Download Manorama Online App
കൊല്ലപ്പെട്ട ഗായകൻ സിദ്ധു മൂസാവാലയുടെ വീട്ടിലിപ്പോൾ നിറചിരികൾ മുഴങ്ങുകയാണ്. ഇടയ്ക്കൊക്കെ ഒരു കുഞ്ഞിളം കരച്ചിലും കേൾക്കാം, സിദ്ധുവിന്റെ കുഞ്ഞനിയന്റേത്. ഏതാനും ദിവസങ്ങൾക്കു മുൻപാണ് സിദ്ധുവിന്റെ മാതാപിതാക്കളായ ബാൽകൗറും ചരൺ കൗറും രണ്ടാമത്തെ കൺമണിക്കു ജന്മം നൽകിയത്. ഇപ്പോഴിതാ മകനെ സ്വീകരിക്കുന്ന
ഇനിയൊരിക്കലും ഐറ്റം ഡാൻസ് ചെയ്യില്ലെന്ന തീരുമാനവുമായി നടി സമാന്ത. അല്ലു അർജുൻ ചിത്രം പുഷ്പയിൽ താൻ അവതരിപ്പിച്ച ‘ഊ അന്തവാ...’ എന്ന ഐറ്റം ഡാൻസിനെക്കുറിച്ചുള്ള അനുഭവം വെളിപ്പെടുത്തിക്കൊണ്ടായിരുന്നു നടിയുടെ പുതിയ പ്രഖ്യാപനം. വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ എന്നും തനിക്ക് ഇഷ്ടമാണെന്നും അത്ര
ഇന്ത്യയിലെ ഏറ്റവും മികച്ച ഗാനരചയിതാവിനുള്ള ദേശീയ പുരസ്കാരം 1969 ൽ കൈഫി ആസ്മിക്കു ലഭിച്ചപ്പോൾ ഗുൽസാർ എഴുതി, ‘ഗാനം കവിതയെ തോൽപ്പിച്ചു'. 1987 ൽ അതേ അംഗീകാരം ഗുൽസാറിനു ലഭിച്ചപ്പോൾ ജാവേദ് അഖ്തർ പറഞ്ഞു, ‘കവിതയും ഗാനവും ഒന്നായിക്കഴിഞ്ഞു’. ഈ പുരസ്കാരം 1972 ൽ വയലാർ രാമവർമ സ്വന്തമാക്കിയപ്പോൾ ഒഎൻവി
കോളജ് ഡേ പരിപാടിയിൽ അതിഥിയായി എത്തിയ ഗായകൻ ജാസി ഗിഫ്റ്റിനെ പ്രിൻസിപ്പൽ അപമാനിച്ച സംഭവത്തിൽ പ്രതികരിച്ച് ഗായകൻ ജി.വേണുഗോപാൽ. സുദീർഘമായ സമൂഹമാധ്യമ പോസ്റ്റിലൂടെയാണ് ഗായകന്റെ പ്രതികരണം. ഒരു കലാകാരൻ വേദിയിൽ പ്രകടനം നടത്തുമ്പോൾ അയാളെ തടസ്സപ്പെടുത്തുകയെന്നത് സംസ്കാരമില്ലാത്ത തരംതാഴ്ന്ന പ്രവൃത്തിയാണെന്ന്
രണ്ടാമത്തെ കുഞ്ഞിനെ വരവേറ്റ് കൊല്ലപ്പെട്ട ഗായകൻ സിദ്ധു മൂസാവാലയുടെ മാതാപിതാക്കൾ. 58ാം വയസ്സിലാണ് സിദ്ധുവിന്റെ അമ്മ ചരൺ കൗർ ആൺകുട്ടിക്കു ജന്മം നൽകിയത്. ഗായകന്റെ പിതാവ് ബാൽകൗർ ആണ് മകൻ പിറന്ന സന്തോഷവാർത്ത ഔദ്യോഗികമായി അറിയിച്ചത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. സിദ്ധു
'പുഞ്ചിരിയുടെ പൂവിളികളിലുണ്ടൊരു താളം'... ഉണ്ണികളെ ഒരു കഥപറയാം എന്ന ചിത്രത്തിൽ യേശുദാസ് ആലപിച്ച മനോഹരമായ ഈ ഗാനം ആരംഭിക്കുന്നത് ഒരു ടങ്
ബ്ലെസി ചിത്രം ആടുജീവിതത്തിന്റെ പ്രമോ ഗാനം യൂട്യൂബിൽ തരംഗമാകുന്നു. പ്രതീക്ഷയുടെ കിരണം വീശുന്ന ഗാനം ‘ഹോപ്’ എന്ന പേരിലാണ് ഒരുക്കിയിരിക്കുന്നത്. എ.ആർ.റഹ്മാൻ ചിട്ടപ്പെടുത്തിയ പാട്ട് ഇതിനകം ആസ്വാദകഹൃദയങ്ങൾ കീഴടക്കിക്കഴിഞ്ഞു. ജീവിക്കാൻ പ്രേരിപ്പിക്കുന്ന, ജീവിതവഴികളെ മനോഹരമാക്കുന്ന ശുഭപ്രതീക്ഷകളെയാണ്
കോളജ് ഡേ പരിപാടിയിൽ അതിഥിയായി എത്തിയ ഗായകൻ ജാസി ഗിഫ്റ്റിനെ പ്രിൻസിപ്പൽ അപമാനിച്ച സംഭവത്തിൽ പ്രതികരിച്ച് ഗായകൻ മിഥുൻ ജയരാജ്. ‘വിദ്യാഭ്യാസോം വിവരോം രണ്ടും രണ്ടാണെന്ന് പണ്ടാരോ പറഞ്ഞിട്ടുണ്ട്’ എന്ന ഒറ്റ വരി പോസ്റ്റിലൂടെയാണ് ഗായകന്റെ പ്രതികരണം. കോളജ് അധികൃതരുടെ വീഴ്ചയെ പരോക്ഷമായി വിമർശിച്ച മിഥുന്റെ
വെറുതേ ബ്ലാ..ബ്ലാ..അടിക്കല്ലേ സാറേയെന്നു പറയാൻ ഒരിക്കലെങ്കിലും തോന്നിയിട്ടില്ലേ, പ്രത്യേകിച്ച് രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ചില അഴകൊഴമ്പൻ ഒഴികഴിവുകൾ കേൾക്കുമ്പോൾ. പല കാരണംകൊണ്ടും നമ്മളതു നേരിട്ട് പറയാറില്ലെന്നു മാത്രം. നമ്മൾ പറയാൻ ബാക്കിവച്ച ആ ബ്ലാ...ബ്ലാ...ഇതാ ഇവിടെ ചില പാട്ടുകാർ
'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിനു ശേഷം രതീഷ് ബാലകൃഷ്ണൻ പൊതുവാൾ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’യിലെ പുത്തൻ പാട്ട് പ്രേക്ഷകർക്കരികിൽ. ‘നാടാകെ നാടകം’ എന്ന പേരിൽ പുറത്തിറക്കിയ പാട്ടിനു വൈശാഖ് സുഗുണൻ ആണ് വരികള്‍ കുറിച്ചത്. ഡോൺ വിൻസെന്റ്
വിശ്വമില്ലാ നീയില്ലെങ്കിൽ വീണടിയും ഞാനീ മണ്ണിൽ... കുട്ടിക്കാലത്ത് ആദ്യത്തെ പാട്ടോർമകൾ തുടങ്ങുന്നത് ഉച്ചനേരങ്ങളിലെ ആകാശവാണി ഗാനോത്സവങ്ങളിലൂടെയായിരുന്നു. മീനവെയിലവധിക്കാല നട്ടുച്ചകൾക്കു നല്ലീണങ്ങളുടെ നനവും കുളിർമയും നൽകിയ എത്രയെത്ര പാട്ടുനേരങ്ങളുണ്ടെന്നോ അങ്ങനെ ഓർത്തെടുക്കാൻ. ഊണുകഴിഞ്ഞ്
ഹൃദയഗീതങ്ങളുടെ കവിയാണ് മലയാളികൾക്ക് ശ്രീകുമാരൻ തമ്പി. അടിമുടി സിനിമയായ ഒരാൾ. ഇപ്പോൾ പഴയ കാലത്തോളം സജീവമല്ലെങ്കിലും മലയാള സിനിമയെ ഒരു കാലത്ത് പാട്ടു കൊണ്ടും വ്യത്യസ്തമായ തിരക്കഥകൾ കൊണ്ടും അനിതര സാധാരണമായ നിർമിതികൾ കൊണ്ടും അദ്ദേഹം സമ്പന്നമാക്കി. ഒട്ടും അതിശയോക്തിയില്ലാതെ പറഞ്ഞാൽ മലയാള സിനിമയ്ക്ക്
ശുദ്ധ സംഗീതത്തിന്റെ സൗന്ദര്യം മലയാളിയിലേയ്ക്കു പകർന്ന ശ്രീകുമാരൻ തമ്പിക്ക് ഇന്ന് 84ാം പിറന്നാൾ. കളരിക്കൽ കൃഷ്ണപിള്ളയുടെയും ഭവാനിക്കുട്ടി തങ്കച്ചിയുടേയും അഞ്ചു മക്കളിൽ മൂന്നാമനായി 1940 മാർച്ച് 16ന് ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് ആണ് ശ്രീകുമാരൻ തമ്പി ജനിച്ചത്. കുട്ടിക്കാലം മുതൽ കഥകളും കവിതകളും
ഹൃദയഗീതങ്ങളുടെ കവി! മലയാളിക്ക് ശ്രീകുമാരൻ തമ്പിയെന്നാൽ അതാണ്. ആ തൂലികത്തുമ്പിൽ വിരിയുന്ന ഓരോ വാക്കും ഹൃദയത്താളുകളിലേക്കു പകർത്തിയെഴുതി സ്വർണലിപികളായി കാത്തുവയ്ക്കുകയാണ് പാട്ടുപ്രേമികൾ. ജീവിതത്തിൽ ഒഴുകിപ്പരന്ന പ്രണയത്തെക്കുറിച്ച്, പ്രിയപ്പെട്ടവളെക്കുറിച്ച് 18 ാം വയസ്സിൽ ആദ്യ പ്രണയഗാനം എഴുതി.
∙ മൗനത്തെപ്പറ്റിയുള്ള അസംഖ്യം ഗാനങ്ങളിൽ ഏറ്റവും മധുരമായത് മലയാളത്തിൽ ഒട്ടേറെ പാട്ടുകൾ പിറന്ന വിഷയമാണു മൗനം. അർഥസാന്ദ്രമായ ഈ രണ്ടക്ഷരത്തെപ്പറ്റി എഴുതാതെ കടന്നുപോയ രചയിതാക്കൾ ചുരുക്കം. മൗനമേ... (തകര –പൂവച്ചൽ ഖാദർ), മൗനങ്ങളേ ചാഞ്ചാടുവാൻ...(മാമാട്ടി കുട്ടിയമ്മയ്ക്ക്– ബിച്ചു തിരുമല), മൗനം
മലയാള സിനിമാഗാനങ്ങളുടെ പൂക്കാലം. പി. ഭാസ്ക്കരനും വയലാറും ഒഎന്‍വി കുറുപ്പും പരന്നൊഴുകുകയാണ്. അവിടെ മറ്റൊരാളിന് ഇടമില്ലെന്ന് ആസ്വാദകരും സംഗീതജ്ഞരും വിധി എഴുതിക്കഴിഞ്ഞു. എന്നിട്ടും പാട്ടിന്റെ ഒരു കുമ്പിള് തീർഥവുമായെത്തിയ ഹരിപ്പാട്ടുകാരന് മഹാനദിയായി കരകവിഞ്ഞൊഴുകി. ആസ്വാദകരെ പുളകമണിയിച്ചും സംഗീതജ്ഞരെ
നാട്ടിലെ ഏറ്റവും സുന്ദരിയും ശാലീനയുമായ പെണ്ണിനെ വളച്ചെടുക്കുക, മതിമറന്നു പ്രേമിക്കുക, പിന്നാലെ നടന്നു യുഗ്മഗാനം പാടുക, അവളെ ശല്യപ്പെടുത്തുന്ന ലോക്കൽ റൗഡിയെ പിടികൂടി മർദിക്കുക, ഇടയ്ക്കു സമയം കിട്ടുമ്പോൾ അവളുടെ കുടുംബപ്രശ്നങ്ങൾ പരിഹരിക്കുക. ഇതൊക്കെയായിരുന്നു ഒരു കാലത്ത് നമ്മുടെ സിനിമയിലെ
ജീവിതത്തിൽ മുൻപോ പിൻപോ പി.ഭാസ്കരൻ ഇങ്ങനെ ഒരാഗ്രഹം പറഞ്ഞിട്ടില്ല. പക്ഷേ, ‘വിലയ്ക്കു വാങ്ങിയ വീണ’ (1971) എന്ന സിനിമയുടെ പാട്ടുകൾ എഴുതാൻ ശ്രീകുമാരൻ തമ്പിയെ ഏൽപ്പിക്കുമ്പോൾ പി.ഭാസ്കരൻ പറഞ്ഞു: ‘ചിത്രത്തിന്റെ ക്ലൈമാക്സ് ഒരു പാട്ടിലൂടെയാണ് അവതരിപ്പിക്കുന്നത്. ആ പാട്ട് ഞാൻ എഴുതിക്കൊള്ളാം.’ അനുഗൃഹീത
മലയാളിയുടെ ഗ്രാമക്കാഴ്ചകളിലും പ്രണയത്തിലും വിരഹത്തിലും തത്വചിന്തയിലും അവരോടു കൂടെയുള്ള പ്രിയ ഗാനരചയിതാവാണ് ശ്രീകുമാരൻ തമ്പി. 1500 ഓളം സിനിമാഗാനങ്ങളും ആയിരത്തിലേറെ ലളിതഗാനങ്ങളും തീർത്തതാണ് ആ പാട്ടിന്റെ പാലാഴി. വി.ദക്ഷിണാമൂർത്തി, ജി.ദേവരാജന്‍, എം.എസ്.വിശ്വനാഥൻ, എം.കെ.അർജുനൻ... ഇതായിരുന്നു മുഖ്യമായും
∙സിനിമയിലും സാഹിത്യത്തിലും ജീവിതത്തിലും പല വഴികളിൽ യാത്ര ചെയ്ത് ശ്രീകുമാരൻ തമ്പി 84 വയസ്സിലെത്തിയിരിക്കുന്നു. തനിച്ചു നിൽക്കുന്നൂ ഞാൻ ദുഃഖത്തിൻ ഘനീഭൂത– വർഷർത്തു വിങ്ങിപ്പൊട്ടി– പ്പിടയും താഴ്വാരത്തിൽ... (ശ്രീകുമാരൻ തമ്പിയുടെ ‘തനിച്ച്’ എന്ന കവിതയിൽനിന്ന്) തനിച്ചു നിൽക്കാൻ എന്നും കാണിച്ച
കോളജ് വേദിയിൽ ഗാനമാലപിക്കവെ പ്രിൻസിപ്പൽ അപമാനിച്ചതിനെത്തുടർന്ന് വേദിവിട്ടിറങ്ങിപ്പോയി ഗായകൻ ജാസി ഗിഫ്റ്റ്. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജിൽ വ്യാഴാഴ്ചയായിരുന്നു സംഭവം. കോളജ് ഡേ പരിപാടിയിൽ അതിഥിയായി എത്തിയതായിരുന്നു ജാസി ഗിഫ്റ്റ്. വേദിയിൽ ജാസി ഗിഫ്റ്റും സംഘവും ഗാനം ആലപിക്കുന്നതിനിടയിൽ
മലയാള ചലച്ചിത്ര-നാടക ഗാന ശാഖയ്ക്ക് അതുല്യ സംഭാവനകൾ നൽകി കടന്നു പോയ സംഗീതപ്രതിഭ ദേവരാജൻ മാസ്റ്റർക്ക് ആദരമായി പാട്ടെഴുതി കോഴിക്കോട്ടുകാരി നസീറ ബക്കർ. ‘ദേവരാഗം’ എന്ന പേരിലൊരുക്കിയ ഗാനം ആലപിച്ചത് പിന്നണിഗായകൻ വി.ടി മുരളിയാണ്. ആനന്ദ് കാവുംവട്ടം പാട്ടിന് ഈണമൊരുക്കി. ദേവരാജൻ മാഷിന്റെ
വിഷ്ണു ജി. സംവിധാനവും ക്യാമറയും നിർവഹിക്കുന്ന ഇഷാര എന്ന സംഗീത ആൽബം മനോരമ മ്യൂസിക്കിലൂടെ റിലീസ് ചെയ്തു. മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ഗാനത്തിനു ലഭിക്കുന്നത്. ഷാസ് വെള്ളികിണ്ണം എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്ന ഷാജി കെ. വർഗീസ് വരികൾ എഴുതി, വിജീഷ് നായർ സംഗീതം നൽകിയിരിക്കുന്ന ഗാനം
എന്റെ എല്ലാ പാട്ടുകളും എടുത്തോളൂ; എനിക്ക് ദേവരാജന്റെ ഹരിവരാസനം മാത്രം മതി. മരണംവരെ അത് ഞാന്‍ നെഞ്ചോടു ചേര്‍ത്തുവെക്കും എന്ന് പറഞ്ഞത് ദേവരാജൻ എന്ന സംഗീത രാജശിൽപ്പിയുടെ സമകാലീനനായ ഒരു സംഗീത സംവിധായകനാണ്, അതെ നിരീശ്വരവാദിയായിട്ടും മധ്യമവതി രാഗത്തിന്റെ മുഴുവൻ സൗന്ദര്യവും മാധുര്യവും നിറച്ച ഹരിവരാസനം
മഴപ്പാട്ടുകളിലൂടെയാണ് സംഗീതസംവിധായകൻ എം.ജയചന്ദ്രന്റെ ഈണങ്ങളെ ആദ്യമായി ഞാൻ നെഞ്ചോടുചേർക്കുന്നത്. മഴയിത്രയും മധുരമായി പെയ്യുന്നത് അദ്ദേഹത്തിന്റെ ഗാനങ്ങളിലാണെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. പാട്ടിന്റെ പെയ്ത്തുനോവത്രയും ആർത്തലച്ചു കരഞ്ഞൊരു പെരുമഴക്കാലം ഓർമയില്ലേ? ആ പെരുമഴയത്ത് കല്ലായിക്കടവത്തു
ഒരു കാലഘട്ടത്തിന്റെ മാത്രം ഒരു ഒന്നൊന്നര പാട്ടല്ല ഇത്. പുതുതലമുറയ്ക്കും ഈ ചന്ദ്രിക നിറഞ്ഞ പാട്ടു പകരുന്ന വൈബ് വേറെ ലെവലാണ്. വരികളിലെ കുളിരും ഈണത്തിലെ തിളക്കവും മാത്രമല്ല അതിന്റെ കാരണം. എല്ലാ തലമുറയിലേക്കും ആഴത്തില്‍ തറച്ചിറങ്ങുന്ന എന്തോ ഒരിളക്കം ഈ പാട്ടിലുണ്ട്. നാലഞ്ചു ചെക്കന്മാരിങ്ങനെ
ഫഹദ് ഫാസിലിനെ നായകനാക്കി ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ‘ആവേശ’ത്തിലെ പുതിയ ഗാനമെത്തി. കേൾക്കുന്നവരെല്ലാം ചുവടുവച്ചുപോകുന്ന
ഉല്ലാസ് ചെമ്പന്റെ സംവിധാന സംരംഭമായ അഞ്ചക്കള്ളകോക്കാന്റെ ആദ്യ ഗാനമായ “തുമ്പി” വ്യത്യസ്തത പുലർത്തികൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കുന്നു. ഗാനം റിലീസായി മണിക്കൂറുകൾക്കകം തന്നെ ലക്ഷക്കണക്കിനാളുകൾ അത് സ്വീകരിച്ചു കഴിഞ്ഞു. പോസ്റ്ററിലും ട്രെയിറിലും ഉണ്ടായിരുന്ന വ്യത്യസ്തത ഈ ഗാനത്തിലും പരീക്ഷിക്കാൻ
ഷേർഷയിലെ ‘കെ രാതാം ലംബിയാം ലംബിയാം’ എന്ന ഹിറ്റ് ട്രാക്കിന് ചുണ്ടനക്കിയപ്പോഴോ ചുവടുവച്ചപ്പോഴോ ടാൻസാനിയൻ സഹോദരങ്ങളായ കിലി പോളും നീമ പോളും സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല, അവർ ഇന്ത്യയിൽ വലിയ തരംഗമാകുമെന്ന്. ഇന്ന് 7.9 മില്യൻ ആളുകളാണ് ഇരുവരെയും ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നത്. തമിഴ്, തെലുങ്ക്,
നടനും സംവിധായകനും നിർമാതാവുമായ ദിലീഷ് പോത്തൻ നായകനായെത്തിയ ‘മനസാ വാചാ’യിലെ പ്രണയ ഗാനം പുറത്തിറങ്ങി. ‘കഥ പറയും’ എന്ന പേരിലൊരുങ്ങിയ ഗാനം വിജയ് യേശുദാസ് ആണ് ആലപിച്ചത്. റഫീഖ് അഹമ്മദിന്റെ വരികൾക്ക് സുനിൽ കുമാർ ഈണമൊരുക്കിയിരിക്കുന്നു. മനോരമ മ്യൂസിക് പുറത്തിറക്കിയ പാട്ട് ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു.
ഇളം പച്ച തലമുടിയും വെള്ളാരംകല്ലു പോലുള്ള കണ്ണുകളുമുള്ള ഒരു പെൺകുട്ടി! പേരറിയാത്തവർക്ക് അതായിരുന്നു അവളുടെ അടയാളം. ചെറുചിരിയോടെ ലോകസംഗീതവേദികളുടെ പടവുകൾ അതിവേഗം നടന്നുകയറിയ ഒരുവൾ, കൗമാരത്തിളക്കം അവസാനിക്കും മുൻപേ പുരസ്കാര നിശകളിൽ മായ്ക്കാനാകാത്ത വിധം പേരെഴുതിച്ചേർത്തവൾ. ആദ്യമൊക്കെ അവൾ
‘കേപ് ടൗൺ’ എന്ന ചിത്രത്തിലെ പുതിയ ഗാനം പ്രേക്ഷകർക്കരികിൽ. ‘നല്ല തോഴൻ’ എന്നാരംഭിക്കുന്ന പാട്ടിന് ശ്യാം ഏനാത്ത് ആണ് വരികൾ കുറിച്ചത്. ദിലീപ് ബാബു ഈണമൊരുക്കിയ ഗാനം നവീൻ മാധവ് ആലപിച്ചു. മനോരമ മ്യൂസിക് പുറത്തിറക്കിയ ഗാനം ഇതിനകം ആസ്വാദകശ്രദ്ധ നേടിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു
ഇന്ത്യയുടെ പാട്ടുജീവിതത്തെ തനിക്കു മുൻപും ശേഷവുമെന്നു രണ്ടായി തിരിച്ചിട്ട സംഗീത സംവിധായകനാണ് എ.ആർ.റഹ്മാൻ. സ്വന്തം ജീവിതത്തിലും റഹ്മാന് ഇതുപോലെ രണ്ടു പാതികളുണ്ട്. അന്തർമുഖനും ഏകാകിയുമായ റഹ്മാനും 2009 ഓസ്കർ പുരസ്കാരത്തിനുശേഷം സംഗീതത്തെക്കുറിച്ച് കൂടുതൽ വാചാലനായ റഹ്മാനും. റഹ്മാനോട് ഏറ്റവും ചേർന്നു
പാട്ടെഴുത്തിൽ മികവ് തെളിയിച്ച് നടി സുകന്യ. സംവിധായകൻ ടി.എസ്.സുരേഷ് ബാബുവിന്റെ പുതിയ ചിത്രമായ ഡിഎൻഎയ്ക്കു വേണ്ടിയാണ് സുകന്യ ഗാനരചന നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിനു വേണ്ടി നടി തമിഴ് പാട്ട് എഴുതി പൂർത്തീകരിച്ചു. മുൻപ് നിരവധി കവിതകൾക്കു വരികൾ കുറിച്ച സുകന്യ, ഇതാദ്യമായാണ് സിനിമയ്ക്കു വേണ്ടി
സംഗീതത്തിൽ ബിരുദാനന്തര ബിരുദമുണ്ട് ഗായിക കെ.എസ്.രഹ്നയ്ക്ക്. എന്നാൽ, കൂടുതൽ അവസരങ്ങൾ ലഭിച്ചത് മാപ്പിളപ്പാട്ട് രംഗത്താണെന്നു മാത്രം. മേഖലയിലെ കുലപതികളാണ് ഗുരുക്കൻമാർ. ഒട്ടേറെ പ്രമുഖർക്കൊപ്പം വിദേശരാജ്യങ്ങളിൽ അടക്കം അരങ്ങുകൾ പങ്കിടാനുള്ള അവസരം ലഭിച്ചു. മലയാളത്തിൽ ടെലിവിഷൻ റിയാലിറ്റി ഷോ തുടങ്ങിയപ്പോൾ
പുതിയ കാമുകിയെ മക്കൾക്കു പരിചയപ്പെടുത്താനൊരുങ്ങി ഗായകനും ജൊനാസ് ബ്രദേഴ്സിലെ രണ്ടാമനുമായ ജോ ജൊനാസ്. നടിയും മോഡലുമായ സ്റ്റോർമി ബ്രീയുമായി ഗായകൻ ഡേറ്റിങ്ങിലാണെന്ന വിവരം നേരത്തേ പുറത്തുവന്നിരുന്നു. നടി സോഫി ടേണറുമായി ബന്ധം വേർപെടുത്തി മാസങ്ങൾ പിന്നിടുമ്പോഴാണ് ജോയുടെ പുതിയ പ്രണയവാർത്ത ചർച്ചയായത്.
പാട്ടും പാടി ലോകമാകെ പറന്നു നടക്കുമ്പോഴും ഇടയ്ക്കൊക്കെ ഒറ്റയ്ക്കിരുന്ന് കരയാറുണ്ട് അവർ. അസൂയാവഹമാം വിധം സമ്പത്തിന്റെയും സൗഭാഗ്യങ്ങളുടെയും നടുവിൽ ജ്വലിച്ചു നിൽക്കുമ്പോഴും ആരെയും അറിയിക്കാതെ മറച്ചുവയ്ക്കാറുണ്ട് ചില സങ്കടങ്ങൾ. വേദിയിലെത്തി എല്ലാം മറന്നു പാടി കാണികളെ ‘പാട്ടിലാക്കുമ്പോഴും’ അവരുടെ
വനിതാദിനത്തിൽ രണ്ടു പ്രിയ ഗായികമാരുടെ അപൂർവ്വസുന്ദരമായ സൗഹൃദത്തെ കുറിച്ച്. കൂടെപ്പാടുമ്പോൾ ഉള്ളിലെ ഗായിക ചിലപ്പോൾ ആരാധികയായി വേഷം മാറും. താൻ പോലുമറിയാതെ സംഭവിക്കുന്ന പകർന്നാട്ടം. മൈക്കിനു മുന്നിൽ തൊട്ടരികെ നിന്ന് പാടുന്ന ജാനകിയെ അദ്ഭുതത്തോടെ, ആരാധനയോടെ നോക്കിനിൽക്കും വസന്ത; അടുത്ത വരി പാടേണ്ട
അംബാനിക്കുടുംബത്തിൽ കല്യാണമേളങ്ങൾ പെരുമ്പറ മുഴക്കുമ്പോൾ അവിടെ വാനോളം ഉയർന്നു കേട്ട കരുത്തുറ്റ ഒരു പെൺസ്വരമുണ്ട്. ടൺ കണക്കിന് ലഗേജുമായി, ഹോട്ടായി, സ്റ്റൈലായി പ്രൈവറ്റ് ജെറ്റിൽ ജാംനഗർ വിമാനത്താവളത്തില്‍ പറന്നിറങ്ങിയ ഒരു പെൺപുലി. ബാർബഡോസിന്റെ ഹീറോ, റിയാന! പ്രൈവറ്റ് പാർട്ടികളിൽ ചുരുക്കമായി മാത്രമേ
‘എൻജോയ് എൻജാമി’ പാട്ട് പ്രതിഫലം സംബന്ധിച്ച വിവാദത്തിൽ എ.ആർ.റഹ്മാനെതിരെ ഉയർന്ന ചർച്ചകളിൽ വിശദീകരണവുമായി സംഗീതസംവിധായകൻ സന്തോഷ് നാരായണൻ. റഹ്മാൻ എല്ലായ്പ്പോഴും തന്നെ പിന്തുണയ്ക്കുന്നയാളാണെന്നും അതിനു നന്ദി പറയുകയാണെന്നും സന്തോഷ് സമൂഹമാധ്യമങ്ങളിൽ കുറിച്ചു. വാഗ്ദാനങ്ങൾ നൽകി പറ്റിച്ചെന്ന തരത്തിൽ നിരവധി
വിഖ്യാത ഗായിക ആശ ഭോസ്ലെയെ വസതിയിലെത്തി സന്ദർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സന്ദർശനത്തിന്റെ ചിത്രങ്ങൾ അദ്ദേഹം തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. എല്ലാവർക്കും പ്രചോദനം നൽകുന്ന ഗായികയാണ് ആശ ഭോസ്ലെയെന്ന് അമിത് ഷാ ചിത്രങ്ങൾക്കൊപ്പം കുറിച്ചു. Read Also:ഞങ്ങൾക്ക് ഒരു രൂപ പോലും
തെന്നിന്ത്യയിൽ തരംഗമായ ‘എൻജോയ് എൻജാമി’ പാട്ടിന്റെ പേരിൽ വീണ്ടും വിവാദം. സംഗീതസംവിധായകൻ സന്തോഷ് നാരായണന്റെ ചില വെളിപ്പെടുത്തലുകളാണ് വിവാദത്തിനടിസ്ഥാനം. പാട്ടിലൂടെ ലഭിച്ച മുഴുവൻ തുകയും എ.ആർ.റഹ്മാന്റെ മാജ എന്ന മ്യൂസിക് പ്ലാറ്റ്ഫോം ആണ് കൈവശപ്പെടുത്തിയതെന്നും തനിക്കും ഗായകരായ അറിവ്, ധീ എന്നിവർക്കും ഒരു
ഇളം കാറ്റിന്റെ തലോടലിൽ അലിഞ്ഞ്, പൂക്കളുടെ സൗരഭ്യം നുകർന്ന്, പാദസരക്കിലുക്കത്തോടെ മൂളിപ്പാട്ടുമായി അവൾ ഊരുചുറ്റി നടക്കുകയാണ്. ഏഴഴകുള്ള മലയാളി പെൺകൊടിയായി, ഒരു ദാവണിക്കാരി. പച്ചപ്പ് പുതച്ചുറങ്ങുന്ന പാടത്തിന്റെ വരമ്പിൽ നിന്ന് താളം പിടിക്കുന്നു, ഇടയ്ക്കിടെ ചുവടുവയ്ക്കുന്നു. കാറ്റിനോടും കിളികളോടും
കെജിഎഫ് ഉൾപ്പെടെ നിരവധി ചിത്രങ്ങൾക്കു സംഗീതമൊരുക്കിയ രവി ബസ്റുർ മലയാളത്തിലേക്ക്. ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന ‘മാര്‍ക്കൊ’ എന്ന ചിത്രത്തിനു വേണ്ടി ഈണമൊരുക്കാനാണ് അദ്ദേഹം മലയാളത്തിലെത്തുന്നത്. ഔദ്യോഗിക സമൂഹമാധ്യമ പേജ് വഴി രവി ബസ്റുർ തന്നെയാണ് ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്. സൗണ്ട് ഡിസൈനർ,
അന്‍പോട് കണ്മണിയ്ക്കായി കാതലന്‍ എഴുതിയ കടിതം. അത് മനിതര്‍ ഉണര്‍ന്തുകൊള്ള മനിത കാതല്‍ അല്ല. അതയും താണ്ടി പുനിതമായത്... ആ വിശുദ്ധി പാട്ടിലൂടെ ഒഴുകി വന്നിട്ട് മൂന്നു പതിറ്റാണ്ടിലേറെ കാലം കഴിഞ്ഞു. തന്റെ നല്ലപാതിയ്ക്കായി ഒരിക്കലെങ്കിലും ഈ പാട്ടു മൂളാത്ത കമിതാക്കളുണ്ടാകില്ല. കാലവും ദേശവും ഭാഷയുമൊക്കെ
സെല്‍ഫ്-റിലീസിങ് സംഗീത കലാകാരന്മാര്ക്കുള്ള റിലീസിങ് പ്ലാറ്റ്ഫോം ആയ ട്യൂണ്‍കോര്‍ നടത്തുന്ന ട്യൂണ്‍കോര്‍ ഗ്രാൻഡ് പ്രോഗ്രാം മൂന്നാമത് പതിപ്പോടെ ദക്ഷിണന്ത്യയിലേക്കും. പാരിസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഗോള ഡിജിറ്റല്‍ മ്യൂസിക് കമ്പനിയായ ബിലീവിന്റെ ഉടമസ്ഥതയിലുള്ള ട്യൂണ്‍കോര്‍ ഈ പതിപ്പിന്റെ ഭാഗമായി
‘തന്മാത്ര’...താൻ മാത്രമാകുന്നൊരു ലോകത്തേക്കു മറവിരോഗം മടക്കിവിളിച്ച ഒരാളുടെ കഥ. അങ്ങനെയൊരുപാടു പേരുടെ കഥ. നിങ്ങളും മറന്നോ രമേശൻ നായരെ? ഒരു പാവം സർക്കാരുദ്യോഗസ്ഥൻ... പോക്കുവെയിലത്തു മക്കളോടൊപ്പം കളി പറഞ്ഞും രാനിലാവത്തു കെട്ട്യോളെ ചുറ്റിപ്പുണർന്നും നേരം കഴിച്ചവൻ. മക്കളുടെ ഒഴിവുകാലങ്ങളിൽ നീണ്ട
വിനീത് ശ്രീനിവാസനും പ്രണവ് മോഹൻലാലും ഒന്നിക്കുന്ന ‘വർഷങ്ങൾക്കു ശേഷം’ എന്ന ചിത്രത്തിലെ ഗാനം യൂട്യൂബിൽ തരംഗമാകുന്നു. ‘മധു പകരൂ’ എന്നു തുടങ്ങുന്ന പാട്ടിനു വരികൾ കുറിച്ച് ആലപിച്ചത് വിനീത് ശ്രീനിവാസനാണ്. ഗായിക ബോംബെ ജയശ്രീയുടെ മകൻ അമൃത് രാംനാഥ് പാട്ട് ചിട്ടപ്പെടുത്തി. ‘മധു പകരൂ’ ഇതിനകം പ്രേക്ഷകർ
ഭാവഗായകൻ എന്നത് മലയാളികൾക്ക് ഭംഗിയുള്ള വാക്ക് മാത്രമല്ലാതാക്കി മാറ്റിയത് പി.ജയചന്ദ്രനാണ്. അനുരാഗ ഗാനം പോലെ, അഴകിന്റെ അല പോലെ നമ്മളിലേക്ക് ഒഴുകിയെത്തിയ ആ ശബ്ദത്തിന് എൺപതു വയസ്സിന്റെ ചെറുപ്പം പിന്നിടുന്നു... നമ്മുടെയൊക്കെ അഞ്ച് പതിറ്റാണ്ടു കാലത്തെ പ്രണയത്തെ, കാത്തിരിപ്പിനെ, വിരഹത്തെ, വേദനയെ
മലയാളികള്‍ക്ക് മകരമഞ്ഞും വൃശ്ചികക്കാറ്റും പോലെ പ്രിയപ്പെട്ടതാണ് പി.ജയചന്ദ്രന് എന്ന ഗായകന്റെ സ്വരവും പാട്ടുകളും. ഭാവഗായകനെന്ന് എന്തുകൊണ്ടു നമ്മള് വിളിക്കുന്നതെന്നു പാടിയ ഓരോ പാട്ടും കാതില്‍ പറയാതെ നിന്നു നമ്മോടു പാടിപ്പറഞ്ഞുകൊണ്ടേയിരിക്കുന്നു. എണ്പതു തികയുകയാണ് ആ പാട്ടു ജീവന്. പി.ജയചന്ദ്രന്റെ
അരുമയോടെ നമ്മളൊക്കെ ചെയ്യുന്ന കർമങ്ങൾ പലതുണ്ടാകാം. പക്ഷേ, പി.ജയചന്ദ്രൻ അങ്ങനെ ഓമനിക്കുന്നതു സ്വന്തം ഗാനങ്ങളെത്തന്നെയാണ്. ഇത്രയ്ക്കു കരുതലോടെയും ലോലമായും പാട്ടുകളെ ശബ്ദനാളിയിൽനിന്നു പുറത്തെത്തിക്കുന്നതെങ്ങനെയെന്നു വിസ്മയിപ്പിക്കുന്നു, ഇന്നീ എൺപതാം പിറന്നാളിലും അദ്ദേഹം. അൻപത്തിയെട്ട് കൊല്ലത്തെ
പി.ജയചന്ദ്രനെ മലയാളികൾ സ്നേഹത്തോടെ വിശേഷിപ്പിക്കുന്നത് ഭാവഗായകൻ എന്നാണ്. വരികളുടെയും സംഗീതത്തിന്റെയും ആത്മാവ് നഷ്ടപ്പെടുത്താതെ ഓരോ ഗാനവും ആവശ്യപ്പെടുന്ന ഭാവം അതേ തീവ്രതയോടെ ആസ്വാദകരിലേക്കു പകർന്നു നൽകുന്ന അനുഗ്രഹീത ഗായകനാണ് അദ്ദേഹം. ദേവരാജാൻ മലയാളത്തിനു നൽകിയ വരദാനാമാണ് ജയചന്ദ്രൻ. 1965 ൽ
മദ്രാസിലെ രേവതി സ്റ്റുഡിയോയില്‍ അതൊരു മോശം ദിവസമായിരുന്നു. രാവിലെ തുടങ്ങിയ റെക്കോര്‍ഡിങ്ങാണ്. എത്ര പാടിയിട്ടും ശരിയാകുന്നില്ല. ഒന്നുകില്‍ ഗായകന്, അല്ലെങ്കില്‍ ഗായിക തെറ്റിക്കുമെന്ന അവസ്ഥ. സംഗീതസംവിധായകന് ബി.എ.ചിദംബരനാഥ് അസ്വസ്ഥനാണെങ്കിലും അത് മറച്ചുവച്ചു. കോള്‍ ഷീറ്റ് കയറുന്നതിന്റെ ആവലാതി പല
പരസ്പരം കണ്ടിട്ടില്ലാത്ത 60 പേർ ഒത്തുകൂടി, പാട്ടിന്റ പേരിൽ മാത്രം. പതിനഞ്ചു മിനിറ്റ് കഴിഞ്ഞു പോകണം എന്നു പറഞ്ഞാണു ഗായകൻ പി.ജയചന്ദ്രൻ അവിടെയെത്തിയത്. പോയതോ മണിക്കൂറുകൾ കഴിഞ്ഞ്. കുട്ടികൾ ചെറുപ്പത്തിൽ ചോദിക്കാറില്ലേ...‘നിങ്ങളുടെ കൂടെ എന്നെയും കളിക്കാൻ കൂട്ടാമോ?’ എന്ന്. യാത്ര പറയുംനേരം ജയചന്ദ്രനും
അംബാനി കുടുംബത്തില്‍ കല്യാണമേളം മുഴങ്ങുകയാണ്. ഇളയമകൻ അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും പ്രീവെഡ്ഡിങ് ആഘോഷത്തിന്റെ വിശേഷങ്ങളാണ് പുറത്തുവരുന്നത്. പരിപാടിയിലെ മുഖ്യ ആകർഷണങ്ങളിലൊന്നാണ് വിഖ്യാതഗായിക റിയാനയുടെ സംഗീതപരിപാടി. പാട്ട്കൊണ്ട് ലോകവേദികളെ ഇളക്കിമറിക്കുന്ന ‘ബാർബഡോസിന്റെ ഹീറോ’ റിയാനയുടെ
വർഷങ്ങൾക്കു മുൻപേ മലയാളികളുടെ ചിരികൾക്കും ചിന്തകൾക്കും പ്രണയത്തിനും സന്തോഷത്തിനും ദുഃഖത്തിനുമെല്ലാമൊപ്പം സഞ്ചരിച്ചു തുടങ്ങിയതാണ് വിദ്യാസാഗർ ഈണങ്ങൾ. അന്നുതൊട്ടിന്നോളം അവയിലൊന്നെങ്കിലും മൂളാതെ മലയാളിക്ക് ഒരു ദിനം കടന്നു പോവുക പ്രയാസം. തൊണ്ണൂറുകളിലാണ് മലയാള സിനിമയിൽ വിദ്യാസാഗർ സംഗീതത്തിന്റെ സുവർണകാലം
വർഷങ്ങൾക്കു മുൻപ് ഗൾഫിൽ പി.ജയചന്ദ്രന്റെ ഗാനമേള. ഒട്ടുമിക്ക പാട്ടുകളുടെയും വരികളെല്ലാം മനഃപാഠമായ അദ്ദേഹം തന്റെ സമൃദ്ധമായ ഓർമയിൽനിന്നാണു പാടുക. സദസ്സെല്ലാം നല്ല സംഗീതലഹരിയിലാണ്. മുൻപിലിരിക്കുന്ന ഒരാൾ അല്പം കൂടുതൽ ‘ലഹരി’യിലാണെന്നു തോന്നുന്നു. പാട്ടിലെ ചില ക്ലിഷ്ടപ്രദേശങ്ങളിലൂടെ ജയചന്ദ്രൻ
പി.ജയചന്ദ്രനെ സമ്പൂർണ പാട്ടുകാരനാക്കിയതിൽ എം.കെ.അർജുനൻ വലിയ പങ്കുവഹിച്ചു. ‘ഹൃദയമുരുകി നീ കരയില്ലെങ്കിൽ കദനം നിറയുമൊരു കഥ പറയാം...’ എം.കെ.അർജുനൻ എന്ന സംഗീത സംവിധായകൻ അരങ്ങേറ്റം കുറിക്കുന്ന ‘കറുത്ത പൗർണമി’ (1968) എന്ന സിനിമ. അതിലെ ഒന്നിനൊന്നു മനോഹരമായ ഗാനങ്ങൾ ചെന്നൈയിലെ വിജയാ ഗാർഡൻസ്
ആയിരക്കണക്കിനു പ്രിയഗാനങ്ങളിലൂടെ അര നൂറ്റാണ്ടിലേറെയായി നമുക്കിടയിലുണ്ട് പി.ജയചന്ദ്രൻ. നമ്മുടെ നൊമ്പരത്തിലും പ്രണയത്തിലും വിരഹത്തിലും ഉല്ലാസത്തിലുമെല്ലാം എത്രയോവട്ടം കൂട്ടുവന്ന ശബ്ദം. ആദരവിനേക്കാൾ നമ്മുടെ പ്രിയം പിടിച്ചുപറ്റിയ പ്രതിഭ. എന്നിട്ടും അദ്ദേഹം ഒരു ആത്മകഥയെഴുതിയപ്പോൾ നമ്മോടു പറയേണ്ടി വന്നു.
‘‘നിങ്ങൾ കേട്ടത് സാദരം.. അവതാരകൻ ജോൺ കുര്യൻ...’’ കോഴിക്കോട്ട് ആകാശവാണി റിയൽ എഫ്എം പ്രേക്ഷകർ എന്നും കേൾക്കുന്ന ആ പേര് ഇനി കേൾക്കില്ല. ശുദ്ധമലയാളത്തിൽ ഹൃദ്യമായി പരിപാടികൾ അവതരിപ്പിക്കുകയും ജനകീയ വിഷയങ്ങളെക്കുറിച്ച് പരിപാടികൾ ആസൂത്രണം ചെയ്യുകയും ചെയ്തിരുന്ന പി.ജോൺ കുര്യൻ ആകാശവാണിയുടെ പടിയിറങ്ങി.
ഓർക്കുമ്പോഴേ നടുക്കം തോന്നാവുന്ന അനുഭവം. അന്നതുൾക്കൊള്ളാൻ പ്രയാസമായിരുന്നു ജയചന്ദ്രന്. എന്നാൽ പതിറ്റാണ്ടുകൾക്കിപ്പുറം തിരിഞ്ഞുനോക്കുമ്പോൾ ആരാധകപക്ഷത്തുമില്ലേ ന്യായം എന്ന് തോന്നും. ചലച്ചിത്രഗാനത്തോട് സാധാരണ ശ്രോതാവിനുള്ള ആത്മബന്ധത്തിന്റെ തീവ്രത മനസ്സിലാക്കിത്തന്ന അനുഭവമായിരുന്നല്ലോ അത്. 1970
അപൂർവസുന്ദരമായൊരു ഗാനത്തിലെ രാഗസഞ്ചാരം പോലെ, ആകസ്മികതകൾ കൗതുകം വിതറിയ സംഗീതജീവിതമാണ് പി.ജയചന്ദ്രന്റേത്. നാടകീയത മാത്രമല്ല, ഭാഗ്യ നിർഭാഗ്യങ്ങളും ചിലപ്പോൾ ആ ജീവിതത്തിനു പക്കമേളമൊരുക്കി. ഗായകന്റെ സംഗീതജീവിതത്തിലെ അത്തരം കൗതുകങ്ങളിലൂടെ... തോ ബാത് തുഛ് മേം ഹേ തേരീ തസ്വീർമേം നഹീം (ആലാപനം: മുഹമ്മദ്
ശാസ്ത്രീയസംഗീതം പഠിക്കാതിരുന്നതിനു സ്വയം കുറ്റപ്പെടുത്തിയിട്ടുണ്ടോ എന്നു ഞാന്‍ ചോദിച്ചു. അദ്ദേഹം പറഞ്ഞു: സംഗീതം ശാസ്ത്രീയമായി പഠിച്ചിരുന്നെങ്കില്‍ ഇങ്ങനെ പാടാന്‍ പറ്റുമോ എന്നുതന്നെയറിയില്ല. ഒരുപക്ഷേ ഞാനൊരു കർണാടിക് സംഗീതജ്ഞനായേനെ. പക്ഷേ അന്നു ശാസ്ത്രീയമായി പഠിച്ചിരുന്നെങ്കില്‍ ഇന്നു ഗാനമേളയ്ക്കു
അവസാനഗാനം മകന് ലോറനുവേണ്ടി സമർപ്പിച്ച് ഗായിക ക്യാറ്റ് ജാനിസ് (31) യാത്രയായി. സാർകോമെയർ ക്യാൻസർ ബാധിച്ചു ചികിത്സയിലായിരുന്നു. ഏതാനും ആഴ്ചകൾക്കു മുൻപ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോയിലൂെടയാണ് ജാനിസ് ഗുരുതരാവസ്ഥയിലാണെന്ന് ആരാധകർ അറിയുന്നത്. തന്റെ അവസാനഗാനം ഗായിക വിഡിയോ സന്ദേശത്തിലൂടെ ആരാധകർക്കു
രാഗേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ‘തണുപ്പ്’ എന്ന ചിത്രത്തിലെ ആദ്യഗാനം പുറത്തിറങ്ങി. ‘അംഗുലങ്ങളേ വിറയാതുയരൂ’ എന്നു തുടങ്ങുന്ന പാട്ടിനു വരികള്‍ കുറിച്ചത് വിവേക് മുഴക്കുന്ന് ആണ്. നവാഗതസംഗീതസംവിധായകൻ ബിബിൻ അശോക് ഈണമൊരുക്കി. ബിജിബാൽ ആണ് ഗാനം ആലപിച്ചത്. മനോരമ മ്യൂസിക് പുറത്തിറക്കിയ പാട്ട് ഇതിനകം
കർക്കടകത്തിലെ രാത്രിയാകാശം നോക്കി ഉമ്മറത്തിണ്ണയിൽ മുത്തശ്ശിയുടെ മടിയിൽ കിടന്നുകേട്ട കഥകളിലാണ് ഒരു പാവം മുല്ലവള്ളിയെയും അവൾ സ്നേഹിച്ച തേന്മാവിനെയും ഞാൻ പരിചയപ്പെട്ടത്. ഞാൻ വലുതാകുന്തോറും എന്റെ ഭാവനയിലെ തേന്മാവും വളർന്നു. ഇപ്പോഴത് മഴവില്ലുതൊടുന്നത്ര ആകാശപ്പൊക്കത്തിൽ വളർന്നുപന്തലിച്ചൊരു
ലൈവ് ടെലിവിഷൻ പരിപാടിക്കിടെ ഹാസ്യതാരത്തിന്റെ മുഖത്തടിച്ച് പാക് ഗായിക ഷസിയ മന്‍സൂര്‍. ‘പബ്ലിക് ഡിമാന്‍ഡ്’ എന്ന പരിപാടിയിൽ അതിഥിയായി എത്തിയതായിരുന്നു ഷസിയ. പരിപാടി നടക്കവെ ഷെറി നന്‍ഹ എന്ന ഹാസ്യതാരത്തിന്റെ അചോരകമായ ചോദ്യം കേട്ട് ഗായിക പ്രകോപിതയായി. ‘നമ്മള് വിവാഹം കഴിച്ചാലുടന്‍ നിന്നെ ഞാന്‍ മൊണ്ടേ
സ്വതന്ത്രസംഗീത വിഡിയോകളിലൂടെ ശ്രദ്ധേയനായ ഗായകൻ അജ്മൽ ചാലിയം ആലപിച്ച ‘ഖൽബില് കത്തുന്നെ’ എന്ന ഗാനം ആസ്വദകഹൃദയങ്ങൾ കീഴടക്കുന്നു. ഫൈസൽ പൊന്നാനി വരികൾ കുറിച്ച പാട്ടിന് ഈണമൊരുക്കിയത് അജ്മലും സിബു സുകുമാരനും ചേർന്നാണ്. ഈ അതിമനോഹര മെഡലി ആസ്വാദകർ ഏറ്റെടുത്തുകഴിഞ്ഞു. മികച്ച പ്രതികരണങ്ങളും ലഭിക്കുന്നു. ഇതിനകം
'അല ഞൊറിയും പൂങ്കാറ്റേ അരമണിയും ചാർത്തി വരൂ എന്നുണ്ണിക്കണ്ണനുറങ്ങാൻ വാവാവോ പാടി വരൂ..' ഈ വരികൾ പ്രത്യേക താളത്തിൽ അല്ലാതെ വായിക്കാനാകുമോ മലയാളിക്ക്? താരാട്ടുപാടുകൾ ചിട്ടപ്പെടുത്താൻ മോഹൻ സിത്താരയ്ക്കു പ്രത്യേക പ്രാവീണ്യമുണ്ട് എന്ന കേൾവിയെ അന്വർഥമാക്കുന്ന പാട്ടുകളിലൊന്നായിരുന്നു 'ഉണ്ണി വാവാവോ'.
കൊച്ചി മെട്രോയില്‍ യാത്ര ചെയ്ത് സംഗീതസംവിധായകൻ എ.ആർ.റഹ്മാന്. ‘ആടുജീവിതം’ ചിത്രത്തിന്റെ വെബ്സൈറ്റ് ലോഞ്ചിനായി കൊച്ചിയിലെത്തിയ വേളയിലാണ് റഹ്മാനും സംവിധായകന് ബ്ലെസ്സിയും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും ചേര്‍ന്ന് കൊച്ചി മെട്രോയില്‍ കയറിയത്. സെൽഫിയെടുക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച ആരാധകരെ
ഹിറ്റ് ചിത്രം രോമാഞ്ചത്തിനു ശേഷം ജിത്തു മാധവന് സംവിധാനം ചെയ്യുന്ന ‘ആവേശം’ എന്ന ചിത്രത്തിലെ പുതിയ ഗാനം പ്രേക്ഷകർക്കരികിൽ. ‘ജാഡ’ എന്ന പേരിൽ പുറത്തിറങ്ങിയ പാട്ടിന് വിനായക് ശശികുമാർ ആണ് വരികൾ കുറിച്ചത്. സുഷിൻ ശ്യാം ഈണമൊരുക്കിയ ഗാനം നടൻ ശ്രീനാഥ് ഭാസി ആലപിച്ചു. പുറത്തിറങ്ങി മണിക്കൂറുകൾക്കകം 5
ഗായിക സുജാത മോഹന്റെ പുത്തൻ ചിത്രങ്ങൾ ആരാധകര്‍ക്കിടയിൽ ചർച്ചയാകുന്നു. അന്തരിച്ച ഗായിക രാധിക തിലകിന്റെ മകൾ ദേവികയുടെ വിവാഹദിനത്തിൽ പകർത്തിയ ചിത്രങ്ങളാണ് സുജാത സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ഭർത്താവ് ഡോ.കൃഷ്ണമോഹനും മകൾ ശ്വേതയ്ക്കുമൊപ്പം നിൽക്കുന്ന ചിത്രങ്ങളാണ് ഗായിക ഇൻസ്റ്റഗ്രാമിൽ പോസ്റ്റ്
സംഗീതസംവിധായകൻ ഗോപി സുന്ദറിന്റെ ചിത്രം പങ്കുവച്ച് മയോനി എന്ന പ്രിയ നായർ കുറിച്ച വാക്കുകൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. തന്നെ എന്നും അദ്ഭുതപ്പെടുത്തുന്നയാളാണ് ഗോപിയെന്നും ശരിക്കും ഒരു രത്നക്കല്ല് പോലെയാണ് അദ്ദേഹമെന്നും മയോനി കുറിപ്പിൽ പറഞ്ഞുവയ്ക്കുന്നു. ‘ജെം ഓഫ് എ പേഴ്സൺ!. കലർപ്പില്ലാത്തയാൾ.
കൊറിയൻ ബോയ് ബാൻഡ് ബിടിഎസിലെ താരങ്ങളുടെ സൈനികസേവന കാലാവധി അവസാനിക്കുന്നുവെന്ന് റിപ്പോർട്ട്. സംഘത്തിൽ ഏറ്റവും മുതിർന്നയാളായ ജിൻ ആണ് ആദ്യം സൈന്യത്തിൽ നിന്നു മടങ്ങിയെത്തുക. മാസങ്ങളുടെ ഇടവേളയിൽ മറ്റുള്ളവരും എത്തും. ഈ വർഷം ജൂണ്‍ രണ്ടാം വാരത്തോടു കൂടി ജിൻ തിരകെ വരുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്
ഗായകൻ പി.ജയചന്ദ്രന്റെ സ്വരമാധുരി നിറയുന്ന ‘താരാട്ടിൻ മധുരം’ എന്ന സംഗീത വിഡിയോ ആസ്വാദകഹൃദയങ്ങൾ കീഴടക്കുന്നു. കൃഷ്ണ സന്തോഷ് വരികൾ കുറിച്ച ഗാനമാണിത്. സന്തോഷ് പാഞ്ചജന്യം ഈണമൊരുക്കി. ഗൗരി നാരായണൻ ആണ് പാട്ടിലെ പെൺസ്വരം. മനോരമ മ്യൂസിക് പുറത്തിറക്കിയ ‘താരാട്ടിൻ മധുരം’ ഇതിനകം ആസ്വാദകശ്രദ്ധ
നടി മീനയുടെ പുതിയ ചിത്രമായ ‘ആനന്ദപുരം ഡയറീസി’ലെ പുത്തൻ പാട്ട് പുറത്തിറങ്ങി ‘പഞ്ചമി രാവിൽ പൂത്തിങ്കൾ’ എന്നു തുടങ്ങുന്ന ഗാനമാണ് പ്രേക്ഷകർക്കരികിലെത്തിയത്. മനു മഞ്ജിത്തിന്റെ വരികൾക്ക് ഷാൻ റഹ്മാൻ ഈണമൊരുക്കി. സുജാതയും സൂരജ് സന്തോഷും ചേർന്നാണു ഗാനം ആലപിച്ചത്. പാട്ട് ഇതിനകം ശ്രദ്ധേമായിക്കഴിഞ്ഞു. മികച്ച
കൊല്ലപ്പെട്ട പഞ്ചാബി ഗായകൻ സിദ്ധു മൂസാവാലയുടെ മാതാപിതാക്കളായ ബാൽകൗർ സിങ്, ചരൺ കൗർ എന്നിവർ രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാനൊരുങ്ങുന്നു. ചരൺ വീണ്ടും ഗർഭിണിയാണെന്ന വിവരം സിദ്ധുവിന്റെ കുടുംബത്തോടടുത്ത വൃത്തങ്ങളാണ് ഔദ്യോഗികമായി അറിയിച്ചത്. 58കാരിയായ ചരൺ, ഐവിഎഫ് വഴിയാണ് ഗർഭിണിയായതെന്നും കുഞ്ഞിനെ വരവേൽക്കാൻ
എന്റെ വീട്ടിലെ ഒരാളാണു പോയത്. എന്റെ മാത്രമല്ല, എത്രയോ വീടുകളിലെയും എത്രയോ ഹൃദയങ്ങളിലെയും ഒരാളാണ് ഈ ലോകം വിട്ടുപോയത്. ഉറുദു പോലുള്ള കഠിനമായൊരു ഭാഷയെ അദ്ദേഹം മധുരതരമാക്കി എത്രയോ ഹൃദയങ്ങളിലും വീടുകളിലുമെത്തിച്ചു. അതിലൂടെ പലരും ഉറുദുവിന്റെ സംഗീതലോകത്തേക്കു കടന്നു. Read Also: പെയ്തൊഴിയാതെ ഇന്നുമാ
ആറുവയസ്സിൽ തുടങ്ങി 72 വയസ്സുവരെ ശാന്തമായി ഒഴുകിയൊരു ഗസൽ. ഭാഷകളും രാജ്യങ്ങളുടെ അതിരുകളും കടന്നൊഴുകി അത് ഇന്നലെ നിലച്ചിരിക്കുന്നു. നിലച്ചിട്ടും നിലയ്ക്കാതെ അതു മനുഷ്യരുടെ ആത്മാവിനെ വട്ടംചുറ്റിപ്പിടിച്ചിരിക്കുന്നു: പങ്കജ് ഉധാസ് അതാണ് ആ ഗസലിന്റെ മുഴുവൻ പേര്. ഗുജറാത്തിലെ ജേത്പുർ ഗ്രാമത്തിൽ 1951 മേയ്
കടപ്പുറത്തെ പഞ്ചാരമണലിലിരുന്ന് സ്വയംമറന്നു പാടുകയാണ് പങ്കജ് ഉധാസ്. മൈക്കും മൾട്ടി വാട്സ് സ്പീക്കറുമില്ല. ശ്രുതി മീട്ടാൻ പേരിനൊരു ഹാർമോണിയം പോലുമില്ല. ആത്മീയവിശുദ്ധി നിറഞ്ഞ ആ അന്തരീക്ഷത്തിലേക്ക് ഉധാസിന്റെ ഭാവദീപ്ത നാദം ഒഴുകിയെത്തുന്നു: ‘ഏയ് മൊഹബത്ത് തേരേ അൻജാം പേ രോനാ ആയാ, ജാനേ ക്യൂം ആജ് തേരേ നാം പേ
തടവറയിലെ സുന്ദരിയായ പെൺകുട്ടിയെ മോചിപ്പിച്ച നായകനായിരുന്നു അയാൾ. ജനസാമാന്യം അയാളോടു കടപ്പെട്ടിരിക്കുന്നു. പെൺകുട്ടി ഗസലാണ്, അയാൾ പങ്കജ് ഉധാസും. ഒരുകാലത്ത് സാധാരണക്കാർക്ക് അപ്രാപ്യമായിരുന്ന ഗസലിനെ പണ്ഡിതസദസ്സുകളിൽനിന്നും കൊട്ടാരക്കെട്ടുകളിൽനിന്നും മോചിപ്പിച്ച് ജനകീയമാക്കിയത് പങ്കജ് ഉധാസാണ്. ആ വലിയ
പ്രണയാതുരമായ ഗാനങ്ങൾ സമ്മാനിച്ച പങ്കജ് ഉധാസ് ഓർമയാകുമ്പോൾ സംഗീതപ്രേമികളുടെ മനസ്സിൽ നിത്യഹരിതമായി നിൽക്കുകയാണ് അദ്ദേഹത്തിന്റെ ശബ്ദത്തിൽ പുറത്തിറങ്ങിയ അതുല്യഗാനങ്ങൾ. ഭാഷകളുടെ അതിർവരമ്പുകൾ ഭേദിച്ച് ആരാധകരെ സ്വന്തമാക്കിയ പങ്കജ് ഉധാസിന്റെ മനോഹരമായ ആറു ഗാനങ്ങളിലൂടെ ഒരു തിരിച്ചു നടത്തം. ∙ചിട്ടി ആയീ
ഓർ ആഹിസ്താ കീജിയേ ബാതേ.. ധടക്നെ കോയി സുൻ രഹാ ഹോഗാ... (മൃദുവായി പറയൂ... ഹൃദയിമിടിപ്പുകൾക്കായി ആരോ കാതോർക്കുന്നുണ്ടാകാം...) ഈ വരികൾ മൂളാത്ത പ്രണയിതാക്കൾ ചുരുക്കമായിരിക്കും. മഞ്ഞയും ചുവപ്പും ദാവണിയണിഞ്ഞ് സമീറാ റെഡ്ഡിയും പേരറിയാത്തൊരു സായിപ്പും തൊണ്ണൂറുകളിലെ കൗമാരക്കാരുടെ മനസ്സിൽ പ്രണയം
സിനിമയിലുള്ള തന്റെ വിശ്വാസം ഊട്ടിയുറപ്പിക്കുന്നതാണ് ‘ആടുജീവിത’മെന്ന് സംഗീത സംവിധായകൻ എ.ആർ.റഹ്മാൻ. ഒരു സംഗീത സംവിധായകന്റെ ചിത്രമാണ് ഇതെന്നും കൊച്ചിയിൽ ‘ആടുജീവിത’ത്തിന്റെ വെബ്സൈറ്റ് ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. മലയാളത്തിലേക്കുള്ള തന്റെ മടങ്ങിവരവാണ് ആടുജീവിതമെന്ന് എ.ആർ.റഹ്മാൻ പറഞ്ഞു.
‘നാ കജരേ കീ ധാർ നാ മോതിയോം കേ ഹാർ നാ കോയി കിയാ സിംഗാർ ഫിർഭി കിതനി സുന്ദർ ഹോ തും കിതനി സുന്ദർ ഹോ.’ 1994-ൽ രാജീവ് റായ് സംവിധാനം നിർവഹിച്ച മൊഹ്റയിലെ ഈ പ്രണയഗാനം എഴുതിയ പ്രസിദ്ധ കവി ഇന്ദീവറിനെ ഒരിക്കൽ ദില്ലിയിലെ ‘ജനസത്ത’യുടെ ഓഫീസിനു മുന്നിൽവച്ചു കാണാൻ സാധിച്ചു. മുന്നൂറിലേറെ സിനിമകളിലായി
ആറ്റുകാൽ പൊങ്കാലയർപ്പിക്കുന്നതിന്റെ വിഡിയോ പങ്കിട്ട് ഗായിക അഭയ ഹിരൺമയി. മതസൗഹാർദം വെളിവാക്കുന്ന ഹൃദ്യമായ കുറിപ്പിനൊപ്പമാണ് ഭക്തിസാന്ദ്രമായ ദൃശ്യങ്ങൾ അഭയ പോസ്റ്റ് ചെയ്തത്. ഇതാദ്യമായല്ല അഭയ പൊങ്കാലയിടുന്നത്. പക്ഷേ ഇത്തവണ വർഷങ്ങൾ നീണ്ട ഇടവേളയ്ക്കു ശേഷമാണ് താൻ പൊങ്കാലയർപ്പിക്കുന്നതെന്നു ഗായിക
അന്തരിച്ച ഗായിക രാധിക തിലകിന്റെ മകൾ ദേവികയുടെ വിവാഹ ചടങ്ങുകൾ പൂർത്തിയായി. ഫെബ്രുവരി 19ന് ബെംഗളൂരുവിൽ വച്ചു നടന്ന വിവാഹത്തിന്റെ അനുബന്ധ ചടങ്ങുകൾ 25ന് എറണാകുളം എളമക്കരയിലെ ഭാസ്കരീയം കൺവെൻഷൻ സെന്ററിൽ വച്ചായിരുന്നു. ബെംഗളൂരു സ്വദേശി അരവിന്ദ് സുചിന്ദ്രൻ ആണ് ദേവികയുടെ കഴുത്തിൽ താലി ചാർത്തിയത്. ബെംഗളൂരു
സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോ വേദിയിലൂടെ ജനകീയനായ ഗായകനാണ് ജീവൻ പത്മകുമാർ. ‘രസാത്തി എൻ ഉസുരു’ എന്ന എ.ആർ.റഹ്മാൻ ഗാനം ആലപിച്ച് ജീവൻ സമൂഹമാധ്യമലോകത്ത് താരമായി. നിരവധി ആരാധകരുമുണ്ട് ഈ യുവഗായകന്. അഞ്ച് വയസ്സുമുതൽ കർണാട്ടിക് സംഗീതം അഭ്യസിച്ചു തുടങ്ങിയ ജീവൻ, ബയോടെക്നോളജിയിൽ ബിരുദവും ഹെൽത്ത് കെയറിൽ
അർബുദ ബാധിതയായ ആരാധികയ്ക്കു സ്നേഹസമ്മാനവുമായി ഗായിക ടെയ്ലർ സ്വിഫ്റ്റ്. ടെയ്ലറിന്റെ സംഗീതപര്യടനമായ ‘എറാസ് ടൂർ’ ഓസ്ട്രേലിയയിലെ സിഡ്നിയിൽ നടത്തിയ സംഗീതപരിപാടിക്കിടെയായിരുന്നു കാണികളുടെ മനം കവരുന്ന കാഴ്ച. പാട്ട് കേൾക്കാനെത്തിയ 9 വയസ്സുകാരി സ്കാർലറ്റ് ഒലിവറിന് ടെയ്ലർ തന്റെ വിശിഷ്ടമായ ‘22 ഹാറ്റ്’
സിനിമയുടെ റിലീസിനു മുൻപേ പാട്ടുകൾ ഓരോന്നായി പുറത്തിറക്കുന്ന പതിവു രീതിയിൽ നിന്നു വിഭിന്നമായി ഭ്രമയുഗത്തിന്റെ അണിയറപ്രവർത്തകർ സ്വീകരിച്ചത് മറ്റൊന്നായിരുന്നു. സിനിമയിലെ എല്ലാ ട്രാക്കുകളും ഒരുമിച്ചു ലഭ്യമാകുന്ന ജ്യൂക്ബോക്സ് ആണ് അവർ പ്രേക്ഷകർക്കു മുൻപിലെത്തിച്ചത്. എന്താണ് ഭ്രമയുഗമെന്നത് സംഗീതത്തിലൂടെ
ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് പിന്നണി ഗായിക രാജലക്ഷ്മി ഈണമൊരുക്കി ആലപിച്ച ‘പാഹി മഹേശ്വരി’ എന്ന സംഗീത വിഡിയോ ആസ്വാദകശ്രദ്ധ നേടുന്നു. ബി.ടി.അനിൽകുമാർ ആണ് വരികൾ കുറിച്ചത്. അനൂപ് കോവളം ഓർക്കസ്ട്രേഷൻ നിർവഹിച്ചു. ആറ്റുകാലമ്മയോടുള്ള നിറഭക്തിയുടെ ഹൃദ്യമായ കാഴ്ചകൾ കൊണ്ടും സമ്പന്നമാണ് ‘പാഹി മഹേശ്വരി’.
ഒരു വട്ടക്കുടയുടെ കീഴിലേക്ക് ആകാശം ഒലിച്ചിറങ്ങുമ്പോൾ ഒരേ ചേമ്പിലക്കീഴിൽ ഒരുമിച്ചു നനയാൻ, ഒരേ മരച്ചോട്ടിലെ തണലു കായാൻ, ഒപ്പമുണ്ടായിരുന്നെങ്കിൽ എന്നേറെ കൊതിക്കുന്നൊരാൾ... ആ ഒരേ ഒരാളോടൊപ്പം ഒരുമിച്ചൊരു ലോകമില്ലാതെ പോകുന്നതിന്റെ നൊമ്പരം എന്നെങ്കിലുമൊരിക്കൽ നിങ്ങൾ അറിഞ്ഞിട്ടുണ്ടോ? ആ തിരിച്ചറിവിൽ കരഞ്ഞു
ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ചു പുറത്തിറക്കിയ ‘എന്റെ ആറ്റുകാലമ്മേ’ എന്ന ഭക്തിഗാന വിഡിയോ ആസ്വാദകഹൃദയങ്ങളിൽ ഇടം പിടിക്കുന്നു. തങ്കൻ തിരുവട്ടാർ വരികൾ കുറിച്ച ഗാനമാണിത്. ആർ.രഘുപതി പൈ ഈണമൊരുക്കിയ ഗാനം, പിന്നണിഗായകൻ സുദീപ് കുമാർ ആലപിച്ചു. ‘കുംഭമാസക്കുളിരു ചൂടും നൽ പുലർക്കാലം കളഭകലശം കണ്ടുതൊഴുത് കൺ
സ്റ്റുഡിയോയിൽ നാല് അതിഥികൾ മുഖാമുഖം. നീതിമാനായ ജഡ്ജി, ക്രൂരനായ വില്ലൻ, നിഷ്കളങ്കനായ കൊച്ചുകുട്ടി, പിന്നെ പല്ലുകൊഴിഞ്ഞ ഒരു പടുവൃദ്ധനും. പരസ്പരം തർക്കിക്കുകയാണ് നാലു പേരും. മണിക്കൂറിലേറെ നീണ്ട കൊടുംകലഹം. കലഹത്തിനൊടുവിൽ ജഡ്ജി എഴുന്നേറ്റു നിന്ന് വിധി പ്രഖ്യാപിക്കുന്നു. വില്ലന്‍ തൂക്കുകയർ; വൃദ്ധന്
നടി മീനയുടെ പുതിയ ചിത്രമായ ‘ആനന്ദപുരം ഡയറീസി’ലെ പുത്തൻ പാട്ട് പുറത്തിറങ്ങി ‘അങ്കം വെട്ടാൻ മുന്നിൽ’ എന്നു തുടങ്ങുന്ന ഗാനമാണ് പ്രേക്ഷകർക്കരികിലെത്തിയത്. മനു മഞ്ജിത്തിന്റെ വരികൾക്ക് ഷാൻ റഹ്മാൻ ഈണമൊരുക്കി. യാസിൻ നിസാർ, മിഥുൻ ജയരാജ് എന്നിവർ ചേർന്നാണു ഗാനം ആലപിച്ചത്. പാട്ട് ഇതിനകം
ചിദംബരം രചനയും സംവിധാനവും നിർവഹിക്കുന്ന ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന ചിത്രത്തിലെ ട്രാവൽ സോങ് പ്രേക്ഷകർക്കരികിൽ. അൻവർ അലിയുടെ വരികൾക്ക് സുഷിൻ ശ്യാം ആണ് ഈണമൊരുക്കിയത്. പ്രദീപ് കുമാര്‍ ഗാനം ആലപിച്ചു. കൊടൈക്കനാലിന്റെ വശ്യത നിറയുന്ന ഈ മനോഹര യാത്രാഗാനം ചുരുങ്ങിയ സമയം കൊണ്ട് ആസ്വാദകശ്രദ്ധ നേടിക്കഴിഞ്ഞു. മികച്ച
അന്തരിച്ച ഗായിക രാധിക തിലകിന്റെ മകള്‍ ദേവികയുടെ വിവാഹ ചിത്രങ്ങൾ പങ്കുവച്ച് ഗായിക സുജാത മോഹൻ. വിവാഹവേദിയിൽ നിന്നുള്ള അതിമനോഹര ദൃശ്യങ്ങളാണ് ഗായിക സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘എന്റെ പ്രിയപ്പെട്ട രാധികയുടെ മകള്‍. ഈ നവദമ്പതികളെ നിങ്ങൾ ആശീർവദിക്കൂ’ എന്ന അടിക്കുറിപ്പോടെയാണ് സുജാതയുടെ
ഗായകൻ നിക് ജൊനാസ് ആണ് തന്റെ ജീവിതപങ്കാളിയെന്നു തിരിച്ചറിഞ്ഞ നിമിഷത്തെക്കുറിച്ചു നടി പ്രിയങ്ക ചോപ്ര മുൻപ് പറഞ്ഞ വാക്കുകള്‍ വീണ്ടും ആരാധകർക്കിടയിൽ ചർച്ചയാകുന്നു. ഡേറ്റിങ് കാലത്തു നടന്ന സംഭവത്തെക്കുറിച്ചു പ്രിയങ്ക പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഒരു ദിവസം നിക് ജോനാസിനും സുഹൃത്തുക്കൾക്കുമൊപ്പം
വമ്പൻ ഹിറ്റിലേക്കു കുതിക്കുന്ന ചിത്രം പ്രേമലുവിലെ പുത്തൻ പാട്ട് പ്രേക്ഷകർക്കരികിൽ. ‘വെല്‍ക്കം ടു ഹൈദരാബാദ്’ എന്നു തുടങ്ങുന്ന പാട്ടിന് വിഷ്ണു വിജയ് ആണ് ഈണമൊരുക്കിയത്. സുഹൈൽ കോയ വരികൾ കുറിച്ച പാട്ട് ശക്തിശ്രീ ഗോപാലന്, കപില്‍ കപിലന്, വിഷ്ണു വിജയ് എന്നിവര്‍ ചേര്‍ന്നാലപിച്ചു. പാട്ട് ഇതിനകം
അന്തരിച്ച ഗായിക രാധിക തിലകിന്റെ മകൾ ദേവിക സുരേഷ് വിവാഹിതയായി. ബെംഗളൂരു സ്വദേശിയായ അരവിന്ദ് സുചിന്ദ്രൻ ആണ് വരൻ. തിങ്കളാഴ്ച ബെംഗളൂരുവിൽ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിവാഹത്തില്‍ പങ്കെടുത്തു. ബെംഗളൂരു സ്വദേശികളായ വത്സല–സുചിന്ദ്രൻ ദമ്പതികളുടെ മകനായ അരവിന്ദ്, അഭിഭാഷകനാണ്.
Results 1-100 of 6555