Activate your premium subscription today
തിരുവനന്തപുരം ∙ കേരളത്തിലെ കോണ്‍ഗ്രസ് ഒറ്റക്കെട്ടാണെന്നും ഇനിയങ്ങോട്ടും അങ്ങനെ തന്നെ ആയിരിക്കുമെന്നും സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ്മുന്‍ഷി. യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കാണ് ദീപ ദാസ്മുന്‍ഷി തിരുവനന്തപുരത്ത് എത്തിയത്. തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്കരിക്കാനാണ് ഘടകകക്ഷി നേതാക്കളെ കാണുന്നത്.
തിരുവനന്തപുരം ∙ ‘ആദ്യം വിശദീകരണം, പിന്നെ താക്കീത്, എന്നിട്ടും കേട്ടില്ലെങ്കിൽ പുറത്താക്കും’– പാർട്ടിനയം ലംഘിക്കുന്നവർക്കും അനൈക്യമുണ്ടാക്കുന്നവർക്കുമുള്ള ഗതിയെന്തെന്ന് ഡൽഹിയിൽ കേരളത്തിലെ പ്രമുഖ നേതാക്കളുമായുള്ള യോഗത്തിൽ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ വ്യക്തമാക്കിയത് ഇങ്ങനെയാണ്. നേതാക്കളുടെ പേരുസഹിതം റിപ്പോർട്ട് നൽകാൻ കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷിയോട് ആവശ്യപ്പെടുകയും ചെയ്തു.
ന്യൂഡൽഹി ∙ തർക്കം മുറുകുന്നതിനിടെ കേരളത്തിലെ കോൺഗ്രസ് നേതാക്കളെ ഹൈക്കമാൻഡ് ഡൽഹിക്കു വിളിപ്പിച്ചു. 28ന് വൈകിട്ട് 4.30ന് സംസ്ഥാനത്തെ എംപിമാരും മുതിർന്ന നേതാക്കളും എത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. തിരഞ്ഞെടുപ്പ് ഒരുക്കം, സംഘടനയെ ശക്തിപ്പെടുത്തൽ തുടങ്ങിയവയുമായി ബന്ധപ്പെട്ടാണു യോഗമെന്നാണു വിവരം. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്കു പുറമേ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും യോഗത്തിൽ പങ്കെടുക്കും. ഈ വർഷം തദ്ദേശ തിരഞ്ഞെടുപ്പും അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പും നടക്കാനിരിക്കെ പഴുതടച്ച ഒരുക്കം സംഘടനാതലത്തിൽ വേണമെന്ന നിലപാടാണു ഹൈക്കമാൻഡിന്. മുഖ്യമന്ത്രിസ്ഥാനാർഥി ആരെന്ന ചർച്ച പാർട്ടിക്കുള്ളിൽ കലഹമെന്ന പ്രതീതി സൃഷ്ടിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ കെപിസിസിയിൽ നേതൃമാറ്റം വേണ്ടെന്ന വികാരം നേതാക്കൾ നേരത്തേമുതൽ പങ്കുവയ്ക്കുന്നുണ്ട്. പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള നീക്കം ഗുണത്തെക്കാൾ പാർട്ടിക്കു ദോഷം ചെയ്യുമെന്നും വിലയിരുത്തപ്പെടുന്നു.
തിരുവനന്തപുരം ∙ രാഹുൽഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ മഞ്ഞുരുകിയെന്ന സൂചനകൾ പുറത്തുവന്നെങ്കിലും ചർച്ചയിൽ പുരോഗതിയുണ്ടായില്ലെന്ന പരിഭവത്തിൽ പ്രവർത്തകസമിതിയംഗം ശശി തരൂർ. കേന്ദ്രത്തിലോ സംസ്ഥാനത്തോ വ്യക്തമായ റോൾ നൽകണമെന്നു കാട്ടി ചില ആവശ്യങ്ങൾ മുന്നോട്ടുവച്ചെങ്കിലും അദ്ദേഹത്തിന് ഉറപ്പൊന്നും ലഭിച്ചിട്ടില്ല. പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കപ്പെടണമെന്ന് ആവർത്തിച്ച രാഹുൽ, കേരളത്തിന്റെ വികസനകാര്യങ്ങളിലടക്കം പാർട്ടി ലൈനിൽ ഉറച്ചു നിൽക്കണമെന്നു തരൂരിനോട് ആവശ്യപ്പെട്ടു. സംഘടനയിൽ എന്തു റോളാണ് ആഗ്രഹിക്കുന്നതെന്ന ചോദ്യത്തിന് മറുപടിയായി യൂത്ത് കോൺഗ്രസിന്റെയും എൻഎസ്യുവിന്റെയും ദേശീയ ചുമതല തനിക്കു നൽകണമെന്നു തരൂർ പറഞ്ഞു. വിദ്യാർഥി, യുവജന സംഘടനകളിലൂടെ വളർന്നുവന്നവരെയാണ് ആ പദവിയിലേക്കു പരിഗണിക്കുകയെന്നു ചൂണ്ടിക്കാട്ടി രാഹുൽ അതു തള്ളിക്കളഞ്ഞു.
ന്യൂഡൽഹി ∙ സംഘടനയെ അഴിച്ചുപണിതു ശക്തിപ്പെടുത്തുന്ന വർഷമായിരിക്കും 2025 എന്ന പ്രഖ്യാപനം നടപ്പാക്കുന്നതിന്റെ ഭാഗമായുള്ളതാണ് കോൺഗ്രസ് കഴിഞ്ഞ ദിവസം കൊണ്ടുവന്ന മാറ്റങ്ങൾ. 2 സംസ്ഥാനങ്ങളിൽ പുതിയ ജനറൽ സെക്രട്ടറിമാർക്കു ചുമതല നൽകി; 9 സംസ്ഥാനങ്ങളിൽ പുതിയ ഇൻ–ചാർജ് നിയമനമുണ്ടായി. മുൻനിര നേതൃത്വത്തോട് അടുപ്പമുള്ളവരെന്നു പുതിയ ചുമതലക്കാരെ എളുപ്പത്തിൽ തരം തിരിക്കാം. എന്നാൽ, ഒബിസി, പട്ടിക വിഭാഗ, ന്യൂനപക്ഷ പ്രാതിനിധ്യം വർധിപ്പിക്കാനുള്ള ശ്രമമാണു കൂടുതൽ പ്രകടം. ഇതോടെ, നേതൃനിരയിൽ ഈ വിഭാഗങ്ങളുടെ പ്രാതിനിധ്യം 75% ആയെന്നും ഉദയ്പുർ ശിബിരത്തിലെടുത്ത തീരുമാനം നടപ്പാക്കപ്പെടുകയാണെന്നും നടപടിയെ പാർട്ടി നേതൃത്വം വ്യാഖ്യാനിക്കുന്നു.
ന്യൂഡൽഹി ∙ ഛത്തീസ്ഗഡ് മുൻമുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെ പഞ്ചാബിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായി കോൺഗ്രസ് നിയമിച്ചു. ഇതടക്കം വിവിധ സംസ്ഥാനങ്ങളിൽ പുതിയ എഐസിസി ഭാരവാഹികളെ നിയമിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ ഓഫിസിന്റെ ചുമതലക്കാരിലൊരാളായ സയിദ് നസീർ ഹുസൈൻ എംപിയാണ് ജമ്മു കശ്മീർ, ലഡാക്ക് എന്നിവയുടെ ചുമതലയുള്ള ജന. സെക്രട്ടറി. ഒഡീഷയിൽ യുപി മുൻ പിസിസി അധ്യക്ഷൻ അജയ് കുമാർ ലല്ലുവിനാണു ചുമതല.
∙നൂറുകണക്കിന് പ്രവർത്തകരുടെ നേതൃത്വത്തിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടെ തുറന്ന വാഹനത്തിലാണ് പ്രതിപക്ഷ നേതാവിനെ സമ്മേളന നഗരിയിലേക്ക് ആനയിച്ചത്. കേരള കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫ് കട്ടപ്പനയിലെ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. പട്ടയ നടപടികൾ ത്വരിതപ്പെടുത്തി ഉപാധി രഹിത പട്ടയം നൽകണമെന്നും
തൊടുപുഴ ∙ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന മലയോര സമരയാത്ര ഇന്നു ജില്ലയിൽ പര്യടനം നടത്തും. അടിമാലി, കട്ടപ്പന, കുമളി എന്നിവിടങ്ങളിൽ പ്രതിപക്ഷ നേതാവ് പ്രസംഗിക്കും. രാവിലെ 10ന് അടിമാലിയിൽ പൊതുയോഗം യുഡിഎഫ് സംസ്ഥാന കൺവീനർ എം.എം.ഹസൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 3നു കട്ടപ്പനയിലെ പൊതുയോഗം കേരള കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. 5നു കുമളിയിലെ പൊതുയോഗം ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ ഉദ്ഘാടനം ചെയ്യും.
കയ്പമംഗലം ∙ എടത്തിരുത്തി, കയ്പമംഗലം, മതിലകം, പെരിഞ്ഞനം പഞ്ചായത്തുകളിലെ ശുദ്ധജല വിതരണത്തിലെ അധികൃതരുടെ അനാസ്ഥയ്ക്കെതിരെ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മതിലകം ജല അതോറിറ്റി ഓഫിസിലേക്ക് മാർച്ച് നടത്തി.പള്ളിവളവിൽ നിന്ന് ആരംഭിച്ച മാർച്ച് പൊലീസ് തടഞ്ഞു. കേരള പെൻഷനേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി
കോട്ടയം∙ വളരുന്തോറും പിളരുന്ന പാർട്ടി പിളരുന്തോറും ഇപ്പോൾ തളരുകയാണു ചെയ്യുന്നതെന്നു കേരള കോൺഗ്രസ് സംസ്ഥാന ചീഫ് കോഡിനേറ്റർ അപു ജോൺ ജോസഫ്. വളരും തോറും പിളരും, പിളരും തോറും വളരും എന്നൊക്കെ പറയുന്നതു കേൾക്കാനൊരു സുഖമുണ്ടെങ്കിലും പാർട്ടി തളർന്നെന്ന് നാട്ടുകാർക്കു മനസിലായിട്ടുണ്ട്. ഈ വസ്തുത എല്ലാ കേരള കോൺഗ്രസുകാർക്കും ഇപ്പോൾ അറിയാം. ഇനിയൊരു പിളർപ്പെന്ന ആലോചന നേതാക്കൾക്കില്ല. കേരള കോൺഗ്രസിലെ തലയെടുപ്പുള്ള നേതാക്കളെല്ലാം പി.ജെ. ജോസഫിന്റെ നേതൃത്വം അംഗീകരിച്ചു മുന്നോട്ടു പോകുന്നവരാണ്. കേരള കോൺഗ്രസ് (എം) യുഡിഎഫിലോട്ട് വരുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അവർ വരണമെങ്കിൽ കഴിഞ്ഞ പ്രാവശ്യം കോൺഗ്രസും ജോസഫ് ഗ്രൂപ്പും മത്സരിച്ച പല സീറ്റുകളും വിട്ടുകൊടുക്കേണ്ടി വരും.
Results 1-10 of 229