Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കടുത്ത നിയന്ത്രണങ്ങൾ കെഎസ്ആർടിസി വരുമാനത്തെ ബാധിച്ചു: തച്ചങ്കരി

tomin-thachankary

തിരുവനന്തപുരം∙ ശബരിമലയിലേക്കു തീർത്ഥാടകരുടെ വരവു കുറഞ്ഞതോടെ കെഎസ്ആർടിസിക്കു കനത്ത നഷ്ടം. നിലയ്ക്കലിൽനിന്നു പമ്പയിലേക്കുള്ള 50 ബസുകൾ സർവീസ് അവസാനിപ്പിച്ചു. പൊലീസ് നിയന്ത്രണങ്ങൾ കെഎസ്ആർടിസിയെ ബാധിച്ചെന്ന് കെഎസ്ആർടിസി എംഡി ടോമിൻ ജെ. തച്ചങ്കരി പറഞ്ഞു.

310 കെഎസ്ആർടിസി ബസുകളാണു നിലയ്ക്കലിൽനിന്നു പമ്പയിലേക്കു ചെയിൻ സർവീസ് നടത്തുന്നത്. ശബരിമലയിലേക്കെത്തുന്ന തീർത്ഥാടകരുടെ എണ്ണത്തിൽ വലിയ ഇടിവ് ഉണ്ടായതോടെ 50 ബസുകളാണു സർവിസിൽനിന്നു പിൻവലിച്ചത്. പൊലീസ് ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം ഓൺലൈൻ ബുക്കിങ്ങിലൂടെ പമ്പയിലേക്കു ടിക്കറ്റ് എടുത്ത ഒരു ലക്ഷത്തോളം തീർത്ഥാടകരെ പ്രതിസന്ധിയിലാക്കി.

10 ഇലക്ട്രോണിക് ബസുകൾ നിലക്കൽ - പമ്പ റൂട്ടിൽ സർവീസ് നടത്തിയെങ്കിലും നഷ്ടം കണക്കിലെടുത്ത് ഇപ്പോൾ മൂന്നു ബസുകൾ ആണ് ഓടുന്നുള്ളു. കെഎസ്ആർടിസി ജീവനക്കാർക്കു പമ്പയിലും നിലയ്ക്കലും വിശ്രമിക്കാനോ ഭക്ഷണത്തിനോ സൗകര്യങ്ങളില്ലെന്നും തച്ചങ്കരി വിലയിരുത്തി. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നു കാണിച്ചു ദേവസ്വവും ബോർഡിനു കെഎസ്ആർടിസി കത്തുനൽകി.