തിരുവനന്തപുരം∙ എബിവിപിയുടെ സെക്രട്ടേറിയറ്റ് മാർച്ച് സംഘർഷത്തിലേക്കു നീങ്ങി. രണ്ടു തവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സംസ്ഥാന സെക്രട്ടറി ശ്യാംരാജിനു പരുക്കേറ്റു. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കുക, സർവകലാശാലകളിലെ വൈസ് ചാൻസലർമാരുടെ ഒഴിവുകൾ അടിയന്തരമായി നികത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാർച്ച്.
സെക്രട്ടേറിയറ്റ് കവാടത്തിനു മുന്നിൽ പൊലീസ് ബാരിക്കേഡ് വച്ചു തടഞ്ഞതിനെ തുടർന്ന് അതു മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർക്കു നേരെ ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. തുടർന്നു റോഡിൽ കുത്തിയിരുന്ന പ്രവർത്തകരെ അറസ്റ്റു ചെയ്തു നീക്കി. ദേശീയ നിർവാഹക സമിതിയംഗം കെ.വി.വരുൺ പ്രസാദ്, സംസ്ഥാന സമിതി അംഗങ്ങളായ കെ.എം.രവിശങ്കർ, പ്രണവ്, ഈശ്വര പ്രസാദ്, ജില്ല പ്രസിഡന്റ് എ.എസ്.അഖിൽ, ജില്ല സെക്രട്ടറി ശ്യാംമോഹൻ തുടങ്ങിയവർ നേതൃത്വം നൽകി.