Activate your premium subscription today
ഒരമ്മയ്ക്ക് കുഞ്ഞിനു നൽകാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനമെന്താണ്? ആ ചോദ്യം മാളവികയോടാണെങ്കിൽ ഒറ്റ ഉത്തരമേ ഉണ്ടാകൂ. ‘ഏതു പ്രതിസന്ധിയിലും ആത്മവിശ്വാസത്തോടെ വളരാനുള്ള കരുത്തു നൽകുക’. അതിന് ഉദാഹരണമായി മാളവികയ്ക്ക് കുഞ്ഞിനു കാട്ടിക്കൊടുക്കാനുള്ളത് സ്വന്തം ജീവിതമാണ്. മകനെയും ഗർഭത്തിൽ വഹിച്ചാണ് തിരുവല്ല
‘ഗർഭം ചുമക്കാതെ നീയൊക്കെ എങ്ങനെ അമ്മയായി?’ ക്ലാവ് പിടിച്ച ഈ ചിന്താഗതി കാറ്റിൽ പറത്താനുള്ള സമയം കഴിഞ്ഞുപോയി. പേറ്റുനോവ് അറിഞ്ഞെങ്കിൽ മാത്രമേ അമ്മയാകൂ എന്നൊന്നുമില്ല. പതിറ്റാണ്ടുകൾക്കു മുൻപ് കേട്ടുകേൾവി പോലുമില്ലാതിരുന്ന വാടകഗർഭധാരണത്തെ ഇന്നത്തെ തലമുറ അംഗീകരിച്ചു തുടങ്ങിയെങ്കിൽ സമൂഹം
വീട്ടുകാര്യങ്ങൾ നോക്കുക, ജോലി, കുട്ടികളെ നോക്കൽ അങ്ങനെ അമ്മമാർ എപ്പോഴും തിരക്കിലാണ്. കുടുംബത്തിന്റെ നട്ടെല്ല് തന്നെ അവരാണെന്ന് പറയാം. ദിവസവും ചെയ്യേണ്ട ഉത്തരവാദിത്തങ്ങൾക്കിടയിൽ ആരോഗ്യത്തിന് പ്രാധാന്യം നൽകാൻ അവർ പലപ്പോഴും വിസ്മരിക്കുന്നു. എന്നാൽ കുടുംബത്തിന്റെ സുസ്ഥിരതയ്ക്കും അവരുടെ ആരോഗ്യത്തിനും
മാസേ– തിരമാലകൾ തഴുകുന്ന മെഡിറ്ററേനിയൻ തീരത്തോടു ചേർന്ന പ്രാചീന നഗരം. ഫ്രാന്‍സിലെ ഏറ്റവും പഴക്കമുള്ള നഗരമാണിത്. അതിമനോഹരമാണു കാഴ്ചകള്‍. അതിൽത്തന്നെ ഓഗസ്റ്റിലെ വേനൽ കാഴ്ചകൾക്ക് പറഞ്ഞറിയിക്കാനാകാത്ത സൗന്ദര്യമാണ്. ആകാശ നീലിമയും വേനൽക്കാറ്റിന്റെ മൃദുലതയും കടലിന്റെ ശീതളിമയും നിറഞ്ഞ ഈ നഗരത്തിലേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള സഞ്ചാരികൾ ഒഴുകിക്കൊണ്ടേയിരിക്കും. ഇവിടുത്തെ നിരത്തുകളിലൂടെ നടന്നാൽ കടലിന്റെ മൃദുസഞ്ചാരത്തിൽ ജീവിതം പുതുതലത്തിലേക്ക് മാറുന്നതുപോലെ തോന്നും. മാസേയിലെ (Marseille) അത്തരമൊരു വേനൽക്കാലത്തിലെ മനോഹരമായ സായംസന്ധ്യയിലാണ് സുന്ദരിയായ കോറിൻ റിച്ചഡും സുമുഖനായ അലൈൻ പർപലൈക്സും ആദ്യമായി കാണുന്നത്. ആദ്യ കാഴ്ചയിൽതന്നെ ഇരുവരും അഗാധ പ്രണയത്തിലേക്ക് വീണുപോയി. മുനിഞ്ഞു കത്തുന്ന നിരത്തുവിളക്കുകൾ കാവൽ നിൽക്കുന്ന, പ്രണയത്തിരകൾ അലതല്ലുന്ന മാസേയിലെ ഇടവഴികളിലൂടെ അവർ കൈകോർത്ത് നടന്നു. മെല്ലെമെല്ലെ അവരുടെ ബന്ധം ആഴത്തിൽ വളർന്നു. അലൈന്‍ ആ സമയത്ത് 25 വയസ്സായിരുന്നു, കോറിന് 23 ഉം. ജീവിതം അതിന്റെ വിചിത്ര വഴികളിലൂടെ മുന്നോട്ടുപോകുന്നതിനിടെ
ഒരു സ്ത്രീയുടെ ജീവിതത്തിലെ നിര്‍ണ്ണായകമായതും പ്രധാനപ്പെട്ടതുമായ ഘട്ടങ്ങളില്‍ ഒന്നാണ് ആദ്യമായി ഗര്‍ഭിണിയാകുന്ന കാലഘട്ടം. പ്രസവത്തെ കുറിച്ചുള്ള ആകാംഷയും ഉത്കണ്ഠയും ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങളും ഹോര്‍മോണല്‍ മാറ്റങ്ങളുമെല്ലാമായിട്ട് പല വിധത്തിലുള്ള വികാര വേലിയേറ്റങ്ങളിലൂടെ ഈ കാലഘട്ടത്തില്‍
അത് വരെയുണ്ടായിരുന്ന ജീവിതത്തിന്റെ താളം തെറ്റിക്കുന്ന പല വിധ പ്രശ്നങ്ങളുമായാണ് ഗര്‍ഭകാലം സ്ത്രീകളിലേക്ക് കടന്ന് വരുന്നത്. എന്നാല്‍ ഗര്‍ഭകാല പ്രശ്നങ്ങള്‍ അമ്മയാകാന്‍ പോകുന്നവര്‍ക്ക് മാത്രമാകണമെന്നില്ല, ചിലപ്പോഴൊക്കെ അച്ഛനാകാന്‍ പോകുന്നവര്‍ക്കും വരാമെന്ന് ആരോഗ്യ വിദഗ്ധര്‍ പറഞ്ഞു. മോണിങ്
ആരോഗ്യമേഖലയിലെ നേട്ടങ്ങൾക്കിടയിലും കേരളത്തിനു നാണക്കേടാകുകയാണു വീടുകളിലെ പ്രസവങ്ങളും അതേത്തുടർന്നുണ്ടാകുന്ന മരണങ്ങളും വിവാദങ്ങളും. മലപ്പുറത്തു നിന്നാണ് ഒടുവിൽ ഇത്തരമൊരു സംഭവമുണ്ടായത്. പ്രസവം പ്രകൃതി നിയമമാണ്, എവിടെ പ്രസവിക്കണം എന്ന് ഗർഭം ധരിക്കുന്നയാൾക്കു തീരുമാനിക്കാം. പിറക്കാനിരിക്കുന്ന കുഞ്ഞിനും ചില അവകാശങ്ങളുണ്ട് എന്ന യാഥാർഥ്യത്തെയും വിസ്മരിക്കാനാകില്ല. പക്ഷേ, ഗാർഹിക പ്രസവം നടത്തുന്നതിലൂടെ അമ്മയുടെയും കുഞ്ഞിന്റെയും ജീവനു ഭീഷണിയാകുന്ന പലവിധ സാഹചര്യങ്ങളും ഉണ്ടായേക്കാമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പു നൽകുന്നു. അടുത്തിടെ, വീട്ടിൽ പ്രസവിച്ച് ആഴ്ചകൾ പിന്നിട്ട ശേഷം കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു ദമ്പതികൾ അധികൃതരെ സമീപിച്ചതു വാർത്തയായിരുന്നു. മരുന്നുകൾ കഴിക്കാറില്ലെന്നും അക്യുപങ്ചറിങ് പഠിച്ചതുകൊണ്ടു പ്രസവം ‘കൂൾ’ ആയി കൈകാര്യം ചെയ്യാൻ സാധിച്ചുവെന്നുമുള്ള അവരുടെ അവകാശവാദങ്ങൾ വലിയ ചർച്ചകളിലേക്കും വഴിവെട്ടി. ഇക്കഴിഞ്ഞ ദിവസം മലപ്പുറത്തു പ്രസവ വേദനയെത്തുടർന്ന് അലറിക്കരഞ്ഞിട്ടും ആശുപത്രിയിലേക്ക് കൊണ്ടുപോകാതെ യുവതിക്ക് വീട്ടിൽ പ്രസവിക്കേണ്ടി വന്നതും ഞെട്ടലോടെയാണു കേരളം കേട്ടത്. അമിതരക്തസ്രാവം സംഭവിച്ച് യുവതി മരിക്കുകയും ചെയ്തു. ഗാർഹിക പ്രസവങ്ങളെ പ്രോത്സാഹിപ്പിക്കുന്നവർക്ക്, പ്രസവം സങ്കീർണത നിറഞ്ഞ പ്രക്രിയ ആണെന്ന ബോധ്യമില്ല എന്നതാണു യാഥാർഥ്യം. അക്യുപങ്ചറിങ് ചികിത്സയ്ക്കു പ്രസവവുമായി ബന്ധമുണ്ടോ? ഗാർഹിക പ്രസവങ്ങൾ വരുത്തിവയ്ക്കുന്ന അപകടങ്ങൾ എന്തെല്ലാമാണ്? ആശുപത്രികളെ ആളുകൾ പേടിക്കുന്നത് എന്തിനാണ്? ഡോ.റെജി ദിവാകർ, ഡോ.സെറീന ജാസ്മിൻ എന്നിവർ സംസാരിക്കുന്നു.
1951ൽ രാജ്യത്ത് ഒരു ലക്ഷം സ്ത്രീകൾ പ്രസവിക്കുമ്പോൾ 1000 പേർ മരിച്ചിരുന്നുവെന്നാണു മുദലിയാർ കമ്മിറ്റി റിപ്പോർട്ടിലുള്ളത്. പ്രസവങ്ങൾ ആശുപത്രിയിലേക്കു മാറിയതോടെ മരണങ്ങൾ കുറഞ്ഞു. 2018ലെ കണക്കുപ്രകാരം പ്രസവസമയത്ത് രാജ്യത്ത് 97 സ്ത്രീകൾ മരിച്ചു. സംസ്ഥാനത്ത് ഇത് 19 ആണ്. അപകടങ്ങൾ കുറഞ്ഞപ്പോൾ പ്രസവം ലളിതമാണെന്നും ആശുപത്രിയിൽ പോകേണ്ടതില്ലെന്നുമുള്ള തോന്നൽ ചിലരിലെങ്കിലും വന്നിട്ടുണ്ട്. ഈ മനോഭാവം അപകടം നിറഞ്ഞതാണ്.
ഹോസ്പിറ്റൽ ഡെലിവറി എന്നു പറയുമ്പോൾ അതിനകത്തെ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഒന്ന് സ്റ്റെറൈൽ അറ്റ്മോസ്ഫിയർ. ഇൻഫെക്ഷൻ എന്ന ചാൻസ് ഇല്ല. ഒരു ഡെലിവറി എന്നു പറയുമ്പോൾ ബേബിക്കും മദറിനും കെയറെടുത്തില്ലെങ്കിൽ ഭയങ്കര സീരിയസ് ആയിട്ടുള്ള ഇൻഫെക്ഷൻസ് ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ടെറ്റനസ്, –––അങ്ങനെയൊക്കെ. അതുകൊണ്ട്
അറുപത്തിയാറാം വയസ്സിൽ പത്താമത്തെ കുഞ്ഞിനു ജന്മം നൽകി ജർമൻ വനിത. കഴിഞ്ഞയാഴ്ചയാണ് ഒൻപതുപേരുടെ അമ്മയായ അലക്സാൻഡ്രിയ ഹിൽദെബ്രാന്ററ്റ് പത്താമത് ഒരു ആൺകുഞ്ഞിനു കൂടി ജന്മം നൽകിയത്. സിസേറിയനായിരുന്നു. ഫിലിപ്പ് എന്ന് കുഞ്ഞിനു പേരും നൽകി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.
Results 1-10 of 356