Activate your premium subscription today
‘നേര്’ എന്ന ജീത്തു ജോസഫ് സിനിമയിൽ മൈക്കിൾ എന്ന വില്ലൻ കഥാപാത്രമായി പ്രേക്ഷകരെ ഞെട്ടിച്ച താരമാണ് ശങ്കർ ഇന്ദുചൂഡൻ. മോഹൻലാലിന്റെ എക്കാലത്തെയും ഹിറ്റ് കഥാപത്രമായ ഇന്ദുചൂഡന്റെ പേരുള്ള താരത്തെ മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ‘നേര്’ കണ്ടു തന്നെ ശപിച്ചവരാരും ഇപ്പോഴും തന്നെ മറന്നിട്ടില്ല എന്നാണ്
മുണ്ടു മടക്കിക്കുത്തി വായിലൊരു മുറുക്കാനും ചവച്ച് കൊച്ചി നഗരത്തിലൂടെ സ്കൂട്ടർ ഓടിച്ചു പോകുന്ന ഒരു സാധാരണക്കാരനുണ്ട്. സിനിമ അറിയുന്നവർക്ക് അതൊരു അസാധാരണ കാഴ്ചയാണ്. കാരണം, സാഗർ ഏലിയാസ് ജാക്കിയേയും സിബിഐ സേതുരാമയ്യരേയും നരസിംഹ മന്നാഡിയാരേയും മലയാളിക്കു സമ്മാനിച്ച എസ്.എൻ.സ്വാമിയാണത്. നാൽപതു വർഷത്തെ
‘‘ഓർമകൾ ഓർമകൾ ഓടക്കുഴലൂതി സമയമാം യമുനയോ പിറകിലേക്കൊഴുകിയോ’’...ഓർമകൾ പിറകിലേക്കൊഴുകുമ്പോൾ പലകുറി ഓർമിക്കപ്പെടുകയാണ് ഈ പാട്ടും സിനിമയും ഇതിലെ കഥാപാത്രങ്ങളും. ഭൂഗോളത്തിന്റെ ഓരോ സ്പന്ദനവും കണക്കിലാണെന്ന് വിധിയെഴുതിയ ചാക്കോ മാഷും അപ്പന്റെ കൈവെട്ടിയ തോമസ് ചാക്കോയും ഉപ്പുകല്ലിൽ നിന്നു കരഞ്ഞ കൂട്ടുകാരന്
വലിയ പ്രേക്ഷകപ്രീതിയുള്ള പരമ്പരയാണ് മറിമായം. അതിലെ അഭിനേതാക്കളുടെ പേരിനേക്കാൾ കാഴ്ചക്കാർക്ക് പരിചയം മണ്ഡോദരി, സത്യശീലൻ, മന്മഥൻ, കോയാക്ക തുടങ്ങിയ കഥാപാത്രങ്ങളെയാണ്. ശരിയായ പേര് പോലും ആളുകൾ മറന്നുപോയി എന്ന് മറിമായം കാസ്റ്റ് പറയുന്നത് അഭിമാനത്തോടെയാണ്. കഴിഞ്ഞ പതിനാലു വർഷമായി തുടരുന്ന മറിമായം
സിനിമയെന്ന സ്വപ്നം മനസ്സിൽ സൂക്ഷിക്കുന്ന ഒരുപാടു യുവാക്കളിൽ ഒരാളായിരുന്നു ഷറഫുദ്ദീൻ. സിനിമയുടെ പ്രായോഗികതയും മായാജാലവും കൃത്യമായി മനസിലാക്കുന്ന മനസുള്ള ഷറഫുദ്ദീൻ സ്വപ്നം നെയ്യുമ്പോൾ അതിൽ സിനിമയെയും ചേർത്ത് ഭംഗിയാക്കി. ആസിഫ് അലി നായനാകുന്ന ‘ലെവൽ ക്രോസ്’ ആണ് നടന്റെ പുതിയ ചിത്രം. സിനിമയുടെ
ആസിഫ് അലിയുടെ ചിരിയും പകപ്പും കരച്ചിലും സ്നേഹഭാവവും ഹൃദ്യതയോടെയല്ലാതെ കണ്ടിരിക്കാനാവില്ല. അത്രയ്ക്ക് ഗൃഹാതുരമായ മുഖമാണ് ആസിഫിന്റേത്. ഈയിടെ പുറത്തിറങ്ങിയ തലവൻ ഗംഭീര പ്രതികരണം നേടിയപ്പോൾ, ആത്മവിശ്വാസം കൂടി എന്നാണ് ആസിഫ് പറയുന്നത്. നല്ല അഭിപ്രായം നേടിയ സിനിമയ്ക്ക് ശേഷം വരുന്ന സിനിമ എന്ന നിലയിൽ കൂടി
വിഷ്ണു ഉണ്ണിക്കൃഷ്ണൻ നായകനായെത്തുന്ന ഇടിയൻ ചന്തു 19നു തിയറ്ററുകളിലെത്തും. ചന്തുവിന്റെയും അമ്മ ഇന്ദുവിന്റെയും വിശേഷങ്ങളുമായി വിഷ്ണുവും ലെനയും സംസാരിക്കുന്നു. വിഷ്ണു ഉണ്ണിക്കൃഷ്ണൻ: എല്ലാത്തരം പ്രേക്ഷകരെയും പിടിച്ചിരുത്തുന്ന ആക്ഷൻ ഫാമിലി ഡ്രാമയാണ് ഇടിയൻ ചന്തു. ക്രിമിനൽ പൊലീസുകാരനായ അച്ഛനെ കണ്ടു
ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത സുരരൈ പോട്ര് എന്ന സിനിമയുടെ വലിയ വിജയത്തിനു ശേഷം അതേ സിനിമയുടെ ഹിന്ദി പതിപ്പായ സർഫിരയുമായി എത്തുകയാണ് സംവിധായിക സുധ കൊങ്കര. തമിഴ് ചിത്രത്തിന്റെ വെറും അനുകരണമല്ല അക്ഷയ് കുമാർ നായകനാകുന്ന സർഫിര. അഭിനേതാവ് എന്ന നിലയിൽ അക്ഷയ് കുമാറിന്റെ കരിയറിലെ ഏറ്റവും മികച്ച ചില നിമിഷങ്ങൾ
നാലര പതിറ്റാണ്ട് അടുക്കുന്നു ഇന്ദ്രൻസിന്റെ സിനിമാ ജീവിതം. സ്ക്രീനിൽ മിന്നി മറഞ്ഞു പോകുന്ന ഹാസ്യ കഥാപാത്രങ്ങളിൽ നിന്ന് ഗൗരവമേറിയ മുഴുനീള കഥാപാത്രങ്ങളിലേക്ക് വളർന്നെത്തി നിൽക്കുന്നു ഈ നടന്റെ ഉയരം. സിനിമ, ജീവിതം എന്നീ വിഷയങ്ങളിൽ ഇന്ദ്രൻസ് സംസാരിക്കുന്നു. സമീപകാലത്തായി താങ്കളുടെ സിനിമകളെക്കുറിച്ചു
വർഷങ്ങൾക്കു ശേഷം മോഹൻലാലും ശോഭനയും ഒന്നിക്കുന്ന എൽ360 സിനിമയുടെ യഥാർഥ പേര് ഉചിതമായ സമയത്തു വെളിപ്പെടുത്തുമെന്ന് വ്യക്തമാക്കി സംവിധായകൻ തരുൺ മൂർത്തി. ഇതുവരെ സിനിമയുടെ പേരു പുറത്തുവിടാത്തതിൽ ആരാധകർ പരിഭവിക്കരുതെന്നും ആദ്യം സിനിമയുടെ ഷൂട്ട് പൂർത്തിയാകട്ടെയെന്നും സംവിധായകൻ പറഞ്ഞു. സിനിമയുടെ പേര്
എം. പത്മകുമാർ, മേജർ രവി, വി.എ. ശ്രീകുമാർ, സമുദ്രക്കനി തുടങ്ങിയ പ്രതിഭകളുടെ സഹായിയായി പ്രവർത്തിച്ച ഉല്ലാസ് കൃഷ്ണ തന്റെ ആദ്യ സിനിമയായ ‘പുഷ്പക വിമാന’വുമായി പ്രേക്ഷകർക്ക് മുന്നിൽ എത്തുകയാണ്. മലയാള സിനിമയിൽ ഇതുവരെ അവതരിപ്പിക്കാത്തൊരു പുതുമയുള്ള വിഷയവുമായാണ് ഉല്ലാസിന്റെ വരവ്. ഒരു മിനിറ്റുകൊണ്ട് ഒരാളുടെ
ആരാണ് അലീഷ റഹ്മാൻ? നടൻ റഹ്മാന്റെ ഇളയ മകൾ. എ.ആർ. റഹ്മാന്റെ ഭാര്യാസഹോദരിയുടെ മകൾ. പക്ഷേ, ആ ചിറകുകൾക്കിടയിൽ നിന്നും സ്വപ്നം നെയ്തു പറക്കാനൊരുങ്ങുകയാണ് അലീഷ...
‘‘ഒരിക്കൽ രാജുമോൻ എന്നോട് ചോദിച്ചു, അങ്കിളിന്റെ ഫാദര്‍ ആരാണെന്ന്, ഞാന്‍ പറഞ്ഞു ഒരു രാജാവാണെന്ന്,കിരീടവും ചെങ്കോലും സിംഹാസനവുമുള്ള ഒരു രാജാവ്, പിന്നീട് എന്നെ കാണുമ്പോള്‍ അവന് കളിയാക്കി വിളിക്കുമായിരുന്നു, പ്രിന്‍സ്, രാജകുമാരന്". പറഞ്ഞും കേട്ടും പഴകിയ സിനിമാ ഡയലോഗ്. രാജാവിന്റെ മകൻ എന്ന സിനിമയിൽ
മിത്തും പുരാണവും തമ്മിലുള്ള നിതാന്ത അടുപ്പവും അകൽച്ചയും ചർച്ചയാകുന്ന പുതിയ കാലത്ത്, ശാസ്ത്രവും ഭൂതവും ഭാവിയും ചേർന്ന പുതിയതരം സിനിമയാണ് ‘കൽക്കി 2898 എഡി. പല ഭാഷകളിലായി പുറത്തിറങ്ങിയ സിനിമ മലയാളത്തിൽ പരിഭാഷപ്പെടുത്തിയത് നീരജ അരുൺ എന്ന കോഴിക്കോട്ടുകാരിയാണ്. മനോരമ ഓണലൈനിനോട് നീരജ സംസാരിക്കുന്നു.
പ്രമേയത്തിലെ പുതുമയും അവതരണത്തിലെ വ്യത്യസ്തതയുമായി മലയാളി പ്രേക്ഷകരുടെ ഹൃദയത്തിലേക്കു പറക്കുംതളിക പോലെ പറന്നിറങ്ങുകയാണ് ‘ഗഗനചാരി’ എന്ന അരുൺ ചന്തു ചിത്രം. ഹാസ്യത്തിന്റെ മേമ്പൊടി ചേർത്തെത്തുന്ന സയൻസ് ഫിക്ഷൻ ചിത്രത്തിന്റെ വിശേഷങ്ങളുമായി നടൻ ഗോകുൽ സുരേഷ്. ഗഗനചാരിയുടെ വിശേഷങ്ങൾ പത്മരാജൻ സാറിന്റെ ‘ഞാൻ
‘ബാവ് രാ മൻ ദേഖ്നേ ചലാ ഏക് സപ്നാ’ എന്ന വരികൾ മൂളി ‘മായാനദി’ കടന്നെത്തിയ ദർശന രാജേന്ദ്രൻ പിന്നീടങ്ങോട്ട് ശക്തമായ ഒരുപിടി സ്ത്രീകഥാപാത്രങ്ങളിലൂടെ മായാത്ത അഭിനയവിസ്മയങ്ങളാണു പ്രേക്ഷകർക്കു മുന്നിലൊരുക്കിയത്. പുരുഷപ്രേതത്തിലെ സൂസൻ, ജയ ജയ ജയ ജയ ഹേയിലെ ജയ തുടങ്ങി ഒട്ടേറെ കഥാപാത്രങ്ങളെ മികവുറ്റതാക്കി
∙അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ്, കമൽഹാസൻ, ശോഭന തുടങ്ങി വമ്പൻ താരനിരയുമായാണ് കൽക്കി 2898 എഡി ചിത്രം പുറത്തിറങ്ങുന്നത്. എന്തൊക്കെയാണ് കൽക്കിയിലെ കൈറയുടെ വിശേഷങ്ങൾ? സയൻസ് ഫിക്ഷൻ ആക്ഷൻ സിനിമയാണു കൽക്കി. ഒരുപാട് സർപ്രൈസുകളുണ്ട് സിനിമയിൽ. എല്ലാവർക്കും ഇഷ്ടപ്പെടുന്ന, നന്നായി സംസാരിക്കുന്ന,
ടൊവീനോ തോമസ് കേന്ദ്രകഥാപാത്രമായെത്തുന്ന 'അവറാൻ' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ ഒരു സംവിധായിക കൂടി തയാറെടുക്കുകയാണ്– ശിൽപ അലക്സാണ്ടർ. അനിൽ രാധാകൃഷ്ണ മേനോൻ സംവിധാനം ചെയ്ത 'നോർത്ത് 24 കാതം' മുതൽ മലയാള സിനിമയുടെ ഭാഗമാണ് ശിൽപ. ലിജോ ജോസ് പെല്ലിശ്ശേരി, ഖാലിദ് റഹ്മാൻ, റഫീഖ് ഇബ്രാഹിം
ഒരേ സമയം രണ്ടു വ്യത്യസ്ത ജോണറിൽപ്പെട്ട രണ്ടു സിനിമകൾ പ്രദർശനത്തിനെത്തുക, അവ രണ്ടും മികച്ച പ്രേക്ഷക പ്രതികരണം നേടുക; കരിയറിൽ അപൂർവമായി മാത്രം സംഭവിക്കുന്ന അത്തരമൊരു അനുഭവത്തിലൂടെ കടന്നു പോവുകയാണ് മലയാളത്തിലെ മുതിർന്ന കലാസംവിധായകരിൽ ഒരാളായ എം. ബാവ. തിയറ്ററുകളിൽ ഇപ്പോൾ പ്രദർശനം തുടരുന്ന ഉള്ളൊഴുക്ക്,
ഫഹദ് ഫാസിലിന്റെ ‘മലയൻ കുഞ്ഞി’ലെ അമ്മയായി എത്തി പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് ജയ കുറുപ്പ്. നാടകരംഗത്ത് വർഷങ്ങളുടെ അനുഭവപരിചയമുള്ള ജയയ്ക്ക് നാടകമായാലും സിനിമയായാലും അഭിനയമാണ് ജീവൻ. ഉർവശിയും പാർവതിയും അഭിനയപ്രകടനം കൊണ്ട് വിസ്മയിപ്പിക്കുന്ന ‘ഉള്ളൊഴുക്ക്’ എന്ന ചിത്രത്തിൽ തന്റേതായ സ്ഥാനം
കരിയറിൽ 30 വർഷങ്ങൾ പൂർത്തിയാക്കുകയാണ് നടൻ ബിജു മേനോൻ. ആദ്യ സിനിമ 'പുത്രൻ' വാണിജ്യ വിജയം നേടാതെ ആയപ്പോൾ അടുത്ത സിനിമയ്ക്കു നൽകിയ അഡ്വാൻസു വരെ തിരികെ കൊടുക്കേണ്ടി വന്ന അവസ്ഥയിൽ നിന്ന് മലയാള സിനിമ ഉറ്റുനോക്കുന്ന നടനിലേക്ക് ബിജു മേനോൻ നടത്തിയ യാത്ര ഏതൊരു സിനിമാമോഹിക്കും ആവേശം പകരുന്നതാണ്.
ഇതുവരെ കാണാത്തൊരു ഹണി റോസിനെയാണ് ‘റേച്ചൽ’ ടീസറിൽ പ്രേക്ഷകർ കണ്ടത്. പുതുമുഖസംവിധായികയായ ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്ററുകള്‍ ഇറങ്ങിയപ്പോൾ തന്നെ ഹണി റോസിന്റെ മേക്കോവർ കണ്ട ഞെട്ടലിലായിരുന്നു ആരാധകർ. വയലന്‍സും രക്തച്ചൊരിച്ചിലും നിറഞ്ഞ വ്യത്യസ്തമായൊരു അനുഭവമായിരിക്കും
ഇന്ദ്രൻസ് നായകനായി എത്തിയ സസ്പെൻസ് ക്രൈം ത്രില്ലർജമാലിന്റെ പുഞ്ചിരിയിലൂടെ സുനിൽ ഭാസ്കർ എന്ന കഴിവുറ്റ താരം മലയാള സിനിമയിലെത്തിയിരിക്കുകയാണ്. യുകെ ബേസ്ഡ് കമ്പനിയിൽ ഫൈനാൻസ് മാനേജർ ആയ സുനിൽ ഭാസ്കറിന് അഭിനയവും നൃത്തവും ചെറുപ്പം മുതലുള്ള പാഷനാണ്. പ്രശസ്ത കൊറിയോഗ്രാഫർ സജ്ന നജാമിന്റെ ഒപ്പം സറീന ഡാൻസ്
വലിയ ബഹളങ്ങളില്ലാതെ തിയറ്ററലെത്തി പ്രേക്ഷകരുടെ കയ്യടി നേടിയ സിനിമയാണ് നവാഗതനായ സംജാദ് സംവിധാനം ചെയ്ത ഗോളം. മൈക്ക്, ഖൽബ് എന്ന സിനിമകളിലൂടെ ശ്രദ്ധേയനായ രഞ്ജിത് സജീവ് പൊലീസ് വേഷത്തിലെത്തിയ ചിത്രം അവതരണത്തിലെ പുതുമയും പ്രകടനത്തിലെ മികവും കൊണ്ടാണ് മൗത്ത് പബ്ലിസിറ്റി നേടിയെടുത്തത്. ചിത്രത്തിന്റെ
ഭാഷയുടെ അതിർവരമ്പുകളില്ലാതെ കാമ്പുള്ള കഥാപാത്രങ്ങളിലേക്ക് ഏതൊരു സംവിധായകനും ഓർത്തെടുക്കുന്ന മുഖം; തീവ്രവികാരങ്ങളും ആത്മസംഘർഷങ്ങളും മികച്ച അഭിനയമുഹൂർത്തങ്ങളാക്കി മാറ്റുന്ന കണ്ണുകൾ. കൊച്ചിയിലെ ഹോട്ടലിൽ പാർവതിയെ കാണുമ്പോൾ ഒരു പാൻ ഇന്ത്യൻ അഭിനേതാവിന്റേതായ തിരക്കുകളിലായിരുന്നു താരം. കാത്തിരിപ്പിനൊടുവിൽ
ടി.എസ്. സുരേഷ് ബാബു സംവിധാനം ചെയ്ത ഡിഎൻഎ എന്ന ക്രൈം ത്രില്ലറിൽ പൊലീസ് വേഷത്തിൽ തിളങ്ങുകയാണ് പദ്മരാജ് രതീഷ്. വെള്ളാരം കണ്ണുകളുള്ള ഈ താരത്തെ കാണുമ്പോൾ തന്നെ പ്രേക്ഷകർ എൺപതുകളിലേക്ക് ഒന്ന് തിരിഞ്ഞു നോക്കും. എൺപതുകളിൽ നായകനായും വില്ലാനായുമൊക്കെ പ്രേക്ഷകരുടെ മനസ്സിൽ കുടിയേറി അകാലത്തിൽ വിടപറഞ്ഞ നടൻ
ഒരുപാടു പരിചയമുള്ളവരുടെ ചിരിയും നോട്ടവും വിഷമവുമെല്ലാം അവരുടെ പേരിനോട് ചേർന്നു ഓര്മ വരില്ലേ? അങ്ങനെയെങ്കില്‍ ഉർവശി എന്ന പേരിനോട് ചേർത്തുവയ്ക്കാൻ എന്തുമാത്രം ഭാവങ്ങളും കഥാപാത്രങ്ങളും സന്ദർഭങ്ങളുമുണ്ട്. ഏറ്റവും പുതിയ സിനിമ ഉള്ളൊഴുക്കിന്റെ വിശേഷങ്ങളും സിനിമാ ജീവിതവും ഉർവശി മനോരമ ഓൺലൈനുമായി
കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഫാമിലി എന്റർടെയ്നറാണ് ഗ്ർർർ. മലയാളത്തിലെ പ്രമുഖ താരങ്ങൾ സിംഹത്തിനോടൊപ്പമുള്ള സാഹസികരംഗങ്ങൾ നിറഞ്ഞ രംഗങ്ങളിൽ അഭിനയിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. പൃഥ്വിരാജിന്റെ ‘എസ്ര’ എന്ന ഹൊറർ ചിത്രമൊരുക്കി സംവിധാന രംഗത്തെത്തിയ ജെയ്
തൊണ്ണൂറുകളിൽ വളർന്നവരിൽ 'കാതൽ പിസാസ്, കാതൽ പിസാസ്' എന്ന പാട്ടു കേൾക്കുമ്പോൾ പേടിയുണ്ടായിരുന്ന കുട്ടിക്കാലമുണ്ടെങ്കിൽ അതിനു ഒരു മുഖമേയുള്ളു; ആശിഷ് വിദ്യാർഥിയുടേത്. ‘സിഐഡി മൂസ’യിലെ ഗൗരീശങ്കർ എന്ന വില്ലനെ ഒരുതരത്തിൽ നൊസ്റ്റാൾജിയ ആക്കിയത് ആ നടന്റെ പ്രതിഭയാണ്. നേരിട്ടു കാണുമ്പോൾ നിറഞ്ഞ ചിരിയും വലിയ
സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാളിനെതിരെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. സെറ്റിൽ നേരിട്ട മാനസിക പീഡനത്തിനെതിരെ കോടതിയെ സമീപിച്ച കോസ്റ്റ്യൂം ഡിസൈനർ ലിജി പ്രേമൻ നൽകിയ പരാതിയിൽ വാസ്തവം ഉണ്ടെന്നും സിനിമയുടെ ക്രെഡിറ്റിൽ അവരുടെ പേര് ഒഴിവാക്കിയതിന് ഉത്തരവാദി സംവിധായകനാണെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സെക്രട്ടറി
സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാളിൽ നിന്ന് നേരിടേണ്ടി വന്നത് കടുത്ത കളിയാക്കലും അപമാനവുമെന്ന് കോസ്റ്റ്യൂം ഡിസൈനർ ലിജി പ്രേമൻ. രതീഷിന്റെ ഏറ്റവും പുതിയ ചിത്രമായ 'സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ'യിൽ ജോലി ചെയ്തിട്ടും ചിത്രത്തിന്റെ ക്രെഡിറ്റ് ലൈനിൽ പേര് ഉൾപ്പെടുത്തിയില്ലെന്നു
ഇടവേളയ്ക്കു പിരിയുമ്പോൾത്തന്നെ കൊലപാതകി ആരാണെന്ന് ഏകദേശ രൂപം കിട്ടും. പക്ഷേ എങ്ങനെ കൊല നടത്തിയെന്നറിയാൻ രണ്ടാം പകുതിക്കുവേണ്ടി കാത്തിരുന്നേ മതിയാകൂ. എത്രയും വേഗം തിയറ്ററിലെ സീറ്റിൽ മടങ്ങിയെത്താൻ കാണികളെ പ്രേരിപ്പിക്കുന്ന ഈ ചരടാണ് ഗോളം എന്ന സിനിമയുടെ വിജയം. എവിടെയും ഇഴ പൊട്ടാതെ ആ ചരട് കാഴ്ചക്കാരെ
തല്ലു കൊണ്ടും കൊടുത്തും മലയാള സിനിമയുടെ ആസ്ഥാന ഗുണ്ടയായി മൂന്നു പതിറ്റാണ്ടായി സിനിമയോടൊപ്പമുണ്ട് നടൻ ബാബുരാജ്. മസിൽ പെരുപ്പിക്കുന്ന വില്ലൻ വേഷങ്ങൾ മാത്രമല്ല ഹ്യൂമറും തനിക്ക് അനായാസമായി വഴങ്ങും എന്ന് ബാബുരാജ് തെളിയിച്ചിട്ടുണ്ട്. ഇപ്പോൾ സാന്ദ്ര തോമസ് പ്രൊഡക്ഷൻസിന്റെ ലിറ്റിൽ ഹാർട്സ് എന്ന സിനിമയിൽ
മലയാള സിനിമയിലെ ചുരുക്കം വനിതാ നിർമാതാക്കളിൽ ഒരാളാണ് സാന്ദ്ര തോമസ്. ജനപ്രീതി നേടിയ ഒരുപിടി സിനിമകൾ സാന്ദ്ര തോമസ് പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുണ്ട്. ഫ്രൈഡേ ഫിലിം ഹൗസിൽ പങ്കാളി ആയിരുന്ന സാന്ദ്ര ആ കൂട്ടുകെട്ടിൽ നിന്നു പിന്മാറി സിനിമയിൽ നിന്ന് അകന്ന് കുറേക്കാലം നിന്നിരുന്നു. വീണ്ടും സാന്ദ്ര തിരിച്ചു
ബിരിയാണി എന്ന സിനിമയിലൂടെ ശ്രദ്ധേയയായ നടിയാണു കനി കുസൃതി. കാനിലെ നേട്ടത്തിന്റെ പശ്ചാത്തലത്തിൽ കനി സംസാരിക്കുന്നു. കാൻ ചലച്ചിത്രമേളയിലെ കനി ഓൾ വി ഇമാജിൻ ആസ് ലൈറ്റ് (All We Imagine as Light) എന്ന ചിത്രത്തിന്റെ ഭാഗമായി കാൻ ചലച്ചിത്ര മേളയിൽ പങ്കെടുത്തതു മികച്ച അനുഭവമായിരുന്നു. പായൽ കപാഡിയ സംവിധാനം
സഫലമായൊരു യാത്രയുടെ ആഹ്ലാദത്തിലാണു ദിവ്യപ്രഭ. കാനിലെ നേട്ടങ്ങൾക്കു പിന്നാലെ അഭിനന്ദനപ്രവാഹങ്ങൾ വരുമ്പോൾ ഫ്രാൻസും കടന്ന് ഇറ്റലിയിലേക്ക് ഊളിയിട്ടു ദിവ്യ. മിലൻ, റോം, വെനീസ് ചുറ്റി ഒരു യൂറോപ്യൻ ട്രിപ്പ്. വെനീസിലെ റെയിൽവേ സ്റ്റേഷനിലിരുന്നാണു ദിവ്യപ്രഭ മനോരമയോട് സംസാരിച്ചത്. ഫ്ലോറൻസിലേക്കുള്ള യാത്രയിൽ
"സിനിമയിൽ ഒരു ചൊല്ലുണ്ട്; ശരിയാകുമ്പോൾ എല്ലാം ശരിയാകും. ശരിയായ പടത്തിന്റെ എല്ലാ ചെറിയ കാര്യങ്ങൾ വരെ പ്രേക്ഷകർ എടുത്തു പറയും,"– തലവനിൽ അങ്ങനെ ഒരു അനുഭവം ഉണ്ടായിതിന്റെ സന്തോഷം പങ്കുവച്ചു കൊണ്ട് സംവിധായകൻ ജിസ് ജോയ് പറഞ്ഞ വാക്കുകളാണിത്. സിനിമയിലെ ഒരു സീനിന്റെ പശ്ചാത്തലത്തിൽ വന്ന ഈയലിന്റെ ശബ്ദം പോലും
‘രേഖ’ എന്ന സിനിമയിൽ വിൻസി അലോഷ്യസിന്റെ നായകനായി അഭിനയിച്ചു പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ഉണ്ണി ലാലു. ഹ്രസ്വ ചിത്രങ്ങളിലൂടെയും ടിക്ടോക് വിഡിയോസിലൂടെയും ശ്രദ്ധിക്കപ്പെട്ട താരം 2017ല്‍ പുറത്തിറങ്ങിയ തരംഗം എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെത്തുന്നത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളിൽ അഭിനയിച്ച
സരിത കുക്കു, രാജലക്ഷ്മിയായി മാറാൻ രണ്ടാഴ്ച കൊണ്ട് കൂട്ടിയ ശരീരഭാരം ആറ് കിലോഗ്രാമാണ്. അതിനു മുൻപ് രാജലക്ഷ്മിയായി സംവിധായകൻ വിനോദ് ലീലയ്ക്കു മുന്നിൽ നിന്നപ്പോൾ അദ്ദേഹം സരിതയുടെ മുഖത്തു നോക്കി പറഞ്ഞിരുന്നു -ശരിയാവില്ല. അപ്പോഴാണ് നിർമാതാവ് സഞ്ജു എസ്. ഉണ്ണിത്താൻ അടക്കമുള്ളവർ ലുക്ക് ടെസ്റ്റ് നടത്തിയാലോ
‘ദാദാസാഹിബ്’ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച നടിയാണ് ആതിര. യഥാർഥ പേര് രമ്യ എന്നാണെങ്കിലും ആദ്യം ചെയ്ത കഥാപാത്രത്തിന്റെ പേരിലാണ് താരം അറിയപ്പെടുന്നത്. ഭർത്താവുദ്യോഗത്തിൽ ജഗദീഷിന്റെ നായികയായി മുഴുനീള കഥാപാത്രത്തെയും താരം അവതരിപ്പിച്ചിരുന്നു. കരുമാടിക്കുട്ടൻ, കാക്കിനക്ഷത്രം,
ടർബോ സിനിമയിൽ രാജ്.ബി.ഷെട്ടി അവതരിപ്പിച്ച വെട്രിവേൽ ഷൺമുഖ സുന്ദരത്തിന്റെ ഇൻട്രോയ്ക്കു മുൻപ് ഒരു കർട്ടൺ റെയ്സർ പോലെ ആ കഥാപാത്രത്തിന്റെ കരുത്തും ക്രൂരതയും വെളിപ്പെടുത്തുന്ന ഒരു കൊലപാതക സീനുണ്ട്. ഒരു കൊച്ചു പേനാക്കത്തി കോണ്ട് കൊടൂര വില്ലത്തരം കാണിച്ചു പ്രേക്ഷകരെ വിറപ്പിച്ച ആ അഭിനേതാവിനെ സിനിമ
മലയാളികൾക്ക് അഞ്ജന ജയപ്രകാശ് എന്നാൽ 'പാച്ചുവിന്റെ ഹംസ' ആണ്. തമിഴർക്ക് അവരുടെ 'തലൈവി'യും. അഭിനയിച്ച ഓരോ സിനിമയിലും ശക്തവും വ്യക്തവുമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ അവസരം ലഭിച്ച അഞ്ജന, ആദ്യമായി ഒരു മാസ് എന്റർടെയ്നറിൽ നായികയാവുകയാണ്. വൈശാഖ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ടർബോയിൽ ഇന്ദുലേഖയായി എത്തുന്ന
"റാസൽഖൈമയിലെ ആ വലിയ വീട്ടിൽ ആ രാജകുമാരൻ ഒറ്റയ്ക്കായിരുന്നു,"- അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത പ്രേമത്തിൽ ഷറഫുദ്ദീന്റെ ഗിരിരാജൻ കോഴി കയ്യടി നേടിയ ഈ ഡയലോഗ് പ്രേക്ഷകർ മറക്കാനിടയില്ല. അതിനു തുടർച്ചയായി പ്രത്യേക താളത്തിൽ ഒരു കൗണ്ടർ ഡയലോഗ് വരുന്നുണ്ട്. അതിങ്ങനെയാണ്, "ഏതു രാജകുമാരനാണ്
തിയറ്ററുകളിൽ ചിരിയുടെ വെടിക്കെട്ടുമായി എത്തിയ ‘രോമാഞ്ചം’ എന്ന സിനിമയിൽ മുകേഷ് എന്ന കഥാപാത്രമായെത്തിയ പുതുമുഖ താരമായിരുന്നു സിജു സണ്ണി. കോളജ് ഹോസ്റ്റലിലോ, ബാച്ചിലേഴ്സായി താമസിച്ച വീട്ടിലോ, ക്യാംപുകളിലോ അങ്ങനെ എവിടെയെങ്കിലും മുകേഷിനെ പോലെ ഒരു സഹപാഠിയെ കാണാത്തവരുണ്ടാകില്ല. ‘ഗുരുവായൂർ അമ്പലനടയിൽ’ എന്ന
ഉഡായിപ്പ് എന്നതിനു മറുവാക്കാകുന്ന ചില കഥാപാത്രങ്ങള്‍ സിനിമകളില്‍ വന്നു പോകാറുണ്ട്. തലതല്ലിച്ചിരിച്ചു കൊണ്ട് ഓര്‍ക്കുന്ന കഥാപാത്രങ്ങള്‍. അങ്ങനെയൊരാളായിരുന്നു ഡോ. ജോര്‍ജ്. ഇങ്ങനെയൊക്കെ, ഇത്രയും അബ്നോര്‍മല്‍ ആയ ഡോക്ടര്മാരുണ്ടാകുമോ എന്നു ചോദിച്ചുപോകുന്ന കയ്യിലിരിപ്പുമായി സിനിമയില്‍ നിറഞ്ഞത് ജോമോന്
ഏലൂരിൽ ഉയർന്ന ഗുരുവായൂർ ക്ഷേത്രത്തിന്റെ സെറ്റ് കണ്ടവർ കൈകൂപ്പി തൊഴുതു, കൃഷ്ണാ, ഗുരുവായൂരപ്പാ! ഗുരുവായൂർ ക്ഷേത്രം കളമശേരി ഏലൂർ ഉദ്യോഗമണ്ഡലിലെ ഫാക്ടിലെത്തിച്ചാണു സംവിധായകൻ വിപിൻദാസ് തന്റെ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയത്! ക്ഷേത്രത്തിന്റെ നീളവും വീതിയും ഉയരവും എടുപ്പുകളും എല്ലാം കിറുകൃത്യമായി
ഗുരുവായൂരമ്പലനടയിൽ സിനിമയുടെ പ്രി–പ്രൊഡക്ഷൻ നടക്കുന്ന സമയം. സിനിമയ്ക്കായി സാക്ഷാൽ ഗുരുവായൂരമ്പലം സെറ്റിടണം എന്ന് സംവിധായകൻ വിപിൻ ദാസ്. എസ്റ്റിമേറ്റ് എത്രയാകുമെന്ന് പ്രൊഡക്ഷൻ ഡിസൈനർ സുനിൽ കുമാരനോട് ചോദിച്ചു. സെറ്റിടാനുള്ള സ്ഥലം പോലും അപ്പോൾ കണ്ടെത്തിയിട്ടില്ല. ചുറ്റമ്പലവും കൊടിമരവും നടപ്പന്തലും
കുഞ്ഞിരാമായണം മലയാളം ഇതുവരെ കണ്ടിട്ടില്ലാത്തൊരു ഹ്യൂമർ പകർന്നു നൽകിയ സിനിമയായിരുന്നു. അതിലെ ഓരോ കഥാപാത്രങ്ങളും നമുക്കിടയില്‍ ഇന്നും ജീവിക്കുന്നുണ്ട്. ആ സിനിമയോടൊപ്പം നമ്മുടെയെല്ലാം മനസ്സില്‍ കയറിക്കൂടിയ പേരാണ് ദീപു പ്രദീപ്. സംവിധാകരുടെയും അഭിനേതാക്കളുടെയും പേരു പോലെ തിരക്കഥാകൃത്തുക്കളെയും
കണ്ണൂർ സ്ക്വാഡിന്റെ തിളക്കമേറിയ വിജയത്തിനു ശേഷം വീണ്ടും മമ്മൂട്ടിക്കൊപ്പം മുഴുനീള വേഷത്തിലെത്തുകയാണ് നടനും ഗാനരചയിതാവുമായ ശബരീഷ് വർമ. മമ്മൂട്ടി കമ്പനിയുടെ പുതിയ ചിത്രം ടർബോയിൽ ജെറി എന്ന കഥാപാത്രത്തെയാണ് ശബരീഷ് അവതരിപ്പിക്കുന്നത്. പ്രേമത്തിലെ ശംഭുവിനെപ്പോലെ ഏറെ ജനപ്രീതി നേടിയ കഥാപാത്രമായിരുന്നു
‘ആവേശം’ എന്ന ഫഹദ് ഫാസിൽ സിനിമയിൽ ഹോസ്റ്റൽ വാർഡനായി വന്ന് പ്രേക്ഷകരെ ചിരിപ്പിച്ച താരമാണ് ശ്രീജിത്ത് ബാബു. മഹേഷിന്റെ പ്രതികാരത്തിലെ ചെരുപ്പ് കടക്കാരനായി വന്ന് ആവേശത്തിൽ എത്തി നിൽക്കുമ്പോൾ നിരവധി ഹിറ്റ് ചിത്രങ്ങൾ ശ്രീജിത്തിന്റെ കരിയറിന്റെ ഭാഗമായി ചേർത്തുവയ്ക്കാനുണ്ട്. സമീർ താഹിറിന്റെ അസിസ്റ്റന്റ്
നിവിൻ പോളി ചിത്രമായ ‘മലയാളി ഫ്രം ഇന്ത്യ’യുടെ തിരക്കഥ മോഷണമാണോ ? , ഒരേ കഥ രണ്ടുപേർ ഏകദേശം ഒരേ സമയത്തു ആലോചിച്ചുപോയി എന്ന യാദൃച്ഛികത മാത്രമാണോ ‘മലയാളി ഫ്രം ഇന്ത്യ’യുടെ അണിയറപ്രവത്തകരും തിരക്കഥാകൃത്ത് നിഷാദ് കോയയുമായി ഉണ്ടായത്? കാര്യങ്ങൾക്കു കൂടുതൽ വ്യക്തയുമായി ഷാരിസ് മുഹമ്മദ് മനോരമ ഓൺലൈനുമായി
ലൂക്കയ്ക്കു ശേഷം സംവിധായകൻ അരുൺ ബോസിന്റെ പുതിയ ചിത്രമായ മാരിവില്ലിൻ ഗോപുരങ്ങൾ മെയ് 10ന് തിയേറ്ററുകളിൽ എത്തുന്നു. സിനിമയെക്കുറിച്ചും സിനിമയിൽ എത്തപ്പെട്ടതിനെക്കുറിച്ചും അരുൺ ബോസ് സംസാരിക്കുന്നു. മാരിവില്ലിൻ ഗോപുരങ്ങൾ ലൂക്ക കഴിഞ്ഞ സമയത്ത് ഞാൻ ആഗ്രഹിച്ചത് ആ സിനിമ കണ്ടുകഴിഞ്ഞ് വീട്ടിലേക്ക്
അഭിനയിച്ച ചിത്രങ്ങൾ എണ്ണത്തിൽ കുറവാണെങ്കിലും, ചെയ്ത വേഷങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം നേടിയ യുവതാരമാണ് അനാർക്കലി മരിക്കാർ. ആനന്ദത്തിലൂടെ മലയാള സിനിമയിലെത്തിയ അനാർക്കലി, നായികയായും ക്യാരക്ടർ വേഷങ്ങളിലും ഒരുപോലെ തിളങ്ങി. പോയ വർഷം മികച്ച വിജയം നേടിയ സുലൈഖ മൻസിലിനു ശേഷം വീണ്ടുമൊരു നായികാ കഥാപാത്രമായി
മലയാള സിനിമയുടെ അരനൂറ്റാണ്ട് പരിശോധിച്ചാല്‍ ദീര്‍ഘകാലം ഒരുപോലെ നിലനിന്നവര്‍ അപൂര്‍വമാണ്. ഓരോരുത്തര്‍ക്ക് ഓരോകാലം എന്ന ചൊല്ല്അന്വര്ത്ഥമാക്കും വിധം പല വന്പ്രതിഭകളും ഒരുപ്രത്യേകകാലഘട്ടത്തിന്റെ മാത്രം അവകാശികളായി പരിമിതപ്പെട്ടപ്പോള്‍ ആദ്യസിനിമയ്ക്ക് സ്റ്റാര്‍ട്ട് ആക്ഷന്‍ പറന്ന വര്‍ഷംമുതല്‍ ഇന്നോളം
പ്രണയവും നർമവും ഒപ്പം കൃത്യമായ രാഷ്ട്രീയവും പറയുന്ന മലയാളി ഫ്രം ഇന്ത്യ എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി നിവിൻ പോളി.
കാതലിലെ തങ്കന്റെ സഹോദരി, ‘ഇരട്ട’യിലെ പൊലീസുകാരി, ‘നീലവെളിച്ച’ത്തിലെ ഭാർഗവിയുടെ ഉറ്റതോഴി, ഇപ്പോഴിതാ ആവേശത്തിലെ രങ്കന്റെ പിള്ളേരുടെ ചേച്ചി, പൂജ മോഹൻരാജ് എന്ന താരത്തിന്റെ ക്രെഡിറ്റിൽ ഹിറ്റ് ചിത്രങ്ങൾ ഏറെയാണ്. തൃശൂർ ഡ്രാമ സ്കൂളിലും സിംഗപ്പൂർ ഇന്റർനാഷനൽ ആക്ടിങ് സ്കൂളിലും അഭിനയത്തിൽ ഉപരിപഠനം നടത്തി,
ഈവ പവിത്രനും ആദിൽ ഇബ്രാഹിമും പ്രധാന കഥാപാത്രങ്ങളായെത്തിയ ഹ്രസ്വ ചിത്രമാണ് ‘എന്നന്നേക്കും’. രാജശ്രീ ബൽറാം കഥയെഴുതി സംവിധാനം ചെയ്ത ചിത്രം യുട്യൂബിൽ ട്രെൻഡിങ്ങിലുണ്ട് . പ്രണയത്തിന്റെ പുതിയ ഭാവപ്പകർച്ചയോടെ എത്തിയ ചിത്രത്തിൽ ഇവ പവിത്രൻ ഗംഭീര പ്രകടനമാണ് കാഴ്ചവച്ചത്. ഇവ പവിത്രൻ മലയാള സിനിമയ്ക്ക് അന്യയല്ല.
‘ഇത്ര നാൾ നിങ്ങളെ ചിരിപ്പിച്ച ഞാൻ കുറേ നാളായി കരയുകയാണ്’. തന്റെ പുതിയ സിനിമയായ പവി കെയർടേക്കറിന്റെ ഓഡിയോ ലോഞ്ച് സമയത്ത് നടൻ ദിലീപ് പറഞ്ഞ വാക്കുകളാണിത്. തമാശ എന്നതിന്റെ പര്യായം എന്നു പറയുംപോലെ ഒരുകാലത്ത് മലയാളികളെ ചിരിപ്പിച്ചും രസിപ്പിച്ചും ‘ജനപ്രിയ’ സിനിമകൾ ചെയ്തിരുന്ന ദിലീപിന്റെ
വായനയുടെ തുടര്‍ച്ചയിൽ നിന്ന് എഴുത്തിലേക്ക് കടന്നപ്പോഴേക്കും രാജേഷ് രാഘവൻ മാധ്യമപ്രവർത്തനം ഉപേക്ഷിച്ചിരുന്നു. നാലു സിനിമകൾക്ക് ശേഷം രാജേഷ് എഴുതിയ ‘അരവിന്ദന്റെ അതിഥികള്‍’ തിയറ്ററിൽ മനസ്സുകൾ കീഴടക്കിയാണ് വിജയ ചിത്രമായത്. വീണ്ടും ‘പവി കെയർടേക്കർ’ എന്ന ചിത്രവുമായി രാജേഷ് രാഘവൻ എത്തുമ്പോൾ തരുന്ന ഉറപ്പും
തിയറ്ററുകളിൽ തരംഗം സൃഷ്ടിച്ച ഗിരീഷ് എ.ഡി.യുടെ പ്രേമലു ഒടിടിയിലും മികച്ച പ്രതികരണങ്ങൾ നേടി മുന്നേറുകയാണ്. സച്ചിനും റീനുവും അമൽ ഡേവിസുമൊക്കെ പ്രേക്ഷകരുടെ പ്രിയ കഥാപാത്രങ്ങളായി മാറിയെങ്കിലും ഇപ്പോൾ കഥാപാത്രമാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ. സച്ചിന്റെ നിസ്സഹായനായ സഹപാഠി വൈശാഖ് മുരളി എന്ന കഥാപാത്രം ജീവിതത്തിൽ
ചില സിനിമകൾ കാണുമ്പോൾ ഒന്നോ രണ്ടോ സീനുകളിൽ മാത്രം വന്നു പോകുന്ന ചില കഥാപാത്രങ്ങൾ നമ്മുടെ മനസ്സിൽ കയറിക്കൂടും. മുൻപൊരിക്കലും നമ്മൾ അവരെ കണ്ടിട്ടുണ്ടാകില്ല. പക്ഷേ എവിടയോ കണ്ടു മറന്ന മുഖം, ഇത്രയും നാൾ ഇവർ എവിടെയായിരുന്നു എന്ന് ചിന്തിച്ചു പോകുന്ന അത്രയും മികച്ച പ്രകടനം. അത്തരത്തിലൊരു അഭിേനത്രിയാണ് നീരജ
രങ്കന്റെ പിള്ളേരെ വിറപ്പിച്ച് പ്രേക്ഷകരുടെ മനസ്സിൽ കയറിക്കൂടിയ കഥാപാത്രമാണ് ആവേശത്തിലെ കുട്ടി. ‘ഡാ കുട്ടേട്ടനാടാ’ എന്നു കേട്ടാൽ സഹപാഠികൾക്ക് സ്നേഹമല്ല തോന്നുക, കുട്ടേട്ടൻ എന്ന പേര് കേട്ടാൽ തന്നെ ഞെട്ടി വിറക്കുകയാണ് സുഹൃത്തുക്കൾ. ‘ആവേശ’ത്തിലെ കുട്ടി എന്ന വില്ലൻ കഥാപാത്രത്തെ മനോഹരമാക്കിയത് മോജിലും
വൃദ്ധന്മാരെ സൂക്ഷിക്കുക എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്ന സമയം. ആർടിസ്റ്റുകൾ താമസിക്കുന്ന കോട്ടേജിലേക്ക് കുമരകം രഘുനാഥിനെ അന്വേഷിച്ചൊരു ഫോൺകോൾ എത്തി. സംവിധായകൻ ഭരതനാണെന്ന് മറുതലയ്ക്കലുള്ള ശബ്ദം സ്വയം പരിചയപ്പെടുത്തി. ദിലീപും ഹരിശ്രീ അശോകനുമൊക്കെയുള്ള സെറ്റിൽ 'പ്രമുഖ'രുടെ ഫോൺ കോളുകൾ
‘‘എടാ മോനെ, ഇത് രങ്കണ്ണന്റെ പിള്ളേരാ’’... ജിത്തു മാധവന്റെ സൂപ്പർഹിറ്റ് ചിത്രമായ ‘ആവേശ’ത്തിൽ രങ്കണ്ണന്റെ പിള്ളേരിൽ ഒരാളായി അഭിനയിച്ചത് ഹിപ്സ്റ്റർ എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന സോഷ്യൽ മീഡിയ താരമായ പ്രണവ് ആയിരുന്നു. കൊല്ലം കുളത്തൂപ്പുഴയുള്ള സാധാരണ കുടുംബത്തിൽ നിന്ന് എംബിഎ പഠിക്കാൻ പോയ പ്രണവ് എന്ന
രങ്കണ്ണയും അമ്പാനും തിയറ്ററുകളിൽ ആറാടുകയാണ്. ജിത്തു മാധവൻ സംവിധാനം ചെയ്ത ‘ആവേശം’ തിയറ്ററിൽ ആവേശം വിതച്ചു മുന്നേറുമ്പോൾ സജിൻ ഗോപു അവതരിപ്പിച്ച അമ്പാൻ എന്ന കഥാപാത്രവും പ്രേക്ഷകമനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടുകയാണ്. രങ്കണ്ണൻ മാസാണെങ്കിൽ അമ്പാൻ കൊലമാസാണ്. എന്തും ചെയ്യാൻ മടിക്കാത്ത ഗുണ്ടയെങ്കിലും പ്രേക്ഷകനെ
ഫഹദ് ഫാസിൽ നായകനായ ‘ആവേശം’ ആരാധകരെ ആവേശത്തിന്റെ കൊടുമുടി കയറ്റി തിയറ്ററുകളിൽ തരംഗം സൃഷ്ടിക്കുകയാണ്. ‘രോമാഞ്ചം’ എന്ന ഒറ്റ ചിത്രത്തിലൂടെ സിനിമയിൽ തന്റെ സ്ഥാനമുറപ്പിച്ചു ജിതു മാധവന്റെ രണ്ടാമത്തെ ചിത്രമാണ് ‘ആവേശം’. ഫഹദ് ഫാസിലിന്റെ ഇലക്ട്രിഫൈയിങ് പെർഫോമൻസ് തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. ചിത്രത്തിൽ
‘അൻപറിവ്’ എന്നു കേട്ടാൽ ഇന്ത്യൻ സിനിമകളിൽ കണ്ട കനപ്പെട്ട ആക്ഷൻ കൊറിയോഗ്രഫികളാവും മനസ്സിൽ തെളിഞ്ഞുവരിക. കെജിഎഫ്, ലിയോ, വിക്രം, കൈദി, കബാലി, സലാർ തുടങ്ങി ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ. സംഘട്ടന രംഗങ്ങളെ വൈകാരികതയോടെ കാണാൻ പഠിപ്പിച്ചവർ ഈ ഇരട്ട സഹോദരങ്ങളാണ്. ഷങ്കർ സംവിധാനം ചെയ്യുന്ന ഇന്ത്യൻ ടു, രാം
സുഹൃത്തും സഹപ്രവർത്തകനുമായിരുന്ന നിർമാതാവ് ഗാന്ധിമതി ബാലനെക്കുറിച്ചുള്ള ഓർമകളും അപൂർവചിത്രങ്ങളും പങ്കുവച്ച് മുതിർന്ന സെലിബ്രിറ്റി ഫൊട്ടോഗ്രഫർ ചിത്ര കൃഷ്ണൻകുട്ടി. ഗാന്ധിമതി ബാലൻ നിർമിച്ച് കെ.ജി.ജോർജ് സംവിധാനം ചെയ്ത ‘പഞ്ചവടിപ്പാല’ത്തിന്റെ ചിത്രീകരണസമയത്തുണ്ടായ രസകരമായ സംഭവങ്ങളെപ്പറ്റിയും ഗാന്ധിമതി
വിനീത് ശ്രീനിവാസൻ ചിത്രമായ ‘വർഷങ്ങൾക്കു ശേഷ’ത്തിലെ ഫയർ മൊമന്റ് ആയിരുന്നു നിതിൻ മോളിയെന്ന സൂപ്പർ സ്റ്റാറായുള്ള നിവിൻ പോളിയുടെ വരവ്. സെൽഫ് ട്രോളും ഇടിവെട്ടു ഡയലോഗുകളുമായി രണ്ടാം പകുതിയിലെ മാരക പെർഫോമൻസ് ആ സിനിമയുടെ തന്നെ വഴിത്തിരിവായി മാറി. മലയാളികളുടെ പ്രിയപ്പെട്ട യങ് എന്റർടെയ്നറെ ആ പഴയ ഫോമിൽ
അനീതികൾ കാണുമ്പോൾ അതിനുള്ള പരിഹാരമാർഗങ്ങൾ പലതായാണ് ഓരോ മനുഷ്യർക്കും തോന്നുക. ബദൽ, ദ് മാനിഫെസ്റ്റോ എന്ന സിനിമയിൽ സംസാരിക്കുന്ന സായുധകലാപവും പരിഹാരവും ചർച്ചയാകേണ്ടതുണ്ട് എന്നാണ് സിനിമയിലേക്കു കാലെടുത്തുവയ്ക്കുന്ന പുതിയ അഭിനേത്രി നീതു തോമസ് പറയുന്നത്. സിനിമയിൽ ശ്വേത മേനോന്റെ ചെറുപ്പകാലമാണ് നീതു
ബ്ലെസി എന്ന സംവിധായകൻ പതിനാറു വർഷം മനസ്സിലിട്ട് ജീവിച്ച ആടുജീവിതം ഒരു യാഥാർഥ്യമായി തിയറ്ററുകൾ കീഴടക്കുകയാണ്. ആടുജീവിതത്തിൽ പൃഥ്വിരാജിന്റെ നജീബും ഗോകുൽ എന്ന പുതുമുഖ താരത്തിന്റെ ഹക്കീമും പ്രേക്ഷക മനം കീഴടക്കുമ്പോൾ നജീബിനെ രക്ഷിക്കാൻ എവിടെ നിന്നോ വന്ന് എങ്ങോട്ടോ പോയ ഇബ്രാഹിം ഖാദിരി ഒരു കടങ്കഥയായി
ഉണ്ണി മുകുന്ദന്റെ ചിത്രങ്ങൾ റിലീസിനൊരുങ്ങുമ്പോൾ സമൂഹമാധ്യമങ്ങളിൽ ചൂടുപിടിച്ച ചർച്ചകൾ പതിവാണ്. ഉണ്ണി ഒരു പ്രത്യേക വിഭാഗത്തിന്റെ ആളാണ്, അവർക്കു വേണ്ടി നിർമിക്കുന്ന ‘പ്രൊപ്പഗാണ്ട’ സിനിമകളിലാണ് അഭിനയിക്കുന്നത്. തുടങ്ങിയ ചർച്ചകൾ ഒരു വശത്ത്. വിവാഹവും പ്രണയവും തുടങ്ങി നടന്റെ വ്യക്തിജീവിതത്തിലേക്കു നീളുന്ന
ഭീഷ്മപർവം സിനിമയുടെ തിരക്കഥാകൃത്ത് ദേവദത്ത് ഷാജിയുടെ വിവാഹചിത്രങ്ങൾ കണ്ടപ്പോൾ പലർക്കും ആശയക്കുഴപ്പം! ഫാലിമി, ബി 32 മുതൽ 44 വരെ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ റൈന രാധാകൃഷ്ണനെയാണോ ദേവദത്ത് വിവാഹം ചെയ്തിരിക്കുന്നത്?! ഇതിനു മറുപടി ദേവദത്ത് തന്നെ പറയും. "റൈനയും ഞാനും സിനിമയിലായതുകൊണ്ട് പലർക്കും ഈ
ബാലതാരമായി തിളങ്ങി, പിന്നീട് സിനിമ വിട്ട് മറ്റു മേഖലകളിലേക്ക് പോയ എത്രയെത്ര താരങ്ങളുണ്ടല്ലേ മലയാള സിനിമയിൽ. അവരിൽ പലരും ഇപ്പോൾ എവിടെയാണെന്നോ എന്തു ചെയ്യുകയാണെന്നോ മിക്കവർക്കും അറിയുന്നുണ്ടാകില്ല. അത്തരത്തിൽ മികച്ച വേഷങ്ങൾ ചെയ്ത് പിന്നീട് സിനിമ വിട്ട ഒരു താരമുണ്ട്. രാജൻ ശങ്കരാടിയുടെ സംവിധാനത്തിൽ
ഹിമ ശങ്കരിയെ പ്രധാന കഥാപാത്രമാക്കി നവാഗതരായ അജേഷ് സുധാകരൻ-മഹേഷ് മനോഹർ എന്നിവർ സംവിധാനം ചെയ്യുന്ന ചിത്രം 'ചാപ്പ കുത്ത്' ഏപ്രിൽ അഞ്ചിന് തിയറ്ററിൽ എത്തുന്നു. രാജ്യാന്തര ഫെസ്റ്റുകളുടെ ഭാഗമായി പ്രദർശിപ്പിച്ച തികച്ചും കമേഴ്സ്യൽ സിനിമയാണ് ചാപ്പകുത്ത് എന്നാണ് ചിത്രത്തിലെ നായികയായത് ഹിമ ശങ്കരി പറയുന്നത്.
ലോക സിനിമയ്ക്കു മുന്നിൽ മലയാള സിനിമയെ അടയാളപ്പെടുത്താൻ പോന്ന ചിത്രമാണ് ആടുജീവിതം. ബെന്യാമിൻ എഴുതിയ ആടുജീവിതം എന്ന വിഖ്യാത കൃതിയെ ആസ്പദമാക്കി.Aadujeevitham Movie Release, Aadujeevitham, Prithviraj Blessy, Prithviraj Aadujeevitham, Aadujeevitham Movie Pooja, Aadujeevitham movie review, Najeeb Muhammed, Aadujeevitham prithviraj
ചെന്നൈ ഔട്ടറിൽ ഉത്തംപാക്കത്തെ സെറ്റിലിരുന്ന് പുതിയ തമിഴ് സീരിയലിനു മേക്കപ്പിടുന്ന നടി സീമ ജി.നായരുടെ ഫോണിൽ മെസേജുകളുടെ തിരക്ക്.‘‘ പലതരം ആവശ്യങ്ങളാണ്. ചിലർക്കു സ്ഥലമുണ്ട്. കയറിക്കിടക്കാൻ ഒരു ഷെഡെങ്കിലും പണിതു നൽകണം. ചിലർക്ക് ഒരു കൂരവയ്ക്കാൻ അൽപം സ്ഥലം വേണം. രോഗികൾക്കു ചികിത്സാസഹായം. പരമാവധി
‘കാഴ്ച’യുടെ ഷൂട്ടിങ് തുടങ്ങുന്ന സമയം. ആർടിസ്റ്റുകൾക്കൊപ്പമുള്ള ക്യാംപിൽ പേരിനൊരു മേക്കപ്പ് ആർടിസ്റ്റായി എത്തിയതാണ് രഞ്ജിത് അമ്പാടി. പകരക്കാരനായി എത്തിയ രഞ്ജിത്തിനെ ആ സിനിമ തന്നെ സംവിധായകൻ ബ്ലെസി ഏൽപ്പിച്ചു. ആ സമയത്ത് സ്വതന്ത്രമായി ഒരു സിനിമ ചെയ്യാനുള്ള മേക്കപ്പ് കിറ്റ് പോലും ആ യുവാവിന്റെ
‘ഗോകുൽ എവിടെ?’ ആടുജീവിതത്തിന്റെ പ്രമോഷൻ പരിപാടികൾക്കിടയിൽ എല്ലാവരും ശ്രദ്ധിച്ചത് ഈ ചോദ്യമാണ്. പൃഥ്വിരാജ് ആരെയാണ് അന്വേഷിക്കുന്നത്?. ചോദ്യം അവസാനിച്ചത് ‘ആടുജീവിതം തീയറ്ററിൽ എത്തിയപ്പോഴാണ്. തന്നോടൊപ്പം ഏതു വേദിയിലും ചേർന്ന് നിൽക്കാൻ അവകാശമുള്ള ആളാണ് ഗോകുൽ എന്ന തുടക്കക്കാരനെന്ന് പൃഥ്വിരാജിന്
‘അഞ്ചക്കള്ളകോക്കാൻ.’ ഇതെന്തു പേര്? സിനിമയുടെ പേരു കേട്ട മാത്രയിൽ അന്തംവിട്ടവരേറെ. പക്ഷേ, ഭക്ഷണം കഴിക്കാൻ മടിക്കുന്ന കുഞ്ഞുമക്കളെ മയത്തിലൊന്നു പേടിപ്പിക്കാൻ ‘കോക്കാച്ചി’ പിടിച്ചുകൊണ്ടു പോകുമെന്നു പറഞ്ഞിട്ടുള്ള എല്ലാ അമ്മമാർക്കും ആ കഥകൾ കേട്ടു കേട്ടു വളർന്നു വലുതായ എല്ലാ കുട്ടികൾക്കും ഈ പേരു ‘കണക്ട്’
2019 ഡിസംബറിൽ തേവരയിലെ ഫ്ലാറ്റിൽ വച്ചു കാണുമ്പോൾ ‘ആടുജീവിത’ത്തിലെ നജീബിനായി ശരീരത്തെ ഒരുക്കിയെടുക്കാനുള്ള പൃഥ്വിയുടെ ശ്രമം ആരംഭിച്ചിട്ടേയുള്ളൂ. സിനിമയിൽ നിന്നു 3 മാസം അവധി പ്രഖ്യാപിച്ച ശേഷമായിരുന്നു നജീബിലേക്കുള്ള യാത്രയ്ക്കു നടൻ തുടക്കമിട്ടത്. അന്നു കണ്ടു പിരിയുമ്പോൾ പൃഥ്വി പറഞ്ഞു, ‘ആടു ജീവിതത്തിൽ
റോബി വർഗീസ് രാജ് സംവിധാനം ചെയ്ത ‘കണ്ണൂർ സ്ക്വാഡ്’ എന്ന മമ്മൂട്ടി ചിത്രത്തിൽ അഭിനയിച്ചവരെല്ലാം ഗംഭീരപ്രകടനമാണ് കാഴ്ചവച്ചത് അക്കൂട്ടത്തിൽ ഒരു യോഗേഷ് എന്ന കഥാപാത്രമായെത്തിയ ഉത്തരേന്ത്യൻ താരം മികച്ച പ്രകടനം കാഴ്ചവച്ചു എന്ന് സമൂഹമാധ്യമങ്ങൾ ഒന്നടങ്കം അഭിപ്രായപ്പെട്ടിരുന്നു. എഎസ്ഐ ജോർജിനും സംഘത്തിനും
മലയാളികൾക്ക് പരിചിതമായ അമ്മമുഖമാണ് ഓമന ഔസേപ്പിന്റേത്. ചെങ്കോൽ, അഗ്നിസാക്ഷി, വെറുതെ അല്ല ഭാര്യ തുടങ്ങി ഒട്ടനവധി സിനിമകളിൽ അമ്മവേഷങ്ങളിൽ എത്തിയ ഓമനയുടെ കഥാപാത്രങ്ങൾക്കു പലപ്പോഴും ഒരു സങ്കടമുഖമായിരുന്നു. ദൂരദർശൻ കാലം മുതൽ സീരിയലുകളും സജീവമായിരുന്ന ഓമനയ്ക്ക്, പ്രകടനസാധ്യതയുള്ള വേഷങ്ങൾ ലഭിച്ചത്
നിർമാതാവും തിരക്കഥാകൃത്തും അഭിനേതാവുമായ ചെമ്പൻ വിനോദ് പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് അഞ്ചക്കള്ളകോക്കാൻ. ചെമ്പൻ വിനോദിന്റെ സഹോദരൻ ഉല്ലാസ് ചെമ്പൻ.Ullas Chemban, Ullas Chemban Anchakkallakokkan, Anchakkallakokkan Review, Anchakkallakokkan Rating, Anchakkallakokkan Heroine, Anchakkallakokkan First Look, Anchakkallakokkan Trailer, Chemban Vinod, Chemban Vinod Malayalam Movie.
മലയാള സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ആടുജീവിതം. ബെന്യാമിന്റെ നോവൽ സിനിമയായി എത്തുമ്പോൾ പ്രേക്ഷകർക്കുള്ള പ്രതീക്ഷ ചെറുതല്ല. പൃഥിരാജ് നജീബായെത്തുമ്പോൾ ഭാര്യ സൈനുവായി എത്തുന്നത് അമല പോളാണ്. ജീവിതത്തിലും ഇപ്പോൾ പുതിയൊരു ഘട്ടത്തിലാണ് അമല. തന്റെ വിശേഷങ്ങൾ പങ്കുവച്ച് നടി മനോരമ
രാവിലെ എറണാകുളം ഗിരിനഗറിലുള്ള സ്കൂളിൽ പോയി പരീക്ഷയെഴുതുക. ശേഷം ഒറ്റപ്പാലത്തു പോയി സിനിമയിൽ അഭിനയിച്ചു തിരിച്ചു വീണ്ടും കൊച്ചിയിൽ വരിക. പരീക്ഷ തീരുന്നതു വരെ ഇതു തുടരുക. എസ്.എസ്.എൽ.സി പരീക്ഷയല്ല, പത്തിലെ സ്കൂൾ പരീക്ഷ പോലും ഉപേക്ഷിക്കാതെയാണ് ദിവ്യ ഉണ്ണി എന്ന പതിനഞ്ചുകാരി മലയാള സിനിമയിലെ നായികയാകാൻ
ഇടുക്കി ജില്ലയിലെ തങ്കമണിയിൽ 1986 ലുണ്ടായ സംഭവം പ്രമേയമാക്കി ചിത്രീകരിച്ച ദിലീപ് ചിത്രം ‘തങ്കമണി’ റിലീസിനൊരുങ്ങുകയാണ്. തങ്കമണിയുടെ റിലീസ് വിലക്കണമെന്ന ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ‘ഉടൽ’ എന്ന ആദ്യ ചിത്രത്തിലൂടെ പ്രേക്ഷകനെ ആകാംഷയുടെ മുൾമുനയിൽ പിടിച്ചിരുത്തിയ സംവിധായകൻ രതീഷ് രഘുനന്ദൻ സംവിധാനം
മലയാളി അഭിമാനത്തോടെ എന്നും ഓര്‍മിക്കപ്പെടുന്ന രണ്ട് നാമധേയങ്ങളുടെ മകനായി ജനിക്കുക. ഒരു മനുഷ്യനെ സംബന്ധിച്ച് അതില്‍പ്പരം അഭിമാനകരമായി മറ്റെന്താണുളളത്? മഹാനായ ചലച്ചിത്രകാരന് ഭരതന്റെയും അനശ്വര അഭിനേത്രി കെപിഎസി ലളിതയുടെയും മകന് സിദ്ധാർഥ് പക്ഷേ ജന്മസൃകൃതത്തില്‍ അഭിരമിക്കാതെ സിനിമയില്‍ സ്വന്തമായ
ചിദംബരം സംവിധാനം ചെയ്ത മഞ്ുമ്മൽ ബോയ്സ് തെന്നിന്ത്യയിൽ മികച്ച പ്രതികരണം നേടി ജൈത്രയാത്ര തുടരുമ്പോൾ, തമിഴിൽ കമൽഹസൻ അഭിനയിച്ച ഗുണ എന്ന ചിത്രം വീണ്ടും സിനിമാപ്രേമികൾക്കിടയിൽ ചർച്ചയാവുകയാണ്. 1991ൽ പുറത്തിറങ്ങിയ ആ ചിത്രത്തിന്റെ പ്രധാനപ്പെട്ട രംഗങ്ങൾ ചിത്രീകരിച്ചത് ഗുണ കേവ്സിലായിരുന്നു. അന്ന് ആ
ശിവാജി ഗണേശൻ എന്ന ഇതിഹാസ താരത്തിന്റെ പിറന്നാളിന് പങ്കെടുക്കാൻ വന്ന നാലുവയസ്സുകാരി സുന്ദരിക്കുട്ടിയെ സിനിമയിൽ അഭിനയിപ്പിക്കണം എന്ന് ആദ്യമായി പറഞ്ഞത് നടികർ തിലകം ശിവാജിയായിരുന്നു. മീന എന്ന ആ കുട്ടിയുടെ ആദ്യ സിനിമ 1982 ൽ പുറത്തിറങ്ങിയ ‘നെഞ്ചങ്ങൾ’. അതേ വർഷം തന്നെ 4 സിനിമകൾ. പല ഭാഷകളിലായി ഇന്നും
ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിലെ കൊടൈക്കനാലിൽ ഗുണ കേവിലേതായി കാണിക്കുന്ന അപകടകരമായ രംഗങ്ങൾ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചാവിഷയം. വർഷങ്ങൾക്ക് മുൻപ് കമലഹാസൻ അഭിനയിച്ച ഗുണ എന്ന ചിത്രത്തിൽ നായികയെ തട്ടിക്കൊണ്ടുപോയി സൂക്ഷിച്ച ഗുഹയാണ് അന്ന് ചെകുത്താന്റെ അടുക്കള എന്നും ഇന്ന്
‘പുലിമുരുകൻ’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിൽ മോഹൻലാലിന്റെ കുട്ടിക്കാലം അവതരിപ്പിച്ച അജാസ് എന്ന കുട്ടിത്താരത്തെ മലയാളികൾ മറന്നുകാണാൻ ഇടയില്ല. മുരുകന് പുലി മുരുകൻ എന്ന പേരുവരാനിടയായ ആദ്യത്തെ പുലിവേട്ട നടത്തിയത് ബാലനായ മുരുകൻ ആയിരുന്നു. ഏറെ പരിചയസമ്പന്നനെപ്പോലെയാണ് അജാസ് എന്ന ബാലതാരം ആ ആക്ഷൻ രംഗങ്ങൾ
മലയാളത്തിലെ അനുഗ്രഹീത കലാകാരന്മാരുടെ മക്കളിൽ പലരും സിനിമാരംഗത്തെത്തുകയും കഴിവ് തെളിയിക്കുകയും ചെയ്തിട്ടുണ്ട് അവർക്കൊപ്പം സലിംകുമാറിന്റെ മകൻ ചന്തുവും ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന സിനിമയിൽ സുപ്രധാനമായ ഒരു കഥാപാത്രമായി സിനിമയിലെത്തുകയാണ്. മഞ്ഞുമ്മൽ ബോയ്സിൽ ഒരൽപം വ്യത്യസ്തനായ അഭിലാഷ് എന്ന കഥാപത്രമായാണ്
ഒരു ചെറിയ പരിപാടിയുണ്ടെന്നു പറഞ്ഞാണ് പ്രൊഡക്ഷൻ ഡിസൈനർ അജയൻ ചാലിശ്ശേരിയെ മഞ്ഞുമ്മൽ ബോയ്സിന്റെ നിർമാതാക്കളിലൊരാളായ സൗബിൻ ഷാഹിർ വിളിക്കുന്നത്. ലൊക്കേഷൻ കാണാൻ കൊടൈക്കനാലിൽ അവർക്കൊപ്പം യാത്ര തിരിച്ച അജയൻ പതിയെ മനസിലാക്കി, സംഭവം അത്ര ചെറുതല്ല. ഏറെ അപകടം നിറഞ്ഞ ഗുണ കേവ്സും ഡെവിൾസ് കിച്ചൻ എന്നറിയപ്പെടുന്ന
‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന ടൊവിനോ തോമസ് ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ നടിയാണ് മാനുഷി ഖൈർ. ചിത്രത്തിലെ ഏറെ സങ്കീർണതകൾ നിറഞ്ഞ ബ്ലെസി എന്ന കഥാപാത്രത്തെ മാനുഷി പക്വതയാർന്ന പ്രകടനത്തോടെ മികവുറ്റതാക്കി. ജീവിതത്തിൽ ബ്ലെസിയില്‍ നിന്നും ഏറെ വ്യത്യസ്തയാണ് മാനുഷി. ശരീരഭാഷയിലും, സംസാരത്തിലും നടക്കുന്ന
രാഹുൽ സദാശിവൻ ഒരുക്കിയ ‘ഭ്രമയുഗ’മെന്ന നിഗൂഢമായ മനയ്ക്കുള്ളിൽ നിന്നു പ്രേക്ഷകന് ഇനിയും പുറത്തിറങ്ങാൻ കഴിഞ്ഞിട്ടില്ല. ചെകുത്താന്റെ ചിരിയുമായി ഇപ്പോഴും മഹാനടൻ മമ്മൂട്ടി ഇല്ലത്തിന്റെ പൂമുഖത്ത് അതിഥിയെകാത്ത് ഇരിക്കുകയാണ്, ഒപ്പം വശ്യസുന്ദരമായ കാന്തികശക്തിയുള്ള നോട്ടം കൊണ്ട് അമാൽഡയും പ്രേക്ഷകനെ
മലയാളത്തിന്റെ നടന വിസ്മയം മമ്മൂട്ടി കൊടുമൺ പോറ്റിയായി ഉജ്വലമാക്കിയ ‘ഭ്രമയുഗ’ത്തിന്റെ മായികലോകത്തിൽ കടക്കാൻ കടക്കാൻ ഭാഗ്യം ലഭിച്ച നാലു താരങ്ങളിൽ ഒരാളാണ് മണികണ്ഠൻ ആചാരി. ആകെ അഞ്ചു കഥാപാത്രങ്ങളുള്ള ചിത്രത്തിൽ തുടക്കത്തിൽ തന്നെ പ്രേക്ഷകനു ഭീതിയുടെ വാതിൽ തുറന്നുകൊടുക്കുന്ന കഥാപാത്രമായി മണികണ്ഠനെ
മമിത ബൈജുവും നസ്ലിനും നായികാനായകന്മാരായ പ്രേമലു തീയറ്ററുകൾ കീഴടക്കി മുന്നേറുകയാണ്. ഹിറ്റിൽ നിന്ന് ഹിറ്റിലേക്ക് കുതിക്കുന്ന ചിത്രത്തിൽ താരങ്ങളെല്ലാം മിന്നും പ്രകടനമാണ് കാഴ്ചവച്ചത്. സിനിമയിൽ മമിതയുടെ കൂട്ടുകാരിയായെത്തിയ അഖില ഭാർഗവൻ ആണ് പ്രേമലുവിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത ഒരു താരം. അനുരാഗ്
‘ഇത് ഭ്രമയുഗാ... കലിയുഗത്തിന്റെ ഒരു അപഭ്രംശം’’– രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ഭ്രമയുഗത്തിന്റെ ട്രെയിലർ അവസാനിക്കുന്നത് മമ്മൂട്ടിയുടെ ഈ ഡയലോഗിലാണ്. മമ്മൂട്ടിയുടെ വേറിട്ട വേഷപ്പകർച്ചയും, ഇതുവരെ കാണാത്ത ഭാവങ്ങളും ചിരികളുമെല്ലാം ചേരുമ്പോൾ, എന്തായിരിക്കും ഈ സിനിമയുടെ തിയറ്റർ അനുഭവമെന്ന
മോഹൻലാൽ ചിത്രം ‘മലൈക്കോട്ടെ വാലിബനി’ൽ മാങ്ങാട്ടു കളരിക്കു മുന്നിൽ തളർന്നു കിടക്കുന്ന മല്ലൻ, ഒരുകാലത്ത് മലയാള സിനിമകളിലെ സ്ഥിരം വില്ലനായിരുന്നു എന്നറിഞ്ഞതോടെ ആ പഴയ വില്ലൻ ഇത്രയും കാലം എവിടെയായിരുന്നു എന്ന അന്വേഷണമായിരുന്നു സോഷ്യൽ മീഡിയയിൽ. ഗോഡ്ഫാദർ, മഹായാനം, ജോർജുകുട്ടി കെയർ ഓഫ് ജോർജുകുട്ടി തുടങ്ങി
Results 1-100 of 1128