കൊച്ചി∙ അക്രമങ്ങൾ അവസാനിക്കാതെ യുവതികളുമായി ശബരിമലയ്ക്കുള്ള ട്രിപ്പ് എടുക്കാനാവില്ലെന്ന് ഓൺലൈൻ ഡ്രൈവേഴ്സ് യൂണിയൻ പ്രസിഡന്റ് പി.ജെ. പോൾസൺ. രാജ്യത്തെ ഭരണഘടനയെയും മൗലികാവകാശങ്ങളെയും ഞങ്ങള്‍ മാനിക്കുന്നുണ്ട്. പരമോന്നത നീതിപീഠത്തിന്റെ വിധികളെയും മാനിക്കും. എന്നാൽ കഴിഞ്ഞ തവണ ഒരു ചാനൽ റിപ്പോർട്ടർമാരുമായി പോയ അംഗത്തിന്റെ വാഹനം നിലക്കലില്‍ വച്ച് അക്രമിക്കപ്പെടുകയും ഒന്നര ലക്ഷത്തോളം രൂപയുടെ നഷ്ടം വാഹനത്തിനുമാത്രം ഉണ്ടാവുകയും ചെയ്തു.
ഒരു മാസത്തോളം വേണ്ടി വന്നു ആ വാഹനം വീണ്ടും പണിതീര്‍ത്തു നിരത്തില്‍ ഇറക്കാന്‍. ഇതു ഡ്രൈവറുടെ വരുമാനം ഇല്ലാതാക്കുകയും കടക്കെണി വര്‍ധിപ്പിക്കുകയും കുടുംബത്തിന്റെ ജീവിതത്തെ ദോഷമായി ബാധിക്കുകയും ചെയ്തു. സര്‍വീസ് പ്രൊവൈഡർ യാതൊരു നഷ്ടപരിഹാരവും നൽകിയില്ല. ഈ സാഹചര്യത്തിലാണു യുവതികളുമായുള്ള ശബരിമല ട്രിപ്പ് വേണ്ടെന്നു വച്ചിരിക്കുന്നതെന്നു പി.ജെ. പോൾസൺ പറഞ്ഞു.