Activate your premium subscription today
കേന്ദ്രസർക്കാരിന് ഇക്കുറിയും റിസർവ് ബാങ്കിൽ (RBI) നിന്ന് കിട്ടുക ‘ബംപർ’ സർപ്ലസ്. 2024-25 സാമ്പത്തിക വർഷത്തെ ‘സർപ്ലസ്’ (RBI surplus transfer) ആയി ഒറ്റയടിക്ക് 2.6 ലക്ഷം കോടി മുതൽ മൂന്നുലക്ഷം കോടി രൂപവരെ കേന്ദ്ര ഖജനാവിലേക്ക്. 2023-24ൽ കൈമാറിയ 2.10 ലക്ഷം കോടി രൂപയാണ് നിലവിലെ റെക്കോർഡ്.
ഇറക്കുമതിച്ചുങ്കം (Tariffs) ആയുധമാക്കി ലോക രാജ്യങ്ങളെയാകെ വിരട്ടുന്നതിനിടെ യുഎസിന് സ്വന്തം രാജ്യത്തു നിന്നുതന്നെ കനത്ത അടി. ന്യൂയോർക്ക് ആസ്ഥാനമായ പ്രമുഖ രാജ്യാന്തര റേറ്റിങ് ഏജൻസിയായ മൂഡീസ് (Moody's) യുഎസിന്റെ ക്രെഡിറ്റ് റേറ്റിങ് ‘എഎഎ’ (AAA) എന്നതിൽ നിന്ന് ഒരുപടി താഴ്ത്തി ‘എഎ1’ (Aa1) ആക്കി.
നടപ്പു സാമ്പത്തിക വർഷം ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ നിരക്ക് സംബന്ധിച്ച അനുമാനം ഐക്യരാഷ്ട്രസംഘടന (യുഎൻ) കുറച്ചു. 6.6 ശതമാനമായിരുന്ന അനുമാനം 6.3 ശതമാനമായിട്ടാണ് കുറച്ചത്. അനുമാനം കുറച്ചെങ്കിലും ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്വ്യവസ്ഥകളിലൊന്നായി ഇന്ത്യ തുടരുമെന്ന് യുഎൻ സാമ്പത്തിക–സാമൂഹികകാര്യ വകുപ്പിന്റെ പുതിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
കേരളത്തിന് നടപ്പുവർഷം ഏപ്രിൽ മുതൽ ഡിസംബർ വരെ ആകെ 29,529 കോടി രൂപ കടമെടുക്കാൻ അർഹതയുണ്ടെന്ന് ധനമന്ത്രാലയം കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2024-25) ഏപ്രിൽ-ഡിസംബർ കാലയളവിൽ 21,253 കോടി രൂപയായിരുന്നു കടമെടുക്കാൻ അനുവദിച്ചത്.
ഓപ്പറേഷൻ സിന്ദൂറിലടക്കം പാക്കിസ്ഥാനെ അനുകൂലിച്ച തുർക്കിക്കെതിരെ കേന്ദ്രസർക്കാർ നടപടി ആരംഭിച്ചു. ആദ്യപടിയെന്നോണം, കൊച്ചി, ഡൽഹി, മുംബൈ അടക്കം രാജ്യത്തെ 8 വിമാനത്താവളങ്ങളിൽ ഗ്രൗണ്ട് ഹാൻഡ്ലിങ് സേവനം നൽകുന്ന ടർക്കിഷ് കമ്പനിയായ സെലിബി എയർപോർട്ട് സർവീസസിന്റെ സുരക്ഷാ ക്ലിയറൻസ് വ്യോമയാനമന്ത്രാലയം പിൻവലിച്ചു.
ഉരുക്കിനും അലുമിനിയത്തിനും യുഎസ് ചുമത്തിയ തീരുവയ്ക്കെതിരെ ‘പകരം തീരുവ’ ഈടാക്കാൻ ഇന്ത്യ ഒരുങ്ങുന്നു. ഇന്ത്യ–യുഎസ് വ്യാപാര കരാർ ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ഇന്ത്യയുടെ അപ്രതീക്ഷിതമായ നീക്കം. ഉരുക്കിനും അലൂമിനിയത്തിനും ഇക്കഴിഞ്ഞ മാർച്ച് 12 മുതൽ 25% വരെ തീരുവയാണ് യുഎസ് ചുമത്തുന്നത്.
നടപ്പ് സാമ്പത്തിക വർഷം ഇതുവരെയുള്ള കാലയളവിൽ വിവിധ വിമാനത്താവളങ്ങളിൽ കസ്റ്റംസ്, ഡിആർഐ ഉദ്യോഗസ്ഥർ 544 കോടി രൂപ വിലമതിക്കുന്ന 847 കിലോഗ്രാം സ്വർണം പിടിച്ചെടുത്തു. ഒരു ലക്ഷം രൂപയിൽ കൂടുതൽ മൂല്യമുള്ള സ്വർണം കള്ളക്കടത്ത് നടത്തിയാൽ 7 വർഷം ജയിൽ ശിക്ഷ ലഭിക്കും. ഇത്ര കടുത്ത ശിക്ഷ ഇന്ത്യയിൽ ഉണ്ടെങ്കിലും
രാജ്യത്ത് അവശ്യവസ്തുക്കളുടെ വില വൻതോതിൽ കുറഞ്ഞുവെന്ന് വ്യക്തമാക്കി ഏപ്രിലിലും പണപ്പെരുപ്പം (Retail Inflation) മികച്ചതോതിൽ താഴ്ന്നു. മാര്‍ച്ചിലെ 3.34 ശതമാനത്തിൽ നിന്ന് 3.16 ശതമാനത്തിലേക്കാണ് കഴിഞ്ഞമാസം റീട്ടെയ്ൽ പണപ്പെരുപ്പം അഥവാ ഉപഭോക്തൃവില സൂചിക അടിസ്ഥാനമായുള്ള പണപ്പെരുപ്പം (CPI Inflation)
താരിഫ് യുദ്ധം രാജ്യങ്ങൾക്കിടയിൽ യുഎസ് ഡോളറിന്റെ വിശ്വാസ്യതയ്ക്ക് കോട്ടം തട്ടാനിടയാക്കിയിട്ടുണ്ട്. ചൈനയും റഷ്യയും ഉൾപ്പടെയുള്ള ബ്രിക്സ് (BRICS) രാജ്യങ്ങൾ ഡോളറിൽ നിന്ന് നീങ്ങാനുള്ള ആലോചനകൾ കഴിഞ്ഞ കുറച്ചുകാലമായി നടത്തുന്നുണ്ട്. നിലവിലെ താരിഫ് യുദ്ധം അതിലേക്കുള്ള ഒരു ചവിട്ടുപടിയായേക്കാം. പുതിയൊരു ആഗോള കറൻസി ഉടലെടുക്കുകയാണെങ്കിൽ അതേതെങ്കിലും ഒരു രാജ്യത്തിന്റേതാകാനുള്ള സാധ്യതകളും കുറവാണ്. ഡോളറിന് ബദലാകാൻ ബിറ്റ്കോയിന് കഴിയുമോ?
സ്വകാര്യ മേഖലയിലെ മുൻനിര ബാങ്കായ യെസ് ബാങ്കിന് പുതിയ നാഥനെത്തുന്നു. ജാപ്പനീസ് ധനകാര്യ ഭീമനായ സുമിറ്റോമോ മിറ്റ്സുയി ബാങ്കിങ് കോർപ്പറേഷ ( SMBC ) നാണ് നിലവിൽ എസ്ബിഐ ഉൾപ്പടെയുള്ള ബാങ്കിങ് വമ്പന്മാരുടെ പക്കലുള്ള യെസ് ബാങ്ക് ഓഹരികൾ വാങ്ങാനെത്തുന്നത്. റിസർവ് ബാങ്കും കേന്ദ്രസര്‍ക്കാരും 51 ശതമാനം വരെ
അമേരിക്കയിൽ പോയി പഠിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്കായി യുഎസ് എംബസി ഇന്ത്യൻ കോൺസുലേറ്റുകളിൽ ആയിരക്കണക്കിന് വിദ്യാർത്ഥി വിസ അപ്പോയിന്റ്മെന്റുകൾ നൽകുന്നു. മുംബൈ, കൊൽക്കത്ത, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലെ നാല് കോൺസുലേറ്റുകളുടെ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ
അമ്മയാകുന്നതോടെ ജോലി ഉപേക്ഷിക്കുന്ന സ്ത്രീകളുടെ എണ്ണം കൂടുതലാണ് എന്ന് പല പഠനങ്ങളും കാണിച്ചിട്ടുണ്ട്. കുട്ടിയ്ക്കായി കൂടുതൽ സമയം ചെലവാക്കുന്നതോടെ ജോലി വേണ്ടെന്ന് വയ്ക്കാൻ നിര്‍ബന്ധിതരാകുന്ന വനിതകൾ ഇന്ത്യയിൽ മാത്രമല്ല എല്ലാ രാജ്യങ്ങളിലുമുണ്ട്. പ്രസവാവധി നിർബന്ധമുള്ള കാര്യമാണെങ്കിലും അത് ഉയർന്ന
യുദ്ധ സമാന സാഹചര്യത്തിൽ ബാങ്കിങ് മേഖലയിൽ ഉണ്ടാകുന്ന ഏതൊരു ആക്രമണവും സാധാരണക്കാരെ വരെ ബാധിക്കും. ഏത് സാഹചര്യത്തിലും സജ്ജരാകണമെന്ന് ധനമന്ത്രി നിർമല സീതാരാമൻ ജാഗ്രതാ നിർദേശം നൽകിയിരിക്കുന്ന് ഈ പശ്ചാത്തലത്തിലാണ്. ഏതൊരു യുദ്ധത്തിലും ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്നത് സാമ്പത്തികരംഗമാണ്. അതിന്റെ
ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ഏറെക്കാലത്തെ ഇടവേളയ്ക്കുശേഷം യുദ്ധസമാന സാഹചര്യത്തിലേക്ക് കടന്നതോടെ, മുട്ടനാടുകളുടെ തമ്മിലടി കണ്ടു രസിക്കുന്ന കുറുക്കന്റെ സന്തോഷത്തിൽ ചൈന. ഇന്ത്യയും പാക്കിസ്ഥാനും പോര് കടുപ്പിച്ച പശ്ചാത്തലത്തിൽ ചൈനീസ് പ്രതിരോധ കമ്പനികളുടെ ഓഹരിവിലയും കുതിച്ചുകയറുകയാണ്.
ഇന്ത്യയുമായുള്ള സംഘർഷം കനക്കുന്നതിനിടെ പാക്കിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമാബാദിൽ പെട്രോൾ പമ്പുകൾ അടച്ചു. 48 മണിക്കൂർ നേരത്തേക്ക് പമ്പുകൾ അടച്ചിടാൻ ഇസ്ലാമാബാദ് ക്യാപിറ്റല്‍ ടെറിട്ടറി ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റാണ് ഉത്തരവിട്ടത്. ഡൽഹിയിലേക്ക് പാക്കിസ്ഥാൻ അയച്ച മിസൈൽ ഹരിയാനയിലെ സിർസയിൽ വച്ച് ഇന്ത്യ തകർത്തിരുന്നു.
ഭീകര പ്രവര്‍ത്തനങ്ങള്‍ അടിച്ചമര്‍ത്താനുള്ള ഇന്ത്യയുടെ നീക്കം നിലവില്‍ ആശങ്കാജനകമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നില്ലെങ്കിലും യുദ്ധ സമാനമായ സാഹചര്യം നീണ്ടു പോകുന്നത് സാധാരണക്കാര്‍ക്കും രാജ്യത്തെ അതിസമ്പന്നരായ വ്യവസായികള്‍ക്കും വെല്ലുവിളി സൃഷ്ടിച്ചേക്കും. നിലവില്‍ ഓഹരി വിപണിയില്‍
പാകിസ്ഥാനിൽ ഇന്ത്യ നടത്തിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ, സൈബർ ഭീഷണികളെ പ്രതിരോധിക്കാൻ ബാങ്കുകൾ സൈബർ സുരക്ഷാ ശൃംഖല കർശനമാക്കിയിട്ടുണ്ട്. പ്രത്യാക്രമണ ഭീഷണി വർദ്ധിച്ചതിനാൽ അതിർത്തി പ്രദേശങ്ങൾക്ക് സമീപമുള്ള ശാഖകളിലും ബാങ്കുകൾ സുരക്ഷ മെച്ചപ്പെടുത്തിയിട്ടുണ്ട്. പൊതുമേഖല ബാങ്കുകൾ പ്രത്യേകിച്ച് ഈ
ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ (Operation Sindoor) പ്രത്യാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാന്റെ സാമ്പത്തികസ്ഥിതി (Pakistan economy) കൂടുതൽ പരുങ്ങലിൽ. ദയനീയസ്ഥിതിയിലുള്ള വിദേശനാണയ ശേഖരം കൂടുതൽ ഇടിയാതെ പിടിച്ചുനിർത്താനാണ് സ്വർണത്തിന്റെ ഇറക്കുമതി നിർത്തിയതെന്നാണ് വിലയിരുത്തലുകൾ
ഇന്ത്യയിൽ ബിറ്റ്കോയിൻ വ്യാപാരം ഹവാല ബിസിനസിന്റെ ഒരു പരിഷ്കൃത രീതി പോലെയാണെന്ന് സുപ്രീം കോടതി. വെർച്വൽ കറൻസികൾക്ക് ഇതുവരെ വ്യക്തമായ നിയമങ്ങൾ രൂപീകരിക്കാത്തതിന് കേന്ദ്രത്തെ കോടതി വിമർശിച്ചു. നിയമവിരുദ്ധ ബിറ്റ്കോയിൻ വ്യാപാരത്തിൽ ഏർപ്പെട്ടുവെന്നാരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത ശൈലേഷ് ബാബുലാൽ
ഇന്ത്യ–യുകെ വ്യാപാരക്കരാർ യാഥാർഥ്യമാകുന്നതോടെ ബ്രിട്ടനിൽ നിന്നുള്ള ഉൽപന്നങ്ങൾക്ക് ഇവിടെയും ഇന്ത്യൻ ഉൽപന്നങ്ങൾക്ക് ബ്രിട്ടനിലും വില കുറയും. കുറഞ്ഞ വില ഡിമാൻഡ് കൂട്ടുമെന്നതിനാൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരവും കുതിച്ചുയരും. ബ്രിട്ടനിൽ നിന്നുള്ള വിസ്കി, ജിൻ എന്നിവയുടെ തീരുവ ഇന്ത്യ 150 ശതമാനത്തിൽ നിന്ന് 75 ശതമാനമായി കുറയ്ക്കും.
പഹൽഗാം ആക്രമണത്തിന് ചുട്ടമറുപടിയെന്നോണം പാക്കിസ്ഥാനിലെയും പാക്ക് അധിനിവേശ കശ്മീരിലെയും ഭീകരതാവളങ്ങളിൽ കടന്നുകയറി ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ പ്രത്യാക്രമണത്തിൽ പാക്കിസ്ഥാൻ കൂടുതൽ പരുങ്ങലിലായിട്ടുണ്ട്.
പാകിസ്ഥാൻ തുടർച്ചയായ സാമ്പത്തിക പ്രതിസന്ധിയെ നേരിടുകയാണ്. ഉയർന്ന പണപ്പെരുപ്പം, വർദ്ധിച്ചുവരുന്ന ദാരിദ്ര്യം, സ്ഥിരമായ കടബാധ്യതകൾ, മോശം സാമ്പത്തിക മാനേജ്മെന്റ്, രാഷ്ട്രീയ അശാന്തി, റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്റെ പ്രത്യാഘാതങ്ങൾ തുടങ്ങിയ ഘടകങ്ങൾ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ സാരമായി ബാധിച്ചിട്ടുണ്ട്.
നടപ്പു സാമ്പത്തിക വർഷത്തെ (2025-26) രണ്ടാമത്തെ കടമെടുപ്പിലേക്ക് കടന്ന് സംസ്ഥാന സർക്കാർ. റിസർവ് ബാങ്കിന്റെ (RBI) കോർ-ബാങ്കിങ് സൊല്യൂഷനായ ഇ-കുബേർ (E-kuber) വഴി കടപ്പത്രങ്ങളിറക്കി 1,000 കോടി രൂപയാണ് ഇന്ന് എടുക്കുന്നത്. 15 വർഷത്തെ തിരിച്ചടവ് കാലാവധിയിലാണ് കേരളം കടമെടുക്കുന്നതെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി.
യുവാക്കൾക്കും, യുവതികൾക്കും 'കല്യാണപ്രായമായി' എന്ന് ഓർമിപ്പിക്കുന്നവർ ഇന്ത്യക്കാർ മാത്രമല്ല മറ്റു നാട്ടുകാരും ഉണ്ട്. ചൈനയിൽ സമൂഹത്തിന്റെ ഇതുപോലുള്ള ഓര്മിപ്പിക്കലുകളെയും, ചടങ്ങുകളെയും ഒഴിവാക്കാനായി പലരും 'ഫ്രണ്ട് ഷിപ് മാര്യേജ് ' കളിലേക്ക് എത്താറുണ്ട്. ഉറ്റ സുഹൃത്തുക്കളെ കല്യാണം കഴിച്ച് 'കല്യാണം'
വിദേശത്തു നിർമിക്കുന്ന സിനിമകൾക്ക് യുഎസിൽ 100% ചുങ്കം ഏർപ്പെടുത്തുമെന്ന് ഡോണൾഡ് ട്രംപ്. മറ്റു രാജ്യങ്ങൾ വലിയ ഇൻസെന്റീവുകൾ നൽകി സിനിമാ ചിത്രീകരണത്തെ ആകർഷിക്കുന്നത് ഹോളിവുഡ് വ്യവസായത്തെ അതിവേഗം മരണത്തിലേക്ക് തള്ളുകയാണെന്ന് ട്രംപ് സാമൂഹിക മാധ്യമത്തിലൂടെ ആരോപിച്ചു.
Results 1-25 of 320