ADVERTISEMENT

കമ്പനി/കോർപറേഷൻ/ബോർഡ് ലാസ്റ്റ് ഗ്രേഡ് സെർവന്റ് തസ്തികയിൽ റിപ്പോർട്ട് െചയ്തിരിക്കുന്നത് 981 ഒഴിവ്.

ഏറ്റവും കൂടുതൽ ഒഴിവ് വാട്ടർ അതോറിറ്റിയിലാണ്–309. കുറവ് ലേബർ വെൽഫെയർ ഫണ്ട് ബോർഡ്, കെടിഡിസി, കയർ കോർപറേഷൻ, ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ്, അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷൻ എന്നിവിടങ്ങളിൽ–ഒന്നു വീതം. ബവ്റിജസ് കോർപറേഷനിൽ 300 ഒഴിവും കെഎസ്എഫ്ഇയിൽ 291 ഒഴിവുമുണ്ട്.

ഒരു മാസത്തിനകം പിഎസ്‌സി നിയമന ശുപാർശ തയാറാക്കും. ഈ തസ്തികയുടെ റാങ്ക് ലിസ്റ്റ് ജനുവരി 12നു പ്രസിദ്ധീകരിച്ചിരുന്നു. മെയിൻ ലിസ്റ്റിൽ 3712, സപ്ലിമെന്ററി ലിസ്റ്റിൽ 3438, ഭിന്നശേഷി ലിസ്റ്റിൽ 114 എന്നിങ്ങനെ 7264 പേരാണു റാങ്ക് ലിസ്റ്റിൽ. റാങ്ക് ലിസ്റ്റ് നിലവിൽ വന്നതിനാൽ വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്ന് കൂടുതൽ ഒഴിവ് റിപ്പോർട്ട് ചെയ്യുമെന്നു പ്രതീക്ഷിക്കുന്നു.

മെയിൻ ലിസ്റ്റിൽ 505 പേർകൂടി; സപ്ലിമെന്ററിയിൽ 2719 പേർ കുറഞ്ഞു

മുൻ ലിസ്റ്റിനെ അപേക്ഷിച്ച് കമ്പനി/കോർപറേഷൻ/ബോർഡ് ലാസ്റ്റ് ഗ്രേഡ് തസ്തികയുടെ പുതിയ റാങ്ക് ലിസ്റ്റിന്റെ മെയിൻ ലിസ്റ്റിൽ 505 പേരുടെ വർധന. 2020 ജനുവരി 14നു പ്രസിദ്ധീകരിച്ച മുൻ റാങ്ക് ലിസ്റ്റിന്റെ മെയിൻ ലിസ്റ്റിൽ 3207 പേരായിരുന്നു. ഇത്തവണ 3712 പേരായി.

മെയിൻ ലിസ്റ്റിൽനിന്ന് എല്ലാവർക്കും നിയമന ശുപാർശ ലഭിച്ചതിനാൽ മുൻ ലിസ്റ്റ് 3 വർഷ കാലാവധി പൂർത്തിയാക്കാതെയാണ് അവസാനിച്ചത്. ഈ സാഹചര്യം ഒഴിവാക്കാനാണ് ഇത്തവണ മെയിൻ ലിസ്റ്റിൽ കൂടുതൽ ഉദ്യോഗാർഥികളെ ഉൾപ്പെടുത്തിയത്.

അതേ സമയം, സപ്ലിമെന്ററി ലിസ്റ്റിലും ഭിന്നശേഷി ലിസ്റ്റിലും ഉദ്യോഗാർഥികൾ കുറവാണ്. സപ്ലിമെന്ററി ലിസ്റ്റിൽ 2719 പേരുടെയും ഭിന്നശേഷി ലിസ്റ്റിൽ 137 പേരുടെയും കുറവുണ്ട്. മുൻ സപ്ലിമെന്ററി ലിസ്റ്റിൽ 6157 പേരും ഭിന്നശേഷി ലിസ്റ്റിൽ 251 പേരുമുണ്ടായിരുന്നു. ഇത്തവണ ഇത് യഥാക്രമം 3438, 114 വീതമാണ്. 

English Summary:

Company Board LGS vacancy news updates Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com