മാവീരൻ’. അഴിമതിയും അധികാര രാഷ്ട്രീയവും രക്ഷകനായി അവതരിക്കുന്ന നായകനും എന്ന പതിവ് പൊളിറ്റിക്കൽ ത്രില്ലർ സിനിമയുടെ
പദ്മിനി എന്ന പേര് ഒരു മനുഷ്യന്റെ ജീവിതത്തെയാകെ അനിശ്ചിതത്വത്തിലാക്കുന്ന കഥപറയുന്ന ചിത്രമാണ് 'പദ്മിനി'. നിരവധി പുരസ്കാരങ്ങൾ വാരിക്കൂട്ടിയ തിങ്കളാഴ്ച നിശ്ചയം എന്ന ഹിറ്റ് സിനിമയുടെ സംവിധായകൻ സെന്ന ഹെഗ്ഡെയും കുഞ്ഞിരാമായണത്തിന്റെ രചയിതാവായ ദീപു പ്രദീപും കൈ കോർക്കുമ്പോൾ മലയാളികൾക്ക് ലഭിച്ചത് മറ്റൊരു ഫീൽ
Results 1-100 of 563