Activate your premium subscription today
കൊച്ചി ∙ കളമശേരി സർക്കാർ പോളിടെക്നിക് കോളജ് ഹോസ്റ്റലിൽനിന്നു 2 കിലോഗ്രാം കഞ്ചാവ് പിടികൂടിയ സംഭവത്തിൽ അറസ്റ്റിലായ എം.ആകാശിനെ റിമാൻഡ് ചെയ്തു. കൊല്ലം കുളത്തൂപ്പുഴ വില്ലുമല സ്വദേശിയായ ആകാശി (21)നെ 14 ദിവസത്തേക്കാണ് മജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്തിരിക്കുന്നത്. അറസ്റ്റിലായ ആകാശ്, എസ്എഫ്ഐ നേതാവും യൂണിയൻ ജനറൽ സെക്രട്ടറിയുമായ ആർ.അഭിരാജ്, ആദിത്യൻ എന്നീ വിദ്യാർഥികളെ കോളജ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്. വിദ്യാർഥികൾക്കടക്കം ലഹരി മരുന്നു വിൽക്കുന്ന ആളായിരുന്നു ആകാശ് എന്നാണ് റിമാൻഡ് റിപ്പോർട്ടില് പറയുന്നത്. അഭിരാജിനും ആദിത്യനും നേരത്തെ സ്റ്റേഷൻ ജാമ്യം ലഭിച്ചിരുന്നു. സംഭവത്തിൽ കെഎസ്യു, എബിവിപി സംഘടനകൾ ഇന്ന് എസ്എഫ്ഐക്കെതിരെ കളമശേരിയുടെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധിച്ചു.
ശിവരാത്രി ദിനത്തിൽ കടുവൾക്ക് മാംസാഹാരം നൽകിയ മൃഗശാല എബിവിപിക്കാര് ആക്രമിച്ചുവെന്ന അവകാശവാദത്തോടെ ഒരു വാർത്തയുടെ സ്ക്രീന്ഷോട്ട് പ്രചരിക്കുന്നുണ്ട്. 'ദ് സവാള വട' എന്നാണ് ചിത്രത്തിലെ പത്രത്തിന്റെ പേര്. കടുവകളെയും, അഞ്ച് മനുഷ്യരെയും ഇതിൽ നൽകിയിരിക്കുന്ന ചിത്രത്തിൽ കാണാം. എന്നാലിത് വ്യാജ
‘ഞമ്മളിന്ന് കുത്തും. ആണുങ്ങളാരെങ്കിലുമുണ്ടേ വന്നോളീ...’ ‘കൊല്ലുമെന്നു പറഞ്ഞാൽ കൊന്നിരിക്കും...’ ഒരു സിനിമയിൽനിന്നുള്ള ഡയലോഗുകളല്ല മേൽപ്പറഞ്ഞത്. രണ്ട് ഗുണ്ടാ സംഘങ്ങൾ തമ്മിൽ കൊലവിളി നടത്തിയതുമല്ല. ഈ വാക്കുകൾ വന്നത് സ്കൂൾ വിദ്യാർഥികളിൽ നിന്നാണ്. പത്താം ക്ലാസ് പരീക്ഷയുടെ ചൂടിലേക്കു കടക്കുന്ന മാർച്ചിൽ ഇത്തവണ കേരളം പക്ഷേ ഒന്നാം തീയതിതന്നെ കേട്ടത് ചോരച്ചൂടിന്റെ കഥയാണ്. ട്യൂഷൻ സെന്ററിലെ യാത്രയയപ്പു ചടങ്ങിനിടെ ഉണ്ടായ ഒരു സംഭവം നയിച്ചത് തെരുവിലെ സംഘർഷത്തിലേക്ക്. രണ്ടു സ്കൂളിലെ കുട്ടികൾ ഏറ്റുമുട്ടിയപ്പോൾ ജീവൻ നഷ്ടമായത് ഒരു പത്താം ക്ലാസുകാരനും. കോഴിക്കോട് എളേറ്റിൽ എംജെ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥി മുഹമ്മദ് ഷഹബാസിന്റെ (15) മരണം കേരളത്തിന് ഞെട്ടലോടെയല്ലാതെ കേൾക്കാനാകില്ല. കുട്ടികൾ മാത്രമല്ല, അൽപം ‘മുതിർന്ന’ വിദ്യാർഥികളും ഒട്ടും പിന്നിലല്ല. കാലിക്കറ്റ് സർവകലാശാല ഡി സോൺ കലോത്സവത്തിന്റെ വിധി നിർണയത്തെ ചൊല്ലി എസ്എഫ്ഐ– കെഎസ്യു പ്രവർത്തകർ ഏറ്റുമുട്ടിയത് കേരളം കണ്ടിട്ട് അധികനാളായിട്ടില്ല. പരുക്കേറ്റവരുമായി പോയ ആംബുലൻസ് പിന്തുടർന്നെത്തി തടഞ്ഞു വരെ ആക്രമിച്ചു. എന്തിനേറെപ്പറയണം, ഉന്നതവിദ്യാഭ്യാസ കൗൺസിൽ മുൻ വൈസ് ചെയർമാൻ ടി.പി.ശ്രീനിവാസനെ ഏതാനും വർഷം മുൻപ് അടിച്ചുവീഴ്ത്തിയ മുൻ എസ്എഫ്ഐ നേതാവിന് ഇടതുഭരണത്തിന്റെ കീഴിലുള്ള സ്ഥാപനത്തിൽ ജോലി വാങ്ങിക്കൊടുക്കുകയാണ് പാർട്ടി ചെയ്തത്. ശ്രീനിവാസനെ തല്ലിയതിനെ ന്യായീകരിച്ച് രംഗത്തെത്തിയതാകട്ടെ എസ്എഫ്ഐ സംസ്ഥാന സെക്രട്ടിയും. അതിനിടെ റാഗിങ്ങിന്റെ പേരിൽ കലാലയങ്ങളിൽ അരങ്ങേറുന്നത് കൊടുംക്രൂരത. റാഗിങ് തടയേണ്ട വിദ്യാർഥി സംഘടനകൾതന്നെ, അതിന്റെ നേതാക്കൾതന്നെ, അതിനു കുടപിടിക്കുന്നു, നേതൃത്വം നൽകുന്നു. അക്രമത്തിന്റെ കാര്യത്തിൽ കക്ഷിഭേദമന്യേ വിദ്യാർഥി സംഘടനകൾ ‘മുന്നോട്ടാണ്’. ഭരിക്കുന്ന പാർട്ടി പിന്തുണയുണ്ടെന്ന ബലത്തിലുമുണ്ട് അതിക്രമങ്ങൾ. രണ്ട് വിദ്യാർഥി സംഘടനകൾ തമ്മിലുള്ള സംഘർഷം എന്നതിനപ്പുറം രണ്ട് പാർട്ടികൾ തമ്മിലുള്ള രാഷ്ട്രീയ വൈരാഗ്യം എന്ന തലത്തിലേക്കും സംഘർഷങ്ങൾ മാറാറുണ്ട്. ഈ സംഘർഷങ്ങൾക്കിടയിൽ കേരളം വീണ്ടും ഒരു കാര്യ ചർച്ച ചെയ്യുകയാണ്– വിദ്യാലയങ്ങളിൽ രാഷ്ട്രീയം വേണോ? സ്കൂളുകളിലെയും ക്യാംപസുകളിലെയും അക്രമങ്ങൾ ഒഴിവാക്കാനുള്ള ക്രിയാത്മക പ്രവർത്തനങ്ങളിലേക്കല്ലേ വിദ്യാർഥി രാഷ്ട്രീയം ശ്രദ്ധ പതിപ്പിക്കേണ്ടത്? പരസ്പരം തല്ലാനും കൊല്ലാനുമല്ലാതെ, സമത്വവും സാഹോദര്യവും സ്നേഹവുമെല്ലാമല്ലേ വിദ്യാർഥി രാഷ്ട്രീയത്തിന്റെ മുഖമുദ്രയാവേണ്ടത്? നമ്മുടെ വിദ്യാലയങ്ങളിൽ എന്താണു സംഭവിക്കുന്നത്?
ന്യൂഡൽഹി∙ ഡൽഹി സർവകലാശാല വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ എബിവിപിക്ക് തിരിച്ചടി. കോടതി തിരഞ്ഞെടുപ്പ് ഫലം തടഞ്ഞുവച്ചതിനെ തുടർന്ന് രണ്ടു മാസത്തിന് ശേഷമാണ് ഫലപ്രഖ്യാപനം നടത്തിയത്. യൂണിയൻ തിരഞ്ഞെടുപ്പിൽ എൻഎസ്യുഐയും എബിവിപിയും രണ്ടു സീറ്റുകൾ വീതം നേടി വിജയിച്ചു. പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളാണ് എബിവിപിയിൽനിന്ന് എൻഎസ്യു പിടിച്ചെടുത്തത്
തിരുവനന്തപുരം ∙ എസ്എംവി സ്കൂൾ ഗേറ്റ് വിവാദവുമായി ബന്ധപ്പെട്ട് എബിവിപി നടത്തിയ കോർപറേഷൻ മാർച്ചിൽ സംഘർഷം. പൊലീസ് ലാത്തിയടി നടത്തി. ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകർ കോർപറേഷൻ മതിൽ ചാടി കടന്നു പ്രതിഷേധിച്ചു. സംഘർഷത്തിൽ സംസ്ഥാന സെക്രട്ടറി ഇ.യു. ഈശ്വര പ്രസാദ്, സമിതി അംഗം വി.ഗോകുൽ, സതീർഥ്യൻ എന്നിവർക്ക് പരുക്കേറ്റു. സ്വകാര്യ ബാറുടമയെ സഹായിക്കാനായാണ് കോർപറേഷൻ എസ്എംവി സ്കൂളിൽ പുതിയ ഗേറ്റ് നിർമിച്ചതെന്നാരോപിച്ചായിരുന്നു പ്രതിഷേധം.
തിരുവനന്തപുരം ∙ ബാറിന് ലൈസൻസ് പുതുക്കി നൽകാനുള്ള ദൂര പരിധി തികയ്ക്കാൻ സ്കൂൾ കവാടം ഉള്ളിലേക്ക് നീക്കി നിർമിക്കാനുള്ള നീക്കത്തിനെതിരെ എസ്എംവി ഹയർ സെക്കൻഡറി സ്കൂളിൽ പ്രകടനം നടത്തിയ എബിവിപി പ്രവർത്തകരും എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ സംഘർഷം. എസ്എഫ്ഐ പ്രവർത്തകരുടെ മർദനത്തിൽ പ്രതിഷേധിച്ച് ഇന്ന് ജില്ലയിൽ
ഹരിദ്വാർ ∙ മായം ചേർക്കാൻ സാധ്യതയുള്ള ലഡു പോലുള്ളവ ഒഴിവാക്കി ക്ഷേത്രങ്ങളിൽ കൽക്കണ്ടം, ഉണക്കമുന്തിരി, ഏലക്കായ തുടങ്ങിയവ ഭക്തർക്ക് പ്രസാദമായി നൽകാമെന്ന് സന്യാസി സംഘടനയായ അഖിൽ ഭാരതീയ അഖാര പരിഷത്ത് നിർദേശിച്ചു. തിരുപ്പതി ലഡു വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നിർദേശം. ലഡു തയാറാക്കാൻ ശുദ്ധമായ നെയ്യ് ആണ് ഉപയോഗിക്കുന്നതെന്ന് ക്ഷേത്ര കമ്മിറ്റികളും സർക്കാരും ഉറപ്പുനൽകുന്നതുവരെ ഈ സമ്പ്രദായം തുടരണമെന്നും സംഘടനയുടെ പ്രസിഡന്റ് മഹന്ത് രവീന്ദ്രപുരി പറഞ്ഞു.
കൊൽക്കത്ത∙ ആർ.ജി.കർ മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർ പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ തൂക്കുകയർ മാത്രമാണ് മതിയായ ശിക്ഷയെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. കേസിൽ തെളിവ് നശിപ്പിച്ചതും സമരക്കാരെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്തിയതും ഉൾപ്പെടെയുള്ള ആരോപണങ്ങൾ ബംഗാൾ സർക്കാർ നേരിടുന്നതിനിടെയാണ് മമതയുടെ പരാമർശം.
കേരളത്തിലെ പ്രമുഖ വിദ്യാർഥി സംഘടനയായ എസ്എഫ്ഐ പിന്തുടരുന്നത് പ്രാകൃത രീതിയാണെന്നും തിരുത്തിയില്ലെങ്കിൽ ബാധ്യതയാവുമെന്നും അടുത്തിടെ പരസ്യ വിമർശനം നടത്തിയത് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആയിരുന്നു. എസ്എഫ്ഐക്ക് ക്ലാസ് എടുക്കാൻ വരേണ്ട എന്ന ഭീഷണി പിന്നാലെ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു. വിമർശനത്തിന് എതിരെ സിപിഎമ്മിന്റെ മുതിർന്ന നേതാക്കൾ തന്നെ രംഗത്തെത്തി. കഴിഞ്ഞ കുറേക്കാലമായി എസ്എഫ്ഐയുടെ അക്രമ രാഷ്ട്രീയത്തെക്കുറിച്ചുള്ള വിമർശനവും പ്രതിരോധവും കേരളത്തിന് പുതുമയല്ലാതായി കഴിഞ്ഞു. വിദ്യാർഥികളുടെ ന്യായമായ പല ആവശ്യങ്ങൾക്ക് വേണ്ടിയും സമരം ചെയ്യുകയും ആവശ്യങ്ങൾ നേടിയെടുക്കുകയും ചെയ്ത സംഘടനയാണ് എസ്എഫ്ഐ. പക്ഷേ, ക്യാംപസുകളിൽ നടക്കുന്ന അക്രമങ്ങൾക്ക് നീതീകരണമുണ്ടോ? പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാർഥിയായിരുന്ന സിദ്ധാർഥൻ ക്രൂര മർദനത്തിനിരയായി മരിച്ച സംഭവമടക്കം എസ്എഫ്ഐ പ്രതിക്കൂട്ടിൽ വന്നത് ഒട്ടേറെ തവണയാണ്.
തലശ്ശേരി∙ അച്ചടക്കസമിതി യോഗത്തിനിടെയുണ്ടായ എസ്എഫ്ഐ - എബിവിപി സംഘർഷത്തെത്തുടർന്ന് ഗവ. ബ്രണ്ണൻ കോളജ് 2 ദിവസത്തേക്ക് അടച്ചു. ഒന്നാംവർഷ ബിരുദ ക്ലാസുകൾ തുടങ്ങുന്നതിന്റെ ഭാഗമായി ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ കോളജിൽചേർന്ന യോഗത്തിനിടെയായിരുന്നു സംഘർഷം. ആർക്കെതിരെയും കേസെടുത്തിട്ടില്ലെന്ന് ധർമടം പൊലീസ്
Results 1-10 of 69