ADVERTISEMENT

ആലപ്പുഴ ∙ തുമ്പോളി സ്വദേശിയായ മത്സ്യത്തൊഴിലാളിക്കു കോവിഡ് 19 സ്ഥിരീകരിച്ചത് നിർബന്ധിത സ്രവ പരിശോധനയിലൂടെ. ചെല്ലാനത്ത് കോവിഡ് സ്ഥിരീകരിച്ചതായി അറിഞ്ഞതോടെ അവിടെ പോയി മടങ്ങിയവർ സ്രവപരിശോധന നടത്തണമെന്നു കൗൺസിലർ വീടുകൾതോറും നിർദേശം നൽകി. തുടർന്ന് 10 പേരുടെ സ്രവം പരിശോധിക്കാൻ ആരോഗ്യ വകുപ്പ് സൗകര്യമൊരുക്കി. േപടി കാരണം ആരും പരിശോധനയ്ക്കു തയാറായില്ല. താൻകൂടി പരിശോധിക്കാമെന്നു സമ്മതിച്ചപ്പോൾ 2 പേർ സമ്മതിച്ചെന്ന് കൗൺസിലർ കെ.ജി.നിഷാദ് പറ‍ഞ്ഞു.

ചെല്ലാനത്ത് പോയിട്ടെത്തിയ വ്യക്തി അപ്പോൾ കടപ്പുറത്ത് ഇരിപ്പുണ്ടായിരുന്നു. രോഗിയായ ബന്ധുവിനെ കാണാൻ പോയ ഇയാൾ അവിടെ ഒരാഴ്ച താമസിച്ചിരുന്നു.നിർബന്ധിച്ച് അയാളെയും കൂട്ടിക്കൊണ്ടുപോയി. ഫലം വന്നപ്പോൾ ഇയാൾക്ക് പോസിറ്റീവ് ആയി. ഇയാൾക്കൊപ്പം മത്സ്യബന്ധനത്തിന് പോയ ഇരുപതോളം പേരുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com