Activate your premium subscription today
സ്നേഹവും പ്രണയവും വ്യത്യസ്തമാണ്. സ്നേഹമെന്നത് വിശ്വവികാരമാണ്. പ്രണയമാവട്ടെ വശ്യ വികാരവും. എല്ലാത്തിനോടും എപ്പോഴും സ്നേഹമുണ്ടായേക്കാം. പക്ഷേ പ്രണയമെന്നത് എല്ലാത്തിനോടുമുണ്ടാവില്ല. എപ്പോഴും സംഭവിക്കുന്നതുമല്ല. എങ്കിലും ഈ ലോകത്ത് ജനിക്കുകയും, മരിക്കുകയും ചെയ്യുന്ന ഓരോ മനുഷ്യനും പ്രണയമെന്ന ദൂരൂഹ വികാരത്തോട് ആസക്തിയോ വിരക്തിയോ ജീവിതത്തിൽ എപ്പോഴെങ്കിലും തോന്നാതിരുന്നിട്ടുണ്ടാവില്ല. കാരണം ഇവിടെ സംഭവിക്കുന്ന ഓരോ ജനനവും പ്രണയത്തിന്റെ ഉചിതമോ അനുചിതമോ ആയ ആസക്തികളുടെ പരിണിതഫലം മാത്രമാണ്. അങ്ങനെ ജന്മമെടുക്കുന്നതുകൊണ്ടാവണം പ്രണയത്തോട് മനുഷ്യന് നിരന്തരം ഏതുപ്രായത്തിലും ആകർഷണം തോന്നിക്കൊണ്ടിരിക്കുന്നതും. പ്രത്യാശയും, പരവേശവും, ധന്യതയും, ശൂന്യതയും പ്രണയത്തിന്റെ ഭാവങ്ങളാണ്. പ്രണയികൾ തമ്മിൽ എത്രത്തോളം ഹൃദയൈക്യം ഉണ്ടായാലും പ്രണയിക്കുന്നവരുടെ മാനസികാവസ്ഥ പലപ്പോഴും അരക്ഷിതവും, ഏകാന്തവുമാണ്. പ്രണയിക്കുന്നവരോളം രഹസ്യാനന്ദവും ആശ്വാസവും ലഹരിയും അനുഭവിച്ചിട്ടുള്ളവരുണ്ടാകില്ല. എന്നാലോ, അവരോളം ദുഃഖവും നഷ്ടവും നൊമ്പരവും അറിഞ്ഞിട്ടുള്ളവരും ഉണ്ടാവില്ല. എത്രയേറെ സജീവമായ പ്രണയ ബന്ധത്തിലും ആനന്ദത്തിന്റെയും, ആസക്തിയുടേയും ആഗ്രഹത്തിന്റെയും
‘‘എനിക്ക് നിങ്ങളെ ഇഷ്ടമാണ്... പരിഭ്രമിക്കാൻ ഒന്നുമില്ല... വഴിയിൽ തടഞ്ഞു നിർത്തില്ല. പ്രേമലേഖനം എഴുതില്ല... ഒന്നും ചെയ്യില്ല... ഒരു ബന്ധവും സങ്കൽപിക്കാതെ വെറുതെ... വെറുതെ എനിക്ക് നിങ്ങളെ ഇഷ്ടമാണ്...’’ ‘മഞ്ഞ്’ എന്ന പ്രണയച്ചൂടേറ്റ നോവലിൽ മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ എം.ടി. വാസുദേവൻ നായർ കുറിച്ച വരികൾ. ആറു പതിറ്റാണ്ട് മുൻപ് ഈ വരികൾ എഴുതുമ്പോൾ എംടി കരുതിയിട്ടുണ്ടാകുമോ, വർഷങ്ങൾക്കിപ്പുറം തന്റെ കുറിപ്പിന് പുതിയൊരു വിശേഷണം വന്നുചേരുമെന്ന്. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ വെറുതെ ഒരാളെ സ്നേഹിക്കുന്നതിന് പുതുതലമുറ കണ്ടെത്തിയ വിശേഷണമാണ്– ‘മൂണിങ് ഓവർ’ അഥവാ ‘മൂണിങ് ലവ്’. ഇവിടെയും തീരുന്നില്ല. നിങ്ങൾ ബ്രഡ് ക്രംബിങ്ങിലാണോ, അതോ ബെഞ്ചിങ്ങിലാണോ എന്നെല്ലാം ആരെങ്കിലും ചോദിച്ചിട്ടുണ്ടോ? പുതുതലമുറ വ്യക്തിബന്ധങ്ങൾക്കും പ്രണയബന്ധങ്ങൾക്കും നൽകിയിരിക്കുന്ന വിളിപ്പേരുകളിൽ ചിലതാണിത്. പണ്ട് കടലാസ് കഷ്ണങ്ങളിലും മയിൽപ്പീലിത്തുണ്ടുകളിലും ഹൃദയം ഒളിപ്പിച്ചുവച്ച് കൈമാറിയിരുന്ന അഗാധ പ്രണയം ഇന്ന് സിറ്റുവേഷൻഷിപ്പും കടന്ന് നാനോഷിപ്പിൽ എത്തിനിൽക്കുന്നു. ഇതൊക്കെ കേൾക്കുമ്പോൾ എന്തോ വലിയ പ്രതിഭാസങ്ങളുടെ പേരാണെന്നു തോന്നുമെങ്കിലും ഇതെല്ലാം പുത്തൻ തലമുറയുടെ പ്രണയ വ്യഖ്യാനങ്ങളാണ്. രണ്ടു പേർ പരസ്പരം കണ്ടുമുട്ടുന്നതു മുതലുള്ള ഒരോ നിമിഷങ്ങൾക്കും പ്രത്യേകം, പ്രത്യേകം നിർവചനങ്ങൾ. ഇങ്ങനെ ഒന്നോ രണ്ടോ വാക്കിൽ ഒതുങ്ങിനിൽക്കില്ല ഈ സ്നേഹപ്രകടനങ്ങൾ. ഇന്ന്, ഫെബ്രുവരി 14ന് ലോകം വലന്റൈൻസ് ഡേ ആഘോഷിക്കുമ്പോഴും പുതുതലമുറയുടെ പ്രണയനിഘണ്ടുവിലേക്കു പുതിയ പുതിയ വാക്കുകൾ ഓരോ നിമിഷവും കൂട്ടിച്ചേർക്കപ്പെട്ടുകൊണ്ടേയിരിക്കുകയാണ്. കാലത്തിനൊപ്പം സഞ്ചരിക്കുമ്പോൾ പ്രണയമെന്ന വികാരത്തിനും പുത്തൻ മാനങ്ങളും നിർവചനങ്ങളും പിറവിയെടുക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ പുതുതലമുറയോട് ‘പ്രണയത്തിലാണോ?’ എന്ന ചോദ്യംകൊണ്ട് മാത്രം പിടിച്ചു നിൽക്കാനാവില്ല. ചോദ്യം ചോദിക്കും മുൻപ്
‘‘പ്രണയമേ നിന്നിലേക്കു നടന്നൊരെൻ വഴികൾ ഓർത്തെന്റെ പാദം തണുക്കുവാൻ അതുമതീ ഉടൽ മൂടിയ മണ്ണിൽ നി- ന്നിവനു പുൽക്കൊടിയായുർത്തേൽക്കുവാൻ’’ നിരാശയുടെ പടുകുഴിയിൽ വീഴുമ്പോഴും പ്രതീക്ഷയുടെ പുതുനാമ്പു മുളപൊട്ടാൻ ഒരിറ്റു പ്രണയം മതിയെന്ന കവിവചനം പോലെയാണ് അഖിലിന്റെ ജീവിതം. വിധി വീൽചെയറിലാക്കിയ ഈ സൈനികന്റെ പാദങ്ങൾക്ക് വീണ്ടും ചലിക്കാൻ അഖിലയുടെ തീക്ഷ്ണ പ്രണയം മതി. ഒരിക്കൽ പോലും കാണാതെയാണ് കൊല്ലം സ്വദേശി അഖില കോഴിക്കോട് സ്വദേശിയായ സൈനികൻ അഖിൽ എസ്. ശിവയെ ജീവനു തുല്യം സ്നേഹിച്ചത്. രാജ്യസേവനം മോഹിച്ച് സേനയിലെത്തി ഒരുവർഷം കഴിഞ്ഞപ്പോൾ അഖിലിനു മുൻപിൽ വിധി വില്ലനായി. പഞ്ചാബിലെ പരിശീലനത്തിനിടെയുണ്ടായ അപകടത്തിൽ അഖിലിന്റെ കാലുകളുടെ ചലന ശേഷി നഷ്ടപ്പെട്ടു. ഒരുനേരം പോലും വീട്ടില് അടങ്ങിയിരിക്കാതെ പ്രസരിപ്പോടെ കൂട്ടുകാർക്കൊപ്പം പാറിനടന്നിരുന്ന അഖിലിന്റെ ജീവിതം വീൽചെയറിലേക്ക് ഒതുങ്ങിയത് കുടുംബത്തിനു താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു. തികച്ചും അവിചാരിതമായാണ് സമൂഹമാധ്യമത്തിലൂടെ അഖിൽ അഖിലയെ പരിചയപ്പെടുന്നത്. സംസാരത്തിനിടെ എപ്പോഴോ അഖിലയുടെ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറി. എന്നാൽ അപ്പോഴും അഖിലിന്റെ ജീവിതയാഥാർഥ്യം എന്താണെന്ന് അഖിലയ്ക്ക് അറിയില്ലായിരുന്നു. വിധി വില്ലനായ തന്റെ ജീവിതത്തിൽ അഖിലയുടെ പ്രണയം നൽകുന്ന പ്രതീക്ഷയും സ്വപ്നങ്ങളും പങ്കുവയ്ക്കുകയാണ് അഖിൽ.
കൊച്ചി ∙‘ ആ കണ്ണുകളിലെ ആഴം ഞങ്ങൾക്ക് ദൈവത്തെ കാണിച്ചു തന്നു, അത് എളിമയുള്ള ദൈവമായിരുന്നു. അദ്ദേഹത്തിന്റെ മുന്നിൽ ഒന്നുമല്ലാത്ത ഞാൻ പോലും എത്ര അഹങ്കാരത്തോടെയാണ് അതുവരെ ജീവിച്ചിരുന്നതെന്നും അന്നു തിരിച്ചറിഞ്ഞു.’ രത്തൻ ടാറ്റയെ ഓർത്ത് സുനു വർഗീസ് തനിക്ക് എല്ലാം നഷ്ടപ്പെടുത്തിയ 2008 ലെ മുംബൈ താജ് പാലസ്
മൂന്നു സഹപാഠികൾ. അജാസ്, അഭിജിത്ത്, ഇന്ദുജ. പഠിക്കുന്ന കാലം മുതൽ അടുത്ത സുഹൃത്തുക്കൾ. തിരുവനന്തപുരത്തെ ലാബിൽ ജോലി ചെയ്യുന്ന സമയത്ത് അഭിജിത്തും ഇന്ദുജയും തമ്മിൽ കൂടുതൽ അടുത്തു. പിന്നീട് പ്രണയിതാക്കളായി. രണ്ടു വർഷത്തോളം നീണ്ട പ്രണയത്തിനൊടുവിൽ ഇന്ദുജ അഭിജിത്തിനൊപ്പം വീടുവിട്ടിറങ്ങി. പിന്നീട് വീട്ടുകാർ ഇടപെട്ട് ഇരുവരുടെയും വിവാഹം നടത്തിക്കൊടുത്തു. അഭിജിത്തിനെ വിവാഹം ചെയ്തതിനു ശേഷവും ഇന്ദുജയും അജാസുമായുള്ള സൗഹൃദത്തിൽ കുഴപ്പമൊന്നുമുണ്ടായിരുന്നില്ല. എന്നാൽ നാലു മാസങ്ങൾക്കിപ്പുറം നാടിനെ നടുക്കി പുറത്തുവന്നത് ഇന്ദുജയുടെ ആത്മഹത്യ വാർത്ത. മരണത്തിൽ ഭര്തൃപീഡനം ആരോപിച്ച് ഇന്ദുജയുടെ വീട്ടുകാർ നടത്തിയ പോരാട്ടത്തിൽ പിടിയിലായത് ഭർത്താവ് അഭിജിത്തും സുഹൃത്ത് അജാസും. അത്രയേറെ അടുത്ത മൂന്നു സുഹൃത്തുക്കൾക്കിടയിൽ എന്താണു സംഭവിച്ചത്? സംഭവം ഇങ്ങനെ: 2024 ഡിസംബർ നാലിന് അഭിജിത്തിന്റെ വീട്ടിലെത്തിയ അജാസ് ഇന്ദുജ മറ്റാരുമായോ ഫോണിൽ സംസാരിക്കുന്നതു കണ്ടു. മറ്റൊരു യുവാവുമായിട്ടാണ് ഇന്ദുജ സംസാരിക്കുന്നതെന്ന് സംശയം തോന്നിയ അജാസ് ഇന്ദുജയുടെ ഫോൺ പിടിച്ചുവാങ്ങി. തുടർന്ന് ഇന്ദുജയെ ശംഖുമുഖത്തെത്തിച്ച് ഫോൺവിളിയെച്ചൊല്ലി മർദിക്കുകയും െചയ്തു. അതേ വിവരം ഇന്ദുജയുടെ ഭര്ത്താവായ അഭിജിത്തിനെ വിളിച്ചറിയിക്കുകയും ചെയ്തു. തുടർന്നാണ് ഡിസംബർ 6ന് രാവിലെ അജാസിന് ഇന്ദുജയുടെ ഫോണ്വിളിയെത്തുന്നത്.
‘‘നിങ്ങള് തമ്മിൽ പ്രണയത്തിലാണോ...?’’ ഈ ഒരു ചോദ്യത്തിനു പുതുതലമുറ നൽകുന്ന ഉത്തരങ്ങൾ പലതാണ്. ചോദ്യം ചോദിക്കുന്നവരെ കുഴപ്പിക്കും വിധം കുറേ വാക്കുകൾ ഇഷ്ടത്തിന്റെ പല വ്യാഖ്യാനങ്ങളാക്കി അവർ ഇട്ടു തരും. ഇത് എന്താണ് എന്നു പോലും തിരിച്ചറിയാനാകാതെ ചോദ്യം ചോദിച്ചവർ പതറിയങ്ങു നിൽക്കും. പേടിക്കേണ്ട ഇവിടെ വില്ലൻ നിങ്ങളുടെ പ്രായമാണ്. പുതുതലമുറയിൽ പ്രണയത്തിനും ഇഷ്ടത്തിനും അർഥങ്ങൾ ഒട്ടേറെയാണ്. അത് പറഞ്ഞറിയിക്കാൻ അവർക്കുണ്ട് കുറേ വാക്കുകളും. പത്തിരുപത് വർഷങ്ങൾക്കു മുൻപ് പ്രണയം എന്നത് ഒറ്റ വാക്കിൽ പ്രകടമാക്കാമായിരുന്ന വികാരമായിരുന്നു. എന്നാൽ ഇന്നോ? പത്തിലധികം വാക്കുകൾകൊണ്ട് അർഥ സമ്പുഷ്ടമാണു പ്രണയം. കാലത്തിനനുസരിച്ചു പുതിയതരം വാക്കുകളും പ്രണയമെന്ന വികാരത്തിനു മുതൽക്കൂട്ടാകുന്നുണ്ട്. പുതുതലമുറയുടെ സ്വത്തായി ഇവയെ വ്യാഖ്യാനിക്കാറുണ്ടെങ്കിലും പുതുതലമുറയിലെ എല്ലാവർക്കും തന്നെ ഈ വാക്കുകളോ അര്ഥങ്ങളോ കൃത്യമായി അറിയണമെന്നില്ല. ഇനി മനസ്സിലായില്ലെങ്കിലും എന്തോ വലിയ അർഥം മനസ്സിലാക്കിയതു പോലെ അങ്ങു മറുപടി നൽകും. കൂട്ടത്തിൽ സിറ്റുവേഷൻഷിപ്പാണ് പ്രധാനി. പറയാൻ കുറച്ചു പാടാണെങ്കിലും അർഥം കനമേറിയതു തന്നെ. പണ്ടൊക്കെ അങ്ങേയറ്റം പോയാല് ലിവിങ് ടുഗതർ മാത്രമായിരുന്നു കേട്ടിരുന്നെങ്കിലും ഇന്ന് അത് കാഷ്വൽ ഡേറ്റിങ്, സിറ്റുവേഷൻഷിപ്, ടെക്സ്റ്റലേഷൻഷിപ്, ലോങ് ഡിസ്റ്റൻസ് റിലേഷൻഷിപ് അങ്ങനെ തുടങ്ങി പറഞ്ഞു തീരാനാവാത്തത്രയും അർഥതലങ്ങളിലേക്ക് വളർന്നിരിക്കുന്നു. ‘പ്രേമലു’ എന്ന സൂപ്പർഹിറ്റ് സിനിമയിലെ സച്ചിന്റെ
കോഴിക്കോട് ∙ സിനിമയിൽ ഒരു പവർ ഗ്രൂപ്പ് ഉണ്ടെന്നു പറയുന്നതു പോലെ കുടുംബത്തിലും ഒരു പവർ ഗ്രൂപ്പ് ഉണ്ടെന്നും വീട്ടിലുള്ളവർ എന്തു പഠിക്കണം, എന്തു കഴിക്കണം, ഏതു വസ്ത്രം ധരിക്കണം, എങ്ങോട്ട് യാത്ര ചെയ്യണം എന്നൊക്കെ തീരുമാനിക്കുന്നത് ആ പവർ ഗ്രൂപ്പാണെന്നും സംവിധായകനും നടനും തിരക്കഥാകൃത്തുമായ ജിയോ ബേബി.
‘പ്രണയവും വിരഹവും കണ്ണുകളിലൊളിപ്പിച്ച സുന്ദരനായ കാമുകൻ’– ലോകമാകെ ആരാധകരുള്ള ബോളിവുഡിന്റെ പ്രിയനായകൻ ഷാറുഖ് ഖാന്റെ ഒറ്റവാചകത്തിൽ ഇങ്ങനെ വിശേഷിപ്പിക്കാം. ആരാധക മനംകവർന്ന കഥാപാത്രങ്ങൾക്കെല്ലാം പിന്നിൽ ഷാറുഖിന്റെ ലുക്കിനും വലിയ സ്ഥാനമുണ്ട്. ഏത് സ്റ്റൈലിനും ചേരുന്ന ലുക്കാണ് താരത്തിനെന്നതാണ് വസ്തുത.
80 വർഷത്തിലേറേയായി അമേരിക്കയിലെ പിറ്റസ്ബീർഗിലെ നദീ തീരത്ത് ഒറ്റക്കു താമസിക്കുന്ന 106 വയസ്സുള്ള തിരുവല്ലാക്കാരൻ മലയാളിയെ പരിചയപ്പെടുത്തി എഴുത്തുകാരനും നടനുമായ തമ്പി ആന്റണി. തന്റെ സമൂഹമാധ്യമ അക്കൗണ്ടിലാണ് തമ്പി ഈ അപൂർവ മലയാളിയെ കുറിച്ച് എഴുതിയത്. അഭിഷാഷക സുഹൃത്താണ് 106 വയസ്സുള്ള അമേരിക്കൻ മലയാളിയെ
‘പൊക്കമില്ലായ്മയാണെന്റെ പൊക്കം’ എന്ന കുഞ്ഞുണ്ണിമാഷിന്റെ വരികൾ ജീവിതത്തിലൂടെ അന്വർഥമാക്കുകയാണ് അമലും സിത്താരയും. പരസ്പരമുള്ള തീവ്രമായ സ്നേഹമാണ് ഇവരുടെ ഉയരത്തിന്റെ മാനദണ്ഡം. ആ രാത്രി തന്റെ ഫോണിലേക്കെത്തിയ സന്ദേശം ജീവിതത്തിൽ പുതിയൊരു വഴിത്തിരിവാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല അമൽ. ഉപേക്ഷിച്ചുകളയാൻ
Results 1-10 of 1111