ഡിപിഇപി പാഠ്യപദ്ധതി നിലവിൽ വരുന്നതിനു മുൻപ് നമ്മുടെ മലയാളം മീഡിയം സ്കൂളുകളിൽ പഠിച്ച മലയാളം പാഠങ്ങൾ, വിശേഷിച്ച് അനാവശ്യമായ കവിതാലങ്കാര ഭാഗങ്ങൾ, ഓർമയുള്ളവർക്കറിയാം ഈ പംക്തിയുടെ ഈ ലക്കത്തെ ശീർഷകം ഒരു വിഷമാലങ്കാരമാണെന്ന്. കാരണം ഒറ്റക്കേൾവിയിൽ കാഴ്ചയിൽ ചേർച്ചയില്ലാത്ത രണ്ടിനെയാണ് ഇവിടെ ചേർത്തു ചൊല്ലിയിരിക്കുന്നത്. സെമി കേഡറെയും സെമി കണ്ടക്ടറെയും. ഒരർഥത്തിൽ അലങ്കാരങ്ങളുടെ സാധ്യതയാണത്. നമ്മുടെ സാധാരണ കാഴ്ചകൾക്കപ്പുറം ഒളിഞ്ഞിരിക്കുന്ന ബന്ധങ്ങളുടെ പാരസ്പര്യം സാധാരണക്കാരായ വായനക്കാരെ ബോധ്യപ്പെടുത്തുക. ഇതിഹാസങ്ങളിൽ ഇതിനെല്ലാം എത്രയോ ഉദാഹരണങ്ങളുണ്ട്. കാവ്യശാസ്ത്രപരമായ വ്യവസ്ഥകളുണ്ട്. നമുക്ക് വിഷയത്തിലേക്കു വരാം.
സെമികേഡറും സെമികണ്ടക്ടറും- ടി.പി. രാജീവൻ എഴുതുന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.