Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമല യുവതീപ്രവേശം: പുനഃപരിശോധനാ ഹർജികൾ ചൊവ്വാഴ്ച മൂന്നിന് പരിഗണിക്കും

sabarimala-supreme-court

ന്യൂഡൽഹി∙ ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ടു സമർപ്പിച്ച പുനഃപരിശോധനാ ഹർജികൾ ചൊവ്വാഴ്ച വൈകിട്ട് മൂന്നിന് സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണു ഹർജികൾ പരിഗണിക്കുക. തുറന്ന കോടതിയില്‍ ഹർജികൾ പരിഗണിക്കില്ല. ജഡ്ജിമാരുടെ ചേംബറിൽ വച്ചായിരിക്കും ഹര്‍ജികളിന്മേൽ തീരുമാനമെടുക്കുക. ഇവിടേക്ക് അഭിഭാഷകർക്കോ കക്ഷികൾക്കോ പ്രവേശനം അനുവദിക്കില്ല.

48 ഹർജികളാണു വൈകിട്ട് പരിഗണിക്കുന്നത്. പുനഃസംഘടിപ്പിച്ച ഭരണഘടനാ ബെഞ്ചിൽ ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് നേതൃത്വം നൽകും. ഇതിനു പുറമേ ശബരിമല വിഷയത്തിലെ റിട്ട് ഹർജികൾ രാവിലെ പരിഗണിക്കും. രഞ്ജൻ ഗൊഗോയ് ഉൾപ്പെട്ട മൂന്ന് അംഗ ബെഞ്ചാണ് റിട്ട് ഹർജികൾ പരിഗണിക്കുക.

കേസിൽ ദേവസ്വം ബോർഡിനു വേണ്ടി ചന്ദർ ഉദയ്സിങ് ഹാജരാകും. ആര്യാമ സുന്ദരം കേസ് ഏറ്റെടുക്കാത്ത സാഹചര്യത്തിലാണു പുതിയ അഭിഭാഷകൻ എത്തുന്നത്. മുതിർന്ന അഭിഭാഷകൻ ആര്യാമ സുന്ദരം ഹാജരാകാനില്ലെന്നു നേരത്തേ അറിയിച്ചിരുന്നു.