Activate your premium subscription today
സർക്കാർ വകുപ്പുകൾ, ഗ്രാൻഡ് ഇൻ എയ്ഡ് സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കേന്ദ്ര സഹായ പദ്ധതികൾ, സംസ്ഥാന പദ്ധതികൾ, ക്ഷേമനിധി ബോർഡുകൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന കരാർ– ദിവസ വേതന ജീവനക്കാരുടെ ശമ്പളം പരിഷ്കരിച്ച് സർക്കാർ ഉത്തരവിറക്കി. വേതന വർധനയ്ക്ക് ഈ മാസം ഒന്നു മുതൽ പ്രാബല്യമുണ്ടാകും. ഇത്തവണ ബജറ്റിൽ
4വർഷത്തിനിടെ ജില്ലയിൽ കുറഞ്ഞത് 41,402 തൊഴിലുറപ്പ് തൊഴിലാളികൾ. കേന്ദ്ര ഗ്രാമീണ വികസന മന്ത്രാലയം പുറത്തുവിട്ട കണക്കുകളിലാണ് ഇതു സൂചിപ്പിക്കുന്നത്. വർഷത്തിൽ 100 ദിവസം തൊഴിൽ ഉറപ്പാക്കുന്ന പദ്ധതിയിൽ 2021–2022 വർഷം ജില്ലയിൽ 3,31,014 പേരുണ്ടായിരുന്നു. 2024–2025 വർഷം 2,89,612 പേരാണുള്ളത്. റജിസ്ട്രേഷൻ
കേരളത്തിൽ തൊഴിലില്ലായ്മ രൂക്ഷമാണെന്ന് കേന്ദ്ര സ്ഥിതിവിവര മന്ത്രാലയത്തിന്റെ തൊഴിൽസേന സർവേ. സാമ്പത്തിക അവലോകന റിപ്പോർട്ടിലെ കണ്ടെത്തലിനു പിന്നാലെയാണ് സർവേ റിപ്പോർട്ട്. ഒഡീഷ, ബിഹാർ എന്നീ സംസ്ഥാനങ്ങൾക്കു പിന്നാലെ തൊഴിലില്ലായ്മയിൽ അഞ്ചാം സ്ഥാനമാണു കേരളത്തിന്. കേരളത്തിലെ നഗരങ്ങളിലെ തൊഴിലില്ലായ്മ 8.6
ഇന്ത്യക്കാരായ ബ്ലൂ കോളർ ജീവനക്കാർക്ക് ലൈഫ് ഇൻഷുറൻസ് നൽകുന്നതിന് ദുബായ് നാഷനൽ ഇൻഷുറൻസ് കമ്പനിയുമായി ഇന്ത്യൻ കോൺസുലേറ്റ് ധാരണയായി. വർഷം 32 ദിർഹമാണ് പ്രീമിയം. 35,000 ദിർഹത്തിന്റെ പരിരക്ഷ ജീവനക്കാർക്ക് ലഭിക്കും. കഴിഞ്ഞ വർഷം മറ്റൊരു കമ്പനിയുമായി ബന്ധപ്പെട്ട് ലൈഫ് ഇൻഷുറൻസ് ഏർപ്പെടുത്തിയിരുന്നു.
ഹൈക്കോടതി സർവീസിൽ ഓരോ ജൂനിയർ ടെക്നിക്കൽ ഓഫിസർ, റജിസ്ട്രാർ (പ്രോട്ടോകോൾ ആൻഡ് സെക്യൂരിറ്റി കൺട്രോൾ) തസ്തിക വീതം സൃഷ്ടിക്കാൻ സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചു. ഫയലിങ് സ്ക്രൂട്ടിനി ഓഫിസറുടെ 2 തസ്തികയും ഒരു ലിഫ്റ്റ് ഓപ്പറേറ്റർ തസ്തികയും നിർത്തലാക്കിയാണ് ഈ തസ്തികകൾ സൃഷ്ടിച്ചത്. 4 ലിഫ്റ്റ് ഓപ്പറേറ്റർ
വർധിച്ചുവരുന്ന സൈബർ തട്ടിപ്പുകളിൽ നിന്ന് തൊഴിലാളികളെ രക്ഷിക്കാൻ ഡിജിറ്റൽ സാക്ഷരതാ പദ്ധതിക്കു തുടക്കമിട്ട് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്. കെഎംസിസിയുമായി സഹകരിച്ചാണ് ഇന്ത്യൻ ബ്ലൂ കോളർ തൊഴിലാളികൾക്കായി പരിപാടി നടത്തുന്നത്. മൊത്തം 5000 തൊഴിലാളികൾക്ക് ആദ്യ ഘട്ടത്തിൽ ഡിജിറ്റൽ സാക്ഷരത നൽകും. ഡിജിറ്റൽ
കേരളത്തിന്റെ തൊഴിൽ നഷ്ടം തെലങ്കാനയുടെ നേട്ടം. സംസ്ഥാന സർക്കാരിന്റെ നിലപാടുകളിൽ പ്രതിഷേധിച്ച് പുതിയ പദ്ധതികൾ തെലങ്കാനയിലേക്കു മാറ്റിയ കിറ്റെക്സ് ഗാർമെന്റ്സ് വാറങ്കലിലുള്ള ഫാക്ടറിയിലേക്ക് 25000 പേരെയാണ് റിക്രൂട്ട് ചെയ്യുന്നത്. ഇത് ആദ്യ ഘട്ടം മാത്രമാണ്. സീതാരാംപൂരിലെ അടുത്ത പ്ലാന്റിലേക്കുള്ള
ബംഗാളിലെ വിവാദമായ 25,573 അധ്യാപക, അനധ്യാപക നിയമനങ്ങൾ റദ്ദാക്കിയ കൊൽക്കത്ത ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവച്ചു. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് സഞ്ജയ് കുമാറും അടങ്ങിയ ബെഞ്ചിന്റെ ഉത്തരവും രൂക്ഷമായ പരാമർശങ്ങളും ബംഗാളിലെ തൃണമൂൽ കോൺഗ്രസ് സർക്കാരിനു തിരിച്ചടിയായി. നിയമനങ്ങളെല്ലാം
കഴിഞ്ഞ 6 വർഷത്തിനിടെ 2,803 പേർക്ക് വിദേശ രാജ്യങ്ങളിൽ ഒഡെപെക് വഴി നിയമനം നൽകിയതായി മാനേജിങ് ഡയറക്ടർ കെ.എ.അനൂപ്. ഇതര സംസ്ഥാനങ്ങളിലേക്കും റിക്രൂട്മെന്റ് നടപടികൾ വ്യാപിപ്പിക്കാൻ തീരുമാനിച്ചതായും വിദേശത്ത് സുരക്ഷിതമായി തൊഴിൽ നേടാൻ ഉദ്യോഗാർഥികൾക്ക് ഒഡെപെക്കിനെ സമീപിക്കാമെന്നും ‘തൊഴിൽവീഥി’യുമായുള്ള
കേന്ദ്ര ജീവനക്കാർക്കുള്ള പുതിയ യൂണിഫൈഡ് പെൻഷൻ സ്കീം (യുപിഎസ്) നിലവിൽ വന്നു. യുപിഎസിലേക്കു മാറാൻ ആഗ്രഹിക്കുന്ന കേന്ദ്ര ജീവനക്കാർ ജൂൺ 30നു മുൻപായി ഓൺലൈനായോ നേരിട്ടോ അപേക്ഷ നൽകണം. ഇല്ലെങ്കിൽ നിലവിലെ എൻപിഎസിൽ (നാഷനൽ പെൻഷൻ സിസ്റ്റം) തന്നെ തുടരും. ഓപ്ഷൻ തിരഞ്ഞെടുത്താൽ പിന്നീടു മാറാൻ കഴിയില്ല. അപേക്ഷ
ഓൺലൈൻ ക്ലെയിം അപേക്ഷയ്ക്കൊപ്പം ഉപയോക്താവിന്റെ ചെക്ക് ലീഫിന്റെയോ സാക്ഷ്യപ്പെടുത്തിയ ബാങ്ക് പാസ് ബുക്കിന്റെയോ ഫോട്ടോ വയ്ക്കണമെന്ന നിബന്ധന എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ പൂർണമായി ഒഴിവാക്കി. ഉപയോക്താവിന്റെ യൂണിവേഴ്സൽ അക്കൗണ്ട് നമ്പറും (യുഎഎൻ) ബാങ്ക് അക്കൗണ്ടും തമ്മിൽ ബന്ധപ്പെടുത്താൻ
സെക്രട്ടേറിയറ്റ്, പിഎസ്സി തുടങ്ങിയവയിൽ ഓഫിസ് അറ്റൻഡന്റ് തസ്തികയുടെ മെയിൻ പരീക്ഷാതീയതി പ്രഖ്യാപിച്ചിട്ടും പ്രാഥമികപരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കാത്ത പിഎസ്സി നിലപാട് നിരാശാജനകമാണ്. ലിസ്റ്റിൽ ഉൾപ്പെടുമോ ഇല്ലയോ എന്ന ആശങ്കയോടെ മെയിൻസ് തയാറെടുപ്പു നടത്തേണ്ടിവരുന്ന ഉദ്യോഗാർഥികളുടെ മാനസികാവസ്ഥ
പൊതുമേഖലാ സ്ഥാപനമായ കേരള അഗ്രോ മെഷിനറി കോർപറേഷനിലേക്ക് (കാംകോ) പിഎസ്സി നിയമന ശുപാർശ നൽകിയവർക്ക് 8 മാസം കഴിഞ്ഞിട്ടും നിയമനം അനിശ്ചിതാവസ്ഥയിൽ. വർക്ക് അസിസ്റ്റന്റ് തസ്തികയിൽ നിയമന ശുപാർശ ലഭിച്ച 87 പേർക്കാണു നിയമനം അനന്തമായി നീളുന്നത്. 2024 ജൂലൈ 11നാണ് ഇത്രയും പേർക്കു നിയമന ശുപാർശ നൽകിയത്.
എല്ലാത്തരം കേന്ദ്രസർക്കാർ ജോലികൾക്കുമുള്ള റിക്രൂട്മെന്റിനായി ഏകീകൃത പോർട്ടൽ (സിംഗിൾ ജോബ് ആപ്ലിക്കേഷൻ പോർട്ടൽ) തുടങ്ങുമെന്ന് കേന്ദ്ര പഴ്സനേൽ വകുപ്പ് മന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു. ഭരണഘടനയുടെ എട്ടാം പട്ടികയിലുള്ള 22 ഭാഷകളിലും പരീക്ഷകളെഴുതാൻ അനുവദിക്കും. റിക്രൂട്മെന്റ് പ്രക്രിയയ്ക്കെടുക്കുന്ന സമയം 15
യുഎസ് വിമാന നിർമാണ കമ്പനി ബോയിങ് ബെംഗളൂരു കേന്ദ്രത്തിൽ നിന്ന് 180 ജീവനക്കാരെ പിരിച്ചുവിട്ടു. ആഗോളതലത്തിൽ ജീവനക്കാരെ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നും സേവനങ്ങളെ ബാധിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി. യുഎസിനു പുറത്ത് ബോയിങ്ങിന്റെ ഏറ്റവും വലിയ നിർമാണ കേന്ദ്രമാണ് ദേവനഹള്ളിയിലെ ബോയിങ് ഇന്ത്യ
എൻഎസ്എസ് മാനേജ്മെന്റിനു കീഴിലുള്ള സ്കൂളുകളിൽ ഭിന്നശേഷി സംവരണ തസ്തികകളിലൊഴികെ നടത്തിയ നിയമനങ്ങൾക്ക് അംഗീകാരം നൽകാൻ സുപ്രീംകോടതി വിധിയനുസരിച്ച് സർക്കാർ ഉത്തരവായി. ഈ സ്കൂളുകളിൽ നിയമന അംഗീകാരം കാത്തിരിക്കുന്ന മുന്നൂറോളം പേർക്കാണ് ഗുണം ലഭിക്കുക. സമാന സാഹചര്യമുള്ള മറ്റു മാനേജ്മെന്റുകൾക്കും ബാധകമാകുന്ന
സംസ്ഥാനത്തെ സഹകരണ സംഘം/ബാങ്കുകളിലെ വിവിധ തസ്തികകളിൽ നിലവിലുള്ള ഒഴിവുകളിൽ സഹകരണ സർവീസ് പരീക്ഷാ ബോർഡ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, ജൂനിയർ ക്ലാർക്ക്/കാഷ്യർ, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, ഡേറ്റ എൻട്രി ഒാപ്പറേറ്റർ തസ്തികകളിലെ ഇരുനൂറോളം ഒഴിവിലാണ് വിജ്ഞാപനം. ഒാൺലൈൻ
ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷയുടെ രണ്ടാം വിജ്ഞാപനം വന്നിരിക്കുകയാണ്. കേരളത്തിലെ ഏറ്റവും ഉയർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥനിരയുടെ ഭാഗമാകാനുള്ള സുവർണാവസരമാണിത്. ഐഎഎസിനു സമാനമായ ജോലിവൈവിധ്യവും എൻട്രി കേഡറിൽത്തന്നെ മികച്ച ശമ്പളവും വ്യക്തമായ കരിയർ വളർച്ചയും ഉറപ്പു
ബിസിനസ്, വിദ്യാഭ്യാസ, തൊഴിൽ രംഗങ്ങളിൽ മലയാളികളെ കൂടുതലായി സ്വാഗതം ചെയ്യുന്നുവെന്ന് മെൽബണിലെ ഓസ്ട്രേലിയ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് (എഐഐ) സിഇഒ ലീസ സിങ്. ശാസ്ത്ര സാങ്കേതിക മേഖലകളിൽ മാത്രമല്ല ആരോഗ്യ മേഖലയിലും അതിനു ചേർന്ന യോഗ്യതകളുള്ളവരെ ഓസ്ട്രേലിയയ്ക്ക് ആവശ്യമുണ്ട്. ഓസ്ട്രേലിയൻ പാർലമെന്റിൽ 2 തവണ
മൈസൂരു ക്യാംപസിലെ ട്രെയിനികളെ കൂട്ടമായി പിരിച്ചുവിട്ട സംഭവത്തിൽ ഇൻഫോസിസ് തൊഴിൽ നിയമ ലംഘനം നടത്തിയിട്ടില്ലെന്ന് തൊഴിൽ വകുപ്പ് അറിയിച്ചു. കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ നിർദേശപ്രകാരം തൊഴിൽ വകുപ്പു കമ്മിഷണറുടെ നേതൃത്വത്തിലാണു തെളിവെടുപ്പ് നടത്തിയത്. 3 മാസത്തെ പരിശീലനത്തിനിടെ നടത്തിയ പരീക്ഷയിൽ
ആഗോള അനിമേഷൻ, വിഷ്വൽ ഇഫക്ട്സ് കമ്പനിയായ ടെക്നികളറിന്റെ ഇന്ത്യയിലെ സ്റ്റുഡിയോകൾ അടച്ചുപൂട്ടുന്നു. ഇതോടെ 3200 പേർക്ക് ജോലി നഷ്ടമാകും. ഇതിൽ 3000 പേരും ബെംഗളൂരുവിൽ ജോലി ചെയ്യുന്നവരാണ്. കുങ്ഫു പാണ്ട, മഡഗാസ്കർ–3, ലയൺ കിങ്, മുഫാസ തുടങ്ങി ഒട്ടേറെ ഹോളിവുഡ് ചിത്രങ്ങളുടെ വിഷ്വൽ ഇഫക്ട്സ്, അനിമേഷൻ ഗ്രാഫിക്സ്
കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലേക്ക് (കെഎഎസ്) അപേക്ഷിക്കാനുള്ള പ്രായപരിധി വർധിപ്പിക്കാത്ത സർക്കാർ നിലപാടിൽ ഏറെ നിരാശരാണ് ഉദ്യോഗാർഥികൾ. 2021ൽ പ്രസിദ്ധീകരിക്കേണ്ട വിജ്ഞാപനം 3 വർഷം വൈകിയാണു പ്രസിദ്ധീകരിച്ചത്. സ്വാഭാവികമായി, ഉയർന്ന പ്രായപരിധിയിൽ കാലോചിത വർധന പ്രതീക്ഷിച്ചിരുന്നു. മുൻ വിജ്ഞാപനത്തിലെ അതേ
യുഎസിലെ വിമുക്തഭടന്മാർക്ക് ആരോഗ്യപരിരക്ഷ ഉൾപ്പെടെ സേവനങ്ങൾ ഉറപ്പാക്കാനുള്ള വെറ്ററൻസ് അഫയേഴ്സ് വകുപ്പിലെ 82,000 ജീവനക്കാരെ പിരിച്ചു വിടാനുള്ള പദ്ധതി തയാർ. 4 ലക്ഷത്തിൽതാഴെ മാത്രം ജീവനക്കാരുള്ള 2019 ലെ സ്ഥിതിയിലേക്കു തിരിച്ചുപോകുകയാണു ലക്ഷ്യം. അധികച്ചെലവു കുറയ്ക്കാനും വകുപ്പിന്റെ കാര്യക്ഷമത
‘ബാങ്കോക്കിൽ ജോലി, മികച്ച ശമ്പളം’– പരസ്യം കണ്ട് മെച്ചപ്പെട്ട ജീവിതമെന്ന സ്വപ്നത്തോടെ അപേക്ഷിച്ചവരെ എത്തിച്ചതു മ്യാൻമറിൽ. മനുഷ്യക്കടത്തിന് ഇരകളായ 8 മലയാളികൾ ഉൾപ്പെടെയുള്ളവർ മടങ്ങിയെത്തുമ്പോൾ ഇവരുടെ മുന്നിൽ ആശങ്കകൾ ഏറെയാണ്. വ്യാജപരസ്യത്തിൽ കബളിപ്പിക്കപ്പെട്ടവരാണു തങ്ങളെന്നും സൈബർ കുറ്റവാളികളല്ലെന്നും
സംസ്ഥാനത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ മുതൽ ജില്ല, ജനറൽ ആശുപത്രികളിൽ വരെ അഞ്ഞൂറിലേറെ ഡോക്ടർമാരുടെ കുറവ്. കാസർകോട് ജില്ലയിൽ മാത്രം 98 ഡോക്ടർമാരുടെ കുറവുണ്ട്. കണ്ണൂരിൽ 80, ഇടുക്കിയിൽ 61 ഡോക്ടർമാരുടെ തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നു. നിയമനത്തിലെ അശാസ്ത്രീയ രീതികളും പുതിയ നിയമനങ്ങൾ നടക്കാത്തതുമാണ്
സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘം/ബാങ്കുകളിലേക്ക് സഹകരണ സർവീസ് പരീക്ഷാ ബോർഡ് നടത്തുന്ന പരീക്ഷകളിൽ അടിമുടി മാറ്റം വരുന്നു. 2024 ഡിസംബർ 31നു നിലവിൽ വന്ന സഹകരണ ചട്ടം ഭേദഗതിയുടെ (GO (P) No.232/2024.Co-op.) അടിസ്ഥാനത്തിലാണ് വിവിധ തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പു നടപടികളിൽ മാറ്റം വരുത്തുന്നത്. പരീക്ഷ,
ഉദ്യോഗാർഥികളുടെ ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ്) രണ്ടാം വിജ്ഞാപനം പിഎസ്സി പ്രസിദ്ധീകരിച്ചു. ആദ്യ വിജ്ഞാപനത്തിലെ അതേ മാനദണ്ഡപ്രകാരമാണ് രണ്ടാം വിജ്ഞാപനവും പ്രസിദ്ധീകരിച്ചത്. അംഗീകൃത സർവകലാശാല ബിരുദമാണ് അപേക്ഷിക്കുന്നതിനുവേണ്ട യോഗ്യത. 31 ഒഴിവുകൾ ഇതിനകം
സെക്ഷൻ ഫോറസ്റ്റ് ഓഫിസർ തസ്തികയിൽ വകുപ്പുതല പരീക്ഷ നിർബന്ധമാക്കിയതിൽ ഇളവു ലക്ഷ്യമിട്ട് വനം വകുപ്പു നൽകിയ പുനഃപരിശോധനാ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. 2010ൽ നടപ്പാക്കിയ സ്പെഷൽ റൂൾ പ്രകാരമാണ് സെക്ഷൻ ഫോറസ്റ്റ് ഓഫിസർ തസ്തികയിൽ 3 പരീക്ഷകളും പരിശീലനവും നിർബന്ധമാക്കിയത്. ഇതു തുടരാൻ കേരള
സ്റ്റുഡന്റ് പൊലീസ് കെഡറ്റുകൾക്ക് (എസ്പിസി) പിഎസ്സി നിയമനത്തിൽ വെയ്റ്റേജ് അനുവദിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. എസ്എസ്എൽസി, പ്ലസ് ടു തലങ്ങളിൽ സ്റ്റുഡന്റ് പൊലീസ് കെഡറ്റ് പരിശീലനം വിജയകരമായി പൂർത്തീകരിക്കുന്നവർക്കാണ് പിഎസ്സി നടത്തുന്ന യൂണിഫോം സർവീസുകളിലെ നിയമനത്തിൽ വെയ്റ്റേജ് അനുവദിക്കുക. ബന്ധപ്പെട്ട
സംസ്ഥാനത്തെ സർക്കാർ ഓഫിസുകളിൽ വിരലടയാള പഞ്ചിങ് തുടരാൻ പൊതുഭരണ വകുപ്പിന്റെ സർക്കുലർ. ആധാർ അധിഷ്ഠിത പഞ്ചിങ്ങിൽ പരിഷ്കാരങ്ങൾ വരുത്തുന്നതിന്റെ ഭാഗമായി ബയോമെട്രിക് ഉപകരണങ്ങളിൽ മാറ്റങ്ങൾ വരുത്താൻ കേന്ദ്ര സർക്കാർ നിർദേശിച്ചിരുന്നു. ഇൗ പരിഷ്കാരം നടപ്പാക്കുന്നതുവരെ മൊബൈൽ ഫോൺ വഴി പഞ്ച് ചെയ്യാനാണ്
തൊഴിൽരംഗത്ത് ഏറ്റവുമധികം സമ്മർദ്ദം നേരിടുന്നത് ഐടി, മാധ്യമ മേഖലകളിലെ യുവാക്കളെന്ന് സംസ്ഥാന യുവജന കമ്മിഷൻ സർവേയുടെ കണ്ടെത്തൽ. ഐടിയിൽ 84.3% പേരും മാധ്യമരംഗത്ത് 83.5% പേരും സമ്മർദത്തിലാണെന്നാണു പഠനത്തിൽ വ്യക്തമാക്കുന്നത്. ബാങ്കിങ്, ഇൻഷുറൻസ് (80.6%), ഓൺലൈൻ പ്ലാറ്റ്ഫോം ഡെലിവറി സർവീസ് (75.5%) എന്നീ
കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ നിയമനം സ്വപ്നം കാണുന്നവരാണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്കായി ഒരു സന്തോഷവാർത്ത. നീണ്ട കാത്തിരിപ്പിനൊടുവിൽ കെഎഎസ് രണ്ടാം വിജ്ഞാപനം മാർച്ച് 7ന് പിഎസ്സി പ്രസിദ്ധീകരിക്കും. കഴിഞ്ഞ തവണത്തെപ്പോലെ പ്രിലിമിനറി പരീക്ഷ, മെയിൻ പരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും
കീഴ്ശാന്തി കൂടൽമാണിക്യം ദേവസ്വം കീഴ്ശാന്തി (കാറ്റഗറി നമ്പർ 19/2023) തസ്തികയുടെ അഭിമുഖം മാർച്ച് 3നു രാവിലെ 9 മുതൽ തിരുവനന്തപുരം ദേവസ്വം റിക്രൂട്മെന്റ് ബോർഡ് ഓഫിസിൽ നടക്കും. മെമ്മോ പ്രൊഫൈലിൽനിന്നു ഡൗൺലോഡ് ചെയ്യാം. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും കോപ്പിയും സഹിതം നിശ്ചിത
വിവിധ സ്ഥാപനങ്ങളിലെ 8 തസ്തികയിൽ പബ്ലിക് എന്റർപ്രൈസസ് (സിലക്ഷൻ ആൻഡ് റിക്രൂട്മെന്റ്) ബോർഡ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ബോർഡിന്റെ വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി മാർച്ച് 20. വിവരങ്ങൾക്ക്: www.kpesrb.kerala.gov.in തസ്തികകളും ഒഴിവും: 1. സീനിയർ മാനേജർ (ഇലക്ട്രിക്കൽ), ഇലക്ട്രിക്കൽ ആൻഡ്
ബിഎ, ബികോം, ബി എസ്സി, ബിടെക്... കോഴ്സ് ഏതാണെങ്കിലും പഠനശേഷം എന്തെന്നതു വിദ്യാർഥികളുടെ ആശങ്കയാണ്. ചിലർക്കു കരിയറിലേക്കുള്ള വഴി വളരെ സുഗമമായിരിക്കും. എന്നാൽ ഇന്റർവ്യൂ പോലുള്ള കടമ്പകൾക്കു മുന്നിൽ പതറിനിൽക്കുന്നവർ ഏറെയാണ്. ഒരു തൊഴിലിടത്തിൽ നമ്മിൽനിന്നു പ്രതീക്ഷിക്കുന്ന അധിക നൈപുണ്യങ്ങളോ
പുതിയ യുണിഫൈഡ് പെൻഷൻ സ്കീമിനു (യുപിഎസ്) കീഴിൽ വിരമിക്കുന്ന കേന്ദ്ര ജീവനക്കാർക്ക് വ്യക്തിഗത സഞ്ചിതനിധിയിൽ (ഇൻഡിവിജ്യുവൽ കോർപസ്) നിന്ന് 60% വരെ തുക പിൻവലിക്കാൻ അവസരമുണ്ടാകും. ഇതിന് ആനുപാതികമായ തുക പ്രതിമാസ പെൻഷനിൽ കുറയും. പെൻഷൻ ഫണ്ട് റഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റിയുടെ (പിഎഫ്ആർഡിഎ)
വൈദ്യുതി ബോർഡിലെ നിയമനനിരോധനത്തിന് അറുതി വരുത്തി, വിവിധ തസ്തികകളിലെ ഒഴിവുകൾ റിപ്പോർട്ട് ചെയ്തു തുടങ്ങിയിട്ടും ഇലക്ട്രിസിറ്റി വർക്കർ തസ്തികയെ അവഗണിച്ചത് തീർത്തും അനുചിതമാണ്. അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയുള്ള ആയിരക്കണക്കിന് ഉദ്യോഗാർഥികൾ ഏറെ പ്രതീക്ഷയോടെ കാക്കുന്നതാണ് ഈ തസ്തികയിലെ വിജ്ഞാപനം. കൃത്യമായ
സർക്കാർ സ്ഥാപനങ്ങളിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിച്ചുകൊണ്ടുള്ള പരസ്യം നൽകുമ്പോൾ എത്ര ഒഴിവുണ്ടെന്നു കൃത്യമായി വ്യക്തമാക്കണമെന്നും അല്ലാത്ത പരസ്യങ്ങൾക്കു സാധുതയില്ലെന്നും സുപ്രീം കോടതി. തസ്തികകളുടെ എണ്ണം പരാമർശിക്കാത്ത പരസ്യങ്ങൾ അസാധുവും നിയമ വിരുദ്ധവുമായിരിക്കുമെന്നും ജസ്റ്റിസുമാരായ പങ്കജ് മിത്തൽ,
സംസ്ഥാനത്ത് ഗവൺമെന്റ് സ്കൂളുകളിൽ പിടിഎ നടത്തുന്ന പ്രീ പ്രൈമറി ബാച്ചുകളിൽ അധ്യാപകരുടെ ഓണറേറിയം 27,500 രൂപയും ആയമാരുടേത് 22,500 രൂപയുമായി വർധിപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ഓൾ കേരള പ്രീ പ്രൈമറി സ്റ്റാഫ് അസോസിയേഷനും അധ്യാപകരുമുൾപ്പെടെ നൽകിയ ഹർജികളിലാണു ജസ്റ്റിസ് ഹരിശങ്കർ വി.മേനോന്റെ ഉത്തരവ്. വർധന
സർട്ടിഫിക്കറ്റ് പരിശോധന ദേവസ്വം റിക്രൂട്മെന്റ് ബോർഡ് കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 21/2023) തസ്തികയിലേക്ക് 2024 ജൂൺ 30ന് നടത്തിയ ഒഎംആർ പരീക്ഷയ്ക്കു ഹാജരായ ഉദ്യോഗാർഥികളുടെ സർട്ടിഫിക്കറ്റ് പരിശോധന ഫെബ്രുവരി 18ന് തിരുവനന്തപുരം ദേവസ്വം റിക്രൂട്മെന്റ് ബോർഡ് ഓഫിസിൽ രാവിലെ 10.30 മുതൽ നടക്കും.
32,438 ഒഴിവുകളിലേക്കുള്ള റെയിൽവേ റിക്രൂട്മെന്റ് ബോർഡിന്റെ മെഗാവിജ്ഞാപനം ഉദ്യോഗാർഥികൾക്ക് ഏറെ പ്രതീക്ഷ പകരുന്നതാണെങ്കിലും ലെവൽ–1 തസ്തികകളിലെ ഒഴിവുകൾ വൻതോതിൽ വെട്ടിക്കുറച്ച നടപടി പുനഃപരിശോധിക്കാൻ ബോർഡ് തയാറാകണം. മുൻപ് ഗ്രൂപ്പ് ഡി എന്ന പേരിൽ വിജ്ഞാപനം പ്രസിദ്ധീകരിച്ചിരുന്നപ്പോൾ റിപ്പോർട്ട് ചെയ്തിരുന്ന
ആശ്രിത വീസയിൽ കുവൈത്തിൽ കഴിയുന്ന അറുപതോ അതിനുമുകളിലോ പ്രായമുള്ളവർക്ക് ഇനി സ്വകാര്യ കമ്പനി വീസയിലേക്കു മാറാം. പത്താം ക്ലാസോ അതിൽ താഴെയോ ആണു വിദ്യാഭ്യാസയോഗ്യതയെങ്കിലും മാറ്റം അനുവദിക്കും. സർക്കാരിന്റെ കരാർ കമ്പനി ജീവനക്കാർക്ക് സ്വകാര്യ മേഖലാ കമ്പനികളിലേക്കു മാറാനും അനുമതി നൽകി. 60 പിന്നിട്ടവർക്ക് വീസ
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ വേതന ഇനത്തിൽ ഈ സാമ്പത്തിക വർഷം കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്കു നൽകാനുള്ളതു 6434 കോടി രൂപ. കേരളത്തിനു 485.99 കോടി രൂപയാണു നൽകാനുള്ളത്. തമിഴ്നാട്, യുപി എന്നീ സംസ്ഥാനങ്ങൾക്കാണ് ഏറ്റവുമധികം തുക നൽകാനുള്ളതെന്നും കേന്ദ്ര ഗ്രാമീണ മന്ത്രാലയത്തിന്റെ കണക്കുകൾ
സംസ്ഥാനത്തെ 400ൽ ഏറെ ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ സംസ്ഥാന സർക്കാരിന്റെ അഡീഷനൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാമിന്റെ (അസാപ്) നേതൃത്വത്തിൽ നൈപുണ്യ വികസന കേന്ദ്രങ്ങൾ സജ്ജമാകുന്നു. സെന്റർ ഫോർ സ്കിൽ ഡവലപ്മെന്റ് ആൻഡ് കരിയർ പ്ലാനിങ് എന്ന പേരിലാണു കേന്ദ്രങ്ങൾ ഒരുങ്ങുന്നത്. കഴിഞ്ഞ വർഷം നാലു വർഷ ബിരുദ കോഴ്സ്
കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലെ (കെഎഎസ്) രണ്ടാം ബാച്ചിന്റെ വിജ്ഞാപനം ഉടൻ. പ്രതീക്ഷിക്കുന്ന 31 ഒഴിവുകൾ പിഎസ്സിക്കു റിപ്പോർട്ട് ചെയ്യാൻ മുഖ്യമന്ത്രി നിർദേശം നൽകി. നിലവിൽ ഒഴിവുകളുടെ എണ്ണം കണ്ടെത്താത്തതിനാൽ കേന്ദ്ര സിവിൽ സർവീസിലേതു പോലെ ‘ ഡപ്യൂട്ടേഷൻ റിസർവ് ’ എന്ന പ്രത്യേക പൂൾ സൃഷ്ടിച്ച് അതിലേക്കാണ്
ഗൗരവമേറിയതോ സദാചാര വിരുദ്ധമോ അല്ലാത്ത നിസ്സാര കേസുകളുടെ വിവരം മറച്ചുവച്ചതിന്റെ പേരിൽ ജീവനക്കാരെ സർവീസിൽ നിന്നു പിരിച്ചുവിടേണ്ടതില്ലെന്നു ഹൈക്കോടതി നിർദേശം. ജോലിയിൽ പ്രവേശിക്കുമ്പോൾ നിലനിന്ന 2 കേസുകൾ മറച്ചുവച്ചതിന്റെ പേരിൽ പിരിച്ചുവിട്ടതിനെതിരെ ജനറൽ റിസർവ് എൻജിനീയറിങ് ഫോഴ്സിലെ (ഗ്രെഫ്) മെക്കാനിക്കൽ
പരിശീലനം പൂർത്തിയാക്കിയ 400 ട്രെയിനികളെ പിരിച്ചുവിട്ട് ഇൻഫോസിസ്. വൈകിട്ട് 6 മണിയോടെ മൈസൂരു ക്യാംപസ് വിട്ടു പോകാനും ഇവർക്ക് കമ്പനി നിർദേശം നൽകി. പരിശീലന കാലത്തെ പരീക്ഷയിൽ തുടർച്ചയായി 3 തവണ പരാജയപ്പെട്ടെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി. കഴിഞ്ഞ വർഷം ഒക്ടോബറിൽ പരിശീലനം തുടങ്ങിയവരിൽ പകുതി പേർക്കാണു ജോലി
ഒഴിവുകൾക്ക് ആനുപാതികമായി ഉദ്യോഗാർഥികളെ ഉൾപ്പെടുത്താത്തതിനാൽ റാങ്ക് ലിസ്റ്റുകൾ അകാലത്തിൽ അവസാനിക്കുന്ന പ്രവണത ആവർത്തിക്കുകയാണ്. മൂന്നു വർഷത്തെ കാലാവധിയിൽ പ്രസിദ്ധീകരിക്കുന്ന പല റാങ്ക് ലിസ്റ്റുകളും ഒരു വർഷംപോലും പൂർത്തിയാക്കാതെ അവസാനിക്കുമ്പോൾ ആയിരക്കണക്കിന് ഉദ്യോഗാർഥികളുടെ അവസരമാണു നഷ്ടമാകുന്നത്.
സംസ്ഥാനത്ത് കഴിഞ്ഞ 4 വർഷത്തിനിടെ സർക്കാർ നടത്തിയ താൽക്കാലിക നിയമനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ക്രോഡീകരിച്ചിട്ടില്ലെന്നു മുഖ്യമന്ത്രി. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിയമസഭയിലെ ചോദ്യത്തിന് ജനുവരി 23നു നൽകിയ മറുപടിയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഈ മറുപടി. വിവിധ സർക്കാർ വകുപ്പുകളിലും
പുതുവർഷത്തിന്റെ സന്തോഷം ചൂളംവിളിച്ചുകൊണ്ടാണു റെയിൽവേയിലെ വമ്പൻ വിജ്ഞാപനം പുറത്തുവന്നിരിക്കുന്നത്. കുറഞ്ഞ വിദ്യാഭ്യാസം നേടിയവർക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച അവസരങ്ങളിലൊന്നാണ് റെയിൽവേ റിക്രൂട്മെന്റ് ബോർഡ് (ആർആർബി) ഇപ്പോൾ പ്രസിദ്ധീകരിച്ച മെഗാ വിജ്ഞാപനം. സെൻട്രലൈസ്ഡ് എംപ്ലോയ്മെന്റ് നോട്ടിഫിക്കേഷൻ
Results 1-50 of 575