തിരുവനന്തപുരം ∙ തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലെ ക്ഷേത്രങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാരിൽ 60% ക്രിസ്ത്യാനികളാണെന്ന പി.കെ. ശശികലയുടെ ദുഷ്പ്രചാരണത്തിനെതിരെ നിയമനടപടി സ്വീകരിക്കേണ്ടതാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ.
സമൂഹമാധ്യങ്ങളിലൂടെ ശശികലയുടെ പ്രസംഗത്തിന് വ്യാപക പ്രചാരണം ലഭിക്കുകയാണ്. അവർ ഒരു നുണഫാക്ടറിയായി മാറിയിരിക്കുകയാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ക്ഷേത്രങ്ങളിലോ മറ്റേതെങ്കിലും ദേവസ്വം ബോർഡുകൾക്കു കീഴിലോ ഒരു ക്രിസ്ത്യാനി പോലും ജോലി ചെയ്യുന്നില്ല. ഹിന്ദു മതസ്ഥർക്കല്ലാതെ ആർക്കും ദേവസ്വം ബോർഡിലെ ക്ഷേത്രങ്ങൾക്കു കീഴിൽ ജോലിക്ക് അപേക്ഷിക്കാനേ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.