Activate your premium subscription today
വെള്ളൂർ ∙ ഇഴജന്തുക്കളുടെ ഭീഷണി സഹിക്കവയ്യാതെ വെള്ളൂരും സമീപ പരിസര പ്രദേശവും. കൊടിയ വിഷമുള്ള മൂർഖൻ ഇനത്തിൽപെട്ട പാമ്പുകളാണ് നാടിന് ഭീഷണിയാകുന്നത്. ചെറുകുന്ന്, വാഴയിൽപ്പടി, തൊണ്ണനാംകുന്ന്, മൈലാടിപ്പടി ഭാഗങ്ങളിലാണ് പാമ്പ് ശല്യം. വാഴയിൽപ്പടി ചെറുകുന്ന് ഭാഗത്തെ റോഡിനോട് ചേർന്നു ഇന്നലെ 5 മൂർഖൻ
വനംവകുപ്പിനെ വലച്ച് മൂർഖനും പെരുമ്പാമ്പും. 5 ദിവസത്തിനിടെ കോട്ടയം ജില്ലയിൽ സ്നേക്ക് റസ്ക്യു ടീം പിടികൂടിയതു 100 മൂർഖൻ പാമ്പുകളെയാണ്. പെരുമ്പാമ്പുകളുടെ എണ്ണത്തിലും വർധനയുണ്ട്. വനംവകുപ്പിന്റെ സ്നേക്ക് റസ്ക്യു ടീം കഴിഞ്ഞ ദിവസങ്ങളിൽ മാത്രം പിടികൂടിയത് 18–20 മൂർഖൻ പാമ്പുകളെയാണ്.
തിരുവനന്തപുരം കാരിക്കോണത്ത് തൊഴിലുറപ്പ് ജോലിക്കിടെ വിശ്രമിക്കുകയായിരുന്ന 51കാരന്റെ കഴുത്തിൽ മൂർഖൻ ചുറ്റിവരിഞ്ഞു. വെള്ളനാട് കടിയൂർകോണത്തെ സി. ഷാജിയുടെ കഴുത്തിലാണ് പാമ്പ് ചുറ്റിയത്. രക്ഷപ്പെടാനായി പാമ്പിനെ കൈകൊണ്ടെടുത്ത് വലിച്ചെറിയുകയായിരുന്നു.
കൊല്ലം ∙ പാമ്പുകടിയേറ്റ് മരിച്ചയാളുടെ വീടിന്റെ പരിസരം വൃത്തിയാക്കി തിരച്ചിൽ നടത്തുന്നതിനിടെ പാമ്പുപിടിത്തക്കാരനും പാമ്പുകടിയേറ്റു മരിച്ചു. അതീവ ഗുരുതരാവസ്ഥയിൽ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച പാമ്പുപിടിത്തക്കാരൻ ഏരൂർ സൗമ്യ ഭവനിൽ സജു രാജൻ (38) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെ ഏരൂർ തെക്കേവയൽ കോളനിക്കു സമീപത്തായിരുന്നു പാമ്പുകടിയേറ്റത്.
പത്തനംതിട്ട∙ ശബരിമല സന്നിധാനത്ത് ഭീതി പരത്തിയ മൂർഖൻ പാമ്പിനെ വനപാലകരെത്തി പിടികൂടി. സന്നിധാനം ദേവസ്വം മെസ്സിന് സമീപത്തുനിന്നു വെള്ളിയാഴ്ച വൈകിട്ട് നാല് മണിയോടെയാണ് പാമ്പിനെ പിടികൂടിയത്.
കുട്ടനാട് ∙ 3 മണിക്കൂറോളം വീട്ടുകാരെ ഭീതിയിലാഴ്ത്തിയ മൂർഖൻ പാമ്പിനെ വനം വകുപ്പിന്റെ റെസ്ക്യൂ വൊളന്റിയർ പിടികൂടി. ഇന്നലെ രാവിലെ എട്ടരയോടെ മങ്കൊമ്പ് ശാസ്തമംഗലം എസ്.ആർ.അയ്യപ്പ പ്രസാദിന്റെ വീട്ടിലാണു മൂർഖൻ പാമ്പിനെ കണ്ടത്. അടുക്കള വശത്തായി കിടന്ന പാമ്പിനെ അയ്യപ്പ പ്രസാദിന്റെ ഭാര്യ സുമ മഞ്ഞ ചേര ആണെന്നു
കടുവകളെപ്പോലെ പാമ്പുകൾക്കും അതിർത്തികൾ ഉണ്ടോ? ഒരാളുടെ സ്ഥലത്ത് മറ്റൊരാൾ വന്നാൽ തമ്മിലടിക്കുമോ? കഴിഞ്ഞ ദിവസങ്ങളിൽ ആൺപാമ്പുകൾ തമ്മിലടിക്കുകയും വനംവകുപ്പിന്റെ സ്നേക് റെസ്ക്യൂ ടീമെത്തി ഇരുവരെയും രണ്ട് ഭാഗത്തേക്ക് മാറ്റിയതും ചർച്ചയായിരുന്നു.
പാമ്പിനങ്ങളിൽ വിഷം കൂടിയ ഒന്നാണ് മൂർഖൻ. മദ്യലഹരിയിൽ ചിലർ പാമ്പിനെ ഉപദ്രവിക്കുന്നതും അതിനൊപ്പം കളിക്കുന്നതുമായ നിരവധി വിഡിയോ പുറത്തുവന്നിട്ടുണ്ട്. അതുപോലൊരു വിഡിയോ ഇപ്പോൾ 1.5 കോടിയിലധികം ആളുകൾ കണ്ടിരിക്കുകയാണ്.
കാക്കനാട്∙ അത്താണി പള്ളത്തുപടിയിലെ വീട്ടിൽ വാട്ടർ കണക്ഷന്റെ മീറ്റർ റീഡിങ് എടുക്കാൻ ബോക്സ് തുറന്ന മീറ്റർ റീഡർ തേവയ്ക്കൽ സ്വദേശിനി ഷിനി ബാബു ഞെട്ടി പിന്നോട്ട് മാറി. മീറ്റർ ബോക്സിൽ നിന്നു തലപൊക്കിയ മൂർഖൻ പാമ്പ് പത്തി വിടർത്തി ആടുന്നു. വീട്ടുകാരെ വിളിച്ചപ്പോൾ അവിടെ ജോലിക്കാരൻ മാത്രമേ ഉണ്ടായിരുന്നുള്ളു.
പിടിച്ചത് നാനൂറിലേറെ പാമ്പുകളെ. അവയിലേറെയും കൊടുംവിഷമുള്ളവ. പാമ്പിനെ പിടികൂടാനായി ദിവസവും ഒരു വിളിയെങ്കിലും ഫോണിലെത്തുമെന്നു പറയുന്നു തിരുവനന്തപുരം ആര്യനാട് കുളപ്പട സരോവരത്തിൽ ജി.എസ്.റോഷ്നി. വനംവകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫിസറാണ് റോഷ്നി. പാമ്പുപിടിത്തക്കാരായ പുരുഷന്മാർ ഏറെയാണെങ്കിലും ഈ മേഖലയിൽ വനിതകൾ വളരെ കുറവാണ്. എന്നാൽ ഇത്രയേറെ പാമ്പുകളെ പിടികൂടിയിട്ടും ഇന്നേവരെ ഒരു അപകടം പോലും റോഷ്നിക്ക് സംഭവിച്ചിട്ടില്ല. അതിന്റെ കാരണം അവരുടെ വാക്കുകളിലുണ്ട്. ഓരോ പാമ്പിനെയും പിടികൂടുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്തെല്ലാമാണെന്ന് ആ വാക്കുകളിൽ അത്രയേറെ വ്യക്തം. ജനവാസ മേഖലയിൽ പാമ്പുകളെ വ്യാപകമായി കണ്ടുവരുന്നതോടെ റോഷ്നിക്ക് വരുന്ന വിളികളുടെ എണ്ണവും കൂടി. തിരുവനന്തപുരത്തെ ഒട്ടുമിക്ക സ്ഥലങ്ങളിൽനിന്നും റോഷ്നി ഇതിനോടകം പാമ്പുകളെ പിടികൂടിയിട്ടുണ്ട്. പിടികൂടിയതിൽ ഏറിയപങ്കും പെരുമ്പാമ്പും മൂർഖനും തന്നെ. പ്രയാസങ്ങളൊന്നും നേരിട്ടില്ലെങ്കിൽ വാലിൽ പിടികൂടി ഞൊടിയിടയിൽ പാമ്പുകളെ ചാക്കിലാക്കും റോഷ്നി. 2017ലാണ് വനംവകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫിസറായി റോഷ്നി ജോലിയിൽ പ്രവേശിച്ചത്. അതിനിടെ, പാമ്പ് പിടിത്തത്തിലും വനംവകുപ്പിൽനിന്ന് പരിശീലനം നേടി. 2019ൽ ലൈസൻസും ലഭിച്ചു. ആദ്യം ചെറിയ ഭയം ഉണ്ടായിരുന്നെങ്കിലും പരിശീലനം കഴിഞ്ഞതോടെ അത് മാറി. തുടക്ക സമയത്ത് അമ്മയ്ക്കും ചേച്ചിമാർക്കും ഉൾപ്പെടെ
Results 1-10 of 143