Activate your premium subscription today
ന്യൂഡൽഹി∙ 27 വർഷത്തിനു ശേഷം ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയം കൈവരിച്ചതിനു പിന്നാലെ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കു മുന്നറിയിപ്പുമായി ബിജെപി. അടുത്ത വർഷം നടക്കാനിരിക്കുന്ന ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾ തൃണമൂൽ കോൺഗ്രസിനെ ബംഗാളിൽനിന്നു തൂത്തെറിയുമെന്നാണ് ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ മുന്നറിയിപ്പ്. സുവേന്ദു അധികാരിയ്ക്കു പിന്നാലെ ബിജെപി നേതാവ് സുകാന്ത മജുംദാറും ഇക്കാര്യം ഉന്നയിച്ചു. ഡൽഹിയിലെ പോലെ ബംഗാളിലെ ജനങ്ങളും ബിജെപിക്ക് വോട്ട് ചെയ്യുമെന്നാണ് സുകാന്ത മജുംദാര്‍ പറഞ്ഞത്. ബിജെപിയുടെ വിജയത്തില്‍ ഡല്‍ഹിയിലെ ബംഗാളി സമൂഹത്തോട് ഇരുനേതാക്കളും നന്ദി അറിയിക്കുകയും ചെയ്തു.
ബംഗാളിൽനിന്നു തൊഴിൽ തേടി കേരളത്തിൽ വന്നവരാണ് അതിഥിത്തൊഴിലാളികൾ. സർക്കാർ കണക്ക് അനുസരിച്ച് 10 ലക്ഷത്തോളം ബംഗാളി തൊഴിലാളികൾ കേരളത്തിലുണ്ട്. അവരെ പിന്തുടർന്ന് ബംഗാളിൽനിന്ന് തൃണമൂൽ കോൺഗ്രസും കേരളത്തിലേക്കെത്തുകയാണ്. തിരഞ്ഞെടുപ്പു കാലമെത്തിയാൽ ട്രെയിനിൽ തിങ്ങിഞെരുങ്ങി നാട്ടിലെത്തി വോട്ടു ചെയ്യുന്നതാണ് അതിഥിത്തൊഴിലാളികളുടെ ശീലം. ഏതാനും വർഷങ്ങൾക്കുള്ളിൽ കേരള സമൂഹത്തിന്റെ ഭാഗമാകാൻ അവർക്കു കഴിഞ്ഞു. കേരളത്തിൽ പലയിടത്തും സ്വന്തം സംരംഭങ്ങളും തുടങ്ങിയതോടെ അതിഥിത്തൊഴിലാളി എന്ന പേരു പോലും തിരുത്തേണ്ട കാലവും എത്തി. അതിഥികൾ മലയാളം പഠിച്ചു; മലയാളികൾ ഹിന്ദിയും. ബസുകളുടെയും കടകളുടെയും ബോർഡുകളിൽ ഹിന്ദിയും ഇടം നേടി. സ്കൂളിൽ മികവു തെളിയിക്കുന്നു അതിഥിത്തൊഴിലാളികളുടെ കുട്ടികൾ. ഇങ്ങനെയൊരു സാമൂഹിക മാറ്റം നടക്കുമ്പോഴാണ് തൃണമൂൽ കോണ്‍ഗ്രസ് കേരളത്തിൽ യൂണിറ്റ് തുടങ്ങുന്നത്. അതോടെ അടുത്ത ചോദ്യം ഉയരുന്നു. തൃണമൂലിന്റെ അടുത്ത ലക്ഷ്യം കേരളമോ? അതോ കേരളത്തിലെ ബംഗാളി സമൂഹമോ? ആദ്യമായല്ല തൃണമൂൽ കോൺഗ്രസ് മറ്റു സംസ്ഥാനങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നത്. ആദ്യം ഗോവയായിരുന്നു. പക്ഷേ ഗോവയെ വോട്ടു ബാങ്ക് ആക്കാൻ ടിഎംസിക്ക് പറ്റിയില്ല. 2022 ലെ ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ മുൻ കോൺഗ്രസ് നേതാവ് ലൂസിഞ്ഞോ ഫലീറോ അടക്കം പല പ്രമുഖരും തൃണമൂലിലേക്കെത്തി. എന്നാൽ അവിടെ കാര്യമായ മുന്നേറ്റമുണ്ടാക്കാൻ സാധിച്ചില്ല. അടുത്ത നീക്കം അസമിലായിരുന്നു. തൃണമൂൽ കോൺഗ്രസ് പ്രസിഡന്റായിരുന്ന റിപുൻ ബോറ രാജിവച്ചതോടെ, അസമിൽ പാർട്ടിക്കു സ്വീകാര്യത നേടിനായില്ല.
കൊല്‍ക്കത്ത ∙ ആര്‍ജി കര് മെഡിക്കല്‍ കോളജില്‍ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിക്കു വധശിക്ഷ നൽകണമെന്ന ആവശ്യവുമായി ബംഗാൾ സർക്കാർ ഹൈക്കോടതിയിൽ. വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും തങ്ങളുണ്ടാക്കിയ നിയമത്തെ കേന്ദ്ര സർക്കാർ അംഗീകരിച്ചില്ലെന്നും മുഖ്യമന്ത്രി മമതാ ബാനർജി കുറ്റപ്പെടുത്തി. ‘‘ഞാൻ ഒരു അഭിഭാഷകയാണ്.
ഒന്നര ദിവസത്തോളം തുടർച്ചയായി ജോലി ചെയ്ത ശേഷം വിശ്രമിക്കാനായി പോയ യുവ ഡോക്ടർ ആശുപത്രിക്കുള്ളിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടു എന്ന വാർത്ത കേട്ടാണ് 2024 ഓഗസ്റ്റ് 9ന് ബംഗാൾ ഉണർന്നത്. നിമിഷനേരത്തിനുള്ളിൽ വാർത്ത രാജ്യമാകെ പടർന്നു. അതിനൊപ്പം പ്രക്ഷോഭങ്ങളും രാജ്യത്തെ സ്ത്രീകളുടെ സുരക്ഷയെച്ചൊല്ലിയുള്ള ആശങ്കയും.
പി.വി. അന്‍വറിന്റെ അടുത്ത നീക്കം എന്തായിരിക്കും? രാഷ്ട്രീയം ചർച്ച ചെയ്യാൻ ഇഷ്ടപ്പെടുന്ന മലയാളികൾ ബാർബർ ഷോപ്പിലാണെങ്കിലും ബാർ ഹോട്ടലിലാണെങ്കിലും അടുത്തകാലത്ത് ചർച്ച ചെയ്യുന്നത് ഇങ്ങനെയൊരു ചോദ്യമാണ്. ചർച്ചകളിൽ പല നിർദേശം ഉയരും. പക്ഷേ, പിറ്റേന്ന് അന്‍വർ അടുത്ത കരു നീക്കും. അതുവരെയുള്ള ചർച്ചകളിൽ ആരും കാണാത്തതാകും ആ നീക്കം. ചേരാൻ സാധ്യതയുള്ള ഒരു ഡസൻ പാർട്ടികളുടെ പേരുമായി ബന്ധപ്പെട്ട് കേരളത്തിൽ ചർച്ച നടക്കുമ്പോൾ അൻവർ ഡൽഹിയിൽ തൃണമൂലുമായി ചർച്ച നടത്തുകയായിരുന്നു. തൃണമൂലിൽ ചേർന്നാലുള്ള ഗുണവും ദോഷവും കേരളത്തിലുള്ളവർ ചർച്ച ചെയ്യുമ്പോൾ അതാ വരുന്നു, സമാജ്വാദി പാർട്ടിയുമായി അൻവർ നടത്തിയ ചർച്ചകളുടെ വിവരങ്ങൾ! കേരളത്തിലെ വന്യജീവി പ്രശ്നങ്ങൾക്ക് പരിഹാരം തേടിയാണ് തൃണമൂൽ കോൺഗ്രസിൽ ചേരുന്നതെന്നാണ് കഴിഞ്ഞ ദിവസം അൻവർ വെളിപ്പെടുത്തിയത്. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വന്യജീവി പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തി ജനങ്ങളുടെ മനസ്സ് കീഴടക്കിയ നേതാവല്ല. ബംഗാളിൽ രൂക്ഷമായ വന്യജീവി ആക്രമണം ഇല്ലെന്നുതന്നെ പറയാം. പ്രധാനമായും കാട്ടാനയുടെ ആക്രമണത്തിൽ അടുത്തിടെ പല സംഭവങ്ങളിലായി 11 പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നു മാത്രം. ശല്യം കൂടിയപ്പോൾ കാട്ടാനകൾക്ക് റേഡിയോ കോളർ ഇടാൻ മമത ബാനര്‍ജി നിർദേശം നൽകി. വന്യജീവി പ്രശ്നത്തേക്കാൾ സിപിഎം വെല്ലുവിളി നേരിടാൻ മമതയുടെ സഹായം തേടിയാണ് അൻവർ പോകുന്നതെന്ന് രാഷ്ട്രീയം പറയുന്നവർ ചിന്തിച്ചാൽ തെറ്റു പറയാൻ പറ്റുമോ.
മലപ്പുറം ∙ തൃണമൂൽ കോൺഗ്രസിൽ ചേർന്ന പി.വി.അൻവർ, നിലമ്പൂർ എംഎൽഎ സ്ഥാനം രാജിവച്ചേക്കുമെന്നു സൂചന. ഇക്കാര്യമുൾപ്പെടെ പറയാനായി തിങ്കളാഴ്ച രാവിലെ 9.30ന് തിരുവനന്തപുരത്ത് അൻവർ വാര്‍ത്താസമ്മേളനം വിളിച്ചു. സമൂഹമാധ്യമത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സ്വതന്ത്രനായി ജയിച്ച അൻവർ തൃണമൂലിൽ അംഗത്വമെടുത്താൽ അയോഗ്യത നേരിടേണ്ടി വരുമെന്ന വിലയിരുത്തലിലാണു പുതിയ നീക്കം.
കോട്ടയം ∙ ഡിഎംകെയുമായി നടത്തിയ നീക്കങ്ങൾ പാളിയതിനു പിന്നാലെ പി.വി. അൻവർ തൃണമൂൽ കോൺഗ്രസുമായി ചർച്ചകൾ ആരംഭിച്ചത് കഴിഞ്ഞ നവംബറിൽ. തൃണമൂൽ കോൺഗ്രസിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി ഹാരിഷ് പാലത്തിങ്കലുമായി ഫോണിൽ സംസാരിച്ചാണ് അൻവർ ഇതിനായുള്ള താൽപര്യം അറിയിച്ചത്. ഒരുമിച്ചു പ്രവർത്തിക്കാൻ താൽപര്യമുണ്ടെന്നും
ആന്ധ്രപ്രദേശിലെ എൻ.ചന്ദ്രബാബു നായിഡു മുഖ്യമന്ത്രിമാരിൽ ഏറ്റവും സമ്പന്നൻ. 931.83 കോടി രൂപ ആസ്തിയുള്ള അദ്ദേഹത്തിന് 10.32 കോടിയുടെ സാമ്പത്തിക ബാധ്യതയുമുണ്ട്. 28 സംസ്ഥാനങ്ങളിലെയും 3 കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാരുടെ ആസ്തി വിവരങ്ങളടങ്ങിയ റിപ്പോർട്ട് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസാണ് (എഡിആർ) ഇന്നലെ പുറത്തിറക്കിയത്.
സൈന്യങ്ങളെപ്പോലെ രാഷ്ട്രീയപാർട്ടികൾക്കും യുദ്ധകാലവും സമാധാനകാലവുമുണ്ട്. സമാധാനകാലം സൈന്യങ്ങൾ പ്രധാനമായും ഉപയോഗിക്കുക പരിശീലനത്തിലൂടെ മെച്ചപ്പെട്ട് അടുത്ത യുദ്ധത്തിനു കൂടുതൽ സജ്ജമാകാനാണ്. തിരഞ്ഞെടുപ്പു കഴിഞ്ഞുള്ള സമാധാനകാലത്ത് അടുത്ത പോരാട്ടത്തിനു തയാറെടുക്കുക പാർട്ടികളുടെയും രീതിയാണ്. എന്നും യുദ്ധത്തിലുള്ള ബിജെപി ആ ഗണത്തിൽ പെടുന്നില്ല. ബിജെപിയുമായി അടുത്ത പോരിന് ഒരുങ്ങേണ്ട പ്രതിപക്ഷ ഇന്ത്യാസഖ്യം ഇപ്പോൾ ആഭ്യന്തര നിഴൽയുദ്ധത്തിലാണ്. നയിക്കേണ്ടത് ആര് എന്നതിനെച്ചൊല്ലിയാണു തർക്കം എന്നതിനാൽ മുന്നണിയുടെ നിലനിൽപിൽപോലും സംശയമുയരുന്നു. ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജി കഴിഞ്ഞ ജൂണിൽ ലോക്സഭാ തിരഞ്ഞെടുപ്പുഫലം വന്നതിനു ശേഷം പറഞ്ഞത് എൻഡിഎ സർക്കാരിനു 15 ദിവസംപോലും ആയുസ്സുണ്ടാകില്ലെന്നും സർക്കാർ രൂപീകരണത്തിന് ഇന്ത്യാസഖ്യം തക്കസമയത്ത് അവകാശമുന്നയിക്കുമെന്നുമാണ്. ആറു മാസം കഴിഞ്ഞും അകാലമരണ ലക്ഷണങ്ങൾ എൻഡിഎ സർക്കാരിൽ കാണുന്നില്ല. എന്നിട്ടും
പട്ന ∙ ഇന്ത്യ സഖ്യത്തിന്റെ അധ്യക്ഷ സ്ഥാനത്തേക്ക് തൃണമൂൽ കോൺഗ്രസ് നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിക്ക് പിന്തുണയുമായി ലാലു പ്രസാദ് യാദവ്. കോൺഗ്രസിന്റെ എതിർപ്പ് കാര്യമാക്കേണ്ടതില്ലെന്നും മമതയെ പിന്തുണയ്ക്കുമെന്നും ലാലു പറഞ്ഞു. 2025ൽ ബിഹാറിൽ സർക്കാർ രൂപീകരിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
Results 1-10 of 716