Activate your premium subscription today
ലോകത്തിലെ ഏറ്റവും വലിയ ഡാം നിർമിക്കാനുള്ള പദ്ധതിയിലാണു ചൈന. ചൈനയിലെ ഏറ്റവും വലിയ ഡാമായ ത്രീ ഗോർജസ് ഡാമിന്റെ 3 മടങ്ങ് ഊർജം തരുന്ന ഡാം ബ്രഹ്മപുത്ര നദിക്കരയിലാകും സ്ഥിതി ചെയ്യുക. എന്നാൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സെക്യൂരിറ്റി ആൻഡ് ഡവലപ്മെന്റ് പോളിസി–സ്റ്റോക്കോം ഈ ഡാമിനെപ്പറ്റി നടത്തിയ പഠനപ്രകാരം, ചൈനയുടെ അമിതമായ ഡാം നിർമാണ പ്രവർത്തനങ്ങൾ പ്രകൃതിയെ തിരിച്ചുകൊണ്ടുവരാനാകാത്ത രീതിയിൽ മാറ്റിമറിക്കുന്നെന്നു കണക്കാക്കി.
ന്യൂഡൽഹി ∙ ബ്രഹ്മപുത്ര നദിയിൽ അണക്കെട്ട് നിർമിക്കുന്ന കാര്യത്തിൽ ചൈനയെ ആശങ്ക അറിയിച്ചതായി വിദേശകാര്യമന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. ചൈന രണ്ടിടത്ത് പുതിയ ജനവാസമേഖലകൾ (കൗണ്ടി) ആരംഭിക്കുന്നതിലും ആശങ്ക രേഖപ്പെടുത്തി. ലഡാക്കിന്റെ ഭാഗങ്ങൾ ഇതിൽ ഉൾപ്പെടുമെന്ന് വക്താവ് ചൂണ്ടിക്കാട്ടി. ഇത് ഇന്ത്യ അംഗീകരിക്കില്ല. നദികളിൽ വൻ പദ്ധതികൾ ആരംഭിക്കുന്നതിൽ നയതന്ത്രചാനലുകൾ വഴി ചൈനയെ ആശങ്ക അറിയിക്കാറുണ്ട്. ഇക്കാര്യത്തിൽ സുതാര്യത ഉറപ്പാക്കുകയും സമീപരാജ്യങ്ങളുമായി കൂടിയാലോചന നടത്തുകയും വേണമെന്നാണ് ആവശ്യം.
ഇറ്റാനഗർ ∙ അരുണാചൽ പ്രദേശിലെ സിയാങ്ങിൽ 1.13 ലക്ഷം കോടി രൂപ ചെലവഴിച്ച് കേന്ദ്രസർക്കാർ നിർമിക്കുന്ന അണക്കെട്ടിന്റെ പ്രധാനലക്ഷ്യം ദേശസുരക്ഷയാണെന്നും വൈദ്യുതോൽപാദനം രണ്ടാമത്തെ ലക്ഷ്യം മാത്രമാണെന്നും മുഖ്യമന്ത്രി പേമ ഖണ്ഡു വ്യക്തമാക്കി.
ബെയ്ജിങ് ∙ ബ്രഹ്മപുത്ര നദിയിൽ നിർമിക്കാനുദ്ദേശിക്കുന്ന ലോകത്തെ ഏറ്റവും വലിയ അണക്കെട്ടിന്റെ കാര്യത്തിൽ ആശങ്ക വേണ്ടെന്ന് ചൈന പ്രസ്താവിച്ചു. പതിറ്റാണ്ടുകൾ നീണ്ട സുരക്ഷാപഠനത്തിനുശേഷമാണ് പദ്ധതിയുമായി മുന്നോട്ടുപോകുന്നതെന്നു ചൈനയുടെ വിദേശകാര്യവക്താവ് മാവോ നിങ് പറഞ്ഞു.
ബെയ്ജിങ് ∙ ഇന്ത്യയ്ക്കും ബംഗ്ലദേശിനും ആശങ്കയുയർത്തി ബ്രഹ്മപുത്ര നദിയിൽ ചൈനയുടെ അണക്കെട്ടു വരുന്നു. ഇന്ത്യൻ അതിർത്തിയോടടുത്ത് ടിബറ്റ് മേഖലയിലാണ് അണക്കെട്ടു പണിയുന്നത്. 13,700 കോടി ഡോളറിന്റെ നിർമാണ പദ്ധതിക്കു ചൈനീസ് സർക്കാർ അംഗീകാരം നൽകിയതായി ദേശീയ വാർത്താ ഏജൻസി ബുധനാഴ്ച റിപ്പോർട്ട് ചെയ്തു. ലോകത്തെ ഏറ്റവും വലിയ നിർമാണപദ്ധതിയായാണു വിശേഷിപ്പിക്കപ്പെടുന്നത്.
തെന്മല∙ കല്ലട ജലസേചന പദ്ധതിയുടെ (കെഐപി) പരപ്പാർ അണക്കെട്ടിൽ കനത്ത മഴയെ തുടർന്നു ക്രമാതീതമായി ജലനിരപ്പ് ഉയർന്നതോടെ ഇന്നലെ രാവിലെ 11ന് അണക്കെട്ടിന്റെ 3 ഷട്ടറുകൾ ഒരോന്നായി 5 സെന്റീമീറ്റർ വീതം ഉയർത്തി കല്ലടയാറ്റിലേക്ക് വെള്ളം ഒഴുക്കി. ജലനിരപ്പിൽ പ്രകടമായ കുറവ് രേഖപ്പെടുത്താത്തതോടെ ഇന്നലെ വൈകിട്ട്
സൗദിയിലെ ഏറ്റവും ഉയരമുള്ളതും വലിപ്പവുള്ള അണക്കെട്ടുകളിലൊന്നായ ജിസാനിലെ വാദി ബിഷ ഡാം തുറന്നു.
ന്യൂഡൽഹി ∙ ഒക്ടോബറിൽ പൂർണതോതിൽ പ്രവർത്തനം ആരംഭിക്കുന്ന ദേശീയ ഡാം സുരക്ഷ അതോറിറ്റിയുടെ (എൻഡിഎസ്എ) മുഖ്യപരിഗണന മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷയ്ക്കായിരിക്കുമെന്ന് ചെയർമാൻ അനിൽ ജയിൻ. ഡാം സേഫ്റ്റി അതോറിറ്റിയുടെ മുഴുവൻ അംഗങ്ങളും ചുമതലയേറ്റെന്നും, മുഴുവൻ തസ്തിക രൂപീകരണവും ഉടൻ തന്നെ പൂർത്തിയാക്കുമെന്നും പ്രവർത്തനം പൂർണതോതിലാവുമെന്നും അദ്ദേഹം അറിയിച്ചു.
ഏതാണ്ട് വലിയ വ്യത്യാസമില്ലാത്ത ഉയരം. ‘ശരീര ഘടന’ ഒന്നു തന്നെ– തുംഗഭദ്ര, മുല്ലപ്പെരിയാർ അണക്കെട്ടുകളെ ഇങ്ങനെ താരതമ്യം ചെയ്താൽ ഇന്ന് കേരളം ഒന്നു പേടിക്കും. അതിനു കാരണമുണ്ട്. മുല്ലപ്പെരിയാറിനുള്ള മുന്നറിയിപ്പാണോ തുംഗഭദ്ര? 71 വർഷം പിന്നിട്ട തുംഗഭദ്ര അണയുടെ ഗേറ്റ് തകരുമ്പോൾ 130 വര്ഷം പിന്നിട്ട മുല്ലപ്പെരിയാർ നോക്കി നിന്നാൽ മതിയോ? തുംഗഭദ്രയും മുല്ലപ്പെരിയാറും സുർക്കി മിശ്രിതത്തിലാണ് നിർമിച്ചിരിക്കുന്നത്. വാസ്തവത്തിൽ ഗേറ്റ് തകർന്നത് തുംഗഭദ്രയിലാണെങ്കിലും വിള്ളൽ വീണത് കേരളത്തിന്റെ നെഞ്ചിലാണ്. കർണാടകയിലും ആന്ധ്രയിലും പ്രളയം രൂപപ്പെട്ടപ്പോൾ കേരളത്തിൽ ആശങ്കയുടെ ഉരുൾപൊട്ടിയെന്നു പറയാം. ഭീതിയുടെയും ആശങ്കയുടെയും സുർക്കി മിശ്രിതത്തിലാണ് ഇന്ന് കേരളത്തിന്റെ മനസ്സിൽ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ കെട്ടുറപ്പ്. ലോകത്ത് എവിടെ അണപൊട്ടിയാലും കേരളം ഞെട്ടും. വാസ്തവത്തിൽ തുംഗഭദ്ര മുല്ലപ്പെരിയാറിന് മുന്നറിയിപ്പു നൽകുന്നുണ്ടോ? തുംഗഭദ്ര അണയും മുല്ലപ്പെരിയാർ അണയും തമ്മിൽ
ജിദ്ദ ∙ ജനറൽ ഇറിഗേഷൻ കോർപ്പറേഷൻ, മക്കയിലെ റാബിഗ് വാലി അണക്കെട്ട് തുറന്നു. 15 ദശലക്ഷം ക്യുബിക് മീറ്റർ വെള്ളം, സെക്കൻഡിൽ 6 ക്യുബിക് മീറ്റർ നിരക്കിൽ 30 ദിവസത്തേക്ക് മക്ക മേഖലയിലെ കാർഷിക മേഖലയിലെ ജലസേചന ആവശ്യത്തിനായാണ് പുറത്തേക്ക് ഒഴുക്കുന്നത്. പ്രദേശത്തെ ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച്,
Results 1-10 of 154