കോഴിക്കോട് ∙ സംസ്ഥാനത്ത് പൊലീസ് രാജ് നടപ്പാക്കി ശബരിമല പ്രക്ഷോഭം അവസാനിപ്പിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെങ്കിൽ നടക്കില്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്. അക്രമികളെന്നു പറഞ്ഞ് പൊലീസ് പുറത്തുവിട്ട 210 പേരുടെ ഫോട്ടോകളിൽ ഒരു പൊലീസുകാരൻ ഉൾപ്പെട്ടതെങ്ങനെയെന്ന് ഡിജിപി പറയണം. അയാൾ പ്രതിഷേധത്തിൽ പങ്കെടുത്തിട്ടുണ്ടെങ്കിൽ കേസെടുക്കണം. ഇല്ലെങ്കിൽ സിവിൽവേഷത്തിൽ പൊലീസുകാരനെ എത്തിച്ചത് എന്തിനെന്നു വ്യക്തമാക്കണമെന്നും രമേശ് പറഞ്ഞു
സന്നിധാനത്ത് 24 മണിക്കൂറിലധികം തങ്ങാൻ പാടില്ലെന്നു പറയാൻ മുഖ്യമന്ത്രിക്ക് അധികാരമില്ല. മണ്ഡലകാലം മുഴുവൻ അവിടെ ചെലവഴിച്ചു പ്രാർഥിക്കണമെന്നു തങ്ങൾ തീരുമാനിച്ചാൽ മുഖ്യമന്ത്രി എന്തുചെയ്യുമെന്നും രമേശ് ചോദിച്ചു.