Activate your premium subscription today
∙ താഴെത്തട്ടിൽ വിവിധ പ്രവർത്തനങ്ങളിലൂടെ ആരോഗ്യമേഖലയെ മെച്ചപ്പെടുത്തുന്നതിന് ആശാ വർക്കേഴ്സിനെ നിയോഗിക്കാൻ തീരുമാനിച്ചത് 2005ൽ യുപിഎ സർക്കാർ. ∙ കേരളത്തിൽ ഇവരെ നിയോഗിച്ചു തുടങ്ങിയതു 2008ൽ.
കൊച്ചി ∙ ഹൈവേ വികസനത്തിന്റെ അവകാശ വാദത്തിനു വേണ്ടി സംസ്ഥാന സർക്കാർ ജനകീയ സമരങ്ങൾക്കു നേരെ കണ്ണടയ്ക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. അടഞ്ഞ കണ്ണ് തുറപ്പിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോകും. ചേരാനല്ലൂർ ഹൈവേ വികസനവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ ഉന്നയിച്ച് ഹൈബി ഈഡൻ എംപിയും ടി.ജെ.വിനോദ് എംഎൽഎയും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും നടത്തിയ ഉപവാസ സമരത്തിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ന്യൂഡൽഹി∙ വോട്ടെടുപ്പിൽ ജനങ്ങളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയ്ക്കു നൽകിയിരുന്ന 2.1കോടി യുഎസ് ഡോളറിന്റെ സഹായം യുഎസ് അവസാനിപ്പിച്ചതിൽ പ്രതികരണവുമായി ബിജെപി സമൂഹമാധ്യമ വിഭാഗം തലവൻ അമിത് മാളവ്യ.
നിങ്ങൾ ജനിച്ചു, ജീവിച്ചു, മരിച്ചു. ചെയ്ത അദ്ഭുത കൃത്യമെന്ത്? ഈ ചോദ്യം ഡോ. മൻമോഹൻ സിങ്ങിനോടാണെങ്കിൽ 27 കോടി ജനങ്ങളെ ദാരിദ്ര്യരേഖയുടെ മുകളിലെത്തിച്ചു എന്നായിരിക്കും സൗമ്യമായ ഉത്തരം. നമ്മുടെ ഭരണാധികാരികളിൽ മറ്റാർക്കും ഇത്തരമൊരു ചരിത്രം അവകാശപ്പെടാനാവില്ല. വിശക്കുന്ന വയറുകളുടെ കണ്ണീരൊപ്പി എന്ന മൻമോഹൻ മാജിക് ഏതാനും നാളുകൾകൊണ്ട് സംഭവിച്ചതല്ല. ഡോക്ടർ ആകാൻ പിതാവ് പ്രേരിപ്പിച്ച കുട്ടി ആദ്യം കണക്കിനു പിന്നാലെ പോയി. പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ഒന്നാംകിട വിദ്യാഭ്യാസം നേടി. ഇന്ത്യയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ കണക്കുകൂട്ടലുകൾ പിഴയ്ക്കാതെ പോയതിന് അതൊരു കാരണമായി. ഇന്ത്യൻ പാരമ്പര്യത്തിലുള്ള കർമയോഗി, സ്ഥിതപ്രജ്ഞൻ എന്നീ വാക്കുകളുടെ മൂർത്തരൂപമായി ആധുനിക ഇന്ത്യയിൽ മൻമോഹൻ സിങ് മാറി. അതിനു പല ഉദാഹരണങ്ങളും നമുക്കു മുന്നിലുണ്ടായിരുന്നു. ഡോ. മൻമോഹൻ സിങ്ങിന്റെ ഉദാരവൽക്കരണ നയങ്ങളുടെ അപകടങ്ങളെപ്പറ്റി പ്രസംഗിച്ചുകഴിഞ്ഞപ്പോൾ ഏതാനും തൊഴിലാളികൾ ആ ഇടതുപക്ഷ ബുദ്ധിജീവിയുടെ അടുത്തെത്തി. അവർ പറഞ്ഞു - ‘‘താങ്കളുടെ പ്രസംഗം നന്നായി, പക്ഷേ
സ്വതന്ത്ര ഇന്ത്യയുടെ 75 വർഷത്തെ ചരിത്രത്തിൽ ഒരു വനിതയടക്കം 14 പേരാണു പ്രധാനമന്ത്രിക്കസേരയിലിരുന്നത് (രണ്ടുവട്ടം കാവൽ പ്രധാനമന്ത്രിയായിരുന്ന ഗുൽസാരിലാൽ നന്ദയ്ക്കു പുറമേ). ഇവരിൽനിന്നെല്ലാം വ്യത്യസ്തനായിരുന്നു 10 വർഷം രാജ്യം ഭരിച്ച മൻമോഹൻ സിങ്. പ്രധാനമന്ത്രിയുടെ ഉപദേഷ്ടാക്കളിലൊരാൾ പിന്നീടു മൻമോഹനെ വിശേഷിപ്പിച്ചത് ആക്സിഡന്റൽ പ്രൈം മിനിസ്റ്റർ എന്നാണ്. എന്നാൽ, 2009ൽ വ്യക്തമായ ഭൂരിപക്ഷത്തോടെ യുപിഎ (ഐക്യ പുരോഗമന സഖ്യം) അധികാരം നിലനിർത്തിയപ്പോൾ മാധ്യമങ്ങൾ അദ്ദേഹത്തെ രാജാവ് എന്നു വിശേഷിപ്പിച്ചു. 1990കളിൽ ധനമന്ത്രി എന്ന നിലയിൽ മൻമോഹൻ പേരെടുത്തിരുന്നു. പ്രധാനമന്ത്രിയായപ്പോൾ ജനപ്രീതി ഉയർന്നതേയുള്ളൂ. നരേന്ദ്ര മോദിക്കു മുൻപുള്ള രണ്ടു പ്രധാനമന്ത്രിമാരെ - ജവാഹർലാൽ നെഹ്റുവിനെയും മൻമോഹനെയും - കഴിവില്ലാത്തവരായി ചിത്രീകരിക്കുന്നതിൽ ബിജെപി എപ്പോഴും വ്യാപൃതരാണെങ്കിലും സൗമ്യഭാഷിയായ മൻമോഹൻ ഇന്ത്യയുടെ സാമ്പത്തിക പരിഷ്കരണങ്ങളുടെ ബിംബമായാണു നിലകൊള്ളുന്നത്. പ്രധാനമന്ത്രിയായിരിക്കെ മൻമോഹൻ ഇന്ത്യയുടെ ആണവരംഗത്തെ ഒറ്റപ്പെടലിനു വിരാമമിട്ടു
സ്വതന്ത്ര ഇന്ത്യയുടെ 75 വർഷത്തെ ചരിത്രത്തിൽ ഒരു വനിതയടക്കം 14 പേരാണു പ്രധാനമന്ത്രിക്കസേരയിലിരുന്നത് (രണ്ടുവട്ടം കാവൽ പ്രധാനമന്ത്രിയായിരുന്ന ഗുൽസാരിലാൽ നന്ദയ്ക്കു പുറമേ). ഇവരിൽനിന്നെല്ലാം വ്യത്യസ്തനായിരുന്നു 10 വർഷം രാജ്യം ഭരിച്ച മൻമോഹൻ സിങ്. പ്രധാനമന്ത്രിയുടെ ഉപദേഷ്ടാക്കളിലൊരാൾ പിന്നീടു മൻമോഹനെ
ന്യൂഡൽഹി ∙ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് (92) അന്തരിച്ചു. വ്യാഴാഴ്ച രാത്രിയോടെ ഡൽഹിയിലെ വസതിയിൽ കുഴഞ്ഞു വീണ അദ്ദേഹത്തെ ഉടൻ എയിംസിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ഏപ്രിലിലാണ് 33 വർഷക്കാലത്തെ സേവനത്തിന് ശേഷം മൻമോഹൻ സിങ് രാജ്യസഭയിൽ നിന്ന്
ബെംഗളൂരു ∙ മുൻ വിദേശകാര്യ മന്ത്രിയും മുൻ കർണാടക മുഖ്യമന്ത്രിയുമായ എസ്.എം.കൃഷ്ണ (92) അന്തരിച്ചു. പുലർച്ചെ 2.45ന് ബെംഗളൂരുവിലെ വീട്ടിലായിരുന്നു അന്ത്യം. 2009 മുതൽ 2012 വരെ യുപിഎ സർക്കാരിൽ വിദേശകാര്യ മന്ത്രിയായിരുന്നു. 1999 മുതൽ 2004 വരെ കർണാടകയുടെ പത്താമത്തെ മുഖ്യമന്ത്രിയും 2004 മുതൽ 2008 വരെ
തിരുവനന്തപുരം ∙ ദേശീയ ദുരന്തം എന്നൊന്ന്, യുപിഎ ഭരണകാലം മുതല് കേന്ദ്രചട്ട പ്രകാരം ഇല്ലെന്ന് മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി.മുരളീധരൻ. വയനാട്ടിലുണ്ടായത് സമാനതകളില്ലാത്ത ദുരന്തമാണ് എന്നതില് സംശയമില്ല.
മുംബൈ∙ കഴിഞ്ഞ ദിവസം ബിജെപി വിട്ട മുൻ കേന്ദ്രമന്ത്രി സൂര്യകാന്താ പാട്ടീൽ എൻസിപി ശരദ് പവാർ പക്ഷത്ത് തിരിച്ചെത്തി. മറാഠ്വാഡ മേഖലയിൽ സ്വാധീനമുള്ള വനിതാ നേതാവാണ്. ഇത്തവണ ഹിൻഗോളി ലോക്സഭാ സീറ്റ് ചോദിച്ചെങ്കിലും ബിജെപി അവഗണിച്ചതാണു പാർട്ടി വിടാൻ കാരണമെന്നാണ് സൂചന. 1999ൽ ശരദ് പവാർ എൻസിപി രൂപീകരിച്ചപ്പോൾ അദ്ദേഹത്തിനൊപ്പം നിലയുറപ്പിച്ച സൂര്യകാന്താ പാട്ടീൽ 2014ലാണ് ബിജെപിയിലെത്തിയത്. നാലു തവണ എംപിയും ഒരു തവണ എംഎൽഎയുമായിരുന്ന അവർ നേരത്തേ യുപിഎ സർക്കാരിൽ സഹമന്ത്രിയായിരുന്നു.
Results 1-10 of 46