Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ണന്താനത്തോടൊപ്പം ബിജെപി നേതാക്കളുമെത്തും; ധൈര്യം ഉണ്ടെങ്കില്‍ തടയട്ടെ: ശ്രീധരൻ പിള്ള

ps-sreedharan-pillai-1 ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള

പത്തനംതിട്ട∙ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തോടൊപ്പം നാളെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള എംഎൽഎമാരും ബിജെപിയുടെ ഉന്നത നേതാക്കളും മലകയറുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള. തടയാൻ ധൈര്യം ഉണ്ടെങ്കിൽ സർക്കാർ തടയട്ടെ. ദേശീയ പാർട്ടിയായ ബിജെപിയോട് പോരാടാൻ സിപിഎമ്മിന് ശേഷിയില്ലെന്ന് ഓർക്കണമെന്നും ശ്രീധരൻ പിള്ള വ്യക്തമാക്കി.

സർക്കാർ സമ്മതിച്ചാൽ ശബരിമലയിലും പമ്പയിലും എല്ലാവിധ അടിസ്ഥാന സൗകര്യവും ബിജെപിയുടെ വോളണ്ടിയർമാർ നൽകും. നിലവിലുള്ള സാഹചര്യങ്ങൾ കേന്ദ്രത്തെ ധരിപ്പിച്ചു നിയമപരമായ നടപടികളിലേക്കു നീങ്ങും. ഡിജിപി വരത്തനാണ്. ഇവിടെത്തെ ആചാരങ്ങൾ അറിയില്ല. അതുകൊണ്ടാണ് ഇതുവരെ പൊലീസിനെ സ്വാമിയെന്നു വിളിച്ചുകൊണ്ടിരുന്നത് ഇനിമുതൽ വേണ്ടെന്ന് പറഞ്ഞതെന്നും ശ്രീധരൻ പിള്ള പറഞ്ഞു. പത്തനംതിട്ടയിൽ സായാഹ്ന ധർണയിൽ സംസാരിക്കുകയായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ.

അതേസമയം ഹിന്ദു വിരുദ്ധ സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് ഒ. രാജഗോപാൽ എംഎല്‍എ ആരോപിച്ചു. അതിന്റെ ഭാഗമായാണ് ശബരിമലയെ തകർക്കാനുള്ള നീക്കം. ശബരിമലയിലെയും പമ്പയിലെയും അടിസ്ഥാന സൗകര്യ വികസനത്തിന് നൂറ് കോടി കേന്ദ്രം നൽകിയത് എവിടെപ്പോയെന്നും രാജഗോപാൽ ചോദിച്ചു.