Activate your premium subscription today
കൊച്ചി ∙ സംസ്ഥാന സർക്കാരിന്റെ ഉള്‍പ്പെടെയുള്ള അഭിഭാഷകർ കോടതികളിൽ ഇരട്ടത്താപ്പ് കാണിക്കുന്നുണ്ടോ എന്ന് ഹൈക്കോടതി. നാട്ടാന പരിപാലന ചട്ടങ്ങൾ കർശനമായി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുകൾ സുപ്രീം കോടതി സ്റ്റേ ചെയ്ത പശ്ചാത്തലത്തിലാണ് ജസ്റ്റിസുമാരായ ഡോ. എ.കെ.ജയശങ്കരൻ നമ്പ്യാർ, പി.ഗോപിനാഥ് എന്നിവരുടെ ബെഞ്ച് ഇത്തരമൊരു പരാമർശം നടത്തിയത്. നാട്ടാന എഴുന്നള്ളത്തുമായി ബന്ധപ്പെട്ട വിഷയത്തിൽ സുപ്രീം കോടതി മുൻപാകെ എന്തായിരുന്നു സംസ്ഥാന സർക്കാരിന്റെ നിലപാടെന്നു കോടതി ചോദിച്ചു.
തൃശൂർ ∙ ആന എഴുന്നള്ളിപ്പ് കഴിഞ്ഞ ആയിരം വർഷമായി നിലനിൽക്കുന്ന ആചാരമാണെന്നും മനുഷ്യ – മൃഗ ബന്ധത്തെ ഒറ്റരാത്രി കൊണ്ട് ഇല്ലാതാക്കാനുള്ള നീക്കത്തെ സുപ്രീകോടതി തിരിച്ചറിഞ്ഞതിൽ സന്തോഷമെന്നും പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ. ആന എഴുന്നള്ളിപ്പ് സംസ്കാരത്തിന്റെ ഭാഗമാണെന്ന് ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, സതീഷ് ചന്ദ്ര ശര്‍മ എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടതിൽ സന്തോഷമുണ്ടെന്നും ദേവസ്വം ഭാരവാഹികൾ മനോരമ ഓൺലൈനോട് പ്രതികരിച്ചു. ഉൽസവങ്ങളിൽ ആനയെഴുന്നളളിപ്പു വിലക്കണമെന്നു കേരള ഹൈക്കോടതിയുടെ ഡിവിഷന് ബെഞ്ച് പുറപ്പടുവിച്ച ഇടക്കാല ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തതിനു പിന്നാലെയായിരുന്നു ദേവസ്വങ്ങളുടെ പ്രതികരണം.
ന്യൂഡൽഹി ∙ ആന എഴുന്നള്ളിപ്പ് നിയന്ത്രണത്തില്‍ ഉത്തരവിട്ട ജഡ്ജിക്കെതിരായ ഹർജിയിൽ സുപ്രീം കോടതി ഇടപെടൽ. മൃഗസംരക്ഷണ സംഘടനയായ ‘പെറ്റ’യുടെ അഭിഭാഷകനായിരുന്നു ഹൈക്കോടതി ജഡ്ജി പി. ഗോപിനാഥെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹർജിയിൽ നോട്ടിസയച്ച സുപ്രീം കോടതി, അദ്ദേഹം ഉൾപ്പെട്ട ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവു സ്റ്റേ ചെയ്തു.
കൊച്ചി ∙ അനുമതി നേടാതെ ആനയെ എഴുന്നള്ളിച്ച് ഉത്സവം നടത്തിയ ബാലുശ്ശേരി പൊന്നാരംതെരു മഹാഗണപതി ക്ഷേത്രത്തിലെ അമ്പല കമ്മിറ്റിക്കും ഉത്സവ നടത്തിപ്പുകാർക്കുമെതിരെ നടപടി സ്വീകരിക്കാൻ നാട്ടാന പരിപാലന കമ്മിറ്റി തീരുമാനിച്ചു. ബന്ധപ്പെട്ടവർക്ക് എതിരെ നേരത്തേ കേസെടുക്കുകയും ഉത്തരവ് കൈമാറുകയും ചെയ്തതാണ്. വിലക്ക് ലംഘിച്ച് ഉത്സവം നടത്തിയതു കണക്കിലെടുത്താണു നടപടി. ഇതു സംബന്ധിച്ച് റൂറൽ എസ്പിക്കു നിർദേശം നൽകി.
നെയ്യാറ്റിൻകര ∙ പെരുങ്കടവിള ബാലഭദ്രകാളി ക്ഷേത്രത്തിൽ ‘യന്ത്ര ആന’ യുടെ നടയ്ക്കിരുത്തൽ ചടങ്ങ് നടി പാർവതി നായർ നിർവഹിച്ചു. ഒട്ടേറെ പേർ കൗതുകത്തോടെ യന്തിരനെ കാണാനെത്തി.‘പീപ്പിൾ ഫോർ ദി എത്തിക്കൽ ട്രീറ്റ്മെന്റ് ഓഫ് അനിമൽസ് ഇന്ത്യ’യുടെ സഹകരണത്തോടെ ആക്ഷൻ ഫോർ എലിഫന്റ്സ് ആണ് യന്ത്ര ആനയെ ക്ഷേത്രത്തിനു
കൊച്ചി ∙ ഇടക്കൊച്ചിയെ മണിക്കൂറുകളോളം മുൾമുനയിൽ നിർത്തിയ ഇടഞ്ഞ ആനയെ തളച്ചു. ഇടക്കൊച്ചി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിനു കൊണ്ടു വന്ന ഊട്ടോളി മഹാദേവൻ എന്ന ആനയാണ് ഇന്നു വൈകുന്നേരം നാലരയോടെ ഇടഞ്ഞത്. രണ്ടു കാറുകളും രണ്ടു വാനുകളും ആനയെ തൃശൂരില്‍ നിന്നെത്തിച്ച ലോറിയും പത്തോളം ബൈക്കുകളും തകർത്ത ആനയെ വൈകിട്ട് ഏഴേകാലോടെയാണ് തളയ്ക്കാനായത്.
മൂന്നാർ ∙ സ്കൂൾ മുറ്റത്തു കയറിയ പടയപ്പ പേരയ്ക്ക പറിച്ചുതിന്ന ശേഷം മടങ്ങി. ഇന്നലെ വൈകിട്ട് 4.50നാണു പടയപ്പ എന്ന കാട്ടാന ഗൂഡാർവിള ഗവ. ഹൈസ്കൂളിന്റെ മുറ്റത്തെത്തിയത്.മുറ്റത്തിന്റെ വശത്തുണ്ടായിരുന്ന പേരയിൽ നിന്നു കായകൾ പറിച്ചുതിന്ന് 20 മിനിറ്റിനു ശേഷം സമീപത്തെ തേയിലത്തോട്ടത്തിലേക്കു മടങ്ങി. ഈ സമയം ബസ്
തിരുവല്ല ∙ ശ്രീവല്ലഭ ക്ഷേത്രത്തിലെ ഉത്സവ എഴുന്നള്ളത്തിനിടെ വിരണ്ട ആന ഒപ്പമുണ്ടായിരുന്ന മറ്റൊരു ആനയെ കുത്തി. 2 ആനകളുടെയും പുറത്തുനിന്ന് താഴെ വീണ കീഴ്ശാന്തിമാർക്ക് പരുക്ക്. ഇന്നലെ രാത്രി 8 മണിയോടെ എഴുന്നള്ളത്തിന് വന്ന വേണാട്ടുമറ്റം ഉണ്ണിക്കുട്ടൻ എന്ന ആനയാണ് വിരണ്ടത്. തുടർന്ന് തിരുവല്ല ദേവസ്വത്തിന്റെ
പത്തനംതിട്ട∙ തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തില്‍ ഉത്സവ എഴുന്നള്ളിപ്പിനിടെ ആനവിരണ്ട് കൂട്ടാനയെ കുത്തിയത് പരിഭ്രാന്തി സൃഷ്ടിച്ചു. സംഭവത്തിൽ പത്തു പേർക്ക് പരുക്കേറ്റു. ആന വിരണ്ടത് കണ്ട് ഓടിയവർക്കും ആനകൾക്കു മുകളിലിരുന്ന കീഴ്ശാന്തിമാര്‍ക്കുമാണ് പരുക്കേറ്റത്. ഉത്സവത്തോട് അനുബന്ധിച്ച് നടന്ന എഴുന്നള്ളത്തിന് എത്തിയ വേണാട്ടുമറ്റം ഉണ്ണിക്കുട്ടന് എന്ന ആന വിരണ്ട് ഒപ്പമുണ്ടായിരുന്ന തിരുവല്ല ദേവസ്വത്തിന്റെ ജയരാജൻ എന്ന ആനയെ കുത്തിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.
മണ്ണിനോട് പൊരുതി ജീവിക്കുന്ന, കാടിനോട് ചേർന്നു താമസിക്കുന്ന, മലയോരങ്ങളിൽ വസിക്കുന്ന മനുഷ്യർ ഇന്ന് ഏറ്റവും കൂടുതൽ പേടിക്കുന്നത് ആനയെന്ന നാൽക്കാലിയെയാണ്. എപ്പോൾ വേണമെങ്കിലും ജീവനും ജീവിതവും ഒരു തുമ്പിക്കൈയിൽ, അടിച്ചുടയ്ക്കപ്പെടാമെന്ന ബോധ്യത്തോടെ മലയോരവാസികൾ ഒരു അസാധാരണ ജീവിതം നയിക്കാൻ തുടങ്ങിയിട്ടു നാളുകളേറെയായി. ഓരോ ദിവസവുമെന്ന വണ്ണം കാട്ടാനക്കലിയുടെ കഥകൾ നമുക്കു മുന്നിലെത്തുന്നു. പലരും സ്വന്തം വീടും നാടുംതന്നെ വിട്ടു പോകാൻ കാരണമായതും ഈ ആനക്കലിയാണ്. എവിടേക്കും പോകാനില്ലാത്തവരാകട്ടെ ഇരുട്ടിൽ തിളങ്ങുന്ന കണ്ണും കൊമ്പുമായി ഏതുനിമിഷവും മുന്നിലേക്കെത്താവുന്ന കൊമ്പനെ സ്വപ്നം കണ്ട് ഞെട്ടിയുണരുന്നു. പകൽ പോലും കാട്ടാനയെ പേടിച്ച് പുറത്തിറങ്ങാനാകാത്ത അവസ്ഥ. തുടർക്കഥയായ മനുഷ്യ–വന്യജീവി സംഘർഷത്തിൽ അടുത്ത കണ്ണിയാകുമെന്ന ഭയം നെഞ്ചുകളിൽ പേറുന്ന മനുഷ്യരാവുകയാണ് അവർ. ആ ഭയത്തെ ആളിക്കത്തിച്ച് ജീവനുകളെ ചവിട്ടിയരച്ചുകൊണ്ട് എന്തിനാണ് ആനകൾ കാടിറങ്ങുന്നത്? ഭക്ഷണവും വെള്ളവും തേടിയുള്ള അലച്ചിൽ മാത്രമാണോ ഇത്? സിനിമകളിൽ കണ്ടിരുന്ന സ്നേഹനിധിയായ, കുറുമ്പുകൾ കാട്ടുന്ന ‘വളർത്താനകൾ’ യാഥാർഥ്യമാണോ? അതോ അക്രമകാരിയായ, ഇണക്കിയെടുക്കാൻ സാധിക്കാത്ത വന്യജീവി മാത്രമാണോ ആന? ‘മൃഗങ്ങളെ അടുത്തറിയാം’ പരമ്പരയിൽ ആദ്യം ആനജീവിതത്തെക്കുറിച്ചാണ്. ശാസ്ത്ര ലേഖകന്‍ വിജയകുമാർ ബ്ലാത്തൂർ സംസാരിക്കുന്നു.
Results 1-10 of 1241