ശ്രീകണ്ഠപുരം∙ സ്കൂട്ടറിൽ കഞ്ചാവ് വച്ചു കർഷകനെ എക്സൈസ് സംഘത്തെ കൊണ്ടു പിടിപ്പിച്ച സംഭവത്തിൽ വൈദികൻ അറസ്റ്റിൽ ഇരിട്ടി പട്ടാരം ദേവമാതാ സെമിനാരിയുടെ മുൻ ഡയറക്ടർ ഉളിക്കൽ കാലാങ്കി സ്വദേശി ഫാ. ജയിംസ് വർഗീസ് തെക്കേമുറിയിലാണ് (43) എക്സൈസിന്റെ പിടിയിലായത്.
വൈദിക വിദ്യാർഥിയായിരുന്ന കർഷകന്റെ മകൻ ഫാ. ജയിംസിനെതിരെ പരാതി നൽകിയതിനെ തുടർന്നാണ് സംഭവമെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. ഫാ. ജയിംസിന്റെ സഹോദരൻ സണ്ണി വർഗീസ്, ബന്ധു ടി.എൽ.റോയി എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. തളിപ്പറമ്പ് എക്സൈസ് സിഐ കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.