Activate your premium subscription today
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ‘താരിഫ് പിടിവാശി’ (Tariff war) സൃഷ്ടിക്കുന്ന ആഗോള വ്യാപാരയുദ്ധപ്പേടി (trade war), ഇന്ത്യൻ ഓഹരികളെ തുടർച്ചയായി പിടിച്ചുലയ്ക്കുന്നു. എട്ടാംനാളിലും നഷ്ടത്തിലേക്കു വീണ സെൻസെക്സിന്റെ (sensex) ഇന്നത്തെ വീഴ്ച വ്യാപാരാന്ത്യത്തിൽ 199 പോയിന്റ് (-0.26%).
റീറ്റെയ്ൽ നിക്ഷേപകർക്കും ഓഹരി വിപണിയിൽ കമ്പ്യൂട്ടർ പ്രോഗ്രാം സഹായത്തോടെ ട്രെഡിങ് ചെയ്യാൻ ഉള്ള സംവിധാനം ആയ അൽഗോരിതമിക് ട്രെഡിങ് നു ഓഹരി വിപണി റെഗുലേറ്റർ ആയ സെബി അനുമതി നൽകി. അൽഗോരിതമിക് ട്രെഡിങ് സംവിധാനം ഉപയോഗിച്ച് ഓഹരി വിപണിയിലെ മാർക്കറ്റ് ഡാറ്റാ വിശകലനത്തിനും ട്രെഡിങ്ങിനുള്ള സാധ്യതകൾ
ഇന്നലത്തെ മുന്നേറ്റത്തിന്റെ ആവേശത്തിന്റെ ബാക്കിപത്രമെന്നോണം മുന്നേറ്റം കുറിച്ച ഇന്ത്യൻ വിപണി അവസാന മണിക്കൂറിലെ ലാഭമെടുക്കലിൽ വീണ് നേരിയ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ഇന്ന് പ്രധാനമന്ത്രി മോഡി അമേരിക്കൻ പ്രസിഡന്റ് ട്രാമ്പുമായി കൂടിക്കാഴ്ച നടത്തുന്നതിന് മുൻപ് ട്രംപ് ‘’താരിഫ്’ ബില്ലിൽ
താരിഫ് ഭയത്തിൽ തകർന്നു നിന്ന ഇന്ത്യൻ വിപണിക്ക് എംഎസ്സിഐ ഫെബ്രുവരി റീജിഗിൽ ഇന്ത്യയുടെ മുൻനിര കമ്പനികളുടെ വെയിറ്റേജ് കുറച്ചത് വീണ്ടും തിരിച്ചടിയായി. ആദ്യ മണിക്കൂറിലെ അതിവില്പന സമ്മർദ്ദത്തിൽ വീണ്ടും ഒരു ശതമാനത്തിൽ കൂടുതൽ തകർന്ന ഇന്ത്യൻ വിപണിക്ക് ആർബിഐ ബാങ്കിങ് സിസ്റ്റത്തിലേക്ക് പണമൊഴുക്കുന്ന
കഴിഞ്ഞ കുറച്ചു ആഴ്ചകളായി ഇന്ത്യൻ ഓഹരി വിപണി കുത്തനെ താഴുകയാണ് . വിദേശ ഫണ്ടുകളുടെ വില്പനക്ക് ഒരു ശമനം ഇല്ലാത്തതിനാൽ ഈ വർഷം മുഴുവൻ ഇനിയും താഴ്ച മാത്രമായിരിക്കുമോ ഇന്ത്യൻ ഓഹരി വിപണിയിൽ ഉണ്ടാകുക എന്ന് പേടിക്കുന്നവരും ഉണ്ട്.അടുത്തകാലത്തെ ഉയർച്ചയിൽ നിന്നും ഇന്ത്യൻ ഓഹരി വിപണി പെട്ടെന്ന് ഇടിഞ്ഞതിനാൽ സ്മോൾ
യുഎസ് ഡോളറുമായുള്ള വിനിമയത്തിൽ തുടർച്ചയായി ഇടിവു നേരിട്ടുകൊണ്ടിരുന്ന രൂപയുടെ മൂല്യത്തിൽ അതിശയകരമായ കുതിപ്പ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അസാധാരണ അളവിലുള്ള ഇടപെടലിന്റെ ഫലമായി രൂപയുടെ വില 86.82 നിലവാരത്തിലെത്തി. രൂപയുടെ വിലയിൽ ഇത്ര വലിയ കുതിപ്പ് 2022 നവംബറിനു ശേഷം ആദ്യമാണ്.
ഇന്ത്യൻ ഓഹരി സൂചികകൾ തുടർച്ചയായ ആറാംനാളിലും വ്യാപാരം ചെയ്യുന്നത് കനത്ത നഷ്ടത്തിൽ. ഇന്നലെ ആയിരത്തിലേറെ പോയിന്റ് ഇടിഞ്ഞ സെൻസെക്സ് ഇന്നും ഒരുവേള 900 പോയിന്റിലധികം ഇടിഞ്ഞെങ്കിലും നിലവിൽ (രാവിലെ 11ഓടെ) നഷ്ടം 500 പോയിന്റോളമായി കുറച്ചു.
ആർബിഐ പ്രഖ്യാപനങ്ങൾ ഉൾക്കൊണ്ട് കഴിഞ്ഞ ഇന്ത്യൻ വിപണിക്ക് ഡൽഹി തെരെഞ്ഞെടുപ്പ് ഫലത്തിന്റെ ആനുകൂല്യവും ഇന്ന് മുതലാക്കാനായില്ല. താരിഫ് യുദ്ധം കനക്കുന്നതും, റീപോ നിരക്ക് കുറച്ചതും രൂപയെ വീണ്ടും വീഴ്ത്തുന്നതും, അമേരിക്കയുടെ പുതിയ താരിഫ് പ്രഖ്യാപനങ്ങൾ ഇന്ന് നടക്കാനിരിക്കുന്നതും ഇന്ത്യൻ വിപണിയെ ഇന്ന് കൂടുതൽ
യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന സ്റ്റീലിനും അനുമിനിയത്തിനും 25% ഇറക്കുമതി തീരുവ ഏർപ്പെടുത്താനുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നീക്കത്തിൽ തകർന്ന് ഓഹരി വിപണികളും രൂപയും.
ഗോൾഡ്മാൻ സാക്സ് അടക്കമുള്ള സ്ഥാപനങ്ങളുടെ പ്രവചനം ശരിവെച്ചു കൊണ്ട് റിസർവ് ബാങ്ക് അടിസ്ഥാന പലിശ നിരക്കിൽ കുറവ് വരുത്തിയ വെള്ളിയാഴ്ച ഇന്ത്യൻ വിപണി ചാഞ്ചാട്ടങ്ങൾക്ക് ശേഷം നഷ്ടത്തിൽ അവസാനിച്ചത്. എങ്കിലും ഇന്ത്യൻ വിപണി ആഴ്ച നേട്ടം നിലനിർത്തി. മുൻആഴ്ചയിൽ 23092 പോയിന്റിൽ ക്ളോസ് ചെയ്ത നിഫ്റ്റി വെള്ളിയാഴ്ച
മുംബൈ∙ തുടർച്ചയായ രണ്ടാം ദിനവും ഇടിഞ്ഞ് ഓഹരിവിപണി. ഇന്നു വരാനിരിക്കുന്ന റിസർവ് ബാങ്ക് പണനയ സമിതി(എംപിസി) തീരുമാനവും, വിദേശ നിക്ഷേപകരുടെ വിറ്റൊഴിക്കലുമാണ് വിപണിയിൽ പ്രതിഫലിച്ചത്. നേട്ടത്തോടെ വ്യാപാരം തുടങ്ങിയ സെൻസെക്സ് 213.12 പോയിന്റ് ഇടിഞ്ഞ് 78,058ലാണ് ക്ലോസ് ചെയ്തത്. ബ്ലൂചിപ് ഓഹരികളിൽ വൻതോതിൽ
പൊതുമേഖലാ ഇൻഷുറൻസ് കമ്പനിയായ എൽഐസി ഇക്കഴിഞ്ഞ ഡിസംബർ പാദത്തിൽ കൊച്ചിൻ ഷിപ്പ്യാർഡ് ഉൾപ്പെടെ നിരവധി കമ്പനികളിലെ ഓഹരി പങ്കാളിത്തം വൻതോതിൽ ഉയർത്തി.
ചൈനയും അമേരിക്കയും തമ്മിലുള്ള തീരുവയുദ്ധം ഇന്ത്യൻ കമ്പനികൾക്കും കയറ്റുമതിക്കാർക്കും അതിലൂടെ ഇന്ത്യൻ വിപണിക്കും വീണ്ടും നല്ല സമയവും കൊണ്ട് വരുമെന്ന ധാരണവിപണിക്ക് ഇന്നും പോസിറ്റീവ് തുടക്കം നൽകി. ഇന്നലെ വിദേശഫണ്ടുകൾ വാങ്ങലുകാരായതാണ് വിപണിയുടെ ആത്മവിശ്വാസം ഉയർത്തിയത്. എങ്കിലും നേട്ടത്തോടെ തന്നെ
കേരളം ആസ്ഥാനമായ പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനവും (NBFC) മുൻനിര സ്വർണപ്പണയ (gold loan) സ്ഥാപനവുമായ മുത്തൂറ്റ് ഫിനാൻസിന്റെ (Muthoot Finance) ഓഹരികൾ റെക്കോർഡ് ഉയരത്തിൽ. എൻഎസ്ഇയിൽ 2,261.40 രൂപയിൽ ഇന്നു വ്യാപാരം തുടങ്ങിയ ഓഹരി, ഒരുഘട്ടത്തിൽ 2,308.95 രൂപയെന്ന റെക്കോർഡ് ഉയരംതൊട്ടു.
മുംബൈ∙ യുഎസ് പ്രഖ്യാപിച്ച താരിഫ് യുദ്ധത്തിൽ താൽക്കാലിക ഇളവ് വന്നതോടെ സാമ്പത്തിക മേഖലയിൽ ഇന്നലെ ആശ്വാസദിനം. ഇന്ത്യൻ ഓഹരിവിപണി ഒരുമാസത്തിനിടെയുള്ള മികച്ച മുന്നേറ്റം നടത്തി. നിക്ഷേപകരുടെ ആസ്തിമൂല്യം ഇന്നലെ മാത്രം 5.6 ലക്ഷം കോടി രൂപയാണ് ഉയർന്നത്. ഇന്ന് ആരംഭിക്കുന്ന ആർബിഐ പണനയസമിതിയുടെ വെള്ളിയാഴ്ച
വിദേശ പോർട്ട്ഫോളിയോ നിക്ഷേപകരുടെ നിരന്തരമായ വിൽപന, രൂപയുടെ മൂല്യത്തകർച്ച, സാമ്പത്തികവളർച്ച കുറയുമെന്ന വിലയിരുത്തൽ, ധനക്കമ്മി വർധന, അത്ര മികച്ചതല്ലാത്ത മൂന്നാം പാദഫലങ്ങള്‍ എന്നിവ ഇന്ത്യൻ വിപണിയിൽ നിക്ഷേപകരുടെ ആത്മവിശ്വാസത്തെയും മാനസികനിലയെയും തളർത്തിയിട്ടുണ്ട്. അതേസമയം ഡൊണാൾഡ് ട്രംപ് യുഎസ്
മെക്സിക്കൻ താരിഫുകളിൽ ഒരു മാസത്തേക്ക് ഇളവ് നൽകിയ നടപടി ഇന്നലെ അമേരിക്കൻ വിപണിയുടെ നഷ്ടം കുറയ്ക്കുകയും, ഫ്യൂച്ചറുകളെ ലാഭത്തിലാക്കുകയും ചെയ്തത് ഇന്ന് ഏഷ്യൻ വിപണിക്ക് മികച്ച തുടക്കം നൽകി. എന്നാൽ ചൈന അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ‘തിരിച്ചു’നികുതി ചുമത്തിയത് അമേരിക്കൻ ഫ്യൂച്ചറുകളെ വീണ്ടും
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തിരികൊളുത്തിയ ആഗോള വ്യാപാരയുദ്ധത്തിന്, അദ്ദേഹം തന്നെ ‘താൽകാലിക’ ബ്രേക്കിട്ടതിന്റെ കരുത്തിലും ആഗോള, ആഭ്യന്തരതലങ്ങളിൽ നിന്നുള്ള അനുകൂല ഘടകങ്ങൾ ഊർജമാക്കിയും ഇന്ത്യൻ ഓഹരി സൂചികകൾ ഇന്നു തിരിച്ചുകയറിയത് മികച്ച നേട്ടത്തിലേക്ക്.
രൂപയ്ക്കും ഓഹരിക്കും പുറമേ ക്രിപ്റ്റോകറൻസി രംഗത്തും കനത്ത ഇടിവുണ്ടായി. ക്രിപ്റ്റോകറൻസികളുടെ വക്താവാണു ട്രംപ് എന്നിരിക്കെ അവയ്ക്കുണ്ടായ അതിഭീമമായ വിലയിടിവു നിരീക്ഷകരെ അത്ഭുതപ്പെടുത്തി.
ഫെബ്രുവരി ഒന്നു മുതൽ ക്യാനഡക്കും, മെക്സികോക്കുമൊപ്പം ചൈനക്കും മേൽ അമേരിക്ക അധികനികുതികൾ ചുമത്തിയത് ഏഷ്യൻ വിപണികൾക്കും, യൂറോപ്യൻ വിപണിക്കും ഇന്ന് തിരുത്തൽ നൽകി. ജാപ്പനീസ്, കൊറിയൻ വിപണികൾ ഇന്ന് രണ്ടര ശതമാനത്തിന് മുകളിൽ നഷ്ടം കുറിച്ചു. അമേരിക്കൻ ഫ്യൂച്ചറുകളും ഇന്ന് നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്.
വിപണിയുടെ കണക്ക് കൂട്ടലുകളെല്ലാം തെറ്റിച്ചു കൊണ്ട് ഇടത്തരക്കാർക്ക് കൂടുതൽ പ്രാധാന്യം നൽകിയ ബജറ്റാണ് ധനമന്ത്രി ഇന്ന് അവതരിപ്പിച്ചത്. ബജറ്റ് അവതരണത്തിന് ശേഷം വിപണിയിൽ ലാഭമെടുക്കൽ വന്നെങ്കിലും പ്രീബജറ്റ് റാലിയുടെ നേട്ടങ്ങൾ കൈവിടാതിരുന്നത് ഇന്ത്യൻ വിപണിക്ക് തുടർന്നും അനുകൂലമാണ്. പ്രീബജറ്റ് റാലിയിൽ
ബജറ്റ് പ്രമാണിച്ച് ഇന്നു പ്രത്യേക വ്യാപാരം നടത്തുന്ന ഓഹരി വിപണിക്ക് തുടക്കം നേട്ടത്തോടെ. സാമ്പത്തിക വളർച്ച തിരികെപ്പിടിക്കാനായി ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ നിരവധി ആശ്വാസ നടപടികൾ പ്രഖ്യാപിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് ഓഹരി സൂചികകളുടെ മുന്നേറ്റം. ബജറ്റിന് മുമ്പുള്ള സെഷൻ പുരോഗമിക്കുമ്പോൾ
മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ രണ്ടാം ബജറ്റ് അവതരണദിനമായ നാളെ (ശനി) ഓഹരി വിപണി പ്രവർത്തിക്കും. പൊതുവേ ശനിയും ഞായറും വിപണിക്ക് അവധിയാണ്. എന്നാൽ, ബജറ്റ് പ്രഖ്യാപനങ്ങളോട് അന്നുതന്നെ പ്രതികരിക്കാൻ നിക്ഷേപകർക്ക് അവസരം ഉറപ്പാക്കാനാണ് എൻഎസ്ഇയും ബിഎസ്ഇയും നാളത്തെ അവധി ഒഴിവാക്കിയത്.
ഇന്ത്യൻ ഓഹരി വിപണി സ്വന്തമാക്കിയ സുപ്രധാന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ സാമ്പത്തിക സർവേ റിപ്പോർട്ട് പക്ഷേ, മുന്നോട്ട് വയ്ക്കുന്നത് ജാഗ്രതാ മുന്നറിയിപ്പും. 2025ൽ ഇന്ത്യൻ ഓഹരി വിപണിയെ കാത്തിരിക്കുന്ന ഏറ്റവും വലിയ ‘റിസ്ക്’ യുഎസ് ആണെന്ന് റിപ്പോർട്ട് പറയുന്നു.
കേരളം ആസ്ഥാനമായ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ കല്യാൺ ജ്വല്ലേഴ്സിന്റെ ഓഹരികൾ ഇന്ന് വ്യാപാരം ചെയ്യുന്നത് 10 ശതമാനത്തിലധികം മുന്നേറ്റത്തിൽ. ഇന്നലത്തെ വ്യാപാരാന്ത്യ വിലയായ 440.65 രൂപയിൽ നിന്ന് കുതിച്ച് 460.05 രൂപയിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്.
നാലു മാസമായി നേരിടുന്ന തകർച്ചയിൽനിന്നു കൈപിടിച്ചുയർത്താൻ ധന മന്ത്രി നിർമല സീതാരാമൻ നാളെ അവതരിപ്പിക്കുന്ന ബജറ്റ് നിർദേശങ്ങൾ സഹായകമാകുമെന്ന പ്രതീക്ഷയിലാണ് ഓഹരി വിപണി. പ്രതീക്ഷ സഫലമാകാൻ 16 കോടിയിലേറെ നിക്ഷേപകരാണ് അക്ഷമരായി കാത്തിരിക്കുന്നത്.
തളിപ്പറമ്പ്: മലയാള മനോരമ സമ്പാദ്യം, ജിയോജിത് ഫിനാൻഷ്യൽ സർവീസസ്, തളിപ്പറമ്പ് റോട്ടറി ക്ലബ് എന്നിവയുടെ നേതൃത്വത്തിൽ സൗജന്യ ഓഹരി - മ്യൂച്വൽ ഫണ്ട് നിക്ഷേപ സെമിനാർ നടത്തുന്നു. തളിപ്പറമ്പിൽ റിക്രിയേഷണൽ ക്ലബ്ബിൽ ഫെബ്രുവരി 15, ശനിയാഴ്ച രാവിലെ 10 മണി മുതൽ 12 മണി വരെയാണ് സെമിനാർ. എസ്.ബി.ഐ മ്യൂച്വൽ ഫണ്ട്
കൊച്ചി ∙ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ 96 വർഷത്തെ ചരിത്രത്തിൽ നേടിയ വളർച്ചയുടെ പ്രതീകം പോലെ പടുത്തുയർത്തിയ 12 നില ടവർ സ്ഥാപക ദിനത്തിൽ കാക്കനാട് ഇൻഫോപാർക്ക് രാജഗിരി വാലിയിൽ തുറന്നു. കേരളത്തിലെ ഏറ്റവും വലിയ കറൻസി ചെസ്റ്റും ഐടി സെന്ററും ഉൾപ്പെടെ ഒട്ടേറെ ആധുനിക സൗകര്യങ്ങൾ പുതിയ ഓഫിസിലുണ്ടെങ്കിലും
ഇന്നലെ അമേരിക്കൻ വിപണി തിരിച്ചു വരവ് നടത്തിയതിന് പിന്നാലെ ഇന്ന് നേട്ടത്തിൽ ആരംഭിച്ച ഇന്ത്യൻ വിപണി ഷോർട് കവറിങിന്റെ കൂടി പിന്തുണയിൽ മുന്നേറ്റം കുറിച്ചു. യൂണിയൻ ബജറ്റ് പ്രതീക്ഷകൾ സജീവമായതും ഇന്ത്യൻ വിപണിക്ക് അനുകൂലമായി. എഫ്എംസിജി ഒഴികെ ഇന്ത്യൻ വിപണിയിലെ മറ്റെല്ലാ സെക്ടറുകളും ഇന്ന് നേട്ടത്തിലാണ്
ചൈനീസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ ഡീപ്സീക്കിന്റെ പേരിൽ തിങ്കളാഴ്ച ലോക വിപണികൾക്കൊപ്പം ഭീമമായ തകർച്ച നേരിട്ട ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്നലെ വൻ കുതിപ്പ്. ബാങ്കിങ് മേഖലയിലെ പണലഭ്യതയിൽ ഉണ്ടായ കുറവു നികത്താൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) സ്വീകരിച്ച നടപടികളുടെ പേരിലാണു വിപണി കുതിച്ചുയർന്നത്.
കൂത്തുപറമ്പ്: മലയാള മനോരമ സമ്പാദ്യം, ജിയോജിത് ഫിനാൻഷ്യൽ സർവീസ് എന്നിവയുടെ നേതൃത്വത്തിൽ സൗജന്യ ഓഹരി - മ്യൂച്ചൽ ഫണ്ട് നിക്ഷേപ സെമിനാർ നടത്തുന്നു. കൂത്തുപറമ്പ് കണ്ണൂർ റോഡിലുള്ള വിന്റേജ് റസിഡൻസിയിൽ വച്ച് ഫെബ്രുവരി എട്ടാം തീയതി ശനിയാഴ്ച രാവിലെ 10 മണി മുതൽ 12 മണി വരെയാണ് സെമിനാർ. എസ്.ബി.ഐ മ്യൂച്ചൽ ഫണ്ട്
വിപണി പ്രതീക്ഷിച്ചിരുന്ന ഷോർട് കവറിങ് ‘’ഡീപ് സീക്ക്’’ കാരണം ഒരു ദിനം വൈകിയാണെങ്കിലും എത്തിയത് ഇന്ന് ഇന്ത്യൻ വിപണിയിൽ പുതിയ ആവേശം വിതറി. ആർബിഐയുടെ ബോണ്ട് വാങ്ങൽ നടപടിയും, പൊതു മേഖല ബാങ്കുകളുടെ മികച്ച റിസൾട്ടുകളും ബാങ്കിങ് സെക്ടറിൽ വാങ്ങൽ കൊണ്ട് വന്നതാണ് അതിവില്പന സമ്മർദ്ദത്തിൽ വീണു പോയ ഇന്ത്യൻ
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പുതിയ നയങ്ങൾ വിപണികളിലുണ്ടാക്കുന്ന ആശങ്ക തുടരുന്നു. ഇന്നലെ സെൻസെക്സ് സൂചിക 824 പോയിന്റും നിഫ്റ്റി 263 പോയിന്റും ഇടിഞ്ഞു. 7 മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് സൂചികകൾ ഇപ്പോൾ. കൊളംബിയയ്ക്കു കൂടി 25% ഇറക്കുമതി നികുതി ഏർപ്പെടുത്താനുള്ള ട്രംപിന്റെ തീരുമാനം ആഗോള വിപണികളെ അനിശ്ചിതത്വത്തിലേക്കു നയിച്ചു.
സെബി ചെയർപഴ്സൻ മാധബി ബുച്ചിന്റെ സേവനകാലാവധി അവസാനിക്കാനിരിക്കെ പുതിയ മേധാവിയെ നിയമിക്കാനായി കേന്ദ്രം അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 28നാണ് ബുച്ചിന്റെ കാലാവധി അവസാനിക്കുന്നത്. അദാനിയുമായി ബന്ധപ്പെട്ട ഹിൻഡൻബർഗ് റിപ്പോർട്ടിനെത്തുടർന്ന് മാധബി ബുച്ച് വിവാദത്തിലായിരുന്നു.
ചൈനയുടെ പുതിയ താരം ‘’ഡീപ്പ് സീക്ക്’’ അമേരിക്കൻ ടെക്ക് മേഖലയെ ഉലച്ചു കളഞ്ഞതോടെ അമേരിക്കൻ ടെക്ക് ഫ്യൂച്ചർ 3%ൽ കൂടുതൽ വീണത് ഇന്ത്യൻ ഐടിയെയും വീഴ്ത്തിയതാണ് ഇന്ന് ഇന്ത്യൻ വിപണിയുടെ അടി തെറ്റിച്ചത്. കൊളംബിയക്കെതിരെയുള്ള പ്രതികാരനികുതിയും, ഫെഡ് തീരുമാനങ്ങൾ വരാനിരിക്കുന്നതുമെല്ലാം വിപണി കണക്കിലെടുത്തു.
വീണ്ടുമൊരു കേന്ദ്ര ബജറ്റ് (Budget 2025) പടിവാതിലിൽ എത്തിനിൽക്കേ, ഇന്ത്യൻ ഓഹരി സൂചികകൾ വ്യാപാരം ചെയ്യുന്നത് ‘വമ്പൻ’ നഷ്ടത്തോടെ. സെൻസെക്സ് (sensex) 76,000നും താഴെയായി. നിഫ്റ്റി (nifty) നിക്ഷേപകരുടെ ‘സൈക്കോളജിക്കൽ ലെവൽ’ (psychological level) ആയ 23,000നും താഴെയെത്തി.
ഓഹരി വിപണിയിൽ വലിയ കയറ്റിറക്കങ്ങൾ ദൃശ്യമാകുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ കൃത്യമായ നിക്ഷേപരീതികൾ പിന്തുടരേണ്ടത് അനിവാര്യമാണ്. നിക്ഷേപകരിൽ ഓഹരി വിപണി നിക്ഷേപങ്ങളെക്കുറിച്ച് ബോധവൽക്കരണം നൽകുക എന്ന ലക്ഷ്യം മുൻനിർത്തി ഓഹരി വിപണി നിയന്ത്രകാരായ സെക്യൂരിറ്റിസ് & എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI) യും നാഷണൽ
കൊട്ടാരക്കര ലയൺസ് ക്ലബ്ബ്, ജിയോജിത് ഫിനാൻഷ്യൽ സർവീസസ്, മനോരമ സമ്പാദ്യം എന്നിവ ചേർന്നു ഓഹരി - മ്യൂച്വൽ ഫണ്ട് ബോധവൽക്കരണ സെമിനാർ നടത്തുന്നു. ജനുവരി 30 നു ഉച്ച കഴിഞ്ഞ് 2.30 മുതൽ 5 മണി വരെയാണ് കൊട്ടാരക്കര പ്രൈവറ്റ് ബസ് സ്റ്റാൻഡിന് മുൻപിലുള്ള കസ്തൂർബാ മിനി ഹാളിൽ (LIC കോംപ്ലക്സ്)ഹോളിലാണ് സെമിനാർ നടക്കുക.
ഇന്ത്യൻ മൂലധന വിപണിയുടെ നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (SEBI) ചെയർപഴ്സൻ മാധബി പുരി ബുച്ച് (Madhabu Puri Buch വിരമിക്കുന്നു. മാധബിയുടെ മൂന്നുവർഷ പ്രവർത്തന കാലാവധി ഫെബ്രുവരി 28ന് അവസാനിക്കും.
∙ജിഎസ്ടി നിരക്ക് ഏകീകരണം, ഫെഡ് തീരുമാനങ്ങൾ, എഫ്&ഓ ക്ളോസിങ്, യൂണിയൻ ബജറ്റ്, ആർബിഐ നയാവലോകനയോഗം, ഡൽഹി തെരെഞ്ഞെടുപ്പ് എന്നിങ്ങനെ ഇന്ത്യൻ വിപണിക്ക് മുന്നേറ്റം നൽകിയേക്കാവുന്ന ഒരുപിടി ഘടകങ്ങളിലാണ് ഇനി വിപണിയുടെ പ്രതീക്ഷ രൂപയുടെ വീഴ്ചയും ജിഡിപി മുരടിപ്പും ട്രംപിന്റെ നികുതി ഭീഷണികളും ബജറ്റിലെ
ഭൂമി ഏറ്റെടുക്കൽ പോലും പൂർത്തിയാകാതെ കേരളത്തിലെ നിർദ്ദിഷ്ട ഗിഫ്റ്റ് സിറ്റി പദ്ധതി കിതയ്ക്കുമ്പോൾ രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ അടിമുടി മാറ്റിമറിക്കാൻ ഉതകുന്ന രാജ്യാന്തര ബിസിനസ് ഹബ്ബായി മാറുകയാണ് ഗുജറാത്ത് ഗാന്ധിനഗറിലെ ഗിഫ്റ്റ് സിറ്റി (ഗുജറാത്ത് ഇന്റർനാഷനൽ ഫിനാൻസ് സിറ്റി).
കോവിഡിനു ശേഷമുണ്ടായ ബുള്‍ തരംഗത്തില്‍ നിക്ഷേപകര്‍ക്ക് മികച്ച നേട്ടം ലഭിച്ചു. അഞ്ചു വര്‍ഷത്തില്‍ താഴെയുള്ള കാലയളവില്‍ നിഫ്റ്റി മൂന്നിരട്ടിയിലേറെ കുതിച്ചു. 2025 തുടക്കത്തില്‍ വിപണിക്ക് വലിയ വെല്ലുവിളികളുണ്ട്. എന്നാല്‍ വലിയ ശക്തമായ തിരുത്തലുകള്‍ തടയാന്‍ കെല്പുള്ള ചില അനുകൂല ഘടകങ്ങളും വിപണിയിലുണ്ട്.
യുഎസ് പ്രസിഡന്റായി സ്ഥാനമേറ്റ ഡോണൾഡ് ട്രംപിന്റെ പ്രസ്താവന മുതൽ വിദേശ നിക്ഷേപകരുടെ പിന്മാറ്റം വരെ നിരവധി കാരണങ്ങൾ ഇന്നത്തെ ദിവസത്തെ ഇന്ത്യൻ ഓഹരികൾക്ക് ‘കറുത്ത ചൊവ്വ’യാക്കി മാറ്റി. ഇന്ത്യ വിക്സ് (India VIX) ഇന്ന് 17.45 വരെ ഉയർന്നു.
മുംബൈ∙ ട്രംപിന്റെ സ്ഥാനാരോഹണ ദിനത്തിൽ നേട്ടത്തോടെ വിപണികൾ. ട്രംപിന്റെ രണ്ടാമൂഴത്തിലെ നയങ്ങൾ തിരിച്ചടിയാകുമെന്ന ആശങ്ക കഴിഞ്ഞ നവംബർ മുതൽ വിപണിയിലുണ്ടെങ്കിലും സ്ഥാനാരോഹണദിനത്തിൽ ഏഷ്യൻ വിപണികളെല്ലാം മുന്നേറി. സെൻസെക്സ് 454 പോയിന്റും നിഫ്റ്റി 141 പോയിന്റും ഇന്നലെ നേട്ടമുണ്ടാക്കി. സാമ്പത്തിക നയങ്ങളിൽ
ഓഹരി വിപണിയില്‍ സമീപകാലത്തുണ്ടായ തിരുത്തില്‍ താല്‍ക്കാലികം മാത്രമാണെന്നും വിപണി മികച്ച രീതിയില്‍ മുന്നോട്ടുപോകുമെന്നും പ്രമുഖ സ്റ്റോക്ക് ബ്രോക്കിങ് കമ്പനിയായ ഡിബിഎഫ്എസ് മാനേജിങ് ഡയറക്റ്റര്‍ പ്രിന്‍സ് ജോര്‍ജ്. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് സമീപ കാല ഭീഷണികളൊന്നുമില്ലെന്നും വളര്‍ച്ചാ നിരക്ക്
രൂപയുടെ തകർച്ചയിലും, വിദേശ ഫണ്ടുകളുടെ തുടർവില്പനയിലും വീണ ഇന്ത്യൻ വിപണി ആഴ്ചയുടെ അവസാനദിനങ്ങളിൽ കൂടുതൽ നഷ്ടം ഒഴിവാക്കിയെങ്കിലും വിദേശ ഫണ്ടുകൾ വില്പന തുടർന്നതിനാൽ മുന്നേറാനായില്ല. മുൻ ആഴ്ചയിൽ 23440 പോയിന്റിൽ വ്യാപാരം അവസാനിപ്പിച്ച നിഫ്റ്റി വെള്ളിയാഴ്ച 23203 പോയിന്റിലാണ് ക്ളോസ് ചെയ്തത്. സെൻസെക്സ്
അദാനി ഗ്രൂപ്പിന് കീഴിലെ എല്ലാ ലിസ്റ്റഡ് കമ്പനികളുടെയും ഓഹരികൾ ഇന്ന് വ്യാപാരം ചെയ്യുന്നത് വൻ നേട്ടത്തോടെ. ഇന്നു വ്യാപാരം ഉച്ചയ്ക്കത്തെ സെഷനിലേക്ക് കടന്നപ്പോഴേക്കും അദാനി പവർ 18% നേട്ടത്തിലാണുള്ളത്.
അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപ വീഴുന്നതും, അമേരിക്കൻ ഫ്യൂച്ചറുകൾ വീണ്ടും തകർച്ച കുറിച്ചതും ഇന്ത്യൻ വിപണിക്ക് ഇന്ന് വീണ്ടും വീഴ്ച നൽകി. ഇന്നും ഒന്നര ശതമാനത്തിനടുത്ത് നഷ്ടവും കുറിച്ച നിഫ്റ്റിയും, സെൻസെക്സും യഥാക്രമം 23085 പോയിന്റിലും, 76330 പോയിന്റിലുമാണ് ക്ളോസ് ചെയ്യ്തത്. ഇന്ന് വീണ്ടും സമ്പൂർണ
വിൽപന സമ്മർദ്ദത്തിന്റെ പ്രതിഫലനത്തിൽ നിന്ന് രക്ഷനേടാൻ ഒട്ടുമിക്ക കേരള കമ്പനികൾക്കും കഴിഞ്ഞിട്ടില്ല. വിരലിലെണ്ണാവുന്ന മാത്രമാണ് പച്ചയിലുള്ളത്. കൊച്ചിൻ മിനറൽസ് (സിഎംആർഎൽ) 7.19%, കല്യാൺ ജ്വല്ലേഴ്സ് 6.9% എന്നിങ്ങനെ ഇടിഞ്ഞു.
ട്രംപിന്റെ ‘കിരീട’ധാരണത്തിലേക്കും, ഇന്ത്യയുടെ യൂണിയൻ ബജറ്റിലേക്കും ഒരാഴ്ച ദൂരം കൂടി കുറഞ്ഞപ്പോൾ നിഫ്റ്റിയും, സെൻസെക്സും കഴിഞ്ഞ ആഴ്ചയിൽ യഥാക്രമം 600 പോയിന്റും 1700 പോയിന്റിൽ കൂടുതലും നഷ്ടം കുറിച്ചു. മുൻ ആഴ്ചയിൽ 24000 പോയിന്റിന് മുകളിൽ ക്ളോസ് ചെയ്ത നിഫ്റ്റി 23440 പോയിന്റിലാണ് വെള്ളിയാഴ്ച ക്ളോസ്
പ്രമുഖ ഷെയർ ബ്രോക്കിങ് കമ്പനിയായ ജിയോജിത് ഫിനാൻഷ്യൽ സർവീസസും മനോരമ സമ്പാദ്യവും ചേർന്നു കൊല്ലം റോട്ടറി ക്ലബ് ഓഫ് കൊയിലോണിൽ സൗജന്യ ഓഹരി മ്യൂച്വൽ ഫണ്ട് ബോധവൽക്കരണ സെമിനാർ സംഘടിപ്പിക്കുന്നു. ജനുവരി 18ന് രാവിലെ 9.30ന് ആരംഭിക്കുന്ന സെമിനാറിൽ ജിയോജിത് ഫിനാൻഷ്യൽ സർവീസ് ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ:
മലയാളികൾക്ക് മ്യൂച്വൽഫണ്ടിനോടുള്ള ഇഷ്ടം കൂടിക്കൂടിവരുന്നു. 2024ൽ മാത്രം മ്യൂച്വൽഫണ്ടുകളിലേക്ക് കേരളീയർ ഒഴുക്കിയത് 27,447 കോടി രൂപ. മ്യൂച്വൽഫണ്ടുകളിൽ കേരളത്തിൽ നിന്നുള്ള ആകെ നിക്ഷേപം (Asset Under Management/AUM) ഡിസംബറിൽ 88,728.79 കോടി രൂപയിലുമെത്തിയെന്ന് അസോസിയേഷൻ ഓഫ് മ്യൂച്വൽഫണ്ട്സ് ഇൻ ഇന്ത്യ (AMFI) വ്യക്തമാക്കി.
ദേശീയ ഓഹരി വിപണിയിൽ (എൻഎസ്ഇ) 2024ൽ പുതുതായി എത്തിയത് 1.52 കോടി സജീവ നിക്ഷേപകർ. ഇതിൽ 65% പേരും മുൻനിര ഡിസ്കൗണ്ട് ബ്രോക്കറേജ് സ്ഥാപനങ്ങളായ ഗ്രോ, ഏയ്ഞ്ചൽ വൺ, സീറോധ എന്നിവയുടെ ഉപഭോക്താക്കൾ.
ടിസിഎസ്സിന്റെ റിസൾട്ട് വരാനിരിക്കെ ഐടി ഓഹരികളിൽ വന്ന വില്പനസമ്മർദ്ദവും, രൂപയുടെ വീഴ്ചയും, മറ്റ് ഏഷ്യൻ വിപണികളിലെ വില്പന സമ്മർദ്ദവും ഇന്നും ഇന്ത്യൻ വിപണിക്ക് കെണിയൊരുക്കി. ബാങ്കുകൾ സമ്മർദ്ദത്തിലായപ്പോളും നേട്ടത്തിൽ വ്യാപാരം തുടർന്ന ഇന്ത്യൻ ഐടി ഭീമന്മാർ ലാഭമെടുക്കലിൽ വീണതാണ് വിപണിയുടെ വീഴ്ചയുടെ
തൃശൂർ ആസ്ഥാനമായ പ്രമുഖ ബാങ്ക് ഇതര ധനകാര്യ സ്ഥാപനവും (NBFC) രാജ്യത്തെ സ്വർണപ്പണയ (gold loans) രംഗത്തെ ഏറ്റവും വലിയ സ്ഥാപനങ്ങളിലൊന്നുമായ മണപ്പുറം ഫിനാൻസിന്റെ (Manappuram Finance) ഓഹരികൾ ഇന്നൊരുവേള 6 ശതമാനം മുന്നേറി 191.50 രൂപവരെയെത്തി.
ഇന്ത്യയിൽ പുതിയ ഡിമാറ്റ് (demat) അക്കൗണ്ടുകളുടെ എണ്ണം ഡിസംബർ പാദത്തിൽ കുത്തനെ കുറഞ്ഞു. ഓഹരികളിൽ നിക്ഷേപം നടത്താൻ അനിവാര്യമായ ഡിജിറ്റൽ അക്കൗണ്ടാണ് ഡിമെറ്റീരിയലൈസ്ഡ് അക്കൗണ്ട് അഥവാ ഡിമാറ്റ് അക്കൗണ്ട്.
ഇന്ത്യയിലും എച്ച്എംപിവി വൈറസ് സ്ഥിരീകരിച്ച വാർത്തയും, പൊതു മേഖല ബാങ്കുകളുടെ മൂന്നാം പാദത്തിലെ വായ്പവളർച്ചതോത് കുറഞ്ഞു പോയതും ഇന്നലെ ഇന്ത്യൻ വിപണിക്ക് അതിവീഴ്ച നൽകിയെങ്കിലും ഇന്ന് തിരിച്ചു കയറി നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. 23800 പോയിന്റിലെ കടമ്പ കടക്കാനാകാതെ പോയ നിഫ്റ്റി 23637 പോയിന്റിൽ
എച്ച്എംപിവി വൈറസ് പേടിയിൽ വിപണി വീണു. സെൻസെക്സ് 1258 പോയിന്റും നിഫ്റ്റി 388 പോയിന്റും ഇന്നലെ ഇടിഞ്ഞു. ഇടിവ് 1.6%. ഇതോടെ സെൻസെക്സ് 78,000 പോയിന്റിനു താഴെയെത്തി. 23,616 പോയിന്റിലാണ് നിഫ്റ്റി ക്ലോസ് ചെയ്തത്. കമ്പനികളുടെ മൂന്നാംപാദ ഫലങ്ങൾ സംബന്ധിച്ച ആശങ്ക, ഡോണൾഡ് ട്രംപിന്റെ വരാനിരിക്കുന്ന നയതീരുമാനങ്ങൾ, ദുർബലമാകുന്ന കറൻസി എന്നിവയെല്ലാം വിപണിയിലെ വിൽപന സമ്മർദം വർധിപ്പിക്കുന്നുണ്ട്.
നേട്ടത്തോടെ ഇന്ന് വ്യാപാരം തുടങ്ങിയ ഇന്ത്യൻ ഓഹരി സൂചികകളെ പൊടുന്നനേ കനത്ത നഷ്ടത്തിലേക്ക് വീഴ്ത്തി വൈറസ് പേടിയും ഡോളറിന്റെ മുന്നേറ്റവും. കോർപ്പറേറ്റ് കമ്പനികളുടെ ഇക്കഴിഞ്ഞ ഒക്ടോബർ-ഡിസംബർ പാദത്തിലെ പ്രവർത്തനഫലം പ്രതീക്ഷയ്ക്കൊത്ത് ഉയരില്ലെന്ന വിലയിരുത്തലുകളും ശക്തമായതോടെ നിഫ്റ്റിയും സെൻസെക്സും വിൽപനസമ്മർദത്തിൽ മുങ്ങി.
ഓഹരി നിക്ഷേപത്തിന് വൻ സ്വീകാര്യത ലഭിച്ചൊരു വർഷം കൂടിയാണ് കടന്നുപോയത്. സെൻസെക്സും നിഫ്റ്റിയും നേട്ടം കുറിച്ചത് തുടർച്ചയായ 9-ാം വർഷവുമായിരുന്നു. എന്നാൽ, ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാത്ത പല കമ്പനികളുടെ ഓഹരികളും 2024ൽ കാഴ്ചവച്ചത് മിന്നുന്ന പ്രകടനം. നേട്ടത്തിൽ മുൻപന്തിയിൽ കൊച്ചി വിമാനത്താവള കമ്പനിയുടെ (സിയാൽ) ഓഹരികളുമുണ്ട്.
ഇന്ത്യൻ ഓഹരി വിപണിയിൽ നിന്നുള്ള വിദേശ സ്ഥാപന നിക്ഷേപകരുടെ (എഫ്പിഐ) വിറ്റൊഴിക്കൽ പുതുവർഷത്തിലും തുടരുന്നു. പുതുവർഷത്തിലെ മൂന്നു വ്യാപാരദിനങ്ങളിൽ വിദേശ നിക്ഷേപകർ പിൻവലിച്ചത് 4285 കോടി രൂപയാണ്. ഡിസംബർ മാസത്തിൽ 15,446 കോടി രൂപയാണ് വിപണികളിലെ എഫ്പിഐ നിക്ഷേപം. ഡോളർ അനുദിനം കരുത്താർജിക്കുന്നതാണ്
2025ന്റെ ആദ്യ രണ്ട് ദിനങ്ങളിലും മുന്നേറ്റം നടത്തിയ ഇന്ത്യൻ വിപണി വെള്ളിയാഴ്ച ലാഭമെടുക്കലിൽ വീണ്ടും നഷ്ടം കുറിച്ചെങ്കിലും പുതുവർഷവാരം നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. വെള്ളിയാഴ്ച 24196 പോയിന്റിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ക്രമാനുഗതമായി വീണ് 24000 പോയിന്റിന് തൊട്ട് മുകളിൽ ക്ളോസ് ചെയ്തപ്പോൾ
വിപണിയിൽ വലിയ കയറ്റിറക്കങ്ങൾ ദൃശ്യമാകുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ കൃത്യമായ നിക്ഷേപരീതികൾ പിന്തുടരേണ്ടത് അനിവാര്യമാണ്. നിക്ഷേപകരിൽ ഓഹരി വിപണി നിക്ഷേപങ്ങളെക്കുറിച്ച് ബോധവൽക്കരണം നൽകുക എന്ന ലക്ഷ്യം മുൻനിർത്തി ഓഹരി വിപണി നിയന്ത്രകാരായ സെക്യൂരിറ്റിസ് & എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI) യും നാഷണൽ
എച്ച്ഇജി ലിമിറ്റഡ് (HEG) എൽഎൻജി ബൽവാര ഗ്രൂപ്പിനു കീഴിലുള്ള പ്രമുഖ ഗ്രാഫൈറ്റ് ഇലക്ട്രോഡ് നിർമാണക്കമ്പനി. അൾട്രാ ഹൈപവർ ഇലക്ട്രോഡുകൾ നിർമിക്കുന്ന ലോകത്തെത്തന്നെ ഏറ്റവും വലിയ ഇന്റഗ്രേറ്റഡ് പ്ലാന്റാണ് എച്ച്ഇജിയുടേത്. രാജ്യാന്തര വിപണികളിലും സാന്നിധ്യം. ഫ്രാൻസിലെ എസ്ഇആർഎസുമായി സഹകരിക്കുന്ന കമ്പനി,
ഐടിസി ഹോട്ടൽസിന്റെ ഓഹരികൾ വേണോ? എങ്കിൽ, ഇന്നാണ് അവസാന തീയതി! കൊൽക്കത്ത ആസ്ഥാനമായ പ്രമുഖ എഫ്എംസിജി (അതിവേഗം വിറ്റഴിയുന്ന നിത്യോപയോഗ വസ്തുക്കൾ വിൽക്കുന്ന സ്ഥാപനം) കമ്പനിയായ ഐടിസിയുടെ (ITC Limited) ഹോസ്പിറ്റാലിറ്റി ഉപകമ്പനിയായ ഐടിസി ഹോട്ടൽസിന്റെ (ITC Hotels) ഓഹരികൾ ബിഎസ്ഇയിലും എൻഎസ്ഇയിലും തിങ്കളാഴ്ച (ജനുവരി 6) ലിസ്റ്റ് ചെയ്യും.
മറ്റ് ഏഷ്യൻ വിപണികളിന്ന് നഷ്ടത്തിൽ ആരംഭിച്ചപ്പോൾ പതിഞ്ഞ താളത്തിൽ വ്യാപാരം ആരംഭിച്ച ഇന്ത്യൻ വിപണി ക്രമാനുഗതമായി മുന്നേറി മികച്ച ക്ളോസിങ് സ്വന്തമാക്കി. നിഫ്റ്റി 24000 പോയിന്റിലെ കടമ്പയും കടന്ന് 24226 പോയിന്റ് വരെ മുന്നേറിയപ്പോൾ സെൻസെക്സ് ഒരുവേള 80000 പോയിന്റും പിന്നിട്ടു. നിഫ്റ്റി 1.89% മുന്നേറി
ഇന്ത്യൻ ഓഹരി വിപണികളിൽ ഇനിയും ചോരാതെ പുതുവർഷാഘോഷം. കഴിഞ്ഞ ഒന്നരമാസത്തിനിടെയുള്ള ഏറ്റവും മികച്ച ഏകദിന നേട്ടം സെൻസെക്സും നിഫ്റ്റിയും കുറിച്ചിട്ടപ്പോൾ, നിഫ്റ്റി മറികടന്നതാകട്ടെ നിർണായകമായ മൂന്ന് നാഴികക്കല്ലുകളും. സെൻസെക്സ് ഒരുവേള 80,000 പോയിന്റും തൊട്ടിറങ്ങി.
ഇന്ത്യൻ ഓഹരി വിപണിയുടെ ചരിത്രത്തിലെ എക്കാലത്തെയും വമ്പൻ പ്രാരംഭ ഓഹരി വിൽപനയ്ക്കുള്ള (IPO) ഒരുക്കത്തിൽ റിലയൻസ് ജിയോ. ഏറെ വെല്ലുവിളികളിലൂടെ കടന്നുപോകുന്ന റിലയൻസ് ഇൻഡസ്ട്രീസിനും ജിയോയ്ക്കും നിർണായകമായിരിക്കും ഐപിഒ.
കേരളം ആസ്ഥാനമായ സൗത്ത് ഇന്ത്യൻ ബാങ്ക് (South Indian Bank), സിഎസ്ബി ബാങ്ക് (CSB Bank) എന്നീ സ്വകാര്യബാങ്കുകളുടെ ഓഹരികൾ ഇന്ന് വ്യാപാരം ചെയ്യുന്നത് മികച്ച നേട്ടത്തോടെ. സിഎസ്ബി ബാങ്കിന്റെ ഓഹരികൾ ഇന്ന് 330 രൂപയിൽ തുടങ്ങി വ്യാപാരം ആദ്യ മണിക്കൂർ പിന്നിടുമ്പോഴേക്കും 334.90 രൂപയിൽ എത്തിയിരുന്നു.
കൊച്ചി∙ പുതുവർഷത്തിൽ മികച്ച തുടക്കത്തോടെ രാജ്യത്തെ ഓഹരി വിപണികൾ. സെൻസെക്സ് 368 പോയിന്റും നിഫ്റ്റി 98 പോയിന്റും ഉയർന്നു. വിൽപനയിൽ റെക്കോർഡ് നേട്ടം കൈവരിച്ചതോടെ കാർ നിർമാണക്കമ്പനികളുടെ ഓഹരികൾക്കു പ്രിയമേറിയതാണ് മുന്നേറ്റത്തിന്റെ പ്രധാന കാരണം. മാരുതി സുസുക്കി 3.26% മുന്നേറി. മഹീന്ദ്ര ആൻഡ് മഹീന്ദ്ര,
ഇന്ത്യന്‍ ഓഹരിവിപണിയെ സംബന്ധിച്ച് റെക്കോർഡുകളുടെ കൊടിയേറ്റവും ഇടിവുകളുടെ കൊടിയിറക്കവുമെല്ലാം കണ്ട വർഷമാണ് കടന്നു പോവുന്നത്. സൂചികകളായ സെന്‍സെക്സും നിഫ്ടിയും പുതിയ റെക്കോർഡിട്ടു. പിന്നാലെ ശക്തമായ ഇടിവും വന്നു. വിവിധ കമ്പനികളുടെ രണ്ടാം പാദ ഫലങ്ങള്‍ വിപണിക്ക് അത്ര പിടിച്ചില്ല. കൂടെ പുറത്തു വന്ന
അവസാനദിനങ്ങളിൽ നേട്ടമുണ്ടാക്കാതെ പോയതോടെ 2024ൽ നിഫ്റ്റിയുടെയും, സെൻസെക്സിന്റെയും വാർഷികനേട്ടം 9%ൽ താഴെ ഒതുങ്ങി. എന്നാൽ ഇന്ന് 23562 പോയിന്റിൽ പിന്തുണ നേടിയ നിഫ്റ്റി 23822 പോയിന്റ് വരെ മുന്നേറിയ ശേഷം 98 പോയിന്റ് നേട്ടത്തിൽ 23742 പോയിന്റിലാണ് ക്ളോസ് ചെയ്തത്. അര ശതമാനത്തിനടുത്ത് നേട്ടമുണ്ടാക്കിയ
ഇന്ത്യൻ ഓഹരി സൂചികകൾ 2024ലെ അവസാന പ്രവൃത്തിദിനം നഷ്ടത്തോടെ അവസാനിപ്പിച്ചു. സെൻസെക്സ് 102.12 പോയിന്റ് (-0.14%) താഴ്ന്ന് 78,139.01ലും നിഫ്റ്റി 0.10 പോയിന്റ് (0%) കുറഞ്ഞ് 23,644.80ലുമാണുള്ളത്. ഒരുവേള ഇന്ന് സെൻസെക്സ് 77,560 വരെ ഇടിഞ്ഞിരുന്നു. പിന്നീട് 600ലേറെ പോയിന്റ് തിരിച്ചുകയറി നഷ്ടം കുറയ്ക്കുകയായിരുന്നു.
മുബൈ∙ വർഷാവസാനം ഓഹരി വിപണിക്ക് തിരിച്ചടി. മുംബൈ സൂചിക സെൻസെക്സ് 451 പോയിന്റ് ഇടിഞ്ഞു. ആഗോള വിപണികളിലെ നിശ്ചലാവസ്ഥയും വിദേശ നിക്ഷേപകർ കൂടുതൽ ഓഹരികൾ വിറ്റൊഴിക്കുന്നതു തുടരുന്നതും ആഭ്യന്തര നിക്ഷേപകർ നടത്തുന്ന ബ്ലൂചിപ് ഓഹരി വിൽപനയുമാണ് വിപണിക്ക് തിരിച്ചടിയായത്. സെൻസെക്സ് 450.94 പോയിന്റ് ഇടിഞ്ഞ്
അദാനി ഗ്രൂപ്പ് ഉപഭോക്തൃ ഉൽപന്ന വിപണിയിൽ നിന്ന് പിന്മാറാനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി എഫ്എംസിജി കമ്പനി അദാനി വിൽമറിലെ ഓഹരി പങ്കാളിത്തം പൂർണമായും വിറ്റൊഴിയും. ഓഹരി വിൽപന പ്രഖ്യാപന പശ്ചാത്തലത്തിൽ അദാനി എന്റർപ്രൈസസ് ഓഹരികൾ ഇന്ന് മുന്നേറി.
അടുത്ത രണ്ട് വ്യാപാര ദിനങ്ങളോടെ 2024 അവസാനിക്കുമ്പോൾ ഇന്ത്യൻ വിപണിയുടെ വാർഷികനേട്ടം പത്ത് ശതമാനത്തിനടുത്ത് മാത്രമായി ചുരുങ്ങി. ആദ്യ മൂന്ന് പാദങ്ങളിൽ പൊതുതെരഞ്ഞെടുപ്പും, തെരെഞ്ഞെടുപ്പ് ഫലങ്ങളും മികച്ച പിന്തുണ നൽകിയതിനെ തുടർന്ന് മുന്നേറിയ ഇന്ത്യൻ വിപണിക്ക് പിന്നീട് ചൈനീസ്-അമേരിക്കൻ വിപണികൾ കളം
ഓഹരി വിപണിയിലേക്ക് ചുവടുവച്ച് ഒരു കേരള കമ്പനി കൂടി. തൃശൂർ മാള ആസ്ഥാനമായ ന്യൂമലയാളം സ്റ്റീൽ (NewMalayalam Steel) ആണ് ഇന്ന് എൻഎസ്ഇ എസ്എംഇ പ്ലാറ്റ്ഫോമിൽ (NSE SME Platform) ലിസ്റ്റ് ചെയ്തത്. ‘ഡിമാക് സ്റ്റീൽ’ (DEMAC GP Pipes and Tubes) ബ്രാൻഡിൽ സ്റ്റീൽ ട്യൂബുകളും പൈപ്പുകളും നിർമിച്ച് വിപണിയിലെത്തിക്കുന്ന കമ്പനി കേരളീയർക്ക് സുപരിചിതമാണ്.
മുംബൈയിൽ നിന്നൊരു കമ്പനി ആദ്യമായി ഓഹരി വിപണിയിലേക്ക് ചുവടുവയ്ക്കാൻ ഒരുങ്ങുകയാണ്. കമ്പനിക്ക് നിക്ഷേപ പിന്തുണയുമായി ഒപ്പം നിൽക്കുന്നതോ സാക്ഷാൽ ബിഗ് ബിയും കിങ്ഖാനും ഹൃതിക് റോഷനും ഉൾപ്പെടെ വൻ ബോളിവുഡ് താരനിരയും നിക്ഷേപപ്രമുഖനായ ആശിഷ് കചോലിയയും.
അങ്ങനെ 2024 വിടപറയുന്നു. ഇന്ത്യൻ ഓഹരി വിപണികൾക്ക് മുന്നിൽ ഇനി ഈവർഷം ബാക്കിയുള്ളത് നാലേനാല് പ്രവൃത്തിദിനങ്ങൾ മാത്രം. റെക്കോർഡുകൾ തകർക്കുകയും വൻ വീഴ്ചകൾക്ക് സാക്ഷിയാവുകയും ചെയ്തശേഷമാണ് 2024നോട് സന്തോഷത്തോടെ ‘ഗുഡ്ബൈ’ പറയാൻ സെൻസെക്സും നിഫ്റ്റിയും ഒരുങ്ങുന്നത്.
മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ രണ്ടാം ബജറ്റ് അവതരിപ്പിക്കുന്ന 2025 ഫെബ്രുവരി ഒന്നിന് അവധി ഒഴിവാക്കി ഓഹരി വിപണികൾ. പൊതുവേ ശനിയും ഞായറും ഓഹരി വിപണികൾക്ക് അവധിയാണ്. ഇക്കുറി ഫെബ്രുവരി ഒന്ന് ശനിയാഴ്ചയുമാണ്.
ഇന്ത്യൻ ഓഹരി വിപണികൾക്ക് 2024ൽ 16 പൊതു അവധി ദിനങ്ങളാണുണ്ടായിരുന്നതെങ്കിൽ 2025ൽ കാത്തിരിക്കുന്നത് 14 ദിനങ്ങൾ. മഹാശിവരാത്രി മുതൽ ക്രിസ്മസ് വരെ നീളുന്ന അവധി ദിനങ്ങളുടെ പട്ടിക സ്റ്റോക്ക് എക്സ്ചേഞ്ചുകൾ പുറത്തുവിട്ടു.
ഒറ്റപ്പാലം. ചതിക്കുഴികൾ ഒളിച്ചിരിക്കുന്ന നിക്ഷേപ മേഖലയിൽ നേർവഴികൾ കാണിക്കാൻ 'മനോരമ സമ്പാദ്യം' മാസിക നൽകുന്ന മാർഗനിർദേശങ്ങൾ പ്രശംസാർഹമാണെന്നു കെ.പ്രേംകുമാർ എംഎൽഎ അഭിപ്രായപ്പെട്ടു. ഒറ്റപ്പാലത്ത് മനോരമ സമ്പാദ്യവും സഹകരണ അർബൻ ബാങ്കും ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡും ചേർന്നു നടത്തിയ ഓഹരി - മ്യൂച്വൽ
കൊച്ചി∙ ആഴ്ചയിലെ എല്ലാ വ്യാപാരദിനങ്ങളിലും നഷ്ടം നേരിട്ടതോടെ സെൻസെക്സ് 4,091 പോയിന്റും നിഫ്റ്റി 1,200 പോയിന്റും ഇടിഞ്ഞു. ആഴ്ചകളിലെ കണക്കുകൾ നോക്കിയാൽ 2.5 വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണിത്. കഴിഞ്ഞ ആഴ്ചയിലെ മൂന്നു വ്യാപാരദിനത്തിലും സെൻസെക്സിന് 1000 പോയിന്റിലേറെയാണു നഷ്ടം. അമേരിക്കൻ കേന്ദ്രബാങ്കായ
യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ്, അടിസ്ഥാന പലിശനിരക്ക് വെട്ടിക്കുറയ്ക്കുന്നതിൽ നിന്ന് വ്യതിചലിക്കുന്നുവെന്ന് ഇന്നലെ സൂചിപ്പിച്ചതിന് പിന്നാലെയുള്ള വൻ വീഴ്ച ഇന്നും തുടർന്ന് സെൻസെക്സും നിഫ്റ്റിയും. അതേസമയം, രൂപ നില മെച്ചപ്പെടുത്തി.
ഇന്ത്യയിലെ അതിസമ്പന്നരായ ഓഹരി നിക്ഷേപകരിൽ എത്രപേർ 2024ൽ നേട്ടമുണ്ടാക്കി? എത്ര പേരുടെ കീശ ചോർന്നു? പ്രൈം ഇൻഫോബെയ്സിന്റെ റിപ്പോർട്ടു പ്രകാരം അതിസമ്പന്ന നിക്ഷേപകരിൽ 2024ൽ ഏറ്റവുമധികം നേട്ടം കൊയ്തത് ആശിഷ് കചോലിയയാണ്.
ഫെഡ് റിസേർവ് അടുത്ത വർഷം നിരക്ക് കുറക്കുന്നത് മുൻഅനുമാനത്തിൽ നിന്നും പകുതിയായി കുറച്ചത് ഇന്നലെ അമേരിക്കൻ വിപണിക്കും, തുടർന്ന് ലോക വിപണിയുടെ തന്നെയും തകർച്ചക്ക് കാരണമായി. റഷ്യൻ വിപണിയൊഴികെ മറ്റെല്ലാ വിപണികളും ഇന്ന് നഷ്ടം കുറിച്ചു. ഇന്ന് വീണ്ടും വീണ് 23870 പോയിന്റിൽ പിന്തുണ നേടിയ നിഫ്റ്റി 24004
യുഎസിന്റെ പണനയം തൊടുത്തുവിട്ട നിരാശയുടെ കാറ്റേറ്റ് ഇന്ത്യൻ റുപ്പിക്കും ഓഹരി വിപണിക്കും വൻ വീഴ്ച. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ചരിത്രത്തിൽ ആദ്യമായി 85നു താഴേക്ക് ഇടിഞ്ഞു. ഇന്നലെ 84.95ൽ വ്യാപാരം അവസാനിപ്പിച്ച രൂപ, ഇപ്പോഴുള്ളത് 85.06 എന്ന എക്കാലത്തെയും താഴ്ചയിൽ.
ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ യുഎസ്, അടിസ്ഥാന പലിശനിരക്ക് തുടർച്ചയായ മൂന്നാംവട്ടവും വെട്ടിക്കുറച്ചിട്ടും ഓഹരി വിപണിയും സ്വർണവിലയും കടപുഴകി. ഡോളറും ബോണ്ടും കത്തിക്കയറി. രാജ്യാന്തര സ്വർണവില ഒരുമാസത്തെ താഴ്ചയിലായി.
ഫെഡ്ഭയത്തിൽ നിന്നും കരകയറാനാകാതെ ഇന്ത്യൻ വിപണി ഇന്നും നഷ്ടത്തിൽ തന്നെ വ്യാപാരം അവസാനിപ്പിച്ചു. ഇന്നലെ വൻവില്പന നടത്തിയ വിദേശഫണ്ടുകൾ ഫെഡ് തീരുമാനങ്ങൾ ഇന്ന് വരാനിരിക്കെ വിപണിയിലേക്ക് തിരികെ വന്നില്ലെന്നതും രൂപ വീഴുന്നതും, ഇന്ത്യയുടെ വ്യാപാരക്കമ്മി വർദ്ധിക്കുന്നതും ഇന്ത്യൻ വിപണിക്ക് വിനയായി. ഇന്ന്
കൊച്ചി∙ അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ പണനയങ്ങൾ തീരുമാനിക്കാനുള്ള സമിതിയുടെ യോഗം ആരംഭിച്ചപ്പോൾ തന്നെ ആഗോള വിപണികളിലെല്ലാം കടുത്ത വിൽപന സമ്മർദം. ഇന്നലെ രാജ്യത്തെ ഓഹരി വിപണി സൂചികകളിൽ നഷ്ടം ഒരു ശതമാനത്തിനു മുകളിലാണ്. സെൻസെക്സ് 1064 പോയിന്റും നിഫ്റ്റി 332 പോയിന്റും ഇടിഞ്ഞു. ഇന്നലത്തെ
. വ്യാപാരക്കമ്മി വർദ്ധിച്ചതും, ഫെഡ് യോഗം തുടങ്ങുന്നതിന് മുൻപ് ഡോളർ കയറിയതും, ബാങ്കിങ് സെക്ടറിന്റെ വീഴ്ചയും ഇന്ത്യൻ വിപണിക്കും തിരുത്തൽ നൽകി. റഷ്യൻ ജനറൽ കൊല്ലപ്പെട്ട വാർത്തയും ഇന്ത്യൻ വിപണിയുടെ വീഴ്ചക്ക് ആക്കം കൂട്ടി. ഇന്ത്യ വിക്സ് 3% വർദ്ധിച്ച് 14.49 ലെത്തി. ആദ്യ മണിക്കൂറിൽ 24624 പോയിന്റ് വരെ
ആഭ്യന്തര, വിദേശതലങ്ങളിൽ നിന്ന് ആഞ്ഞടിച്ച വെല്ലുവിളികളുടെ കാറ്റേറ്റ് ഇന്ത്യൻ റുപ്പിക്കും ഓഹരി വിപണിക്കും കനത്ത വീഴ്ച. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്ന് 84.93 എന്ന ചരിത്രത്തിലെ ഏറ്റവും താഴ്ചയിലായി. രാജ്യാന്തരതലത്തിൽ ഡോളർ ശക്തമാകുന്നതിന് പുറമേ നവംബറിൽ ഇന്ത്യയുടെ വ്യാപാരക്കമ്മി റെക്കോർഡ് ഉയരത്തിലെത്തിയതുമാണ് രൂപയെ നോവിച്ചത്.
കൊച്ചി∙ ആഗോള വിപണിയുടെ ചുവടു പിടിച്ച് രാജ്യത്തെ ഓഹരി വിപണിയിലും ഇന്നലെ നഷ്ടം. സെൻസെക്സ് 384 പോയിന്റും നിഫ്റ്റി 100 പോയിന്റും വ്യാപാരവാരത്തിലെ ആദ്യദിനത്തിൽ നഷ്ടപ്പെടുത്തി. അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് ഈ ആഴ്ച പണനയങ്ങൾ പ്രഖ്യാപിക്കാനിരിക്കെ ആഗോള നിക്ഷേപകർ കരുതലോടെയാണ് വിപണികളിൽ ഇടപെടുന്നത്.
പ്രമുഖ ദക്ഷിണ കൊറിയൻ ഇലക്ട്രോണിക്സ് ബ്രാൻഡായ എൽജി, ഇന്ത്യയിലെ ബിസിനസ് വിഭാഗത്തിന്റെ പ്രാരംഭ ഓഹരി വിൽപനയിലൂടെ (ഐപിഒ) ഉന്നമിടുന്നത് 1,500 കോടി ഡോളർ (ഏകദേശം 1.25 ലക്ഷം കോടി രൂപ) വരെ വിപണിമൂല്യം.
‘അൽഗോ ട്രേഡിങ്’ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ‘അൽഗോരിത്മിക് ട്രേഡിങ്ങി’ൽ പങ്കെടുക്കാൻ ചില്ലറ നിക്ഷേപകർക്ക് അവസരം നൽകാൻ ഉദ്ദേശിക്കുന്നതായി സെബി അറിയിച്ചു. പൊതു അഭിപ്രായത്തിനായി ഇതു സംബന്ധിച്ച കരടു രേഖ പ്രസിദ്ധീകരിച്ചുകഴിഞ്ഞു. അഭിപ്രായങ്ങൾ ജനുവരി മൂന്നിനു മുൻപായി സെബിയെ അറിയിക്കണം. വില, അളവ്,
നവംബറിലെ അമേരിക്കൻ പണപ്പെരുപ്പം അപ്രതീക്ഷിതമായി കുതിച്ചത് അമേരിക്കൻ വിപണിക്ക് പിന്നാലെ ഏഷ്യൻ വിപണികൾക്കും തിരുത്തൽ നൽകി. ഇത് വെള്ളിയാഴ്ച ആദ്യ മണിക്കൂറുകളിൽ ഇന്ത്യൻ വിപണിയുടെ വൻ വീഴ്ചക്ക് വഴി വെച്ചു. എന്നാൽ പിന്നീട് വിദേശ ഫണ്ടുകളുടെ പിന്തുണയിൽ മികച്ച തിരിച്ചു വരവ് നടത്തിയ ഇന്ത്യൻ വിപണി കഴിഞ്ഞ ഒരു
കൊച്ചി∙ ടെലികമ്യൂണിക്കേഷൻ ഓഹരികൾക്കുണ്ടായ വൻ ഡിമാൻഡും രാജ്യത്തിന്റെ പണപ്പെരുപ്പ കണക്കിലുണ്ടായ ആശ്വാസം വിപണികളിലിന്നലെയുണ്ടാക്കിയതു മികച്ച നേട്ടം. സെൻസെക്സ് 843 പോയിന്റും നിഫ്റ്റി 219 പോയിന്റും ഉയർന്നു. വ്യാപാരത്തിന്റെ തുടക്കത്തിൽ 1207 പോയിന്റ് ഇടിഞ്ഞ ശേഷമാണ് സെൻസെക്സ് കുതിച്ചുകയറിയത്. നിഫ്റ്റി
കൊച്ചി ∙ ബിറ്റ്കോയിൻ വില 1,00,000 ഡോളർ വരെ ഉയർന്നിരിക്കെ ബദൽ ക്രിപ്റ്റോകറൻസിയെന്ന പേരിൽ വൺകോയിനെ അവതരിപ്പിച്ചു കോടികളുമായി മുങ്ങിയ ബൾഗേറിയക്കാരി റൂജ ഇഗ്നാറ്റോവയെപ്പറ്റിയുള്ള അന്വേഷണം എങ്ങുമെത്താതെ നീണ്ടുപോകുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പുകളിലൊന്നിനു വിധേയരായ ലക്ഷക്കണക്കിനു
നിങ്ങള്‍ എങ്ങനെ വേണേല്‍ പന്തെറിഞ്ഞോ, ഒത്താല്‍ എല്ലാ പന്തും ഞാന്‍ സിക്സറടിക്കും, ഇതാണ് ഇന്ത്യന്‍ ടി 20 ടീം ക്യാപ്റ്റന്‍ സൂര്യകുമാർ യാദവിന്റെ ശൈലി. പുതിയ കാലത്തിന്റെ നിർഭയ ബാറ്റിംഗിന്റെ പ്രതിരൂപമായ സൂര്യകുമാർ ഇതാ ഓഹരിവിപണിയില്‍ തുടക്കമിടുന്നതും ബമ്പറടിക്കാന്‍ തന്നെ. കഴിഞ്ഞ ഒറ്റ വർഷം കൊണ്ട് 750
നേട്ടത്തോടെയാണ് ഇന്ന് സെൻസെക്സും നിഫ്റ്റിയും വ്യാപാരം തുടങ്ങിയത്. പൊടുന്നനേയായിരുന്നു വീഴ്ചയും. എന്നാൽ, വ്യാപാരം ഉച്ചയ്ക്കത്തെ സെഷനിലേക്ക് കടക്കുമ്പോഴേക്കും ഇരു സൂചികകളും നഷ്ടം നികത്തി വീണ്ടും പച്ചപ്പിലായി. എന്തായിരുന്നു ഇന്നത്തെ ആദ്യ സെഷനിലെ വൻ വീഴ്ചയ്ക്കു വഴിതെളിച്ചത്?
Results 1-100 of 149